0 M
Readers Last 30 Days

ഐഐടി മദ്രാസിലെ ജീവിതം

Facebook
Twitter
WhatsApp
Telegram
36 SHARES
428 VIEWS

ഇത് കുറെ ചെറിയ ചെറിയ ആകസ്മികവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ്. ഏതോ ഫുട്ബോള്‍ കളി കാണാനെന്ന ലാഖവത്തോടെ പോലെ ഐ. ഐ. റ്റി – യില്‍ എത്തപെട്ടു അവിടുത്തെ അത്ഭുതവും ബീഭത്സവും ആസ്വാദ്യകരവും അയ കാഴ്ചകള്‍ കണ്ട ഒരാളുടെ വിവരണങ്ങള്‍. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചവും യാഥാര്ദ്യവും അവരെ ഐ. ഐ. റ്റി- യിലെ മതില്‍ കെട്ടിനകത്തു കാണാവുന്നതുമാണ് (ഒരു വിശാലമയ ക്യാമ്പസ്‌ ആണ് ഐ. ഐ. റ്റി മദ്രാസ്‌ എന്ന് ഈയുള്ളവന് അവിടെ പഠിച്ചത് കൊണ്ടറിയാം, ആ ഉറപില്ലാണ് യഥാര്‍ത്ഥ പേരുകള്‍ തന്നെ ഉപയോഗിക്കുന്നത്).

1. നവീന്‍ തോമസ്സും അല്പം “നിശാ”സ്വപ്നങ്ങളും

ഐ. ഐ. റ്റി – യിലെ ബുദ്ധി ജീവി ഗണത്തില്‍ പെടുത്താവുന്ന ഒരു വ്യക്തിയാണ് നവീന്‍ തോമസ്. ലോകം തന്നെ ഇടിഞ്ഞു വീണാലും അവന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുകയില്ല. എന്നിരുന്നാലും അവന്‍ താമസിക്കുന്ന ഹോസ്റ്റല്‍ റൂം കണ്ടാല്‍ മുകളില്‍ പറഞ്ഞതെല്ലാം ആസ്ഥാനത്താകും. വന്നു രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തന്‍റെ ഹോസ്റ്റല്‍ റൂം ഒന്ന് തുടക്കാനോ   വൃത്തിയാക്കാനോ  അവന്‍ ശ്രമിച്ചിട്ടില്ല. പൊടിപിടിച്ച്  മാറാല കെട്ടി എല്ലാവരുടെയും അനാവിശ്യ സാധനങ്ങള്‍ നിക്ഷേപിക്കാന്‍ ഉള്ളതാണ് അവന്‍റെ മുറി. പലപ്പോഴും അതൊന്നു വൃത്തിയാക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവന്‍ ചെവി കൊള്ളാറില്ല.
ഒരു നാള്‍  ‍ഞാനും റാഷിദ്  ബഷീറും ക്ലാസ്സില്‍ പോകാന്‍ തുടങ്ങുമ്പോള്‍ അത്ഭുതാവഹമായ  ഒരു കാഴ്ച കണ്ടു – നവീന്‍ തോമസ്‌ റൂം വൃത്തിയാക്കുന്നു.
” ഇജ്ജു എന്താ ക്ലാസിനു വരുന്നില്ലേ” – റാഷിദ്‌ ബഷീര്‍ ആരാഞ്ഞു
” ഇല്ല, ഞാന്‍ ഇന്ന് റൂം വൃത്തിയാക്കുവാ, രാവിലത്തെ രണ്ടു പീരീഡ്‌ കട്ട്‌ ചെയ്യുവാ”- നവീന്‍ തോമസ്‌ പറഞ്ഞു.
” ഇത് വല്ല അവധി ദിവസവും പോരാരുന്നോ” – റാഷിദ്‌ ചോദിച്ചു
” അല്ല !! , ഇന്ന് തന്നെ ചെയ്തേക്കാമെന്നു തീരുമാനിച്ചു” -ഇത് പറയുമ്പോള്‍ ഒരു ചെറു പുഞ്ചിരി നവീന്‍റെ മുഖത്ത് ഉണ്ടായിരുന്നു.

ഈ അസാധാരണ സംഭവം ഞങ്ങള്‍ മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, അന്നേരമാണ് സംഭവം മനസ്സിലായത്.

നവീന്‍ തോമസ്സിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്- നിശ. ചെന്നയിലെ  ഏതോ എഞ്ചിനീയറിംഗ് കോളേജില്‍ ആണ് പുള്ളിക്കാരി പഠിക്കുന്നത്. ഭൂരിഭാഗം ആണ്‍കുട്ടികളുടെ ഇഷ്ടം പോലെ ഇതും വണ്‍വേ ലൈന്‍ ആണ്. ഇത് നവീന്‍ തോമസ്സിന്‍റെ സുഹൃത്തുക്കള്‍ക്ക് അറിയുകയും ചെയ്യാം, എന്നാലും നവീന്‍ തോമസ്‌ അത് ഒരു സുഹൃത്ത് ബന്ധം എന്ന് പറഞ്ഞു പലപ്പോഴും ഒഴിഞ്ഞു മാറും.
ഇതിന്‍റെ സത്യാവസ്ഥ അറിയാനായി മിഥുന്‍ ജാക്ക് മാത്യൂസ് ഒരു പണി ചെയ്തു. നവീന്‍റെ ഫോണെടുത്തു നിശയുടെ ഫോണ്‍ നമ്പറിനു പകരം മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറും മിഥുന്‍ ജാക്ക് മാത്യൂ‌സിന്‍റെ ഫോണ്‍ നമ്പറിനു പകരം  നിശയുടെ ഫോണ്‍ നമ്പറും- നവീനൊഴിച്ചു ആര്‍ക്കും ഉപദ്രവം ഇല്ലാത്ത ഒരു പേരു മാറ്റം. നവീന്‍റെ റൂം വൃത്തിയാക്കലിന്‍റെ അന്ന് മിഥുന്‍ ജാക്ക് മാത്യൂസ് ഒരു മെസ്സേജ് അയച്ചു ഫോണില്‍
” ഞാന്‍ ഇന്ന് ഐ. ഐ. റ്റി – യില്‍ വരുന്നുണ്ട്, ഗോദാവരി (ഇവിടെയാണ് നവീന്‍റെ  താമസം) ഹോസ്റ്റലിലേക്ക് വരം, അവിടെ കാണുമോ”. (നോക്കണേ ഐ. ഐ. റ്റി ഭരണകൂടത്തിന്‍റെ ഒരു ഇരട്ടത്താപ്പ് നയം. പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പകല്‍ സമയത്ത് ബോയ്സ് ഹോസ്റ്റല്‍-ലില്‍ കടന്നു ചെല്ലാം, എന്നാല്‍ തിരിച്ചു ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ലേഡീസ്  ഹോസ്റ്റല്‍-ലിന്‍റെ വാതുക്കല്‍ വരെ മാത്രം), ഈ മെസ്സേജ് കണ്ടിട്ടാണ് നവീന്‍റെ റൂം  വൃത്തിയാക്കല്‍.
നവീനോട് ഗുഡ് ബൈ പറഞ്ഞു കൊണ്ട് എല്ലാ സുഹൃത്തുക്കള്‍ക്കും ‘നിശ’യുടെ വരവിനെ കുറിച്ചും നവീന്‍റെ വൃത്തിയാക്കലിനെ കുറിച്ചും അറിയിച്ചു.
പതിനൊന്നു മണി ആയപ്പോള്‍ മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത   മെസ്സേജ് അയച്ചു, നിശയുടെ പേരില്‍ – ” ഞാന്‍ ഐ. ഐ. റ്റി ഗേറ്റില്‍ എത്തിയിട്ടുണ്ട്, ബസ്‌ സ്റ്റോപ്പിലേക്ക് വരാമോ ”
ഉടനെ കിട്ടി മറുപടി മെസ്സേജ് ” തീച്ചയായും , ഇറങ്ങി കഴിഞ്ഞു”
അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ നവീന്‍റെ ബസ്‌ സ്റ്റോപ്പിലേ കാത്തിരുപ്പ് കാണാനായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു (ഞങ്ങള്‍ക്ക് എന്തെങ്കിലും കാരണം മതി ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍) ബസ്‌ സ്റ്റോപ്പിന് കുറച്ചു ദൂരത്തായി നിന്നു.
ഒരിക്കലും അലക്കിതേച്ച ഷര്‍ട്ടും പാന്റും ഇട്ടു കാണാത്ത നവീന്‍ ഇപ്പോള്‍ ഇന്‍ഷര്‍ട്ട്‌  ചെയ്ത് ഒരു ചെറിയ കണ്ണാടി (plain glass) വച്ച് ബസ്‌ സ്റ്റോപ്പില്‍ കാത്തിരിക്കുന്നു. (ഇത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്‍മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെ ആണ് )
പത്തു മിനിട്ടിന്‍ ശേഷം മിഥുന്‍ ജാക്ക് മാത്യൂസ്  അടുത്ത  മെസ്സെജിട്ടു – ” സോറി, അത്യാവശ്യമായി എനിക്ക് തിരിച്ചു പോകണം, എന്‍റെ ഒരു ബന്ധു ഹോസ്റ്റലില്‍  വന്നിട്ടുണ്ട് , അടുത്താഴ്ച കാണാം, വെരി വെരി സോറി ”   ഈ മെസ്സേജ് കിട്ടിയപ്പോള്‍ നവീന്‍ തന്‍റെ അരിശം തീര്‍ത്തത് ബസ്‌ സ്റ്റോപ്പിലേ തൂണൂകളോടാണ്  , പക്ഷെ ഉടനെ കിട്ടി മറുപടി
” സാരമില്ല , അടുത്താഴ്ച കാണാം”.
അന്നേരം ഞങ്ങള്‍ നവീന്‍റെ മുന്നില്‍ അവതരിച്ചു.
” ആരെ കാത്തിരിക്കുവാണ് “- റാഷിദ്‌ ബഷീര്‍ ചോദിച്ചു.
” ആരെയും കാത്തിരിക്കുവല്ല, ഡിപ്പാര്ട്ട്മെന്റ് – ലേക്ക് വരാന്‍ ബസ്സ്‌ നോക്കി നില്‍ക്കുവാണ്, എന്താ ക്ലാസ്സില്ലേ “- നവീന്‍ മറുപടി പറഞ്ഞു.
” ഓ!! ഞങ്ങള്‍ കട്ട്‌ ചെയ്ത്, ഉറക്കം വരുന്നു”- മിഥുന്‍ പറഞ്ഞു.
നവീനേം കൂട്ടി ഞങ്ങള്‍ ഹോസ്റ്റലിലേക്ക്  പോയി.

ഈ മെസ്സേജ് കളി ഞങ്ങള്‍ ഒരാഴ്ച തുടര്‍ന്നു, ഇതിനിടെ പല പ്രാവിശ്യം  നവീന്‍ നിശയേ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും , മിഥുന്‍ ജാക്ക് മാത്യൂസ് അത് കട്ട്‌ ചെയ്ത് മെസ്സേജില്‍ ബന്ധപ്പെടും”. അങ്ങനെ നവീന്‍ നിശക്കു അയക്കുന്ന  മെസ്സേജുകള്‍  മിഥുന്‍ ജാക്ക് മാത്യൂസ്  ഞങ്ങള്‍ക്ക് ‍അയച്ചു തരും.
അവസാനം ഏതോ കാര്യത്തിന് മിഥുന്‍ ജാക്ക് മാത്യൂസ്സിനെ ഫോണ്‍ വിളിച്ചപ്പോള്‍ കിട്ടിയത് നിശയേ. അങ്ങനെ ആ കള്ളി പൊളിഞ്ഞു, പക്ഷേ നവീന്‍റെ  “നിശാ”ബന്ധം എല്ലാവരും അറിഞ്ഞു.

2. അന്‍വറും അമേരിക്കയും

ഐ. ഐ. റ്റി – യിലെ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ എനിക്ക് കിട്ടിയ അയല്‍ക്കാരനാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന അന്‍വര്‍ എന്ന കമ്മുണിസ്റ്റ്-കാരന്‍. പലപ്പോഴും ബൂര്‍ഷ്വാ കമ്പനികളെ കുറ്റം പറയുക എന്നുള്ളത് അന്‍വറിന്‍റെ പതിവ് പല്ലവിയാണ്. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുക എന്നുള്ളത് അന്‍വറിന്‍റെ വിശ്വാസ പ്രമാണമാണ്‌. ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ എല്ലാം കാര്യങ്ങള്‍ക്കും ഞാനും സപ്പോര്‍ട്ട് ആണ്. മൈക്രോസോഫ്ട്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മണ്ടന്മാര്‍ക്കു പറ്റിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്നും അല്പം വിവരം ഉള്ളവര്‍ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ ഉപയോഗിക്കാവു എന്നതാണ് അന്‍വറിന്‍റെ അവകാശവാദം.

ഒരുനാള്‍ ഐ. ഐ. റ്റി – യില്‍ നിന്ന് പഠിച്ചിറങ്ങിയ എന്‍റെ സുഹൃത്തായ ജിത്തു വന്നുചേര്‍ന്നു. ജോലി സ്ഥലത്ത് അവിശ്യമായ ചില ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാനാണ് പുള്ളി വന്നത്. എന്‍റെ കമ്പ്യൂട്ടറില്‍  ആണ് അവന്‍ അത് ചെയ്തു കൊണ്ടിരുന്നത്. അപ്പോളാണ് അന്‍വറിന്‍റെ വരവ്. വന്നു ഇത് കണ്ട ഉടനെ എന്നേയും മൈക്രോസോഫ്ടിനേം ചീത്ത വിളിച്ചു കൊണ്ട് എങ്ങനെ ലിനക്സില്‍ പ്രോഗ്രാം എഴുതി (script file)   മൈക്രോസോഫ്ടിനേക്കാള്‍ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് കാണിച്ചു തന്നു. ഈ കാണ്ടുപിടിതങ്ങള്‍ കണ്ടു വശം വതനായി ജിത്തു ലിനക്സിന്‍റെ  ആരാധകനായി.  എന്‍റെ സിസ്റ്റം ഉപേക്ഷിച്ചു അന്‍വറിന്‍റെ കമ്പ്യൂട്ടറിലേക്ക് ജിത്തു കുടിയേറി.
അന്‍വറിനെ അത്യാവിശ്യമായി ഇലക്ട്രോണിക്സ് വകുപ്പ് മേധാവി വിളിക്കുന്നു എന്ന് ഹോസ്റ്റലില്‍ വാര്‍ത്ത‍ പറന്നു. എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ, അമേരിക്കക്കെതിരെ എന്തോ പ്രവര്‍ത്തിച്ചതിനാലാണ് എന്ന് ആരോ പറഞ്ഞു.
ഒരു സുഹൃത്തായതിനാല്‍ അന്‍വറിന്‍റെ പലപ്പോഴും അമേരിക്കക്കെതിരായ സംഭാഷണത്തില്‍  ഞാനും അന്‍വറിനു സപ്പോര്‍ട്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ കാര്യമെന്താണെന്നറിയാന്‍ ഞാനും അന്‍വറിന്‍റെ കൂടെ പുറപ്പെട്ടു. (ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഇവിടെ  ഒരു പൗരന്  സ്വന്തം നയങ്ങള്‍ പറയാന്‍ അവകാശമില്ലേ , ഈ ഒരു ധാര്‍മിക രോഷത്തിലാണ് ഞങ്ങള്‍ അവിടെ ചെന്നത്)
ചെന്നപാടെ വകുപ്പ് മേധാവിയെ അന്‍വര്‍ സ്വയം പരിചയപെടുത്തി. ഒരിക്കലും വിദ്ധ്യാര്‍ദ്ധികള്‍ക്ക് ഇരിക്കാന്‍ മുന്‍വശത്തെ കസേര ഓഫര്‍ ചെയ്യാത്ത വകുപ്പ് മേധാവി (വിദ്ധ്യാര്‍ദ്ധികള്‍ താണുവണങ്ങി നില്‍ക്കണമെന്നാണ് പുള്ളിയുടെ നിലപാട്), ഇപ്പോള്‍ പതിവിനു വിപരീതമായി ഇരിക്കാന്‍ അവിശ്യപെട്ടു, ഞങ്ങളുടെ മുഖത്ത് മാറിമാറി നോക്കിക്കൊണ്ട് ഇലക്ട്രോണിക്സ് വകുപ്പ് മേധാവി അന്‍വറിനോട് ചോദിച്ചു” താങ്കള്‍ അമേരിക്കക്കെതിരെ എന്താണ് ചെയ്തത് ?”
” ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്താണ് സര്‍ കാര്യം” – അന്‍വര്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. (പല പ്രാവിശ്യം പലയിടങ്ങളില്‍ വച്ച് ഞങ്ങള്‍ അമേരിക്കയും അവരുടെ നയങ്ങളെയും ചീത്ത വിളിച്ചിട്ടുണ്ട്, ഇപ്പോള്‍ ഏതാണ് സംഭവം എന്ന് അറിയില്ലല്ലോ, അതിനാല്‍ ഏതു സംഭവമാണെന്ന് സൂചന കിട്ടിയതിനു ശേഷം മാത്രം അതിന്‍റെ കാരണം പറയാം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരിന്നു)

വകുപ്പ് മേധാവി പറഞ്ഞു ” താങ്കള്‍ അമേരിക്കയുടെ വെബ്-സൈറ്റ് ഹാക്ക് ചെയ്തു എന്ന് എനിക്ക് ഒരു പരാതി കിട്ടി”
(ഹോ !! വലിയ ഹാക്കര്‍  ആണെന്ന് വിചാരിച്ചാണ് മുന്‍ വശത്തെ കസേര ഓഫര്‍ ചെയ്തത്)
” ഇല്ല സര്‍”- അന്‍വര്‍ പറഞ്ഞു.
” എനിക്ക് ഒരു പരാതി കിട്ടി , താങ്കള്‍ ASCE (അമേരിക്കന്‍ സൊസൈറ്റി ഫോര്‍ സിവില്‍ എഞ്ചിനിയേഴ്സ്, IEEE, ASME പോലെ ഒരു പ്രസ്ഥാനം )   വെബ്-സൈറ്റിനെതിരേ എന്തോ ചെയ്തു   എന്ന്”
ഇപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി, ജിത്തു വന്നനാള്‍ കുറെ ‍ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തു, അതാണ് പ്രശ്നം, അത് ഞാന്‍ അന്‍വറിനോട് സൂചിപ്പിച്ചു.

അന്‍വര്‍ അത് മനസ്സിലാക്കികൊണ്ട്‌ ” എന്‍റെ ഒരു സുഹൃത്ത്‌ കുറെ ജേര്‍ണ്ണല്‍‍(journal) പേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്” എന്ന് പറഞ്ഞു.

വകുപ്പ് മേധാവി – ” ഓ. കെ! എന്തായാലും ലൈബ്രറി മേധാവിയെ കണ്ട്‌ പ്രശ്നം തീര്ക്കുക, പ്രശ്നം രൂക്ഷമാണ്, അതിനാല്‍ എത്രയും വേഗം”

ഇപ്പോള്‍ ബോള്‍ എന്‍റെ ഭാഗത്തായി, ഒന്നാമത് ജിത്തുവിനെ അന്‍വറി നു പരിചയപെടുത്തി കൊടുത്തത് ഞാനാണ്‌, രണ്ടാമത് ലൈബ്രറി വകുപ്പ് മേധാവി സിവില്‍ എന്‍ജിനിയര്‍ ഡിപ്പാര്ട്ട്മെന്റ് -ലെ അദ്ധ്യാപകനാണ്‌.

ഞങ്ങള്‍ ലൈബ്രറി വകുപ്പ് മേധാവിയെ ചെന്ന് കണ്ടു. ഇപ്പോള്‍ പ്രശ്നം നല്ലവണ്ണം മനസ്സിലായി ” ഒരു മണിക്കൂര്‍ കൊണ്ട്  240 ജേര്‍ണ്ണല്‍‍(journal) പേപ്പറാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.  തുടര്‍ച്ചയായ ഡൌണ്‍ലോഡ് കുറ്റകരമാണ് എന്ന അപകട സൂചന അവഗണിച്ചാണ് ജിത്തു ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഇന്ത്യ മുഴുവന്‍ ഉള്ള എല്ലാ കോളേജുകളുടെയും സബ്-സ്ക്രിപ്ഷന്‍(Subscription)  ASCE മരവിപ്പിചിരിക്കുവാണ്. ഐ. ഐ. റ്റി – ക്കു ഫൈനും അടിച്ചു.

പ്രശ്നം ഗുരുതരമാണ്. അന്‍വറിനെ കോളേജില്‍ നിന്ന് പുറത്താക്കാം!!!!
മൂന്ന് ലക്ഷം രൂപ ഫൈന്‍ അടിച്ചാല്‍ പ്രശ്നം ഒത്തു തീര്‍പ്പാക്കാം  എന്ന് ലൈബ്രറി വകുപ്പ് മേധാവി അറിയിച്ചു. (മൂന്ന് ലക്ഷം പോയിട്ട് മുപ്പതു രൂപ പോലും രണ്ടു പേരുടെയും ബാങ്ക് അക്കൌണ്ടില്‍ ഇല്ല, അന്നേരമാണ്‌ മൂന്ന് ലക്ഷം!!!!)
ഞങ്ങള്‍ സത്യാവസ്ഥ തുറന്നു പറഞ്ഞു, ഭാഗ്യത്തിന് ജിത്തുവിന്‍റെ പ്രൊജക്റ്റ്‌ ഗൈഡ് ആയിരിന്നു ലൈബ്രറി മേധാവി, അതിനാല്‍ പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ തമ്മിലായി. അന്നുമുതല്‍ ലിനക്സിന്‍റെ മേന്മകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന പരിപാടി അന്‍വര്‍ നിര്‍ത്തി

3. ഒരു ബാംഗ്ലൂര്‍ യാത്ര
ഒരുനാള്‍ ഐ. ഐ. റ്റി – യിലെ ഹോസ്റ്റല്‍. മുറിയില്‍ യാന്ത്രികമായ ജീവിതത്തില്‍ (ക്ലാസ്സ്‌, ഹോം വര്‍ക്ക്‌, പരിക്ഷ, ഉറക്കം …..തുടങ്ങിയവ) മനംമടുത്ത് ഇരിക്കുമ്പോഴാണ് ഒരു പുതിയ ആശയവുമായി സുഹൃത്തായ കിരണ്‍. സി. ജെ-യുടെ വരവ്. ” എടാ ! എന്‍റെ ഒരു സുഹൃത്തിന്‍റെ   ഇന്‍ഫീല്‍ഡ് ബൈക്ക് (തണ്ടര്‍ ബേര്‍ഡ് ) ചെന്നയില്‍ ഇരിപ്പുണ്ട്, നമുക്ക് അതുമെടുത്ത് ബാംഗ്ലൂര്‍ പോയാലോ, വൈകിട്ട് തിരിക്കുന്നു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തുന്നു. നല്ല ഐഡിയ. ഒരു ചേഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌. അടുത്ത ദിവസം തന്നെ ബാംഗ്ലൂര്‍ പോകാന്‍ തീരുമാനിച്ചു.

ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ക്യാന്‍വാസ് ഷൂ-വും എല്ലാം ഹോസ്റ്റലിലേ സുഹൃത്തുക്കളില്‍ നിന്നും കടം മേടിച്ചു ബാംഗ്ലൂര്‍ യാത്രക്ക് തയ്യാറെടുത്തു. ഈ ബാംഗ്ലൂര്‍ യാത്ര ഉടനെ തന്നെ ഫോണ്‍ വിളിച്ചും മെയില്‍ അയച്ചും (വീട്ടിലൊഴിച്ച്) എല്ലാവരെയും അറിയിച്ചു. ലേഡീസ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് കിരണിന്‍റെ പ്രചരണം.

ചെഗുവേരയുടെ “മോട്ടോര്‍ സൈക്കിള്‍ ഡയറിസ്” മനസ്സിലോര്‍ത്തു കൊണ്ട് (ഇത് അറിയാത്തവര്‍ മോട്ടോര്‍ സൈക്കിള്‍ ഡയറിസ് എന്ന സിനിമ കാണുക) ഉച്ചക്ക് രണ്ടു മണിക്ക് തന്നെ യാത്ര തിരിച്ചു. ഇനി ചടങ്ങ് ഓരോ ഹോസ്റ്റലിന്‍റെ മുമ്പിലും കൂട്ടുകാരെ വിളിച്ചു യാത്രപറയലും ഫോട്ടോ എടുക്കലുമാണ്- പക്ഷെ പ്രദാന ഉദ്ദേശം മറ്റുള്ളവരെ ഞങ്ങളുടെ തണ്ടര്‍ ബേര്‍ഡിലുള്ള  ബാംഗ്ലൂര്‍ യാത്ര അറിയിക്കലാണ്. അതിനാല്‍ സമയമെടുത്താണ് ഈ ചടങ്ങ്. (പതിനാല് ബോയ്സ് ഹോസ്റ്റലും രണ്ടു ലേഡീസ് ഹോസ്റ്റലും ആണ് ഐ. ഐ. റ്റി – യില്‍ ഉള്ളത്). ലേഡീസ് ഹോസ്റ്റലിന്‍റെ മുന്‍പിലാണ് കൂടുതല്‍ സമയം ചിലവഴിച്ചത് എന്ന് പറയേണ്ടതില്ലല്ലോ  രണ്ടു മണിക്ക് ഹോസ്റ്റലില്‍ നിന്നും തിരിച്ച ഞങ്ങള്‍ അഞ്ചു മണിക്കാണ് ഐ. ഐ. റ്റി – യുടെ വെളിയില്‍ എത്തുന്നത്‌), അന്നേരം ഞങ്ങളുടെ ഹോസ്റ്റലിന് മുമ്പില്‍ കാണിച്ച “ഷോ”-യെ കുറിച്ച് ആലോചിക്കുക.
അടയാര്‍ എത്തിയപ്പോള്‍ ഒരു പ്രശ്നം , ബൈക്ക് ഓഫ്‌ ആയിപ്പോയി, എത്രയായിട്ടും സ്റ്റാര്‍ട്ട്‌ ആകുന്നില്ല. കാര്യം നിസാരം – പെട്രോള്‍ തീര്‍ന്നു.
” അന്ന, ഇങ്കെ പെട്രോള്‍ പംമ്പ് എങ്കയിരിക്ക്” – ഒരു തമിഴനോട്‌ ചോദിച്ചു.
” കൊഞ്ച ദൂരം താന്‍ , അന്ത പാലതുക്ക് അപ്പുറം താന്‍” – മറുപടി കിട്ടി.

അങ്ങനെ പെട്രോള്‍ പംമ്പ് വരെ വണ്ടി ഉരുട്ടാന്‍ തീരുമാനിച്ചു. കറുത്ത ജാക്കറ്റും കൂളിംഗ്‌ ഗ്ലാസും ഹെല്‍മറ്റും ധരിച്ച രണ്ടു പേര്‍ മദ്രാസ്‌ സിറ്റിയില്‍ ബൈക്ക് തള്ളി കൊണ്ടുപോകുന്നത് ഒന്നാലോചിക്കുക. പോകുന്ന വണ്ടികളെല്ലാം നിര്‍ത്തി ” ആരെടാ ഈ പോകുന്നത് ” എന്നാ മട്ടിലാണ്‌ നോക്കുന്നത്. ഒരു കിലോ മീറ്റര്‍ ഞങ്ങള്‍ മാറി മാറി വണ്ടി ഉരുട്ടി.
പെട്രോള്‍ അടിച്ചു യാത്ര തുടര്‍ന്ന്. ആസ്വാദ്യകരമായ യാത്ര. നൂറു- നൂറ്റി ഇരുപതു കിലോ മീറ്റര്‍ വെഗതയില്‍  ബാംഗ്ലൂര്‍ ഹൈ – വേയില്‍ കൂടി വണ്ടി പായുകയാണ്, ഓരോ മണിക്കൂര്‍ വീതം മാറി മാറിയാണ് ഞാനും കിരണും വണ്ടി ഓടിക്കുനത്. ഇതിനിടയില്‍ ചില സ്ഥലങ്ങളില്‍ നിര്‍ത്തി ഫോട്ടോ എടുപ്പും ഉണ്ടേ.

അങ്ങനെ കാഞ്ചിപുരം പിന്നിട്ടപ്പോള്‍ മഴ വില്ലനായെത്തി. മഴെയേ അവഗണിച്ചു കുറെ ദൂരം ഓടിച്ചെങ്കിലും ഇടക്ക് ഒരു കടയില്‍ കയറി നില്‍ക്കേണ്ടതായി വന്നു. മഴ തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര, പക്ഷെ മഴ വീണ്ടും വില്ലന്‍ – എന്തായാലും നനഞ്ഞു, ഇനി ഓടിക്കുക തന്നെ, കനത്ത മഴയെ അവഗണിച്ചു പിന്നേം യാത്ര- രാത്രി രണ്ടു മണി ആയപ്പോള്‍ മനസീലയി- ഇത് നടക്കില്ല – റോഡ്‌ മുഴുവന്‍ വെള്ളം- നല്ല തണുപ്പ്- അതിനാല്‍ മഴ തോര്‍ന്നിട്ടെ യാത്ര നടക്ക്, അതിനാല്‍  ഒരു വീടിന്‍റെ ചെറിയ വരാന്തയില്‍ അഭയം തേടി. രണ്ടു  മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ തോരുന്നില്ല- അതിനാല്‍ കുറെ ദുരം ഓടിച്ചു ഒരു ഹോട്ടലില്‍ അന്ന് ക്യാമ്പ് അടിച്ചു.

വെളുപ്പിനെ ഏഴു മണിക്ക് അവിടുന്ന് തിരിച്ചു ഒന്‍പതു മണിയായപ്പോള്‍ ബാംഗ്ലൂരില്‍ സുഹൃത്തായ വിനോദിന്‍റെ അടുത്ത് എത്തി. കുളിച്ചു കുട്ടപ്പനായി ഇന്‍ഷര്‍ട്ടും സെന്റും പൂശി  ആദ്യം ഒരു മാളിലേക്ക് (ഷോപ്പിംഗ്‌ കോംബ്ലെക്സ്) യാത്ര തിരിച്ചു. അങ്ങനെ മാളില്‍ നില്‍കുമ്പോള്‍ ആണ് കുറെ അല്‍പ വസ്ത്രധാരികളായ ചട പടാ ഇംഗ്ലീഷ് പറഞ്ഞു കൊണ്ട്  യോ- യോ പെണ്‍കുട്ടികളുടെ വരവ്. നോര്‍ത്ത് ഇന്ത്യക്കാരികള്‍ ആണെന്ന് തോന്നുന്നു.
കണ്ടപാടെ ഞാന്‍ വിനോദിന് പറഞ്ഞു ” ഇവളുമാര്‍ക്ക് നല്ല ഡ്രസ്സ്‌ ധരിച്ചൂടെ, എങ്ങോട്ടാണ് ഇവരുടെ പോക്ക്, വല്ല ഫാഷന്‍ പരേഡും ഉണ്ടോ”
കിരണ്‍ പ്രതികൂലിച്ചു- ” ഉള്ളതൊക്കെ കാണിക്കട്ടെടെ!! , നമ്മളില്ലേ കാണാന്‍”
(ബാംഗ്ലൂര്‍ അല്ലെ, അതിനാല്‍ അല്പം ഒച്ചത്തിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്)
” പോടാ പ#$%…. , മലയാളികളുടെ വില കളയാന്‍ രാവിലെ ചിലവന്മാര്‍ വന്നോളും ” – കൂടത്തിലെ ഒരു പെണ്‍കുട്ടി കലിപ്പിച്ചു
( ഒരു പുനര്‍ ചിന്ത: മലയാളികളുടെ വില കളയുന്നത്‌ അല്‍പ വസ്ത്രധാരികളായ നിങ്ങളോ, മാന്യമായി വസ്ത്രം ധരിച്ച ഞങ്ങളോ)
അബദ്ധം പറ്റി- അതെല്ലാം മലയാളികള്‍ ആയിരുന്നു.
” മോള് കലിപ്പിക്കാതെ ചെല്ല്, ഞങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാ” – കിരണ്‍ ഉള്ള മസ്സിലും പെരുപ്പിച്ചു കൊണ്ട് തിരിച്ചടിച്ചു.

എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോയി, അഞ്ചു മിനിട്ട് തികഞ്ഞില്ല, കുറെ  കൈയില്ലാത്ത ഉടുപ്പും ധരിച്ചു  മസ്സിലും പെരുപ്പിച്ചു നടക്കുന്ന കുറെ ആള്‍ക്കാരെയും കൂട്ടി അവര്‍ തിരിച്ചു വന്നു.
“തോമസ്‌ കുട്ടീ, വിട്ടോടാ വണ്ടി ” എന്ന് വിനോദ് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പിന്നെ ഒരു ഓട്ടമാണ്, ലിഫ്റ്റ്‌-നെക്കാള്‍ വേഗത്തില്‍ താഴെയെത്തി.
പിന്നെ മനസ്സിലായി, ബാംഗ്ലൂരിന് പേര് മാറ്റേണ്ട സമയമായി, നല്ലത് മലയാഗ്ലൂര്‍ എന്നതാണ്.
” എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം മലയാളികള്‍ മാത്രം”
പക്ഷെ മലയാളം കുരച്ചു കുരച്ച് അറിയാവുന്നവര്‍ ആണെന്ന് മാത്രം. അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ മാത്രം മലയാളത്തില്‍ അറിയുന്നവര്‍.

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്