0 M
Readers Last 30 Days

വ്യായാമം മനസികോല്ലാസമല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
120 SHARES
1439 VIEWS

egggg 221 1

എഴുതിയത്: Dr. Viswanathan K

ഓർത്തോ ഓപി നിറയെ വേദനയാണ്. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, രാവിലെ കഴുത്തിൽ തുടങ്ങി വൈകുന്നേരം ഉപ്പൂറ്റിയിൽ ചെന്നു നിൽക്കുന്ന വേദന. ഇവയെല്ലാം ദിവസവും എത്തും. അസ്ഥിരോഗ വിദഗ്ധൻ പ്രശ്നം ഗുരുതരമല്ല എന്നു ഉറപ്പിക്കണം. കാൻസർ അല്ല, അണുബാധയല്ല, എല്ല് ഒടിഞ്ഞതല്ല, അങ്ങനെ. ഇതൊന്നുമല്ലെങ്കിൽ വേദന സംഹാരികൾ കൊടുത്ത് പറഞ്ഞയക്കാം. അടുത്ത വരവിൽ ഫിസിയോതെറാപ്പി ആകാം. മിക്കവാറും ഫിസിയോതെറാപ്പി, ലൈറ്റടി, കറന്റടി, ഇതിലൊക്കെ തീരും.

Image result for strengthening exerciseകാലാകാലമായി നിൽക്കുന്ന പല വേദനയുടെയും കാരണം മാസപേശികളുടെ ദൗർബല്യമാണ്. “എനിക്കു തേയ്മാനമാണ് ഡോക്ടർ,” എന്നു പറഞ്ഞു വരുന്ന ഇരുപതുകാരുണ്ട്. “തേയ്മാനം വരാനും ഒരു പ്രായമൊക്കെ ആവണ്ടേ സഹോദരാ,” എന്നു പറഞ്ഞാലും രക്ഷയില്ല.

തേയ്മാനം മാത്രം കൊണ്ട് വേദന ഉണ്ടാകുന്നില്ല. അങ്ങനെയായാൽ അറുപതു വയസ്സു കഴിഞ്ഞ എല്ലാവരും രോഗശയ്യയിലാവും. ഇവരുടെ എക്സ്റേ മുഴുവൻ തേയ്മാനമാണ്. അപ്പോൾ അതു മാത്രമല്ല.

നടുവേദന ഉണ്ടാകുന്നത് പലപ്പോഴും നടുവിലെയും വയറിലെയും മസിലുകൾക്കു ശക്തി കുറയുന്നതു കൊണ്ടാണ്. അതു പോലെ മുട്ടുവേദന, കഴുത്തവേദന, തോൾവേദന. എന്നെ കാണാൻ വരുന്ന ഒട്ടുമിക്ക ആളുകളെയും വ്യായാമം അഭ്യസിക്കാൻ ഫിസിയൊതെറാപ്പിക്ക് അയക്കും. പ്രത്യേകം പറയും- ലൈറ്റും കറണ്ടുമൊന്നും വേണ്ടാ, ഒൺലി എക്സർസൈസ്. വലിയ പ്രയോജനം ഇല്ല. കുറച്ച് ദിവസം വരിക, എക്സെർസൈസ് മനസ്സിലാക്കുക, പിന്നെ വീട്ടിൽ പൊയി ചെയ്യുക. ഇതാണു പരിപാടി. കുറച്ച് ദിവസം വരും, എന്തെങ്കിലും ചെയ്യും, പിന്നെ ചെയ്യില്ല. “ഡോക്ടർ, ഞാൻ ഫിസിയോ ചെയ്തു, ഒരു കാര്യവുമില്ല.” “എത്ര ദിവസം ചെയ്തു വ്യായാമം?” “അത് മൂന്ന് ദിവസം ചെയ്തു.”

കുറഞ്ഞത് മൂന്ന് മാസം ചെയ്യണം. പ്രയാസമാണ്. ആരും ചെയ്യില്ല. മരുന്നു കഴിക്കാം. സർജറി ആവാം. എക്സെർസൈസ് പക്ഷെ പാടാണ്. എല്ലാരോടും എക്സെർസൈസ് പറയുന്നതു കൊണ്ടു ഒരു ഗുണം ഉണ്ടായിട്ടുണ്ട്. അധികമാരും ചികിൽസ തേടി വരാറില്ല. കഴിഞ്ഞ തവണ നാട്ടിൽ അങ്ങനെ വന്ന ഒരാളോട് എന്റെ ചിറ്റപ്പൻ തന്നെ പറയുന്നതു കേട്ടൂ, “താൻ വേറെ എവിടെയെങ്കിലും പോ. അവനെ കാണിച്ചാൽ എക്സെർസൈസ് പറയും. വയറിളക്കം പിടിച്ചാലും പറയും എക്സെർസൈസ് ചെയ്യാൻ.”

Image result for strengthening exerciseപ്രകൃതിവിരുദ്ധമായ പരിപാടിയാണ് വ്യായാമം. മറ്റൊരു ജീവിക്കും ഇതിന്റെ ആവശ്യമില്ല. കാട്ടിലെ ആന ഭാരം കുറയ്ക്കാനായി വ്യായാമം ചെയ്യാറില്ല. പുലി ഹാര്‍ട്ടിന് അസുഖം ഉണ്ടാകാതിരിക്കാന്‍ രാവിലെ എഴുന്നേറ്റു നടക്കുന്നില്ല. മനുഷ്യനു പക്ഷെ ഇത് അത്യാവശ്യമായ കാര്യമാണ്. കാരണം സിംപിൾ- നമ്മുടെ പ്രകൃതി വിരുദ്ധമായ ജീവിതം.

ആധുനിക മനുഷ്യനു ശരീരം അനക്കാതെ കാര്യങ്ങള്‍ നടത്താൻ കഴിയുന്നു. ഇന്നു മറ്റൊരു കാലത്തും ഇല്ലാത്ത രീതിയില്‍ യഥേഷ്ടം ഭക്ഷണമുണ്ട്. ഇതെല്ലാം തിന്നു, കായികമായി ജോലിയൊന്നും ചെയ്യാതെ പ്രകൃതിവിരുദ്ധമായ ഒരു ജീവിതമാണ്‌ നമ്മളില്‍ പലരുടേതും. ഈ ചുറ്റപാട് പണ്ടൊക്കെ കുറച്ചു പേര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. രാജാവിനോ അങ്ങനെ കുറച്ചു പേർക്കു മാത്രം. കാട്ടില്‍ അലഞ്ഞു തിരുഞ്ഞു നടന്ന കാലത്ത് രാജാവും പ്രജയും ഒന്നുമില്ലായിരുന്നു. എല്ലാവരും ഒരു പോലെ അലയും, തിരയും.

പ്രകൃതിവിരുദ്ധരായതോടെ നാം ആരോഗ്യപരമായി മെച്ചപ്പെട്ടു- രോഗാണുവിന്റെ ശല്യം കുറഞ്ഞു. പക്ഷെ അതിനു പകരം വന്നത് ജീവിതശൈലീരോഗങ്ങൾ. ഇന്ന് കാണുന്ന പല ആരോഗ്യപ്രശ്നങ്ങളും ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ കാരണം ഉണ്ടായതാണ്. ഒന്നാമത്തെ പ്രശ്നം ആയുസിന്റെ നീളം കൂടി. Image result for strengthening exerciseഅധികമൊന്നും പണ്ടല്ല, അൻപത്തഞ്ചു വയസ്സായാൽ ജോലി നിർത്തി വാനപ്രസ്ഥവും വൈകാതെ തീരുമാനവും ആവുമായിരുന്നു. ഇപ്പോൾ അവരൊക്കെ മുടി കറുപ്പിച്ചു ഓടിചാടി നടക്കുന്നു. മുടി കറുപ്പിക്കാം, പക്ഷെ ആന്തരികാവയവങ്ങൾക്ക് പ്രായമായി കൊണ്ടേയിരിക്കും. വെയർ ആൻഡ് റ്റെയർ നടക്കുന്നു തുടർച്ചയായി. പ്രായം കൂടുന്നതും ഒരു ജീവിതശൈലീരോഗമാണ്.

പ്രായം കൂടും, അപ്പോൾ അസുഖം കൂടും. ഉദാഹരണത്തിനു ക്യാൻസർ. ജീവിച്ചിരുന്നാൽ നമുക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ കാൻസർ പിടിപ്പെടും. പണ്ട് വയറിളക്കം പിടിച്ച് മരിക്കേണ്ടവൻ ഇന്ന് ക്യാൻസർ പിടിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരുന്നു. ക്യാൻസർ പോട്ടെ. ഡയബീറ്റിസ്, പ്രഷർ, പൊണ്ണത്തടി, ഹൃദയത്തിന്റെ അസുഖം ഇവയെല്ലാം കൂടുതലാണിന്നു. ഞാൻ കാണുന്ന സാധാരണ പ്രശ്ങ്ങൾ നടുവേദന, മുട്ടുവേദന ഇങനെ ഒരിക്കലും മാറാത്ത കുറേ വേദനകളാണൂ. നമ്മുടെ ജീവിതരീതികളിൽ വന്ന മാറ്റമാണ് കാരണം, അതും ഒന്നോ രണ്ടോ തലമുറ കൊണ്ട്.

അൻപത് കൊല്ലം മുൻപ് ഒരു ശരാശരി കാർഷിക കുടുംബത്തിലെ വീട്ടമ്മയുടെ ദിനചര്യ ശ്രദ്ധിക്കുക:

“അമ്മ വെളുപ്പിന് നാലുമണിക്ക് എഴുന്നേൽക്കും. ജോലി തുടങ്ങുന്നു. രാത്രി 9 മണി വരെ അതു തുടരും.”

“രാവിലത്തെ ഭക്ഷണം കഞ്ഞിയോ കൊഴുക്കട്ടയോ പുട്ടോ കപ്പ പുഴുങ്ങിയതോ ആയിരിക്കും. തലേ ദിവസം വെള്ളത്തിൽ ഇട്ടിരിക്കുന്ന അരി തേങ്ങയും ചേർത്ത് അമ്മിക്കല്ലിൽ വെച്ച് അരച്ചെടുക്കുക. കുത്തി നിലത്തിരുന്ന് അടുപ്പിൽ തീ കത്തിച്ചാണ് പാചകം. പിന്നെ ഞങ്ങൾക്കെല്ലാം കട്ടൻ കാപ്പി ഉണ്ടാക്കണം. ഇതിനിടയിൽ തൊഴുത്തിൽ ചെന്ന് പശുവിനെ കറക്കണം. പഠിക്കാൻ പോകുന്ന മക്കൾക്കു കൊടുത്തയക്കാൻ ഭക്ഷണം. മുറ്റമടി. വീടിന്റെ തറ ചാണകം കൊണ്ട് ഇടയ്ക്കൊക്കെ മെഴുകണം.”

Image result for strengthening exercise“മക്കളെല്ലാം സ്ക്കൂളിൽ പോയശേഷമാണ് വീടിനു പുറത്തെ ജോലി തുടങ്ങുന്നത്. പശുക്കളെ വയലിൽ കെട്ടുക, ഇടക്ക് മാറ്റി കെട്ടുക, തൊഴുത്തു വൃത്തിയാക്കുക, ഉച്ചയോടു കൂടി പശുക്കളെ കുളിപ്പിക്കുക, വൈകിട്ടു കൊടുക്കാൻ വേണ്ടി പുല്ലുപറിക്കുക,കാടി തിളപ്പിക്കുക, വൈകിട്ട് വീണ്ടും പശുക്കളെ കറക്കുക, രാത്രിയിൽ വൈക്കോലു കൊടുക്കുക, അങ്ങിനെ.”

“ഒട്ടുമിക്ക കൃഷിപ്പണികളും അമ്മ ചെയ്യുമായിരുന്നു. കപ്പക്ക് ഇsകിളക്കുക, വെള്ളം കോരുക, വാഴപിരിച്ചു വയ്ക്കുക, അങ്ങിനെ പലതും. അന്ന് വീട്ടിൽ തന്നെയായിരുന്നു അരി ഉണ്ടാക്കിയിരുന്നത്. നെല്ലു പുഴുങ്ങണം, ഉണക്കിയെടുക്കണം, ഉരലിലിട്ട് കുത്തിയെടുക്കണം പാറ്റിവൃത്തിയാക്കണം.’

“അമ്മൂമ്മയുടെ കാര്യം ശ്രദ്ധിക്കണം. അവരെ കുളിപ്പിക്കുക, സമയത്തു ഭക്ഷണം കൊടുക്കുക, അങ്ങിനെ.”

“രാത്രി കിടക്കുന്നതിനു മുൻപ് പാത്രം കഴുകി വൃത്തിയാക്കണം, വല്യ പണിയാണ് അടുപ്പിലെ കരി പറ്റിയ പാത്രം കഴുകുന്നത്. പിന്നെ വീണ്ടും രാവിലെ നാലു മണിക്കു.”

ഇന്നിപ്പോള്‍ ഗ്യാസുണ്ട്, ഫ്രിഡ്ജും മിക്സിയും ഉണ്ട്. പശു ഇല്ല. തൊഴുത്ത് തീരെ ഇല്ല. എല്ലാം കിട്ടുന്ന സൂപ്പർ മാർക്കറ്റുണ്ട്. ഇതൊന്നും നല്ലതല്ലെന്നോ പണ്ടത്തെ രീതിലേക്ക് പോകണമെന്നോ അല്ല. തിരിച്ചു പോക്ക് നല്ലതല്ല, അത് സാധ്യമായാല്‍ തന്നെ. അൻപതു വർഷം കൊണ്ട് ജീവിതശൈലിയുടെ മാറ്റം കാരണം കായികമായ അദ്ധ്വാനം തീരെ കുറഞ്ഞു.

ഇതിനെക്കാൾ പ്രധാനപ്പെട്ട മാറ്റം ഭക്ഷണത്തിലാണ്. ഇത്രയധികം ഭക്ഷണം മനുഷ്യനു ലഭ്യമായ സമയം ഉണ്ടായിട്ടില്ല. സൂപ്പർ മാർക്കറ്റിൽ ചെന്നാൽ നിറയെ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഭക്ഷണങൾ. ഇതൊക്കെ കണ്ടാൽ തിന്നാതിരിക്കാൻ പ്രയാസം. മനുഷ്യന്റെ സ്വഭാവം അങ്ങനെയാണ്. ആയിരകണക്കിനു വർഷങ്ങളുടെ ഭക്ഷണത്തിനു വേണ്ടിയുള്ള അലച്ചിൽ പെട്ടെന്ന് മറക്കാൻ കഴിയില്ല.

Related imageഭക്ഷണം കിട്ടുന്ന സമയം അതു വലിച്ചു വാരി തിന്നുക, അടുത്തത് എപ്പോൾ കിട്ടും എന്നു ഉറപ്പില്ല- ഇതായിരുന്നു അലഞ്ഞു തിരിഞ്ഞു നടന്ന മനുഷ്യന്റെ അവസ്ഥ. കൃഷി തുടങിയപ്പോൾ കുറച്ച് ഭേദപ്പെട്ടു. എന്നാലും പട്ടിണി എന്നും കൂടെയുണ്ട്. ഒരു മഴ മാറിയാൽ കൂട്ടത്തോടെ മരിക്കും. അന്നൊക്കെ അമിതവണ്ണം ആഡംബരമായിരുന്നു. ബാങ്കിൽ പണം ഇടുന്ന പോലെ വയറിൽ കൊഴുപ്പിന്റെ നിക്ഷേപം. കുടവയർ ആഡ്ഡിത്യത്തിന്റെ ലക്ഷണം. മുറ്റത്ത് ബെൻസ് കാർ പോലെ. കൊടും പട്ടിണികളുടെ ഓർമ്മ മനുഷ്യന്റെ ഉപബോധത്തിൽ ഇപ്പൊഴുമുണ്ട്. വയറ് കുറച്ച് നിങൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ ചെന്നു നിന്നു നോക്കൂ. “നീ എന്താ പോലെ ആയല്ലൊ,” അവർ സ്നേഹത്തോടെ പറയും. “വല്ലാതെ ക്ഷീണിച്ചു. പണ്ട് എന്തു രസമായിരുന്നു കാണാൻ.”

അമിതവണ്ണം വ്യായാമം കൊണ്ട് മാത്രം മാറ്റുവാന്‍ അസാധ്യമാണ്. ഭക്ഷണം നിയന്ത്രിച്ചേ തീരൂ. അതിനു മറ്റാർക്കും നമ്മെ സഹായിക്കാന്‍ കഴിയില്ല. നമ്മുടെ വായ്ക്കുള്ളില്‍ എന്ത് കയറ്റുന്നു എന്നതു നമ്മുടെ മാത്രം നിയന്ത്രണത്തിലാണ്. പറയുന്നതു പോലെ എളുപ്പമല്ല.

രോഗം അകറ്റി നിര്‍ത്താനും തടി കുറയ്ക്കാനും വ്യായാമം നല്ലതാണ്, ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്. എന്ത് വ്യായാമം ചെയ്യണം എന്ന് ചോദിച്ചാൽ മിക്ക ഡോക്ടർമാരും ഉഴപ്പും, “ഓ, രാവിലെ കുറച്ചു നേരം നടന്നാല്‍ മതി.” വ്യായാമം അവരും മിക്കവാറും ചെയ്യാറില്ല എന്നതാണ് സത്യം. എന്തു വ്യായാമം ചെയ്യണം, എങ്ങനെ ചെയ്യണം, എപ്പോൾ- സംശയം നിരവധിയാണ്. ചിലത് നോക്കാം.

വ്യായാമത്തിന് സമയം ഇല്ലെന്നതാണ് പൊതുവെ ഉള്ള പ്രശ്നം. സമയം ഇല്ലെന്നല്ല, പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം. വ്യായാമം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എന്ന് കരുതിയാൽ സമയം താനെ ഉണ്ടാകും.

എന്ത് വേഷം ധരിക്കണം? കോട്ടന്‍ ഉടുപ്പുകള്‍ ഉപയോഗിക്കരുത്. കോട്ടന്‍ വിയർപ്പ് പിടിക്കുന്നു, കുതിരുന്നു. കുതിർന്നാൽ പിന്നെ ഉണങില്ല. നൈലോൺ, പോളിസ്റ്റർ, ലൈക്ര ഇതുപോലെ “ശ്വസിക്കാന്‍” കഴിയുന്ന സിന്തെറ്റിക്ക് തുണിയാണ് നല്ലത്. ഇതാണ് എല്ലാതരം സ്പോർട്ട്സിലും ഉപയോഗിക്കുന്നത്. ട്രാക്ക് സൂട്ടുകള്‍ ഉപയോഗിക്കാം. ഇവ വിയർപ്പു പിടിക്കുന്നില്ല, ഉണങ്ങാൻ അനുവദിക്കുന്നു.

Image result for strengthening exerciseഓട്ടത്തെകുറിച്ച് അല്പം. ഓടുന്നത് നല്ലത് തന്നെ. പക്ഷെ ഓട്ടം ഒരു ഹൈ-ഇംപാക്റ്റ് വ്യായാമം ആണ്. കാലിനും സന്ധികൾക്കും കൂടുതൽ സമ്മർദം ഉണ്ടാക്കുന്നു. എല്ലാ ദിവസവും ഒരു പോലെ ഓടി കൊണ്ടിരുന്നാല്‍ പരുക്കുകള്‍ ഉണ്ടാകുവാനുള്ള സാധ്യത അധികമാണ്. ദീർഘദൂര ഓട്ടം നമ്മുടെ നാട്ടിലും പ്രചാരത്തിൽ വന്നിട്ടുണ്ട്. മാരത്തോൺ ഓടുക ഫിറ്റ്നെസ്സിന്റെ വഴിയല്ല. ധാരാളം സമയം വേണ്ടുന്ന, ഒരുപാട് പ്രയത്നം വേണ്ട കാര്യമാണ് മാരത്തോണ്‍ ട്രെയിനിംഗ്. ഇത് ഒരു വ്യായാമം അല്ല, ഒരു സ്പോർട്ട് തന്നെയാണ്. ഫിറ്റ്നെസ്സ് ആണുദ്ദേശമെങ്കിൽ ഓട്ടം മാത്രം മതിയാവുകയുമില്ല. ഇതേ കാര്യം നീന്തലിനും സൈക്കിളിങ്ങിനും പറയാം.

“ഞാൻ ദിവസവും ഷട്ടിൽ കളിക്കുന്നുണ്ടല്ലോ, അതു പോരെ?” എന്നതു സ്ഥിരം ചോദ്യമാണ്. പൊതുവേ ഫിറ്റ്നെസ്സിനു വേണ്ടി ഷട്ടിൽ, ക്രിക്കറ്റ്, ഫുട്ട്ബാൾ, ഇങ്ങനെ കളികൾ ആശ്രയിക്കാതിരിക്കുക. വേണ്ടത്ര കായികമായ വെല്ലുവിളി ഉണ്ടാകണമെന്നില്ല കളികൾ കൊണ്ട്. മറ്റു കളിക്കാരെ ആശ്രയിച്ചിരിക്കും. കൂടെ കളിക്കുന്നവര്‍ ഉഴപ്പിയാല്‍ വ്യായാമം കൊണ്ടുള്ള പ്രയോജനം കുറയും. സ്പോ൪ട്ട്സ് മാനസികോല്ലാസമായി കരുതി വ്യായാമം വേറെ ചെയ്യുന്നതാണ്‌ നല്ലത്.

ഒറ്റയ്ക്ക് ചെയ്യണോ കൂട്ടുകാരുമായി ചെയ്യണോ? ഫിറ്റ്നെസ്സ് ഉദ്ദേശ്യമെങ്കിൽ ഒറ്റയ്ക്ക് വ്യായാമം ചെയ്യുവാൻ ശീലിക്കുക. കൂട്ടത്തോടെ ചെയ്താൽ കായികക്ഷമത ഉണ്ടാവില്ല എന്നല്ല. എന്നാലും ഇതൊരു ജീവിതശൈലിയായി നിലനിർത്താൻ ഏറ്റവും നല്ലത് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക എന്നതാണ്. ബോറടി മാറ്റാൻ കൂട്ടുക്കാരോ പങ്കാളിയോ കൂടെയുള്ളത് സഹായിക്കും എന്നത് ശരിയായിരിക്കും. പക്ഷെ വ്യായാമം രസകരമായ അനുഭവം അല്ല. വിരസമായ, പ്രയാസമേറിയ ഏർപ്പാട് തന്നെയാണ്. ബോറടി സഹിക്കാൻ കഴിയാത്തവർ ഇത് തുടരില്ല.

Image result for strengthening exerciseവിയര്‍പ്പിനെ പറ്റി ഒരു വാക്ക്. നമ്മുടെ നാട്ടില്‍ പൊതുവേ വിയർപ്പ് വലിയ സംഭവമാണ്. വിയര്‍പ്പു താഴും, വിയര്‍പ്പു മാറിയിട്ടേ കുളിക്കാവൂ, വിയർപ്പു വന്നാലുടൻ തന്നെ വ്യായാമം നിര്‍ത്തണം, ഇങ്ങനെയൊക്കെ പറയാറുണ്ട്. തെറ്റാണ്. പ്രൊഫഷണൽ കളിക്കാർ കളി കഴിഞ്ഞ് നേരെ ഐസ് ബാത്ത് ചെയ്യാറുണ്ട്. ഇത് പരുക്കുകള്‍ കുറക്കാന്‍ സഹായിക്കുന്നതായി പറയുന്നു. വിയർപ്പിന്റെ അളവ് വച്ച് വ്യായാമത്തിന്റെ ഗുണം അളക്കുന്നതും ശരിയല്ല. ഇത് ശരീരപ്രകൃതിയും കാലാവസ്ഥയുടെ വ്യത്യയാനങ്ങളും അശ്രയിച്ചിരിക്കും.

ജിമ്മില്‍ പോണോ? പ്രായമായവരും സ്ത്രീകളും ജിമ്മിൽ പോയാൽ പോലും ഭാരം പൊക്കിയുള്ള വ്യായാമം ഒഴിവാക്കി സൈക്കിൾ ഓടിപ്പും ട്രെഡ്മില്ലും ഉപയോഗിക്കുകയാണു പതിവു. വെയിറ്റ് ട്രെയിനിംഗ് എന്നത് ശരീരത്തിന്റെ ഭംഗി കൂട്ടുന്ന ഉപാധിയായി നാം കാണുന്നു. ഇതു ശരിയല്ല. ശരിയായ രീതിയിലുള്ള വെയിറ്റ് ലിഫ്റ്റിംഗ് കൊണ്ട് ശരീരത്തിന്റെ ശക്തിയും ബാലന്‍സും കൂടുന്നു. മുട്ടിനു വേദനയും നടുവേദനയും ഉള്ളവർക്കും ഇതു ഉപകാരപ്പെടും. മാംസപേശികളുടെ ബലക്കുറവ് കൊണ്ടാണ് പല സന്ധിവേദനയും ഉണ്ടാകുന്നത്. എന്നാൽ കുട്ടികൾ അമിതമായ വെയിറ്റ് ട്രെയിനിങ് ഒഴിവാക്കുന്നതാണ് നല്ലത്. ഇവർക്ക് നല്ലത് സ്പോർട്ട്സും പിന്നെ വേണ്ടി വന്നാൽ വളരെ മിതമായ ഭാരം ഉപയോഗിച്ചുള്ള വ്യായാമമാണ്.

Related imageപ്രായം കൂടിയില്ലേ, ഇനി ഇതൊക്കെ വേണോ, കുറച്ച് നടന്നാലൊക്കെ പോരേ? എന്ന് അൻപതു വയസ്സുകാ൪ പോലും ചോദിക്കാറുണ്ട്. ഏത് പ്രായത്തിലും വെയിറ്റ് ട്രെയ്നിങ്ങ് നല്ലതാണ്. വ്രദ്ധസദനങളിലെ അന്തേവാസികൾക്ക് പോലും ഇത് ഉപകരിക്കും. വ്യക്തമായ പഠനങ്ങളുണ്ട്. വീഴ്ച്ച കുറയുന്നതായും, ശക്തി കൂടുന്നതായും കാണുന്നു.

വെയിറ്റ് ട്രെയിനിങ് സംശയത്തോടെ കാണുന്ന മറ്റൊരു വിഭാഗം സ്ത്രീകളാണ്. മസിലു കൂടി അവസാനം ഷ്വാർസനെഗ്ഗറിനെ പോലെ ആവുമോ, എന്നുള്ള സംശയം. ശരീരത്തിന്റെ സ്ത്രൈണത കുറയുമോ? ആണുങ്ങള്‍ക്ക് പോലും അതു പോലെ ആകുവാന്‍ പ്രയാസമാണ്. അതിനു പറ്റിയ ജനിതകഘടന ഉണ്ടാകണം. നല്ല രീതിയില്‍ ആനബോളിക്ക് മരുന്നുകൾ അടിച്ചു കയറ്റണം. അല്ലാതെ അത്തരത്തിൽ ഒരു ശരീരം ഉണ്ടാക്കുവാൻ പ്രയാസമാണ്.

വെയിറ്റ് ട്രെയ്നിങ്ങ് വെയിറ്റ് വച്ച് തന്നെ ചെയ്യണം എന്നില്ല. ശരീരത്തിന്റെ ഭാരം ഉപയോഗിക്കാം (body resistance exercises). ഉദാഹരണത്തിന് പുഷ് അപ്പ്‌ (push up). ഇത്തരം വ്യായാമങ്ങളുടെ ഗുണം ഇവ കുറച്ചുകൂടി സ്വാഭാവികം ആണ്. ഉദാഹരണത്തിനു ഇരിന്നിട്ടു എഴുന്നേല്‍ക്കുക, അതായതു സ്ക്വാറ്റ് (squat) എന്ന വ്യായാമം നോക്കുക. ഇത് നാം എന്നും പല തവണ ചെയ്യുന്ന കാര്യമാണ്. സ്വാഭാവികമായ, കുറേ മസിലുകള്‍ ഉപയോഗിക്കുന്ന ഇത്തരം വ്യായാമം നമ്മുടെ ശക്തിയും ബാലൻസും കൂട്ടുവാൻ സഹായിക്കുന്നു.

പ്രധാനമായും വയറിലെയും മുതുകിലെയും മാംസപേശികള്‍ (core muscles) ശക്തിപെടുത്തണം. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് പ്രസവം കഴിഞ്ഞാൽ വയറിലെ മസിലുകള്‍ തീരെ ദുര്‍ബലമാവുന്നു. ഇത് കാരണം തന്നെ നടുവേദനയും തുടങ്ങുന്നു. ദുര്‍ബലമായ ഫൗണ്ടേഷനിൽ വലിയ കെട്ടിടം ഉണ്ടാകാന്‍ കഴിയാത്ത പോലെയാണ് ഇങ്ങനെയുള്ളവർ മറ്റ് വ്യായാമം ചെയ്യുന്നത്. കോർ ശക്തിപ്പെടാൻ പ്ലാങ്ക് (plank) ചെയ്യുക. ശരീരം പലകയെ പോലെയാക്കി നില്ക്കുന്നതാണ് പ്ലാങ്ക്. കൈയ്യും കാലും മാത്രം നിലത്തു തൊടുന്നു. ഒന്നാമത്തെ കമന്റിലെ ചിത്രം നോക്കുക.

Image result for strengthening exerciseഎന്ത് ചെയ്യണം ചുരുക്കത്തില്‍? സ്പീഡും സ്റ്റാമിനയും കൂട്ടുവാൻ വേണ്ടിയുള്ള ചുരുങ്ങിയ സമയവും അധികം പ്രയോജനവും കിട്ടുന്ന ഒരു ലളിതമായ പ്രോഗ്രാം താഴെ പറയുന്നു.
മൂന്നു ഘടകങ്ങളാണൂ ഇതിൽ അടങ്ങിയിരിക്കുന്നത്, ഒന്ന് സ്പീഡ്, രണ്ട് ശക്തി, മൂന്ന് സ്റ്റാമിന.

രോഗികൾ ഡോക്ടറോട് ചോദിക്കുക, വ്യായാമം ചെയ്യാന്‍ കഴിയുമോയെന്ന്. ഈ വ്യായാമങ്ങള്‍ ആയാസകരമാണ്. അതിനാൽ ഷുഗറിന്റെയോ പ്രഷറിന്റെയോ ഹാർട്ടിന്റെയോ അസുഖം ഉള്ളവര്‍ സൂക്ഷിച്ചു തുടങ്ങക. ഇതൊരു ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാനുള്ള കാര്യമല്ല, ഒരു ജീവിതരീതിയാണ്.

വേണ്ട കാര്യങൾ: ആകെ വേണ്ടത് ഒരു കയറ്റവും പിന്നെ ഒരു മുറിയുമാണ്.

1. കയറ്റം
കയറ്റം കിട്ടിയില്ലെങ്കില്‍ വേണ്ട. നിരപ്പ് ആയിക്കോട്ടെ. നിരപ്പുള്ള ഗ്രൗണ്ടാണെങ്കിൽ ഇരുനൂറു മീറ്റർ അളന്നു തിട്ടപ്പെടുത്തുക.

2. മുറി, ചെറുത്

മുറിയില്ലെങ്കിൽ ടെറസ്സ് മതി. അല്ലെങ്കിൽ ഗ്രൗണ്ടിൽ ചെയ്യുക.

മൂന്നു തരം വ്യായാമങ്ങളാണ് പ്രോഗ്രാമിൽ.

1. ഹിറ്റ് (HIIT- High Intensity Interval Training)

കയറ്റത്തിൽ ചെല്ലുക. കഴിയുന്നത്ര വേഗം ഓടി കയറുക. നമ്മുടെ പരമാവധി സ്പീഡിന്റെ തൊണ്ണൂറു ശതമാനം എന്നാണ് കണക്ക്. എന്നാലും കഴിയുന്നത്ര വേഗം ഓടുക. ഇതാണു നിങ്ങളുടെ തൊണ്ണൂറു ശതമാനം. നൂറു ശതമാനം ആകണമെങ്കില്‍ പട്ടി കടിക്കാൻ ഓടിക്കണം.

Image result for strengthening exerciseകയറ്റം കയറി കഴിഞ്ഞാല്‍ പതുക്കെ നടന്നിറങ്ങുക. താഴെ എത്തുമ്പോൾ ശ്വാസം സാധാരണ പോലെ ആകണം. ഇല്ലെങ്കിൽ അല്പം വിശ്രമിക്കുക. വീണ്ടും ഓടി കയറുക. കയറ്റം ഇല്ലാത്തവര്‍ നിരാശപെടണ്ട. നൂറോ ഇരുന്നോറോ മീറ്റര്‍ നിരപ്പായ തറയില്‍ സ്പീഡിൽ ഓടുക, തിരിച്ചു പതുക്കെ നടക്കുക, വീണ്ടും ഓടുക. ഇങനെ അഞ്ചു തവണ. അഞ്ചു പറ്റിയില്ലെങ്കില്‍ രണ്ടോ മൂന്നോ ആയിക്കോട്ടെ. ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ചെയുക. ഓരോ മാസവും ഒരു തവണ കൂട്ടുക. ഒരു സെഷനിൽ പത്ത് തവണയാണ് നമ്മുടെ ലക്ഷ്യം.

2. വെയിറ്റ് ട്രെയ്നിങ് ( Body resistance)

വളരെ ലളിതം. രണ്ടേ രണ്ടു എക്സെർസൈസ് ആണുള്ളത്. ഒന്ന് സ്ക്വാറ്റ്, മറ്റേതു പുഷ് അപ്പ്‌. രണ്ടാമത്തെ കമന്റിൽ ചിത്രം.

ഇത് രണ്ടും നമുക്കെല്ലാം സുപരിചിതമാണ്. ഭാരോദ്വഹനത്തിലെ അടിസ്ഥാന തത്വം ആവർത്തനമാണ് (repetition). നിർത്താതെ പത്തു തവണ (റെപ്പ്- rep) ചെയ്യുന്നത് ഒരു സെറ്റ് (set), വിശ്രമം, അടുത്ത സെറ്റ്, അങ്ങനെ. ലക്‌ഷ്യം പത്തു റെപ്പ് അടങിയ മൂന്നു തൊട്ടു അഞ്ചു സെറ്റ് ആണ്. അതായതു ഓരോ വ്യായാമവും മുപ്പതു മുതല്‍ അൻപതു തവണ വരെ. ചിത്രം മൂന്നാമത്തെ കമന്റിൽ

3. കോർ വ്യായാമം

പ്ലാങ്ക്. നേരത്തെ പറഞ്ഞ പോലെ.

ഇതാണ് പ്രോഗ്രാം:

തിങ്കൾ, വ്യാഴം‌:

1. വാം അപ്- പതുക്കെ പത്തു മിനിട്ട് നടക്കുകയോ പതുക്കെ ഓടുകയോ ചെയ്യുക.

2. നൂറു മീറ്റര്‍ പരമാവധി വേഗത്തില്‍ ഓടുക, പതുക്കെ ഇരുന്നൂറു മീറ്റര്‍ നടക്കുക, വീണ്ടും നൂറു മീറ്റര്‍ ഓടുക. ഇങ്ങനെ അഞ്ചു തവണ. കഴിയുമ്പോൾ അഞ്ചു മിനിറ്റ് പതുക്കെ ഓടുക.

3. പ്ലാങ്ക്. കഴിയുന്നത്ര നേരം പലക പോലെ നിൽക്കുക. വിശ്രമിക്കുക, വീണ്ടും ചെയ്യുക. അങ്ങനെ മൂന്നു മുതൽ അഞ്ചു തവണ.

4. കൂൾ ഡൗൺ: അഞ്ചു മിനിറ്റ് പതുക്കെ ഓടുക.

ചൊവ്വ, ബുധന്‍ ,വെള്ളി :

1. വാം അപ്: നില്‍ക്കുന്ന നില്പിൽ ഓടുക ഒരു പത്തു മിനിട്ട് , കൈകള്‍ കറക്കുക, ബൗളര്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോൾ ചെയ്യന്നത് പോലെ.

2. പുഷ് അപ്പ് : പത്ത് റെപ്പിന്റെ മൂന്നു മുതൽ അഞ്ചു സെറ്റ്.

3. സ്ക്വാറ്റ്: പത്ത് റെപ്പിന്റെ മൂന്നു മുതൽ അഞ്ചു സെറ്റ്.

4. പ്ലാങ്ക്: കഴിയുന്നത്ര നേരം പൊസിഷനിൽ നിൽക്കുക. വിശ്രമിക്കുക, വീണ്ടും ചെയ്യുക. അങ്ങനെ മൂന്നു മുതൽ അഞ്ചു തവണ.

5. കൂൾ ഡൗൺ: നിന്ന നില്പില്‍ ഓടുക, അഞ്ചു മിനിറ്റ്.

കഴിഞ്ഞു നിങ്ങളുടെ ഈ ആഴ്ച്ചത്തെ പരിപാടി. ശ്രമിച്ചു നോക്കുക. പ്രയാസമാണ്. ആദ്യത്തെ ഒരാഴ്ചയിൽ തൊണ്ണൂറു ശതമാനം പേരും നിര്‍ത്തും. പതിവാക്കിയാല്‍ മൂന്നു മാസത്തിനുള്ളില്‍ വ്യത്യാസം അറിയും. നില്പും നടപ്പും മാറും, ചടുലത കൂടും. പോസ്ച്ചര്‍ മെച്ചപ്പെടും. നടുവേദനയും സന്ധിവേദനയും കുറയും.

ആദ്യമൊക്കെ ശരീരവേദന ഉണ്ടാവും, അത് സ്വാഭാവികം. ചെറിയ വേദന മൈൻഡ് ചെയ്യണ്ട. പതുക്കെ മാറും. വേദന മാറാതെ നിൽക്കുകയാണെങ്കിൽ വിശ്രമം എടുക്കുക. മുട്ടിനു വേദനയാണെങ്കിൽ ഓട്ടം നിര്‍ത്തി നീന്തുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുക. ഹിറ്റ്‌ ട്രെയിനിങ് ഈ വ്യയാമങ്ങൾക്കും ഉപയോഗിക്കാം. മാറാത്ത വേദനക്ക് ഡോക്ടറെ കാണുക.

പഴയ വീട്ടമ്മയെ ഓർക്കുക. വ്യായാമം ചെയ്യാത്തപ്പോഴും ശരീരം അനങ്ങട്ടെ. പടി കയറുക. കൂടുതല്‍ നടക്കുക. ഓഫീസില്‍ ചടഞ്ഞ് കുത്തി ഇരിക്കാതെ ഇടക്ക് നടക്കുക. ഫോണ്‍ ചെയ്യുമ്പോൾ നടക്കുക. പുസ്തകം വായിക്കുന്പോൾ നടക്കുക.

വ്യായാമം മാനസികോല്ലാസം അല്ല. നിങൾക്കു വ്യായാമം ഉല്ലാസമായി തോന്നുന്നെങ്കിൽ പ്രയോജനം തീരെ കുറവായിരിക്കും. കഠിനമായ വ്യായാമം ചെയ്കുക ദുഷ്കരമാണ്, എല്ലാവർക്കും. ആദ്യത്തെ മൂന്നു മാസമാണ് ഏറ്റവും പ്രയാസം. എങ്ങനെയെങ്കിലും ചെയ്യുക. അത് കഴിയുമ്പോൾ എല്ലാം ശരിയാവും, ചെയ്യാന്‍ രസമായിരിക്കും എന്നല്ല. ശീലമാവും, പല്ലു തേക്കുന്ന പോലെയോ കുളിക്കുന്ന പോലെയോ ഇഷ്ടത്തോടെയാണെങ്കിലും അല്ലെങ്കിലും ചെയ്തു തീർക്കുന്ന ഒരു ശീലം.

================

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്