ജിതിൻ ജോസ് Published: June 09, 2026 05:17 PM IST 1 minute Read Link Copied 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും മർദ്ദിക്കുന്ന ദൃശ്യം. (ചിത്രം: മനോരമ) Mail This Article × Follow Us ആലപ്പുഴ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിനു കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ 5 പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്. അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായ എസ്. സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി. വിപിൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. What you should read next 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണു കേസ്. English Summary: Pinarayi Vijayan Security Personnel Granted Pre-Arrest Bail in Assault Case: pre-arrest bail has been granted to the accused in the case where CM's security personnel allegedly assaulted KSU and Youth Congress leaders during a protest against Pinarayi Vijayan's Nava Kerala Yatra. This incident took place in Alappuzha. ×
