മലയാളം പൊതുവെ ചെറിയൊരു സിനിമാ ഇൻഡസ്ട്രി ആണ് എന്നാണു പൊതുവെ കരുതിപ്പോന്നത്. എന്നാൽ ആ ചിന്താഗതിയെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് മലയാളത്തിൽ നിന്നും ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ ഇറങ്ങാൻ തുടങ്ങിയത്. ആശിര്‍വാദ് സിനിമാസ് അതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. മലയാളത്തില്‍ ഒരുങ്ങുന്ന സിനിമകള്‍ ഇത്രയും മുതല്‍മുടക്കില്‍ നിര്‍മ്മിക്കാനുള്ള ധൈര്യം എവിടുന്ന് ലഭിക്കുന്ന എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് എന്നാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ മറുപടി. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ അഭിമുഖത്തിലാണ് ആന്‍റണിയും മോഹന്‍ലാലും സംസാരിക്കുന്നത്. ആന്റണിയുടെ വാക്കുകൾ ഇങ്ങനെ,
“ലാല്‍ സാര്‍ എന്നൊരു ആള്‍ നമ്മുടെ കൂടെ നില്‍ക്കുമ്പോള്‍ ഞാന്‍ ബജറ്റിനെക്കുറിച്ച് അധികം ചിന്തിക്കാറില്ല. നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെ കൊണ്ടുനടക്കും എന്ന തോന്നലാണ്. അതുകൊണ്ടാണ് 100 കോടിയോ അതിന് മുകളിലോ ബജറ്റ് ഉള്ള സിനിമകളിലേക്ക് പോകാന്‍ പറ്റുന്നത്. ലൂസിഫര്‍ വരുമ്പോള്‍ ആ സമയത്ത് മലയാളത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. ആ സമയത്തു തന്നെയാണ് മരക്കാരും നടക്കുന്നത്. അതിനു ശേഷം ലൂസിഫറിന്‍റെ വലിയൊരു വിജയം ഉണ്ടാവുന്നു .മോഹന്‍ലാല്‍ സാര്‍ ബറോസ് പോലെ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അതിന് എല്ലാ സൌകര്യങ്ങളും ചെയ്‍തു കൊടുക്കുക എന്നതാണ് എന്‍റെ ഡ്യൂട്ടി. അതില്‍ സാമ്പത്തികത്തിന്‍റെ കണക്കുകള്‍ നോക്കിയിട്ട് കാര്യമില്ല. മറ്റൊരാളുടെ സിനിമ ചെയ്യുന്ന സമയത്തും അങ്ങനെ കൃത്യമായ കണക്കുകള്‍ നോക്കി സിനിമ പ്ലാന്‍ ചെയ്‍തിട്ടുള്ള ആളല്ല. കാരണം അതില്‍ മോഹന്‍ലാല്‍ സാര്‍ അഭിനയിക്കുന്നതുകൊണ്ടാണ്” – ആന്‍റണി പറയുന്നു