0 M
Readers Last 30 Days

സിനിമാലോകം കേൾക്കാത്ത ഗാനങ്ങളുടെ ഓർമ്മക്ക് (എന്റെ ആൽബം- 44)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
64 SHARES
767 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 44
(ഗോപിനാഥ്‌ മുരിയാട്)

ശരറാന്തൽ തിരി താണു…. സിനിമാലോകം കേൾക്കാത്ത ഗാനങ്ങളുടെ ഓർമ്മക്ക്…..
ആദ്യമായി പൂവച്ചൽ ഖാദർ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് “കായലും കയറും “എന്ന K. S. ഗോപാലകൃഷ്ണൻ ചിത്രം കാണുമ്പോൾ ആണ്.
“ശരരാന്തൽ തിരി താണു “,
“ചിത്തിര തോണിയിൽ അക്കരെ പോവാൻ “, “കടക്കണ്ണിൽ ഒരു കടൽ കണ്ടു ‘, “രാമായണത്തിലെ ദുഃഖം ” തുടങ്ങി എല്ലാ പാട്ടുകളും അന്ന് ഹിറ്റ്‌ ആയിരുന്നു എന്ന് മാത്രം അല്ല, പുതുമുഖം ആയ പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവ് അതോടെ മലയാളസിനിമയിലെ അവിഭാജ്യഘടകം ആയി മാറി.. അവിടുന്ന് ഇങ്ങോട്ട്
ഐ.വി. ശശി ചിത്രങ്ങളിൽ A. T. ഉമ്മറിന്റെ സംഗീതത്തിൽ അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങൾ നാം കേട്ടു.
അദ്ദേഹത്തിന്റെ ഗാനങ്ങളെ പറ്റി ഇതിനകം ധാരാളം കുറിപ്പുകൾ നിങ്ങൾ എല്ലാവരും വായിച്ചു കാണും.
അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ പറ്റി പറയാൻ ഉള്ളത് വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ അടുത്തറിയാൻ ഇടയാക്കിയ രണ്ടു ചിത്രങ്ങളെ കുറിച്ചാണ്.

ആദ്യമായി ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് 1990ൽ ആണ്. ഫെബ്രുവരിയിലോ മാർച്ചിലോ ആണെന്നാണ് എന്റെ ഓർമ.” ബ്യൂട്ടി പാലസ്” എന്ന ചെറിയൊരു ചിത്രത്തിന്റ റെക്കോർഡിങ്ങിനായി അദ്ദേഹം ചെന്നൈയിൽ, കോടംബക്കത്തുള്ള 24 ഔർസ് ലോഡ്ജിൽ വന്ന സമയം. ഞാൻ ആയിരുന്നു ചിത്രത്തിന്റ സ്ക്രിപ്റ്റ് റൈറ്ററും അസോസിയേറ്റ് ഡയറക്ടറും. വിജയൻ കരോട്ട് എഴുതിയ ആ കഥയുടെ തിരക്കഥ, സംഭാഷണം എഴുതാൻ എനിക്കും ആ ലോഡ്ജിൽ തന്നെയാണ് റൂം എടുത്തു തന്നിരുന്നത്.
ഒരു ദിവസം സംവിധായകൻ ആയ V. G. അമ്പലം എന്ന തമിഴ് എഡിറ്റർ എന്റെ റൂമിൽ വന്ന് പറഞ്ഞു.
“ഗോപി സാർ, നാളേക്ക് കേരളയിൽ നിന്ന് പൂവച്ചൽ ഖാദർ സാർ വരുവാങ്കേ. നീങ്കെ താൻ സോങ്‌ സിറ്റുവേഷൻ എല്ലാം സൊല്ലി കൊടുക്കണം.”

എനിക്ക് സന്തോഷമായി. സിനിമയിൽ വന്നീട്ട് വർഷങ്ങൾ ആയെങ്കിലും ഇത് വരെ വർക്ക്‌ ചെയ്ത പടങ്ങളിൽ ഒന്നും അദ്ദേഹം ആയിരുന്നില്ല ഗാനങ്ങൾ എഴുതിയിരുന്നത്. അത് കൊണ്ട് തന്നെ ‘ശരറാന്തലി’ന്റെ സൃഷ്ടാവിനെ കാണാൻ പോവുന്നു എന്ന വാർത്ത തന്നെ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. അടുത്ത ദിവസം രാവിലെ തന്നെ പുള്ളിക്കാരൻ എത്തി. വന്ന ഉടനെ അമ്പലവും ഞാനും കൂടി അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു . അമ്പലം അസോസിയേറ്റ് ഡയറക്ടർ എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. നിമിഷങ്ങൾക്കകം തന്റെ സ്വതസിദ്ധമായ വിനയവും നൈർമല്യവും കലർന്ന പെരുമാറ്റം കൊണ്ട് അദ്ദേഹം എന്നെ കീഴടക്കി കളഞ്ഞു.

സോങ് സിറ്റുവേഷൻ പറഞ്ഞു കൊടുക്കാൻ എന്നെ ഏല്പിച്ചശേഷം അമ്പലം പുറത്തേക്ക് പോയി. വലിയ ഒരു ഗാന രചയിതാവിന്റ അടുത്താണ് ഞാൻ കഥ പറഞ്ഞ് ഗാനരംഗങ്ങളുടെ സിറ്റുവേഷൻ വിവരിച്ചു കൊടുക്കേണ്ടത്. ഞാൻ ആണെങ്കിൽ ഒരു തുടക്കക്കാരനും. അതിന്റെതായ എല്ലാ പകപ്പും പതറിച്ചയും എനിക്കുണ്ടായിരുന്നു.

പ്രത്യേകിച്ച് കഥ ഒന്നും ഇല്ലാത്ത ഒരു ബി ഗ്രേഡ് മസാല ചിത്രം ആയിരുന്നു “ബ്യൂട്ടി പാലസ് “. സോങ് സിറ്റുവേഷൻ ആണെങ്കിൽ എല്ലാം ബാർ ഡാൻസ്. അതുകൊണ്ട് തന്നെ കഥ പറയുമ്പോൾ വല്ലാത്ത ഒരു ചമ്മൽ ഉണ്ടായിരുന്നു എനിക്ക്. എന്റെ അവസ്ഥ മനസ്സിൽ ആക്കിയത് കൊണ്ടാവും അദ്ദേഹം എനിക്ക് ധൈര്യം തന്നു, എന്ന് മാത്രം അല്ല അദ്ദേഹത്തിന് ഗാനരംഗത്തിന് വേണ്ട സംഗതികൾ മാത്രം വിശദീകരിച്ചാൽ മതി എന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.

3 പാട്ടുകൾ ഉദ്ദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം എഴുതി തീർത്തു. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടി സുബ്ബരായ നഗറിൽ ഉള്ള അർജുനൻ മാസ്റ്ററുടെ വീട്ടിൽ പോയി. പ്രൊഡ്യൂസറുടെ താല്പര്യപ്രകാരം റെക്കോർഡിങ്ങിന് വലിയ പൈസ മുടക്കാൻ ഇല്ലെന്ന് മനസ്സിലാക്കി തന്റെ ശിഷ്യൻ ദിലീപ് തന്നെ കീ ബോർഡിൽ മ്യൂസിക് സെറ്റ് ചെയ്തു തരും എന്ന് അർജുനൻ മാസ്റ്റർ വാക്ക് തന്നു. അതിൻ പ്രകാരം തൊട്ട് അടുത്ത ദിവസം തന്നെ ഭരണി തിയേറ്ററിൽ റെക്കോർഡിങ് പ്ലാൻ ചെയ്തു.

റെക്കോർഡിങ് ദിവസം എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ജോൺസൻ മാസ്റ്റർ തന്റെ ഗുരുവായ അർജുനൻ മാസ്റ്ററെ സഹായിക്കാൻ എത്തി. മ്യൂസിക് കണ്ടക്ട് ചെയ്തത് ജോൺസൻ മാസ്റ്റർ ആയിരുന്നു. ഒപ്പം തന്റെ key ബോർഡിൽ നിന്നും എല്ലാ വാദ്യോപകരണങ്ങളുടെയും ശബ്ദവിന്യാസങ്ങൾ പകർന്നു നൽകി മാസ്റ്റർ സൂചിപ്പിച്ച ശിഷ്യൻ ദിലീപും ഉണ്ടായിരുന്നു.

20-22 വയസ്സ് പ്രായം തോന്നിച്ച മീശ ഇല്ലാത്ത ആ ചെറിയ പയ്യൻ അന്നെന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ചിത്രത്തിലെ മൂന്നു പാട്ടിനും വേണ്ട സംഗീതം അർജുനൻ മാസ്റ്ററുടെ ആവശ്യ പ്രകാരം ഒരുക്കി കൊടുത്തത് ഒരു ഹാഫ് ഡേ കാൾ ഷീറ്റിൽ ആയിരുന്നു എന്നാണ് എന്റെ ഓർമ.
(പിന്നീട് വിശ്വവിഖ്യാതൻആയി മാറിയ A. R. റഹ്‌മാൻ എന്ന മ്യൂസിക് ഡയറക്ടർ ആയിരുന്നു അന്നത്തെ ദിലീപ് ).

പാട്ടുകൾ പാടിയതാണെങ്കിലോ ഭാവഗായകൻ ജയചന്ദ്രനും വാണി ജയറാമും. അന്ന് രാത്രി തന്നെ ഖാദർ ഇക്ക നാട്ടിലേക്ക് തിരിച്ചു പോന്നു. പോകുന്നതിന് മുമ്പ് എപ്പോഴോ ഞാൻ അദ്ദേഹത്തിനോട് ആദ്യമായി സ്ക്രിപ്റ്റ് എഴുതേണ്ടി വന്നത് ഇങ്ങനെ ഒരു മസാല ചിത്രത്തിന് ആയതിന്റെ വിഷമം പങ്കിട്ടു. എന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.
“എന്റെ ഗോപി, അങ്ങനെ ഒന്നും വിചാരിക്കല്ലേ ഇന്നത്തെ പ്രശസ്ത തിരക്കഥകൃത്തും നടനും ആയ ശ്രീനിവാസൻ ആദ്യം സ്ക്രിപ്റ്റ് എഴുതിയത് താൻ ഈ പറഞ്ഞ പോലത്തെ ഒരു ഗ്ലാമർ പടത്തിനായിരുന്നു. അത് കൊണ്ട് എന്താ.. അവസരം വന്നപ്പോൾ അദ്ദേഹം പ്രൂവ് ചെയ്തില്ലേ. അത്രയേ ഉള്ളു..”

അദ്ദേഹം യാത്ര പറഞ്ഞ് പിരിഞ്ഞെങ്കിലും അന്ന് അദ്ദേഹം എനിക്ക് നൽകിയ പോസിറ്റീവ് എനർജി വളരെ വലുതായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. എന്നെങ്കിലും ഒരു പടം ചെയ്യുന്നെങ്കിൽ അന്ന് ഖാദർ ഇക്കയെ തന്നെ പാട്ട് എഴുതാൻ വിളിക്കണം. വർഷങ്ങൾ കഴിഞ്ഞു. പല ചിത്രങ്ങളും ഇതിനിടയിൽ ഞാൻ വർക്ക്‌ ചെയ്തു.ഒന്നിലും അദ്ദേഹം ആയിരുന്നില്ല ഗാനങ്ങൾ രചിച്ചത്.ഒന്ന് രണ്ടു പടങ്ങൾ സ്വന്തമായി ചെയ്യാനും ഞാൻ ശ്രമങ്ങൾ നടത്തിയെ ങ്കിലും ഒന്നും അങ്ങോട്ട് വിജയിച്ചില്ല.

2000 ത്തിൽ ആയിരുന്നു വീണ്ടും ഒരു പടം സ്വന്തമായി ചെയ്യാൻ എനിക്ക് അവസരം വന്നത്. ഗുരുവായൂർ ഉള്ള ഒരു രാജീവ്‌ ആണ് ആ പ്രൊജക്റ്റുമായി വന്നത്. വലിയ ബഡ്ജറ്റ് ഒന്നും വേണ്ട എന്ന് പറഞ്ഞത് കൊണ്ട് 2 പെൺകുട്ടികളെ കേന്ദ്രമാക്കിയുള്ള ചെറിയ ഒരു സബ്ജെക്ട് ആണ് ഞാൻ പറഞ്ഞത്. Somnambulism (ഉറക്കത്തിൽ എണീറ്റ് നടക്കുന്ന അസുഖം ) ഒരു പെൺകുട്ടി യുടെ ജീവിതം തകർക്കുന്നതാണ് പ്രമേയം. പടത്തിന് പേരിട്ടു.”നിലാവുണരുമ്പോൾ “.

എഴുതി വന്നപ്പോൾ 5 പാട്ടിനുള്ള സിറ്റുവേഷൻ ഉണ്ട് ചിത്രത്തിൽ. കലാഭവൻ ജോയ് എന്ന പുതുമുഖ സംഗീത സംവിധായകനെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പാട്ടിന്റെ കാര്യത്തിൽ ഞാൻ പക്ഷേ ഒരു നിബന്ധന വച്ചു. ഗാനങ്ങൾ എഴുതുന്നത് പൂവച്ചൽ ഖാദർ തന്നെയാവണം. ആ സമയത്ത് അദ്ദേഹം അധികം പാട്ടുകൾ എഴുതിയിരുന്നില്ല. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല. ഗാനങ്ങൾ അദ്ദേഹം എഴുതിയാൽ മതി എന്ന് ഞാൻ തീർത്തു പറഞ്ഞു. ഗാനരചയിതാവ് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ആ രണ്ടു ദിവസത്തെ പരിചയംകൊണ്ട് തന്നെ അദ്ദേഹം എന്നിൽ വല്ലാത്ത ഒരു സ്വാധീനം ചെലുത്തിയിരുന്നു.തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. ഒരു പുതിയ ഡയറക്ടർ ആണ്. ചെറിയ ഒരു പടം ചെയ്യാൻ ഉള്ള ഒരുക്കത്തിൽ ആണ്. അങ്ങ് തന്നെ വന്ന് എന്റെ പാട്ടുകൾ എഴുതി തരണം. ചാലക്കുടി ആണ് പ്രൊഡ്യൂസറുടെ സ്ഥലം. ഇവിടെ എത്താൻ പറ്റുമോ എന്ന് ചോദിച്ചതും അദ്ദേഹം സമ്മതിച്ചു.

അടുത്ത ദിവസം തന്നെ അദ്ദേഹം ചാലക്കുടിയിലെത്തി. ചാലക്കുടി T. B. യിൽ ആയിരുന്നു അദ്ദേഹത്തിന് റൂം പറഞ്ഞിരുന്നത്. T. B. യിൽ വന്നപ്പോൾ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഞാൻ പഴയ പരിചയം പുതുക്കി.
24 ഔർസ് ലോഡ്ജിൽ ഞങ്ങൾ ഒരുമിച്ച് തങ്ങിയ ആ ദിവസത്തെ ഓർമ്മകൾ ഞാൻ അയവിറക്കി.അത്ഭുതം എന്ന് പറയട്ടെ ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു.
പഴയ ശ്രീനിവാസൻ കഥ ഞാൻ അദ്ദേഹത്തെ ഓർമിപ്പിച്ചപ്പോൾ അദ്ദേഹം ചിരിച്ചു.

“സിനിമ അങ്ങനെ ആണ്. അത് മാറിക്കൊണ്ടിരിക്കും. ആത്മാർത്ഥമായി സിനിമയെ സ്നേഹിക്കുന്ന ആരെയും സിനിമ കൈവിടില്ല. ഇതാ ഇപ്പോൾ നിങ്ങളുടെ അവസരം വന്നിരിക്കുന്നു. അത് ശരിക്കും പ്രയോജനപ്പെടുത്തുക..”

പിന്നെ എന്നോട് കഥയെ പറ്റി ചോദിച്ചു. ഞാൻ വിശദമായി തന്നെ കഥ പറഞ്ഞു. ഇത്തവണ പക്ഷേ എനിക്ക് പഴയ പകപ്പൊന്നും ഇല്ലായിരുന്നു. ഒന്ന് എന്റെ സബ്ജക്ടിൽ എനിക്ക് ഉള്ള കോൺഫിഡൻസ്. പിന്നേ ഒരു സുഹൃത്തിനോടെന്ന പോലെ എന്തും തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്ക് പകർന്നു തന്നത് കൊണ്ട്…

ഞാൻ കഥ പറഞ്ഞു തീർന്നപ്പോൾ അദ്ദേഹം അഭിനന്ദിച്ചു.
“കൊള്ളാം. മനോഹരമായ കഥ. നന്നായി അവതരിപ്പിച്ചാൽ ഇതോടെ താൻ രക്ഷപ്പെടും .5 പാട്ടിന്റെയും സിറ്റുവേഷൻ നന്നായിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
1 .ആദ്യത്തെത് രണ്ടു കൂട്ടുകാരികൾ ചേർന്നുള്ള ഒരടിപൊളി സോങ്‌,(ചിത്ര )
2. ചിത്രയുടെ സ്വരത്തിൽ തന്നെ നായികയുടെ മാനസിക സംഘർഷം വ്യക്തമാക്കുന്ന
ഒരു ഗാനം.
3. ഇതിന്റെ തന്നെ മെയിൽ വെർഷൻ ദാസേട്ടൻ പാടുന്നത്.
4. നായകന്റെ ഒരു oneway പ്രണയം വ്യക്തമാക്കുന്ന ഒരു ഡ്രീം song.(M. G. ശ്രീകുമാർ )
5. ക്യാമ്പസ്സിലെ സുഹൃത്തുക്കൾ ഒരു പബിൽ അടിച്ചു പൊളിക്കുന്ന duet song. (ഉണ്ണികൃഷ്ണൻ, സ്വർണ ലത ).
സിറ്റുവേഷൻ എല്ലാം ഓക്കേയാണെന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് കൂടുതൽ ആത്മ വിശ്വാസം നൽകി.
“അപ്പോൾ നാളെ രാവിലെ കാണാം. ഉച്ചയാവുമ്പോഴേക്കും നമുക്ക് പാട്ടുകൾ റെഡിയാക്കാം. എന്താ?”
ഞാൻ സമ്മതം മൂളി. അദ്ദേഹം ഉറങ്ങാൻ പോവാൻ തയ്യാർ ആയപ്പോൾ പ്രൊഡ്യൂസർമാരിൽ ഒരാൾക്ക് ഒരു സംശയം.
“പുള്ളി സേവിക്കുമോ. സാധാരണ എല്ലാ കവികളും എഴുത്തുകാരും മറ്റും അൽപ്പം സേവിക്കുന്ന കൂട്ടത്തിൽ ആണ്.”
ഞാൻ പറഞ്ഞു. “എനിക്കറിയില്ല. താൻ ചോദിക്ക്.’
മനസ്സില്ലാ മനസ്സോടെ പ്രൊഡ്യൂസറുടെ സഹായി ചോദിച്ചു.
“വല്ലതും കുടിക്കാൻ വാങ്ങണോ സാർ ”
അദ്ദേഹം ചിരിച്ചു.
“ഇല്ല. ആ വക ദുശീലം ഒന്നും എനിക്കില്ല.”

ഞങ്ങൾക്ക് അത്ഭുതം ആയി.സിനിമയിൽ ചെന്ന് പെട്ടാൽ ഏത് സൽസ്വഭാവിയും ഈ വക ട്രാപ്പിൽ ചെന്ന് പെടുന്നത് സാധാരണയാണ്. നമുക്ക് താല്പര്യം ഇല്ലെങ്കിലും പല കമ്പനികളിലും ചേരുമ്പോൾ നമ്മൾ അതിന്റെ ഒരു ഭാഗമായി മാറേണ്ടി വരും. എനിക്ക് അത് അനുഭവം ഉണ്ട്. ഞാൻ അത് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“പ്രലോഭനങ്ങൾ ഒക്കെ പലപ്പോഴും ഉണ്ടാവും. നമുക്ക് അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്. ഞാൻ വന്ന കാലത്ത് തന്നെ തീരുമാനിച്ചതാണ്.എന്നെ മാറ്റാൻ ഒരു ശക്തിക്കും പറ്റില്ലെന്ന്. ദാ ഈ നിമിഷം വരെ ഞാൻ അതിൽ വിജയിച്ചു.”

ഞങ്ങൾ അത്ഭുതത്തോടെ അവിശ്വസനീയതോടെ, ആ വാക്കുകൾ കേട്ടുനിന്നു.ഗുഡ് നൈറ്റ്‌ പറഞ്ഞ് അദ്ദേഹം ഉറങ്ങാൻ പോയി.അടുത്ത ദിവസം ഞങ്ങൾ എണീറ്റ് ചെന്നപ്പോഴേ അദ്ദേഹം 5 പാട്ടുകളും എഴുതിയിരുന്നു. വരികൾ ശ്രദ്ധിച്ച ശേഷം രണ്ടോ മൂന്നോ വരികളിൽ എനിക്ക് മാറ്റം വേണമെന്ന് തോന്നിയത് ഞാൻ തുറന്നു പറഞ്ഞു. ഉടനെ അദ്ദേഹം അതെല്ലാം തിരുത്തി വേറെ വരികൾ മാറ്റി എഴുതി തന്നു. ഉച്ചക്ക് മുമ്പേ എല്ലാം ഭംഗിയായി തീർത്ത ശേഷവും അദ്ദേഹം പറഞ്ഞു.

“വരികൾ വീണ്ടും വീണ്ടും മനസ്സിൽ പാടി നോക്കൂ.. എപ്പോഴെങ്കിലും ഏതെങ്കിലും വരികൾ പോരോ എന്നോ മാറ്റണം എന്നോ തോന്നിയാൽ എന്നെ വിളിക്കുക. ഗോപിയുടെ പടം ആണ്.അത് ഭംഗിയാക്കാൻ എന്തൊക്കെ വേണമെങ്കിലും ചെയ്യണം. No compromise..”

വൈകുന്നേരം ചാലക്കുടിയിൽ നിന്നും ബസ്സിൽ കയറി യാത്രയാകുമ്പോഴും അദ്ദേഹം ഓർമിപ്പിച്ചു.
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ..”

ഒരാഴ്ച കഴിഞ്ഞു എറണാകുളം മരട് മാർട്ടിൻസ് തിയേറ്ററിൽ ആയിരുന്നു song റെക്കോർഡിങ്. ഖാദർ ഇക്ക റെക്കോർഡിങ്ങിന് വരാം എന്ന് പറഞ്ഞിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. എങ്കിലും റെക്കോഡിങ് ഭംഗിയായി ട്രാക്ക് എടുത്തു കഴിഞ്ഞതും, ചിത്രയുടെ song ചെന്നൈയിൽ ഉള്ള അവരുടെ തിയേറ്ററിൽ പോയി റെക്കോർഡ് ചെയ്തതും,(ഉണ്ണികൃഷ്ണൻ, സ്വർണലത duet ഉം അവിടെ തന്നെയാണ് എടുത്തത്) ദാസേട്ടൻ അമേരിക്കയിൽ ആയതിനാൽ ചെന്നൈയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി ട്രാക്ക് പാടിയത് അദ്ദേഹത്തിന്റെ വീട്ടിൽ എൽപിച്ചു അമേരിക്കയിലേക്ക് അയക്കാൻ വേണ്ട ഏർപ്പാട് ചെയ്തതും, ശ്രീകുമാറിന്റെ ഗാനം ട്രിവാൻഡ്രം പോയി റെക്കോർഡ് ചെയ്തതും എല്ലാം അദ്ദേഹത്തെ വിളിച്ച് അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും അദ്ദേഹത്തിന്റെ ആത്മ വിശ്വാസം പകരുന്ന വാക്കുകൾ എനിക്ക് അമൃത തുല്യം ആയിരുന്നു.

നിർഭാഗ്യവശാൽ അപ്രതീക്ഷിതമായി ജീവിതത്തിൽ ഏറ്റ ചില തിരിച്ചടികൾ മൂലം ആ ചിത്രം റെക്കോർഡിങ്ങോടെ നിന്ന് പോയി.. അത് കൊണ്ട് തന്നെ പിന്നെ അദ്ദേഹത്തെ ഒരിക്കലും ഞാൻ വിളിച്ചീട്ടില്ല. പരാജിതനായി അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് നിൽക്കാൻ എന്തോ എന്റെ ദുരഭിമാനം എന്നെ അനുവദിച്ചില്ല.

ഇന്നലെ (23 ജൂൺ 2021 ആണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത് )ഫേസ്ബുക്കിൽ പൂവച്ചൽ ഖാദർ അത്യാസന്നനിലയിൽ, പ്രാർത്ഥിക്കുക, എന്ന് ആരോ ഇട്ട പോസ്റ്റ്‌ കണ്ടപ്പോൾ അറിയാതെ മനസ്സൊന്നു പിടഞ്ഞു. ഇനി എപ്പോഴെങ്കിലും ഒരു പടം ചെയ്യാൻ ഒരവസരം വന്നാൽ വിളിക്കാൻ അദ്ദേഹം ഉണ്ടാകില്ലേ? പ്രാർത്ഥനയോടെ ആണ് ഇന്നലെ ഉറങ്ങാൻ കിടന്നത്. പക്ഷേ എപ്പോഴത്തെയും പോലെ ഇത്തവണയും എന്റെ പ്രാർത്ഥന ദൈവം ചെവി ക്കൊണ്ടില്ല. ഇന്ന് രാവിലെ ഫോൺ തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് അദ്ദേഹത്തിന്റെ ചരമവാർത്തയായിരുന്നു.ഇല്ല. ഇനി വിളിക്കാൻ അദ്ദേഹം ഇല്ല.. ആ പുണ്യാത്മാവിന് നിത്യശാന്തിനേരാൻ മാത്രമേ എനിക്കിനി കഴിയൂ..വിട..ബാഷ്പാജ്ഞലികളോടെ..

(തുടരും..)

hhh 3 1

hhj 3 hjjjj 5 hjy 7 jjjjk 9 jjjkkkkkkk 1 11 jjju 13 jyy 15

നിലാവുണരുമ്പോൾ പൂജ, റെക്കോർഡിങ് സ്റ്റിൽസ്..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്