0 M
Readers Last 30 Days

തിരികെ യാത്ര: പ്രവാസികളെ നിങ്ങളീ മുന്‍ പ്രവാസിയുടെ കഥ വായിക്കണം

Facebook
Twitter
WhatsApp
Telegram
206 SHARES
2475 VIEWS

01

ആര്‍ത്തലച്ചു മുന്നോട്ടു പായുന്ന തീവണ്ടിയില്‍ താടിക്കു കൈകുത്തി ജനലരികിലെ സീറ്റില്‍ അയാള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറയായി ചുറ്റിലും നടക്കുതൊന്നും അറിയാതെ അയാള്‍ ഗാഡമായ ഏതോ ചിന്തയില്‍ നിമഗ്നനായിരിക്കുകയാണ്. പതിവിലും തിരക്കുണ്ടായിരുന്ന തീവണ്ടിയില്‍ ഒരു വിധത്തിലാണ് ഒരു സീറ്റ് തരപ്പെട്ടത് അതും അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനാലക്കരികില്‍ തന്നെ. ജനാലയിലൂടെ മിന്നിമറയുന്ന മനോഹരമായ ഗ്രാമകാഴ്ചകള്‍ക്കുപോലും അയാളുടെ ചിന്തകളെ തെല്ലും ആലോസരപ്പെടുത്താന്‍ കഴിഞ്ഞില്ല . ചിന്തകളില്‍ ഉരുകി ഉരുകി, കുതിച്ചുപായുന്ന തീവണ്ടിക്കൊപ്പം ആടിയുലഞ്ഞ് അയാളും മുന്നോട്ടു പായുകയാണ്.

ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര്‍ തുള്ളികളായി അയാളുടെ കവിള്‍ തടങ്ങളില്‍ ചാലുതീര്‍ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു, പക്ഷെ ആ കണ്ണീര്‍ ധാരകള്‍ എന്റെ മനസ്സിനെയും പതിയെ മുറിവേല്‍പ്പിച്ചു തുടങ്ങി. ഒരു സഹയാത്രികന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ ഒട്ടും താല്‍പര്യമില്ലതിരുന്നിട്ടും, അയാളെ ഒന്ന് തട്ടി വിളിച്ചാലോ എന്ന ചിന്ത ഒരു ത്വരയായി വളര്‍ന്നു , കൈകളിലേക്ക് ഒരു ഊര്‍ജപ്രവാഹമായി കുതിച്ചെത്തി , ഒടുവില്‍ കൈകള്‍ പതിയെ അയാളെ തട്ടി വിളിച്ചു . ചിന്തകള്‍ക്കൊരു ഇടവേളയിട്ട് അയാള്‍ എന്റെ മുഖത്തേക്ക് നോക്കി. ഒഴുകിപ്പരന്ന കണ്ണുനീരിന്റെ ജാള്യത മറക്കാന്‍ അയാള്‍ വല്ലാതെ പാടുപെടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

എന്ത് പറ്റി മിസ്റര്‍, നിങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടുന്നു എന്ന് തോനുന്നു . പറയാന്‍ പ്രയാസമില്ലെങ്കില്‍…. , ഒരു സുഹൃത്തിനെപോലെ കരുതി എന്നോടു പറയൂ, നിങ്ങളെ വല്ലാതെ ഉലയ്ക്കുന്ന ആ വിഷമത്തിന്റെ കാരണമെന്താണ്? ഒരു പക്ഷെ ഞാന്‍ നിസ്സഹായനായിരിക്കാം , എങ്കിലും താങ്കളെ ആശ്വസിപ്പിക്കാന്‍ ഒരു പക്ഷെ എനിക്ക് കഴിഞ്ഞെന്നിരിക്കാം…. ചുവന്നു കലങ്ങിയ അയാളുടെ കണ്ണുകള്‍ പക്ഷെ ഒരു പ്രതികരണം പോലും തരാതെ അങ്ങ് ദൂരെ അസ്തമയ സൂര്യന്‍ ചുവപ്പിച്ച ഗ്രാമ കാഴ്ചകളെ ആവാഹിച്ചു നിര്‍വികാരമായി നിന്നതേയുള്ളൂ .. എങ്കിലും എന്തൊക്കയോ ചിന്തകളെ അടക്കിനിര്‍ത്താന്‍ അയാള്‍ പാടുപെടുന്നത്തിന്റെ പ്രതിദ്വനികള്‍ പലപ്പോഴായി ആ മുഖത്ത് മിന്നിമഞ്ഞു കൊണ്ടേയിരുന്നു

അയാളുടെ കണ്ണുകളിലെ ആ നിര്‍വികാരത എന്നിലും നിരാശയുടെ നേരിയ ലാഞ്ചന പകര്‍ന്നുതന്നു, വേണ്ടായിരുന്നു, ഒന്നും ചോദിക്കണ്ടായിരുന്നു, മനസ്സ് അറിയാതെ മന്ത്രിച്ചുകൊണ്ടിരുന്നു.. ജാലകകമ്പിയില്‍ കൈകള്‍ ചേര്‍ത്ത് വെച്ച് പുറം കാഴ്ചകള്‍ക്ക് മനസ്സ് കൊടുത്തു ഞാനും അയാളില്‍നിന്നും ശ്രദ്ധയെ മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. കൊയ്യാന്‍ പാകമായ നെല്‍വയലുകളിലെ സ്വര്‍ണ്ണവര്‍ണ്ണ കതിരുകളില്‍ സൂര്യരശ്മികള്‍ വര്‍ണ്ണരാചികള്‍ വിരാചിക്കുന്ന ആ സായാഹ്നം മനോഹരമായിരുന്നെങ്കിലും , അപരിചിതനായ ആ സഹയാത്രികന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണീരിന്റെ ചൂട് അപ്പോഴും എന്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു കൊണ്ടിരുന്നു. ഒരു സഹായാത്രികനെക്കാള്‍ ഒരു സഹജീവിയുടെ വെന്തമനസ്സിന്റെ ആവിയായിരുന്നു ആ കണ്ണീരെന്ന തിരിച്ചറിവായിരിക്കാം, അല്ലെങ്കില്‍, അന്യന്റെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിക്കണമെന്നു പഠിപ്പിച്ച പ്രതെയശാസ്ത്രത്തെ മുറുകെ പിടിച്ചത് കൊണ്ടാവാം … അറിയില്ല എന്തായിരുന്നു എന്നെ ഏറെ നോവിച്ചതെന്നു….

നിമിഷങ്ങള്‍ കടന്നു പോയിക്കൊണ്ടെയിരുന്നു, കുതിച്ചു പായുന്ന തീവണ്ടിക്കൊപ്പം മറഞ്ഞു പോകുന്ന കാഴ്ച്ചകളുടെ സ്വര്‍ണ്ണവര്‍ണ്ണവും അലിഞ്ഞലിഞ്ഞു ഇല്ലാതിയ്ക്കൊണ്ടിരുന്നു , ഗ്രാമ കാഴ്ചകളെ ഇരുട്ട് പൊതിഞ്ഞു തുടങ്ങി , സൂര്യന്‍ പടിഞ്ഞാറെ ചക്രവാളവും കടന്നു പോയിരിക്കുന്നു … കണ്ണുകള്‍ ഉറക്കത്തെ മാടിവിളിച്ചു, മനസ്സ് ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങി

ഒരു നനുത്ത കരസ്പര്‍ശം എന്റെ മനസ്സിനെ ഉണര്‍ത്തിയപ്പോള്‍, ജാലക കമ്പിയില്‍നിന്നും മുഖമുയര്‍ത്തി മെല്ലെ നോക്കി, അത് സഹയാത്രികന്റെ കൈകളായിരുന്നു . തെല്ലു കുറ്റബോധത്തോടെ കൈകളില്‍ പിടിച്ചു അയാള്‍ പറഞ്ഞു “എന്നോടു ക്ഷമിക്കൂ , താങ്കള്‍ ചോദിച്ചതിനുള്ള മറുപടി എങ്ങനെ പറയും എന്നുള്ള അങ്കലാപ്പിലായിരുന്നു .. പൊതുവേ അഭിമാനിയാണ് ഞാന്‍ , കൂട്ടുകാര്‍ എപ്പഴും പറയുമായിരുന്നു , പട്ടിണികിടാന്നാലും വയറുനിറച്ചും ഉണ്ടൂ എന്നേപറയൂ എന്ന് !!.. “. ഒരു പക്ഷെ ഒരു മുഖവുരക്ക് വേണ്ടി പരതിയതായിക്കന്നം അയാള്‍, എങ്ങിനെ, എവിടെ തുടങ്ങണം എന്നറിയാതെ ഉഴറുന്നത് ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു.

നോക്കൂ താങ്കള്‍ എന്നെ ഒരു നല്ല സുഹൃത്തായി കരുതൂ , ഞാന്‍ എന്നെ ആദ്യം പരിചയപ്പെടുത്താം , അത് ഒരു പക്ഷെ താങ്കളുടെ അകല്‍ച്ച ഒരല്‍പം കുറച്ചേക്കാം . ഞാന്‍ ഒരു പ്രവാസിയാണ്, പേര് ശ്യാം , ഒരു സ്വകാര്യ സ്ഥാപനത്തിലെ മാനേജാരായി ജോലി നോക്കുന്നു, ഇപ്പോള്‍ ലീവിന് നാട്ടില്‍വന്നതാണ് കൂടാതെ എഴുത്തുകാരനാണ് , അത്യാവശ്യം വാരികകളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്. ഒരു സുഹൃത്തിനെ കാണാന്‍ ബോംബയിലേക്കുള്ള യാത്രയിലാണ്. താങ്കളുടെ കണ്ണില്‍ നിന്നും ഒഴുകി പരന്ന കണ്ണുനീര്‍ ചാല്കീറിയത് എന്റെ ഹൃദയത്തിലേക്കാണ്. അതിന്റെ ചൂട് എന്നെ വല്ലാതെ നൊമ്പരപെടുതുന്നു .ഞാന്‍ പഠിച്ച പ്രത്യേയശാസ്ത്രം വേദനിക്കുന്നവന്റെ കൂടെയാണ്.. താങ്കളുടെ നൊമ്പരം കാണാതിരിക്കാന്‍ എനിക്ക് കഴിയില്ല ഇനി പറയൂ താങ്കള്‍ ആരാണ് , എന്താണ് താങ്കളെ വല്ലാതെ വേട്ടയാടുന്നത് ?

“പറയാം , ഞാന്‍ എല്ലാം പറയാം .. താങ്കളില്‍ ഒരു നല്ല മനുഷ്യനെ ഞാന്‍ കാണുന്നു,..” അയാളുടെ കണ്ണുകളില്‍ ഒരു പ്രകാശശോഭ തെളിഞ്ഞു .

അയാള്‍ തുടര്‍ന്നു “ പേര് ജയന്‍ , താങ്കളെ പോലെ ഒരു പ്രവാസിയിരുന്നു , സാധാരണ കുടുംബത്തില്‍ നിന്നും എഞ്ചിനിയര്‍ ആയ ഒരാള്‍ , പഠനത്തിനും മറ്റും‍ കടം വാങ്ങി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ട കാലം . പ്രാരാബ്ദത്തിന്റെ നാളുകളില്‍ ജീവിതം പച്ച പിടിപ്പിക്കമെന്ന മോഹവുമായി മണലാരന്യത്തിലെത്തിയ ഒരു സാധാരണക്കാരന്‍. കണ്ടതോക്കയും പാഴ്കിനാക്കളായിരുന്നെന്നു വൈകാതെ മനസ്സിലാവുമ്പോഴെക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ തീരവും കടലെടുത്തിരുന്നു . പരാധീനതകലുടെ ഘോഷയാത്രയായിരുന്നു ചുറ്റും. പിന്നെ ചുട്ടുപൊള്ളുന്ന മണല്‍ പരപ്പുകളെയും ശരീരത്തിലെ പച്ചമാംസം കരിഞ്ഞു മണക്കുന്ന കൊടും ചൂടിനേയും അതിജീവിച്ചു രണ്ടു വര്‍ഷം കൊടും വെയിലില്‍ ജോലി ചെയ്തു . എന്നെ ജോലിക്കെടുത്ത ആള്‍ ക്കറിയില്ലയിരുന്നു ഞാന്‍ ഒരു എഞ്ചിനിയര്‍ ആണെന്ന് , ഒടുവില്‍ സത്യം മനസ്സിലാക്കിയ അയാള്‍ എന്നെ പോകാനനുവദിച്ചു. പുറത്തു വേറെ ജോലി നോക്കി, അയാളും സഹായിച്ചു , ഒടുവില്‍ ഒരു കണ്‍സല്‍ട്ടന്‍സിയില്‍ ജോലി കിട്ടി , നല്ല ശമ്പളം, മികച്ച ജീവിത സാഹചര്യം .

പിന്നീട് പതിനാലു വര്‍ഷങ്ങള്‍ നല്ല നിലയില്‍ ജീവിച്ചു , അതിനിടയില്‍ വിവാഹം , രണ്ടു കുട്ടികള്‍ , അവര്‍ക്ക് ഗള്‍ഫില്‍ തന്നെ മികച്ച വിദ്യാഭ്യാസം. ജീവിതം കെട്ടഴിച്ചു വിട്ട ഒരു നൌക പോലെ താളലയത്തില്‍ ഒഴുകുകയായിരുന്നു . പ്രാരബ്ദങ്ങലുടെ ഭൂതകാലം ഞാന്‍ മറന്നു പോയി . കിട്ടിയതത്രയും അവിടെ തന്നെ ചിലവഴിച്ചു ജീവിതം മുന്നോട്ടി കൊണ്ടു പോയി ..

വീട് വാടകയും മക്കളുടെ വിദ്യാഭ്യാസ ചിലവും, മറ്റ് ചിലവുകളും പലപ്പോഴും വരുമാനത്തിനു എത്രയോ അപ്പുറത്തേക്ക് എത്തി തുടങ്ങി . പക്ഷെ എന്നെ സഹായിക്കാന്‍ ബങ്കുകള്‍ തയ്യാറായിരുന്നു . അവര്‍ ലോണ്‍ ആയും ക്രഡിറ്റ് കാര്‍ഡായും എന്നെ ആവോളം സഹായിച്ചു .

ഞാന്‍ ഒരു കേള്‍വിക്കാരന്റെ മാത്രം രൂപത്തിലേക്ക് മാറി കഴിഞ്ഞിരുന്നു . അയാള്‍ തുടര്‍ന്നു , “നോക്കൂ ശ്യാം , ഞാന്‍ അങ്ങനെ വിളിച്ചോട്ടെ, താങ്കള്‍ക്ക് എന്നെക്കാള്‍ ഒരിത്തിരി പ്രായം കുറവാണെന്ന് തോന്നുന്നു”,

“തീര്‍ച്ചയായും ജയേട്ടന് എന്നെ അങ്ങനെ തന്നെ വിളിക്കാം” , ഞാന്‍ ഇടയില്‍ പറഞ്ഞു “ഒരു സിനിമ കഥ പോലെ തോനുന്നു താങ്കളുടെ ജീവിതം”!!. താങ്കള്‍ പറയൂ ..

അയാളുടെ മനസ്സ് ഓര്‍മകളിലേക്ക് ഊളിയിട്ടു. ജോലി സ്ഥലത്തെ കാര്യങ്ങള്‍ പതിയെ പന്തിയല്ലാതായി , ജനറല്‍ മാനേജര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ മാത്രം മതിയായിരുന്ന ഒരു കാലമുണ്ടായിരുന്നു അവിടെ നിന്നും കാര്യങ്ങള്‍ പതിയെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. മാനസികമായ എന്തോ അകല്‍ച്ച ഞങ്ങള്‍ക്കിടയില്‍ അനുദിനം കൂടി വരുന്ന പോലെ അനുഭപ്പെട്ടു തുടങ്ങി. ആരോക്കയോ എനിക്കെതിരായി അവിടെ കരുക്കള്‍ നീക്കുന്ന പോലെ ,… മനസ്സിനെ ഒരു ആധി പിടികൂടാന്‍ തുടങ്ങിയെന്ന സത്യം പതിയെ ഞാന്‍ തിരിച്ചറിഞ്ഞു . ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വന്നു തുടങ്ങി. പലപ്പോഴും മാനേജരുമായി വഴക്കായി . ഒടുവില്‍ ഞാന്‍ പ്രതീക്ഷിച്ച പോലെ ആ ദിനം വന്നെത്തി , എന്നെ ജോലിയില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നോട്ടീസ് കയ്യില്‍ തന്നു മാനേജര്‍ പറഞ്ഞു , “ഇനി താങ്കളുടെ സേവനം കമ്പനിക്ക് ആവശ്യമില്ല , രണ്ടു മാസം നോട്ടീസ് പിരീഡ് , വീട്ടില്‍ ഇരുന്നാല്‍ മതി , ശമ്പളം തരും . വേറെ ജോലി കണ്ടെത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു”.

എത്ര നിര്‍വികാരതയോടെയാണ്, ആ മാനേജര്‍, ഒരുകാലത്ത് തന്റെ പ്രിയപ്പെട്ടവനായിരുന്ന ജീവനക്കാരനെ പിരിച്ചുവിടുന്നത്. മനസ്സാക്ഷികുത്തിന്റെ ഒരു കണികപോലും ആ മുഖത്ത് കാണാന്‍ സാധിച്ചില്ല . നീണ്ട പതിനാലു വര്‍ഷത്തെ സേവനം മതിയാക്കി ഞാന്‍ പടിയിറങ്ങി . പക്ഷെ പ്രതീക്ഷയുണ്ടായിരുന്നു ഒരു പാടു സുഹൃത്തുക്കള്‍ ഈ പ്രവാസലോകത്തെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു . പലരും പലപ്പോഴും പറഞ്ഞുട്ടുണ്ട് ഇതിനെകാള്‍ മികച്ച ജോലി വാങ്ങിത്തരാമെന്ന് , പക്ഷെ അപോഴക്കെ ഞാന്‍ അത് നിരസിക്കുമായിരുന്നു.

അക്കങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് മനസ്സ് പായിച്ചപ്പോള്‍ ഒന്ന് ആളിപോയി , ബാങ്കിലെ കടം , സമ്പാദ്യം ഒന്നും ഇല്ലാത്ത അവസ്ഥ.. തുടങ്ങിവെച്ച വീട്പണി.. ഭാര്യ മക്കളുടെ വിദ്യാഭ്യാസം , വാടക … എവിടെയും ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ …. പതിയെ വീടിലേക്ക്‌ വണ്ടി ഓടിച്ചു , പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി ലിഫ്ടിലേക്ക് കയറുമ്പോള്‍ ഭാര്യയോടു ഈ കാര്യം എങ്ങനെ അവതരിപ്പിക്കുന് എന്ന ചിന്തയായിരുന്നു . എല്ലാ പറയാനുറച്ചു പത്താമത്തെ ഫ്ലോറില്‍ ലിഫ്റ്റില്‍ നിന്നും ഇറങ്ങി ഫ്ലാറ്റിന്റെ വാതിലിനടുത്തേക്ക് നടന്നു . കോളിഗ് ബെല്ലില്‍ കൈ അമര്‍ത്തി . ഈ സമയത്ത് ഇതാരാണെന്ന ഭാവത്തില്‍ ഭാര്യ വാതില്‍ തുറന്നു “എന്ത് പറ്റി സുഖമില്ലേ, അതോ ഇന്ന് ഓഫിസ് ഇല്ലേ “? നീ ഇത്തിരി വെള്ളംതാ ഞാന്‍ എല്ലാം പറയാം എന്നാ ആമുഖത്തോടെ സോഫയിലേക്ക് ഇരുന്നു , കാര്യങ്ങള്‍ ഒരു വിധം അവളെ ധരിപ്പിച്ചു . “ഇനി നമ്മള്‍ എന്ത് ചെയ്യും ?” ആശങ്ക നിറഞ്ഞ ആ ചോദ്യത്തെ എങ്ങനെ നേരിടണമെന്നറിയാതെ ഞാന്‍ കുഴങ്ങി. സാരമില്ല നമുക്ക് ബന്ധങ്ങള്‍ ഒരുപാടില്ലേ ഈ പ്രവാസലോകത്ത് ആരെങ്കിലും സഹായിക്കാതിരിക്കില്ല . ആ വാക്കുകള്‍ അവളില്‍ ഒരിത്തിരി ആശ്വാസത്തിന്റെ വെട്ടം തെളിച്ചു.

സുഹൃത്തുക്കള്‍ പലരെയും സമീപിച്ചു ബയോഡാറ്റ കൊടുത്തു , നോക്കാമെന്ന ഒഴുക്കന്‍ മറുപടിയില്‍ ചിലര്‍ , പരമാവധി ശ്രമിക്കാമെന്ന പ്രതീക്ഷ നല്‍കി വേറെ ചിലര്‍ .. ദിവസങ്ങള്‍ കടന്നു പോയി പക്ഷെ ജോലി ഒന്നും ശരിയായില്ല, സുഹൃത്തുക്കളില്‍ പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി , ചിലര്‍ തിരക്കാണ് തിരിച്ചു വിളിക്കമെന്ന മറുപടിയില്‍ ഫോണ്‍ കട്ട് ചെയ്തു. നാട്ടിലെ ബന്ധുക്കള്‍ പോലും സംസാരിക്കാതെയായി. എല്ലാവരും ഒഴിവാക്കുകയാനെന്ന സത്യം പതിയെ തിരിച്ചറിഞ്ഞു തുടങ്ങി .

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തുകയാനെനു മനസ്സിലായി . ഭാര്യയെയും മക്കളെയും നാട്ടില്‍ വിടാനും കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലാക്കാനും തീരുമാനിച്ചു. ദീര്‍ഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു അവര്‍ നാട്ടിലേക്ക് യാത്രയായി. ആശ്വാസത്തിന്റെ അവസാന കണികയും എന്നില്‍ നിന്നും അകന്നുപോയെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിച്ചു . ആ രാത്രി ഒരു പോള കണ്ണടക്കാതെ കരഞ്ഞു തീര്ത്തു. എല്ലാവരും ഉപേക്ഷിച്ചപ്പോഴും ഓരോ ദിവസവും ആശ്വസിപ്പിച്ചിരുന്ന ഭാര്യയും , മക്കളുംകൂടെ കൂടെയില്ലാതെ ഒറ്റപ്പെട്ട ആ രാത്രി ഒരു ദുസ്വപ്നമായി ഇപ്പോഴും എന്നെ വേട്ടയാടുന്നു.

ഫൈനല്‍ സെറ്റില്‍മേന്റില്ലാതെ ശമ്പളം ബാങ്കിലേക്ക് അയക്കില്ലെന്ന അറിവ് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കി. ശമ്പളം ബാങ്കില്‍ ഏതാതായതോടെ അവര്‍ വിളിതുടങ്ങി ലോണ്‍ അടവ് മുടക്കിയാല്‍ പോലീസില്‍ പരാതി കൊടുക്കും , ക്രഡിറ്റ് കാര്‍ഡ് പെട്ടന്ന് അടച്ചു തീര്‍ക്കണം ഇല്ലങ്കില്‍ താങ്കള്‍ നിയമനടപടി നേരിടേണ്ടി വരും എന്നിങ്ങനെ നിരന്തരമായ വിളികള്‍ വല്ലാത്ത അലോസരമായ അവസ്ഥ .. ഞാന്‍ ഓര്‍ക്കുകയായിരുന്നു , എന്ത് സ്നേഹമായിരുന്നു ഈ ബാങ്കുകള്‍ക്ക് , ലോണ്‍ തരാന്‍ മത്സരമായിരുന്നു ബാങ്കുകള്‍ തമ്മില്‍ . ഇവരുടെ പ്രതിനിധികള്‍ എന്നും ഓഫീസില്‍ കുത്തിയിരിക്കുമായിരുന്നു… ഇപ്പൊ അവര്‍ എന്നെ ഭീഷണി പെടുത്തുന്നു ..ആവര്‍ക്ക്‌ എന്നെ നിയമനടപടിക്കു വിധേയനാക്കണം പോലും..

എന്റെ കഥകള്‍ ശ്യാമിനെ ബോറടിപ്പിക്കുന്നില്ല എന്ന് കരുതുന്നു . യാത്ര വളരെ നീണ്ടതാണ് , മടുത്തു എങ്കില്‍ പറയാന്‍ മടിക്കണ്ട .. എനിക്ക് തന്നേ മടുത്തൂ ഈ ജീവിതം പിന്നല്ലേ താങ്കള്‍ക്ക് …

“ജയെട്ടാ .. ഞാന്‍ പറഞ്ഞില്ലേ ഈ ജീവിതം അറിയാന്‍ ഞാന്‍ അല്ലെ ചോദിച്ചത് പിന്നെ മടുക്കാണോ ? ഒരുള്‍ക്കിടിടിലതോടെ ഞാന്‍ കേള്‍ക്കുകയാണ് താങ്കളെ .. ആ ജീവിതത്തെ … ഏതു മനുഷ്യനും അഭിമിഖീകരിചെക്കാവുന്ന അവസ്ഥകളെ …

ജയേട്ടന്‍ തുടരൂ , കേള്‍ക്കട്ടെ “

അയാള്‍ തുടര്‍ന്നു

ഒരു അടവ് പോലും തെറ്റിക്കാതെ, ലോണ്‍ ഞാന്‍ അടച്ചു പക്ഷെ ശമ്പളം വരാതയതോടെ ബാങ്കുകാര്‍ നിയനടപടി തുടങ്ങി . അങ്ങനെ ഒരു ദിവസം പോലീസില്‍ നിന്നും വിളി വന്നു , അടുത്ത പോലീസ സ്റ്റേഷനില്‍ വരണം ചില കാര്യങ്ങള്‍ സംസാരിക്കണം അതിനാണ് എന്നൊക്കെ. ഉള്ളിലെ ഭയം പെരുമ്പറയായി മുഴങ്ങി , ഒരു സുഹൃത്തിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോയി, തനിച്ചു ഉള്ളിലേക്ക് . അറബി ഭാഷ കൈകാര്യം ചെയ്യാനറിയാത്ത ഞാന്‍ ആശയവിനിമയത്തിന് വല്ലാതെ ബുദ്ധിമുട്ടി . ചില കടലാസുകളില്‍ ഒപ്പിടുവിച്ചു അവിടെ നിന്നും മറ്റൊരു ഓഫീസറുടെ അടുത്തേക്ക്, പിന്നെ കയ്യിലുള്ളതെല്ലാം അവിടെ വാങ്ങിവെച്ചു ഒരു പോലീസ് കാരന്റെ കൂടെ വിശാലമായ ഒരു ഇരുണ്ട ഇടനാഴിയിലൂടെ താഴേക്കു നടന്നു , കയ്യില്‍ ഒരു തലയിണയും , പുതപ്പും തന്നു പോലീസുകാരന്‍ ഒരു ജയില്‍ മുറിയിലേക്ക് ചൂണ്ടി .. അവിടേക്ക് പോകാന്‍ ആംഗ്യം കാണിച്ചു .. പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ , ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാതെ , വസ്ത്രം പോലും മാറ്റിവെച്ചു അവര്‍ തന്ന ജയില്‍ വസ്ത്രം ധരിച്ചു ഇടിവെട്ടെറ്റ പോലെ ആ ജയിലറക്കുള്ളില്‍….. ബോധം മറയുന്ന പോലെ ഒരു തോന്നല്‍ പിന്നെ തളര്‍ന്ന ചെമ്പില പോലെ തറയിലേക്കു വീണു .

ഒരു പോലീസ്കാരന്‍ ഓടി വന്നു , ഉടനെ നേഴ്സ് വന്നു മുഖത്ത് തണുത്ത വെള്ളംകുടഞ്ഞു, ഇന്ഗ്ലീഷ് അറിയാവുന്ന അയാളോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ഇന്ന് തന്നെ പണമടച്ചാല്‍ രക്ഷപ്പെടാമെന്ന വസ്തുത അയാളില്‍ നിന്നും ഞാന്‍ അറിഞ്ഞു. പുറത്തു നില്‍ക്കുന്ന സുഹൃത്തിനെ ഒന്ന് വിളിക്കാന്‍ സഹായിക്കണമെന് അപേക്ഷിച്ച് പ്പോള്‍ നല്ലവനായ അയാള്‍ സമ്മതിച്ചു . സുഹൃത്ത് എവിടെനിനോക്കെയോ പണം കൊണ്ടുവന്നു ബാങ്കില്‍ അടച്ചു ആ രസീതിയും കൊണ്ടു പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അന്ന് രക്ഷപ്പെടാമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു . പക്ഷെ , കാര്യങ്ങള്‍ ശുഭമായി , ഒരു പോലീസുകാരന്‍ എന്റെ പേര് ഉറക്കെ വിളിച്ചു , പിന്നെ ജയിലറ തുറന്നു നീണ്ട ഇരുണ്ട ഇടനാഴിയിലൂടെ പോലീസ് സ്റ്റേഷന്റെ ഓഫീസിലേക്ക് , വസ്ത്രങ്ങളും ഫോണും തിരികെ തന്നു നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോള്‍, ദൈവരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആ സുഹൃത്തിനെ കെട്ടി പിടിച്ചു ഞാന്‍ കരഞ്ഞു മതിയാകും വരെ….

ദിവസങ്ങള്‍ അതിവേഗം കടന്നു പോയി , ജോലി അന്വഷണം നിരന്തമായി തുടര്‍ന്നെങ്കിലും ഒരു ഇന്റെര്‍വ്യു പോലും ലഭിച്ചില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമോ കയ്യിലെ സര്ടിഫിക്കറ്റുകാളോ ഒരു ഗുണവും ചെയ്തില്ല . സഹായിക്കാമെന്നെറ്റ സുഹൃത്തുക്കളും കയ്യോഴിഞ്ഞപ്പോള്‍, ഇനി മടക്കയാത്രയാകം എന്ന ചിന്ത മനസ്സിനെ പിടികൂടി . ഏകാന്തമായ താമസം ഒരു പക്ഷെ എന്നെ ഒരു ഭ്രാന്തനാക്കിയെക്കാം എന്ന തിരിച്ചറിവ് ഈ ചിന്തക്ക് ഊര്‍ജം പകര്‍ന്നു. കയ്യിലെ പണം തീര്‍ന്നു കഴിഞ്ഞിരുന്നു മിക്കവാറും ദിവസവും പട്ടിണി തന്നെയായിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ചില സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഏക ആശ്വാസം , അവര്‍ വാഗ്ദാനം ചെയ്യുന്ന പണം വാങ്ങാന്‍ പലപ്പോഴും എന്റെ അഭിമാനം സമ്മതിച്ചില്ല . ഒടുവില്‍ വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വില്‍ക്കാന്‍ തുടങ്ങി . ആദ്യം വണ്ടി വിറ്റു, കുറെ നാള്‍ പിടിച്ചു നില്‍ക്കാനുള്ള പണം അങ്ങനെ കിട്ടി പക്ഷെ പറഞ്ഞ തുക മുഴുവന്‍ തരാതെ അയാള്‍ പറ്റിച്ചു. പിന്നീട് തന്റെ പ്രിയപ്പെട്ട ടിവി തൊട്ടു വില്‍ക്കാനവുന്ന അത്രയും… ഇലക്ട്രോണിക്ക് സാധനങ്ങള്‍ മുതല്‍ വീട്ടു പാത്രങ്ങള്‍ വരെ എല്ലാം..

കമ്പനി അനുവദിച്ച രണ്ടു മാസത്തെ സമയം അവസാനിക്കാന്‍ പോകുന്നു , എത്രയും പെട്ടന്ന് ഈ നാട് വിടണം എന്ന ചിന്തയില്‍ ഒരോ ദിവസവും തള്ളി നീക്കി. ഫൈനല്‍ സെറ്റില്‍മെന്റു തന്നു വിസ ക്യാന്‍സല്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചു .ഈ രണ്ടു മാസം കൊണ്ടു കടം ഏറെ വരുത്തിയിരിക്കുന്നു . നാട്ടിലെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു . ഭാര്യയുടെ അവസാനത്തെ ആഭരണവും വിറ്റു കഴിഞ്ഞു . മക്കളുടെ സ്കൂള്‍ അഡ്മിഷന്‍ മുതല്‍ വീട്ടു ചിലവിനുവരെ പണം കണ്ടത്തെണ്ട അവസ്ഥയിലായിരുന്നു ഭാര്യ. ബന്ധുക്കള്‍ എല്ലാം കയ്യൊഴിഞ്ഞു. പതിവിനു വിപരീതമായി ഗള്‍ഫില്‍ നിന്നും വന്ന ഭാര്യയെയും മക്കളേയും കാണാന്‍ ആരും എത്തിയില്ല .

കമ്പനിയില്‍ നിന്നും ലഭിച്ച പണം മുഴുവന്‍ കടം വീട്ടാന്‍ വേണ്ടി വന്നു , ബാങ്ക് ലോണ്‍ അടക്കാന്‍ സഹായിച്ചവരുടെ പണം കൊടുത്തു കഴിയുമ്പോഴേക്കും ഏറെക്കുറെ കീശ കാലിയായിരുന്നു . മക്കള്‍ക്ക്‌ ഒരിത്തിരി ചോക്ലേറ്റു വാങ്ങാനുള്ള കാശുകയ്യില്‍ വെച്ച് ബാക്കിയെല്ലാം കൊടുത്തു തീര്‍ത്തു. ഒടുവില്‍ പഴയ വസ്ത്രങ്ങളും എന്റെ പ്രിയപ്പെട്ട പുസ്ഥകങ്ങലുമായി തിരികെ നാട്ടിലേക്ക് …

ജയന്റെ കണ്ണില്‍ നിന്നും കണ്ണനീര്‍ ധാര ധാരയായി ഒഴുകി, ഇരു കൈകളും കൊണ്ടു മുഖം പൊത്തിപ്പിടിച്ചു അയാള്‍ കരഞ്ഞു. ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഞാന്‍ ആ ജീവിത യാഥാര്‍ത്യങ്ങലുടെ മുന്നില്‍ പകച്ചു നിന്നു. “താങ്കള്‍ മതിയാവും വരെ കരയൂ മനസ്സിലെ സങ്കടം മാറട്ടെ ..” എന്റെ ആശ്വാസവാക്കുകള്‍ക്ക് അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല .

കയ്യിലെ തൂവലകൊണ്ടു മുഖം തുടച്ചു , ജയന്‍ തുടര്‍ന്നു . ക്ഷമിക്കൂ , അറിയാതെ .. ഞാന്‍ …

തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ നാട്ടില്‍ ഒരു ജോലി തരപ്പെടുത്താം എന്ന പ്രതീക്ഷയായിരുന്നു അവിടം വിടുമ്പോള്‍ . അങ്ങനെ ജോലി തേടി മഹാനഗരങ്ങളില്‍ അലഞ്ഞു , പക്ഷെ അവിടെ എന്നാക്കാല്‍ എത്രയോ മിടുക്കരായവര്‍ ജോലി തേടി അലയുന്നുണ്ടായിരുന്നു. കാലം ഒരു പ്രതികാരത്തോടെ എന്നെ തോല്പ്പിക്കുകയായിരുന്നു. നിത്യ ചിലവിനുള്ള ഒരു ചെറിയ ജോലി പോലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ബയോഡാറ്റ വാങ്ങിവെച്ച കമ്പനികള്‍ നൂറു കണക്കിന് പക്ഷെ ആരും വിളിച്ചില്ല.

ഇന്നേക്ക് കൃത്യം ഒരു വര്ഷം തികയുന്നു പ്രവാസ ഭൂമിയില്‍ നിന്നും തിരികെ എത്തിയിട്ട്. ഒരു വര്‍ഷം , നീണ്ട അലച്ചില്‍ … പക്ഷെ .. അയാളുടെ ശബ്ദം പാതിയില്‍ മുറിഞ്ഞു!! .

അയാളുടെ മനസ്സ് മാറ്റാന്‍ ഞാന്‍ ചോദിച്ചു ,, ഇപ്പൊ എങ്ങോട്ട് പോകുന്നു ?

ഇന്നലെ ഒരു കമ്പനി വിളിച്ചിരിക്കുന്നു ആദ്യമായി , അവിടെ നാളെ ഇന്റര്‍വ്യു ആണ് .. ശരിയാകും എന്ന പ്രതീക്ഷയുണ്ട് മനസ്സില്‍ …

ശരിയാകും ജയെട്ടാ , ഈ ജോലി താങ്കള്‍ക്ക് തന്നെ ലഭിക്കും , എല്ലാ കയറ്റങ്ങള്‍ക്കും ഒരു ഇറക്കമുണ്ടാവും ..

തീവണ്ടി പാളങ്ങളില്‍ തീ പടര്‍ത്തി കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു ,പതിയെ പ്രഭാതം തലപൊക്കി എത്തിനോക്കി.. ഏതോ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ചേരികളിലൂടെ തീവണ്ടി വേഗം കുറച്ചു സഞ്ചരിച്ചു ..

ജയന്‍ പറഞ്ഞു എനിക്കിറങ്ങാനായി, അടുത്ത സ്റെഷനില്‍ ഞാന്‍ ഇറങ്ങും .. ശ്യാം താങ്കളോട് വല്ലാത്ത ഒരു അടുപ്പം തോനുന്നു , ഒരു പക്ഷെ ഒട്ടും മടുപ്പില്ലാതെ എന്റെ ജീവത്തിനു കാതോര്‍ത്തത്‌ കൊണ്ടാവാം, അറിയില്ല , അല്ലെങ്കില്‍ .. ഒരു പക്ഷെ നമ്മുടെ പ്രത്യേയശാസ്ത്രങ്ങള്‍ ഒരേ ദ്രുവങ്ങിലൂടെ സഞ്ചരിക്കുന്നതവാം…

ഇനിയും എവിടെയെങ്കിലും കാണാം എന്ന് കരുതുന്നു .. താങ്കളുടെ എഴുതുകളിലൂടെ ഞാന്‍ തീര്‍ച്ചയായും ശ്യാമിനെ കാണും .. അയാള്‍ എന്റെ കരം ഗ്രഹിച്ചു വികാരാധിനനായി ..

എന്റെ നമ്പരും ഇമെയിലും കുറിച്ചോളൂ , ഞാന്‍ അടുത്ത മാസം ഞാന്‍ അവധി കഴിഞു പോകും , കുറെ പേര്‍ക്ക് ബയോഡാറ്റ കൊടുത്തതല്ലേ ഒരെണ്ണം എനിക്കും തരൂ . പ്രവാസ ലോകത്ത് എവിടെയെങ്കിലും ഒരു ജോലി താങ്കളെ കാത്തിരിക്കുന്നുണ്ടാവും …

തീവണ്ടി പതിയെ സ്റെഷന്ടുത്തെത്തി നിന്നു. ജയന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു ബാഗുമെടുത്ത് പുറത്തേക്കു നടന്നു , തീവണ്ടി പാളം പോലെ നീണ്ട പ്ലാറ്റ്ഫോമിലൂടെ ചുമലില്‍ ബാഗും തൂക്കി നടന്നു പോകുന്ന്ന ജയനെ മഹാനഗരത്തിന്റെ തിരക്കുകള്‍ വിഴുങ്ങുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കിനിക്കിനിന്നു. ഈ ജോലിയെങ്കിലും ആ ചെറുപ്പക്കാരനെ തേടിയെത്തന്നേ എന്ന പ്രാര്‍ത്ഥനയോടെ ….

LATEST

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം