Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കപ്പൽ പാതിയും നടുക്കടലിൽ മുങ്ങുന്ന കാഴ്ച; ആകാശം ഉയരെ കറുത്ത പുക; നിമിഷ നേരം കൊണ്ട് അപായ സന്ദേശം അയച്ച് ജീവനക്കാർ; ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ യുദ്ധവിമാനത്തിന്റെ ആക്രമണം; ഇന്ത്യൻ ജീവനക്കാരെയും ഉൾപ്പടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ; അതിർത്തികളിൽ അതീവ ജാഗ്രത

കപ്പൽ പാതിയും നടുക്കടലിൽ മുങ്ങുന്ന കാഴ്ച; ആകാശം ഉയരെ കറുത്ത പുക; നിമിഷ നേരം കൊണ്ട് അപായ സന്ദേശം അയച്ച് ജീവനക്കാർ; ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ യുദ്ധവിമാനത്തിന്റെ ആക്രമണം; ഇന്ത്യൻ ജീവനക്കാരെയും ഉൾപ്പടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ; അതിർത്തികളിൽ അതീവ ജാഗ്രത

M
Marunadan MalayaliSource Link
about 2 hours ago

ഒമാൻ: ഒമാൻ തീരത്ത് വെച്ച് 'എംടി മാരിവെക്സ്' എന്ന എണ്ണടാങ്കറിന് നേരെ ഉണ്ടായ അമേരിക്കൻ സൈന്യത്തിന്റെ മിസൈലാക്രമണത്തിൽ കപ്പലിന് തീപിടിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30-ഓടെയാണ് ആഗോള ശ്രദ്ധയാകർഷിച്ച ഈ വലിയ സംഭവം അരങ്ങേറിയത്. ആക്രമണ സമയത്ത് കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

അമേരിക്കൻ യുദ്ധവിമാനത്തിന്റെ ആക്രമണത്തിന് പിന്നാലെ കപ്പലിൽ കനത്ത തീപിടുത്തം ഉണ്ടാവുകയും കപ്പൽ മുങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ജീവനക്കാർ പരിഭ്രാന്തരാവുകയും തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് അന്താരാഷ്ട്ര സമുദ്ര സുരക്ഷാ ഏജൻസികൾക്കും ഇന്ത്യൻ അധികൃതർക്കും അടിയന്തര അപായ സന്ദേശങ്ങൾ അയക്കുകയുമായിരുന്നു.

അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ കപ്പൽ ജീവനക്കാരും നിലവിൽ പൂർണ്ണ സുരക്ഷിതരാണെന്ന് ഇന്ത്യൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാവികരുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ വിവിധ സർക്കാർ ഏജൻസികൾ നിലവിൽ ഏകോപിതമായി പ്രവർത്തിച്ചുവരികയാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഓപേഷ് കുമാർ ശർമയാണ് ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, നയതന്ത്രപരമായ കാരണങ്ങളാൽ കപ്പലിന് തീപിടിക്കാനുണ്ടായ കൃത്യമായ സാഹചര്യത്തെക്കുറിച്ചോ അമേരിക്കൻ ആക്രമണത്തെക്കുറിച്ചോ ഇന്ത്യൻ സർക്കാർ ഔദ്യോഗിക പ്രതികരണത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല.

അപകടം നടന്നയുടൻ ഒമാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് കടലിൽ നടന്നത്. ഒമാൻ സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് കപ്പലിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ ജീവനക്കാരെ ഓരോരുത്തരെയായി വായുമാർഗ്ഗം സുരക്ഷിതമായി ഒഴിപ്പിച്ചത്.

ഇങ്ങനെ ആകാശമാർഗ്ഗം രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരെ ഒമാൻ അധികൃതർ സുരക്ഷിത താവളമായ മസീറ ദ്വീപിലേക്ക് മാറ്റിയതായാണ് ഏറ്റവും പുതിയ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് ആവശ്യമായ പ്രാഥമിക പരിചരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ 'എംടി മാരിവെക്സ്' എന്ന ടാങ്കർ കപ്പലിന് ഇറാനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്കൻ അധികൃതർ നേരത്തെ തന്നെ ഉപരോധം ഏർപ്പെടുത്തിയിരുന്നതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സംഭവം നടന്ന സമയം മുതൽ രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങൾ ജീവനക്കാരുമായും ഒമാൻ അധികൃതരുമായും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി ഓൾ ഇന്ത്യ സീഫിയറേഴ്സ് യൂണിയൻ അറിയിച്ചു. പലാവു പതാക ഘടിപ്പിച്ച കപ്പലിൽ നിന്നാണ് തങ്ങൾക്ക് അപായ സന്ദേശം ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയിൽ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നാവികരുടെ സുരക്ഷ ഉറപ്പാക്കാനും, അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ മാനസിക-സാമ്പത്തിക പിന്തുണ നൽകാനും ഇന്ത്യൻ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

ഇറാനിലേക്കുള്ള യാത്രാ വിലക്ക് ലംഘിച്ചതിനാലാണ് ടാങ്കറിനെ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പിന്നീട് സമ്മതിച്ചു. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള യുദ്ധവിമാനമാണ് ടാങ്കറിന്റെ എൻജിൻ റൂമിലേക്ക് മിസൈൽ തൊടുത്തത്. ലോകത്തെ ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തുവെച്ചായിരുന്നു ഈ സംഭവം. ഭാഗ്യവശാൽ ആക്രമണ സമയത്ത് കപ്പലിൽ ചരക്കുകൾ ഉണ്ടായിരുന്നില്ല.

പൂർണ്ണ വാർത്ത വായിക്കുക