0 M
Readers Last 30 Days

തമിഴ്നാട്ടിലെ തിരുപ്പൂർ കേരളത്തിന് നൽകുന്ന പാഠവും കിറ്റക്സും സാബുവും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
98 SHARES
1170 VIEWS

Hari Mohan എഴുതിയത്

തമിഴ്നാട്ടിലെ തിരുപ്പൂർ അറിയപ്പെടുന്നതു രാജ്യത്തെ തുണിവ്യവസായത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായാണ്. തൊണ്ണൂറുകളിലെ തിരുപ്പൂരിന് അതേക്കുറിച്ചു ചിലതു കാര്യമായി പറയാനുണ്ടാകും.1999-ൽ രാജ്യത്തെ വ്യവസായിക ഉത്പാദനത്തിൽ 14 ശതമാനവും ജി.ഡി.പിയിൽ നാലു ശതമാനവും സംഭാവന ചെയ്തിരുന്നതു തിരുപ്പൂരിലെ തുണി വ്യവസായമായിരുന്നു. ഒമ്പതിനായിരത്തോളം ചെറുകിട വ്യവസായങ്ങൾ ഉള്ള മേഖല.

പക്ഷേ, വ്യവസായിക മുന്നേറ്റത്തിനിടെ ഒരു ജനതയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്നതു വൈകിയാണ് അവർ തിരിച്ചറിയുന്നത്. തിരുപ്പൂരിലൂടെ ഒഴുകി കോയമ്പത്തൂർ, ഈറോഡ് വഴി കരൂരിൽ വെച്ചു കാവേരി നദിയിലേക്കു ചേരുന്ന നൊയ്യാൽ നദിയിൽനിന്നാണു പ്രശ്നം തുടങ്ങുന്നത്. നെല്ലും തെങ്ങുമടക്കമുള്ള വിളകൾ കൃഷി ചെയ്യാനായി ആശ്രയിച്ചിരുന്ന നൊയ്യാൽ നദിയും നൊയ്യാൽ അണക്കെട്ടും ക്രമേണ തങ്ങളുടെ കൃഷിഭൂമികളെ തരിശുഭൂമികളാക്കുന്നത് ആ ജനതയ്ക്കു കൺമുന്നിൽ കാണേണ്ടിവന്നു.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് റിപ്പോർട്ടിൽ ഇതേക്കുറിച്ചു പറയുന്നതിങ്ങനെ – “ബ്ലീച്ചിങ് ലിക്വിഡുകൾ, സോഡാ ആഷ്, കോസ്റ്റിക് സോഡ, സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്, സോഡിയം പെറോക്സൈഡ് അടക്കമുള്ള കെമിക്കലുകളാണു തിരുപ്പൂരിലെ തുണി വ്യവസായത്തിന്റെ ഭാഗമായുള്ള ബ്ലീച്ചിങ്, ഡൈയിങ് പ്രക്രിയക്കുപയോഗിക്കുന്നത്. മലിനജലമായാണ് ഇവ പുറത്തുവിടുന്നത്. ഇത് അസിഡിക്കാണ്, ഒപ്പം അസഹനീയമായ മണവും. ഇതുമൂലം ജലത്തിൽ ബയോളജിക്കൽ-കെമിക്കൽ ഓക്സിജൻ അളവു വളരെ കൂടുതലായി ആവശ്യം വരുന്നു. ഇതുമൂലം കോയമ്പത്തൂർ മുതൽ തിരുപ്പൂർ വരെയുള്ള ഭൂഗർഭജലം ജലസേചനത്തിനു യോഗ്യമല്ലാതാകുന്നു.”
ഇതിനിടയിൽ 1992-ൽ നൊയ്യാൽ അണക്കെട്ട് നിർമ്മിക്കപ്പെട്ടു. 10,000 ഏക്കറിലധികം കൃഷിഭൂമിയിലേക്കുള്ള ജലം ഇവിടെനിന്നും ലഭിച്ചിരുന്നു. പക്ഷേ, കേവലം അഞ്ചുവർഷം മാത്രമാണ് ഈ അണക്കെട്ട് ജലസേചനത്തിനായി കർഷകർക്ക് ഉപയോഗിക്കാനായത്. കെമിക്കലുകളുടെ അമിതമായ സാന്നിധ്യം മൂലം അണക്കെട്ടിലെ ജലത്തിന്റെ ഉപയോഗം തിരുപ്പൂരിലെയും കരൂരിലെയും കർഷകർക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതേക്കുറിച്ച് 2004 ഓഗസ്റ്റ് 20-ന് ഒരു ലേഖനം ‘ദ ഹിന്ദു’വിൽ പ്രസിദ്ധീകരിച്ചിരുന്നു.
അണക്കെട്ടിന്റെ നാലു കിലോമീറ്റർ ദൂരപരിധിയിലുള്ള കുഴൽക്കിണറുകളിലെ ജലവും മലിനമാക്കപ്പെട്ടുവെന്നും സിങ്ക്, ക്രോമിയം, കോപ്പർ, കാഡ്മിയം എന്നിവയുടെ അമിത സാന്നിധ്യമുള്ള ഈ ജലം ഗാർഹിക, വ്യവസായിക, ജലസേചന ഉപയോഗത്തിനു യോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്നു മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിസ് 2007-ൽ ഇറക്കിയ വർക്കിങ് പേപ്പറിൽ കണക്കുകളടക്കം വിശദീകരിച്ചിരുന്നു.

വിഷയത്തിൽ കർഷകർ 1996-ലായിരുന്നു ആദ്യമായി നിയമപോരാട്ടത്തിലേക്കു കടക്കുന്നത്. കരൂർ താലൂക്ക് നൊയ്യാൽ അഗ്രിക്കൾച്ചറിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റും അഭിഭാഷകനുമായ പി.ആർ കുപ്പുസ്വാമിയാണ് ആദ്യ ഹർജി മദ്രാസ് ഹൈക്കോടതിയിൽ നൽകിയത്. ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. 1997 മാർച്ച്‌ ആറിനു കോടതിയുത്തരവ് വന്നു. ഓരോ യൂണിറ്റുകളും ആ വർഷം ഏപ്രിലിനു മുൻപായി എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളും ജൂൺ പത്തോടെ കോമൺ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. അതിനു കഴിഞ്ഞില്ലെങ്കിൽ ഈ യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ്‌, കോയമ്പത്തൂർ ജില്ലാ കളക്ടർ എന്നിവരോടു കോടതി നിർദേശിച്ചു.

1998-ൽ പ്ലാന്ററുകളുടെ നിർമാണം നടക്കുകയാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം അണക്കെട്ട് ക്ലീൻ ചെയ്യാമെന്നും നൽകിയ ഉറപ്പിന്മേൽ കുറേക്കാലം കൂടി നടപടിക്രമങ്ങൾ മുന്നോട്ടുപോയി. അതിനിടയിൽ 2003 നവംബർ അഞ്ചിനു മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ ഒരു റിപ്പോർട്ട്‌ സമർപ്പിച്ചു. അതുപ്രകാരം 729 ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾ നേരിട്ടോ അല്ലാതെയോ നൊയ്യാൽ നദിയിലേക്ക് ഒഴുക്കുന്ന മലിനജലത്തിന്റെ അളവ് ദിനംപ്രതി 87 മില്യൺ ലിറ്റർ ആണ്. ഓരോ ലിറ്ററിലും മൂവായിരം മുതൽ ഏഴായിരം വരെ കെമിക്കലോ ഖരപദാർഥങ്ങളോ ഓരോ ലിറ്റർ ജലത്തിൽ ഉണ്ട്.

2007-ഓടെ പ്ലാന്ററുകളുടെ നിർമാണം പൂർത്തിയാക്കണമെന്ന അവസാന താക്കീതും കോടതിയിൽ നിന്നുവന്നു. 2005, 2006, 2007 വർഷങ്ങളിലെ നഷ്ടം പരിഗണിച്ച് 12 കോടി രൂപ പിഴയും പുറന്തള്ളിയ മാലിന്യത്തിനു 12.5 കോടി രൂപയും പ്രകൃതിനാശത്തിന് 24.79 കോടി രൂപയും കെട്ടിവെയ്ക്കാണ് കോടതിയുടെ നിർദേശവും വന്നു. അതേത്തുടർന്നു പല ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചു. അതിൽ കിറ്റക്സിന്റെ നാലു യൂണിറ്റുകളും ഉണ്ടായിരുന്നു.
കിറ്റക്സിന്റെ അടുത്ത പ്രവർത്തനമേഖല കേരളമായിരുന്നു. 2008-ലാണ് തിരുപ്പൂരിൽ അവസാനിപ്പിച്ച ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളിൽ ഒന്ന് കിറ്റക്സ് കിഴക്കമ്പലത്ത് സ്ഥാപിച്ചത്. കടുത്ത എതിർപ്പിനിടെയായിരുന്നു എൽ.ഡി.എഫ് ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത്‌ യൂണിറ്റിന് അനുമതി നൽകിയത്. നാട്ടുകാരുടെയും പാടശേഖര സമിതിയുടെയും എതിർപ്പുകൾ മുഖവിലയ്ക്കെടുത്ത അന്നത്തെ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇതിനെ എതിർത്തു. അനുകൂലിച്ചും എതിർത്തും 9 വീതം അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിൻബലത്തിൽ കിറ്റക്സ് വിജയിച്ചു. യൂണിറ്റ് തുടങ്ങാൻ ലൈസൻസ് ലഭിച്ചു.

2010-ൽ പഞ്ചായത്ത്‌ ഭരണം മാറി. അന്നത്തെ യു.ഡി.എഫ് ഭരണസമിതിക്കു മുന്നിൽ മൂന്നു ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കുകൂടിയുള്ള അനുമതിക്കായി കിറ്റക്സ് സമീപിച്ചു. തിരുപ്പൂരിൽ നാലു യൂണിറ്റുകളാണു പ്രവർത്തനം അവസാനിപ്പിച്ചത് എന്നോർക്കുക. എന്നാൽ പഞ്ചായത്ത് അനുമതി നിഷേധിച്ചു. ശേഷം പഞ്ചായത്ത്‌ നിലവിലുള്ള ഒരു യൂണിറ്റിനു ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം എന്നു കമ്പനിയോട് ആവശ്യപ്പെട്ടു. ഒരുവർഷം വരെ ഇതിനായി സമയവും നൽകി. 2012 ആയിട്ടും ഇതു പൂർത്തിയാക്കാതെ വന്നപ്പോൾ അഞ്ചു വാർഡുകളിലെ ഗ്രാമസഭകൾ പഞ്ചായത്തിനു പരാതി നൽകി. തുടർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. ഈ പരാതികൾ പഞ്ചായത്ത്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവർക്കു കൈമാറി.
തുടർന്നു മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് എന്നിവയുടെ പരിശോധനയിൽ യൂണിറ്റിൽ നിന്നുള്ള മാലിന്യം കടമ്പ്രയാറിലും സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും തോടുകളിലും എത്തുന്നതായി കണ്ടെത്തി. തുടർന്ന് 2012-ൽ യൂണിറ്റിനു സ്റ്റോപ്പ്‌ മെമ്മോ നൽകാൻ പഞ്ചായത്ത്‌ തീരുമാനിച്ചു. പിന്നീട് ഇന്നത്തേതിന്റെ തനിയാവർത്തനമായിരുന്നു. തന്റെ സ്ഥാപനം ഇവിടെനിന്നും ശ്രീലങ്കയിലേക്കു കൊണ്ടുപോകുമെന്നായിരുന്നു അന്ന് സാബു എം ജേക്കബ് പത്രസമ്മേളനം നടത്തി ഭീഷണിപ്പെടുത്തിയത്. തൃക്കാക്കര എം.എൽ.എ ബെന്നി ബെഹനാനും പഞ്ചായത്തും തന്നെ വേട്ടയാടുകയാണെന്നു സാബു അന്നു പറഞ്ഞു. സർക്കാർ സമ്മർദത്തിലായി. അതോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ വിഷയം പരിശോധിക്കാൻ അന്നത്തെ മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉപസമിതിയെ നിയമിച്ചു. ഈ സമിതിയും കമ്പനിയുടെ മലിനീകരണത്തിനെതിരെ നിലകൊണ്ടു. ആറുമാസം സമയമാണ് അന്നും പ്ലാന്റ് നിർമിക്കാൻ കിറ്റക്സ് ചോദിച്ചത്.

അപ്പോഴേക്കും ഒരുവശത്തു കമ്പനിമാലിന്യത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കാതിരുന്ന വലിയൊരു വിഭാഗം ജനതയെയും അവർ കൈയിലെടുത്തിരുന്നു. സൗജന്യമായി അരിയും പച്ചക്കറിയുമടക്കം നൽകി അവർ ജനകീയ പരിവേഷത്തിലെത്തി. ട്വന്റി-ട്വന്റി എന്ന ചാരിറ്റി സംഘടന വഴിയായിരുന്നു ഇതൊക്കെയും. ട്വന്റി-ട്വന്റി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന ഉറപ്പായിരുന്നു സാബുവിന്റെ ഇൻവെസ്റ്റ്മെന്റ്. ഈ വാക്കു വിശ്വസിച്ചു രാഷ്‌ട്രീയപാർട്ടി പ്രതിനിധികളും സിനിമാ താരങ്ങളും ഈ ചാരിറ്റിയുടെ ഭാഗമായി.

എന്നാൽ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ, 2015-ൽ കിഴക്കമ്പലം പഞ്ചായത്ത്‌ ഭരണം ട്വന്റി-ട്വന്റി പിടിച്ചു. മലിനീകരണം നടക്കുന്നുവെന്ന് ആരോപണമുള്ള രണ്ടു വാർഡുകൾ അവർക്കു കിട്ടിയില്ല. പക്ഷേ, പഞ്ചായത്തുഭരണം ലഭിച്ചതോടെ നേരത്തെ അനുമതി നിഷേധിക്കപ്പെട്ട മൂന്നു ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകൾക്കു കൂടി പഞ്ചായത്തിന്റെ അനുമതിയായി. ശേഷം അടുത്ത സർക്കാരും വന്നു. അതോടെ കിറ്റക്സ് എന്നതിനേക്കാൾ ട്വന്റി-ട്വന്റി ചർച്ച ചെയ്യപ്പെട്ടു. മുഴുവൻ ചർച്ചാ കേന്ദ്രവും പുതിയ രാഷ്ട്രീയ പ്രസ്ഥാനമായി. കടമ്പ്രയാറിന്റെ മലിനീകരണം ഇടയ്ക്കെപ്പോഴോ വന്നുപോകുന്ന ഫില്ലർ ചർച്ച മാത്രമായി. ഇതിനിടെ ഡൈയിങ് ആൻഡ് ബ്ലീച്ചിങ് യൂണിറ്റുകളെക്കുറിച്ചുള്ള വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്കു ട്വന്റി-ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് നൽകിയ മറുപടി രസകരമായിരുന്നു. അപേക്ഷയിലെ 10 ചോദ്യങ്ങൾക്കും ഒരേ മറുപടിയായിരുന്നു, “വിവരം ലഭ്യമല്ല” എന്ന്.
ഇതിനിടയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിലുള്ള എൻവയോണ്മെന്റൽ ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ നദികളിലെ ജലഗുണനിലവാരത്തേക്കുറിച്ചുള്ള റിപ്പോർട്ടിൽ കടമ്പ്രയാറിനെക്കുറിച്ചു പറഞ്ഞു. കടമ്പ്രയാറിന്റെ ബ്രഹ്മപുരം ഭാഗത്തെ ഓരോ 100 മില്ലീലിറ്റർ വെള്ളത്തിലും 200 മുതൽ ഒരുലക്ഷം വരെ കോളിഫോം ബാക്ടീരിയയുള്ളതായി റിപ്പോർട്ടിലുണ്ടായി. മറ്റു വിസർജ്യങ്ങൾ ഉൾപ്പെടുമ്പോൾ ഇത് 700 മുതൽ 1.20 ലക്ഷം വരെയാണിത്. മനക്കക്കടവു ഭാഗത്തെ കോളിഫോം ബാക്ടീരിയയുടെ അളവ് 12 മുതൽ 6300 വരെയാണ്. മറ്റു വിസർജ്യങ്ങൾ ഉൾപ്പെടുമ്പോൾ ഇത് 340 മുതൽ 7900 വരെയാണ്. ഇൻഫോ പാർക്കും സ്മാർട്ട് സിറ്റിയുമടക്കമുള്ള സ്ഥാപനങ്ങളും നിരവധി വ്യവസായ ശാലകളും വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആശ്രയിക്കുന്നത് 27 കിലോമീറ്റർ നീളവും 14 കൈവഴികളുമുള്ള കടമ്പ്രയാറിനെയാണ്.

ഇതൊക്കെയും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളാണ്. ഇതല്ലാതെ അവർ നടത്തുന്ന തൊഴിൽ ചൂഷണങ്ങളുമേറെയുണ്ട്. അടിയന്തരമായി അഡ്രസ്സ് ചെയ്യേണ്ടവ തന്നെയാണതും.
നാലരവർഷം ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്ത സുരേഷ് മൂലയിൽ ‘ന്യൂസ്റപ്റ്റി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചിലതുണ്ട്, “ജി.എസ്.ഡി എന്നൊരു പ്രൊഡക്ഷൻ സംവിധാനം അവിടെ നടപ്പാക്കി. അതോടുകൂടിയാണു മലയാളികൾ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഇറങ്ങാൻ തുടങ്ങിയത്. വൺസി (വൺ സൈഡഡ്) എന്നൊരു തരം ഡ്രസുണ്ട്. നവജാത ശിശുക്കൾക്കുള്ളതാണ്. ഞാൻ 2008-ലാണ് ആദ്യം അവിടെ ജോയിൻ ചെയ്യുന്നത്. 40 പേരുള്ള ഒരു പ്രൊഡക്ഷൻ ലൈനിലെ ഒരു ദിവസത്തെ വൺസി ടാർഗറ്റ് 2,900 പീസായിരുന്നു. ഒരു ദിവസത്തെ ടാർ​​ഗറ്റായിരുന്നു അത്. 2017-ൽ ക്വാളിറ്റി കൺട്രോളർ ആയി തന്നെ ഞാൻ വീണ്ടും കിറ്റക്സിൽ റീജോയിൻ ചെയ്തു. അപ്പോൾ, വൺസി ടാർ​ഗറ്റ് 9,700 ആക്കിയിരുന്നു. 40 പേർ തന്നെ അതു നിർമ്മിച്ചെത്തിക്കണം. അതു മാത്രമല്ല, 2900 ടാർ​ഗറ്റ് ആയിരുന്ന സമയത്ത് ഒരു ലൈനിൽ രണ്ട് ഹെൽപർമാരേക്കൂടി വെച്ചിരുന്നു. ആ രണ്ട് പേരെ ഒഴിവാക്കി. നെക് ബൈൻഡിങ്ങ് കട്ട് ചെയ്തുകൊടുക്കാൻ ആളെ നിർത്തുമായിരുന്നു. 40 പേരിൽ നിന്ന് ആ ഹെൽപറെ കൂടി മാറ്റി. എല്ലാവരും ആ പണി കൂടി ചെയ്യേണ്ട അവസ്ഥയായി. ടാർ​ഗറ്റ് എത്തണം. എത്തിയില്ലെങ്കിൽ ഓവർടൈം പണിയെടുപ്പിച്ച് ടാർ​ഗറ്റ് എത്തിച്ചിട്ടേ വിടൂ. മലയാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം ഈ ജി.എസ്.ഡി സംവിധാനം തന്നെയാണ്. ഞാൻ ആദ്യം അവിടെ ജോലിക്കു കയറി ഇറങ്ങുന്നതുവരെ മുക്കാൽ പങ്കും മലയാളികളായിരുന്നു. ഒരു ഫ്ലോറിൽ 40 പേരടങ്ങുന്ന എട്ട് ലൈനാണ്. രണ്ടാമതു ചെല്ലുമ്പോൾ ഒരു ഫ്ളോർ നിറയെ ഇതരസംസ്ഥാന തൊഴിലാളികൾ.
2008-ൽ ചെല്ലുമ്പോൾ തകര ഷെഡ്ഡുകൾ കൊണ്ടുള്ള ഷെൽട്ടറായിരുന്നു. ആ സമയത്തും സ്ത്രീകൾക്കു നല്ല താമസസൗകര്യമാണ്. 2017-ൽ പോകുമ്പോഴും ഓപ്പറേറ്റർമാർ തകരഷെഡ്ഡിൽ തന്നെ. സൂപ്പർവൈസറിനു മുകളിലുള്ളവർക്കും നല്ല താമസസൗകര്യം.”

ഇത്തരം വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനു പാര്‍ലമെന്റംഗമായ ബെന്നി ബെഹനാന്‍ നൽകിയ പരാതി, പി.ടി തോമസ് എം.എല്‍.എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നൽകിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളെയാണ് അടുത്തകാലത്തു സാബു എന്ന കിറ്റക്സ് മുതലാളി വേട്ടയാടലായി വിശേഷിപ്പിച്ചത്.

ഈ വേട്ടയാടലിന്റെ യാഥാർഥ്യം കുറച്ചുകൂടി വ്യക്തമാക്കുന്ന തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് ഇന്നു ‘മനോരമ ന്യൂസ്‌’ പുറത്തുവിട്ടിരുന്നു. വേണ്ടത്ര ശുചിമുറികൾ കമ്പനിയിലില്ലെന്നും തൊഴിലാളികൾക്കു കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിലെ മറ്റു കാര്യങ്ങൾ ഇങ്ങനെയാണ്- “അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ല. മിനിമം വേതനവും തൊഴിലാളികൾക്കു നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ തയാറാകുന്നില്ല. കരാർ തൊഴിലാളികൾക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. സാലറി സ്ലിപ്പുകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നൽകുന്ന രജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല.”

ഇതൊക്കെക്കൊണ്ടു തന്നെയാണു പരിശോധ​ന​ക​ളു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ട് ഉണ്ടാകില്ലെന്ന തെലങ്കാന സർക്കാരിന്റെ വാഗ്ദാനം കേട്ടു മുതലാളി ധൃതംഗപുളകിതനാകുന്നത്. കാശുള്ളവനെ സ്റ്റേറ്റ് ചോദ്യം ചെയ്യരുതെന്ന കോർപ്പറേറ്റ് മാനസികനില തന്നെയാണ് അയാളുടേതും.
വ്യവസായ സൗഹൃദ സംസ്ഥാനമാണിതെന്നു ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാൻ വിലപേശി അയാളെ തിരികെക്കൊണ്ടു വരുന്ന ഒരു നടപടികളിലേക്കും സർക്കാർ കടക്കരുത്. നടപടികൾ സർക്കാർ തുടരണം. തൊഴിൽ ചൂഷണവും മലിനീകരണവുമടക്കം ഒട്ടേറെയുണ്ട്. ഇവിടെ പ്രവർത്തിക്കുമെങ്കിൽ അതു നിയമപരമായിത്തന്നെയാവണം.

ഇന്നോ ഇന്നലെയോ ഉണ്ടായതല്ല കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം. ആ അന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് 3,500 കോടി നിക്ഷേപം നടത്താൻ കിറ്റക്സ് പ്രാപ്തമായത്. അതുകൊണ്ടു കേരളത്തിലെ മുഴുവൻ വ്യവസായത്തിന്റെയും വ്യവസായികളുടെയും അപ്പോസ്തലനാകാൻ മുതലാളി ശ്രമിക്കേണ്ടതില്ല. കേരളത്തിലെ വ്യവസായിക അന്തരീക്ഷം സാബുവിൽ നിന്നു തുടങ്ങിയതോ സാബുവിൽ അവസാനിക്കുന്നതോ അല്ല.

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്