ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ ഇങ്ങനൊരു പ്രൊജക്റ്റിന് കൂട്ടി കൊണ്ട് വന്നത് ടി. കെ രാജീവ് കുമാറിനേയും ബെസ്റ്റ് ! എന്നിട്ട് ഇന്റർനാഷണൽ ലെവൽ ഉള്ള സ്ക്രിപ്റ്റ് അടക്കം തിരുത്തിയെന്നും പറയുന്നു ഈയിടെയായി വല്ലാത്ത ഓരോ കുട്ടിക്കളികൾ ആണ് അണ്ണനും ആന്റണിക്കും എന്ന് തോന്നുന്നു.ആജീവനാന്ത എയർ ലൈഫ് ലോഡിങ് പോലെ എന്തായാലും ജിജോയെപ്പോലൊരു ഇതിഹാസം ഇങ്ങനെയൊക്കെ പറഞ്ഞേൽ അത്രയ്ക്ക് ആ മനുഷ്യന് വേദന കാണും.
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മലയാളത്തിന്റെ ആദ്യ 3ഡി ചിത്രമൊരുക്കിയ ജിജോ പുന്നോസിന്റെ നോവലില്‍ ആകൃഷ്ടനായി ജിജയോയുടെ തന്നെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കമിട്ടത്. ഇക്കാര്യം പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് ഘട്ടത്തില്‍ മോഹന്‍ലാലിനെ സഹായിക്കാനും ജിജോ കൂടെയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് മൂലം ചിത്രം മുടങ്ങി പിന്നീട് പുനരാരംഭിച്ചപ്പോള്‍ താനും തന്റെ തിരക്കഥയും ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിജോ പുന്നോസ്. നവോദയ സ്റ്റുഡിയോയുടെ വൈബ്സൈറ്റിലെ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യങ്ങള്‍ ജിജോ വെളിപ്പെടുത്തിയിരിക്കുന്നത്.
“കോവിഡ് നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങിയപ്പോള്‍ ചിത്രം പുനരാരംഭിക്കുന്നതിനെ കുറിച്ച് ക്രൂവിലെ പലരും എന്നോട് തിരക്കി. എന്നാല്‍ ആശിര്‍വാദ് സിനിമാസും ആന്റണി പെരുമ്പാവൂരും ആ ഘട്ടത്തില്‍ ഒടിടി ചിത്രങ്ങളിലേക്ക് നീങ്ങിയിരുന്നു. അന്നുണ്ടായിരുന്ന സാഹചര്യത്തില്‍ ബറോസ് ആദ്യം നിശ്ചയിച്ചിരുന്നതു പോലെ വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്നതിന് ആന്റണി പെരുമ്പാവൂര്‍ വിമുഖനായിരുന്നു. ചിത്രം നിര്‍ത്തിവെക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. നവോദയ സ്റ്റുഡിയോയില്‍ ചിത്രത്തിനായി തയാറാക്കിയ ട്രഷര്‍ സെല്ലാര്‍ സെറ്റുകള്‍ പൊളിക്കുന്നതിനായി ഹൈദരാബാദിലെ ബ്രോഡാഡി ലൊക്കേഷനില്‍ നിന്ന് ആന്റണി എന്നോട് ആവശ്യപ്പെട്ടു.
ഒടിടി പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് നവംബര്‍ 2021ല്‍ ലാലുമോന് (മോഹന്‍ലാല്‍) മുന്‍കൈയെടുത്തതു കൊണ്ടാണെന്നു തോന്നുന്നു ബറോസ് പുനരാരംഭിക്കാന്‍ ആശിര്‍വാദ് സിനിമാസ് ശ്രമം ആരംഭിച്ചു. വളരേ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ കഥമാറ്റാന് തീരുമാനമായി. നേരത്തേ നിശ്ചയിച്ച വിദേശ താരങ്ങളെ വീണ്ടും കിട്ടുന്നതിനോ ഗോവയില്‍ പോലും ഷൂട്ട് ചെയ്യുന്നതിനോ അപ്പോള്‍ സാഹചര്യമുണ്ടായിരുന്നില്ല. മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കും മുമ്പ് മോഹന്‍ലാലിനുള്ള 4 മാസത്തില്‍ ബറോസ് പൂര്‍ത്തീകരിക്കാനായിരുന്നു ആശിര്‍വാദ് സിനിമാസ് തീരുമാനിച്ചത്. അങ്ങനെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഥയും തിരക്കഥയും താരങ്ങളും മാറ്റാമെന്ന് ധാരണയായി.
2021 ഡിസംബറില്‍ ലാലുമോന് തന്നെ മുന്‍കൈയെടുത്ത് ടി.കെ രാജീവ്കുമാറുമായി ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കിത്തുടങ്ങി. ലാഭക്ഷമമായ ബജറ്റില്‍ കൊച്ചിയില്‍ നവോദയ സ്റ്റുഡിയോയില്‍ തന്നെ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കാവുന്ന തരത്തിലായിരുന്നു ഇത്. പ്രോജക്റ്റ് രക്ഷപ്പെടുത്താനുള്ള വിവേകപൂര്‍ണമായ തീരുമാനമായാണ് ഇത് എനിക്ക് അനുഭവപ്പെട്ടത്. തന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളുടെ ചുവടുപിടിച്ച് ആരാധകര്‍ക്ക് ചേരുംവിധത്തില്‍ തന്റെ കഥാപാത്രവും തിരക്കഥയും ലാലുമോന് മാറ്റിയെടുത്തു. മലയാളി കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്ന നിലയിലേക്ക് ചിത്രത്തിന്റെ ഫോക്കസ് മാറിയെന്ന് എനിക്ക് മനസിലാക്കാനായി. 350ഓളം ചിത്രങ്ങളുടെ പരിചയത്തില്‍ ലാലുമോനത് ചെയ്യാനാകും (എന്റേത് വെറും 7 ചിത്രങ്ങളുടേതാണ്).
പിന്നീട് ബറോസ് ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ ഞാന്‍ എന്റെ സഹോദരന് ജോസ് മോന് ഒരുക്കുന്ന വടക്കന്‍ പാട്ട് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതില്‍ സഹായിക്കാനായി ചെന്നൈയിലായിരുന്നു. 2022 ഏപ്രിലില്‍ ലാലുമോന് വിളിക്കുകയും ഗോസ്റ്റ് ബറോസ് ചുമരിലൂടെ നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിലെ സഹായത്തിനായി എന്നെ വിളിച്ചു. പുതുക്കിയ ബറോസില്‍ ഇത് മാത്രമാണ് എന്റെ പങ്കാളിത്തം.”
ബറോസില്‍ ജിജോയുടെ പങ്കാളിത്തം പ്രതീക്ഷയുണര്‍ത്തുന്നതായി പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജിജോ ഇത്തരമൊരു വിശദീകരണം പുറത്തിറക്കിയത്. ബറോസിന്റെ യഥാര്‍ത്ഥ തിരക്കഥയില്‍ ഇംഗ്ലീഷില്‍ സിനിമയൊരുക്കാനുള്ള ശ്രമങ്ങള്‍ താന്‍ പുനരാരംഭിക്കുകയാണെന്നും 2022 മേയില്‍ തന്നെ പുറത്തിറങ്ങിയ ബ്ലോഗില്‍ ജിജോ പറയുന്നുണ്ട്. ജിജോയുടെ പേര് ബറോസിനോട് ചേര്‍ത്ത് പലരും പറയുന്ന സാഹചര്യത്തിലാണ് ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ഇത് സിനിമയാക്കാന്‍ ശ്രമം തുടങ്ങിയതാണെന്നും അതിനിടയിലാണ് മോഹന്‍ലാല്‍ വന്നതെന്നും വിശദമായി രേഖകള്‍ സഹിതം നല്കിയ പോസ്റ്റില്‍ പറയുന്നു. തന്റെ ചിത്രവുമായി മുന്നോട്ടുപോകുമ്പോള്‍ ബൌദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇത് വിശദമാക്കുന്നതെന്നും ജിജോ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് എന്ന ഒരു ലാൽ ഫാനിനു പറയാനുള്ളത് ഇതാണ്. ചുവടെ വായിക്കാം.
ജിജോ പുന്നൂസ് എഴുതിയ ഒറിജിനൽ സ്റ്റോറിയിൽ ആവശ്യമായ എന്റർടൈൻമെന്റ് ഘടകങ്ങൾ മോഹൻലാലും ടി കെ രാജീവ് കുമാറും ചേർന്ന് മാറ്റം വരുത്തിയാണ് ബറോസിന്റെ ഇന്നത്തെ രൂപത്തിലുള്ള കഥ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു പാതകം ആകുന്നത് എങ്ങനെ എന്ന് മനസിലാവുന്നില്ല.ഒന്ന്, ഇത് ഒരു നടൻ തനിക്കു സ്പേസ് കിട്ടാൻ തിരക്കഥയിൽ മാറ്റം വരുത്താൻ ഡയറക്ടറോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. ഒരു ഡയറക്ടർ തനിക്കു കിട്ടിയ സ്ക്രിപ്റ്റിൽ തൃപ്തി വരാത്തത് കൊണ്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരുന്നു. ഓർത്തു നോക്കുക, ആദ്യ ടീസറിൽ ഒക്കെ ബറോസിനു ഉണ്ടായിരുന്ന ഗെറ്റ് അപ്പ് ഒക്കെ വൻ വിമർശനം വന്ന ശേഷമാണ് ഈ മാറ്റം..
രണ്ട്, ജിജോയ്ക്ക് തീർച്ചയായും തന്റെ സ്ക്രിപ്റ്റ് ൽ വരുത്തിയ മാറ്റം വിഷമം ഉണ്ടാക്കിയിരിക്കാം. പക്ഷേ അത് അദേഹത്തിന്റെ അറിവോട് കൂടി തന്നെയാണ് മാറ്റിയിട്ടുള്ളത്. ഇല്ലെങ്കിൽ അദ്ദേഹത്തിന് വേണമെങ്കിൽ ലീഗൽ ആയി മൂവ് ചെയ്യാമായിരുന്നു. എന്തെങ്കിലും വിരോധം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ സിനിമയുടെ നിർണ്ണായക ഷൂട്ടിംഗ് സിറ്റുവേഷനുകളിൽ അദ്ദേഹം സഹകരിക്കുമായിരുന്നില്ല.
മൂന്ന്, ഈ വരുത്തിയ മാറ്റം പോസിറ്റീവ് /നെഗറ്റീവ് എന്ന് നമുക്കറിയില്ല. ഫൈനൽ പ്രോഡക്റ്റ് വന്നെങ്കിൽ മാത്രമേ അതേ പറ്റി എന്തെങ്കിലും പറയാനാവു. കറുത്ത വർഗ്ഗക്കരെ വില്ലൻമാരായി ചിത്രീകരിക്കുന്നത് പൊളിറ്റിക്കലി തെറ്റായി മാറുമെന്നുള്ള മകൾ വിസ്മയ യുടെ നിർദേശം മോഹൻലാൽ സ്വീകരിച്ചതായി മുൻപ് എവിടെയോ വായിച്ചു കണ്ടിട്ടുണ്ട്. ഒന്നുകിൽ കുറെ കൂടി ബെറ്റർ ആക്കാൻ ആയിരിക്കണം. അല്ലെങ്കിൽ ആ ബെറ്റർ ആക്കിയത് ഫൈനൽ ഔട്ടിൽ മോശമായിട്ടാണ് വരുന്നതെങ്കിൽ പിന്നെയും ഈ വിമർശനത്തിന് ഒക്കെ പിന്നെയും അർത്ഥമുണ്ട്!! എന്തായാലും പടം വരട്ടെ അപ്പോഴറിയും ഈ തീരുമാനം ശെരി ആയോ തെറ്റായോ എന്ന്.
***
ഒരിക്കൽ ജിജോയെ കുറിച്ച് മണിരത്നം പറഞ്ഞത് എന്തെന്നെറിയാമോ ?
”’ മണിരത്നത്തിനോട് ചാനൽ അവതാരകൻ താങ്കൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകൻ എന്ന വിലയിരുത്തൽ ഉണ്ടല്ലോ അത് താങ്കൾ എങ്ങനെ ഉൾകൊള്ളുന്നു??
Mani Ratnam : ans. ജിജോ പുന്നൂസ് സംവിധാനം നിർത്തിയത് കൊണ്ട് നിങ്ങൾക്ക് ഇങ്ങനെ പലതും തോന്നും
ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സംവിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്. പിന്നീട് 1997ൽ ചെറിയ ചില മാറ്റങ്ങളുമായി വീണ്ടും റീലിസായി തരംഗം സൃഷിട്ടിച്ചു വീണ്ടും മെഗാഹിറ്റ്.. അന്നത്തെ കാലത്തും 3D കണ്ടവർക്ക് തീയറ്ററിൽ ഒരു അത്ഭുത മായാലോകം തന്നെയായിരുന്നു ലഭിച്ചത്
മലയാളത്തിൽ നിന്നും ഹോളിവുഡ് ലെവലിൽ വളരേണ്ട മഹാ പ്രതിഭ ആയിരുന്നു ജിജോ.. അന്നത്തെ കാലത്തേ ഇന്ത്യയിലെ വളരെ പരിതാപകരമായ ടെക്നോളജി വെച്ചു ഇതുപോലൊരു അത്ഭുത സിനിമ ഒരുക്കിയ ജിജോക് ഇപ്പോഴത്തെ ടെക്നോളജി ലഭിച്ചാൽ. ജെയിംസ് കാമറൂൺ, സ്പിൽബർഗ്, ക്രിസ്റ്റിഫർ നോളൻ തുടങ്ങിയ ലോക പ്രശസ്ത സംവിധയകരോടപ്പം ജിജോയുടെ പേരും ലോകം വാഴ്ത്തുന്നത് നമ്മൾക്ക് കാണാമായിരുന്നു..
മൈ ഡിയർ കുട്ടിച്ചാത്തനിൽ അദ്ദേഹം കാണിച്ച അത്ഭുതകരമായ സ്വന്തം ക്രിയേറ്റിവിറ്റി ലെവൽ ഇ വാദം അരക്കിട്ടു ഉറപ്പിക്കുന്നത്… ഇ കാലത്തേ ടെക്നോളജിയുടെയും vfx ന്റെയും പിൻബലത്തിൽ ജിജോ പൊന്നൂസ് സംവിധാനം നിർവഹിക്കുന്ന ഒരു ഹൈ ബഡ്ജറ്റ് ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ സിനിമ ഇറങ്ങിയാൽ ഓസ്കാർ അവാർഡ് ചരിത്രം തിർത്തി കുറിക്കുന്ന കളക്ഷൻ റെക്കോർഡും മലയാളകരയിൽ എത്തും എന്നത് ഉറപ്പ്
***
ആരായിരുന്നു മലയാളത്തിന് ജിജോ പുന്നൂസ് ? Neshad Movielogistics Cochin വ്യക്തമായ ഉത്തരം നൽകുന്നുണ്ട്
മോഹൻലാൽ സംവിധായകനാവുന്ന ‘ബറോസ്സ്’ വാർത്തകളിൽ നിറയുമ്പോൾ വീണ്ടും ഉയർന്നു കേൾക്കുന്നൊരു പേരാണ് ജിജോ പുന്നൂസ് എന്നത്. സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് ആണ്. ആരാണ് ജിജോ പുന്നൂസ്, അഭിനയരംഗത്ത് നാലു പതിറ്റാണ്ട് തികയ്ക്കുന്ന മോഹൻലാൽ എന്ന ഇതിഹാസതാരവുമായി ജിജോ പുന്നൂസിനുള്ള ബന്ധം – തുടങ്ങിയ കാര്യങ്ങളൊക്കെ കൗതുകത്തോടെ അന്വേഷിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
ജിജോ പുന്നൂസ് എന്ന പേരു പരിചയമില്ലാത്തവർ പോലും ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നിങ്ങനെയുള്ള ചിത്രങ്ങളെ കുറിച്ച് കേൾക്കാതെ പോവാൻ സാധ്യതയില്ല. മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനായ ജിജോ പുന്നൂസ് ആണ് ഇന്ത്യൻ സിനിമയുടെ ലാൻഡ് മാർക്കെന്നു വിശേഷിപ്പിക്കാവുന്ന ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രിഡി ചലച്ചിത്രമെന്നാണ് 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നവോദയ അപ്പച്ചനായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
1984 ൽ റിലീസിനെത്തിയ ചിത്രം 1997 ൽ വീണ്ടും പുതിയ രീതിയിൽ ക്രമപ്പെടുത്തി റി-റീലിസ് ചെയ്തിരുന്നു. ആ സമയത്താണ് ആദ്യമായി മലയാള സിനിമയ്ക്ക് ഡിടിഎസ് സംവിധാനം ജിജോ പരിചയപ്പെടുത്തുന്നത്. 2011ൽ ഡിജിറ്റൽ ഫോർമാറ്റിലും ചിത്രം റിലീസിനെത്തിച്ചിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് പതിപ്പുകൾ ഇറങ്ങിയിയ മലയാളത്തിലെ ആദ്യ 70 എംഎ ചിത്രമാണ് ‘പടയോട്ടം’
അതേസമയം ‘പടയോട്ടം’ എന്ന സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് മലയാളത്തിലെ ആദ്യ 70 എംഎ ചിത്രമെന്ന രീതിയിലാണ്. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചിതനാക്കിയ ഫിലിം മേക്കർ എന്ന രീതിയിൽ കൂടിയാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ജിജോയുടെ ‘പടയോട്ട’ത്തിൽ മോഹൻലാൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നവോദയായുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ‘പടയോട്ടം’ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു.
“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതലുള്ള ബന്ധമാണ് ജിജോയുമായി തനിക്കുള്ളതെന്നും മോഹൻലാൽ പറയുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാലിന്റെ സിനിമാപ്രവേശനം.
നവോദയ മാസ്സ് എന്റർടെയിൻെന്റിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ജിജോ പുന്നൂസ് ഇപ്പോൾ. എന്തായാലും ചരിത്രത്തിൽ ഇടം പിടിച്ച ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘പടയോട്ടം’ എന്നീ ചിത്രങ്ങൾക്കു പിറകെ മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന ചരിത്രത്തിനും സാക്ഷ്യം വഹിക്കുകയാണ് നവോദയ കുടുംബത്തിലെ ഈ അമരക്കാരൻ
*********
മലയാള സിനിമയിൽ പല മാറ്റങ്ങൾക്കും വഴിതെളിച്ച നവോദയ അപ്പച്ചന്റെ മകനാണ് ജിജോ പുന്നൂസ് . ഭാരതത്തിലെ പ്രഥമ ത്രിമാന (Stereoscopic 3D) സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ (1984), മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടത്തിന്റെയും(1982)സംവിധായകനാണ് ജിജോ. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയിൽ പ്രാവർത്തികമാക്കപ്പെട്ടത് ജിജോയുടെ പ്രയത്നഫലമായിട്ടാണ്. അതി നൂതന ശബ്ദവിന്യാസം (ഡി.റ്റി.എസ്) മലയാളത്തിൽ ആദ്യം പ്രയോഗിക്കപ്പെട്ടത് 1997 ൽ കുട്ടിച്ചാത്തൻ രണ്ടാമതും വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴാണ്. 1992 ൽ ബൈബിളിനെ ആസ്പദമാക്കിയുള്ള ഒരു ഹിന്ദി സീരിയലും (ബൈബിൾ കി കഹാനിയാം) അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ചെന്നൈയിലുള്ളകിഷ്കിന്റാ പാർക്കും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. നവോദയ മാസ്സ് എന്റർടെയ്ന്മെന്റ് വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോൾ അദ്ദേഹം. മാജിക് മാജിക് (Chotta Jadugar) എന്ന ത്രിമാന ചിത്രത്തിന്റെ സംവിധായകൻ ജോസ് പുന്നൂസ് ഇദ്ദേഹത്തിന്റെ സഹോദരനാണ്.
ചലച്ചിത്ര സംവിധായകൻ. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്നിൽ മാളിയംപുരയ്ക്കൽ കുടുംബത്തിൽ ജനിച്ചു. മലയാള സിനിമാ നിർമ്മാതാവായിരുന്ന നവോദയ അപ്പച്ചനായിരുന്നു ജിജോയുടെ പിതാവ്. പ്രശസ്ത നിർമ്മാതാവ് കുഞ്ചാക്കോ ജിജോയുടെ അമ്മാവനായിരുന്നു. 1962- ൽ ഭാര്യ എന്ന സിനിമയിൽ ബാല നടനായി അഭിനയിച്ചുകൊണ്ടായിരുന്നു ജിജോയുടെ കരിയരിന്റെ തുടക്കം. തുടർന്ന് കുറച്ചു സിനിമകളിൽ കൂടി അഭിനയിച്ചു. 1980- ൽ തീക്കടൽ എന്ന സിനിമയിൽ സഹസംവിധായകനായി. 1982- ൽ പടയോട്ടം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. പ്രേംനസീർ നായകനായ പടയോട്ടം മലയാളത്തിലെ ആദ്യ 70 എം എം ചിത്രമായിരുന്നു. 1984-ൽ ഇന്ത്യയിലെ ആദ്യത്തെ 3ഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തു. 1997- മൈഡിയർ കുട്ടിച്ചാത്തൻ രണ്ടാം ഭാഗം മലയാളത്തിലെ ആദ്യ ഡി ടി എസ് ചിത്രമായി റിലീസാക്കി. മലയാള സിനിമയിലെ നാഴിക കല്ലുകളെന്ന് വിശേഷിപ്പിയ്ക്കാവുന്ന സിനിമകളാണ് ജിജോ പുന്നൂസ് സംവിധാനം ചെയ്തവ. 1991-ൽ ബൈബിൾ കി കഹാനിയാ എന്ന ടെലിവിഷൻ പരമ്പരയും ജിജോ സംവിധനം ചെയ്തിട്ടുണ്ട്.