” കൂമൻ “എന്ന പുതിയ മലയാള സിനിമയിൽ രഞ്ജിപണിക്കർ ആസിഫ് അലിയോട് സൂചിപ്പിക്കുന്ന ബുരാരി
കൂട്ടമരണങ്ങൾ( Burari Murder ) എന്ന കോളിളക്കം സൃഷ്ടിച്ച കേസ് എന്താണ്?⭐
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉77 വയസുള്ള നാരായണ്‍ ദേവി, അവരുടെ രണ്ട് ആണ്മക്കള് അവരുടെ ഭാര്യമാര്‍, മകള്‍, അഞ്ച് പേരക്കുട്ടികള്‍. സന്തോഷം നിറഞ്ഞ കൂട്ടുകുടുംബം. അയല്‍ക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നവര്‍. പെട്ടെന്നൊരു ദിവസം ആ പതിനൊന്നുപേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ല, കൊലപാതകം നടന്നതിന്റെ ലക്ഷണങ്ങളുമില്ല.
2018 ജൂലൈ 1, രാജ്യം ഉണര്‍ന്നത് ഒരു കുടുംബത്തിലെ 11 പേരുടെ മരണവാര്‍ത്ത കേട്ടായിരുന്നു. കൈകളും കാലുകളും ബന്ധിച്ച്, കണ്ണുകള്‍ മൂടി, തൂങ്ങിമരിച്ച നിലയില്‍ 10 പേരുടെ മൃതദേഹങ്ങള്‍, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവി മുറിയില്‍ താഴെ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ ‘ബുരാരി മരണങ്ങള്’.
ഹരിയാനയിലെ തൊഹാനയില് നിന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലെത്തിയ കുടുംബം. നാരായണ്‍ ദേവിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേരും ബുരാരിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മക്കളായ ഭുവനേഷ് ഭാട്ട്യ(50), ലളിത് ഭാട്ട്യ(45), പ്രഭിത(48), മരുക്കളായ സവിത(48), ടിന(42), പ്രഭിതയുടെ മകള്‍ പ്രിയങ്ക(33), ഭുവനേഷ്-സവിത ദമ്പതികളുടെ മക്കളായ നീതു(25), മനേക(23), ദ്രുവ്(15), ലളിത്-ടിന ദമ്പതികളുടെ മകന് ശിവം(15) എന്നിവരാണ് ഇരുനില വീട്ടില്‍ കഴിഞ്ഞിരുന്നത്.
സാധാരണ പുലര്‍ച്ചെ തന്നെ ഉണരാറുള്ള കുടുംബം, വീടിനോട് ചേര്‍ന്നുള്ള കട അന്ന് ഏറെ വൈകിയും തുറന്നില്ല. ഇതോടെ പരിശോധിക്കാനെത്തിയ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ഒന്നാം നിലയിലെ ഹാളിലെ ഗ്രില്ലില്‍ പ്രത്യേക രീതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നാരായണ്‍ ദേവിയൊഴികെയുള്ളവരുടെ മൃതദേഹം, മുറിക്കുള്ളില്‍ കട്ടിലിന് താഴെ കണ്ടെത്തിയ നാരായണ്‍ ദേവിയുടെ കഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു.എല്ലാവരുടെയും കൈകളും കാലുകളും ഉള്‍പ്പടെ ബന്ധിച്ചിരുന്നത് കൊണ്ട് കൊലപാതകം ഉള്‍പ്പടെ സാധ്യതകള്‍ തള്ളാതെയായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം.
ഭാട്ട്യ കുടുംബത്തിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ പലതരത്തില്‍ കഥകളെഴുതി.
പൂജാമുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറിയും, സിസിടിവി ദൃശ്യങ്ങളുമായിരുന്നു പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതോടെ കൊലപാതകമെന്ന സാധ്യത അന്വേഷണ സംഘം പൂര്‍ണമായി തള്ളി. പൂജ മുറിയില്‍ നിന്ന് കണ്ടെത്തിയത് പോലെ 11 പുസ്തകങ്ങള്‍ വീട്ടിലെ പലയിടത്തു നിന്നായി കണ്ടെത്തിയതോടെ ബുരാരി സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു. 11 വര്‍ഷത്തിനിടെ എഴുതിയ പുസ്തകങ്ങളില്‍ ആത്മഹത്യയുടെ ഉള്‍പ്പടെ വിവരങ്ങള്‍ വ്യക്തമായി വിവരിച്ചിരുന്നു.
വീടിന് പുറത്തുള്ള ഒരാള്‍ വീട്ടിലുള്ളവരോട് സംസാരിക്കുന്നത് പോലെയായിരുന്നു ഈ ഡയറികളിലെ വാക്കുകള്‍. നാരായണ്‍ ദേവിയുടെ ഭര്‍ത്താവ് ഭോപാല്‍ സിങ് മരിച്ച വര്‍ഷം മുതലാണ് ഡയറികള്‍ എഴുതി തുടങ്ങിയിരിക്കുന്നത്. മരിച്ചു പോയ തങ്ങളുടെ പിതാവ് ഇളയ മകന് ലളിതിലൂടെ തങ്ങളോട് സംവദിക്കുന്നുവെന്ന് ഭാട്ട്യ കുടുംബം വിശ്വസിച്ചു. ‘പിതാവ് പറഞ്ഞത്’ പോലെ അവര്‍ എല്ലാം ചെയ്തു.
വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം ലളിത് എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ് . ആത്മഹത്യ നടക്കുന്നതിന് ഏഴു ദിവസം മുമ്പ് തന്നെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ‘ബാധ് തപസ്യ'(ആല്‍മര ആരാധന) ചടങ്ങ് ആരംഭിച്ചിരുന്നുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ചടങ്ങുകള്‍ നടത്തേണ്ടത്, ഇതിനിടെ വീട്ടില്‍ മറ്റാരെങ്കിലും വന്നാല്‍ എന്തു ചെയ്യണം, ആരോഗ്യപ്രശ്നങ്ങളുള്ള അമ്മയുടെ മരണം എങ്ങനെയാകണം, മറ്റുള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടതെങ്ങനെ എന്നതുള്‍പ്പടെ ഡയറിയില്‍ വിവരിച്ചിരുന്നു. ചടങ്ങ് കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, അവസാന ദിവസം പിതാവ് തങ്ങളെ കാണാന്‍ നേരിട്ടെത്തുമെന്നുമായിരുന്നു ‘വിശ്വാസം’.
രാജ്യത്തെ ഞെട്ടിച്ച മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന വെബ്ബ് സീരീസ് ആണ് നെറ്റ്ഫ്ളിക്സ് ഡോക്യു-സീരീസ് ‘ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്’. മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ഭാട്ട്യ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണ് എന്നതിനപ്പുറം, അന്ധവിശ്വാസങ്ങള്‍ എത്രത്തോളം മനുഷ്യനെ കീഴടക്കുന്നു എന്നും, വേണ്ടത്ര പ്രാധാന്യം നല്‍കാതെ, തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ പോകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും, അവ എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നതിനെ കുറിച്ചും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നുണ്ട്.
പിതാവ് നിര്‍ദേശിച്ചതെന്ന പേരില്‍, കുടുംബാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും, എങ്ങനെയാണ് പെരുമാറേണ്ടതെന്നുമുള്പ്പടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ലളിത്, വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ്. ഒരു ഉത്തരം കണ്ടെത്തുക എന്നതിനപ്പുറം, പൊതുഇടത്തില്‍ ലഭ്യമായ വിവരങ്ങള്‍ പുതിയ കണ്ണുകളിലൂടെ നിരീക്ഷിച്ച്, ഭാട്ട്യ കുടുംബത്തിന്റെ സുഹൃത്തുക്കളിലൂടെയും, ബന്ധുക്കളിലൂടെയും, അന്വേഷണ ഉദ്യോഗസ്ഥരിലൂടെയും, ആരോഗ്യ വിദഗ്ധരിലൂടെയും, മാധ്യമപ്രവര്‍ത്തക രിലൂടെയും വിശദീകരണം നല്‍കുകയാണ് ഡോക്യുമെന്ററി ചെയ്യുന്നത്.
ബുരാരി സംഭവത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി, ലളിതിന്റെ മാനസികാവസ്ഥയും, കുടുംബത്തെ അതെങ്ങനെ സ്വാധീനിച്ചിരുന്നു എന്നതു മുള്‍പ്പടെ പരിശോധിക്കാന്‍ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. ലളിതിന് സംഭവിച്ച രണ്ട് ഗുരുതര അപകടങ്ങള്‍, തലയ്ക്കേറ്റ പരിക്ക്, കടന്നുപോയ മെന്റല്‍ ട്രോമ, ഇതിനോടൊപ്പം സമൂഹം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ചും ‘ഹൗസ് ഓഫ് സീക്രട്ട്സ്; ദ ബുരാരി ഡെത്ത്സ്’ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം.
ജാതകദോഷം ഉള്ളതിനാൽ ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹം അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നൽകിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവൻ നൽകണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിർദ്ദേശങ്ങൾ തരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും അയാളുടെ ഡയറിയിലെ വിവരങ്ങൾ പറയുന്നു. ‘ഒരു കപ്പിൽ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്.
അവസാന കർമവും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്. 11 വർഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂൺ 30നായിരുന്നു അവസാനമായി എഴുതിയത്.
അന്ന് അർധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡയറിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് ജൂൺ 30നു രാത്രി സംഭവിച്ച കാര്യങ്ങളിൽ പൊലീസ് ഏകദേശ ധാരണയിലെത്തിയത്.
ലളിത് ഭാട്ടിയയുടെ അന്ധവിശ്വാസമാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. 2008ലാണ് ഇയാളുടെ അച്ഛൻ മരിച്ചത്. ഇതോടെ ആത്മീയതയെ ഇയാൾ കൂടുതലായി സ്വീകരിച്ചു. സ്വപ്നത്തിൽ അച്ഛനുമായി സംസാരിക്കുമെന്ന് പോലും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇത്തരം മാനസിക പ്രശ്നങ്ങൾ മറ്റുള്ളവരിലേക്കും ഇയാൾ പകർന്ന് നൽകി. ഇയാളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിച്ചത്. മോക്ഷം കിട്ടാനും , അച്ഛന്റെ അടുത്തെത്താനും വിശ്വാസത്തിൽ അടിസ്ഥാനമായ ആത്മഹത്യയ്ക്ക് ഇയാൾ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചു വരികയായിരുന്നു . കൂട്ടമരണം അന്വേഷിച്ച ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നാട്ടുകാർ ഉൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ എല്ലാവശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണു പൊലീസ് നടത്തിയതും.
കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.
സംഭവത്തിനു പിന്നിൽ പന്ത്രണ്ടാമൻ ഉണ്ട് എന്ന കാര്യത്തിൽ ബന്ധുക്കളും , അയൽക്കാരും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. തുറന്ന ഗേറ്റിലൂടെയാണ് അയൽവാസികളിലൊരാൾ രാവിലെ അകത്തു കയറിയതും 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇതിൽ നിന്ന് പന്ത്രണ്ടാമന്റെ സാന്നിധ്യം അയൽവാസികൾ സംശയിച്ചത്.
ഗീത മാ എന്ന പേരിലുള്ള പൂജാരിണിയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. ബുരാറാരിയിലെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീത.
കൊലപാതകമായാണു പോലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി കഴുത്തിൽ ബെൽറ്റു മുറുക്കി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ശേഷിച്ച 10 പേരും കഴുത്തിൽ കുരുക്കു മുറുകിയാണു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ആരും ശാരീരിക ആക്രമണത്തിന് ഇരയായിട്ടില്ല . ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
സംഭവം നടന്ന രാത്രി പുലർച്ചെ രണ്ടു മുതൽ നാലു വരെ പ്രദേശത്ത് പവർകട്ടായിരുന്നു. കാവൽനായയെ മുകളിലെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. ഇതിനെ കൂട്ടിലടയ്ക്കുകയാണു പതിവ്. എന്നാല്‍, ഈ ബഹളങ്ങള്‍ നടക്കുമ്പോഴെല്ലാം അത് കുരച്ചില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. മരണത്തിന് തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു
മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്ന ‘സൈക്കളോജിക്കൽ ഓട്ടോപ്സി’ നടത്തിയിരുന്നു.
വേറെയും ഞെട്ടിക്കുന്ന നിരവധി വിവരങ്ങള്‍ ഡയറിയില്‍ അടങ്ങിയിരുന്നു. മരിക്കുന്നതിന് മുന്‍പുള്ള പതിനൊന്ന് വര്‍ഷങ്ങള്‍ അവര്‍ ഈ ഡയറിക്കുറിപ്പുകളിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജീവിച്ചിരുന്നത്. മരിച്ചുപോയ അച്ഛന് ലളിതിനോട് സ്വപ്നത്തില്‍ പറയുന്ന കാര്യങ്ങളാണ് ഡയറിക്കുറിപ്പില്‍ നിര്‍ദ്ദേശങ്ങളായി മാറിയിരുന്നതെന്ന് കരുതുന്നു.പതിനൊന്ന് ഡയറികളും നോട്ട്ബുക്കുകളുമാണ് അവിടെ നിന്ന് കണ്ടെത്തിയത്. അച്ഛന് സ്വപ്നത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, തന്റെ കുടുംബാംഗങ്ങള്‍ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും ആ ഡയറികുറിപ്പുകള്‍ നിര്‍ദ്ദേശിച്ചു. കുടുംബത്തിന് ആ വാക്കുകള്‍ നിയമങ്ങളായി മാറി. അതിനെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല.
ലളിതിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന അച്ഛന് കുടുംബത്തിലെ പതിനൊന്ന് പേരും ചെയ്യേണ്ട കടമകളും, ദൈന്യംദിന കര്‍ത്തവ്യങ്ങളും വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണിതെന്നും ഡയറിയില്‍ പറയുന്നു. അത് പാലിക്കാത്ത പക്ഷം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരിച്ചുപോയ അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കരുതുന്നു. കൂടാതെ, അവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ആല്‍മരത്തിന്റെ കൊമ്പുകള്‍ പോലെയാണെന്ന് പോലീസ് പറഞ്ഞു.
ലളിതിന്റെ ഇത്തരം വിഭ്രാത്മകമായ ചിന്തകള്‍ കുടുംബാംഗങ്ങള്‍ അക്ഷരം പ്രതി വിശ്വസിച്ചിരുന്നു. അയല്‍ക്കാരുമായി വളരെ നല്ല ബന്ധത്തിലായിരുന്നു ഇവര്‍ പക്ഷേ ഈ കാര്യങ്ങള്‍ ഒന്നും മൂന്നാമതൊരാളോട് പങ്കുവച്ചിരുന്നില്ല എന്നത് ആശ്ചര്യമാണ്. 12 വയസ്സുകാരനായ ഇളയ കുട്ടി പോലും ആരോടും ഇതേ കുറിച്ച് മിണ്ടിയിട്ടില്ല. ഇത് ഒരുപക്ഷേ കുടുംബത്തിന് ലളിതിലുള്ള വിശ്വാസം കാരണമായിരിക്കാം.
അന്വേഷണത്തിനിടെ ഇവരുടെ വീട്ടില്‍ 11 ഇരുമ്പുപൈപ്പുകള്‍ സ്ഥാപിച്ചതു പൊലീസിനെ കുഴപ്പിച്ചു. പതിനൊന്ന് അംഗങ്ങളെ സൂചിപ്പിക്കാനാണോ അതെന്നും, അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നോ അതെന്നും പൊലീസ് സംശയിച്ചിരുന്നു. മുന്‍വാതിലിന് മുകളിലുള്ള അഴികളും, അവിടെനിന്ന് കണ്ടെത്തിയ ഡയറികളും എല്ലാം പതിനൊന്നായിരുന്നു.
ലളിതിന്റെ പിതാവ് ഭോപാല്‍ സിംഗ് സ്വാഭാവിക കാരണങ്ങളാലാണ് മരണപ്പെട്ടത്. പിതാവിന്റെ മരണശേഷം, ലളിത് വളരെ അന്തര്ലീനനായിരുന്നു. താമസിയാതെ അദ്ദേഹം മരങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും തുടങ്ങി. പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്നും, ഒരു നല്ല ജീവിതം നേടാനുള്ള വഴികള്‍ ഉപദേശിച്ചുവെന്നും ഒരു ദിവസം അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു. ഇതിനിടയില്‍ പ്ലൈവുഡ് കമ്പനി നടത്തിയിരുന്ന ലളിതിന് മരണത്തിന് പത്തുവര്‍ഷം മുമ്ബു വലിയൊരു അപകടം ഉണ്ടായി. പക്ഷേ, അദ്ഭുതകരമായി അയാള്‍ രക്ഷപ്പെട്ടു.
ഇതും കൂടിയായപ്പോള്‍ കുടുംബാംഗങ്ങള്‍ അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 2007 മുതല്‍ അയാള്‍ പിതാവിന്റെ “നിര്‍ദ്ദേശങ്ങള്‍” അനുസരിച്ച് ഡയറി സൂക്ഷിച്ചുവന്നു. ഡയറികള്‍ പ്രിയങ്കയും നീതുവും എഴുതിയതാണെന്ന് കൈയ്യെഴുത്ത് വിശകലനത്തിലൂടെ വെളിപ്പെട്ടു. മരിച്ച പിതാവുമായി ആശയവിനിമയം നടത്തിയ ശേഷം ലളിതാണ് അവര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നത്. 2007 സെപ്റ്റംബര്‍ മുതല്‍ അവരുടെ മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള എല്ലാ വിവരങ്ങളും ഡയറിയില്‍ എഴുതിയിരുന്നു.
എങ്ങനെയാണ് ആത്മഹത്യ ചെയ്യേണ്ടതെന്ന് ഡയറിയില്‍ വിശദമായി വിവരിച്ചിരുന്നു. അവര്‍ ആത്മഹത്യ ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. പത്ത് മൃതദേഹങ്ങള്‍ കയറില്‍ തൂങ്ങിയും, മൂത്ത കുടുംബാംഗം നാരായണി മുറിയുടെ മൂലയില്‍ കഴുത്തില്‍ തുണികെട്ടിയ നിലയിലുമാണ് കിടന്നിരുന്നത്.
അവരുടെ കണ്ണുകള്‍ മൂടിയും, രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ബാക്കിയുള്ളവര്‍ കഴുത്തില്‍ തുണി ചുറ്റിയും, വായില്‍ ടേപ്പ് ഒട്ടിച്ചും, കൈകള്‍ കേബിളുകൊണ്ട് കെട്ടിയും, ചെവിയില്‍ പഞ്ഞി തിരുകിയുമാണ് ആത്മഹത്യ ചെയ്തത്. മോക്ഷം നേടാനും പിതാവിനെ കാണാനും വേണ്ടിയാണ് പൂജയുടെ ഭാഗമായി അവര്‍ ഇത് ചെയ്തത്. ശ്വാസംമുട്ടുന്ന നിമിഷം അച്ഛനെ കാണുമെന്നും അയാള്‍ അവരെ രക്ഷിക്കുമെന്നും കുടുംബം വിശ്വസിച്ചു. എന്നാല്‍, ഒരാള്‍പോലും രക്ഷപ്പെടാതെ എല്ലാവരും ഒരുപോലെ മരണത്തിന് കീഴ്പെട്ടു.
ഷെയേര്‍ഡ് സൈക്കോസിസ് എന്ന പ്രത്യേക മാനസികാവസ്ഥയാണു മരണകാരണമെന്ന് പൊലീസ് പറയുന്നു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അവരുടെ നേതാവിന്റെ കല്പന അക്ഷരം പ്രതി അനുസരിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. അവര്‍ അയാളെ നിരുപാധികമായി വിശ്വസിക്കുന്നു. എല്ലാ പ്രശ്നങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന് അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഇവിടെ ആ റോള്‍ ലളിതിനായിരുന്നു. അയാള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചാല്‍, തങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് അവര്‍ കരുതി. അയാളോടുള്ള സ്നേഹവും, വിശ്വാസവുമാണ് മരിക്കില്ലെന്ന് കരുതിയിരുന്നെങ്കില്‍ കൂടി, ആത്മഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ നമ്മുടെ മനസ്സുകളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നതിന്റെ ഒരു നേര്‍ചിത്രമാണ് ഈ ദുരന്തം.
ഇന്ത്യയെ നടുക്കിയ മരണമായിരുന്നു ബുരാരി കേസ്. മാധ്യമങ്ങള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം. അതിന് പിന്നാലെ ഒരുപാട് ചര്‍ച്ചകള്‍, വിവാദങ്ങള്‍, അന്വേഷണങ്ങള്‍ ഒക്കെ നടന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ അതൊരു കൊലപാതകമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തി.പതിനൊന്ന് പേര് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹിയിലെ ആ പ്രേതഭവനം ഇപ്പോൾ ഡയഗ്നോസ്റ്റിക് സെന്റര്‍ ആണ് . അന്ധവിശ്വാസങ്ങൾ മൂലം ആളുകൾ വാങ്ങാതായ ബുരാരിയിലെ ഭവനം പാത്തോളജി വിഭാഗം ഡോക്ടര്‍ മോഹന്‍ സിങും കുടുംബവും വാങ്ങിയിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ ഡയഗ്നോസ്റ്റിക് സെന്ററും രണ്ടാം നിലയില്‍ താമസിക്കുകയും ചെയ്യുന്നുണ്ട് ഡോക്ടറും കുടുംബവും .വീടിന് പ്രേതബാധ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു പരത്തിയതിനു ശേഷം ആരും വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അവസാനം ഡോ. മോഹന്‍ സന്നദ്ധത പ്രകടിപ്പിച്ച് വരികയായിരുന്നു.
💢 വാൽ കഷ്ണം💢
👉⚡മോക്ഷം ലഭിക്കുന്നതിനു വേണ്ടിയുള്ള ഒരു ചടങ്ങാണ്(ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങ് )ബാധ് തപസ്യ. ഏഴുദിവസം തുടർച്ചയായി ആൽമരത്തിന് പൂജ നടത്തും.ബാധ് തപസ്യയുടെ അവസാനദിവസം മരിച്ചു പോയ വ്യക്തിയുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.