0 M
Readers Last 30 Days

ജീവികളുടെ സ്വഭാവങ്ങൾ എങ്ങനെ രൂപപ്പെടുന്നു ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
612 VIEWS

ജീവികളുടെ സ്വഭാവങ്ങൾ എങ്ങനെ രൂപപ്പെടുന്നു ?

Jeril Raj

ഒരു പാറ്റയെ പിടിക്കാൻ ശ്രമിച്ചിട്ടുള്ള ആർക്കും മനസിലാകും മിന്നൽ വേഗത്തിൽ അപകടങ്ങളിൽ നിന്നും ഓടി രക്ഷപെടാനുള്ള അവയുടെ കഴിവ്. പാറ്റകളെ പ്രധാനമായും ഭക്ഷണമാക്കാറുള്ള തവളകൾക്ക് (Toad) പോലും അവയെ പിടിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. തന്റെ നീണ്ട നാക്ക് ഉപയോഗിച്ച് കണ്ണടച്ച് തുറക്കുന്ന സമയത്തിൽ ഇരയെ വായിലെത്തിക്കാൻ സാധിക്കുന്ന തവളകളുടെ വേഗതയെപോലും മറികടക്കാൻ ഈ പാറ്റകൾക്കു എങ്ങനെ സാധിക്കുന്നു?

ഇതിനുള്ള ഉത്തരം പാറ്റകളുടെ ശരീരത്തിന്റെ പിന്ഭാഗത്തായി വയറിനടിയിൽ നിന്നും ഇരു വശങ്ങളിലേക്കും നീണ്ടു നിൽക്കുന്ന Cerci എന്ന് വിളിക്കുന്ന ചെറിയ അവയവത്തിലാണ്. Cerci യിൽ പല ദിശകളിലേക്കായി നീണ്ടു നിൽക്കുന്ന അതിസൂക്ഷ്മമായ നേർത്ത രോമകൂപങ്ങളുണ്ട്. എണ്ണത്തിൽ ഇരുന്നൂറിലധികം വരുന്ന ഈ രോമങ്ങൾ wind സെൻസിറ്റീവ് ആണ്.. അതായത് അവക്ക് വായുവിലെ നേർത്ത ചലനങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കും. ഒരു പ്രത്യേക ദിശയിൽ നിന്ന് ഉണ്ടാകുന്ന വായുവിലെ ചലനം ആ വശങ്ങളിലേക്ക് നിൽക്കുന്ന രോമങ്ങൾ തിരിച്ചറിയുന്നതിനാൽ, ഏതു ദിശയിൽ നിന്ന് ചലനം വരുന്നു എന്ന വിവരവും കൃത്യമായി പാറ്റകളുടെ നാഡീവ്യൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുന്നു. ഇരപിടിക്കുവാനായി തവളകളുടെ നാക്ക് വായിൽ നിന്ന് പുറത്തേക്ക് വരുന്നതിനു മിലി സെക്കൻഡുകൾ മുൻപ് ഉണ്ടാകുന്ന വായുവിലെ ചലനങ്ങൾ Cerci വഴി തിരിച്ചറിയുവാനും മറ്റൊരു ദിശയിലേക്ക് ഓടി രക്ഷപ്പെടാനും സാധിക്കുന്നിടത്താണ് പാറ്റകളുടെ അതിജീവനം…!

fwfggghhjjj 1

പാറ്റകളുടെ അതിശയകരമായ രക്ഷപെടലിനു പിന്നിലുള്ള രഹസ്യം മനസിലായി. ഇതുപോലെ.., കൂട്ടമായി വേട്ടയാടുന്ന ചെന്നായ്ക്കൾ, മൂത്രമൊഴിച്ചു അതിർത്തികൾ മാർക്ക് ചെയ്യുന്ന കടുവകൾ, തേൻ ശേഖരിക്കുന്ന തേനീച്ചകൾ, സഹജീവികൾക്ക് അപായസൂചന നൽകുന്ന അണ്ണന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിൻ കുഞ്ഞുങ്ങൾ, ഏകപത്നീവ്രതക്കാരായ പ്രൈറി വോളുകൾ, പീലി വിടർത്തി ആടുന്ന ആൺ മയിലുകൾ, മുട്ടകൾ “വയറിൽ” സൂക്ഷിക്കുന്ന ആൺ കടൽക്കുതിരകൾ, വണ്ടുകളെ മരവിപ്പിച്ച് അവയിൽ മുട്ടകൾ നിക്ഷേപിക്കുന്ന വാസ്‌പുകൾ, വെള്ളച്ചാട്ടങ്ങൾ തിരികെ നീന്തി കയറുന്ന സാൽമണുകൾ, കൃഷിചെയ്യുന്ന ഉറുമ്പുകൾ.. എന്നിങ്ങനെ നിരവധി വിചിത്രമായ സ്വഭാവ സവിശേഷതകൾക്ക് ഉടമകളായ ജീവികളാൽ സമ്പന്നമാണ് നമ്മുടെ ജൈവവൈവിധ്യം. എങ്ങനെയാണ് ജീവികൾക്ക് ഇങ്ങനെയുള്ള സ്വഭാവങ്ങൾ കാണിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് ഈ സ്വഭാവങ്ങൾ ജീവികളിൽ ഉണ്ടായി വന്നത് ?

ജീവികളുടെ സ്വഭാവ പെരുമാറ്റ രീതികൾ പഠിക്കുന്ന ശാസ്ത്രശാഖയാണ് Ethology. ലാബുകളിലും സ്വാഭാവിക ആവാസവ്യവസ്ഥകളിലും നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വഴി ജീവികളിൽ ഇത്തരം സ്വഭാവ സ്വവിശേഷതകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ എങ്ങനെ ഉണ്ടായി വന്നു എന്നുമാണ് Ethology പറയാൻ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ Neuroanatomy, neurophysiology, Ecology, Evolutionary Biology എന്നീ ശാസ്ത്രശാഖകളോടും ഈ ശാസ്ത്ര ശാഖ ചേർന്ന് നിൽക്കുന്നു. ഈ മേഖലയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ Tinbergen, Konrad Lorenz, Karl von Frisch ഇനീ ശാസ്ത്രജ്ഞന്മാർക്ക് 1973 ഇൽ നോബൽ സമ്മാനവും ലഭിച്ചിരുന്നു.പ്രമുഖ എത്തോളജിസ്റ്റായ Lee Alan Dugatkin ന്റെ അഭിപ്രായപ്രകാരം മൂന്നു രീതിയിലാണ് ജീവികളുടെ സ്വഭാവം രൂപപ്പെട്ടുവരുന്നത്.

1. Natural selection (സ്വാഭാവിക തിരഞ്ഞെടുപ്പ്)
2. Individual Learning (വ്യക്തിഗത അനുഭവങ്ങൾ)
3. Cultural transmission (സാമൂഹികമായ കൈമാറ്റം)

ജീവികളുടെ ബാഹ്യരൂപത്തിലും അവയവരൂപീകരണത്തിലും മാത്രമല്ല.., സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതിലും നാച്ചുറൽ സെലെക്ഷൻ നിർണായകമാണ്. സത്യത്തിൽ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയുമൊക്കെ ഭൗതീക അടിത്തറ ജനറ്റിക്, തന്മാത്രാ, അവയവ സവിശേഷതകളിൽ പടുത്തുയർത്തിയിട്ടുള്ളതാണ്.. അത് കൊണ്ട് തന്നെ ഇന്ന് നാം ജീവികളിൽ കാണുന്ന അമ്പരപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ ആയിരക്കണക്കിന് വർഷങ്ങൾ പരിണാമ യന്ത്രത്തിൽ നാച്ചുറൽ സെലക്ഷന് വിധേയമായി പരുവപ്പെട്ടു വന്നിട്ടുള്ളവയാണ്. അത്തരത്തിൽ നാച്ചുറൽ സെലെക്ഷനിലൂടെ ജീവികളിൽ ഒരു സ്വഭാവം രൂപപ്പെട്ടു വരുന്നതിന് ചില വ്യവസ്ഥകളുണ്ട്.

-ജീവികൾക്കിടയിൽ മ്യൂട്ടേഷൻ അടക്കമുള്ള പ്രക്രീയകളിലൂടെ സ്വഭാവസവിശേഷതകളിൽ വൈവിധ്യങ്ങൾ ഉണ്ടായിരിക്കണം.
-ഒരേ സാഹചര്യത്തിൽ ഈ സ്വഭാവ വൈവിധ്യങ്ങൾ ജീവികളുടെ അതിജീവനത്തിലും പ്രത്യുൽപ്പാദനത്തിലും അന്തരങ്ങൾ ഉണ്ടാക്കണം.
-തന്മൂലം അടുത്ത തലമുറയിലേക്ക് കൂടുതൽ പതിപ്പുകളെ കൈമാറാൻ സഹായിക്കുന്ന സ്വഭാവ സവിശേഷതകൾ കൈമുതലായുള്ള ജീവികൾ ക്രമേണ കൂട്ടത്തിൽ വർധിക്കുന്നു..
ഹവായ് ദീപുകളിലെ ആൺ ചീവീടുകൾക്ക് വൈകുംനേരമായാൽ പാട്ട് പാടുന്ന സ്വഭാവം ഉണ്ട്. ഗാനഗന്ധർവന്മാരായ ആൺ ചീവീടുകളെ മാത്രമേ പെൺ ചീവീടുകൾ പ്രണയിക്കൂ. ഒരു വശത്തെ ചിറകിന്റെ മുന്ഭാഗത്തായുള്ള മൃദുലമായ ചെറിയ പാളി, മറ്റേ ചിറകിലെ പരുപരുത്ത പ്രതലത്തിൽ വേഗത്തിൽ ഉരസുന്നതിലൂടെയാണ് ആൺ ചീവീടുകൾക്ക് ശബ്ദം ഉണ്ടാക്കാൻ കഴിയുന്നത്.

പക്ഷെ ഈ ഗാനമേള കേട്ട് ആൺ ചീവീടുകളെ തേടി എത്തുന്നത് പെൺ ചീവീടുകൾ മാത്രമല്ല, അപകടകാരികളായ ചില പരാദങ്ങളും കൂടിയാണ്. പെൺ ചീവീടുകൾക്കൊപ്പം പാട്ടു കേട്ടെത്തുന്ന Ormia ochracea എന്ന് പേരുള്ള ഒരുതരം ഈച്ചകൾ, ആൺ ചീവീടുകളെ മയക്കി അവയിൽ മുട്ടകൾ നിക്ഷേപിച്ച് കുഴികുത്തി മൂടുന്നു. മുട്ടകൾ വിരിഞ്ഞു ഈച്ചകൾ പുറത്തു വരുന്നതോടെ ആൺ ചീവീടുകളുടെ കഥ കഴിയുന്നു. ഈ ചീവീടുകളെ വര്ഷങ്ങളായി പഠിച്ച ശാസ്ത്രജ്ഞന്മാർ ചില ദീപുകളിൽ Ormia ochracea ഈച്ചയുടെ ആക്രമണം രൂക്ഷമായത് മൂലം പട്ടു പാടുന്ന ആൺ ചീവീടുകൾ ക്രമേണ ഇല്ലാതാകുന്നതായി കണ്ടെത്തി. പട്ടു പാടുന്ന ആൺ ചീവീടുകളുടെ എണ്ണം കുറഞ്ഞെങ്കിലും മൊത്തതിലുള്ള ആൺ ചീവീടുകളുടെ എണ്ണം കുറഞ്ഞിട്ടില്ല എന്നും അവർ മനസിലാക്കി. പട്ടു പാടാത്ത ആൺ ചീവീടുകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ, പാട്ട് ഉണ്ടാക്കുവാൻ ഉരസുന്ന ചെറു അവയവത്തിന്റെ സ്ഥാനം മാറിയതായും പ്രതലം മിനുസമുള്ളവയായതായും കണ്ടെത്തി. ഒന്നോ രണ്ടോ മ്യൂട്ടേഷനുകളിലൂടെയാണ് ചിറകുകളിൽ ഈ ഘടനാപരമായ മാറ്റമുണ്ടായതും അതുവഴി പട്ടു പാടുന്ന സ്വഭാവം ഇല്ലാതെയായതും. അവശേഷിക്കുന്ന കലാകാരന്മാരായ ആൺ ചീവീടുകൾ പാട്ട് പാടുമ്പോൾ അവയുടെ അടുത്ത് ചെന്നിരുന്ന്, പാട്ട് കേട്ട് വരുന്ന പെൺ ചീവീടുകളുമായി ഇണ ചേർന്നാണ് പാട്ടുപാടൽ സ്വഭാവം ഉപേക്ഷിച്ച ആൺ ചീവീടുകൾ തങ്ങളുടെ പതിപ്പുകൾ പോപ്പുലേഷനിൽ പടർത്തിയത്.

ഒരു ജീവി തന്റെ ജീവിത കാലയളവിൽ പരിസരങ്ങളിൽ നിന്ന് മനസിലാക്കുന്ന കാര്യങ്ങൾ അതിന്റെ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതിനെയാണ് individual learning എന്ന് വിളിക്കുന്നത്. പല ജീവികളും ആഹാരം തിരഞ്ഞെടുക്കൽ, പാർപ്പിടം തയ്യാറാക്കൽ തുടങ്ങി ബന്ധുക്കളെ തിരിച്ചറിയുന്നത് വരെ വ്യക്തിഗത അനുഭവങ്ങളിൽ നിന്നാണ്. Schistocerca americana എന്ന ഒരുതരം പുൽച്ചാടി ആഹാരം തിരഞ്ഞെടുക്കുന്നതിൽ individual learning എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ രസകരമായ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.. Reuven Dukas, Elizabeth Bernays എന്നീ ശാസ്ത്രജ്ഞമാർ ലാബിൽ പുൽച്ചാടികൾക്കായി രണ്ടു തരത്തിലുള്ള ആഹാരങ്ങൾ തയ്യാറാക്കി.. അന്നജവും മാംസ്യവുമൊക്കെയുള്ള ഒരു സമീകൃതാഹാരവും പോഷകാംശം കുറഞ്ഞ മറ്റൊരു ആഹാരവും.. ഈ ആഹാരങ്ങൾക്കൊപ്പം നിറവും മണവും കൊണ്ടുള്ള ചില സൂചനകളും ചേർത്തു.. സമീകൃതാഹാരത്തിന് ഫ്ലേവറിങ്ങിനു നാരങ്ങയുടെ മണവും പിന്നിൽ തവിട്ടു നിറത്തിലുള്ള പശ്ചാത്തലവുമൊരുക്കി. ശുഷ്കിച്ച ആഹാരത്തിനു വാനില മണവും പച്ച പശ്ചാത്തലവും നൽകി. ഇത്തരത്തിൽ രണ്ടു പെട്ടികൾ തയ്യാറാക്കി ദിവസത്തിൽ രണ്ടു നേരം പുൽച്ചാടികളെ ആഹാരം തിരഞ്ഞെടുക്കുവാൻ അനുവദിച്ചു. ആദ്യ പെട്ടിയിൽ ഓരോ ആഹാരത്തിനും സ്ഥിരമായി ഒരേ നിറവും മണവും സൂചനകളായി നൽകിയെങ്കിൽ, രണ്ടാമത്തെ പെട്ടിയിൽ ഓരോ തവണ തീറ്റ കഴിയും തോറും ഭക്ഷണവുമായി ബന്ധപ്പെട്ട സൂചനകൾ റാൻഡമായി മാറ്റിക്കൊണ്ടേയിരുന്നു. ദിവസങ്ങൾ നീണ്ട പരീക്ഷണത്തിനാവസാനം ആദ്യ പെട്ടിയിൽ നിന്ന് ആഹാരം കഴിച്ച പുൽച്ചാടികൾ സ്ഥിരമായി സമീകൃതാഹാരം കഴിക്കുന്നതായി കണ്ടെത്തി. മികച്ച ആഹാരം തിരിച്ചറിയാനുള്ള നിറത്തിന്റെയും മണത്തിന്റെയും സൂചനകൾ മനസിലാക്കിയ പുൽച്ചാടികൾ സ്ഥിരമായി സമീകൃതാഹാരം കഴിക്കാൻ തുടങ്ങി. രണ്ടാമത്തെ പെട്ടിയിൽ സ്ഥിരമായി സൂചനകൾ മാറ്റിക്കൊണ്ടിരുന്നതിനാൽ പുൽച്ചാടികൾക്കു മികച്ച ആഹാരം ഏതെന്ന് “പഠിക്കുവാനുള്ള” അവസരമുണ്ടായില്ല.

മസ്തിഷ്ക വികാസമുള്ള സമൂഹമായി ജീവിക്കുന്ന ജീവികളിൽ സ്വഭാവ രൂപീകരണത്തിൽ നിർണായകമായ പങ്കാണ് Cultural transmission ന്.. ഒരു ജീവി ആർജ്ജിക്കുന്ന സ്വഭാവ രീതികൾ കൂട്ടത്തിലെ മറ്റു ജീവികളുടെ സ്വഭാവങ്ങളിലേക്ക് പടരുന്ന പ്രക്രീയയാണ് Cultural transmission. മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ എലികൾ നമുക്ക് ഒപ്പമുണ്ട്.. ആഹാരത്തിനായി മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന എലികളുടെ ജീവൻ പലപ്പോഴും തുലാസിലാണ്. മാലിന്യത്തിൽ നിന്നും പുതിയതായി കണ്ടെത്തുന്ന ഒരു ഭക്ഷണ പദാർത്ഥം പോഷകഗുണമുള്ളതോ വിഷാംശമുള്ളതോ ആകാം.. എലികൾ എങ്ങനെ ഇത് തിരിച്ചറിയും? ഇതുമായി ബന്ധപ്പെട്ട് എലികളിൽ പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞന്മാർക്ക് മനസിലായത് മാലിന്യത്തിൽ നിന്ന് പുതിയ ആഹാര പദാർത്ഥങ്ങൾ പരീക്ഷിക്കുന്ന എലിയിൽ നിന്നും കൂട്ടത്തിലെ മറ്റു എലികൾ വിവരങ്ങൾ ശേഖരിക്കുന്നു എന്നാണ്. ഉദാഹരണത്തിന് ഹോട്ട് ഡോഗ് ആദ്യമായി ഭക്ഷിക്കുന്ന ഒരു എലി, തിരികെ കൂട്ടിൽ എത്തുമ്പോൾ മറ്റുള്ള എലികളാൽ ഒരു “മണപരിശോധനക്ക്” വിധേയനാകുന്നു. എലിക്ക് അപകടം ഒന്നും സംഭവിക്കുന്നില്ല എന്ന് മനസിലാക്കുന്ന സഹമുറിയന്മാർ olfactory cues ഇൽ നിന്ന് ഹോട്ട് ഡോഗ് ആഹാരമാക്കാവുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് എന്ന് മനസിലാക്കുന്നു, ഭാവിയിലേക്കുള്ള മെനുവിൽ ഉൾപ്പെടുത്തുന്നു. മറിച്ച്, ഫുഡ്ഡടിച്ച് കൂട്ടിലെത്തിയ സഖാവിന് ബോധക്കേടും പരവേശവും പരലോകവാസവുമാണ് വിധിയെങ്കിൽ olfactory cues നിന്നും “അപകടകരം” എന്ന് മനസിലാക്കിയ ആ പദാർത്ഥത്തെ ഭക്ഷ്യയോഗ്യമായവയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യും.

1950 കളിൽ ജപ്പാനിലെ macaque monkey കളെ നിരീക്ഷിച്ച എത്തോളജിസ്റ്റുകൾക്കു ലഭിച്ചത് cultural transmission നുള്ള ക്ലാസിക് ഉദാഹരണമാണ്. ഒരു വയസുള്ള Imo എന്ന് പേരുള്ള ഒരു പെൺ കുരങ്ങിന്റെ രീതികൾ ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചു. കുരങ്ങുകൾക്കു കഴിക്കുവാൻ കടൽ തീരത്തു മധുരക്കിഴങ്ങിന് കഷ്ണങ്ങൾ അവർ വിതറാറുണ്ടായിരുന്നു. കടൽ തീരത്തെ മണൽ പുരണ്ട മധുരക്കിഴങ്ങ് കഷ്ണങ്ങൾ വെള്ളത്തിൽ കഴുകി കഴിക്കുന്ന ഒരു സ്വഭാവം Imo കാണിച്ചപ്പോൾ ശാസ്ത്രജ്ഞർ ആകാംഷയിലായി.. കാരണം മുൻപെങ്ങും ആ കൂട്ടത്തിലെങ്ങും ഒരു കുരങ്ങിൽ പോലും ഇത്തരമൊരു സ്വഭാവം നിരീക്ഷിക്കപ്പെട്ടിട്ടില്ല. തീർന്നില്ല.., ശാസ്ത്രജ്ഞന്മാരെ ഞെട്ടിച്ചുകൊണ്ട് മധുരക്കിഴങ്ങുകൾ കഴുകി മണൽ കളഞ്ഞു കഴിക്കുന്ന സ്വഭാവം Imo യിൽ നിന്ന് കൂട്ടത്തിലെ മറ്റു അംഗങ്ങളിലേക്കു വളരെ പെട്ടന്ന് പടർന്നു.
പരിണാമ ശാസ്ത്രം തല്ക്കാലം ഒന്ന് മാറ്റിപ്പിടിക്കാം എന്ന് കരുതിയാണ് അനിമൽ ബിഹേവിയർ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്.. സത്യത്തിൽ ഇപ്പോൾ Dobzhansky പറഞ്ഞതാണ് ഓർമ്മ വരുന്നത്.. “Nothing in Biology Makes Sense Except in the Light of Evolution..” 🙂

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്