0 M
Readers Last 30 Days

ഈശോയേ നമ:!!!

Facebook
Twitter
WhatsApp
Telegram
52 SHARES
624 VIEWS

1 1

ജിക്കുഭായിയെ നിങ്ങള്‍ അറിയുമോ എന്ന് എനിക്കറിയില്ല. വര്‍ഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ് ഒരു പുലിക്കുട്ടിയാണെങ്കില്‍ അച്ചായന്‍ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റല്‍ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്‌സ്.

157 സെന്റിമീറ്ററിലാണ് തന്റെ ഉടല്‍ നീണ്ടു നില്‍ക്കുന്നത് എന്നതിനാല്‍, എപ്പൊഴും തല അല്പം ഉയര്‍ത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛന്‍ ആര്‍മിയില്‍ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കില്‍ ക്യാപ്റ്റന്റെ കുഞ്ഞ് ക്യാപ്റ്റന്‍ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റന്‍ ജിക്കു ഭായ് എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ചായന്‍ ക്ലീന്‍ ഷേവന്‍, സുസ്‌മേരവദനന്‍, കമിഴ്ന്നു വീണാല്‍ കാല്‍പ്പണം പൊക്കുന്നവന്‍……. ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി പുറത്തെടുക്കുന്നവന്‍……സ്വന്തം അപ്പന്റെ റബര്‍ വെട്ടുകാര്‍ക്കൊപ്പം കൂടി, കൂലിയിനത്തില്‍ പോക്കറ്റ്മണി സമ്പാദിക്കുന്നവന്‍……രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഗായകന്‍……!

അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.

‘മലമൂട്ടില്‍ നിന്നൊരു മാപ്പിളാ
മാലാഹാ പൊലൊരു പെമ്പിളാ
ഇളം കാറ്റടിച്ചനേരം അവര്‍
മുളങ്കാട്ടില്‍ വച്ചു കണ്ടുമുട്ടി….’

ഇതാണൊന്ന്.

മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.

‘മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ…
വാണീ ഗണപതീ കമലഹാസപത്‌നീ….
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ…’

അര്‍ത്ഥമൊന്നും ചോദിക്കരുത്. ഇതില്‍ക്കൂടുതല്‍ ഈ ഗാനസുമങ്ങളെക്കുറിച്ചു വര്‍ണിക്കാന്‍ അടിയന് ആവതില്ല!

‘മേരാ മുര്‍ഗാ കോ ദേഖാ ക്യാ!?’ എന്ന പുണ്യപുരാതനമായ ഹിന്ദി സില്‍മാക്കഥയുടെ നിര്‍മ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാല്‍ കോളേജ് മാഗസിനില്‍ അതിയാന്‍ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളില്‍ കണ്ടത്. അതോടെ അച്ചായന്‍ താരമായി!

കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ് മാഗസിന്‍ ഇപ്പോള്‍ സര്‍ക്കുലേഷനില്‍ ഇല്ലാത്തതിനാല്‍ ആക്കഥ ഞാനിവിടെ രഹസ്യമായി കുറിക്കാം. ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുത് !

മെയ് മാസത്തിന്റെ മൂര്‍ധന്യത്തില്‍ വേനല്‍ ജ്വലിക്കുമ്പോള്‍ ഹോസ്റ്റല്‍ അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ് അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.

ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായന്‍ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.

ഇരുവരും ബോംബേയിലെ ഫ്‌ലാറ്റിലെത്തി.അച്ചായന്‍ ആകെ അമ്പരപ്പിലായിരുന്നു. ഇത്രവലിയ ഫ്‌ലാറ്റിലാ ഇവര്‍ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം കാരണം അതിയാന്‍ വിശ്വസിച്ചിരുന്നില്ല!

ലിഫ്റ്റിനരികില്‍ വച്ച് ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി.

‘ഗ്രൌണ്ട് ഫ്‌ലോറിലെ താമസക്കാരനാണ്’ ജിക്കുഭായ് പറഞ്ഞു.

സര്‍ദാര്‍ജി മൊഴിഞ്ഞു ‘സത് ശ്രീ അകാല്‍!’

‘വാഹിഗുരുജി കാ ഖല്‍സാ, വാഹീഗുരുജി കി ഫത്തേ!! ‘ സര്‍ദാറിനെ ഇംപ്രസ് ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റന്‍ ഒറ്റവെടി! സത്യം പറയണമല്ലോ, അച്ചായന്റെ വെടിതീര്‍ന്നു!

അതുകേട്ട് ഉച്ചത്തില്‍ ചിരിച്ച് സര്‍ദാര്‍ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തില്‍ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാല്‍ ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ സര്‍ദാര്‍ പിടിവിട്ടു. ആള്‍ വീണ്ടും പ്രത്യക്ഷനായി !

ഫ്‌ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു. ജിക്കൂ’സ് ഡാഡ് ക്യാപ്റ്റന്‍ ഗോപാല്‍ജിയും, മോം സാവിത്രി ജിയും നന്നായി സല്‍ക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതല്‍ അച്ചായ് മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ, ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?

അഞ്ചാം ദിനം രാത്രി അച്ചായന്‍ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചു മയങ്ങിപ്പോയ ടിയാന്‍ ഉറക്കമുണര്‍ന്നത് ഒരു കോഴികൂവല്‍ കേട്ടാണ്.
പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തില്‍ ‘ആരവിടെ? ദാവീദിന്റെ കണ്ടത്തിലും കോഴിയോ!?’ എന്ന് , ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടന്‍, അരുളിച്ചെയ്തതു പോലെ അച്ചായനും ആക്രോശിച്ചു ‘ക്യാപ്റ്റന്റെ ഫ്‌ലാറ്റിലും കോഴിയോ!? നാശം പിടിക്കാന്‍….. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കുകേലേ!?’

പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാന്‍ തുടങ്ങിയ അച്ചായന്റെ ഉള്ളില്‍ ലഡു പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച് അച്ചായന്‍ കൂവി.

‘കോഴി കൂവി! അതെ…. പൂവന്‍ കോഴി കൂവി …. ഡാ എണീക്കെടാ!’

‘കോഴി കൂവി…. കൊടിമരം നാട്ടി…. കൊടി ഉയര്‍ത്തി…..’ജിക്കു ഭായ് മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ, സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു മടങ്ങി.

അച്ചായന് ഉറക്കം പൂര്‍ണമായും നഷ്ടപ്പെട്ടു. ഈ ഫ്‌ലാറ്റില്‍ ഒരു കോഴിയുണ്ട്. ഒരു പൂവന്‍ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ അവനിവിടെ അങ്കവാലുയര്‍ത്തി വിഹരിക്കുകയായിരുന്നോ…!

അവനെ തട്ടണം!

നേരം എങ്ങനെയെങ്കിലും ഒന്നു പുലര്‍ന്നാല്‍ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കില്‍ സമയം 4.10 എ.എം!

ക്യാപ്റ്റന്‍ ഫാമിലിയുടെ ഒഫീഷ്യല്‍ ഉറക്കമുണരല്‍ 6.30 ആക്കി നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുന്‍പോ, പിന്‍പോ ആരും പള്ളിക്കുറുപ്പുണരാന്‍ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദന്‍! രണ്ട് രണ്ടര മണിക്കൂര്‍ കഴിഞ്ഞാലെ പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായന്‍ നേരം വെളുപ്പിച്ചു. ആറരയായപ്പോള്‍ അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാര്‍ ഉണര്‍ന്ന് പള്ളിക്കു പുറത്തു വന്നു.അച്ചായന്‍ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോള്‍ വാതില്‍ക്കല്‍ ക്യാപ്റ്റന്‍ സീനിയര്‍, കുളിച്ചു കുട്ടപ്പനായി നില്‍ക്കുന്നു!

അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു ‘ ജിക്കു ബേട്ടാ, ആജ് തേരീ മമ്മീ കേ സാ!ഥ് , മെ ഷിര്‍ഡി ജാ രഹാ ഹൂം…. കല്‍ ഷാം കോ വാപ്പസ് ആയേംഗേ…..’

‘അച്ചനും അമ്മേം ഷിര്‍ഡി സായി ബാബേടേ അമ്പലത്തീ പോവാ….. നാളെ വൈകിട്ടേ വരൂ!’ പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.

‘ഫസ്റ്റ് ഒബേയ്; ദെന്‍ ക്വെസ്റ്റ്യന്‍’! അതാണ് ക്യാപ്റ്റന്‍ ജിയുടെ പോളിസി. അതുകൊണ്ട് പുത്രന്‍ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.

ഷിര്‍ദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ഫ്‌ലാറ്റ് നോക്കാന്‍ ആരുമില്ലാത്തതു കാരണം പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.
ഇപ്പോ വീടേല്‍പ്പിച്ചുപോകാന്‍ ആളായി!

രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവര്‍ പോകുന്നത്. ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിര്‍ത്തുനോക്കി. നോ രക്ഷ. അവര്‍ പുറപ്പെട്ടു.

എന്നാല്‍, സായിബാബ എന്നു കേട്ടാല്‍ ‘പുജ്ഞ’മായിരുന്ന അച്ചായന്‍ ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്തു!

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ചിക്കന്‍!

തേടിയ കാലേല്‍ വള്ളിചുറ്റി!

പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായില്‍ വെള്ളമൂറി.

‘ഇമ്മീഡിയേറ്റ് ആക്ഷന്‍ റിക്വയേഡ്….. ഫാളിന്‍ ക്യാപ്റ്റന്‍ ജിക്കൂ!’ അച്ചായ് അലറി.

അടുത്ത നിമിഷം ക്യാപ്റ്റന്‍ ഓണ്‍ ഹിസ് ഹീല്‍സ്!

എന്നാല്‍ ജിക്കുഭായിയുടെ അന്വേഷണത്തില്‍ തെളിഞ്ഞ വിവരങ്ങള്‍ ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികില്‍ കണ്ട സര്‍ദാര്‍ജിയുടെ പെറ്റാണത്രെ ആ! പൂവന്‍. ആണ്‍ മക്കളില്ലാത്ത അയാള്‍ അതിനെ പുത്രനു തുല്യം സ്‌നേഹിക്കുന്നു! വില്‍ക്കാന്‍ ഒരു സാധ്യതയുമില്ല. കുല്‍വന്ത് സിങ്ങ് എന്നാണ് സര്‍ദാര്‍ജിയുടെ പേര്.

‘ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ!വനെ എനിക്കു വേണം!’ അച്ചായ: ഉവാച.
‘അതു നടക്കില്ല മോനേ’ജിക്കുഭായ് പറഞ്ഞു.

കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ് താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാല്‍ ഫലം വിനാശകരമായിരിക്കുമെന്നും ആ മഹാന്‍ പ്രഖ്യാപിച്ചു.

അച്ചായന് കോഴി എന്നു വച്ചാല്‍ ജീവനാണ്. സ്വന്തം ജീവന്‍ കൊടുത്തും അവനെ സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ ഒരു പരവേശമാണ്. അവന്‍ ദഹിച്ച് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ…..!

കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകന്‍ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതില്‍ പശ്ചാത്താപവുമില്ല.

ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. ‘കൊന്നാല്‍ പാപം തിന്നാല്‍ പോകും’ എന്നതത്രെ ആ വാക്യം!

വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചല്‍ രഹാ. ഒടുവില്‍ രണ്ടാളും കൂടി അപ്പാര്‍ട്ട്‌മെന്റ്‌റ് മുഴുവന്‍ ഒന്നു ചുറ്റിനടന്നു കണ്ടു.

രണ്ടു മലയാളത്താന്മാര്‍ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്‌ലാറ്റിലെ ശിവശങ്കരമൂര്‍ത്തിയില്‍ ചില സംശയങ്ങളുണര്‍ത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ഭയങ്കര മുരുകഭക്തനാ മൂര്‍ത്തി.

പളനിയില്‍ മാത്രമല്ല മരുതമലയിലും താന്‍ പോയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ തട്ടിവിട്ടു. തെളിവിനായി ഒരു പാട്ടും പാടി. ‘മറുതമലൈ മാമുനിയേ മുറുകയ്യാ……!’ അതോടെ ആള്‍ വീണു.

കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്‌ല. തുറന്നു കിടന്ന വാതിലിലൂടെ പൂവന്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. സിംഹം പുറത്തു പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.

സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാന്‍ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.

പൂവന്‍ പുറത്തുവരാന്‍ കാത്തു നിന്നു. അവന്‍ പുറത്തു വന്നതോടെ അച്ചായ് വാതില്‍ അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി…… പൂവന്‍ സൈലന്റ്!

ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാല്‍ അപ്പോ തീര്‍ന്നു, മാനം! എന്നാല്‍ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു….. ഒറ്റ മിനിറ്റു കൊണ്ട് ലിഫ്റ്റില്‍ കയറി. റൂമിലെത്തി. ക്യാപ്റ്റന്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. ഒരു കുപ്പി വെള്ളം കുടിച്ചു.

പക്ഷേ അച്ചായന്‍ ആത്മാര്‍ത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സര്‍ജന്റെ വൈദഗ്ധ്യത്തോടെ അവനുമേല്‍ കത്തി പായിച്ചു. കാലുകള്‍ രണ്ടും സര്‍ജറിക്കു വിധേയമാക്കി. നല്ല ഷെയ്പ്പില്‍ മുറിച്ചെടുത്തു. അത് െ്രെഫ ചെയ്യാന്‍ ! ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാന്‍ !

എന്നിട്ട് തൈരു കൊണ്ടു വരാന്‍ ജിക്കുഭാ!യിക്ക് ഓര്‍ഡര്‍ കൊടുത്തു. കാലും,കഷണങ്ങളും തൈരില്‍ കുഴച്ചു വച്ചു. പൂവന്‍ ആള് സീനിയറാ…. മുറ്റിയ ഇറച്ചി സോഫ്റ്റാക്കാന്‍ ഇതാ ടെക്ക്‌നിക്ക്.

‘ഇനി നമുക്ക് പുറത്തുപോയി ചിക്കന്‍ മസാല വാങ്ങിവരാം!’ അച്ചായ് ഉവാച. ഹോസ്റ്റല്‍ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!

ഫ്‌ലാറ്റില്‍ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.

ജനലും വാതിലും, എന്തിന് വെന്റിലേഷന്‍ വരെ അടച്ചിടാന്‍ അച്ചായന്‍ ആവശ്യപ്പെട്ടു. ജിക്കു ഭായ് ഫസ്റ്റ് ഒബെയ്ഡ് ആന്‍ഡ് ദെന്‍ ക്വെസ്റ്റ്യന്‍ഡ് ‘എന്തിനാ എല്ലാം അടച്ചിടുന്നേ?’

‘മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ….. ആ കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!’

അച്ചായന്‍ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ മേശപ്പുറത്ത് കറിവേറേ, െ്രെഫ വേറെ!

പഞ്ചാബി ചിക്കന്റെ രുചിയില്‍ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവന്‍ കാലി!

വൃത്തിയായി ഊറിയെടുത്ത എല്ലുകള്‍ മാത്രം ബാക്കി.

മുറി വൃത്തിയാക്കി, ഫാന്‍ ഓണ്‍ ചെയ്ത് ജനല്‍ തുറന്നിട്ടു.

എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.

ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂര്‍ണകുമ്പന്‍’മാര്‍ക്ക് തൊട്ടടുത്ത ബീച്ചില്‍ പോയാല്‍ എന്തെന്നായി.

‘കൊന്നാല്‍ പാപം തിന്നാ!ല്‍ പോമെടി മറിയേ…… അതു തിന്നാല്‍ പോമെടി മറിയേ…..’ അച്ചായന്‍ പാടി.

‘പാപം മറിച്ചിട്ടാല്‍ പമ്പാ…. സര്‍വ പാപ നാശിനി പമ്പാ…..’ ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!

അങ്ങനെ പാപം മറിച്ചിട്ട് ബോംബെ മറൈന്‍ െ്രെഡവിലെ പമ്പാതീരത്തെത്തി കാഴ്ചകള്‍ ഒക്കെകണ്ട് മടങ്ങിവരവേ ആണ് സര്‍ദാര്‍ജിയുടെ വരവ്. വെടിച്ചില്ലു പോലെ തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. ‘മേരാ മുര്‍ഗാ കോ ദേഖാ ക്യാ!!??’

കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളില്‍ കോഴിക്കു പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോര്‍ത്ത് അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായന്‍ പറഞ്ഞു.

‘ആ….. ഞങ്ങക്കെങ്ങും അറിയാമ്മേല. ആ ശിവശങ്കരമൂര്‍ത്തിയുടെ വീട്ടിലെങ്ങാനും തപ്പ്. സദാ ‘മുര്‍ഗാ മുര്‍ഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!’

മലയാളത്തിലായതുകൊണ്ട് ഒന്നും പിടികിട്ടാതെ നിന്നു സര്‍ദാര്‍ജി.

ജീവന്‍ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.

‘ഹമേ കുച്ഛ് പതാ നഹി ജി…… പര്‍…. പര്‍……’

‘ഹാ…. പര്‍… പര്‍… ബോലോ, സച്ച് സച്ച് ബോലോ…’

‘ജീ… വോ….. വോ….ഷിവ് ഷങ്കര്‍ മൂര്‍ത്തി ഹേ നാ, ബാജൂവാലാ…. വോ ഹമേഷാ ‘മുര്‍ഗാ മുര്‍ഗാ’ ബോല്‍ കേ ഘൂം രഹാ ഥാ ഉധര്‍…… ബാക്കി കുച്ഛ് ഹമെ പതാ നഹി….!’

‘സാലാ മദ്രാസീ…!’ കുലവന്തന്‍ മൂര്‍ത്തിയുടെ ഫ്‌ലാറ്റിലേക്ക് പാഞ്ഞു.

ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച് ‘മുറുഗാ മുറുഗാ’ എന്നു ജപിച്ച് വരാന്തയില്‍ ഉലാത്തുന്നു. കുടവയര്‍ തടവി ‘മുറുഗാ മുറുഗാ’ എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങന്‍ നോക്കിയുള്ളു. ഒറ്റ അലര്‍ച്ചയായിരുന്നു പിന്നെ.
‘സാലേ! തൂ മേരാ മുര്‍ഗാ കൊ ഖാ ലിയാ??’

ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും ‘മുറുഗാ മുറുഗാ’ എന്നു ജപിച്ചു.

ക്ഷണനേരത്തിനുള്ളില്‍ കുലവന്തന്‍ അലറിയടുത്തു. അടിവയറ്റില്‍ നാലു തൊഴിയും മര്‍മ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങന്‍ രണ്ടു മിനിറ്റില്‍ പൂര്‍ത്തിയാക്കി.

ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാന്‍ വിഷമിച്ച് മൂര്‍ത്തി വാ തുറന്നു.
‘കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!’

ക്യാപ്റ്റന്‍ & അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോള്‍ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !

‘യുവര്‍ ചിക്കന്‍…. ദ മലയാളി ബായ്‌സ്….. കില്‍… കറി…..’ സ്വാമി പറഞ്ഞൊപ്പിച്ചു.

‘സേര്‍ച്ച് ദ ഫ്‌ലാറ്റ്! ‘ രക്തവദനനായി സിംഹം അലറി.

മുറി തുറന്നപ്പോള്‍ ചന്ദനസുഗന്ധം. നിഷ്‌കളങ്കരായി നിന്ന അച്ചായ് &ഭായ് ബഹുത് ഖുഷ്.
പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തു. അതിനുള്ളില്‍ എല്ലിന്‍ കഷണങ്ങള്‍!

മളയാളത്താന്മാര്‍ കുടുങ്ങി. സിംഹത്തിനു മുന്നില്‍ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.
പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാന്‍ നിറവയറന്മാര്‍ മറന്നു പോയിരുന്നു!
ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാര്‍ തടിച്ചുകൂടി. മൊത്തത്തില്‍ ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !

സര്‍ദാര്‍ജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്‌കരുണം കണ്ടിച്ച് കറിവച്ച മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ ഓടിയെത്തി. വന്നവര്‍ വന്നവര്‍ മൂക്കത്തു വിരല്‍ വച്ചു. സംഗതി പന്തിയല്ലെന്ന് അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.

വെട്ടിയിട്ട വാഴത്തടിപോലെ അച്ചായന്‍ സര്‍ദാര്‍ജിയുടെ കാല്‍ക്കലേക്കൊരു വീഴ്ച!

‘മാപ്പ് സര്‍ദാര്‍ജീ… മാപ്പ്….!’

അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാല്‍ക്കല്‍. കരച്ചിലോടു കരച്ചില്‍….. കണ്ണീര്‍ പ്രവാഹം!

ആകെ വികാരഭരിതനായ സര്‍ദാര്‍ജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.

സിക്കുകാരെ മുഴുവന്‍ അപമാനിച്ചു, ഈ മദ്രാസികള്‍ എന്നായി ചില സിക്കന്മാര്‍.

ഹിന്ദുധര്‍മസംസ്ഥാപനാര്‍ത്ഥം അയല്‍ക്കാരനായ ശിവസൈനികന്‍ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)

നഷ്ടപരിഹാരമായി സര്‍ദാര്‍ജിക്ക് 200 രൂപ.

പാപപരിഹാരാര്‍ത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിര്‍ മേ പൂജാ…. സത് സംഗ്!

സിംഹത്തിന്റെ കാല്‍ച്ചുവട്ടില്‍ കിടന്ന് മദ്രാസികള്‍ തലയാട്ടി. മറ്റെന്തു വഴി! അറുപിശുക്കന്‍ അച്ചായന്റെ പെട്ടിയില്‍ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!

‘സീധാ ജാവോ ഷിവ് ജീ കാ മന്ദിര്‍! ‘

അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികന്‍ തന്നെ കാര്‍മ്മികത്വം ഏറ്റെടുത്തു. കര്‍പ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികന്‍ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.

‘ഈശായ നമ:
ജഗദീശായ നമ:
പരമേശായ നമ:
ഭുവനേശായ നമ:’

അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു സത്യകൃസ്ത്യാനിയല്ലേ…? ജപിച്ചില്ലേല്‍ ഇവന്മാര്‍ വച്ചേക്കില്ല. ഈശോയേ, ഞാനെന്നാ ചെയ്യും! ഇവനു മുന്നില്‍ തോല്‍ക്കാന്‍ പാടുണ്ടോ?

‘യേ സാലാ ചുപ് ക്യും? അബേ മന്ത്ര് ബോല്‍!’ സൈനികന്‍ അലറി.

കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാല്‍ യാചിച്ചു.

അച്ചായന്‍ കണ്ണിറുക്കി. അനന്തരം ഇമകളടച്ച് മന്ത്രിക്കാന്‍ തുടങ്ങി

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

സംതൃപ്തനായ സൈനികന്‍ പോയി.

വലതുകാല്‍ വച്ച് ഫ്‌ലാറ്റില്‍ കയറുമ്പോള്‍ അച്ചായന്‍ പറഞ്ഞു.

‘ഈശോയെ വിട്ടൊരു കളിയില്ല മോനേ!’

ജിക്കു ഭായ് അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം വീണു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍, ഇതില്‍ കൊടുത്തിരിക്കുന്ന പേരുകള്‍ തെറ്റാണ്; പേരുകള്‍ ശരി എന്നു തോന്നുന്നെങ്കില്‍ കഥ കള്ളമാണ്!

LATEST

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ