കമൽ ഹാസനും മണിരത്നവും ഇപ്പോൾ സന്തോഷത്തിലാണ്. കാരണം രണ്ടുപേരും വലിയ ഹിറ്റുകളുടെ നിറവിൽ ആണ്. കമൽഹാസന്റെ വിക്രം സമാനതകൾ ഇല്ലാത്ത വിജയം നേടിയപ്പോൾ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ അതുപോലെ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നു. പ്രൊഡ്യൂസർ എന്ന നിലയിലും രണ്ടുപേർക്കും സന്തോഷിക്കാവുന്ന സാഹചര്യമാണ് ഈ വിജയങ്ങളിലൂടെ ഉണ്ടായത്. ഇപ്പോൾ നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ തയ്യാർ ആകുകയാണ് മണി രത്നം. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന് ആണ് മണി രത്നത്തിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന് ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. ഒരേ മനസ് ഉള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എപ്പോഴും ആവേശം പകരുന്ന ഒന്നാണെന്ന് മണി രത്നത്തിനും എ ആര് റഹ്മാനുമൊപ്പം പ്രവര്‍ത്തിക്കുന്നതിലെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് കമല്‍ പറഞ്ഞു
കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.എ ആര് റഹ്മാന് ആണ് സംഗീത സംവിധായകന്. മണി രത്നം, കമല്‍ ഹാസന്, എ ആര് റഹ്മാന് എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മണി രത്നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കമല്‍ ഹാസന്, മണി രത്നം, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണഅ ചിത്രം നിര്‍മ്മിക്കുന്നത്.കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി.