ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ ഇങ്ങനൊരു പ്രൊജക്റ്റിന് കൂട്ടി കൊണ്ട് വന്നത് ടി. കെ രാജീവ് കുമാറിനേയും ബെസ്റ്റ് ! എന്നിട്ട് ഇന്റർനാഷണൽ ലെവൽ ഉള്ള സ്ക്രിപ്റ്റ് അടക്കം തിരുത്തിയെന്നും പറയുന്നു ഈയിടെയായി വല്ലാത്ത ഓരോ കുട്ടിക്കളികൾ ആണ് അണ്ണനും ആന്റണിക്കും എന്ന് തോന്നുന്നു.ആജീവനാന്ത എയർ ലൈഫ് ലോഡിങ് പോലെ എന്തായാലും ജിജോയെപ്പോലൊരു ഇതിഹാസം ഇങ്ങനെയൊക്കെ പറഞ്ഞേൽ അത്രയ്ക്ക് ആ മനുഷ്യന് വേദന കാണും.
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മലയാളത്തിന്റെ ആദ്യ 3ഡി ചിത്രമൊരുക്കിയ ജിജോ പുന്നോസിന്റെ നോവലില്‍ ആകൃഷ്ടനായി ജിജയോയുടെ തന്നെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കമിട്ടത്. ഇക്കാര്യം പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് ഘട്ടത്തില്‍ മോഹന്‍ലാലിനെ സഹായിക്കാനും ജിജോ കൂടെയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് മൂലം ചിത്രം മുടങ്ങി പിന്നീട് പുനരാരംഭിച്ചപ്പോള്‍ താനും തന്റെ തിരക്കഥയും ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിജോ പുന്നോസ്. നവോദയ സ്റ്റുഡിയോയുടെ വൈബ്സൈറ്റിലെ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യങ്ങള്‍ ജിജോ വെളിപ്പെടുത്തിയിരിക്കുന്നത്.
“കോവിഡ് നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങിയപ്പോള്‍ ചിത്രം പുനരാരംഭിക്കുന്നതിനെ കുറിച്ച് ക്രൂവിലെ പലരും എന്നോട് തിരക്കി. എന്നാല്‍ ആശിര്‍വാദ് സിനിമാസും ആന്റണി പെരുമ്പാവൂരും ആ ഘട്ടത്തില്‍ ഒടിടി ചിത്രങ്ങളിലേക്ക് നീങ്ങിയിരുന്നു. അന്നുണ്ടായിരുന്ന സാഹചര്യത്തില്‍ ബറോസ് ആദ്യം നിശ്ചയിച്ചിരുന്നതു പോലെ വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്നതിന് ആന്റണി പെരുമ്പാവൂര്‍ വിമുഖനായിരുന്നു. ചിത്രം നിര്‍ത്തിവെക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. നവോദയ സ്റ്റുഡിയോയില്‍ ചിത്രത്തിനായി തയാറാക്കിയ ട്രഷര്‍ സെല്ലാര്‍ സെറ്റുകള്‍ പൊളിക്കുന്നതിനായി ഹൈദരാബാദിലെ ബ്രോഡാഡി ലൊക്കേഷനില്‍ നിന്ന് ആന്റണി എന്നോട് ആവശ്യപ്പെട്ടു.
ഒടിടി പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് നവംബര്‍ 2021ല്‍ ലാലുമോന് (മോഹന്‍ലാല്‍) മുന്‍കൈയെടുത്തതു കൊണ്ടാണെന്നു തോന്നുന്നു ബറോസ് പുനരാരംഭിക്കാന്‍ ആശിര്‍വാദ് സിനിമാസ് ശ്രമം ആരംഭിച്ചു. വളരേ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ കഥമാറ്റാന് തീരുമാനമായി. നേരത്തേ നിശ്ചയിച്ച വിദേശ താരങ്ങളെ വീണ്ടും കിട്ടുന്നതിനോ ഗോവയില്‍ പോലും ഷൂട്ട് ചെയ്യുന്നതിനോ അപ്പോള്‍ സാഹചര്യമുണ്ടായിരുന്നില്ല. മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കും മുമ്പ് മോഹന്‍ലാലിനുള്ള 4 മാസത്തില്‍ ബറോസ് പൂര്‍ത്തീകരിക്കാനായിരുന്നു ആശിര്‍വാദ് സിനിമാസ് തീരുമാനിച്ചത്. അങ്ങനെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഥയും തിരക്കഥയും താരങ്ങളും മാറ്റാമെന്ന് ധാരണയായി.
2021 ഡിസംബറില്‍ ലാലുമോന് തന്നെ മുന്‍കൈയെടുത്ത് ടി.കെ രാജീവ്കുമാറുമായി ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കിത്തുടങ്ങി. ലാഭക്ഷമമായ ബജറ്റില്‍ കൊച്ചിയില്‍ നവോദയ സ്റ്റുഡിയോയില്‍ തന്നെ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കാവുന്ന തരത്തിലായിരുന്നു ഇത്. പ്രോജക്റ്റ് രക്ഷപ്പെടുത്താനുള്ള വിവേകപൂര്‍ണമായ തീരുമാനമായാണ് ഇത് എനിക്ക് അനുഭവപ്പെട്ടത്. തന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളുടെ ചുവടുപിടിച്ച് ആരാധകര്‍ക്ക് ചേരുംവിധത്തില്‍ തന്റെ കഥാപാത്രവും തിരക്കഥയും ലാലുമോന് മാറ്റിയെടുത്തു. മലയാളി കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന നിലയിലേക്ക് ചിത്രത്തിന്റെ ഫോക്കസ് മാറിയെന്ന് എനിക്ക് മനസിലാക്കാനായി. 350ഓളം ചിത്രങ്ങളുടെ പരിചയത്തില്‍ ലാലുമോനത് ചെയ്യാനാകും (എന്റേത് വെറും 7 ചിത്രങ്ങളുടേതാണ്).
പിന്നീട് ബറോസ് ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ ഞാന്‍ എന്റെ സഹോദരന് ജോസ് മോന് ഒരുക്കുന്ന വടക്കന്‍ പാട്ട് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതില്‍ സഹായിക്കാനായി ചെന്നൈയിലായിരുന്നു. 2022 ഏപ്രിലില്‍ ലാലുമോന് വിളിക്കുകയും ഗോസ്റ്റ് ബറോസ് ചുമരിലൂടെ നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിലെ സഹായത്തിനായി എന്നെ വിളിച്ചു. പുതുക്കിയ ബറോസില്‍ ഇത് മാത്രമാണ് എന്റെ പങ്കാളിത്തം.”
ബറോസില്‍ ജിജോയുടെ പങ്കാളിത്തം പ്രതീക്ഷയുണര്‍ത്തുന്നതായി പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജിജോ ഇത്തരമൊരു വിശദീകരണം പുറത്തിറക്കിയത്. ബറോസിന്റെ യഥാര്‍ത്ഥ തിരക്കഥയില്‍ ഇംഗ്ലീഷില്‍ സിനിമയൊരുക്കാനുള്ള ശ്രമങ്ങള്‍ താന്‍ പുനരാരംഭിക്കുകയാണെന്നും 2022 മേയില്‍ തന്നെ പുറത്തിറങ്ങിയ ബ്ലോഗില്‍ ജിജോ പറയുന്നുണ്ട്. ജിജോയുടെ പേര് ബറോസിനോട് ചേര്‍ത്ത് പലരും പറയുന്ന സാഹചര്യത്തിലാണ് ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ഇത് സിനിമയാക്കാന്‍ ശ്രമം തുടങ്ങിയതാണെന്നും അതിനിടയിലാണ് മോഹന്‍ലാല്‍ വന്നതെന്നും വിശദമായി രേഖകള്‍ സഹിതം നല്കിയ പോസ്റ്റില്‍ പറയുന്നു. തന്റെ ചിത്രവുമായി മുന്നോട്ടുപോകുമ്പോള്‍ ബൌദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത് വിശദമാക്കുന്നതെന്നും ജിജോ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന ഒരു ലാൽ ഫാനിനു പറയാനുള്ളത് ഇതാണ്. ചുവടെ വായിക്കാം.
ജിജോ പുന്നൂസ് എഴുതിയ ഒറിജിനൽ സ്റ്റോറിയിൽ ആവശ്യമായ എന്റർടൈൻമെന്റ് ഘടകങ്ങൾ മോഹൻലാലും ടി കെ രാജീവ് കുമാറും ചേർന്ന് മാറ്റം വരുത്തിയാണ് ബറോസിന്റെ ഇന്നത്തെ രൂപത്തിലുള്ള കഥ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു പാതകം ആകുന്നത് എങ്ങനെ എന്ന് മനസിലാവുന്നില്ല.
ഒന്ന്, ഇത് ഒരു നടൻ തനിക്കു സ്പേസ് കിട്ടാൻ തിരക്കഥയിൽ മാറ്റം വരുത്താൻ ഡയറക്ടറോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. ഒരു ഡയറക്ടർ തനിക്കു കിട്ടിയ സ്ക്രിപ്റ്റിൽ തൃപ്തി വരാത്തത് കൊണ്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരുന്നു. ഓർത്തു നോക്കുക, ആദ്യ ടീസറിൽ ഒക്കെ ബറോസിനു ഉണ്ടായിരുന്ന ഗെറ്റ് അപ്പ് ഒക്കെ വൻ വിമർശനം വന്ന ശേഷമാണ് ഈ മാറ്റം..
രണ്ട്, ജിജോയ്ക്ക് തീർച്ചയായും തന്റെ സ്ക്രിപ്റ്റ് ൽ വരുത്തിയ മാറ്റം വിഷമം ഉണ്ടാക്കിയിരിക്കാം. പക്ഷേ അത് അദേഹത്തിന്റെ അറിവോട് കൂടി തന്നെയാണ് മാറ്റിയിട്ടുള്ളത്. ഇല്ലെങ്കിൽ അദ്ദേഹത്തിന് വേണമെങ്കിൽ ലീഗൽ ആയി മൂവ് ചെയ്യാമായിരുന്നു. എന്തെങ്കിലും വിരോധം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ സിനിമയുടെ നിർണ്ണായക ഷൂട്ടിംഗ് സിറ്റുവേഷനുകളിൽ അദ്ദേഹം സഹകരിക്കുമായിരുന്നില്ല.
മൂന്ന്, ഈ വരുത്തിയ മാറ്റം പോസിറ്റീവ് /നെഗറ്റീവ് എന്ന് നമുക്കറിയില്ല. ഫൈനൽ പ്രോഡക്റ്റ് വന്നെങ്കിൽ മാത്രമേ അതേ പറ്റി എന്തെങ്കിലും പറയാനാവു. കറുത്ത വർഗ്ഗക്കരെ വില്ലൻമാരായി ചിത്രീകരിക്കുന്നത് പൊളിറ്റിക്കലി തെറ്റായി മാറുമെന്നുള്ള മകൾ വിസ്മയ യുടെ നിർദേശം മോഹൻലാൽ സ്വീകരിച്ചതായി മുൻപ് എവിടെയോ വായിച്ചു കണ്ടിട്ടുണ്ട്. ഒന്നുകിൽ കുറെ കൂടി ബെറ്റർ ആക്കാൻ ആയിരിക്കണം. അല്ലെങ്കിൽ ആ ബെറ്റർ ആക്കിയത് ഫൈനൽ ഔട്ടിൽ മോശമായിട്ടാണ് വരുന്നതെങ്കിൽ പിന്നെയും ഈ വിമർശനത്തിന് ഒക്കെ പിന്നെയും അർത്ഥമുണ്ട്!! എന്തായാലും പടം വരട്ടെ അപ്പോഴറിയും ഈ തീരുമാനം ശെരി ആയോ തെറ്റായോ എന്ന്.