ഉടൽ സിനിമയുടെ സംവിധായകൻ രതീഷ് രഘുനന്ദൻ സമീപകാലത്തായി സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി . തന്റെ സിനിമയായ ഉടലിൽ ദുർഗകൃഷ്ണ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രത്തെ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരണം നടത്തുന്നത്. ഉടലിലെ ഷൈനി കൂരൂരകൃത്യം ചെയുമ്പോൾ സ്ത്രീകൾക്ക് ഇങ്ങനെ ചെയ്യാനാകുമോ എന്ന സംശയം പലരും തന്നോട് ഉന്നയിച്ചിരുന്നതായും രതീഷ് രഘുനന്ദൻ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
“സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…
സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.ഉടല് കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള് കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!!!”