sudheer

ചില വിഷാദ ചിന്തകള്

Decrease Font Size Increase Font Size Text Size Print This Page

‘നീ വരണ്ടോ അവളെ കാണാന്‍ ?’ എന്റെ സുഹൃത്ത് ചോദിച്ചു ..’ഞാന്‍ ഇല്ല കളി ഇണ്ട് ടിവില് ‘ അവന്‍ അവളുടെ അടുത്തേക്ക് പോയി ..ഞാന്‍ ടി വി ക്ക് മുന്നിലേക്കും.. ആ നിമിഷം എനിക്ക് പ്രാധാന്യം കളി കാണുക എന്നായിരുന്നു.. ഞാന്‍ ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്ത് പോകാറുണ്ടായിരുന്നു .. ഒരു സുന്ദരി കുട്ടി.. ഒമ്പത് പത്തു വയസ്സ് പ്രായം ..നാലാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരു മാരക രോഗം തലച്ചോറിനെ ബാധിച്ചു പഠിത്തം നിര്‍ത്തിയ കുട്ടി ..അല്പം സാമൂഹ്യ സേവനം ഉള്ള എന്റെ സുഹൃത്താണ് ഈ കുട്ടിയെ എനിക്ക് പരിചയ പെടുത്തിയത് ..

അവന്‌ടെ കൂടെ ഇടയ്ക്കു ഇടയ്ക്കു ഒരു സൌഹൃദ സന്ദര്‍ശനം ഞാനും നടത്തി തുടങ്ങി.. ഇംഗ്ലീഷ് മരുന്ന് മടുത്തു ഹൊമിയോ ചികിത്സ തുടങ്ങിയ സമയത്താണ് ഞാന്‍ ആ സുന്ദരി കുട്ടിയെ പരിചയ പെട്ടത് . ചലന ശേഷി പെട്ടെന്ന് നഷ്ടപെട്ട ആ കുട്ടിക്ക് കുറേശ്ശെ ആശ്വാസം വന്നു തുടങ്ങിയിരിക്കുന്നു ..സ്‌കൂളില്‍ ഒരു പാട്ടിനു നൃത്തം വച്ച് കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞു വീണു.. പിന്നെ അതിനെ തുടര്‍ന്ന് ഈ നിലയില്‍ ആയി. സുന്ദരി ആയിരുന്നു എന്റെ ഈ കുഞ്ഞി സുഹൃത്ത് .. ഞങ്ങള്‍ കുറെ നേരം അവളുടെ കൂടെ ഇരുന്നു പാട്ട് പാടും ..അവള്‍ നൃത്തം വച്ച് വീണ ആ പാട്ട് തന്നെയാണ് അവളുടെ പ്രിയ ഗാനം. നാചോരെ നാചോരെ എന്നാ ആ പാട്ട് കേള്‍കുമ്പോള്‍ അവളുടെ ചലന ശേഷി നഷ്ടപെട്ട കാലുകള്‍ വിറക്കുന്നതു പല വട്ടം കണ്ടിട്ടുണ്ട് .. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ഒരു അഗാധ ബന്ധം ഉടലെടുത്തു എന്ന് പറയുന്നതാണ് നല്ലത് .. ഞാന്‍ അതിനു മുന്‍പ് ഒരു പ്രാവശ്യം ചെന്നപ്പോള്‍ അവള്‍ക്കു വരയ്ക്കാന്‍ വേണ്ട സാമഗ്രികള്‍ കൊണ്ട് കൊടുത്തിരുന്നു.. പൂമ്പാറ്റയെ ആണ് അവള്‍ കൂടുതല്‍ വരച്ചിരുന്നത് . പൂമ്പാറ്റ ആയി പാറി നടക്കണ്ട പ്രായത്തില്‍ അവളുടെ ചിറകുകള്‍ ആരോ ? അടര്തില്ലേ ?..

സംസാരിക്കുമ്പോള്‍ പലപ്പോഴും അവളുടെ മുടി മുഖത്തേക്ക് വീഴും ..അത് അവള്‍ ഊതി നേരെയക്കുന്നത് കാണാനുള്ള ചേല് ?അവളുടെ എല്ലാ ചേഷ്ടകളിലും ഒരു സൌന്ദര്യം ഉണ്ട്

പിറ്റേന്ന് കാലത്ത് എന്റെ സുഹൃത്ത് വിളിച്ചാണ് ഞാന്‍ അറിഞ്ഞത് അവള്‍ ഇന്നലെ രാത്രി അസുഖം കൂടി ഇന്ന് വെളുപ്പിന്. ഞാനും അവനും വേഗം അവളുടെ വീട്ടിലേക്കു പാഞ്ഞു .

മരണ വീട്ടിലെ കരച്ചിലിണ്ടേ ഇടയില്‍ അവളുടെ അമ്മ എന്നെ വിളിച്ചു ആ പുസ്തകത്തില്‍ എനിക്ക് വേണ്ടി വരച്ച പുതിയ പൂമ്പാറ്റയുടെ ചിത്രം കാണിച്ചു എന്തൊക്കെയോ ചിലംബുന്നുണ്ടായിരുന്നു. എന്‌ടെ ജീവിതത്തിലെ ഒരു നിമിഷത്തിലെ പ്രാധാന്യം ഞാന്‍ മാറ്റി വച്ചിരുന്നെങ്കില്‍ എനിക്ക് ഒരു പക്ഷെ അവള്‍ പൂമ്പാറ്റയെ വരക്കുന്നത് കാണാമായിരുന്നു.