0 M
Readers Last 30 Days

ക്രിമിനലായ സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുമ്പോഴും ‘പാവാട’യാകുന്നതും വിചിത്രമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
423 VIEWS

Biju Joseph

“വിവാഹം” കാലങ്ങളായി തുടർന്നു പോരുന്ന പവിത്രമായ ആചാരമായി കണക്കാക്കിയിരുന്ന ഒരു പ്രതിഭാസം ആയിരുന്നു കുറച്ചു നാളുകൾ മുൻപ് വരെ. എന്നാൽ, ഇന്ന് വിവാഹത്തിൻ്റെ പവിത്രത എന്ത് എന്ന ചോദ്യങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിരിക്കുന്നു. വിവാഹം, 1250 – 1300 CE (Common Era) ൽ തുടങ്ങി വച്ചതെന്ന് കരുതപ്പെടുന്ന അന്നത്തെ സാമൂഹിക ചുറ്റുപാടുകളും ഒരു കെട്ടുറപ്പുള്ള കുടുംബത്തിൻ്റെ ആവശ്യകതയും അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിപാലനത്തിനും അവരുടെ നിഷ്കർഷമായ ഭാവിയുടെയും ഒരു ചട്ടക്കൂട് എന്ന നിലക്കും നില നിന്ന് പോന്നിരുന്ന ഒരു പ്രക്രിയയാണ്.

നരവംശ ശാസ്ത്രജ്ഞർ 1250 – 1300 നും മുൻപ് അതായത് ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പേ വിവാഹബന്ധങ്ങൾ നിലനിന്നിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങളിൽ അത് ശരിവക്കപ്പെടുകയും ചെയ്യുന്നുണ്ട്.നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം..

ലോകത്ത് മറ്റ് ഭാഗങ്ങളിലേക്കൊന്നും പോകേണ്ട. കേരളത്തിലെ കാര്യങ്ങളെടുക്കാം..
വിവാഹത്തിന് ഇന്ന് കേരളത്തിൽ നമ്മൾ കരുതിപ്പോന്നിരുന്ന പവിത്രതയുണ്ടോ എന്ന ചോദ്യങ്ങൾക്ക് തീർച്ചയായും ഉത്തരം പറയുവാൻ നമുക്ക് സാധിക്കണം. കാരണം, പവിത്രമായ ആചാരം അല്ലെങ്കിൽ ചട്ടക്കൂട് എന്ന് പറയുന്ന വിവാഹം ഇന്ന് പ്രഹസനമായി മാറിയിരിക്കുന്നു എന്നു ചിലരെങ്കിലും ചിന്തിച്ചാൽ അതിനെ തെറ്റുപറയുവാൻ നമുക്ക് സാധിക്കുകയില്ല.

പുരുഷ കേന്ദ്രീകൃതമാണ് ലോകം എന്ന് സമൂഹത്തിൽ എല്ലാവർക്കും മനസ്സിലാകും, യഥാർത്ഥത്തിൽ ആണ് എന്ന് തന്നെ പറയണം. ഗോത്രവർഗ്ഗകാലത്തു തുടങ്ങിയതെന്ന് കരുതുന്ന ഈ വിവേചനത്തെ മറികടക്കാൻ ലോകം മുഴുവനും പ്രക്ഷോഭങ്ങളും നിയമങ്ങളും കാലങ്ങളായി മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു ശുഭസൂചകമായ കാര്യങ്ങളാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യണം അതിന് സോപാധിക പിന്തുണ സമൂഹത്തിലെ എല്ലാവരും നൽകുകയും വേണം.

സാംസ്കാരികമായും വലിയ പൈതൃകം അവകാശപ്പെടാൻ തക്കവിധത്തിലുള്ള കാര്യങ്ങളൊന്നും കേരളം എന്ന സംസ്ഥാനത്തിന് ലോകത്തധികമൊന്നും ഇല്ലെങ്കിലും വിദ്യാഭ്യാസ ഭൗതിക നിലവാരത്തിൽ ലോക നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞ 2 തലമുറകളുടെ കഠിന പ്രയത്നം കൊണ്ട് ആയിട്ടുണ്ട് എന്നത് വാസ്തവമാണ്.

ഈയടുത്ത കാലത്തായി കേരളത്തിൽ നടന്നുവരുന്ന ഏറ്റവും പ്രകടമായ മൂല്യച്ഛൂതികളിൽ ഒന്നാണ്
വിവാഹം എന്ന ഏർപ്പാട്. കേരളത്തിലെ വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളുടെയും തകർച്ചകളുടെയും അനുപാതത്തിൽ വളരെ ഉയർച്ച കാണിക്കുന്നത് സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകുന്നത് സ്ത്രീകൾ നേടിയ വിദ്യാഭ്യാസത്തിൻ്റെയും ഭൗതിക വളർച്ചയുടെയും ഭാഗമാണെന്നാണ്.
ഒരു പരിധിവരെ സ്വതന്ത്ര ചിന്തയുടെ വളർച്ച സ്ത്രീകളെ ശക്തരാക്കി എന്നതും സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യതയ്ക്ക് അവകാശമുണ്ട് എന്ന നിലയിയിലേക്ക് എത്തുന്നതും പ്രത്യാശ ഉളവാക്കുന്ന സംഗതിയാണ് എന്ന് പറയുക തന്നെ വേണം.

വിവാഹ മോചനങ്ങളുടെ തോത് വർദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് വിദഗ്ദരുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായം. സ്ത്രീകൾ പുരുഷാധിപത്യത്തിൽ പീഡനമനുഭവിക്കേണ്ട വർഗ്ഗമല്ലെന്നും സ്വതന്ത്രമായ തിരുമാനത്തിന് പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവകാശമുണ്ട് എന്നത് എല്ലാ പൗരൻമാർക്കും തുല്യത എന്ന ഭരണഘടനാ നിയമത്തിനെ സാധൂകരിക്കുന്നു. ഇനിയുള്ള വിഷയത്തിലേക്ക് ആരുടെയും ശ്രദ്ധ എത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീ ശാക്തീകരണ നിയമങ്ങളുടെയും പ്രക്രിയകളുടെയും ഭാഗമായി അനവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കേരളം സാക്ഷിയായി മാറികൊണ്ടിരിക്കുന്നു എന്നത് അത്യന്തം ഗൗരവമായി കാണേണ്ട വസ്തുതയായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെയും അവരുടെ അഭിചാരക വൃന്ദങ്ങളുടെയും എണ്ണം നാൾക്കുനാൾ ഭീകരമാം വിധം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സത്യം സമൂഹമറിയണം, ഭരണകർത്താക്കൾ അറിയണം, നിയമപാലകർ അറിയണം, നീതിന്യായ വ്യവസ്ഥാ പരിപാലകർ അറിയണം, മനുഷ്യാവകാശ സംഘടനകൾ അറിയണം. കലാ സാംസ്കാരിക നായകൻമാർ അറിയണം.

എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുകയാണെന്ന് കരുതരുത്. എന്നാൽ എഴുതാതിരിക്കാൻ സാധിക്കിക്കില്ല. ഒരു ചെറിയ ശതമാനം വരുന്ന ക്രിമിനലായ സ്ത്രീകൾ വരുത്തി വച്ച ഈ അപചയങ്ങൾ മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സ്ത്രീകളെയും സംശയത്തിൻ്റെ നിഴലിലാക്കിയിട്ടുണ്ടെങ്കിൽ അത് നമ്മുടെ സംവിധാനത്തിൻ്റെ കുറവുകളാണ് എന്ന് തന്നെ പറയേണ്ടി വരും. അതുപോലെ തിരിച്ചും ഒരു ചെറിയ വിഭാഗം വരുന്ന പുരുഷൻമാരുടെ ക്രൂരവും നീചവുമായ ദുഷ്പ്രവർത്തികളെ വേർതിരിച്ചു കാണാതെ പുരുഷൻമാർ എല്ലാവരും തെറ്റുകാരാണ് എന്ന് മുൻവിധിയോടെ കണക്കാക്കുന്ന പ്രവണതയും അവസാനിപ്പിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒരു North Indian സ്ത്രീയുടെ ( Deepika Narayan Bardwaj) വൈറലായ Face book Video സാമൂഹിക മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്. അവർ തിരിച്ചറിഞ്ഞ women Atrocities നെ കുറിച്ചും അതിനെതിരെ ആ സ്ത്രീ നടത്തുന്ന പോരാട്ടവും സ്ത്രീകളും പീഡനമേൽക്കുന്ന പുരുഷൻമാർക്ക് വേണ്ടി രംഗത്തു വരുന്നു എന്നത് കേരളത്തിലെ സ്ത്രീകളും മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിൽ ക്രിമിനലുകളായ പുരുഷൻമാർ ഏത് വിഭാഗത്തിലുള്ള സ്ത്രീകളായാലും ആക്രമിക്കപെട്ടപ്പോഴെല്ലാം അവർക്ക് വേണ്ടി പോരാടിയിട്ടുള്ളതിൽ ബഹുഭൂരിപക്ഷം പുരുഷൻമാരായിരുന്നു എന്ന വസ്തുത എടുത്തു പറയേണ്ടതുണ്ട്. നേരെ മറിച്ച് ക്രിമിനലായ സ്ത്രീകളുടെ ആക്രമണത്തിൽ പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിലുള്ള പ്രശ്നങ്ങളിൽ ഭാര്യമാരുടെ ക്രൂരവും പൈശാചികമായ ആക്രമണങ്ങളെ പ്രത്യേകിച്ചും സ്ത്രീ ശാക്തീകരണ നിയമ ദുരുപയോഗം നടത്തി നിരപരാധികളായ പുരുഷൻമാരെ സമൂഹത്തിൽ കരിവാരി തേക്കുമ്പോൾ എന്തേ ഒരു സ്ത്രീ പോലും ആ അപരാധികൾക്കെതിരെ ശബ്ദിക്കാൻ തയ്യാറാകാത്തത്.
ക്രിമിനലായ പുരുഷൻമാരാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ മാത്രം ശബ്ദമുയർത്തുകയും ക്രിമിനലായ സ്ത്രീകൾ പുരുഷൻമാരെ ആക്രമിക്കുമ്പോൾ പാവാടയാകുന്നതും വിചിത്രമാണ്.

സാംസ്കാരിക നായകർ എത്രപേർ അത്യന്തം ഗൗരവകരമായ ഈ വിഷയങ്ങളിൽ പ്രതികരിക്കുവാൻ തയ്യാറായിട്ടുണ്ട്? സെലിബ്രിറ്റികളെ ആക്രമിക്കുമ്പോൾ മാത്രം വികാരം പുറത്ത് വരുന്ന സാംസ്കാരിക നായകൻമാരെ നമ്മുടെ കേരളത്തിന് ആവശ്യമുണ്ടോ?
ഒരു ജോലിയോ വരുമാനമോ ഇല്ലാത്ത സ്ത്രീകൾ പുരുഷൻമാരുടെ സമ്പത്തു മാത്രം മുന്നിൽ കണ്ട് വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് നിസ്സാരനാളുകൾക്കുള്ളിൽ ഭർത്താവിൻ്റെ സ്വത്തുക്കൾ തട്ടിയെടുക്കുകയും നിരപരാധികളായ ഭർത്താക്കൻമാർക്കെതിരെ അതി നിഷ്ഠൂരമായ രീതിയിൽ 498 A എന്ന നിയമവകുപ്പിലെ ഗാർഹിക പീഠനം ചുമത്തുകയും പിന്നീട് വിവാഹമോചനത്തിന് സമ്മർദ്ധം ചെലുത്തുന്ന സംഭവങ്ങളും ഈയടുത്ത കാലത്ത് വളരെയധികം വളർച്ച പ്രാപിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ സാധിക്കുന്ന വസ്തുതയാണ്. ഈ വസ്തുതകൾക്കെതിരെ സർക്കാറുകളോ നിയമവ്യവസ്ഥയോ എന്തെങ്കിലും ഒരു ചെറുവിരൽ അനക്കാൻ തയ്യാറായിട്ടില്ല എന്നത് മനുഷ്യാവകാശ ധ്വംസനത്തിന് അവരും കുട പിടിക്കുന്നു എന്നതാണ് മനസ്സിലാകുന്നത്.

ഇങ്ങിനെയുള്ള കാര്യങ്ങളിൽ സ്ത്രീപക്ഷ വിരുദ്ധ സമീപനം ആയി കണക്കാക്കി സ്ത്രീപക്ഷ വോട്ടു ബാങ്കു പിന്തുണ നഷ്ടപ്പെടുമെന്ന ധാരണയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കണ്ണടച്ച് ഇരുട്ടാക്കുന്ന വസ്തുത മറ നീക്കി പുറത്തു വന്നതാണ് ഒരു You Tuber (You Tuber റെ ന്യായീകരിക്കുന്നില്ല) ക്കെതിരെ 3 സ്ത്രീകൾ നിയമം കൈയ്യിലെടുത്തഴിഞ്ഞാടിയപ്പോൾ സർക്കാറും നിയമപാലകരും കൈകൊണ്ട നടപടികൾ പൊതു സമൂഹം തിരിച്ചറിഞ്ഞതാണ്. ക്രിമിനലായ ഒരു പുരുഷൻ തെറ്റു ചെയ്യുമ്പോൾ അവരുടെ പേരും വിലാസവും ഫോട്ടോയും മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ. ഇതേ കുറ്റത്തിൽ ഒരു സ്ത്രീ പങ്കാളിയായാൽ അവരുടെ പേരോ വിവരങ്ങളോ ദ്യശ്യ /ശബ്ദ/ പത്ര മാധ്യമങ്ങളിൽ വരില്ല എന്നത് പാവാട സംസ്കാരം മാധ്യമങ്ങളിലും വേരോടിക്കഴിഞ്ഞു എന്നു മനസ്സിലാക്കാം.

ഭരണഘടനാ നിയമ പുസ്തകത്തിൽ എല്ലാ പൗരൻമാരും തുല്യരാണ് എന്ന് എഴുതിവക്കുകയും തുല്യതക്ക് എല്ലാവർക്കും ഒരു പോലെ അവകാശമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്നുണ്ട് Article 14 മുതൽ18 വരെ. എന്നാൽ സ്ത്രീ ശാക്തീകരണ പ്രക്രിയയെ വികലമാക്കി ചിത്രീകരിച്ചും വ്യാഖ്യാനിച്ചും ന്യായീകരിച്ചും അതിന് ഒത്താശ ചെയ്ത് കൊടുത്ത് ഉദ്യോഗസ്ഥ വൃന്ദങ്ങളും പുരുഷൻമാരെ സമ്മർദ്ധത്തിലാക്കാൻ വിടുവാ പണി ചെയ്ത് കൊടുക്കുന്നത് ഒരു പാവാട സംസ്കാരമായി വളർന്നു പന്തലിച്ചു കഴിഞ്ഞു. ഈ പാവാട സംസ്കാരം ക്രിമിനലുകളായ സ്ത്രീകൾ ഭർത്താക്കൻമാർക്കെതിരെ ആയുധമായി പ്രയോഗിക്കുവാൻ ഇടവരുത്തുകയും നിരുപാധികം തുടർന്ന് പോരുകയും ചെയ്യുന്നു എന്നതാണ് വസ്തുത.

വിവാഹിതയായ ഭാര്യക്ക് ഒരു ജോലിയോ വരുമാനമില്ലെങ്കിലോ പോലും ഭർത്താവിൻ്റെ സ്വത്തിൽ തുല്യ അവകാശമുണ്ട് എന്നും നിയമത്തിൽ എഴുതി വച്ചിരിക്കുന്നു എന്ന രീതിയാണ് സാധാരണ ജനങ്ങൾ തെറ്റായി മനസ്സിലാക്കി വച്ചിരിക്കുന്നത്. അല്ലെങ്കിൽ തെറ്റായി ധരിപ്പിച്ചു വച്ചിരിക്കുന്നത്. ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് ഭാര്യ ജീവിച്ചിരിക്കുമ്പോൾ അവകാശമില്ല എന്നും ഭർത്താവിൻ്റെ സ്വത്തിൽ ഭാര്യക്ക് അവകാശമുണ്ട് എന്നും തെറ്റിദ്ധാരണ പരത്തിയാണ് ഉദ്യോഗവൃന്ദങ്ങൾ പാവാട സംസ്കാരം വളർത്തി കൊണ്ടുവന്നത്.

ഈ പാവാട സംസ്കാരത്തിൻ്റെ ബലത്തിൽ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങൾ ഭർത്താക്കൻമാരുടെ സ്വത്ത് തട്ടിയെടുക്കാനും തുടർന്ന് വിവാഹമോചനത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നതിലുമെത്തി നിൽക്കുന്നു. അതിന് വേണ്ടി മാനവികതയുടെ അതിർവരമ്പു പോലും ലംഘിച്ച് മകളെയോ മകനേയോ പീഡിപ്പിച്ചു എന്ന് പരാതി സമർപ്പിച്ച് പോക്സോ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് മനസ്സിലാക്കി ഹൈക്കോടതി രൂക്ഷമായി വിമർശിച്ച സംഗതികളാണ്. ഈയിടെ അന്തരിച്ച അദ്ധ്യാപിക സുഗതകുമാരി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ വെളിവാക്കിയ വസ്തുതയാണ് അനേകം പുരുഷൻമാർ വേട്ടയാടപ്പെടുന്ന വിവരങ്ങൾ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വേട്ടയാടലുകൾ അനുദിനം കൂടി വരുന്നതല്ലാതെ അത് അവസാനിപ്പിക്കാൻ സർക്കാരോ അനുബന്ധ സംവിധാനങ്ങളോ ശ്രമം നടത്തുന്നില്ല. എന്തുകൊണ്ട് ജനമദ്ധ്യത്തിലോ മാധ്യമങ്ങളിലോ ചോദ്യങ്ങളായി എത്തുന്നില്ല?

2018/19 വർഷത്തിൽ കേരളത്തിൽ മാത്രം മൊത്തം 4063 ൽ 4008 വ്യാജ പോക്സോ കേസുകൾ കോടതിയിൽ തെളിഞ്ഞത് സമൂഹത്തിൽ എത്ര ചർച്ച ചെയ്യപ്പെട്ടു? 4008 വ്യാജ കേസുകൾ വന്നതിൽ ഹൈകോടതി ശക്തമായി വിമർശിച്ചു. എന്നാൽ, ഇനിയിതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി കോടതികൾ സ്യൂകരിച്ചു?ഭർത്താക്കൻമാർക്കെതിരെ 4008 (87%) വ്യാജ കേസുകൾ നേരിട്ട് കോടതിയുടെ മുൻപിലെങ്ങിനെയെത്തും?പ്രമാദമായ കേസുകളിൽ സ്വമേധയാ കോടതി കേസെടുക്കുന്നതല്ലാതെ കോടതിയിലെത്തുന്നതിനു മുൻപ് ആനുപാധികമായ പല നടപടികളും ചെയ്ത് തീർത്തതിനു ശേഷം മാത്രമേ ഏതൊരു പരാതിയും കോടതിയിലെത്തുകയുള്ളൂ..

ഗൂഡാലോചന നടത്തി വ്യാജ പരാതി കൊടുക്കുമ്പോൾ നിയമപാലകർ ഈ പരാതികളുടെ വസ്തുതകൾ പരിശോധിച്ചിരുന്നെങ്കിൽ ഇത്രയും വ്യാജ കേസുകൾ കോടതികളിൽ എത്തുമായിരുന്നോ? അതായത് മുൻ വിധിയോടെയും പണത്തിനോ മറ്റോ സ്വാധീനത്തിനടിമപ്പെട്ടും നീതിപാലകർ വ്യാജ പരാതികൾ പരിഗണിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്?സർക്കാർ പണം ഉപയോഗിച്ചു പ്രവർത്തിക്കുന്ന സംവിധാനങ്ങൾ DLSA, സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള SPC(Service Provide Center) എന്നിവയിലൂടെയും ആണ് മേൽ പറഞ്ഞ വ്യാജ പരാതികളുടെ ഗൂഡാലോചനകളും നടപടികളും തുടക്കം കുറിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ വിഷമമൊന്നുമില്ല. ആ പരാതികൾ ഇനീഷ്യാറ്റ് ചെയ്തത് എവിടെ നിന്നാണ് എന്നും പരാതിക്കാരുടെയും എതിർ കക്ഷിയുടെയും സമവായ ചർച്ചകൾ മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടോ എന്നും പരിശോധിച്ചാൽ മതി. അതു പരിശോധിക്കപ്പെട്ടാൽ മാത്രമേ ഇതിന് പിന്നിലുള്ള അദൃശ്യ കരങ്ങൾ ഏതെന്ന് മനസ്സിലാകൂ.
അതിന് എയറോനോട്ടിക്സ് സാങ്കേതിക വിദ്യയൊന്നും പഠിക്കേണ്ട ആവശ്യമില്ല.

4008 വ്യാജ കേസുകളാണ് എന്ന് കോടതി കണ്ടെത്തിയതിൽ ഈ പരാതികൾ കോടതിയിലെത്തും മുൻപ് നടന്ന പ്രക്രിയകളിൽ ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ട് എന്നത് പൂർണ്ണ തെളിവല്ലേ? കുറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഏതെങ്കിലും വകുപ്പുതല അന്വേഷണം നടന്നതായോ ശിക്ഷാ നടപടികൾ സ്വൂകരിച്ചതായി രേഖകളുണ്ടോ?

Note: മേൽ പറഞ്ഞ 4008 കേസുകൾ മാത്രമല്ലാ കേരളത്തിൽ പുരുഷൻമാർക്കെതിരെ നടന്നിട്ടുള്ളത്. ഇത് വെളിച്ചത്തിൽ വന്നതും പുറത്തു വന്നതുമായ പോക്സോ കേസുകൾ മാത്രമാണ്.
വിവാഹ മോചനത്തിന് വന്ന കേസുകളിൽ ഭൂരിഭാഗം പുരുഷൻ മാർക്കെതിരെയും 498A എന്ന വകുപ്പ് ചുമത്തിയിട്ടുള്ളതിൽ വ്യാജമാണ് എന്നതും പ്രത്യേക പരിഗണനക്കെടുക്കേണ്ട വിഷയമാണ്.
മേൽ പറഞ്ഞ പീഡനത്തിനിരയായ പുരുഷൻമാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ അതിൽ കുറ്റവാളികളായ ഭാര്യമാർക്കെതിരെയും അതിന് കുട പിടിച്ച ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടികൾ എടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ? ഇല്ല എന്ന് വ്യക്തമായി പറയാം. പീഡനത്തിനിരയായവർ പലരും ആൽമഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുകയോ? എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുകയോ ചെയ്യുന്ന സംഭവങ്ങളാണ് എന്നത് മനസ്സിലാക്കിയാൽ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിയാതിരിക്കില്ല.

വിശ്വസിച്ച ഭാര്യമാരുടെ വ്യാജ കേസുകളിൽ നിയമപാലകർ ഒത്താശ ചെയ്തതിനു ശേഷം പരാതി കോടതിയിലെത്തുമ്പോളും തീരുന്നില്ല പുരുഷൻമാരുടെ കഷ്ടകാലം. നിയമ പരിജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വ്യക്തികളും വിശ്വസിച്ച് അഭിഭാഷകരെ നിയോഗിക്കുന്നു. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷം അഭിഭാഷകർ ആട്ടിൻ തോലിട്ട ചെന്നായകളാണ് എന്ന് മനസ്സിലാക്കാതെ അവരെ വിശ്വസിച്ച് കക്ഷികൾ പണം കൊടുത്ത് കാത്തിരിക്കും. പണം കൈപറ്റിയ നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറെ അഭിഭാഷകർ സാമ്പത്തികമായും മാനസീകമായും തകർന്നിരിക്കുന്നവരിൽ ഭീതി ജനിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ പർവ്വതീകരിച്ച് വീണ്ടും വീണ്ടും പണം കൈപ്പറ്റി കൊണ്ടിരിക്കുകയാണെന്ന് ഭൂരിഭാഗം കക്ഷികളും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ തന്നെ അഭിഭാഷകരെ എതിർപ്പ് സമ്പാദിച്ച് കേസ് തനിക്കെതിരാക്കേണ്ട എന്ന് ചിന്തിച്ച് മിണ്ടാതിരിക്കുന്നവരും ധാരാളം ഉണ്ട്.

അധാർമികമായും നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത അഭിഭാഷകർ കക്ഷികളുടെ ചോര ഊറ്റി കുടിച്ച് ചണ്ടിയാക്കി കക്ഷികളെ ഒരു സമവായത്തിന് നിർബന്ധിച്ച് ആ സമവായ ശ്രമത്തിലെ ഉടമ്പടിയിലെ ബാക്കി വരുന്ന സമ്പത്തിൽ നിന്നു പോലും എച്ചിൽ ചട്ടിയിൽ കൈയ്യിട്ടു വരുന്ന പോലെയുള്ള നീചമായ പ്രവർത്തികൾ കൂടി ചെയ്യുന്നതായി അറിവിലേക്ക് എത്തിയിട്ടുണ്ട്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളും സാമ്പത്തിക തകർച്ചയും കുറെ അധികം പേരെ ആൽമഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. ആൽമഹത്യ ചെയ്തവരിൽ വളരെയധികം പേർ മദ്യപാനികളായിരുന്നു എന്ന മുൻ വിധിയിൽ മദ്യപാനമാണ് ആൽ മഹത്യയിലേക്ക് നയിക്കുന്നത് എന്ന വ്യാഖ്യാനമാണ് സമുഹം കൽപിക്കുന്നത്. എന്നാൽ ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ അല്ലെങ്കിൽ ദാമ്പത്യ ബന്ധം തകർന്ന കാരണത്താലും പുരുഷൻമാർ മദ്യത്തെ ആശ്രയിക്കുന്നു എന്നത് കാരണവും പച്ചയായ യാഥാർത്ഥ്യമാണ്. ഈ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാരുകൾ തയ്യാറാകണംമേൽ പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകണം. ഇല്ലായെങ്കിൽ ഇനിയും അനേകം ആൽമഹത്യകളുടെ പരമ്പര തന്നെ ഉണ്ടാകും.
നീതിക്കുവേണ്ടി പോരാടുവാൻ അണിചേരൂ

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്