0 M
Readers Last 30 Days

ഭരതൻ സാറിന്റെ കൂടെ… (എന്റെ ആൽബം- 33)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
70 SHARES
837 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 33
(ഗോപിനാഥ്‌ മുരിയാട്)

യോദ്ധ റിലീസിന് ശേഷം അടുത്തതായി ഞാൻ വർക്ക്‌ ചെയ്തത് രണ്ടു ചിത്രങ്ങളുടെ സെൻസർ സ്ക്രിപ്റ്റുകൾ ആയിരുന്നു. ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് ശ്രീനിവാസനും ശോഭനയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു കൊച്ചു ഭൂമി കുലുക്കം, M. മണി നിർമിച്ച് അനിൽ (ദൗത്യം ഫെയിം ) സംവിധാനം ചെയ്ത് മോഹൻലാൽ, ഉർവശി എന്നിവർ മുഖ്യ വേഷം ചെയ്ത സൂര്യഗായത്രി. Q അരോമ പ്രോഡക്ഷൻസിന്റ ഇരുപതാം നൂറ്റാണ്ടും, C.B.I. ഡയറികുറിപ്പും സൂപ്പർ ഹിറ്റ്‌ ആയതിനെ തുടർന്ന് അവരുടെ തുടർന്നുള്ള എല്ലാ ചിത്രങ്ങളും വർക്ക്‌ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.

അനിലിനെയും ശശി സാറിന്റെ അസ്സോസിയേറ്റ് ആയി വർക്ക്‌ ചെയ്യുന്ന കാലം മുതൽ എനിക്ക് അടുത്തറിയാമായിരുന്നു. 92 ഒക്ടോബറിലായിരുന്നു ഈ രണ്ടു ചിത്രങ്ങളുടെയും ഫൈനൽ വർക്ക്‌ നടന്നത്.
സൂര്യഗായത്രിയുടെ റീ റെക്കോർഡിങ് പ്രസാദ് 70 M. M. തിയേറ്ററിൽ നടക്കവേ ഒരു ദിവസം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് N. വിജയകുമാർ (വിജയേട്ടൻ ) എന്നെ തേടി എത്തി.
“ഗോപി ഫ്രീയാണോ??
ഒരു പടം ഉണ്ട്. പെട്ടന്ന് പ്ലാൻ ചെയ്തതാ. ഭരതൻ സാറിന്റെ.”
ഞാൻ ഞെട്ടി പോയി. സിനിമയിൽ വന്ന കാലം മുതൽ എന്റെ സ്വപ്നമാണ് ഭരതൻ സാർ ന്റെ കൂടെ വർക്ക്‌ ചെയ്യുക എന്നുള്ളത്. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ ഇരിങ്ങാലക്കുട പ്രഭാത് തിയേറ്ററിൽ “രതിനിർവേദവും, ചാമരവും, ലോറിയും എല്ലാം കണ്ടത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്. ഇതിനിടയിൽ പലവട്ടം ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക്‌ ചെയ്യാൻ വേണ്ടി പരിശ്രമിക്കയും ചെയ്തു. ഒരിക്കൽ ഭരതൻ സാറിന്റെ K. K. നഗറിൽ ഉള്ള വീട്ടിൽ തന്നെ ചെന്ന് അദ്ദേഹത്തിനോട് എന്റെ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അപ്പോൾ രണ്ട് മൂന്ന് പേർ സഹായികളായി ഉണ്ടെന്നും പിന്നീട് എപ്പോഴെങ്കിലും നോക്കാം എന്നും പറഞ്ഞ് അദ്ദേഹം എന്നെ മടക്കി.

ഇതിനിടയിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രണാമം, വൈശാലി, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, താഴ്‌വാരം, ഇങ്ങനെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടേയും സെൻസർ വർക്കുകൾ ചെയ്യാൻ എനിക്ക് അവസരം ഉണ്ടായെങ്കിലും അസിസ്റ്റന്റ് ആവുക എന്ന സ്വപ്നം, സ്വപ്നമായി തന്നെ അവശേഷിച്ചു. പക്ഷേ 90’ൽ
അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സ് ആയ ജയരാജിന്റെയും ബാലു വാസുദേവിന്റെയും റൂം മേറ്റ്‌ ആയി ഞാൻ മാറിയതോടെ എന്റെ സ്വപ്നം എന്നെങ്കിലും നിറവേറും എന്നൊരു പ്രതീക്ഷ എന്നിൽ മുള പൊട്ടിയിരുന്നു. ഞങ്ങളുടെ റൂംമേറ്റ്‌ ആയ വിജയേട്ടനും എന്റെ ഈ ആഗ്രഹത്തെ പറ്റി അറിയാം. 90 ‘ൽ ഞാൻ ആക്‌സിഡന്റ് ആയി നാട്ടിൽ പോയ സമയത്താണ് “വിദ്യാരംഭ”ത്തിലൂടെ ജയരാജ്‌ സ്വാതന്ത്ര സംവിധായകൻ ആകുന്നത്.
92 ആരംഭം മുതൽ ബാലുവും സ്വന്തം പടം ചെയ്യാൻ ഉള്ള പരിശ്രമം തുടങ്ങിയിരുന്നു. ( എന്തുകൊണ്ടോ എന്നെ പ്പോലെ തന്നെ ബാലുവിനും ഇതുവരെ സ്വന്തമായി പടം ചെയ്യാൻ കഴിഞ്ഞീട്ടില്ല ).
“അപ്പോൾ പിന്നെ ജോർജ് കിത്തു ആകും അസ്സോസിയേറ്റ് അല്ലേ??”
ഞാൻ ചോദിച്ചു. (ആധാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ കിത്തു ചേട്ടനെ ഇടക്കെപ്പോഴോ ഞങ്ങളുടെ റൂമിൽ വന്നപ്പോൾ ഞാൻ പരിചയപ്പെട്ടിരുന്നു.)
“അല്ല. കിത്തുവും പടം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. കരിം എന്ന വേറൊരു കക്ഷി ആണ് അസ്സോസിയേറ്റ്.”
ആ പേര് ഞാൻ ആദ്യം കേൾക്കുകയാണ്. അപ്പോൾ ഫീൽഡിൽ ഉള്ള ഒട്ടുമുക്കാൽ സഹസംവിധായകരെയും എനിക്ക് പരിചയം ഉണ്ടായിരുന്നു.
“അതാരാ ചേട്ടാ ”
ഞാൻ ആകാംക്ഷയോടെ അന്വേഷിച്ചു.
“പുള്ളി പവിത്രന്റെ കൂടെ ഉണ്ടായിരുന്നു. പവിത്രൻ ആകെ രണ്ടു പടമേ ചെയ്തിട്ടുള്ളൂ. ഈ പുള്ളിക്കാരൻ ഒന്നര പടത്തിലോ മറ്റോ ആണ് വർക്ക്‌ ചെയ്‌തീട്ടുള്ളത്.”

സ്വതസിദ്ധമായ നർമരസം കലർത്തി വിജയേട്ടൻ കൂട്ടി ചേർത്തു. “തണ്ണി പാർട്ടി ആയതിനാൽ ഭരതൻ സാറു മായിട്ട് വല്യ അടുപ്പത്തിലാ. അതുകൊണ്ട് തന്നെ അസ്സോസിയേറ്റ് അവനേ ആകൂ. വർക്ക്‌ ഒക്കെ ഗോപി നോക്കേണ്ടി വരും. എന്താ ഓക്കേയാണോ?? ”

ഞാൻ സമ്മതിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഭരതൻ സാറിന്റെ കൂടെ വർക്ക്‌ ചെയ്യുക എന്നുള്ളത് തന്നെ ദീർഘകാലം ആയുള്ള സ്വപ്നം ആണല്ലോ..
“എങ്കിൽ മറ്റന്നാൾ കോതണ്ഡപാണി (S. P. B. യുടെ റെക്കോർഡിങ് തിയേറ്റർ) സ്റ്റുഡിയോയിലേക്ക് പോരേ.
അന്നാണ് പൂജയും റെക്കോർഡിങ്ങും.”
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
എത്രയോ കാലം ആയുള്ള സ്വപ്നം ആണ്..
“എന്താ ചേട്ടാ ചിത്രത്തിന്റെ പേര്??”
പോകാൻ ഇറങ്ങിയ വിജയേട്ടനോട് ഞാൻ ചോദിച്ചു.
“വെങ്കലം. ലോഹിതദാസ് ആണ് സ്ക്രിപ്റ്റ് ”

ആ മറുപടി എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. തനിയാവർത്തനം മുതൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും കണ്ടീട്ടുണ്ടെങ്കിലും ഇത് വരെ ഒപ്പം വർക്ക്‌ ചെയ്യാൻ കഴിഞ്ഞീട്ടില്ല. (മൃഗയാ, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം ഇങ്ങനെ ചില ചിത്രങ്ങൾ ഒക്കെ സെൻസർ വർക്കുകൾ ചെയ്തിട്ടുണ്ട്. പലപ്പോഴും സ്റ്റുഡിയോകളിൽ വച്ച് കണ്ടീട്ടും ഉണ്ട്. പക്ഷേ പരിചയപെടാൻ സ്വതവേ അന്തർമുഖൻ ആയ ഞാൻ താല്പര്യപ്പെട്ടില്ല ).

സൂര്യഗായത്രിയുടെ വർക്ക്‌ ഉറക്കമൊഴിച്ച് എഴുതി തീർത്തു എന്ന് പറയുന്നതാവും ശരി. അങ്ങനെ റെക്കോർഡിങ് ദിവസം വന്നെത്തി. കോതണ്ഡപാണി സ്റ്റുഡിയോയിൽ ഞാൻ എത്തുമ്പോൾ ഗുരുവിന്റെ പടത്തിന്റെ പൂജയിൽ സംബന്ധിക്കാൻ ജയരാജ്ഉം ബാലുവും അവിടെ എത്തിയിരുന്നു. വിജയേട്ടനും ഉണ്ട്. അകത്തു കമ്പോസിംഗ് നടക്കുന്നു. ഗാനങ്ങൾ ഭാസ്കരൻ മാഷും മ്യൂസിക് ഡയറക്ടർ രവീന്ദ്രനും. ഇപ്പോഴത്തെ പ്രശസ്ത സംഗീത സംവിധായകൻ ആയ വിദ്യാസാഗർ ആണ് അന്ന് മ്യൂസിക് കണ്ടക്റ്റ് ചെയ്തിരുന്നത്. (ശ്യാം സാറിന്റെ കൂടെയും അന്ന് മിക്ക ചിത്രങ്ങളിലും വിദ്യാസാഗർ ആയിരുന്നു കണ്ടക്ടർ ).
‘പത്തു വെളുപ്പിന് ‘ എന്ന ഗാനം ആണ് ആദ്യം റെക്കോർഡ് ചെയ്തത്. ബിജു നാരായണൻ എന്ന ഗായകനെ ആദ്യമായി കാണുന്നതും അന്ന് തന്നെ. തുടർന്ന് “ആറാട്ട് കടവിങ്കൽ”, “ഒത്തിരി ഒത്തിരി ” തുടങ്ങിയ ഗാനങ്ങളും. ആറാട്ട് കടവിങ്കലും, പത്തു വെളുപ്പിനും റെക്കോഡിങ് കഴിഞ്ഞ് സ്റ്റുഡിയോയിൽ വച്ച് കേട്ടപ്പോഴേ ഉറപ്പായിരുന്നു രണ്ടും സൂപ്പർ ഹിറ്റ്‌ ആണെന്ന്. ബ്രേക്ക് സമയത്ത് എപ്പോഴോ വിജയേട്ടൻ എന്നെ ഭരതൻ സാർനും കരീംനും പരിചയപ്പെടുത്തി.
എന്നെ കണ്ടപ്പോൾ ഭരതൻ സാർ ചോദിച്ചു.
“ങ്ങാ. ഇയാൾ ആണോ.. സ്ക്രിപ്റ്റ് എഴുതാൻ വരാറുണ്ടല്ലേ ”
ഞാൻ തലയാട്ടി.
“ശരി. കരീമിനെ പരിചയപ്പെട്ടോ??”
“ഉവ്വ്‌.”
“ശരി.”അദ്ദേഹം റെക്കോർഡിങ് ന്റെ തിരക്കിലേക്ക് നീങ്ങി.

3 ദിവസം കോതണ്ഡപാണിയിൽ തന്നെ റെക്കോർഡിങ് ഉണ്ടായിരുന്നു. ഇതിനിടയിൽ മറ്റ് രണ്ടു അസിസ്റ്റന്റ്സിനെ കൂടി പരിചയപ്പെട്ടു. ഭാസി, അജിത്. ഭാസിയെ എനിക്ക് മുമ്പേ പരിചയം ഉണ്ട്. അജിത് ആദ്യ ചിത്രം ആണ് എന്നാണ് എന്റെ ഓർമ. കൂടാതെ ആർട്ട്‌ കം അസിസ്റ്റന്റ്സ് ആയി ശരത് ചന്ദ്രൻ വയനാട്, ശെന്തിൽ എന്നിവരും ഉണ്ട്. (ശരത് ചന്ദ്രനെ പറ്റി മുമ്പ് ഒരു ലക്കത്തിൽ എഴുതിയിരുന്നു).

ഒക്ടോബർ 25ന് ഷൊർണൂർ പോണം. അവിടെയാണ് ഔട്ട്ഡോർ ഷൂട്ടിംഗ്. സ്ക്രിപ്റ്റ് ഒക്കെ അവിടെ ചെന്നേ അറിയൂ. ലോഹി അവിടെ ഇരുന്നാണ് എഴുതുന്നത്. വിജയേട്ടൻ കാര്യങ്ങൾ വിശദീകരിച്ചു.
പോകുന്നതിന് മുമ്പ് അഴകും ഞാനും എന്റെ കസിൻ ആയ ജയപ്രകാശ് (കുട്ടൻ ) എന്നിവരും ഞങ്ങളുടെ സത്യാ ഗാർഡൻ വീട്ടിൽ വച്ച് ഒന്ന് കൂടി. ഞങ്ങളുടെ കൂടൽ ഓരോ ബിയർ അകത്താക്കുന്നതാണ്.കൂടെ കുറച്ചു മിക്സ്ചർ അല്ലെങ്കിൽ കൊക്കുവട ഇങ്ങനെ എന്തെങ്കിലും കാണും. ഒരു പാക്കറ്റ് ഗോൾഡ് ഫ്ലാക്ക് ഫിൽറ്റർ കൂടെ ഉണ്ടെങ്കിൽ സംഗതി ഉഷാർ.

ഇതിനിടയിൽ ഒരാൾ കൂടെ എന്റെ മുറിയിൽ താമസിക്കാൻ എത്തിയിരുന്നു.വയനാടുകാരൻ തന്നെ ആയ ജീവൻദാസ്. അന്ന് ആർട്ട്‌ ഡയറക്ടർ കൃഷ്ണമൂർത്തിയുടെ അസിസ്റ്റന്റ് ആയിരുന്നു അയാൾ. ഞാൻ അപകടം പറ്റി നാട്ടിലേക്ക് പോകുന്നതിന് മുമ്പേ ജീവനെ പരിചയപ്പെട്ടിരുന്നു.പക്ഷേ തിരിച്ചു വന്നതിന് ശേഷം ആണ് ഞങ്ങൾ കൂടുതൽ അടുത്തത്. സൗമ്യ പ്രകൃതക്കാരൻ ആയ ജീവനെ എനിക്ക് പെട്ടന്ന് ഇഷ്ടമായി. അത് കൊണ്ട് തന്നെ ഒരുദിവസം അവൻ എന്റെ റൂമിൽ താമസിക്കാൻ വരട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവം സമ്മതിച്ചു.(ഈ ജീവൻ ദാസ് ആണ് രണ്ടു വർഷം മുമ്പ് ക്യാമ്പസ്‌ ഡയറി എന്ന സിനിമ സംവിധാനം ചെയ്തത് ).
പാർട്ടിയിൽ ഞാൻ അൽപ്പം ഓവർ ആയി എന്ന് തോന്നുന്നു. ഭരതൻ സാറിനൊപ്പം അസിസ്റ്റന്റ് ആവാൻ പോകുന്നു എന്ന സന്തോഷം എന്നെ ബാധിച്ച പോലെ.
ബിയർ കുടിച്ച് കിക്ക് ആയ ഞാൻ എന്തോ പറഞ്ഞ് അഴകുമായി ഉടക്കി. ജീവനും കുട്ടനും എന്നെ തടഞ്ഞു.
“എന്താ ചേട്ടാ ഇത്.. പ്ലീസ്..
പോയി കിടക്കൂ..”

ഞാൻ ലഹരിയുടെ ആലസ്യത്തിൽ കട്ടിലിലേക്ക് വീണു. അഴക് എത്ര ലേറ്റ് ആയാലും രാത്രി സ്വന്തം വീട്ടിലേക്ക്‌ പോകും. എന്നും അവനെ യാത്ര അയച്ചീട്ടെ ഞാൻ കിടക്കാറുള്ളൂ. അന്നെന്തോ പതിവുകൾ എല്ലാം തെറ്റി. വിഷമത്തോടെയാണ് അന്ന് അഴക് മടങ്ങിയത്. അടുത്ത ദിവസം ഉണർന്നപ്പോൾ തലക്ക് വല്ലാത്ത കനം. രണ്ടു ബോട്ടിൽ ബിയർ വരുത്തിയ വിന. സത്യത്തിൽ എനിക്കൊന്നും ഓർമയില്ലായിരുന്നു.
അനിയൻ എന്ന സ്വാതന്ത്ര്യം ഉള്ളതിനാൽ കുട്ടൻ എന്നെ കുറ്റപ്പെടുത്തി.
“എന്നാലും ചേട്ടൻ ഇന്നലെ വല്ലാതെ മോശമായി. അഴക് വല്ലാതെ വിഷമിച്ചാ പോയത്.”

എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.5 വർഷം ആയുള്ള സ്നേഹബന്ധം ആണ്. ഞാൻ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഒക്കെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നവനാണ് അവൻ. ഇന്ന് ഔട്ട്ഡോർ ഷൂട്ടിംഗിന് പോകേണ്ടതാണ്. രാവിലെ തന്നെ ടിക്കറ്റ് രഘു വിജയേട്ടൻ പറഞ്ഞു വിട്ട പ്രകാരം ഷൊർണുരിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് കൊണ്ട് വന്നു തന്നു. എവിടെ പോകുകയാണെങ്കിലും കഴിഞ്ഞ കുറേ കാലമായി അഴക് എന്നെ യാത്ര അയക്കാൻ സെൻട്രൽ സ്റ്റേഷനിൽ എത്തും. ഇന്നിനി അവൻ വരാതിരിക്കുമോ?

അത് എനിക്ക് ആലോചിക്കാൻ പോലും വയ്യ. സത്യത്തിൽ കഴിഞ്ഞ ദിവസം എന്ത് പറഞ്ഞാണ് ഞാൻ അവനുമായി ഉടക്കിയതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. മദ്യം വിഷമാണെന്ന് പറയുന്നത് സത്യം തന്നെ! ഒന്ന് വിളിക്കാമെന്ന് വച്ചാൽ ഇന്നത്തെ പോലെ മൊബൈലോ ഫോണോ ഒന്നും സാർവ്വത്രികം ആയിട്ടില്ല. ഉച്ചയായപ്പോഴേക്കും എന്റെ ടെൻഷൻ അതിന്റെ പാരമ്യത്തിൽ എത്തി. കുട്ടനും ജീവനും പോലും മിണ്ടുന്നില്ല. അവർ എല്ലാത്തിനും സാക്ഷിയാണല്ലോ. അധികം വൈകിയില്ല. അതാ അവച്ചി സ്കൂൾ ബസ് സ്റ്റോപ്പിൽ വന്നിറങ്ങിയ അഴക് ഞങ്ങളുടെ റൂമിന് നേരെ നടന്നു വരുന്നു.
എന്റെ കണ്ണ് നിറഞ്ഞു. ഫസ്റ്റ് ഫ്ലോറിൽ നിന്നും ഞാൻ താഴേക്ക് ഓടി ഇറങ്ങി.
“എന്നാടാ.. തണ്ണി ഇറങ്ങിയാച്ചാ??”
ചിരിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ശർക്കര പന്തലിൽ തേൻ മഴ പെയ്തത് പോലെ.
ഞാൻ അവന്റെ കയ്യിൽ പിടിച്ച് നേരെ മുറിയിലേക്ക് കൂട്ടി കൊണ്ട് വന്നു.
ജീവനും കുട്ടനും ചിരിച്ചു കൊണ്ട് അടുത്തെത്തി.
“നാൻ ഭയന്തേ പോയിട്ടേൻ.
നീ ഇനി വരാമേ പോയിടുമാ ന്ന്..”
“വര വേണ്ടാന്ന് താൻ നിനചെൻ. ആനാ മനസ്സ് കേൾക്കലെ..”
“ടെയ്, മന്നിച്ചിടാടാ.. ബോധയിലെ നാൻ എന്നമോ.. സത്യമാ എനക്ക് ഒന്നുമേ ഞാപകം ഇല്ലൈ.”
എന്റെ ശബ്ദം ഇടറി.
അവൻ എന്നെ കെട്ടിപ്പിടിച്ചു.
“ഉന്നൈ എനക്ക് തെരിയാതാ? പോയ് ശീക്രം റെഡിയാവ്..”
ഞാൻ വേഗം ചെന്ന് ഡ്രസ്സ്‌ ചെയ്ത് റെഡിയായി. വൈകാതെ
ഓട്ടോയിൽ കയറി ഞങ്ങൾ സെൻട്രൽ സ്റ്റേഷനിൽ എത്തി.മംഗലൂർ ട്രെയിൻ കിടക്കുന്ന പ്ലാറ്റഫോമിൽ വന്ന് എന്നെ വണ്ടിയിൽ കയറ്റി suitcase ഉം മറ്റും ബർത്തിൽ വച്ച ശേഷം അവൻ താഴേക്ക് ഇറങ്ങി..
“Thank u അഴക്..പോയിട്ട് വരട്ടുമാ.””
പുറത്ത് നിന്ന അവന്റെ കയ്യിൽ പിടിച്ച് ഞാൻ യാത്ര ചോദിച്ചു..
“ഭദ്രം. Take care daa..
അങ്കെ പോയ് തണ്ണി കിണ്ണി പോട്ട് ഒഴറി പ്രശ്ന പണ്ണാതേ.
ജാഗ്രതൈ..”
അവൻ ചിരിച്ചു കൊണ്ട് കൈവീശി..എനിക്ക് എന്തോ ചിരി വന്നില്ല. വെങ്കലത്തിന്റ സെറ്റിൽ എന്നെ കാത്തിരുന്നത് അന്ന് വരെ ഒരു സെറ്റിലും എനിക്ക് നേരിടേണ്ടി വരാത്ത സംഭവംങ്ങൾ ആയിരുന്നു..
ആ കഥ അടുത്തതിൽ…

(തുടരും)

ven 1

fffff 3

ddw 5

ffefeffg 7

vfefe 9

fdfeee 11

feeeee 13

 

1. പോസ്റ്റർ.
2. ഭരതൻ
3. ലോഹിതദാസ്
4. ജയരാജ്‌, ബാലു, വിജയേട്ടൻ & me..
(വെങ്കലം പൂജക്ക് എടുത്ത ചിത്രം )
5. Azhagu & Me.
6.Jeevandas & Me.
7. Jayaprakash.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.