0 M
Readers Last 30 Days

ലൈല മജ്നു എന്ന അനശ്വരമായ അറബ് – പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ കഥയുടെ പിന്നാമ്പുറത്തേക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
173 VIEWS

ലൈല മജ്നു എന്ന അനശ്വരമായ അറബ് – പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ കഥയുടെ പിന്നാമ്പുറത്തേക്ക് ⭐

അറിവ് തേടുന്ന പാവം പ്രവാസി

👉ലൈല മജ്നു എന്ന അനശ്വരമായ അറബ് – പേര്‍ഷ്യന്‍ പ്രണയം ഏഴാം നൂറ്റാണ്ടിലെ ഉമയ്യദ് കാലഘട്ടത്തില്‍ വടക്കേ അറേബ്യയുടെ മരുഭൂമികളില്‍ ജീവിച്ചിരുന്ന ഖൈസ് ഇബ്നുല്‍ മുലവ്വയെന്ന യുവാവിന്‍റെയും , അവന്‍റെ പ്രണയിനി ലൈലയുടെയും ചരിത്രമാണ്.ലൈല മജ്നു പ്രണയ കാര്യങ്ങൾ ഇന്നത്തെ സൗദി അറേബ്യയിലെ അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു കഥയാണ് എന്ന് പറയപ്പെടുന്നു . ലൈല രാജകുമാരി ആയിരുന്നെന്നും , ഗ്രാമമുഖ്യന്‍റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
അതുപോലെ മജ്നു പേര്‍ഷ്യനോ , മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. ഖയസ് എന്നാണ് മജ്‌നുവിന്റെ യഥാര്‍ത്ഥ പേര് . ലൈലയോടുള്ള അടങ്ങാത്ത സ്‌നേഹം ഭ്രാന്തമായതിനാല്‍ മജ്‌നു എന്ന് ഖയസിനെ വിളിക്കപ്പെടുകയായിരുന്നു. മജ്‌നു എന്നാല്‍ ഭ്രാന്തന്‍ എന്നാണര്‍തഥം.

caasss 1

 ഒരു കഥാപാത്രത്തിന്‍റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് സൗദി അറേബ്യയിലെ റിയാദിന് അടുത്തുള്ള ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റിപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു .മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും , മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്…?

ദരിദ്രനായൊരു കവിയായിരുന്ന ഖൈസിനോട് ലൈലക്ക് പ്രണയം മൊട്ടിട്ടു. ഖൈസിനും ലൈല തന്‍റെ പ്രിയപ്പെട്ടവളായി മാറി. അവള്‍ക്ക് വേണ്ടി അവന്‍ കവിതകള്‍ എഴുതിയിരുന്നു. ആ കവിതയിലെല്ലാം അവളോട് അവനുള്ള പ്രണയമായിരുന്നു നിറഞ്ഞത്.ഇതറിഞ്ഞ വീട്ടുകാര്‍ ലൈലയെ വീട്ടുതടങ്കലിലാക്കി. ലൈലയെക്കുറിച്ചുള്ള ചിന്തകളില്‍ വിരഹാതുരനായ ഖയസ് വിലപിച്ചു നടന്നു.
ഖൈസിനെ അറിയുന്നവര്‍ക്ക് അവനു ലൈലയോടുള്ള പ്രണയം അറിയുമായിരുന്നു. അവരൊക്കെയും ഖൈസിനെയും അവന്‍റെ കവിതകളെയും കളിയാക്കി.എന്നാല്‍ ഇതൊന്നും ഖൈസില്‍ ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒടുവില്‍ ഖൈസ് തന്‍റെ ലൈലയെ ജീവിതത്തില്‍ ഒരുമിച്ച് കൂട്ടാന്‍ ആഗ്രഹിച്ച് ലൈലയുടെ വീട്ടുകാരോട് അവരുടെ മകളെ തനിക്ക് തരുമോ എന്ന് ചോദിച്ചു. എന്നാല്‍ ദരിദ്രനായ ഖൈസിനു തന്‍റെ മകളെ വിവാഹം ചെയ്ത് കൊടുക്കാന്‍ ലൈലയുടെ പിതാവ് തയ്യാറായില്ല. ലൈലയുടെ പണത്തിനും , പദവിക്കുമൊത്ത ഒരു ധനികനെ കൊണ്ടേ കെട്ടിക്കൂ എന്നയാള്‍ക്ക് വാശിയായിരുന്നു.

caccc 3പതിവുപോലെ ലൈലയെ കാണാനെത്തിയ മജ്‌നുവിനെ ലൈലയുടെ സഹോദരന്‍ തബ്‌രേശ് കാണാനിടയായി. ധനികനും , ബഹുമാന്യനുമായിരുന്ന ലൈലയുടെ പിതാവിനും , ജേഷ്ഠനും മജ്‌നു ലൈല ബന്ധം അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. അയാള്‍ കുപിതനായി ആര്‍ത്തു വിളിച്ചു വാളെടുത്തു വീശാന്‍ തുടങ്ങി .വാളില്‍ നിന്നും ഓരോ മുറിവുണ്ടാകുമ്പോളും മജ്‌നു ലൈല തന്റേതാണെന്ന് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് തബ്രേശനെ കൂടുതല്‍ ക്ഷുഭിതനാക്കി . അയാള്‍ മജ്‌നുവിനെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി.

മജ്‌നുവിനേല്‍ക്കുന്ന ഓരോ മുറിവുകളും ലൈലയെ വേദനിപ്പിച്ചു. ഇതറിയാമായിരുന്ന മജ്‌നു അങ്ങനെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ലൈലയുടെ സഹോദരനെ വധിക്കേണ്ടി വന്നു. മജ്‌നുവിന് മരണം വരെ കല്ലേറു ശിക്ഷയായി വിധിക്കപ്പെട്ടു.ലൈലക്ക് സഹിക്കാവുന്നതിലും വലുതായിരുന്നു അത്. അവള്‍ മജ്‌നുവിനെ കല്ലെടുത്തെറിയാതിരിക്കാന്‍ കരഞ്ഞപേക്ഷിച്ചു . ആരും കേട്ടില്ല… അവസാനം പിതാവിനരികില്‍ പോയി മജ്‌നുവിനെ കാണുകയോ , സംസാരിക്കുകയോ ഇല്ല ;ജീവനോടെ വിട്ടയച്ചാല്‍ മതിയെന്ന് അപേക്ഷിച്ചു. പിതാവ് മറ്റൊരാളെ വിവാഹം കഴിക്കുമെങ്കില്‍ വിട്ടയക്കാം എന്ന് പറഞ്ഞു.
ഇത് കേട്ട ലൈല അവള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മജ്‌നുവിന്റെ ജീവനുവേണ്ടി ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന് വാക്ക് കൊടുത്തു.സുന്ദരനും , ധനികനുമായ തക്വിഫ് എന്ന വ്യാപാരിയായ യുവാവുമായി ലൈലയുടെ വിവാഹം നടത്തുകയും മജ്‌നുവിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി തള്ളുകയും ചെയ്തു ലൈലയുടെ പിതാവ് .

മജ്നു നാട്ടില്‍ നിന്നും , സമൂഹത്തില്‍ നിന്നും അകന്ന് മരുഭൂമികളില്‍ അലയാന്‍ തുടങ്ങി. മരുഭൂമിയിലൂടെ മജ്‌നു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു . ലൈലക്കു വേണ്ടി കണ്ണില്‍ പെടുന്ന കല്ലുകളിലെല്ലാം കവിതകള്‍ കുറിച്ചിട്ടു. അവന്‍റെ കുടുംബക്കാരിലും അവന്‍ തിരികെ വരുമെന്ന പ്രതീക്ഷ ഇല്ലാതെയായി തുടങ്ങി. അവര്‍ അവനു വേണ്ടി വിജനമായ ഇടങ്ങളില്‍ ഭക്ഷണം കൊണ്ടു വെക്കുമായിരുന്നു. ചില നേരങ്ങളില്‍ അവൻ ഒരു കമ്പു കൊണ്ട് മണല്‍ തരികളില്‍ തന്റെ ലൈലയുടെ പേരെഴുതികൊണ്ട് അവൾക്കായി താനെഴുതിയ കവിതകള്‍ പാടിപ്പറഞ്ഞ് നടക്കുന്നതായി കാണാം.അവന്‍ ലൈലയെ ഓര്‍ത്ത് അഗാധമായ ദുഖത്തിലായി കഴിഞ്ഞിരുന്നു.എങ്കിലും ലൈലയേയും , മജ്നുവിനേയും അകറ്റാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. ലൈല താന്‍ മജ്നുവിന്റേതാണെന്ന് ഹൃദയത്തില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഖൈസില്‍ നിന്ന് വേര്‍പ്പെട്ട ലൈലയുടെ ജീവിതയും ദുഖങ്ങള്‍ നിറഞ്ഞതായിരുന്നു. അവനെ ഓര്‍ത്ത് ലൈലയുടെ മനസും , ശരീരവും , ആത്മാവും തകര്‍ന്നു പോയിരുന്നു. മജനു ലൈലയുടെ വിവാഹത്തിന് ശേഷം ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു.തക്വിഫ് ലൈലയെ മൊഴി ചൊല്ലി. മജ്നുവിനോടുള്ള പ്രണയത്തിന്റെ വിഭ്രാന്തിയില്‍ ലൈല കാടുകള്‍ തോറും മജ്നു എന്നു വിലപിച്ചു നടന്നു. ഏതാനും ദിവസങ്ങള്‍ക്കകം മജനു മരണമടഞ്ഞു. മജ്‌നു ജീവന്‍ കൈവിട്ട സമയം ലൈലയുടെ ഹൃദയവും നിലച്ചിരുന്നു.മജ്‌നുവിനോടുള്ള വേര്‍പാട് സഹിക്കാനാകാതെ ലൈല ഹൃദയാഘാതം മൂലം മരണമടഞ്ഞു,
മരണശേഷമാണ് ലോകം ഇവരുടെ യഥാര്‍ത്ഥ പ്രണയത്തിന്റെ ശക്തി തിരിച്ചറിഞ്ഞത്.

രണ്ടാളേയും സമീപത്തു തന്നെ സംസ്ക്കരിച്ചു. ലൈലയുടേയും , മജ്നുവിന്റെയും കബറിടങ്ങള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയികളുടെ വിശുദ്ധ ക്ഷേത്രമാണ്.കാലം ഈ കബറിടങ്ങളുടെ മാറ്റിന് മരവേല്പിച്ചെങ്കിലും പ്രപഞ്ചത്തില്‍ പരിശുദ്ധ പ്രേമം നിലനില്‍ക്കുന്ന കാലത്തോളം ലൈലയും മജ്നുവും അനശ്വരരായി തന്നെ തുടരും.ലൈലയുടെയും മജ്നുവിന്‍റെയും പേര് പറയുന്നവര്‍ അവരെ “ലൈലാമജ്നൂ” എന്ന് ചേര്‍ത്തേ പറയൂ. കാരണം ശരീരമാണവരെ രണ്ടാക്കിയത്. മനസിന്‍റെ ഉള്ളില്‍ നിറച്ച ഇഷ്ടം കൊണ്ടവര്‍ ഒന്നായി കഴിഞ്ഞിരുന്നു.അങ്ങനെ മരണത്തിലൂടെ സ്വര്‍ഗ്ഗത്തിലവര്‍ ഒന്നിച്ചു എന്നാണ് കഥ. മജ്‌നു ലൈല കഥകള്‍ ആയിരത്തിലധികം ഉണ്ട്. പല കഥകളിലും മജ്‌നു ലൈല പ്രണയം പലതായാണ് വിവരിച്ചിരിക്കുന്നത്.ഇവര്‍ വിവാഹം ചെയ്യുകയോ ആഗ്രഹങ്ങളോ , വികാരങ്ങളോ നിറവേറ്റുകയോ ചെയ്യാത്തതിനാല്‍ ഇത്തരം കഥകളെ Virgin Love Stories എന്നാണ് വിളിക്കപ്പെടുന്നത്.

5പ്രണയം അനശ്വരമാണെന്ന സന്ദേശം നമ്മളിലെത്തിച്ച ലൈലാ, മജ്നു കഥ എക്കാലത്തും പ്രണയിക്കുന്നവരുടെ ആവേശമാണ്. ഏത് എതിര്‍പ്പിനെയും അതിജീവിക്കാനുള്ള ശക്തി പ്രേമത്തിനുണ്ടെന്ന് ലൈല-മജ്നുവിന്റെ കഥ വെളിപ്പെടുത്തുന്നു. ലൈല, മജ്‌നു എന്നിവരുടെ പ്രണയം ദാരുണമായ അന്ത്യമുള്ളതായിരുന്നിട്ടും പ്രണയത്തിന്റെ അനശ്വര പ്രതീകങ്ങളായി ഇരുവരുടേയും പേര് പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത്.
നാടോടിക്കഥയെന്നു പിൽക്കാലത്തു പലരും തിരുത്തിയപ്പോഴും ലൈലയും , മജ്നുവും ലോകത്തെവിടെയോ ജീവിച്ചിരുന്ന മനുഷ്യരാണെന്നു കരുതാനാണ് പലർക്കും ഇഷ്ടം.അഫ്‌ലാജിലെ ഒരു ഗുഹയിലാണത്രേ മജ്നു താമസിച്ചിരുന്നത്. ഗുഹയ്ക്കു സമീപത്തുള്ള പാറ നിറയെ ലൈലയുടെ പേര് എഴുതി വച്ചിട്ടുണ്ട്. മോഹഭംഗത്തിന്റെ വേദനയിൽ മജ്നുവാണ് അത് എഴുതിയതെന്നു കരുതപ്പെടുന്നു. ‘സൗദി അറേബ്യ’ രാഷ്ട്രമായി രൂപീകരിക്കുന്നതിനു മുൻപ് ചെങ്കടലിനും , പേർഷ്യൻ ഉൾക്കടലിനും നടുവിൽ അറേബ്യയെന്ന ഒറ്റവിലാസത്തിൽ മരുഭൂമി അറിയപ്പെടുന്ന കാലത്തുണ്ടായിരുന്ന ഗ്രാമമാണു നജ്ദ്.

പേർഷ്യൻ കവി നിസാമിയുടെ വരികളിൽ ‘നജ്ദ്’ എന്നൊരു ഗ്രാമത്തെ കുറിച്ചു പറയുന്നുണ്ട്. അതു ലൈലയുടേയും , മജ്നുവിന്റേയും നാടാണ്. നജ്ദ് പിൽക്കാലത്ത് ലൈല അഫ്‌ലജ് എന്നു പേരു മാറിയെന്നു കഥ. റിയാദിൽ നിന്നു വാദിദവാസിർ വഴി സഞ്ചരിച്ചാൽ ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത്. അബഹയിലേക്കു പോകുന്ന പ്രധാനപാതയിലുള്ള ഈ പട്ടണം കഴിഞ്ഞാൽ അഫ്‌ലാജ്. സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നു 350 കി.മീ. അകലെയാണ് ലൈല അഫ്‌ലാജ്. അഫ്‌ലാജ് പട്ടണത്തിന്റെ ഹൃദയഭാഗം ‘ലൈല’ എന്നാണ് അറിയപ്പെടുന്നത്. ലൈലയും അഫ്‌ലാജും കൂട്ടിച്ചേർന്ന് ഇവിടം ‘ലൈല അഫ്‌ലാജ് ‘ എന്നറിയപ്പെടുന്നു. അരുവിയുടെ അറബിക് പദമാണ് അഫ്‌ലാജ്. ലൈല എന്ന വാക്കിനർഥം രാത്രി. അറബിക് കവിതകളുടെ പശ്ചാത്തലത്തിൽ രാവിനു പ്രണയവും , അരുവിക്കു സാന്ത്വനവുമെന്നു പര്യായം. ഗൗർ ആഷിഖീൻ ലൈല അഫ്‌ലാജ് പട്ടണം എത്തുന്നതിനു 10 കി. മീ മുൻപാണു അൽഗൈൽ ഗ്രാമം.
അവിടെ നിന്നു നാട്ടുപാതയിലേക്കു തിരിഞ്ഞ് കുറച്ചു ദൂരം സഞ്ചരിച്ചാൽ തബൗദ. തണലില്ലാത്ത മലകളുടെ നിരയാണു തബൗദ. പൊരിവെയിലത്തു തലയുയർത്തി നിൽക്കുന്ന മലകളിലൊന്നിലാണു മജ്നുവിന്റെ ഗുഹ. ലൈല ഗുഹയ്ക്ക് പ്രാദേശികമായി ‘ഗൗർ ആഷിഖീൻ’ എന്നൊരു പേരുമുണ്ട്. ഗുഹയുടെ മുന്നിൽ നിന്നാൽ അഫ്‌ലാജ് പട്ടണം മുഴുവൻ കാണാം. ഈന്തപ്പനത്തോട്ടം, മരുഭൂമി, കുന്നുകൾ, ഗ്രാമവീഥി, വീടുകൾ.സൗദിയിലെ ആദിമ ഗോത്രമാണു ബദുക്കൾ (ബദവി). ലൈല അഫ്‌ലാജ് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ ഭൂരിപക്ഷം ദോസരികളാണ്.ബദുക്കളുടെ ശാഖയിൽപെട്ടതാണു ദോസരി വിഭാഗം. ‘വാദിദവസീർ’ എന്ന സ്ഥലപ്പേരിന് അർഥം ദോസരികളുടെ താഴ്‌വരയെന്നാണ്.

💢 വാൽ കഷ്ണം💢
ലൈലയും , മജ്‌നുവും അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഇരുവരെയും അടുത്തടുത്താണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെ ഒരു സ്മാരകം ഉയര്‍ന്നു വന്നു. രാജസ്ഥാനിലെ ഗംഗനഗര്‍ ജില്ലയിലെ അനൂപ്ഗഡ് എന്ന സ്ഥലത്തു നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി ബിന്‍ജോര്‍ എന്ന ഗ്രാമത്തിലാണ് ലൈലയുടെയും , മജ്‌നുവിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇരുവരും ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന സിന്ധിലേക്ക് ഓടിപ്പോവുകയും , ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ രാജസ്ഥാനിലെ ബിന്‍ജോര്‍ മേഖലയില്‍ എത്തിപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.

ഇവര്‍ മരിച്ചപ്പോള്‍ തൊട്ടുത്തായി ഇവരെ അടക്കുകകയും ചെയ്തു. മറ്റൊരു കഥയനുസരിച്ച് മരുഭൂമിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്ന ഇവര്‍ ഒരു തുള്ളി വെള്ളം ലഭിക്കാതെ ദാഹിച്ചു വലഞ്ഞ് മരിച്ചെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ഇരുവരെയും അവിടെ അടക്കം ചെയ്യുന്നു. ഇന്ന് പ്രണയിക്കുന്നവര്‍ വന്നു പോകുന്ന സ്ഥലമാണ് ലൈലയുടെയും , മജ്‌നുവിന്റെയും കബറിടം. പ്രണയം സഫലീകരിക്കാന്‍ നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. ജൂണ്‍ മാസം ഇവിടെ പ്രത്യേക ചടങ്ങുകള്‍ നടക്കാറുണ്ട്.

ഇവിടെ സ്ഥിതി ചെയ്യുന്ന ശവകല്ലറ ലൈലയുടെയും , മജ്‌നുവിന്റെയുമല്ലെന്നും ഒരു
പുരോഹിതനെയും , അദ്ദേഹത്തിന്റെ ശിഷ്യനെയുമാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നതെന്നും കഥയുണ്ട്. അതേസമയം ഇന്തോ-പാക് അതിര്‍ത്തിയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. അതിനാല്‍ ഇവിടത്തെ ശവകല്ലറകള്‍ ലൈലയുടെയും മജ്‌നുവിന്റെയും തന്നെയാണെന്ന് മറുകൂട്ടര്‍ ഉറപ്പിച്ചു പറയുന്നു.
ഒരു പഴയ സെമിത്തേരിയുടെ ഭാഗത്താണ് ലൈലയുടെയും , മജ്‌നുവിന്റെയും ശവകല്ലറകള്‍ അടങ്ങുന്ന സ്മാരകം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഒരു ഷെഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പേര്‍ ഇവിടേക്ക് വരാന്‍ തുടങ്ങി. അത്ഭുതകഥകള്‍ കേട്ടാണ് ആള്‍ക്കാര്‍ എത്തിത്തുടങ്ങിയത്. ഇവിടെയെത്തുന്നവര്‍ക്കായി സൗജന്യം ഭക്ഷണം വിതരണം ചെയ്യുന്നു. ലൈലയുടെയും , മജ്‌നുവിന്റെയും സ്മരണയ്ക്കു മുന്നില്‍ സൂഫി നൃത്തമടക്കമുള്ളവ സംഘടിപ്പിക്കാറുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ളവര്‍ക്കും ഇവിടെയെത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സുരക്ഷ കണക്കിലെടുത്ത് അവരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്