0 M
Readers Last 30 Days

“ചേട്ടൻ റോള്‍ എങ്കില്‍ അങ്ങനെ…എന്‍റെ വീട്ടിലെ പട്ടികള്‍ക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാമല്ലോ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
55 SHARES
664 VIEWS

written by Gopalakrishnan

അഭിനയത്തിലെ “സുകുമാര” ശൈലി

ജൂണ്‍ 16, അനശ്വരനായ നടൻ സുകുമാരന്റെ ചരമവാര്‍ഷിക ദിനം. ഈ കുറിപ്പിലൂടെ ഞാൻ സുകുമാരനെ അനുസ്മരിയ്ക്കുന്നത്, അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടാക്കിയിട്ടുള്ള ചില സംവിധായകരുടെ കാഴ്ചപ്പാടിലൂടെയാണ്.. അദ്ദേഹം ഉള്‍പ്പെട്ട അവരുടെ ഓരോരുത്തരുടെയും സിനിമകളിലൂടെയാണ്. കൂടാതെ അദ്ദേഹം അവതരിപ്പിച്ചതിൽ, ഇന്നധികമാരും ഓര്‍ക്കാതെ പോകുന്ന ചില വേഷങ്ങളെയും അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ ചില പ്രത്യേകതകളായി സഹപ്രവർത്തകർ പങ്കുവെച്ചിട്ടുള്ള ചില നുറുങ്ങുകളും ഇവിടെ പ്രതിപാദിക്കുന്നുണ്ട്..

Download Plain Meme of Sukumaran In Irakal Movie With Tags nottam, serious,  gouravam

തുടക്കം ബാലചന്ദ്ര മേനോനില്‍ നിന്ന് തന്നെ ആകട്ടെ.. കാരണം ഇരുവരും തമ്മില്‍ വളരെ സാമ്യതകള്‍ അവകാശപ്പെടാവുന്ന രണ്ടു പ്രതിഭകളാണ്. സുകുമാരന്‍ സ്റ്റൈല്‍ ഓഫ് ഡയലോഗ് ഡെലിവറി ഏതാണ്ട് അതുപോലെ തന്നെ വഴങ്ങുന്ന ആളാണ്‌ മേനോന്‍. ഇവരുടെ ആദ്യ സമാഗമത്തിന് നാലര പതിറ്റാണ്ടന്റെ വര്‍ഷത്തെ പഴക്കമുണ്ട്.. അന്ന് മേനോന്‍ നാന സിനിമാവാരികയില്‍ ലേഖകനായിരുന്ന കാലം. അധ്യാപക ജോലിയില്‍ നിന്നും രാജി വച്ച് സുകുമാരനും സിനിമകളുമായി മദ്രാസില്‍ തന്നെ നില്‍ക്കുന്നു. “കോമാളിക്കൂട്ടമാണ് ഈ സിനിമാലോകം” എന്ന തലക്കെട്ടിൽ സുകുമാരനുമായി ബാലചന്ദ്ര മേനോൻ നടത്തിയ അഭിമുഖം അന്ന് നാനയിൽ പ്രസിദ്ധീകരിച്ചിരുന്നു.

നിര്‍മ്മാല്യത്തിലെ വേഷത്തിനു ശേഷം അതുപോലെ എടുത്തു പറയാന്‍ മേന്മയുള്ള വേഷങ്ങളൊന്നും സുകുമാരനെ പെട്ടെന്ന് തേടിയെത്തിയില്ല. സിനിമയിൽ നിലനിൽക്കാൻ വേണ്ടി കിട്ടിയ വേഷങ്ങൾ അഭിനയിച്ച് കഴിച്ചുകൂട്ടിയിരുന്ന സുകുമാരൻ, ഏറെ പ്രതീക്ഷയോടെ അഭിനയിച്ച രാജന്‍ പറഞ്ഞ കഥ സെന്‍സര്‍ പ്രശ്നത്തിലും കുരുങ്ങി. ഈ സിനിമയിലെ രാജന്‍റെ വേഷം, സംവിധായകൻ മണിസ്വാമി ആദ്യം ഓഫര്‍ ചെയ്തത് മേനോനായിരുന്നു.. അന്നത്തെ ബാലചന്ദ്ര മേനോന്റ മെലിഞ്ഞ കോലം രാജനുമായി സാമ്യതയുണ്ടായിരുന്നു. എന്നാല്‍ അന്ന് സംവിധാനം സ്വപ്നം കണ്ടു നടന്നിരുന്ന, നാന ലേഖകൻ ബാലചന്ദ്ര മേനോന്‍ ആ ഓഫർ വിനയപൂർവം നിരസിച്ചു.. പിന്നീട് മാസങ്ങൾ കഴിഞ്ഞായിരുന്നു സുകുമാരന്‍ ആ റോളില്‍ വരുന്നത്. തന്‍റെ കരിയര്‍ വല്ലാത്ത ഒരവസ്ഥയില്‍ നില്‍ക്കുന്ന സമയത്ത് ഈ ജീവിതം എല്ലാം മറന്നു വിദേശത്തേക്ക് ജോലി തേടി പോകാനുള്ള ഒരു തീരുമാനം വരെ എടുത്തിരുന്ന കാര്യം സുകുമാരൻ അന്ന് മേനോനോട് പറഞ്ഞു. ആ സമയത്ത് റിലീസ് ആയ ലക്ഷ്മിവിജയം എന്ന സിനിമയിലെ റോള്‍ സുകുമാരന് നല്ലൊരു ബ്രേക്ക്‌ ആകും എന്നായിരുന്നു സുകുമാരൻ കരുതിയത്‌.

Sukumaran - IMDbആരും ആശ്രയമില്ലാത്ത ഒരമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞ ഒരു മനുഷ്യനായി കടന്നു വരുന്ന സുകുമാരന്‍ പിന്നെ ആ കുട്ടിയുടെയും അമ്മയുടെയും രക്ഷകനാകുന്ന ഒരു കഥയാണ് ലക്ഷ്മിവിജയം. പക്ഷെ ആ സിനിമ അത്ര ഓടിയില്ല. പിന്നെ സുകുമാരന്റെ ആകെയുള്ള പ്രതീക്ഷ ബേബിയുടെ ശംഖുപുഷ്പം എന്ന സിനിമയാണെന്നും അതിന്‍റെ ഗതി അനുസരിച്ചാണ് തന്‍റെ സിനിമ ഭാവിയെന്നും സുകുമാരന്‍ അന്ന് മേനോനോട് പറഞ്ഞു. ഈ കാര്യം ബാലചന്ദ്ര മേനോനെയും വിഷമിപ്പിച്ചു. 1977ല്‍ മാര്‍ച്ച്‌ രണ്ടിന് റിലീസായ ശംഖുപുഷ്പം സുകുമാരനെ നിരാശനാക്കിയില്ല.. ചിത്രം വിജയിക്കുകയും സുകുമാരന്‍റെ അഭിനയ ശൈലിയും സംഭാഷണത്തിലെ പ്രത്യേക താളവും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെട്ടു.
ഈ കാര്യം ഏറെ സന്തോഷിപ്പിച്ചത് മേനോനെയാണ്. അദ്ദേഹം മനസ്സില്‍ താലോലിച്ചു നടന്നിരുന്ന, തന്റെ ആദ്യചിത്രം, ഉത്രാടരാത്രിയിൽ പ്രഭാകരന്‍ എന്ന കഥാപാത്രം സുകുമാരനെ മനസ്സില്‍ കണ്ടായിരുന്നു രൂപപ്പെടുത്തിയത്.. “തുള്ളിച്ചാടി നടക്കുന്ന കന്നിനെ കാണുമ്പോള്‍ തള്ളപ്പശുവിന്‍റെ ഉള്ളില്‍ ഒരുതരം നിസ്സംഗതയാണ്..” എന്ന് തുടങ്ങുന്ന പല ഡയലോഗുകളും സുകുമാരന്‍റെ സംഭാഷണത്തിലെ സ്വാഭാവിക ചടുലതകള്‍ നേരത്തെ അറിഞ്ഞിരുന്ന മേനോന്‍ അതിനനുസരിച്ച് എഴുതി ഉണ്ടാക്കിയതാണ്. എന്തായാലും ഉത്രാടരാത്രിയിലെ സാഹിത്യകാരന്‍ പ്രഭാകരനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു. അതോടൊപ്പം ആ വര്‍ഷം ഇറങ്ങിയ, ഷൂട്ട്‌ ചെയ്തതില്‍ പകുതിയും സെന്‍സര്‍ ബോര്‍ഡ്‌ വിഴുങ്ങിയ, “രാജന്‍ പറഞ്ഞ കഥ”യിലെ സുകുമാരന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. അവസാന സീനുകളിലെ ഉരുട്ടി കൊലപാതകത്തില്‍ സുകുമാരന്‍റെ നിലവിളി ശബ്ദത്തിന്‍റെ ദയനീയത ആ സിനിമ കണ്ടിട്ടുള്ളവർ മറക്കാൻ ഇടയില്ല.

ആ വര്‍ഷം തന്നെ റിലീസായ, എം ടി സംവിധാനം ചെയ്ത ബന്ധനം, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ സുകുമാരനു ലഭിച്ചു. ഈ വിവരം അദ്ദേഹം അറിയുന്നത് ബാലചന്ദ്ര മേനോന്‍റെ രണ്ടാമത്തെ ചിത്രമായ രാധ എന്ന പെണ്‍കുട്ടിയിലെ പിഷാരടിയായി വേഷമിട്ട് നില്‍ക്കുന്ന സമയത്താണ്.. താന്‍ സ്നേഹിക്കുന്ന പെണ്ണിനോട് അപമാര്യദമായ രീതിയില്‍ ഒരു തമാശ പറഞ്ഞതിന് രവി മേനോന്‍ അവതരിപ്പിച്ച കഥാപാത്രം സുകുമാരനെ തല്ലുന്ന ഒരു രംഗം ആ ചിത്രത്തിൽ ഉണ്ടായിരുന്നു.. ആ സീന്‍ എടുത്ത ശേഷമാണ് അവാര്‍ഡ്‌ വിവരം മേനോന്‍ സുകുമാരനെ അറിയിക്കുന്നത്..
“” ഒരേ സമയം തല്ലും തലോടലും ആണല്ലോ ആശാനെ…”” എന്നായിരുന്നു അപ്പോള്‍ സുകുമാരന്‍ മേനോനോട് പറഞ്ഞത്.

Sukumaran - 20th Century Movie Starsകരിയറിന്‍റെ ആരംഭത്തില്‍ പ്രേം നസീറിന്‍റെ അനുജനായി ചുമടുതാങ്ങിയിലും മധുവിന്‍റെ സംവിധാനത്തില്‍ നീലകണ്ണുകളിലും പിന്നെ ലക്ഷ്മിവിജയത്തിലും ഉത്തരായനതിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പലതും ഉണ്ടായിരുന്നെങ്കിലും 1978 മുതലാണ്‌ ശരിക്കും സുകുമാരന്‍റെ “സമയം” തെളിഞ്ഞത്.. ആ വര്‍ഷം 22 സിനിമകള്‍ സുകുമാരന്‍റെതായി പുറത്തു വന്നു. ചില വില്ലന്‍ വേഷങ്ങളും കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മണ്ണ്.. ശ്രീകുമാരന്‍ തമ്പി സാറിന്‍റെ മാളിക പണിയുന്നവര്‍, ഏതോ ഒരു സ്വപ്നം.. തൃപ്രയാര്‍ സുകുമാരന്‍ ചെയ്ത ഭ്രഷ്ട് പോലെയുള്ള ചില സിനിമകളില്‍ വളരെ സീരിയസ് വേഷങ്ങളിലും സുകുമാരന്‍ തിളങ്ങി.

എങ്കിലും 1978ല്‍ സുകുമാരന്‍ മികച്ചു നിന്ന ചില സിനിമകളിളുണ്ട്. അതിലൊന്ന് മോഹന്‍ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികൾ എന്ന ചിത്രത്തിൽ, തനിയ്ക്ക് നേരെ നീട്ടിയ ഓട്ടോഗ്രാഫില്‍ “” നിനക്കുണ്ടൊരു ലോകം.. എനിക്കുമുണ്ടൊരു ലോകം.. പക്ഷെ നമുക്കില്ലൊരു ലോകം.. “” എന്നെഴുതി വിധുബാലയുടെ പ്രണയം നിഷേധിക്കുന്ന പരുക്കനായ യുവാവിനെയും മണിസ്വാമിയുടെ ആഴി അലയാഴി എന്ന സിനിമയില്‍ കെ പി ഉമ്മര്‍ അവതരിപ്പിച്ച നെഗറ്റീവ് സ്വഭാവമുള്ള അച്ഛന്റെ കഥാപാത്രത്തെ കൊല്ലാനായി കാറിന്‍റെ ബ്രേക്ക്‌ അഴിച്ചിടുന്ന.. അച്ഛന്‍ കിടക്കുന്ന മുറിയിലെ ഫാനിന്‍റെ സ്ക്രൂ അഴിച്ചു വയ്ക്കുന്ന, മകന്‍റെ വേഷമായിരുന്നു സുകുമാരന്.. അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുന്ന ഉമ്മറിനെ കൊല്ലാനാകാതെ നിസ്സഹായനാകുന്ന റോള്‍ സുകുമാരന്‍ ഭംഗിയായി അവതരിപ്പിച്ചു. മറ്റൊരു ശ്രദ്ധിക്കപ്പെട്ട റോള്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത സത്രത്തില്‍ ഒരു രാത്രി സിനിമയില്‍ മമതയുടെ കഥാപാത്രത്തെ ഒരു രാത്രി ലോഡ്ജിൽ വച്ച് വച്ച് ബലാല്‍സംഗം ചെയ്ത് അവളുടെ ജീവിതം തകര്‍ക്കുന്ന വില്ലന്‍ വേഷമായിരുന്നു.
പ്രേം നസീര്‍ എന്ന നിത്യഹരിത നായകനും മധു എന്ന ശക്തനായ നായകനും ഇടയില്‍ നിന്നുകൊണ്ട് തന്നെ അവരോടൊപ്പം ഉയര്‍ന്നു വന്ന രണ്ടു നടന്മാരും താരങ്ങളും ആയിരുന്നു സോമനും സുകുമാരനും. സിനിമകളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ സ്വഭാവത്തിലും ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. തന്‍റെ കഥാപാത്രം മറ്റേയാളുടെ കഥാപാത്രത്തേക്കാള്‍ മികച്ചു നില്‍ക്കണം എന്ന വാശി ഇരുവര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ ഒരുമിച്ചു വരുന്ന സിനിമകള്‍ അക്കാലത്തു പ്രേക്ഷകരെ ആകർഷിച്ചിരുന്നു. ഇവരുടെ ഇടയിലേക്ക് ജയന്‍ കൂടി വന്നതോടെ മറ്റൊരു തരംഗത്തിനും കാരണമായി.
സോമന്‍ സുകുമാരന്‍ നിറഞ്ഞുനിന്ന സിനിമകളില്‍ ശ്രദ്ധേയമായതിൽ ഒന്നായിരുന്നു ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ലൗലി.. രൂപ ആയിരുന്നു ആ സിനിമയിലെ ലൗലിയെ അവതരിപ്പിച്ചത്. അവളുടെ കാമുകനായി സോമനും ഭര്‍ത്താവായി സുകുമാരനും. ക്ലൈമാക്സിലെ സോമന്‍ സുകുമാരന്‍ സംഘട്ടനത്തിനിടയില്‍ സുകുമാരനെ വെടിവെച്ചു കൊല്ലുകയാണ് നായിക. 1979ലെ നീയോ ഞാനോ എന്ന സിനിമയിലും സോമന്‍ സുകുമാരന്‍ മത്സരാഭിനയം നിറഞ്ഞു നിന്നിരുന്നു..

ഈ മത്സരത്തിനു ഒരിക്കല്‍ ബാലചന്ദ്ര മേനോനും ഇരയായി. ആ സംഭവം മേനോന്‍ തന്‍റെ പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. ഞാനത് ചുരുക്കി പറയാം.. അണിയാത്ത വളകള്‍ എന്ന സിനിമയില്‍ സോമന്‍ അവതരിപ്പിച്ച കഥാപാത്രം ഒരു സീനില്‍ സുകുമാരന്റെ കരണത്തടിക്കുന്നുണ്ട്. എന്നാല്‍ ഈ രംഗം അഭിനയിക്കാന്‍ സുകുമാരന്‍ വിസ്സമ്മതിച്ചു. ആദ്യത്തെ അടി താൻ അടിയ്ക്കും എന്നായിരുന്നു സുകുമാരന്‍റെ ഡിമാൻഡ്. ഒടുവില്‍ സുകുമാരന്‍റെ വാശിയ്ക്ക് മുന്നില്‍ വഴങ്ങിയ ബാലചന്ദ്ര മേനോന്, വെറും ഒരു കരണത്തടിയില്‍ ഒതുങ്ങേണ്ട ആ രംഗത്തെ, ഒരു ചെറിയ സംഘട്ടനമാക്കി ഷൂട്ട്‌ ചെയ്തിട്ടായിരുന്നു തീര്‍ത്തത്.
ബാലചന്ദ്ര മേനോന്‍റെ അടുത്ത ചിത്രമായ ഇഷ്ടമാണ് പക്ഷെയില്‍ ജഗതിയും സുകുമാരനും തമ്മില്‍ ആദ്യ രാത്രിയെ പറ്റി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം എടുക്കാന്‍ ഇരുവര്‍ക്കും എന്തോ പ്രയാസം പോലെ.. കാരണം മറ്റൊന്നുമല്ല ആയിടയാണ് സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം നടന്നത്.. ആ സമയത്ത് തന്നെ ഇങ്ങനെ ഒരു രംഗത്തില്‍ വരാന്‍ ജഗതിയ്ക്കും സുകുമാരനും പ്രയാസമുണ്ടാകുമെന്ന് മനസ്സിലാക്കിയ മേനോന്‍ ഇരുവര്‍ക്കും പറയാനുള്ള ഡയലോഗ് ക്ലോസ് ഷോട്ടിലെടുത്ത് പ്രശ്നം പരിഹരിച്ചു.

1980കളുടെ ആദ്യം സുകുമാരന് നിന്ന് തിരിയാന്‍ സമയമില്ലാത്ത കാലമായിരുന്നു.. മേനോന്‍ തന്‍റെ മൂന്നാമത്തെ സിനിമയായ കലികയില്‍ നോവലില്‍ നിന്നും വ്യത്യാസപ്പെടുത്തി ജോസഫ് എന്ന കഥാപാത്രത്തിന് പ്രാധാന്യം കൂട്ടി. സുകുമാരനില്‍ ഉള്ള വിശ്വാസമായിരുന്നു അതിനു കാരണം. ഡേറ്റ് ചോദിച്ചു സുകുമാരനെ സമീപിച്ചപ്പോള്‍ തന്‍റെ ഡയറി മേനോന് നേരെ നീട്ടി സുകുമാരന്‍ പറഞ്ഞു..
“”ഡേറ്റ് ഇല്ല ആശാനെ ഞാനെന്തു ചെയ്യാനാ…!!”” എന്നുള്ള മറുപടിയായിരുന്നു. സുകുമാരന് അടുപ്പമുള്ള ചില നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി കുറെ ഡേറ്റ് മാറ്റി വെച്ചിരിക്കുകയാണ് എന്നറിഞ്ഞ മേനോന്‍..
“”അതേയ്.. പണ്ട് രാജന്‍ പറഞ്ഞ കഥ സിനിമയില്‍ ഞാനുപേക്ഷിച്ച റോളാണ് സുകുമാരന്‍ കയറി ചെയ്തു ഷൈന്‍ ചെയ്തത്.. ഇനിയും ആ മനസ്സ് ഞാന്‍ കാണിച്ചെന്ന് വരില്ല.. സുകുമാരന്‍ വന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യും.. അതെങ്ങാനും ഹിറ്റ്‌ ആയാല്‍ പിന്നെ തനിക്കുള്ള സിനിമകളും എനിക്ക് തന്നെ വരും..”

എന്തായാലും തമാശ കലര്‍ന്ന ഈ ഭീഷണി ഏറ്റു.. ഉടനെ സുകുമാരന്‍ കലികയുടെ സെറ്റില്‍ ഹാജരായി..
സുകുമാരനെന്ന നടന് ഏറ്റവും മികച്ച വേഷങ്ങള്‍ കൊടുക്കാന്‍ ബാലചന്ദ്ര മേനോനെ പോലെ തന്നെ ശ്രദ്ധിച്ച സംവിധായകനാണ് മോഹനും.. രണ്ടു പെണ്‍കുട്ടികള്‍, വാടകവീട്, സൂര്യദാഹം, കഥയറിയാതെ, മുഖം, നിറം മാറുന്ന നിമിഷങ്ങള്‍ എന്നിങ്ങനെയുള്ള മോഹന്‍റെ സിനിമകളെല്ലാം സുകുമാരനെന്ന നടന് വെല്ലുവിളി നിറഞ്ഞ കഥാ സന്ദര്‍ഭങ്ങള്‍ നല്‍കിയ സിനിമകളാണ്. മേനോന്‍ സുകുമാരന്‍റെ സംഭാഷണ ചാതുര്യത്തിനു പ്രാധാന്യമുള്ള അല്പം പരുക്കനായ രസികനെ നല്‍കിയപ്പോള്‍ തീര്‍ത്തു ഗൗരവമുള്ള വേഷങ്ങളാണ് മോഹന്‍ സുകുമാരന് നല്‍കിയത്.

ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായ ഒരു സാധരനക്കാരനെയാണ് എം ടി സാര്‍ അദ്ദേഹത്തിന്‍റെ തിരക്കഥകളില്‍ സുകുമാരന് വേണ്ടി ഒരുക്കിയത്. സുകുമാരന് ഏറെ പരിചിതമായ വള്ളുവനാടന്‍ നായകന്മാരെയാണ് അദ്ദേഹം സുകുമാരനായി കരുതിവച്ചത്. ബന്ധനവും വാരിക്കുഴിയും വില്‍ക്കാനുണ്ട് സ്വപ്നങ്ങളും എല്ലാം ആ കൂട്ടത്തില്‍ പെടും. റിലീസ് ആകാതെ പോയ “എവിടെയോ ഒരു ശത്രു” എന്ന സിനിമയില്‍ സുകുമാരന്‍റെ കരിയറില്‍ തന്നെ ഏറ്റവും മികച്ചതെന്നു പറയാവുന്ന വേഷം എം ടി സുകുമാരന് വേണ്ടി ഒരുക്കി. അതിലെ കൊച്ചു മുതലാളി എന്ന വില്ലന്‍ വേഷം സുകുമാരന്‍ തന്‍റെ കൂടെ അഭിനയിക്കുന്നവരെ നിഷ്പ്രഭരാക്കിയാണ് ചെയ്തതെന്ന് ആ സിനിമയിലെ നായകനായ വേണു നാഗവള്ളി ഒരിക്കല്‍ പറഞ്ഞിരുന്നു. (പിന്നീട് ചില മാറ്റങ്ങളോടെ ആ സിനിമ ഏഴാമത്തെ വരവ് എന്ന പേരില്‍ ഇറങ്ങിയപ്പോള്‍ പ്രസ്തുത വേഷം സുകുമാരന്‍റെ പുത്രന്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചല്ലോ.)

സത്യന്‍ അന്തിക്കാട് സ്വന്തന്ത്രമായി സംവിധാനം ചെയ്തു പുറത്തു വന്ന ആദ്യ സിനിമയായ കുറുക്കന്‍റെ കല്യാണത്തിലും രണ്ടാമത് ചെയ്ത കിന്നാരത്തിലും അന്നോളം സുകുമാരന്‍ ചെയ്യാത്ത രീതിയിൽ കോമഡി കഥാപാത്രം ഫലപ്രദമായി അദ്ദേഹം അഭിനയിച്ചു പ്രേക്ഷക പ്രീതി നേടി. ഒട്ടുമിക്ക സംവിധായകരും സുകുമാരന്‍റെ ആക്ഷന്‍ – ഡയലോഗ് കഥാപാത്രത്തിന് പ്രാധാന്യമൊരുക്കി ചിത്രങ്ങള്‍ എടുത്തപ്പോള്‍ ഈ നാല് സംവിധായകരും സുകുമാരന് ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കാനുള്ള സിനിമകള്‍ കൂടുതല്‍ നല്‍കി.. (സുകുമാരന് നല്ല വേഷങ്ങൾ നൽകിയ വേറെയും സംവിധായകരുണ്ട്. എങ്കിലും ഇവർ നാല് പേരെ കുറിച്ചുള്ള കാര്യങ്ങളാണ് ഞാൻ കൂടുതൽ പ്രാധാന്യം കൊടുത്തത്..!)

തന്‍റെ റോളിന്‍റെ പ്രാധാന്യത്തെ കുറിച്ച് സദാ ബോധമുള്ള സുകുമാരന്‍, അര്‍ഹിച്ച പരിഗണന തനിയ്ക്ക് കിട്ടാതെ വരുന്ന അവസരങ്ങളില്‍ പ്രതികരിയ്ക്കാറുണ്ട്. അത്തരം ചില പരാമർശങ്ങൾ അന്ന് ചെറിയ വിവാദമൊക്കെ ഉണ്ടാക്കിയിരുന്നു. സ്വന്തമായി, ലോകോത്തര നിലവാരമുള്ള പുസ്തകങ്ങളുടെ വലിയൊരു ഖനി തന്നെയുണ്ടായിരുന്ന സുകുമാരന്‍ ഒരിക്കല്‍ മാര്‍ക്സിന്‍റെ ദാസ്‌ കാപിറ്റല്‍ എന്ന പുസ്തകം മുഴുവനും വായിച്ച ഒരു മലയാള നടന്‍ താന്‍ മാത്രമായിരിക്കുമെന്നും പറഞ്ഞതും വിവാദമുണ്ടാക്കി. പറഞ്ഞത്‌ മാറ്റി പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പലരും ഇതിനെ ധിക്കാരമായി കണ്ടു. മലയാള സിനിമയുടെ ഈറ്റില്ലമായ ഉദയായുടെ സിനിമയിലോ മെറിലാന്‍ഡ്‌ സിനിമകളിലോ മഞ്ഞിലാസിന്റെ സിനിമകളിലോ ഒന്നും സജീവമാകതെയാണ് സുകുമാരന്‍ അക്കാലത്ത്‌ മലയാള സിനിമയിലെ നായകനായി വിലസിയത്.
എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ സിനിമയില്‍ അവസരം കുറഞ്ഞപ്പോഴും സുകുമാരനിലെ കര്‍ക്കശക്കാരനു മാറ്റമുണ്ടായിട്ടില്ല. ഒരിക്കൽ ബാലചന്ദ്ര മേനോന്‍ “അച്ചുവേട്ടന്റെ വീട്” എന്ന സിനിമയുടെ തിരക്കഥ രചനയിൽ മുഴുകിയിരുന്ന സമയത്ത്, സുകുമാരൻ അവിടേക്ക് വന്നു..

“” എന്താ ആശാനെ തന്‍റെ ആദ്യ പടത്തില്‍ അഭിനയിച്ചവരെ എല്ലാരെയും ഇരുപത്തിയഞ്ചാം പടത്തില്‍ വിളിക്കുമെന്ന് പറഞ്ഞിട്ട് എന്നെ വിളിക്കുന്നില്ലേ..??”” എന്ന് സുകുമാരന്‍ ചോദിച്ചു. സുകുമാരന് പറ്റിയ വേഷമില്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ സുകുമാരന്‍ കൂടുതൽ പ്രതിഫലം ചോദിച്ചാൽ നല്‍കാന്‍ പറ്റിയ അവസ്ഥയിലല്ല താൻ എന്നും മേനോന്‍ പറഞ്ഞു.

“” തനിയ്ക്ക് എന്ത് തരാം പറ്റും??”” എന്ന് സുകുമാരന്‍ തിരിച്ചു ചോദിച്ചു. “” നെടുമുടിയുടെ ചേട്ടന്‍റെ ഒരു റോള്‍ ഉണ്ട്. അധികം സീനുകള്‍ ഇല്ല..” പ്രതിഫലമായി കൊടുക്കാൻ കഴിയുന്ന, സാമാന്യം ഭേദപ്പെട്ട അഞ്ചക്ക തുക തന്നെ മേനോൻ പറഞ്ഞു. കവിളില്‍ ഒന്ന് ചൊറിഞ്ഞു കൊണ്ട് സുകുമാരന്‍റെ ഡയലോഗ് ഉടനെയെത്തി..
“ചേട്ടൻ റോള്‍ എങ്കില്‍ അങ്ങനെ.. എന്‍റെ വീട്ടിലെ പട്ടികള്‍ക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാമല്ലോ..!!!”
ഈ സ്വഭാവം അദ്ദേഹം പണ്ടും കാണിച്ചിരുന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടിയില്ലെങ്കില്‍ സുകുമാരന്‍ തന്‍റെ പ്രതിഷേധം തീര്‍ക്കുന്നത് ആ സിനിമയുടെ ഡബ്ബിങ് സമയത്തായിരിക്കും. പന്ത്രണ്ടു റീലുകളുടെ ഡബ്ബിങ് കഴിഞ്ഞാല്‍ സുകുമാരന് തൊണ്ടയില്‍ “കിച് കിച്” വരും.. ശബ്ദം കുറയും.. ബാക്കിയുള്ള പ്രതിഫലം കിട്ടാതെ ആ “അസ്വസ്ഥത” മാറുകയുയില്ല. ആ സമയത്ത് അദ്ദേഹം തിരുവനന്തപുരത്ത് ഈവെനിംഗ് കോളേജില്‍ ചേര്‍ന്ന് വക്കീല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തി. മാത്രമല്ല അന്ന് അവിടെ SFIക്ക് വേണ്ടി ഇലക്ഷന്‍ മത്സരിച്ചു ജയിച്ച ചരിത്രവും സുകുമാരനുണ്ടായിരുന്നു. വക്കീല്‍ പരീക്ഷ പാസായ സുകുമാരന്‍ CONSUMER FORUMല്‍ ( അവിടെ ആകുമ്പോള്‍ വക്കീല്‍ UNIFORM അനിവാര്യമല്ല..) Appear ചെയ്തിരുന്ന കാര്യം അന്നത്തെ അദ്ദേഹത്തിന്‍റെ കൂടെ പഠിച്ചവര്‍ ഇന്നും ഓര്‍ക്കുന്നു.

കരുണാകരന്‍ കേരളം ഭരിച്ച കാലത്ത് KSFDC ല്‍ ഉന്നത സ്ഥാനം അലങ്കരിച്ച ചരിത്രവും സുകുമാരനുണ്ട്. ഈ സമയത്ത് തന്നെയാണ് അദ്ദേഹം തന്‍റെ കരിയറിന്‍റെ മൂന്നാം അദ്ധ്യായത്തില്‍ മികച്ച പോലീസ് വേഷങ്ങള്‍ ചെയ്തതും. സിബിഐ ഡയറികുറിപ്പ്, മൂന്നാമുറ, മുഖം അടിക്കുറിപ്പ്, ദശരഥം തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന് പ്രേക്ഷക കയ്യടി നേടിക്കൊടുത്തു. ന്യായവിധിയിലെ മൊട്ടത്തലയന്‍ വേഷം തനിക്ക് പ്രിയപ്പെട്ട ഹോളിവുഡ് നടന്‍ “YUL BRYNNER”നുള്ള തന്‍റെ ആദരവാണ് എന്ന് സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 1990കളില്‍ CID ഉണ്ണികൃഷ്ണന്‍, പിന്‍ഗാമി തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലും കോട്ടയം കുഞ്ഞച്ചനിലെ ഉപ്പുക്കണ്ടം കുടുംബത്തിലെ മൂത്ത സഹോദരനായും സുകുമാരന്‍ തിളങ്ങിയിരുന്നു.
അഭിനയ തിരക്കിനിടയില്‍ ഇരകള്‍ എന്ന നല്ല സിനിമ നിര്‍മ്മിക്കാനും സുകുമാരന്‍ സമയം കണ്ടെത്തി. കെ ജി ജോര്‍ജ് ആയിരുന്നു ഇരകളുടെ സംവിധായകന്‍. ഗണേഷ് കുമാറിനെ സിനിമക്ക് പരിചയപ്പെടുത്തിയ ആ ചിത്രത്തിന്‍റെ നഷ്ടം തീര്‍ക്കാന്‍ സ്വന്തം മക്കളുടെ പേരില്‍ ഇന്ദ്രരാജ് ക്രിയേഷന്‍ ബാനറില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് “പടയണി” എന്ന സിനിമയും എടുക്കേണ്ടി വന്നു സുകുമാരന്. അതോടെ നിര്‍മ്മാണ പരിപാടിയും അദ്ദേഹം അവസാനിപ്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം, മരണത്തിനു കുറച്ചു നാള്‍ മുമ്പ്, തന്‍റെ ഉള്ളില്‍ കുറെ കാലമായി നിന്നിരുന്ന സംവിധായക മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങിയതായും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഉടനെ ചെയ്യുമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. എന്തായാലും ആ മോഹം ബാക്കി വെച്ചിട്ടാണ് സുകുമാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകം വിട്ടുപോയത്.

സുകുമാരനെ കുറിച്ചുള്ള ഈ ലേഖനം, എന്റെ അയൽവാസിയായ കാരക്കത്ത് വീട്ടിൽ ഉണ്ണി മേനോനെ കൂടി പരാമർശിച്ച് കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സംവിധായകനല്ല. പക്ഷെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ ഇദ്ദേഹത്തെ നിങ്ങളറിയും. സിനിമയിൽ വരുന്നതിന് മുമ്പുള്ള സുകുമാരന്റെ ഉറ്റചങ്ങാതിമാരിൽ ഒരാളായിരുന്നു ഉണ്ണി മേനോനും. ഇരുവരും കൂടി തൃശൂർ റൗണ്ടിലൂടെ സായാഹ്നങ്ങളിൽ നടക്കുമായിരുന്നു. ഭയങ്കര സിനിമാപ്രേമിയായ ഉണ്ണിമേനോൻ, തിയറ്ററിനു മുന്നിലെത്തുമ്പോൾ അങ്ങോട്ടേക്ക് നീങ്ങും. സുകുമാരനെ ക്ഷണിച്ചാൽ, ഉടനെ നിരസിച്ച് കൊണ്ടുള്ള മറുപടി വരും.. “ഇതൊക്കെ കണ്ടു ചുമ്മാ സമയം കളയാൻ എനിയ്ക്ക് താല്പര്യമില്ല..!” (ഈ സുകുമാരനാണ് പിന്നീട് 250ലധികം സിനിമകളിൽ അഭിനയിച്ചത് എന്നത് ഉണ്ണി മേനോൻ കൗതുകത്തോടെ ഇന്നും ഓർക്കുന്നു..!

അഭിനയത്തിലെ സുകുമാര കലകള്‍ മലയാളിക്ക് കാണിച്ചു കൊടുത്ത സുകുമാരന്‍, മലയാള സിനിമയുള്ള കാലത്തോളം ഓർമ്മിയ്ക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല..! സുകുമാരന് ഓർമ്മപ്പൂക്കൾ!

LATEST

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ