0 M
Readers Last 30 Days

ഞങ്ങളെ അത്ഭുതപ്പെടുത്തിയ, നെടുമുടി വേണുച്ചേട്ടന്റെ പ്രതിഭാവിലാസം (എന്റെ ആൽബം- 53)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
334 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 53
(ഗോപിനാഥ്‌ മുരിയാട്)

(നെടുമുടി വേണു അന്തരിച്ച ദിവസം എഴുതിയ പോസ്റ്റാണ് ‘എന്റെ ആൽബം- 53’ )

ആൽബം വീണ്ടും ഒന്ന് cut back to Present വരേണ്ടി വന്നു.

ഓരോ മലയാളി സിനിമാ പ്രേക്ഷകന്റെയും പ്രിയപ്പെട്ട നടനായിരുന്ന വേണുവേട്ടന്റ പെട്ടെന്നുള്ള വിയോഗം മറ്റെല്ലാവരെയും പോലെ എനിക്കും വല്ലാത്തൊരു ശൂന്യത മനസ്സിൽ ഉളവാക്കി. ആദ്യമായി തകരയിൽ ചെല്ലപ്പൻ ആശാരിയായി കണ്ടത് മുതൽ അഭിനയിച്ച ഓരോ കഥാപാത്രത്തിനും പുതിയൊരു ഭാഷ്യം നൽകുന്നതിൽ വേണുവേട്ടൻ പ്രകടിപ്പിച്ച മികവ് മറ്റൊരു നടനിലും ഇത്രയും പെർഫക്ഷനോടെ കാണാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അധികം ആർക്കും സാധിച്ചീട്ടില്ലെന്നുള്ളതും അതിന് ഒരു കാരണം ആവാം.

സ്‌ക്രീനിൽ അദ്ദേഹം അവതരിപ്പിച്ച ഓരോ വേഷവും വിസ്മയത്തോടെ നോക്കിക്കണ്ട ഒരു പ്രേക്ഷകൻ എന്ന രീതിയിൽ ആണ് എനിക്കദ്ദേഹത്തെ കൂടുതൽ പരിചയം. തകരക്ക് ശേഷം കാണാൻ ഇടയായ ആരവവും ചാമരവും രചനയും വിട പറയും മുമ്പേയും എല്ലാം എല്ലാം കാണികൾക്ക് അഭിനയത്തിന്റെ അനന്ത സാധ്യതകൾ വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു. മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ റിട്ടയേർഡ് അധ്യാപകനും വൈശാലി യിലെ രാജഗുരു വും ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനും ഭരതത്തിലെ മദ്യത്തിനടിമയായ ഭാഗവതർ ആയാലും ഒരു പരകായ പ്രവേശം തന്നെ ആയിരുന്നു അത്. ഇനിയും നൂറു നൂറു കഥാപാത്രങ്ങൾ ചൂണ്ടികാണിക്കാൻ ഇവിടുത്തെ ഓരോ സിനിമാസ്വാദകനും കഴിയും എന്നതിനാൽ ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല.

എനിക്ക് അദ്ദേഹവുമായി സഹകരിക്കാൻ ഒരേ ഒരു ചിത്രത്തിലേ കഴിഞ്ഞീട്ടുള്ളു എന്നുള്ളത് എന്റെ നിർഭാഗ്യം ആയി ഞാൻ കണക്കാക്കുന്നു. സഹസംവിധായകൻ എന്ന ടൈറ്റിൽനു കീഴിൽ എന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ഈ ചിത്രത്തിൽ തന്നെ. പാറു കമ്പയിൻസിന്റെ ബാനറിൽ നടൻ രതീഷ് നിർമിച്ച് കൃഷ്ണ കുമാർ സംവിധാനം ചെയ്ത “ചക്കിക്കൊത്ത ചങ്കരൻ “ആയിരുന്നു ആ ചിത്രം. ഇതിന്റെ വർക്കിനിടയിൽ ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ആണ് ഞാൻ താഴെ കുറിക്കുന്നത്.

അൽപ്പം ചരിത്രം..1987 ൽ നടൻ രതീഷ് നിർമിച്ച് മറ്റൊരു പേരിൽ ചിത്രീകരണം തുടങ്ങിയ ചിത്രം പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരാജയങ്ങൾ കാരണമോ എന്തോ പാതിയിൽ നിന്ന് പോയി. പത്തു ദിവസത്തോളം ഷൂട്ട്‌ ചെയ്ത ശേഷം ആണ് ആ പടം അന്ന് നിന്ന് പോകുന്നത്. S. V. ശേഖർ, V. K. രാമസ്വാമി തുടങ്ങിയവർ ഒക്കെ അഭിനയിച്ച ഒരു തമിഴ് ചിത്രത്തിന്റ റൈറ്റ് വാങ്ങി അതിന്റെ കഥയെ ആസ്‌പദമാക്കി V. R. ഗോപാലകൃഷ്ണൻ എഴുതിയ സ്ക്രിപ്റ്റ് സംവിധാനം ചെയ്തത് കൃഷ്ണകുമാർ ആയിരുന്നു.(ഏഴാമത് ഇരവിൽ എന്ന കമലഹാസൻ ചിത്രം (1982)നിർമിച്ചതും സംവിധാനം ചെയ്തതും ഇദ്ദേഹം ആണ്).
ഈ സമയത്താണ് ജമിനി കണ്ണൻ എന്ന നിർമാതാവ് രതീഷുമായി കൈകോർക്കുന്നതും “അയ്യർ ദി ഗ്രേറ്റ്‌ “എന്ന ഭദ്രൻ ചിത്രം നിർമിക്കാൻ തീരുമാനിക്കുന്നതും.

ഏകദേശം ഇതേ കാലഘട്ടത്തിൽ തന്നെ ആയിരുന്നു ജയറാം മലയാളത്തിൽ ശ്രദ്ധേയൻ ആവുന്നത്. ആദ്യം ചിത്രീകരിച്ച രംഗങ്ങളിൽ തിലകൻ, നെടുമുടി വേണു, ഗീത, രതീഷ് അദ്ദേഹത്തിന്റെ നായിക ആയ ഒരു തമിഴ് നടി, അടൂർ ഭാസി, സുകുമാരി എന്നിവർ ഒക്കെ ഉൾപ്പെട്ടിരുന്നു. രതീഷിനും നായികക്കും പകരം ജയറാമിനെയും ഉർവശിയെയും അഭിനയിപ്പിച്ചു കൊണ്ട് പടം വീണ്ടും തുടങ്ങാൻ തീരുമാനം ആയി. പെട്ടെന്നാണ് തിലകൻ, സുകുമാരി, വേണു, ഗീത, ജയറാം, ഉർവശി, ജഗതി എന്നിവരുടെ എല്ലാം ഡേറ്റ് ഓകെ ആയത്. ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് മദ്രാസിൽ തന്നെ. അസോസിയേറ്റ് ആലപ്പുഴക്കാരൻ രാധാകൃഷ്ണൻ. മറ്റ് അസിസ്റ്റന്റ്സും റൈറ്റർ V. R. G. യും ഒക്കെ ഇതിനകം മറ്റ്‌ ചിത്രങ്ങളുടെ തിരക്കിൽ ആയിപ്പോയി. വർക്ക്‌ ചെയ്യാൻ പെട്ടെന്ന് ആരെയും മദ്രാസിൽ കിട്ടാൻ ഇല്ലാത്തത് കൊണ്ടോ എന്തോ പ്രൊഡക്ഷൻ മാനേജർ ഹമീദ് എന്നെ തിരക്കി വന്നു. മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഞാൻ ചാടി വീണു.

അങ്ങനെ ചെന്നൈയിൽ ഷൂട്ടിംഗ് തുടങ്ങി. ഡയറക്ഷൻ സൈഡിൽ അസോസിയേറ്റ് രാധാകൃഷ്ണന് പുറമേ ഞാൻ മാത്രം. സെറ്റിൽ വലിയ പരിചയം ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും 3-4 വർഷമായി കോടമ്പാക്കം സിനിമാ സ്റ്റുഡിയോകളിൽ കറങ്ങി നടന്നിരുന്നത് കൊണ്ടും ഇതിനകം 100 ഓളം ചിത്രങ്ങളുടെ സെൻസർ വർക്കുകളിൽ സഹകരിക്കാൻ കഴിഞ്ഞതും കാരണം ആവാം സെറ്റിൽ എനിക്ക് കാര്യമായ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. മാത്രമല്ല ഡയറക്ടർ കൃഷ്ണകുമാർ വളരെ സാവകാശം, യാതൊരു വക ബഹളങ്ങളും ഇല്ലാതെ വർക്ക്‌ ചെയ്യുന്ന കക്ഷി ആയിരുന്നു. തിലകൻ, ഭാര്യ സുകുമാരി മക്കൾ വേണു ചേട്ടൻ, ജയറാം മരുമക്കൾ ഗീത, ഉർവശി ഇവരെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്. മുക്കാൽ ഭാഗവും ചിത്രീകരിക്കേണ്ടത് ഇവരുടെ വീട്ടിൽ തന്നെ. (ഈ വീട് ചെന്നൈയിൽ എവിടെയാണെന്ന് പോലും ഇപ്പോൾ ഓർമ കിട്ടുന്നില്ല.)

എല്ലാവരും പ്രഗൽഭരായ കലാകാരൻമാർ ആയതിനാൽ 10-15 ദിവസം കൊണ്ട് തന്നെ ഷൂട്ടിംഗ് തീർന്നു. വേണു, ഗീതമാർ ഉൾപ്പെട്ട ഒരു ഫൈറ്റ് സീൻ (ഗൂണ്ടകളുമായി ഫൈറ്റ് ചെയ്യുന്നത് ഗീത ആണ്!) അധികം തിരക്കില്ലാത്ത ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഉള്ള ഒരു റോഡിൽ ആണ് ചിത്രീകരിച്ചത്. കൂടാതെ ഇരുവരുടെയും ഒരു സോങ് മരീന ബീച്ചിൽ ഷൂട്ട്‌ ചെയ്തു. ഫൈറ്റ് എടുത്ത അതേ ലൊക്കേഷനിൽ തന്നെയാണ് പട്ടം സദൻ എന്ന കിളി ജ്യോൽസ്യക്കാരൻ വേണുവേട്ടന്റ കൈ നോക്കുന്ന സീനും എടുത്തത്.
(ഈ രംഗത്ത് സദന്റെ മുമ്പിലൂടെ അദ്ദേഹത്തെ മൈൻഡ് ചെയ്യാതെ പോകുന്ന വഴിപോക്കരായി ഞാനും സെറ്റിലെ മറ്റൊരു സഹായിയും വെള്ളിത്തിരയിൽ മിന്നിമറയുന്നുണ്ട് ).

പിന്നെ ഉണ്ടായിരുന്ന ഒരു മെയിൻ ഔട്ട്ഡോർ ലൊക്കേഷൻ മദ്രാസിലെ Y.M.C. A.ഗ്രൗണ്ട് ആയിരുന്നു. ജയറാം ഉർവശി എന്നിവരുടെ സോങ് ആയിരുന്നു ഇവിടെ ചിത്രീകരിച്ചത് . (ചെപ്പ് തുടങ്ങി ഒരുപാട് മലയാളം സിനിമയിൽ ക്യാമ്പസ്‌ രംഗങ്ങൾ ചിത്രീകരിച്ചത് ഈ ഗ്രൗണ്ടിലും പരിസരത്തും ആയിരുന്നു ).
വന്ന് രണ്ടാമത്തെ ദിവസമോ മറ്റോ ആണ് വേണുവേട്ടൻ എന്നെ ശ്രദ്ധിക്കുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതും. ഇരിങ്ങാലക്കുടയാണ് സ്ഥലം എന്ന് പറഞ്ഞപ്പോൾ ഇന്നസെന്റുമായി അദ്ദേഹത്തിനുള്ള സൗഹൃദത്തെ പറ്റിയും കൂടൽ മാണിക്യക്ഷേത്രത്തിൽ അദ്ദേഹം വന്നതിനെ പറ്റി ഒക്കെ വിശദമായി സംസാരിച്ചു. (അന്ന് ഇന്നസെന്റ് ചെറിയ റോളുകളിൽ ഒക്കെ അഭിനയിക്കാറുണ്ടെങ്കിലും പ്രൊഡ്യൂസർ എന്ന നിലയിൽ ആണ് കൂടുതൽ അറിയപ്പെട്ടിരുന്നത് ).

ഞാൻ ടൗണിൽ അല്ല റെയിൽവേ സ്റ്റേഷന് സമീപം ഉള്ള മുരിയാട് എന്ന ഗ്രാമത്തിൽ ആണ് എന്റെ വീട് എന്ന് പറഞ്ഞപ്പോൾ, പലപ്പോഴും ആ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഇരിങ്ങാലക്കുടക്ക് കാറിൽ പോയ കാര്യം ഒക്കെ അദ്ദേഹം വിസ്‌തരിച്ചു തന്നെ പറഞ്ഞു. (ഇടക്ക് പ്രിയന്റെ “ചെപ്പി”ന്റെ ലാസ്റ്റ് ഷെഡ്യൂളിൽ ഒരു ദിവസം മാത്രം വിജയ ഗാർഡനിൽ സെറ്റ് ചെയ്ത ഒരു റെസ്റ്റോറന്റ് സീനിൽ മോഹൻലാലിനും ലിസിക്കും ഒപ്പം അദ്ദേഹം അഭിനയിക്കാൻ എത്തിയപ്പോൾ, അസിസ്റ്റന്റ് ഡയറക്ടർ ആയി ഞാനും അവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ഓർമിപ്പിച്ചു.അത് പക്ഷേ അദ്ദേഹം ഓർക്കുന്നുണ്ടായിരുന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂർ മാത്രം ആയിരുന്നു അന്ന് അവിടെ ഷൂട്ട്‌ ഉണ്ടായിരുന്നത് ).

പിന്നീട് ദിവസവും സെറ്റിൽ വന്നാൽ ഉടനെ എന്നെ വിളിക്കും. കോസ്റ്യൂം കണ്ടിന്യൂയിറ്റി ഉണ്ടോ എന്നും സീൻസിന്റെ കാര്യങ്ങളും ഒക്കെ അന്വേഷിക്കും. അഭിനയിക്കാൻ ഉള്ള സീൻ ഒന്ന് നോക്കി കഴിഞ്ഞാൽ പിന്നെ എല്ലാം തറോ ആണ് അദ്ദേഹത്തിന്. അത് സ്ക്രിപ്റ്റ് ൽ ഉള്ള അതേ ഡയലോഗ് ആവണം എന്നൊന്നും നമ്മൾ ശഠിക്കരുതെന്ന് മാത്രം.100% അതിലും മികച്ച വാക്കുകളിലൂടെ, അതിലേറെ സ്വാഭാവികമായ ചലനങ്ങളിലൂടെ ആ രംഗം അദ്ദേഹം തന്റേതാക്കി മാറ്റിയിരിക്കും. നമുക്ക് കട്ട്‌ ചെയ്ത് കളയാൻ സാധിക്കാത്ത അത്രക്ക് ഭംഗിയുള്ള മുഹൂർത്തങ്ങൾ ആവും അദ്ദേഹം ഫ്രയിമിൽ കൊണ്ട് വരിക.

ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് ടേബിളിൽ എത്തി. അപ്പോൾ ആണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരിച്ച ചില രംഗങ്ങൾ ഞാൻ കാണുന്നത്. ഇതിൽ ഗീതക്കൊപ്പം സിനിമ കണ്ട് മടങ്ങി വരുന്ന വേണുവേട്ടനെ ഉറക്കം വരാതെ മുറ്റത്ത്‌ ഇരിക്കുന്ന അച്ഛൻ, തിലകൻ അടുത്തേക്ക് വിളിച്ച് തന്നോട് അവർ കണ്ട സിനിമയുടെ കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട്.

പുതു മോഡിയായ എല്ലാ ഭാര്യാ ഭർത്താക്കന്മാരെ പോലെയും വേണുവേട്ടൻ വേഗം അച്ഛന്റെ അടുത്ത് നിന്നും പോയി കിട്ടാൻ ഉള്ള ധൃതിയിൽ ആണ്. എങ്കിലും അച്ഛന്റെ ആവശ്യപ്രകാരം അദ്ദേഹം ഒരു കഥ സിനിമ യുടേതായി പറയുന്നുണ്ട്. മൂവീയോളയിൽ ഇട്ട് തിരിച്ചും മറിച്ചും ഓടിച്ചു നോക്കിയിട്ടും എന്താണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. ഡയറക്ടറും അസോസിയേറ്റ് രാധാകൃഷ്ണനും ആകെ വിയർത്തു. (ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്ത സ്ക്രിപ്റ്റ് എല്ലാം നഷ്ടം ആയിരിക്കുന്നു. പൈലറ്റ് ട്രാക്ക് ഒന്നും എടുത്തിട്ടില്ല ).ഞാൻ മുമ്പത്തെ ഷെഡ്യൂളിൽ ഇല്ലാത്തതിനാൽ എനിക്ക് സംഭവത്തെ പറ്റി ഒരു ധാരണ യും ഇല്ല. അടുത്ത ദിവസം വേണുവേട്ടൻ ഡബ്ബ് ചെയ്യാൻ എത്തും എന്ന് കേട്ടിരുന്നു. ഓടി നടന്ന് അഭിനയിക്കുന്ന സമയം. ചെന്നൈയിൽ വരുമ്പോൾ തന്നെ രണ്ടു മൂന്നു പടം ഡബ്ബ് ചെയ്യാൻ കാണും.

അങ്ങനെ ആ ദിവസം വന്നെത്തി. മദ്രാസിലെ വാസു സ്റ്റുഡിയോയിൽ ആണ് ഡബ്ബിങ്. വേണുവേട്ടൻ വന്നു. പുതിയതായി ഷൂട്ട്‌ ചെയ്ത സീൻ എല്ലാം ആദ്യം ഇട്ടു (അന്ന് ലൂപ് സിസ്റ്റം ആണ്. ഓരോ സീനിന്റെയും ഒന്നോ രണ്ടോ ഡയലോഗുകൾ മാത്രം ഉള്ള ഫിലിം റോളുകൾ പ്രൊജക്ടറിൽ ഇട്ട് അത് തിരിച്ചും തിരിച്ചും ഇട്ട് ഡയലോഗ് ഡബ്ബ് ചെയ്യണം.)..അതെല്ലാം ഒന്ന് നോക്കി രണ്ടാമത് ഇടുമ്പോൾ തന്നെ ടേക്ക് എടുതോളാൻ നിർദ്ദേശിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാം അദ്ദേഹം ഡബ്ബ് ചെയ്ത് തീർത്തു.

ഇനിയാണ് രണ്ടു വർഷം മുമ്പോ മറ്റോ ഷൂട്ട്‌ ചെയ്ത ആദ്യ ഷെഡ്യൂളിലെ റഷ് ഇടേണ്ടത്. ലൂപ് ഇട്ട ശേഷം ഡയറക്ടർ പതുക്കെ വേണുവേട്ടന്റ അടുത്ത് ചെന്ന് പറഞ്ഞു.
“വേണു. ആദ്യം ഷൂട്ട്‌ ചെയ്ത സീൻസിന്റെ സ്ക്രിപ്റ്റ് എല്ലാം മിസ്സ്‌ ആയിരിക്കുന്നു. ഒന്ന് നോക്കൂ..”
അങ്ങനെ ഫസ്റ്റ് ഷെഡ്യൂളിലെ ലൂപ് ഓരോന്നായി ഇട്ടുകൊണ്ടിരുന്നു . അത് മിക്കവാറും ചെറിയ ഡയലോഗ്സ് ഒക്കെ ആയിരുന്നു.ലിപ് നോക്കി ഒക്കെ ഡബ്ബ് ചെയ്ത് ശീലം ഉള്ളവർക്ക് പെട്ടെന്ന് പറ്റും അത്.എന്റെ ചിന്ത അപ്പോഴും ആ സിനിമാ കഥ പറയുന്ന രംഗം ആയിരുന്നു.അത് അങ്ങേര് എങ്ങനെ പിടിക്കും എന്ന് ഒരു ഐഡിയയും ഇല്ല.അങ്ങനെ അവസാനം ആ സീൻ ഇട്ടു.ഒന്ന് രണ്ട് തവണ ഇടാൻ പറഞ്ഞു.അവസാനം ആ കഥ അങ്ങേര് ഇങ്ങനെ പറഞ്ഞൊപ്പിച്ചു..
“വലിയ കലാകാരൻ ആവാൻ പ്രയത്നിക്കുന്ന ഒരു മകൻ. അയാളെ തടയുന്ന അരസികൻ ആയ ഒരച്ഛൻ.
ഇവർ തമ്മിലുള്ള പ്രശ്നം ആണ് സിനിമ..”
ഏതാണ്ട് ഇത്രയും പറയുമ്പോഴേക്കും ഭാര്യ ഗീത വാതിൽക്കൽ വന്ന് വിളിക്കും. അക്ഷമനായി വേണുവേട്ടൻ എണീക്കും. അപ്പോൾ തിലകൻ തടഞ്ഞിട്ടു പറയും.
“ബാക്കി കൂടി പറഞ്ഞീട്ടു പോടാ മോനെ. ”
ഉടനെ തിരിഞ്ഞ് നോക്കി വേണുവേട്ടൻ പറയും..
“വേറൊന്നും ഇല്ല. സഹികെട്ട് ആ മകൻ അച്ഛനെ അങ്ങു തട്ടും. അത്ര തന്നെ.”

ഇത്രയും പറഞ്ഞ് വേണുവേട്ടൻ അകത്തേക്ക് പോകും. ഉദ്ദേശം ഒരു അര മണിക്കൂർ എടുത്തോ എന്ന് സംശയം ആണ്. അത്രയും സ്പീഡിൽ ആണ് അദ്ദേഹം ആ രംഗം ഒന്ന് നോക്കിയ ശേഷം കറക്റ്റ് ആയി അത്
ഡബ്ബ് ചെയ്ത് തീർത്തത്. മാസം രണ്ടും മൂന്നും പടങ്ങൾ ഓടി നടന്ന് അഭിനയിച്ചിരുന്ന ആ കാലത്താണ് 2 വർഷം മുമ്പ് ഷൂട്ട്‌ ചെയ്ത ആ സിനിമയിലെ രംഗങ്ങൾ അദ്ദേഹം പൈലറ്റ് ട്രാക്കൊ സ്ക്രിപ്റ്റോ ഒന്നും ഇല്ലാതെ പുല്ലു പോലെ ഡബ്ബ് ചെയ്ത് പോയത്. ഡബ്ബിങ് തീർന്നതും ഞങ്ങളോടെല്ലാം യാത്ര പറഞ്ഞ് പുറത്ത് വെയിറ്റ് ചെയ്തിരുന്ന
കാറിൽ കയറി അടുത്ത സ്റ്റുഡിയോയിലേക്ക് അദ്ദേഹം യാത്ര യായി.അദ്ദേഹം പോയിട്ടും ആ അത്ഭുത പ്രതിഭയുടെ മാസ്മരികത ഓർത്ത് അല്പസമയം ഞാൻ നിശ്ശബ്ദം നിന്ന് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ!

മലയാളത്തിന്റെ പുണ്യം ഇനിയില്ലല്ലോ എന്ന ചിന്ത മനസ്സിനെ അലട്ടാത്ത ഒരു സിനിമാ പ്രേമിയും ഈ മണ്ണിൽ ഇന്നുണ്ടാവില്ല. നൂറ്റാണ്ടുകളിൽ ഇടക്കെങ്ങോ മാത്രം സംഭവിക്കുന്ന ആ അതുല്യ കലാകാരന്റെ സ്മരണകൾക്ക് മുന്നിൽ ബാഷ്പാജ്ഞലികളോടെ….. 🙏🙏🙏

(തുടരും )

53 2 1

53 6 3

53 8 5

53 2 1 7

53 5 9

53 4 11

53 3 13

53 1 15

Pics.
1. Location still.
2. Venu, Geetha, associate Radhakrishnan.
3.jayaram, urvashi.
4.Nedumudi venu, pattom sadan.
5.Venu, Geetha.
6.Thilakan, Venu.
7.My First screen presence..
8. First time in celluloid with Pattom Sadan, & another ast.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി