ഓൺലൈൻ പ്രതിനിധി Published: June 09, 2026 08:36 PM IST 1 minute Read Link Copied കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരി, മക്കൾ രക്ഷൻ, രക്ഷിത എന്നിവർക്കൊപ്പം. (Photo Arranged) Mail This Article × Follow Us തിരുവനന്തപുരം∙ ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെന്‍ഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നല്‍കുമെന്നും ഷിബുബേബി ജോണ്‍ പറഞ്ഞു. What you should read next കൊല്ലപ്പെട്ട മാരിയുടെ രണ്ടു മക്കളുടെയും അക്കൗണ്ടില്‍ രണ്ടരലക്ഷം രൂപ വീതം ഇടും. മാതാപിതാക്കള്‍ മരിച്ചാല്‍ കുട്ടികള്‍ വഴിയാധാരമാകുന്ന രീതി ഉണ്ടാകില്ല. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും കുട്ടികളുടെ റേഷന്‍ സൗജന്യമാക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മകനെ സ്‌കൂളിലാക്കും പോവുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മാരി കൊല്ലപ്പെട്ടത്. English Summary: Chinnakanal Elephant Attack Victim's Family Receives Compensation: Maries family, the victim of a wild elephant attack in Chinnakanal, will receive initial assistance of five lakh rupees from the forest department. The forest department will also take responsibility for the care of Maries children, appointing a forest officer as their guardian and providing them with Rs 5000 monthly. ×
