0 M
Readers Last 30 Days

കെ ജി ജോർജ് നെ പോലൊരു ജീനിയസ് ആയൊരു സംവിധായകൻ മലയാളത്തിൽ വേറെയുണ്ടോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
157 VIEWS
8½ Intercuts –
Life and Films of K G George
Sanuj Suseelan
ലയാള സിനിമയിലെ ഏറ്റവും ജീനിയസ് ആയ സംവിധായകൻ ആരാണെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. കെ ജി ജോർജ്. മലയാളത്തിലെ ആദ്യ ശാസ്ത്രീയ കുറ്റാന്വേഷണ ചിത്രമായ യവനിക, സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ, പഞ്ചവടിപ്പാലം പോലുള്ള ലക്ഷണമൊത്ത ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ആദാമിന്റെ വാരിയെല്ല് പോലുള്ള ഒരു സ്ത്രീപക്ഷ സിനിമ, ഇലവങ്കോട് ദേശം പോലുള്ള ഒരു പീരിയഡ് സ്റ്റോറി, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ബയോപിക് – ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങി ഇത്രയും വൈവിദ്ധ്യമുള്ള വിഷയങ്ങൾ എടുത്തു കൈകാര്യം ചെയ്തിട്ടുള്ള മറ്റൊരു സംവിധായകൻ മലയാള സിനിമയിലില്ല. മലയാളത്തിലെന്നല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അങ്ങനെയൊരാൾ ഉണ്ടാവില്ല.
ശ്രീ കെ ജി ജോർജിനെക്കുറിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് 8½ Intercuts. വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ 8½ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് ഈ ടൈറ്റിൽ ( ആറു ഫീച്ചർ ഫിലിമും അല്ലറ ചില്ലറ ചെറു ചിത്രങ്ങളും എടുത്തതിനു ശേഷം വന്ന സ്വന്തം ചിത്രത്തിന് ഫെല്ലിനി കൊടുത്ത പേരാണത് ) ഫെല്ലിനിയുടെ ഒരു കടുത്ത ആരാധകനായ ജോർജിൻ്റെ ചിത്രങ്ങളിലൂടെ ഈ സിനിമയുടെ ദൃശ്യങ്ങൾ ഇടകലർത്തിയുള്ള ഒരു യാത്രയാണ് 8½ Intercuts – Life and Films of K G George എന്ന ഈ ഡോക്യൂമെന്ററി. ഒരുപക്ഷേ ഒരു കലാകാരനെക്കുറിച്ച് ഇന്ത്യയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഏറ്റവും സത്യസന്ധമായ ഡോക്യൂ മൂവി. “ഫ്രൈഡേ” എന്ന ഫീച്ചർ ഫിലിമിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനാണ് ലിജിൻ. ഷിബു ജി സുശീലനാണ് ലാഭനഷ്ടങ്ങൾ നോക്കാതെ ഇതിന്റെ നിർമാണം ഏറ്റെടുത്തത്. ഫെല്ലിനിയുടെ ഈ ചിത്രം ടി വിയിൽ കണ്ടുകൊണ്ടിരിക്കുന്ന ജോർജിന്റെ ദൃശ്യങ്ങളിൽ നിന്നാരംഭിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ സിനിമ, ജീവിതം, ദർശനം തുടങ്ങി ഒരുപാടിടത്തേക്കു യാത്ര ചെയ്യുന്നു.
Directed by : Lijin Jose
Produced by : Shibu G Suseelan, Lijin Jose
Editor : B. Ajithkumar
DOP : MJ Radhakrishnan, Neil D’ Cunha
Co-director : Shahina k Rafiq
Music : Bijibal
Sound Mix : Pramod Thomas
yyu 1രു സാധാരണ കുടുംബത്തിൽ ജനിച്ച ആ കൊച്ചുകുട്ടിയുടെ ബാല്യത്തിൽ തന്നെ ഒരു ഭൂതാവേശം പോലെയാണ് സിനിമ കടന്നു വരുന്നത്. ബോർഡെഴുത്തും ചെറിയ ചിത്രപ്പണികളും ജീവനമാർഗ്ഗമാക്കിയ അച്ഛനോടൊപ്പം ലോറികളുടെ മേൽ ചിത്രപ്പണികൾ നടത്തിയിരുന്ന ബാല്യകാലവും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള കൂടുമാറ്റവും ഒക്കെ അദ്ദേഹം ഓർത്തെടുക്കുന്നു. പ്രത്യക്ഷത്തിൽ ഒരു ജാഡക്കാരൻ എന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള അദ്ദേഹം എത്രമാത്രം സത്യസന്ധതയുള്ള ഒരു മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ പല ഓർമ്മക്കുറിപ്പുകളും വായിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഈ ചിത്രം കാണുമ്പോൾ അതൊന്നുകൂടി ഉറപ്പിക്കാം. പക്ഷാഘാതം വന്നതിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം വാക്കുകൾ വ്യക്തമാകുന്നില്ലെങ്കിലും അദ്ദേഹം പറയുന്നത് ഏതോ ഒരുതരം അജ്ഞാതമായ മന്ത്രികവിദ്യയാൽ നമുക്കു മനസ്സിലാകുന്നുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യുന്നത് പോലുള്ള നിശബ്ദമായ ഒരു ആശയവിനിമയം.സ്ത്രീകൾ, ലൈംഗികത, മനുഷ്യ മനസ്സിന്റെ പ്രകാശമാനമായതും ഇരുണ്ടതുമായ മുഖങ്ങൾ തുടങ്ങി വൈവിദ്ധ്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ള സിനിമകളെ അദ്ദേഹത്തിന്റെയും വിഖ്യാതരായ മറ്റു പലരുടെയും ആസ്വാദനകോണിൽ നിന്നുകൊണ്ട് കാണാൻ ശ്രമിക്കുകയാണ് ഇതിൽ ലിജിൻ ശ്രമിച്ചിരിക്കുന്നത്. എം ടി വാസുദേവൻ നായർ, സക്കറിയ, രാമചന്ദ്രബാബു, പി കെ നായർ, സി എസ് വെങ്കടേശ്വരൻ, മമ്മൂട്ടി തുടങ്ങി പുതുതലമുറ നടനായ ഫഹദ് ഫാസിൽ വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചു നടത്തുന്ന കൗതുകകരമായ നിരീക്ഷണങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. അതുപോലെയാണ് ജോർജ് എന്ന ഭർത്താവിനെക്കുറിച്ചു അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സൽമ നടത്തുന്ന തുറന്ന അഭിപ്രായപ്രകടനങ്ങളും. അക്ഷരാർത്ഥത്തിൽ സ്വതന്ത്രമായ തൻ്റെ ജീവിതത്തെക്കുറിച്ചുള്ള ആ അഭിപ്രായങ്ങളെ ജോർജ് തള്ളുന്നില്ലെന്നു മാത്രമല്ല, ലോകത്തു സിനിമയോടല്ലാതെ മറ്റൊന്നിനോടും തനിക്കൊരു അറ്റാച്മെന്റും ഇല്ല എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. അപകടകരമാം വിധം സത്യസന്ധനായ ഒരു പച്ചമനുഷ്യൻ.
മിഴ് വാരികയായ “പടച്ചുരുൾ” അദ്ദേഹത്തിനെ പറ്റി ഒരു സ്പെഷ്യൽ എഡിഷൻ ഇറക്കുകയുണ്ടായി. അതിൻ്റെ പ്രകാശന ചടങ്ങ് ഒരു ദിവസത്തെ സിനിമാ ആസ്വാദന ചടങ്ങുകൂടിയായായാണ് അവർ സംഘടിപ്പിച്ചത്. അതിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ഈ ഡോക്യൂമെന്ററി. അതിലെ ഒരു മുഖ്യാതിഥി ആയിരുന്ന പ്രശസ്ത തമിഴ് സാഹിത്യകാരൻ ശ്രീ എസ് രാമകൃഷ്ണൻ ( തമിഴ് സാഹിത്യലോകം നിരീക്ഷിക്കുന്നവർക്ക് പരിചിതനായിരിക്കും അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സംഗീത അക്കാദമി അവാർഡുകൾ , ടാഗോർ ലിറ്റററി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം സിനിമയെക്കുറിച്ചുള്ള ആധികാരികമായ കുറിപ്പുകളിലൂടെയും പ്രശസ്തനാണ് ) . അദ്ദേഹം ഈ ഡോക്യൂമെന്ററി ചിത്രത്തെപ്പറ്റി എഴുതിയ കുറിപ്പാണ് താഴെ ചേർക്കുന്നത്. തമിഴിലുള്ള കുറിപ്പ് പരിഭാഷപ്പെടുത്തിയത് പ്രസിദ്ധ തമിഴ് – മലയാളം എഴുത്തുകാരനും നടനുമായ ശ്രീ ഷാജി ചെന്നൈ ( തമിഴിൽ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം “പാട്ടല്ല സംഗീതം” എന്ന കൃതിയിലൂടെയും ഭാഷാപോഷിണിയിലെ “സിനിമാ പ്രാന്തിന്റെ നാൽപതു വർഷങ്ങൾ” എന്ന പരമ്പരയിലൂടെ മലയാളത്തിലും അറിയപ്പെടുന്ന എഴുത്തുകാരനാണ് ) ആണ്. അദ്ദേഹത്തിന്റെ സഹായത്താൽ എനിക്ക് ഈ ചിത്രം കാണാൻ ഒരു അവസരം കിട്ടി. സത്യം പറഞ്ഞാൽ രാത്രി കുറച്ചു കണ്ടതിനു ശേഷം ബാക്കി അടുത്ത ദിവസം കാണാമെന്നു വിചാരിച്ച ഞാൻ അത് മുഴുവൻ കണ്ടു തീർത്തതിന് ശേഷമാണു കിടന്നുറങ്ങിയത്. ശ്രീ രാമകൃഷ്ണൻ ചെയ്തതിൽ കൂടുതൽ നന്നായി ആർക്കും അതിനെപ്പറ്റി വിവരിക്കാനാവില്ല എന്ന് തോന്നിയതുകൊണ്ട് എൻ്റെ എഴുത്ത് ഇവിടെ നിർത്തുന്നു. അദ്ദേഹംഎഴുതിയത് താഴെ വായിക്കുക. ഈ ചിത്രം കാണാൻ അവസരം കിട്ടിയാൽ ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. Excellent എന്നതിൽകുറഞ്ഞൊരു വിശേഷണവും അതർഹിക്കുന്നില്ല.
dqqwwwwee 3
കെ ജി ജോർജ്ജിന്റെ എട്ടര ഇന്റർ കട്ടുകൾ
– എസ് രാമകൃഷ്ണൻ
മലയാളത്തിൽ : ഷാജി ചെന്നൈ
*******************************************************************
( ഇന്ത്യയിലെ മികച്ച സാഹിത്യകാരനുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, ആധുനിക തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായ എസ് രാമകൃഷ്ണൻ എഴുതിയ തമിഴ് ലേഖനത്തിന്റെ മൊഴിമാറ്റം )
മലയാള സിനിമയിലെ ഒറ്റയാനാണ് കെ ജി ജോർജ്. സ്വപ്നാടനം, ഇരകൾ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, യവനിക, കോലങ്ങൾ, ഉൾക്കടൽ, മേള എന്നിങ്ങനെ പകരം വയ്ക്കാനില്ലാത്ത പല സിനിമകൾ എടുത്ത സംവിധായകൻ. പൂനെയിലെ ദേശീയ സിനിമാ വിദ്യാലയത്തിൽനിന്ന് പഠിച്ചിറങ്ങി എൺപതുകളിലെ മലയാള സിനിമയിൽ പുതിയ ഭാവുകത്വം നിർമ്മിച്ച കലാകാരൻ. ജോർജിന്റെ സിനിമകൾ എൺപതുകളിലെ കേരള സമൂഹത്തിന്റെ നേർക്കാഴ്ചകൾ. അക്കാലത്തെ മലയാളി ജീവിതത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ. കെ എസ് സേതുമാധവൻ, അരവിന്ദൻ, പത്മരാജൻ, ഭരതൻ, അടൂർ ഗോപാലകൃഷ്ണൻ, എം ടി വാസുദേവൻ നായർ എന്നിങ്ങനെ നവീന മലയാള സിനിമയെ രൂപപ്പെടുത്തിയ ഉന്നതരായ സംവിധായകരുടെ നിരയിൽ പ്രത്യേകമായി പറയേണ്ട പേരാണ് കെ ജി ജോർജിന്റേത്.
ജോർജ്ജിന്റെ സിനിമകളെപ്പറ്റിയും സിനിമാ ജീവിതത്തെപ്പറ്റിയും 8 ½ Intercuts: Life and Films of K G George എന്ന പേരിൽ ഒരു സിനിമ പുറത്തുവന്നിരിക്കുന്നു, ആ സിനിമ തീർച്ചയായും കാണണം എന്ന് എന്നോട് പറഞ്ഞത് തമിഴ് മലയാള എഴുത്തുകാരനും സിനിമാ നടനുമായ ഷാജി ചെന്നൈയാണ്. ഞാനാ സിനിമ കണ്ടു. അത്ഭുതപ്പെട്ടു. അതിന്റെ സംവിധായകൻ ലിജിൻ ജോസ്. ഫ്രൈഡേ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പുതിയകാലത്തെ മലയാള സംവിധായകൻ. ഏറ്റവും മികച്ച രീതിയിലാണ് ലിജിൻ ജോസ് ഈ സിനിമ എടുത്തിട്ടുള്ളത്. ഇത്ര ഗംഭീരമായ ഒരു ചിത്രം ഇന്ത്യൻ സിനിമയിലെ മറ്റൊരു സംവിധായകനെപ്പറ്റിയും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. തന്റെ ആദർശനായകന് ഒരു ആരാധകൻ അർപ്പിക്കുന്ന കാണിക്കയാകുന്നു ഈ സിനിമ.
പൂനെയിലെ സിനിമാ പാഠശാലയിൽ പഠിക്കുന്നകാലത്ത് ലോകസിനിമകൾ ധാരാളമായി കണ്ട് മസ്സിലാക്കിയിട്ടുള്ളയാളാണ് കെ ജി ജോർജ്ജ്. അദ്ദേഹത്തിന്റെ പ്രിയ സംവിധായകൻ ഫ്രെഡറിക്കോ ഫെല്ലിനി. ഫെല്ലിനിയുടെ 8½ എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് 8½ Intercuts: Life and Films of K G George രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സിനിമയിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ കെ ജി ജോർജ് പറയുന്നുള്ളു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ സംഭവങ്ങളെ, ഓർമ്മകളെ, അനുഭവങ്ങളെ ആധാരമാക്കിയാണ് സിനിമ മുന്നേറുന്നത്. ഫെല്ലിനിയുടെ 8½ സിനിമയിലെ പ്രധാന ദൃശ്യങ്ങളും കെ ജി ജോർജ്ജിന്റെ ജീവിതവും ഇന്റർകട്ടുകളായി വരുന്നത് ഗംഭീരമായിരിക്കുന്നു. എം ടി വാസുദേവൻ നായർ ഈ സിനിമയിൽ കെ ജി ജോർജ്ജിനെക്കുറിച്ച് തനിക്കുള്ള താൽപ്പര്യവും ബഹുമാനവും മനോഹരമായി പറഞ്ഞിരിക്കുന്നു. ഒപ്പം സക്കറിയ, രാമചന്ദ്രബാബു, ഗീതു മോഹൻദാസ്, ലെനിൻ രാജേന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, അഞ്ജലി മേനോൻ, ബീനാ പോൾ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നെടുമുടി വേണു എന്നിങ്ങനെ പലർ കെ ജി ജോർജ്ജിന്റെ വ്യക്തിത്വവും സിനിമകളും തങ്ങളെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്ന് സംസാരിക്കുന്നു.
ജോർജ്ജും ഭാര്യ സെൽമയും യാതൊരു മറകളുമില്ലാതെ സംസാരിക്കുന്നു. ഒരു സിനിമാപ്പാട്ടുകാരി ആകാനാഗ്രഹിച്ചതുകൊണ്ടു മാത്രമാണ് താൻ ജോർജിനെ കല്ല്യാണം കഴിച്ചത് എന്ന് പറയുന്ന സെൽമ ഒരുകാലത്ത് കുടിയിലും പരസ്ത്രീ ബന്ധത്തിലും മുങ്ങിക്കിടപ്പായിരുന്നു ജോർജ്ജ് എന്ന് കുറ്റപ്പെടുത്തുന്നു. ജോർജ്ജാകട്ടെ തനിക്ക് ഭാര്യ, കുട്ടികൾ, ബന്ധുക്കൾ തുടങ്ങിയ യാതൊന്നിലും ഒരിക്കലും താൽപ്പര്യമുണ്ടായിരുന്നില്ല എന്ന് തീർത്തു പറയുന്നു. താൻ സ്വതന്ത്രനായ ഒരു കലാകാരൻ. തന്റെ സ്നേഹവും ആഗ്രഹവും ആവേശവും ഒക്കെ സിനിമയോടു മാത്രം. ഭാര്യ തന്റെമേൽ ചുമത്തുന്ന ആരോപണങ്ങളെ നിറഞ്ഞ ചിരിയോടെ കെ ജി ജോർജ്ജ് കേട്ടുകൊണ്ടിരിക്കുന്ന വിധം അപാരം. ഇത്ര സത്യസന്ധതയോടെ തന്നെത്താൻ തുറന്നുകാട്ടാൻ ഈ ലോകത്ത് എത്രപേർക്ക് കഴിയും?
എം ബി ശ്രീനിവാസന്റെ സംഗീതത്തെക്കുറിച്ചും ബാലു മഹേന്ദ്രയുടെ ക്യാമറയെക്കുറിച്ചും കെ ജി ജോർജ്ജ് വിവരിക്കുന്ന രീതി മറക്കാനാവില്ല. മനുഷ്യ മനസ്സിന്റെ വിചിത്ര വ്യാപാരങ്ങളെക്കുറിച്ച് തനിക്ക് അളവറ്റ താല്പര്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തന്റെ ആദ്യത്തെ സിനിമ സ്വപ്നാടനം ഒരു മാനസിക രോഗിയെക്കുറിച്ചായത് എന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ജീവിത ദു:ഖങ്ങളും ദുരിതങ്ങളും അവരുടെ മാനസിക വിക്ഷോഭങ്ങളും ഇന്ത്യയിൽ മറ്റാരേക്കാളുമേറെ സിനിമയാക്കിയത് താനാണെന്നും ജോർജ് പറയുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിന്റെ അവസാനത്തിൽ സ്ത്രീകൾ എല്ലാ ബന്ധനങ്ങളെയും ഭേദിച്ച് കൂട്ടത്തോടെ ഓടുമ്പോൾ അവരുടെ ജീവിതം സിനിമയാക്കിക്കൊണ്ടിരിക്കുന്ന കെ ജി ജോർജ്ജിനെയും അദ്ദേഹത്തിന്റെ ക്യാമറയെയും തള്ളിമറിച്ചുകൊണ്ട് പായുന്ന കാഴ്ച ആർക്ക് മറക്കാൻ കഴിയും? അവിടെ കെ ജി ജോർജ്ജിനെ സംവിധാനം ചെയ്തത് ഫെല്ലിനിയാണ് എന്ന് എപ്പോഴും എനിക്ക് തോന്നും.
8½ Intercuts തുടങ്ങുമ്പോൾ കെ ജി ജോർജ് ഫെല്ലിനിയുടെ 8½ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. 1963ൽ വന്ന ആ സിനിമ ഒരു സംവിധായകന്റെ മാനസിക വിക്ഷോഭങ്ങളെക്കുറിച്ചുള്ള പടമാണ്. അതിൽ വരുന്നതുപോലെ കലയുടെ ആകാശത്ത് സ്വതന്ത്രമായി പറന്നുപൊങ്ങുന്ന ഒരു കലാകാരനെ സിനിമാലോകം എങ്ങനെ വലിച്ച് താഴെയിടുന്നു എന്നും അയാളുടെ സ്വപ്നങ്ങളെ ഈ ലോകം എങ്ങനെ തരിപ്പണമാക്കുന്നു എന്നതുമാണ് കെ ജി ജോർജ്ജിനെപ്പറ്റിയുള്ള ഈ സിനിമയും പറയുന്നത്. ഫെല്ലിനിയുടെ നാസ്തികദർശനം പിൻതുടർന്ന, ഫെല്ലിനിയെപ്പോലെ പ്രത്യേകതയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച, ഫെല്ലിനിയുടെ ദൃശ്യഭാഷയോട് അതീവ താല്പര്യം പുലർത്തിയ കെ ജി ജോർജ് തീർച്ചയായും ഫെല്ലിനിയുടെ സിനിമാലോകത്തിന്റെ അനന്തരാവകാശിയാണ്. രണ്ടു മണിക്കൂറോളം നീളമുള്ള ഈ ചിത്രത്തെ മഹത്തായ ഒരു കവിതപോലെയാണ് ലിജിൻ ജോസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പല സിനിമാമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് ഈ ചിത്രം അഭിനന്ദനങ്ങൾ നേടിക്കഴിഞ്ഞു.
ഇനിയൊരിക്കലും ഒരു സിനിമയെടുക്കാൻ തനിക്കു കഴിയില്ല, തന്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്ന കെ ജി ജോർജ്ജ് താൻ ആഗ്രഹിക്കുന്ന സിനിമ ഇനി എടുക്കാനാവില്ല കാരണം ഇന്നത്തെ സിനിമാലോകം വേറെന്തൊക്കെയോ ആണ് എന്നും പറയുന്നുണ്ട്. മലയാള സിനിമയെപ്പറ്റിയുള്ള ഡോക്യുമെന്ററി ആണിതെങ്കിലും എൺപതുകളിലെ മദ്രാസിനെപ്പറ്റിയും കോടമ്പാക്കത്തെ ജീവിതത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരണങ്ങൾ ഈ സിനിമയിലുണ്ട്. തമിഴിനേക്കാൾ മലയാളത്തിലാണ് മദ്രാസിനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു. കെ ജി ജോർജ്ജിന്റെ ‘ലേഖയുടെ മരണം’ കാണുക. അതിൽ കാണിക്കുന്ന കോടമ്പാക്കത്തിന്റെ സത്യാവസ്ഥ തമിഴ് സിനിമ ഒരിക്കലും കാണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചെന്നൈയിലെ തമിഴ് സ്റ്റുഡിയോ സിനിമാ സംഘത്തിൽ 8½ Intercuts പ്രദർശിപ്പിച്ചിരുന്നു. അവരുടെ ‘പടച്ചുരുൾ’ എന്ന തമിഴ് സിനിമാ മാസിക കെ ജി ജോർജ്ജിനെക്കുറിച്ചു മാത്രമായി ഒരു സമ്പൂർണ്ണ ലക്കം പുറത്തിറക്കി. അതിന്റെ പ്രകാശനവും കെ ജി ജോർജ്ജിന്റെ സിനിമകളുടെ പ്രദർശനവും എല്ലാം ചേർന്ന് ഒരു ദിവസം മുഴുവൻ കെ ജി ജോർജ്ജിനെ ആഘോഷിച്ചു. ആ പരിപാടിയിൽ പങ്കെടുത്ത് കെ ജി ജോർജ്ജിന്റെ സിനിമകളെപ്പറ്റി സംസാരിക്കാൻ എനിക്കും സാധിച്ചു. കെ ജി ജോർജ്ജിനോട് ഏറെ സ്നേഹവും അദ്ദേഹത്തിന്റെ സിനിമകളോട് കടുത്ത ആരാധനയുമുള്ള ഷാജി ചെന്നൈയുടെ പലനാൾ പരിശ്രമത്തിന്റെ ഫലമായാണ് ഈ പരിപാടി നടന്നത്. ഷാജിക്ക് എന്റെ സ്നേഹവും അഭിനന്ദനങ്ങളും. തമിഴ് സ്റ്റുഡിയോ സിനിമാ സംഘത്തിനും അതിന്റെ സംഘാടകൻ അരുണിനും നന്ദി.
ലിജിൻ ജോസും അന്ന് വന്നിരുന്നു. അത്താഴ സമയത്ത് ലിജിനും ഷാജിയും ഞാനും കെ ജി ജോർജ്ജിനെപ്പറ്റി നീണ്ടനേരം സംസാരിച്ചതും അവർ ഇരുവരും കെ ജി ജോർജ്ജിനെ നേരിൽക്കണ്ട തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചതും ചേർന്നപ്പോൾ ആ ദിവസം എനിക്ക് മറക്കാനാവാത്തതായി. കെ ജി ജോർജ്ജിന്റെ സിനിമകളായ ഉൾക്കടലും യവനികയും പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയെല്ലും ഇരകളും ഒക്കെ ഒരിക്കലും മറക്കാനാവാത്തവയാണ്. അതുപോലെതന്നെയാണ് കെ ജി ജോർജ്ജിനെക്കുറിച്ചുള്ള ഈ സിനിമയും. ജോർജ്ജിന്റെ സിനിമകൾപോലെതന്നെ ഈ സിനിമയും നമുക്കെല്ലാം എന്നും അഭിമാനിക്കാവുന്ന ഒരു കലാ സൃഷ്ടിയായി നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്