ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രശസ്ത നടൻ റിസബാവ വിടവാങ്ങിയത്. ജോൺ ഹോനായി എന്ന ഒറ്റ കഥാപാത്രം കൊണ്ട് നിരവധി ആരാധകരെ അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ റിസബാവയുടെ വിയോഗത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.
“ബഹു കേമന്മാരായ നായകന്മാരെകാൾ ഏറെ കൈയടി നേടിയ ഒരു വില്ലൻ. മലയാളസിനിമയിൽ ആ വിശേഷണം മറ്റാരെക്കാളും വേറെ ഇണങ്ങുക റിസബാവക്കായിരിക്കും. ഒരിക്കൽ ആ നടൻറെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ താൻ ഓർക്കുന്നു. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ താൻ അത് ഒരിക്കൽ കൂടി ഓർക്കുകയാണ്. ഇൻ ഹരിഹർ നഗർ എന്ന ചിത്രം കത്തിനിൽക്കുന്ന സമയം. ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിൽ സജീവ ചർച്ചാ കേന്ദ്രമാക്കി. വില്ലൻ ഒരു തരംഗമായി മാറുന്ന അപൂർവ്വ കാഴ്ച.
താനും ആ ചിത്രത്തിൻറെ നിർമ്മാണത്തിൽ ഒരു പങ്കാളിയായിരുന്നു. പടം സൂപ്പർ ഹിറ്റ് ആയപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതാക്കൾ മുന്നോട്ടുവന്നു. കഥയുടെ പവർ ഓഫ് അറ്റോണി സിദ്ദിഖ് ലാലിൻറെ പേരിലായിരുന്നു. ഇതുകൊണ്ടു തന്നെ കഥയ്ക്ക് വേണ്ടി തന്നെ പലരും സമീപിച്ചു. ഹിന്ദി റീമേക്കിന് സമീപിച്ചത് അത് ഒരു വമ്പൻ കമ്പനിയാണ്. ഒറ്റ ഡിമാൻഡ് മാത്രമാണ് അവർക്കുള്ളത്.
റിസബാവയെ തന്നെ വില്ലനായി വേണം. തെലുങ്കിലും ഒരു ഹിറ്റ് മേക്കർ ആണ് ഇതിൻറെ അവകാശം സ്വന്തമാക്കിയത്. റിസബാവയുടെ ഡേറ്റ് തന്നെയാണ് അദ്ദേഹത്തിനും വേണ്ടത്. തമിഴിലും ഇതുതന്നെയായിരുന്നു അവസ്ഥ. കന്നടയിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷേ നിർഭാഗ്യവശാൽ റിസബാവ ഈ അവസരങ്ങളൊന്നും സ്വീകരിച്ചില്ല. താനായിരുന്നു അവർക്കൊക്കെ വേണ്ടി റിസബാവയുമായി സംസാരിച്ചിരുന്നത്. അദ്ദേഹം ആയുള്ള കൂടിക്കാഴ്ച അന്ന് എന്തുകൊണ്ടോ നടന്നില്ല. ഒരിക്കൽ താൻ ഇതിനെക്കുറിച്ച് റിസബാവ യോട് സ്നേഹപൂർവ്വം ചോദിച്ചു. എത്ര വിലപിടിച്ച അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത് എന്ന് ചോദിച്ചു.
ഒരുപക്ഷേ ഇന്ത്യയിൽ ആകെ അറിയപ്പെടുന്ന മികച്ച നടൻ ആകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടെന്നുവച്ചത്. നനഞ്ഞ കണ്ണുകളോടെ അദ്ദേഹം അന്ന് തന്നോട് ഒരു കാര്യം പറഞ്ഞു. തൻറെ ഒപ്പം നടന്ന വിശ്വസ്ത സ്നേഹിതൻ തന്നെ വഴിതെറ്റിച്ചതാണിക്ക… നിന്നെ കൊണ്ട് മാത്രമാണ് ഹരിഹർ നഗർ ഓടിയത്. നീയില്ലെങ്കിൽ ആ സിനിമ ഒന്നുമല്ല. ഏതു ഭാഷ ആണെങ്കിലും വമ്പൻ നടൻ മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി. അവസരങ്ങൾ ഇനിയും നിന്നെ തേടി വരും. താൻ അത് വിശ്വസിച്ചു പോയി ഇക്കാ. ഏത് വരാ അതെന്ന് പാൻ ദേഷ്യത്തോടെ ചോദിച്ചു. പേര് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. തൻറെ കൂടെ സുഹൃത്തായ ഒരു മിമിക്രികാരനായിരുന്നു അത്. ആദരാഞ്ജലികൾ എന്നുപറഞ്ഞാണ് കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത്.