ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്‍റെ പരാതിയിൻമേൽ ആണ് നടപടി. തലശേരി കോടതിയിൽ നവംബര്‍ 7ന് ദിലീപ് ഹാജരാകണം. നടിയെ ആക്രമിച്ച കേസിനുപിന്നില്‍ ബഷീറാണെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കേസ്.
ലിബര്‍ട്ടി ബഷീര്‍ നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോൾ കോടതി കേസെടുത്ത് നടപടിയാരംഭിച്ചിരിക്കുന്നത്. 2018 ലാണ് ലിബര്‍ട്ടി ബഷീര്‍ തലശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. താനും മഞ്ജു വാര്യരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ് അതിനാൽ താന്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപ് ഇന്റര്‍വ്യൂകളിലും മറ്റും പറഞ്ഞിരുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ഇക്കാര്യം കോടതികളില്‍ നല്‍കിയ ജാമ്യഹര്‍ജികളിലും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദിലീപിനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെയും, മഞ്ജു വാര്യര്‍, എഡിജിപി സന്ധ്യ, അഡ്വ മിനി തുടങ്ങിയവരുടെ പേരില്‍ ദിലീപും കൂട്ടരും സ്വന്തമായി വാട്‌സ്ഗ്രൂപ്പ് ഉണ്ടാക്കി, അവര്‍ക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രചരിപ്പിച്ചിരുന്നു. ഈ തെളിവും കോടതിക്ക് കൈമാറിയതായി ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.