0 M
Readers Last 30 Days

വേദന തിന്ന ആ ദിനങ്ങൾ (എന്റെ ആൽബം- 20)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
73 SHARES
872 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 20
(ഗോപിനാഥ്‌ മുരിയാട്)

തിരക്കേറിയ നഗരവീഥി യിലൂടെ ഓട്ടോ കിതച്ചു കിതച്ചു മുന്നേറവേ ഞാൻ ആരുടെയോ തോളിൽ ചാഞ്ഞു. എന്റെ കയ്യിൽ അപ്പോഴും മുറുക്കി പിടിച്ചിരുന്ന ഗുഡ് ഫ്രൈഡേ യുടെ സ്ക്രിപ്റ്റ് ഞാൻ കൂടെ ഇരുന്ന ആരുടെയോ കയ്യിലേക്ക് നീട്ടി.

“എഡിറ്റിംഗ് കഴിഞ്ഞു. ഡബ്ബിങ് സ്ക്രിപ്റ്റ് തയ്യാറാക്കാൻ വേണ്ടി ഞാൻ ഇന്ന് എഡിറ്റിംഗ് ൽ നിന്നും പോന്നപ്പോൾ എടുത്തതാ. ഇത് ഭദ്രമായി അഴകിനെ ഏൽപ്പിക്കണം. 2 ദിവസം കഴിഞ്ഞ് ഡബ്ബിങ് തുടങ്ങാൻ ഉള്ളതാ. അഴകിനോട് സ്ക്രിപ്റ്റ് ഗുഡ് ഫ്രൈഡേ യുടെ ഓഫീസിൽ ഏല്പിക്കാൻ പറയണം. മറക്കരുത്.”
ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു. ഇനി എത്ര നേരം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്നറിയില്ല. ബ്ലീഡിങ് നിൽക്കാത്തത് മൂലം വല്ലാത്ത തളർച്ചയുണ്ട് എനിക്ക്.

ഓട്ടോ മൗണ്ട് റോഡിൽ നിന്നും റോയപ്പെട്ടയിലേക്ക് തിരിയുന്നു എന്ന് ആരോ പറയുന്നത് കേട്ടു. ഒരല്പം സമാധാനം തോന്നി. ഇനി ഹോസ്പിറ്റലിലേക്ക് അധികം ദൂരമില്ല.ഹോസ്പിറ്റലിൽ എത്തിയതും ട്രോളിയിൽ ഇറക്കി കിടത്തി ആരൊക്കയോ കൂടി എന്നെ തള്ളി ഐ.സി.യു.വിന് മുന്നിൽ എത്തിച്ചു. അവിടെ കുറേ നേരം കിടന്നു. ഡോക്ടർമാർ ആരും വരുന്നില്ല. ഇതിനിടയിൽ കേട്ടറിഞ്ഞു എന്റെ റൂം മേറ്റ്‌ ആയ ബാലു വാസുദേവ്, അയൽക്കാരിയും ആർട്ടിസ്റ്റും ആയ T. T. ഉഷ, എന്റെ സുഹൃത്ത്‌ അഴക് ഇവർ ഒക്കെ ഹോസ്പിറ്റലിൽ എത്തി. ഞാൻ അഴകിനെ വിളിച്ചു പറഞ്ഞു.
“നീ എപ്പിഡിയാവത് ബാംഗ്ലൂരിൽ ഉള്ള ചിതപ്പാകിട്ടെ വിഷയം സൊല്ലുങ്കോ. ഊരിൽ ആര് കിട്ടേയും സൊല്ല വേണ്ടാ. അമ്മക്കെല്ലാം താങ്ങിക്ക മുടിയാതു.”

(അതിന് അൽപ്പം മുമ്പ് എന്റെ ചെറിയച്ഛന്റെ മകളുടെ വിവാഹത്തിന് ഞാനും അഴകും കൂടി ബാംഗ്ലൂരിൽ പോയിരുന്നു. അത് കൊണ്ട് അവന് എന്റെ ബന്ധുക്കളെ ഒക്കെ അറിയാം.)

ബാംഗ്ലൂരിൽ എന്റെ ചെറിയച്ഛൻ M. നാരായണനും എന്റെ അമ്മാവൻ ശ്രീ. നന്ദകുമാറും D. R. D. O. യിൽ വർക്ക്‌ ചെയ്യുന്നു. ചെറിയച്ഛൻ ആണെങ്കിൽ മദ്രാസ് നന്നായിട്ട് അറിയാം. എന്റെ അവസ്ഥ വളരെ മോശം ആണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഇതിനിടയിൽ എന്റെ അപകടത്തെ പറ്റി ആരൊക്കെയോ ചെന്ന് പറഞ്ഞപ്പോൾ സത്യൻ അന്തിക്കാടിന്റെ ഏതോ പടത്തിന് മദ്രാസിൽ എത്തിയിരുന്ന സഹസംവിധായകൻ ശശി ശങ്കർ കയ്യിൽ ഉണ്ടായിരുന്ന കുറേ പൈസ അവർക്ക് നൽകി സഹായിച്ചു എന്ന വാർത്ത പിന്നീട് എപ്പോഴാ ആരോ പറഞ്ഞു ഞാൻ അറിഞ്ഞു.(ശശി ശങ്കറിനെ T. P. ബാലഗോപാലൻ വർക് ചെയ്യന്ന കാലം മുതൽ എനിക്ക് അറിയാം.)

എന്റെ അവശനിലയിൽ ഉള്ള കിടപ്പ് കണ്ട്‌ എന്നെ കാണാൻ വന്ന ഉഷ യും സുഹൃത്തുക്കളും ഡോക്ടറെ പോയി കണ്ടു. ഡോക്ടർ പറഞ്ഞു അത്രേ, ധാരാളം ബ്ലഡ്‌ നഷ്ട പ്പെട്ടതിനാൽ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുന്നതിന് മുമ്പ് ബ്ലഡ്‌ നൽകാൻ തയ്യാറുള്ള ആരെയെങ്കിലും ഒക്കെ കണ്ടെത്തണം. ഉഷ ഉടനെ അവളുടെ പരിചയത്തിൽ ഉള്ള സുഹൃത്തുക്കളെ എല്ലാം ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി. രക്തം നൽകാൻ ആളുകൾ എത്തിയതോടെ എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ ഹോസ്പിറ്റൽ സ്റ്റാഫ്‌ എന്റെ ജീൻസ് അഴിച്ചു മാറ്റിയിരുന്നു. മുട്ടിനു കീഴെ ആയി മുറിഞ്ഞ എല്ലിൽ ഒന്ന് ഓട്ടോയിൽ ഇരുന്ന് കിടുങ്ങിയത് കൊണ്ടാവും മുകളിലേക്കു കയറിയ അവസ്ഥയിൽ ആയിരുന്നു. വൈകിട്ട് അൽപ്പം മദ്യ സേവ ഒക്കെ കഴിഞ്ഞ് അങ്ങോട്ട് വന്ന എന്റെ സുഹൃത്തുക്കളിൽ പലരുടെയും തലക്കുണ്ടായിരുന്ന കിക്ക് ഒക്കെ ആ കാഴ്ച്ച യിലൂടെ ഒലിച്ചു പോയെന്നാണ് പിന്നീട് എപ്പോഴാ ഓർമ വന്നപ്പോൾ ശശിഏട്ടൻ പറഞ്ഞത്. (ശശി വയനാട് ).

ട്രോളി മുന്നോട്ട് നീങ്ങവേ ബാലുവിന്റ ശബ്ദം മാത്രം ഞാൻ കേട്ടു. “ഗോപി, ധൈര്യം ആയിരിക്ക്. ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട്. ഒന്നും സംഭവിക്കില്ല.”
ഓപ്പറേഷൻ തിയേറ്ററിലെ ബൽബുകളുടെ വെളിച്ചത്തിൽ ചുറ്റും നിന്ന ഡോക്ടർ മാരെ നോക്കി ഞാൻ പുലമ്പി.
“please make me unconscious doctor.. Please.”

ബോധം നശിക്കുന്നത് വരെ ഞാൻ അങ്ങനെ എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരുന്നു.പിന്നെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണ് എനിക്ക് ഓർമ തിരിച്ചു കിട്ടുന്നത്. ഇതിനിടെ പലരും എന്നെ കാണാൻ വന്നു.എന്റെ റൂം മേറ്റ്‌ ആയ പ്രൊഡക്ഷൻ മാനേജർ വിജയകുമാർ, ബേപ്പൂർ മണി, പ്രൊഡ്യൂസേഴ്‌സ് മുരളി, കുമാർ, സെവൻ ആർട്സ് മോഹൻ, മാള ചേട്ടൻ അങ്ങനെ കുറേ പേർ.
(മാള ചേട്ടൻ ഗുഡ് ഫ്രൈഡേ യ്യുടെ ഡബ്ബിങ്ങിന് വന്നപ്പോൾ ആണ് എനിക്ക് പറ്റിയ അപകടത്തെ പറ്റി അറിഞ്ഞത്.ഡബ്ബിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അദ്ദേഹം എന്നെ കാണാൻ ഹോസ്പിറ്റലിൽ എത്തിയത് )
“ഗോപി, പൈസ വല്ലതും ആവശ്യം ഉണ്ടോ??
നമുക്ക് റെഡിയാക്കം.”

അദ്ദേഹം എന്റെ കാതിൽ ചോദിച്ചു. അഭിമാനിയായ ഞാൻ പക്ഷേ ഒന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം എന്റെ കാൽ വീണ്ടും ഓപ്പറേറ്റ് ചെയ്തു. എല്ലുകളെ കൂട്ടി യോജിപ്പിച്ചു പ്ലേറ്റ് ഇടാൻ ആയിരുന്നു അത്. ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു. കാലിൽ ആരോ കൂടം കൊണ്ട് അടിക്കുന്നത് പോലെ വല്ലാത്ത വേദന. ആ വേദന രണ്ടു ദിവസത്തോളം നീണ്ടു നിന്നു. ജീവിതത്തിൽ ഇത്രയും വേദന ഞാൻ അനുഭവിക്കുന്നത് ആദ്യമായിട്ടാണ്. ഹലൂസിനേഷൻ എന്താണെന്ന് ഞാൻ അറിയുന്നത് ഈ കാലഘട്ടത്തിൽ ആണ്. പലപ്പോഴും ഞാൻ എവിടെയാണെന്ന് തന്നെ ഞാൻ മറന്നു പോയി.ഒരിക്കൽ നാട്ടിലുള്ള അമ്മാമൻ എന്നെ കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞത്രേ..

“അമ്മാമ, ഇത് ആസ്പത്രിയൊന്നും അല്ല. ഫിലിം ന്റെ ഷൂട്ടിംഗ് ന് സെറ്റ് ഇട്ടിരിക്കുന്നതാ. ഈ കിടക്കുന്ന പേഷ്യന്റ്‌സും ഡോക്ടർസും ഒക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്.”
വർഷങ്ങൾ ആയി ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപ്നം കണ്ടിരുന്ന ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളൂ.

ഉഷയും അവളെ കാണാൻ മദ്രാസിൽ വന്ന അച്ഛനും അമ്മയും എപ്പോഴോ ഹോസ്പിറ്റലിൽ എന്നെ കാണാൻ എത്തി. ഞാൻ അപ്പോൾ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു അത്രേ. കണ്ണൂർക്കാരിയായ ഉഷ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഭക്തയാണ്. അവൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഞാൻ എണീറ്റ് നടന്നാൽ എന്നെ കൊണ്ടുപോയി മുത്തപ്പനെ തൊഴീച്ചോളാം എന്ന്. തൃശൂർക്കാരൻ ആയ ഞാൻ മുത്തപ്പനെ പറ്റി ആദ്യമായി കേൾക്കുന്നത് ഉഷയിൽ നിന്നാണ്. (എന്തായാലും വർഷങ്ങൾക്ക് ശേഷം 94 ൽ ആണെന്ന് തോന്നുന്നു ഞാൻ കണ്ണൂരിൽ ചെന്ന് അവളുടെ കുടുംബത്തോടൊപ്പം മുത്തപ്പനെ ചെന്ന് കണ്ടു. തൊഴുതു പ്രാർത്ഥിച്ചു. അന്ന് അവളുടെ മാതാപിതാക്കൾക്കൊപ്പം ആണ് ഉഷയുടെ കുഞ്ഞു മക്കൾ രണ്ടു പേരും. ആ മകൻ ആണ് ഇന്നത്തെ ടി. വി. താരം രഞ്ജിത്ത്. മകൾ രമ്യ ഇപ്പോൾ കുടുംബത്തോടൊപ്പം U. K. യിൽ ആണ് ).
അത് പോലെ അബോധാവസ്ഥയിൽ കിടക്കുന്ന എനിക്ക് വേണ്ടി ചെറിയച്ഛനും ഒന്ന് പ്രാർത്ഥിച്ചു. എന്റെ ജീവൻ തിരിച്ചു കിട്ടിയാൽ എന്നെ തിരുപ്പതിയിൽ കൊണ്ട് പോയി തോഴീക്കാം എന്ന്. 2010 ൽ മരിക്കുന്നത് വരെ തിരുപ്പതി ഭഗവാന്റെ തികഞ്ഞ ഭക്തൻ ആയിരുന്നു അദ്ദേഹം. അവിടെയും സുഖമായ ശേഷം ഞാൻ പോയി ദർശനം നടത്തി.

റോയപ്പെട്ട ഹോസ്പിറ്റലിൽ ഒന്നര മാസത്തോളം ഞാൻ കിടന്നു. ഈ സമയം അത്രയും ചെറിയച്ഛനും ബാംഗ്ലൂർ ഉള്ള എന്റെ നന്ദൻ മാമനും ആണ് എന്റെ കാര്യങ്ങൾ നോക്കാൻ ലീവ് എടുത്ത് മദ്രാസിൽ വന്നു നിന്നത്. ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ ആയിരുന്നു അവരുടെ താമസം.ഒരാഴ്ച ചെറിയച്ഛൻ നിന്നാൽ അടുത്ത ആഴ്ച അമ്മാമൻ വന്നു നിൽക്കും. കൂടാതെ അഴകിന്റെ സഹായത്താൽ ഏതോ ഒരു തമിഴ് പയ്യനെ എന്റെ സഹായി ആയി ഹോസ്പിറ്റലിൽ നിറുത്തിയിരുന്നു. പാവം ചെറിയച്ഛൻ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. പോലീസ് സ്റ്റേഷനിലും പല്ലവൻ ട്രാൻസ്‌പോർട് ഓഫീസിലും കയറി ഇറങ്ങി 27-7-90 ന് ഈവെനിംഗ് ജമിനി യിൽ നിന്നും വടപളനി ക്ക് ഞാൻ കയറിയ 17 A എന്ന ബസ് കണ്ടത്തി.(ബസ് നമ്പർ T. N. 01 1223).

എന്നെ തട്ടി ഇട്ട് തിരിഞ്ഞ് നോക്കാതെ പോയ കുറ്റത്തിന് ലീഗൽ എയ്ഡ്‌സ് മുഖാന്തരം കേസ് കൊടുക്കാനും അദ്ദേഹം ഇതിനിടയിൽ സമയം കണ്ടെത്തി.പതുക്കെ പതുക്കെ എന്നെ കാണാൻ ഉള്ള സുഹൃത്തുക്കളുടെ വരവ് നിന്നു. ഞാൻ വർക്ക്‌ ചെയ്തിരുന്ന ഗുഡ് ഫ്രൈഡേയുടെ നിർമാതാക്കളോ ബേപ്പൂർ മണിയോ പിന്നീട് ആ വഴിക്ക് വന്നില്ല. എന്റെ സുഹൃത്തായ അഴക് മാത്രം ഇടക്ക് വിവരം തിരക്കി വരും. അവൻ പറഞ്ഞാണ് വേറെ ഏതോ അസ്സോസിയേറ്റ് ഡയറക്ടറെ വച്ച് ഗുഡ് ഫ്രൈഡേ യുടെ ഡബ്ബിങ് നടക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്.
അങ്ങനെ ഇരിക്കെ ഒരു ദിവസം ജ്യോതി ഒരു കൂട്ടുകാരിയോടൊപ്പം ഹോസ്പിറ്റലിൽ എത്തി. ചെറിയച്ഛൻ ഉള്ള കാരണം ഞാൻ ഒന്ന് പരിഭ്രമിച്ചു. പക്ഷേ അദ്ദേഹം ബുദ്ധിപൂർവ്വം എന്തോ ആവശ്യത്തിനെന്നു പറഞ്ഞ് പുറത്തേക്ക് പോയി.

അവൾ കുറേ ഫ്രൂട്സും ഒരു ഹോർലിക്സ് ബോട്ടിലും ഒക്കെ ആയിട്ടാണ് എന്നെ കാണാൻ എത്തിയത്. ഒന്നും മിണ്ടാതെ കുറേ നേരം എന്നെ തന്നെ നോക്കിയിരുന്നു അവൾ. കൂട്ടുകാരി എന്നോട് എന്ന് ഡിസ്ചാർജ് ചെയ്യാമെന്നും മറ്റ് സുഖ വിവരങ്ങളും തിരക്കി. എന്റെ കാലിൽ തുളച്ചു ഇട്ടിരിക്കുന്ന കമ്പി കണ്ട്‌ ജ്യോതി കണ്ണ് പൊത്തി.
“വലിക്കതാ കാല്..?”
കാൽ ശ്രദ്ധിച്ച് ജ്യോതി ചോദിച്ചു.
“വലി ഇരുന്തത്. ഇപ്പോ പറവായില്ല..”
ഞാൻ പറഞ്ഞു.
“എപ്പിടി ബാത്ത് റൂമിൽ എല്ലാം പോകത്..”
എല്ലാം ബെഡിൽ പാൻ വെച്ചു സാധിക്കയാണെന്നു പറയാൻ വല്ലാത്ത ചമ്മൽ. അതിനൊക്കെ മദ്രാസ് ഹോസ്പിറ്റലിൽ തോട്ടി പണിക്കാർ ഉണ്ടായിരുന്നു അക്കാലത്തു്.
ഒന്നും പറയാതെ ഞാൻ താഴോട്ട് നോക്കി കിടന്നു. എന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു .അപകടം പറ്റിയ അന്ന്
ബസിൽ കയറുമ്പോഴും യാത്ര ചെയ്യുമ്പോഴും എല്ലാം അവളുടെ നിറഞ്ഞ മിഴികളും കൈ കൂട്ടി ഇടിച്ചു വളകൾ പൊട്ടിച്ചപ്പോൾ മുറിവേറ്റ കൈതണ്ടയും ആയിരുന്നു എന്റെ മനസ്സിൽ.അത് എന്നെ വല്ലാതെ വേട്ടയാടി. കുറ്റബോധം മൂലം അപ്പോഴും എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ധൈര്യം ഇല്ലായിരുന്നു. എന്റെ സങ്കടം മനസ്സിലാക്കിയിട്ടേന്നോണം അവൾ പറഞ്ഞു.
“കവലപ്പെടാതെ.. സീഖ്രം സുഖം ആയിടും..”
ഡിസ്ചാർജ് ആനാ ഊരുക്ക് പോയിടുവാങ്കെ ഇല്ലേ? ”
“ഉം. മൂന്നു മാസം ആവത് റസ്റ്റ്‌ തേവപ്പെടും. അപ്പോ താൻ ശരിയായി നടക്ക മുടിയും..”
ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
“നാൻ രണ്ടു മൂന്നു വട്ടി ഉങ്കളേ പാക്ക വന്തേൻ.ആനാ ഉങ്കളേ പാക്ക മുടിയിലെന്നു ഫ്രെണ്ട്സ് സൊന്നാങ്കെ. അപ്പിടിയെ തിരുപ്പി പോയിട്ടേൻ. വേറെ എന്നാ പണ്റത്..??”
അവളുടെ സ്വരം ഇടറിയോ?
ഞാൻ വീണ്ടും നിശ്ശബ്ദനായപ്പോൾ അവൾ ചോദിച്ചു.
“അപ്പോ നാങ്കേ വരട്ടുമാ??
റൊമ്പ നേരാച് വന്ത്..”
ഞാൻ തലയാട്ടി..
അവളുടെ കണ്ണുകളിൽ എന്നെ പറ്റിയുള്ള എല്ലാ പ്രതീക്ഷയും മങ്ങിയിരിക്കുന്നു.ഒരു തരം നിർവികാരത..
അവൾ ഇറങ്ങി നടന്നു. ഹോസ്പിറ്റൽ വാർഡിന്റെ അറ്റത്തു എത്തിയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ പെട്ടെന്ന് പുറത്തേക്ക് നീങ്ങി.അൽപ്പം കഴിഞ്ഞപ്പോൾ അഴക് വന്നു. ജ്യോതി വന്ന വിവരം അവൻ അറിഞ്ഞിരിക്കുന്നു. അവൻ കയറി വരുമ്പോൾ ആണ് ജ്യോതിയും കൂട്ടുകാരിയും പോകുന്നത്..

“എന്നാ സൊന്നെ നീ??”
അവൻ ചോദിച്ചു.
“എന്നത്തെ സൊള്റത്..?
ഏൻ നിലമേ ഉനക്ക്
തെരിയതാ??”
“തെരിയും. നല്ലാ തെരിയും. അത് താൻ മുന്നാടി അവൾ വന്തപ്പോൾ എല്ലാം നാൻ തിരുപ്പി അനപ്പിയിട്ടേൻ.. ഏതുക്ക് ചുമ്മാ അവ മനസ്സേ പോട്ട് കുഴപ്പിയിട്ടു..”
ഞാൻ അവനെ നോക്കി.
അവൻ പറഞ്ഞത് ശരിയല്ലേ??
“പെൺ ശാപം പൊല്ലാത്തത് ടാ.. ഇതെല്ലാം റൊമ്പ തപ്പ്..”

ഞാൻ അവന്റെ മുഖത്ത് നോക്കാനാകാതെ കണ്ണുകൾ അടച്ചു കിടന്നു.ദിവസങ്ങൾ യാന്ത്രികമായി മുന്നോട്ടു നീങ്ങി. അവസാനം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യേണ്ട ദിവസം എത്തി. നാട്ടിൽ നിന്നും എന്നെ കൊണ്ട് പോവാൻ അമ്മാവൻ എത്തിയിട്ടുണ്ട്. തലേ ദിവസം തന്നെ അഴക് എന്റെ മുറിയിൽ പോയി അത്യാവശ്യം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഒരു ബാഗിൽ ആക്കി കൊണ്ട് വന്നിരുന്നു. എന്നെ അമ്മാമൻ ഒപ്പം വണ്ടി കയറ്റി വിട്ടിട്ട് വേണം ചെറിയച്ഛന് ബാംഗ്ലൂർ ക്കുള്ള ട്രെയിൻ കയറാൻ. അപ്പോഴും കിടപ്പ് രോഗി ആയ എന്നെ വണ്ടിയിൽ കയറ്റാനും ഇറക്കാനും ഒക്കെ അമ്മാമനെ കൊണ്ട് തന്നെ ബുദ്ധി മുട്ടാവും. അതിനാൽ മദ്രാസിൽ സെറ്റിൽ ആയ നാട്ടുകാരൻ ശ്രീനിവാസൻ കൂടി അമ്മാമനെ സഹായിക്കാൻ എത്തിയിരുന്നു.

ആംബുലൻസിൽ ആണ് എന്നെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. യാത്ര അയക്കാൻ അഴകും കൂടെ വന്നു. പ്ലാറ്റ്ഫോമിലൂടെ എന്നെ കിടത്തിയ സ്‌ട്രക്ചർ ചുമന്നു കൊണ്ട് ട്രിവാൻഡ്രം മെയിൽ കിടക്കുന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങവേ പെട്ടെന്ന് ഒരാൾ സ്‌ട്രക്ച്ചറിൽ കിടക്കുന്ന എന്നെ കണ്ട് അടുത്തേക്ക് വന്നു. സംവിധായകൻ P. G. വിശ്വംഭരൻ. അദ്ദേഹവും ആ വണ്ടിയിൽ നാട്ടിലേക്ക് പോകയാണ്
“എന്ത് പറ്റിയെടോ??”

വിശ്വംഭരൻ സാറിന്റെ ‘സൈമൺ പീറ്റർ നിനക്ക് വേണ്ടി’, ആയിടെ ഞാൻ വർക്ക്‌ ചെയ്ത ചിത്രം ആണ്.
മുമ്പ് ‘ഇവിടെ ഈ തീരത്ത്’ , പ്രത്യേകം ശ്രദ്ധിക്കുക, തുടങ്ങിയ ചിത്രങ്ങളും ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക്‌ ചെയ്തിരുന്നു. എന്റെ കൂടെയുള്ള ആരോ അദ്ദേഹത്തോട് സംസാരിക്കാൻ നിൽക്കവേ മറ്റുള്ളർ എന്നെ റിസർവേഷൻ കമ്പാർട്മെന്റിലെ ഒരു സൈഡ് സീറ്റിൽ കൊണ്ട് കിടത്തിയിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിൽ ട്രിവാൻഡ്രം മെയിൽ നിർത്തില്ല. തൃശൂർ ഇറങ്ങി കാർ പിടിച്ചു വേണം വീട്ടിൽ എത്താൻ. ഇരിങ്ങാലക്കുട നിർത്തുന്ന അലപ്പി എക്സ്പ്രസ്സ്‌ ഉണ്ടെങ്കിലും അത് അവിടെ ഒരു മിനിറ്റ് മാത്രമേ സ്റ്റോപ്പ്‌ ഉള്ളു. അത് കൊണ്ടാണ് തൃശൂർ ഇറങ്ങാൻ തീരുമാനിച്ചത്. അവിടെയാവുമ്പോൾ 5 മിനിറ്റ് എങ്കിലും വണ്ടി നിർത്തും.
സ്ട്രെക്ച്ചറിൽ എന്നെ ഇറക്കി കാറിൽ കയറ്റുന്ന ജോലി എളുപ്പമല്ലല്ലോ..

ട്രെയിൻ ചൂളം വിളിച്ചതോടെ അഴകും ചെറിയച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി.. വണ്ടി പതുക്കെ മുന്നോട്ട്..
ഡയറക്ടർ ആയി തിരിച്ചു പോകാൻ ഇരുന്ന ഞാൻ ഇതാ തോറ്റു തുന്നം പാടി തിരിച്ചു ചെല്ലുന്നു.. ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. ഞാൻ കണ്ണുകൾ അടച്ചു.. ട്രിവാൻഡ്രം മെയിൽ കേരളം ലക്ഷ്യമാക്കി കുതിച്ചു..

(തുടരും)

aa 1 1

hh 3

W 5

DDD 1 7

TT 9

Pics.
1. അഴക്.
2.ജയരാജ്‌, ബാലു വാസുദേവ്.
3.ശശി ശങ്കർ
4.മാള അരവിന്ദൻ
5.ഉഷ

Leave a Reply

Your email address will not be published. Required fields are marked *

LATEST

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്