1)എമർജൻസി കിറ്റ് തയ്യാറാക്കി എപ്പോഴും കയ്യിൽ കരുതുക.എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2)ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. കിംവദന്തികൾ പരത്താതിരിക്കുക.
3)കേരളതീരത്തു നിന്നുള്ള മൽസ്യബന്ധനം പൂർണമായും നിരോധിച്ചിരിക്കുന്നു.
4)ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക.

6)മരങ്ങൾ ഒടിഞ്ഞു വീഴാതിരിക്കുവാൻ കോതി ഒതുക്കുക.
7)വളർത്തു മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.തീവ്രമായ മഴ, കാറ്റ് , വെള്ളപൊക്കം എന്നിവയുടെ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ കെട്ടിയിടാതെയും, കൂട്ടിൽ അടച്ചിടാതെയും ഇരിക്കുക.
8)അതാത് സമയത്തെ നിർദ്ദേശങ്ങൾ അറിയുന്നതിനായി വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുക. കുട്ടികൾ, വയോധികർ, കിടപ്പുരോഗികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തുക.
9) മൊബൈൽ ഫോൺ, ലാപ്ടോപ് , യു പി എസ് , ഇൻവെർട്ടർ എന്നിവയിൽ ആവശ്യമായ ചാർജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മരങ്ങൾ,വൈദ്യുത പോസ്റ്റുകൾ,കടൽ, ജലപ്രവാഹം എന്നീയിടങ്ങൾ ഒഴിവാക്കുക.
10)ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതും, ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കുക. ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ എമർജൻസി കിറ്റുമായി മാറുക.
11)സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലോ കാലാവസ്ഥാ കേന്ദ്രത്തിന്റെ www.imdtv.gov.in വെബ്സൈറ്റിലോ നൽകുന്ന വിവരങ്ങൾ ശ്രെദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
12)അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിൽ ബന്ധപ്പെടുക.