0 M
Readers Last 30 Days

താവഴി – കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
80 SHARES
965 VIEWS

egggg 58 1

കഥ- താവഴി
അഭി ശങ്കർ (കർണ്ണൻ)

നിലക്കാതെ നിലവിളിച്ചുകൊണ്ട് എതിരെനിന്നും ഒരു വാഹനം കൂടി കടന്നുപോയി. തിരക്കിനിടെ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ തലച്ചോറിന്റെ കൈവിട്ട് എവിടെയെന്നില്ലാതെ തറഞ്ഞു നിന്ന കണ്ണുകൾ ഒരിക്കൽക്കൂടി തന്റെ കർത്തവ്യത്തിലേക്കു കടന്നു. വാഹനത്തിന്റെ വലതുവശത്തായി, അതിവേഗം പിന്നോട്ടോടിക്കൊണ്ടും കണ്ണിൽനിന്ന് മറയാത്ത ജാലവിദ്യ കാണിച്ചുകൊണ്ടിരുന്ന സൂര്യന്റെ ചുവന്നു തുടുത്ത കവിളുകളിൽനിന്നുതിർന്ന പ്രകാശശരങ്ങളെ മറ്റെന്നത്തേയും പോലെ ഇന്ന് തനിക്കാസ്വദിക്കാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു. ഇടവപ്പാതിയിൽ കുതിർന്ന ആകാശത്തിനും മേൽക്കൂരക്കും കീഴെ മൂടിപ്പുതച്ചുറങ്ങുന്നവന്റെ പുതപ്പു വലിച്ചുമാറ്റും കണക്കാണ് സാഹചര്യങ്ങൾ എത്രമേൽ ആസ്വാദ്യമായതിനെയും അദ്ര്യശ്യമാക്കുന്നത്. അല്ലെങ്കിൽ മൂന്നാത്മാക്കളുടെ മാത്രം ചിത്രം പ്രദർശിപ്പിച്ച ഈ മുറിയുടെ മുൻവാതിലൂടെ കടന്നു പിൻവാതിലിലൂടെ പുറത്തുപോകുന്ന കാറ്റിൽ, തന്റെ പിൻകഴുത്തിൽ മൃദുവായി പൊള്ളലേൽപ്പിച്ചുകൊണ്ട് പിന്നോട്ടാളുന്ന തന്റെ നരച്ച മുടിയിഴകളെ, തുടരെത്തുടരെ വ്യർത്ഥമായി അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ടാനന്ദം കണ്ടെത്താൻ ഇന്നെന്തുകൊണ്ട് സാധിക്കുന്നില്ല??
ഒരുവാഹനം കൂടി കടന്നുപോയി.ഇത്തവണ വാഹനത്തിന്റെ നിലവിളിക്കൊപ്പം സാരഥിയുടെ ആക്രോശവും കേൾക്കാമായിരുന്നു. അവനും തന്നെക്കാൾ അസ്വസ്ഥനായിരിക്കണം. അദ്ദേഹമോ?….. അദ്ദേഹം തന്റെ സ്വതസിദ്ധമായ സ്ഥാനത്ത് ; മുൻപിൽ ഇടതുവശത്തായുള്ള സീറ്റിലിരുന്ന് തുറന്ന ജനാലയിലൂടെ ഇടതുവശം ചേർന്ന് ധാരമുറിയാതെ ഒഴുകിയിരുന്ന പച്ചനദിയിൽ ഏതോ തടസ്സങ്ങൾ തീർത്ത ചെറുചുഴികളിൽ കറങ്ങിക്കൊണ്ടിരുന്നു. ഇത്തവണ കാർ ഒരു പടുക്കുഴിയിൽ കയറിയിറങ്ങി. തിരയിൽ പെട്ട ചെറുവള്ളം പോലെ ആടിയുലഞ്ഞ അതിന്റെ അണിയത്തിരുന്ന് തന്റെ ഒരുവശത്തായിരുന്ന മകനെ നോക്കിയ അദ്ദേഹത്തിന്റെ മുഖത്തു നിറഞ്ഞ വിഷാദം അമരത്തിരുന്നിട്ടും തനിക്കു വ്യക്തമായി കാണാമായിരുന്നു. മകന്റെ ഡ്രൈവിങ്ങിനെക്കുറിച്ച് 10 വർഷം മുൻപ് ചോദിച്ചപ്പോൾ, “അവനെക്കാൾ നല്ല സാരഥി സാക്ഷാൽ ശ്രീകൃഷ്ണനേയുള്ളു” എന്ന് മറുപടി തന്ന അദ്ദേഹം, ഇന്ന് വിഷമിക്കുന്നത് ശ്രീകൃഷ്ണനെക്കാൾ തന്റെ മകൻ പിന്നിലാകുന്നത് വികാരപരാവശ്യത്തെ നിയന്ത്രിക്കുന്നതിലെ കഴിവുകേടുകൊണ്ടാണെന്നത് തിരിച്ചറിഞ്ഞിട്ടാണോ അതോ അതേ പാരാവശ്യത്തിനു കാരണം താനാണെന്ന തിരിച്ചറിവിലാണോ എന്ന് മാത്രം വ്യക്തമാകുന്നിലായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആകാശത്ത് കറുത്തിരുണ്ട് കൂടുന്ന വാക്കുകൾ ഇനിയും മഴയായി പെയ്യരുതെന്നു മാത്രം പ്രാർത്ഥിച്ചുപോകുന്നു. വാക്കുകളായിരുന്നല്ലോ അൽപ്പം മുൻപും… വാക്കുകളായിരുന്നല്ലോ എന്നും…
വാക്കുകളുടെ മൂർച്ചയും അവ പുറന്തള്ളപ്പെടുന്ന അളവും തമ്മിൽ എന്നും ഒരവിശുദ്ധ ബന്ധം ഒളിച്ചും പാത്തും പിൻമതിൽ ചാടിയും നിലനിന്നിരുന്നുവല്ലോ. മടുപ്പിക്കുന്നതെങ്കിലും അല്പം ഫലിതങ്ങൾ പ്രയോഗിക്കുന്നവരുടെ വാക്കുകളെ അപേക്ഷിച്ച് മിതഭാഷികളുടെ വാക്കുകൾക്ക് മുനയേറും. രണ്ടുപേർ പരിധിയിലധികം അടുത്താലോ, ഒരാളുടെ വാക്കിന്റെ മുന രണ്ടുപേരുടെയും ഉള്ളങ്ങളിൽ ഒരുപോലെ തുളച്ചുകയറുന്നു. മനുഷ്യന്റെ ചെവിയുടെ സ്വഭാവമാവട്ടെ ഒന്നുകിൽ സ്ത്രൈണമോ അല്ലെങ്കിൽ മനുഷ്യൻ സസ്വസ്ഥം സ്ത്രൈണമെന്നു മുദ്രകുത്തിയ ഒന്നോ ആണ്. താൻ കേൾക്കുന്ന വാക്കുകളെ തന്നിൽ ഒതുക്കാൻ കഴിയാത്ത അവ അത് തന്റെ ലോകത്തെ ജനസഞ്ചയത്തോട് ; മനസ്സും ഹൃദയവും ഉൾപ്പെടെ, വിളിച്ചുകൂവുകയും അപ്രകാരം അവക്കും താൻ കേട്ട വ്യഥകൾ തുല്യമായി വീതിച്ചുകൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാവണം അവ കർണ്ണങ്ങളെന്നറിയപ്പെടുന്നത്. വാക്കുകളെ ദാനം ചെയ്യുന്ന ദാനവീരന്മാരായ കർണ്ണങ്ങൾ….
അദ്ദേഹം ഏറ്റവും വെറുത്തത് ഇതേ വാക്കുകളെയായിരുന്നു. ഏറ്റവും സ്നേഹിച്ചത് തന്റെ മകനെയും.തനിക്കു കിട്ടാതെ പോയ സ്വാതന്ത്ര്യങ്ങളോടുള്ള പ്രതിഷേധവും, ഒന്നിനെയും കൂസാത്ത മനോഭാവവും സമം ചേർത്ത്, ദുർവിനിയോഗിക്കുന്നില്ല എന്ന ശ്രദ്ധയോടെ മാത്രം എല്ലാ സ്വാതന്ത്ര്യങ്ങളും മകന് കാഴ്ചവെച്ച അദ്ദേഹവും, ഒരു യുവാവായിട്ടും തന്റെ പിതാവിന് തന്റെ മനസ്സിൽ ഒരു താരപരിവേഷം കല്പിച്ചുനൽകിയ മകനും ചേർന്ന് തന്നിൽനിന്നും പറിച്ചെടുത്തത് ഒരു കുടുംബത്തിൽ ഒരു സ്ത്രീക്കുള്ള ഏറ്റവും വലിയ കർത്തവ്യമാണ്. പരസ്പരം ഉരസി ശബ്ദമുണ്ടാക്കുന്ന പൽച്ചക്രങ്ങൾക്കിടയിൽ വഴുവഴുപ്പും പുത്തൻ ചെരുപ്പുകൾ പോലും തോൽക്കുന്നയിടങ്ങളിൽ ചരൽക്കല്ലുകളുമാകുകയെന്ന കർത്തവ്യം… അല്ല, ഇരുട്ടില്ലാത്തിടത്ത് എന്തിന് വിളക്ക് ?? പക്ഷെ ഇന്ന് … രണ്ടാഴ്ചയോളമായി നീരാവിയായി വീട്ടിനുള്ളിലെ ഭിത്തികളോടൊട്ടിച്ചേർന്ന് ഇറ്റിറ്റു്വീണ് പരക്കുന്ന ഇരുട്ടിനെ, കർത്തവ്യബോധമില്ലാതെ അലക്ഷ്യമായി അലഞ്ഞ് ക്ലാവ് പിടിച്ച ഈ വിളക്കിന് തോൽപ്പിക്കാനാകുമോ എന്ന് ഭയന്നുപോകുന്നു.
അല്ല, എന്തിന് മറ്റാരെയെങ്കിലും പഴിക്കുന്നു? തന്റെ നിർബന്ധമായിരുന്നല്ലോ ഇന്നുതന്നെ പോകണമെന്നത്. രക്തക്കുഴലുകളിലും വാൽവുകളിലും ഇത്തിൾക്കണ്ണിപോലെ പറ്റിച്ചേർന്ന് ചീർത്ത്‌വീർത്ത എണ്ണത്തുള്ളികളുടെയും, വഴിനടക്കാനായുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി രക്തത്തിന്റെയും ഇടയിൽ നടന്ന വടംവലികളിൽപ്പെട്ട് ആശുപത്രിക്കിടക്കയിലായ മരുമകളുടെ അച്ഛനെ കാണാൻ പോകണമെന്ന നാട്ടുനടപ്പോർത്താണ്, അല്ലെങ്കിൽ…
അല്ല, പോക്കുവരവുകളുടെ കണക്കുകൾ ആദ്യമായല്ലല്ലോ തനിക്കു വിനയാകുന്നത്… തലമുറകളുടെ അന്തരത്തിലും അത് തന്നെ വേട്ടയാടുന്നുവല്ലോ…..
“എന്താ ഇവള് പോയാല്??” ചോദ്യത്തിനൊക്കാത്ത നിസ്സംഗതയോടെ അദ്ദേഹത്തിന്റെ ശബ്ദം പിറന്നുവീണു…
“പോവണ്ട… അത്ര തന്നെ…” അച്ഛന്റെ മറുപടി ശകാരരൂപേണയായിരുന്നു.
“അതിനൊരു കാരണമാണ് ഞാൻ ചോദിക്കുന്നത്.. രണ്ടുമാസം മാത്രമുള്ള ഒരു ട്രെയിനിങ്… പാരീസിൽ… അതിനുശേഷം മടക്കം.പിന്നെന്താ??”
“കല്യാണത്തിന് മുൻപേ ഞങ്ങൾ വാക്കു കൊടുത്ത കാര്യമൊന്നുമല്ലല്ലോ.. അല്ല അതിലും ഞങ്ങൾക്കെന്താ പറയാനുണ്ടായിരുന്നത്?? ഇവള് തല്ക്കാലം പോകുന്നില്ല ..” ഇതിനിടയിലും തങ്ങളുടെ പ്രണയവിവാഹത്തിന്മേലുള്ള വിമർശനം ഉയർന്നത് അദ്ദേഹത്തെ ശരിക്കും ചൊടിപ്പിച്ചു.
“അതേ, ഇവൾടെ ഭർത്താവ് ഞാനാ.. ഇവൾടെ കാര്യം ഇവള് കഴിഞ്ഞാൽ പിന്നെ തീരുമാനിക്കുന്നതും ഞാനാ.. പോണംന്നാണ് ഇവൾടെ തീരുമാനമെങ്കിൽ ഇവള് പോവും.. ആരെതിർത്താലും… സ്വപ്നങ്ങൾക്ക് വാക്കിനേക്കാൾ വിലയുണ്ടെന്ന് നിങ്ങൾ ഓർക്കണം..”
സ്വപ്നങ്ങൾക്ക് വളരെ അധികം വിലകൊടുത്ത ഒരു വ്യക്തി തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൗമാരത്തിൽ, വിജയസാധ്യത തുലോം തുച്ഛമായിരുന്ന ഉദ്യമത്തിന് അദ്ദേഹത്തിന്റെ പിതാവ് തടസ്സം നിന്നതോടെ, അതിൽനിന്നും വഴിതിരിച്ചുവിട്ടതോടെ, തന്റേതുമാത്രമായ മണല്പരപ്പു തിരയുന്ന ഒരു പുഴപോലെ, ജോലിക്കും ഉയർന്ന ശമ്പളത്തിനും സുഖസൗകര്യങ്ങൾക്കും ഇടയിൽ അദ്ദേഹം ചുറ്റിത്തിരിഞ്ഞു. ജഗത്തേക്കാൾ വില സുഖത്തിനില്ലെന്നും, സ്വപ്നത്തേക്കാൾ വില യാഥാർത്യത്തിനില്ലെന്നും വിശ്വസിച്ച, ഓരോ കൊച്ചു സ്വപ്നത്തെയും അത് നെയ്തുകൂട്ടിയ വ്യക്തിയെയും തന്റെ ആവേശത്തിന്റെ പാരമ്യത്തിൽ നിന്നുകൊണ്ട് പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ പിന്താങ്ങലിനെയും ഒടുവിൽ താൻ നിരസിച്ചു. ഒരു പിളർപ്പിലേക്ക് നീങ്ങുമായിരുന്ന കുടുംബത്തെ രക്ഷിക്കാൻ, കരിയറിനെക്കാളും മീതെ കുടുംബമെന്ന സ്ത്രീസഹജമായ മൂഢത്വം തലവഴി മൂടി താൻ പോകുന്നില്ലെന്ന് പറയുമ്പോൾ, ഋതുമതിയായ ഇരുട്ടിലേക്ക് നീണ്ട വഴിവിളക്കിന്റെ കരങ്ങളെ ജനാലക്കൽ തടഞ്ഞു കർട്ടൻ തീർത്ത അതിർത്തികൾക്കുള്ളിൽ, സുരക്ഷിതയായ ഇരുട്ടിൽ, അനുഭൂതികളുടെ ശവമഞ്ചവും ചുമന്നുള്ള വിലാപയാത്രയുടെ ആലസ്യത്തിൽ വിയർപ്പുതുള്ളിയൊട്ടിയ കൺതടങ്ങൾ തീർത്ത മെത്തമേൽ വിശ്രമിച്ച കണ്ണുകളിലെ പ്രകാശം അകമെനിന്നാരോ അണച്ചു.
“അവള് പോണില്ലത്രേ…” ഒരു മാസക്കാലം ഒരു കുടുംബത്തിലെ സ്വസ്ഥത കെടുത്തിയ ഒരു സംഭവത്തിന് അന്ത്യം കുറിച്ച വാക്കുകൾക്കുശേഷം തന്നെ നോക്കിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ ചുവന്ന മിന്നൽപ്പിണരുകൾ എഴുന്നുനിന്നു. പിന്നീടാരും അതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല, അമ്മയുടെ മരണം വരെ.
അരങ്ങേറ്റത്തിന് വേദിയുടെ പിന്നിൽ കാത്തുനിൽക്കുന്ന കൊച്ചുനർത്തകിയുടെ കണ്ണിലെ ഉത്കണ്ഠയോടെ ഐ.സി.യൂ വിലേക്ക് അവർ വിളിപ്പിച്ചത് സ്വന്തം മകനെയോ മകളെയോ ആയിരുന്നില്ല, മരുമകളായ തന്നെയായിരുന്നു. ആ മുറിയുടെ പച്ചയിൽ, മരത്തിന്മേൽ വേരുറപ്പിച്ചു ഒരു വെളുത്ത പഴം പോലെ നിന്ന സിസ്റ്ററുടെ താക്കീത് ലംഘിച്ചും അവർ തന്നോട് സംസാരിച്ചു. “മോൾടെ പാരീസ് യാത്ര… അതിൽ നിങ്ങൾ ഒന്നും പ്ലാൻ ചെയ്തില്ലെങ്കിൽകൂടീം, മനപ്പൂർവ്വമല്ലെങ്ങിക്കൂടി അവിടത്തെ സുഖസൗകര്യങ്ങളൊക്കെ കാണുമ്പോ നിങ്ങള് വേരോടെ അങ്ങോട്ട് മാറൂന്ന് അച്ഛൻ കൊറേ പേടിച്ചു. നിങ്ങൾക്കന്ന് ജനിക്കുക കൂടി ചെയ്തട്ടില്ലാത്ത എന്റെ പേരമക്കളോടുള്ള സ്വാർത്ഥത കൊണ്ട് ഞാൻ പോലും…..”
കണ്ണിൽ ഉയർന്നു പൊങ്ങി ഒരു ജലാശയം തീർത്ത കണ്ണീർ തിളച്ചുതൂവി…
“അവന് ഇപ്പളും എനോട് ദേഷ്യായിരിക്കും.. അത് സാരല്യ…. പക്ഷെ അച്ഛൻ… അച്ഛനോടെങ്കിലും ക്ഷെമിക്കാൻ നീ അവനോടു പറയണം.. അച്ഛൻ… അച്ഛൻ…”
അച്ഛന്റെ മരണദിവസം ഒരിക്കൽക്കൂടി തന്റെ കണ്മുന്നിൽ ഘനീഭവിച്ചത് അമ്മ അറിഞ്ഞിരിക്കില്ല. പാതിരാത്രി കിടക്കവിട്ട് മേശക്കരികിൽ മുഖംപൊത്തിയിരുന്ന അദ്ദേഹത്തിന്റെ കൈകൾ പിടിച്ചുമാറ്റിയപ്പോൾ താൻ പ്രതീക്ഷിച്ചപോലെ കണ്ണീർ ഒഴുകിയ ചാലുകൾ കണ്ടില്ലെങ്കിലും കണ്ണൂകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.. എന്തെങ്കിലും ചോദിക്കും മുൻപദ്ദേഹം പറഞ്ഞു; “സ്വപ്‌നങ്ങൾ, അതെത്ര ബുദ്ധിമുട്ടി നേടേണ്ടതായാലും അതിനു പറ്റിയില്ലെങ്കിൽ ഒരു വെഷമാണ്… നമ്മളിങ്ങനെ എനിക്ക് പറ്റീല്ലല്ലോന്നോർത്ത് വെഷമിച്ചോണ്ടിരിക്കും… അതീന്നു പോലും എന്നെ രെക്ഷിച്ചതാ എന്റെ അച്ഛൻ…. ഇതൊന്നു മൊഖത്ത് നോക്കി പറയാത്തതിന് എനിക്ക് മാപ്പില്ല… എനിക്ക് ഇനി ഇത് പറയാനും പറ്റില്ല… ഞാൻ… ഞാൻ… തന്നോടെങ്കിലും പറഞ്ഞേ പറ്റൂ. ഞാൻ തന്റെ തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്ന ഒരേ ഒരു ബാധ്യത അതാണ്…”
ഇത്തരമൊരവസ്ഥയിൽ ഈ വാക്കുകളെപ്പറ്റിയുള്ള അറിവ് ആ വൃദ്ധക്കേകിയേക്കാവുന്ന ആശ്വാസത്തെ വിസ്മരിക്കാതെ തന്നെ, തുലോം തുച്ഛമായ തന്റെ ആരോഗ്യവും തുലച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുന്ന അമ്മക്കിടയിൽക്കടന്ന് പറയുവാൻ വിഷമിച്ച് മാത്രം താൻ ആ ബാധ്യത സ്വയം ഇരുമുടിയായി സ്വീകരിച്ചുവല്ലോ…
ഒരിക്കൽക്കൂടി എന്തോ പറയാൻ വാ പൊളിച്ചുകൊണ്ട് അത് മുഴുമിക്കാനാവാതെ അവർ തന്റെ വായും കണ്ണുകളും കൂടി കൊട്ടിയടച്ചു. എന്തിനോ പുറത്തുപോയി തിരികെയെത്തിയ സിസ്റ്ററുടെ ശകാരങ്ങൾക്കിടയിലൂടെ തിങ്ങിഞെരുങ്ങി പുറത്തുകടന്ന താൻ അമ്മക്ക് സംഭവിച്ചത് ഒരു ബോധക്ഷയം മാത്രമായിരുന്നുവെന്നറിഞ്ഞ് സ്വതന്ത്രമാക്കിയ നെടുവീർപ്പിന്‌ ഉറക്കച്ചടവുള്ള മകരമാസപ്പുലരിയുടെ തണുപ്പായിരുന്നു. എന്നാൽ പിറ്റേന്ന് തന്നെ, രക്തപ്രസാദമേതുമില്ലാത്ത, കരിയും പുകയും തീർത്ത താവഴിയിലെ തനിക്കു നൽകിയ വാക്കുകൾ അവസാനത്തെ ശേഷിപ്പുകളാക്കി, പുറംതള്ളപ്പെട്ട ജീർണ്ണങ്ങൾക്കിടയിൽ കിടന്നുകൊണ്ട് ആ അമ്മ യാത്രയായി. വിണ്ണേറുന്ന ജീവന് ശരീരത്തിനകത്തെ ജീർണ്ണങ്ങൾ ഒരു ബാധ്യതയായിരിക്കണം…
തന്റെ ജീവിതത്തിൽ ഒരുപക്ഷെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും ഉപയോഗിക്കില്ലാത്തതുമായ കണ്ണുനീരിന്, വെളുത്ത ഇടനാഴികളാൽ ചുറ്റപ്പെട്ട കറുത്ത തടവറയിൽ നിന്നദ്ദേഹം മോചനം നല്കിയതന്നാണ്. ഒരു കൊച്ച് കുഞ്ഞിനെപ്പോലെ തന്റെ മടിയിൽക്കിടന്ന്, മരണമടഞ്ഞ അമ്മക്കുവേണ്ടി കരഞ്ഞ ആ മകന് മറ്റൊരാളുടെ പിതാവിനോട് ഇപ്രകാരം പറയുവാൻ സാധിച്ചുവെന്നത്, അല്ല ഇപ്രകാരം ചിന്തിക്കാൻ കൂടി കഴിയുന്നുവെന്നത് അത്ഭുതമാണ്..
രണ്ടാംവട്ടവും വിരുന്നെത്തിയ ഹൃദ്രോഗത്തിന്റെ വിവരം വെള്ളിടി വെട്ടിയപ്പോൾ മുളച്ചുപൊന്തിയതാണാ അസ്വസ്ഥതയുടെ വിഷക്കൂൺ. ആദിയിൽ അത് ആരോഗ്യത്തെ സംബന്ധിച്ചായിരുന്നുവെങ്കിൽ അന്ത്യത്തിൽ അത് സ്വന്തം മകനുമേലുള്ള അവകാശപ്രശ്നമായിരുന്നു. ഏകമകളുടെ പിതാവും, ബന്ധുമിത്രാദികളിൽനിന്നും സ്വല്പം ദൂരെ മാറിത്താമസിക്കുനവനുമായ ഭാര്യാപിതാവിന് കൈത്താങ്ങാവുകയെന്ന ധാർമ്മികതയെ മുറുകെപ്പിടിച്ച മകന് തന്റെ അച്ഛന്റെ ഉള്ളിൽ നിറഞ്ഞതായി താൻ കണ്ടിട്ടുള്ള ധാർമ്മികതയുടെ കണ്ണുകൾ പുത്രവാത്സല്യം തീർത്ത സ്വാർത്ഥത കണ്ട് മഞ്ഞളിക്കുന്നത് കാണാൻ കഴിഞ്ഞില്ല. പകൽ ജോലിയും രാത്രി ആശുപത്രിയും ഇടയിൽ അൽപ്പനേരം വീടുമായി, ഘടികാരസൂചിയുടെ അഗ്രം പോലെ ദിവസങ്ങൾ ഓടിത്തീർത്തിരുന്ന, ആശുപത്രിയിൽനിന്നും മടക്കിയിട്ടും ഭാര്യാഗൃഹത്തിൽ ചെന്ന് കാര്യാന്വേഷണങ്ങൾ തുടർന്നുപോന്ന അവന്റെ അമിതാത്മാർത്ഥതയെ അവന്റെ പിതാവ് സംശയിക്കുമെന്നോ, പതിറ്റാണ്ടുകളായി ജോലിഭാരം പങ്കിട്ടെടുത്ത ഒരു ജോഡി കണ്ണുകൾ അത്തരം ഒരു മരുവിലും ഒരുറവിനായി ആഞ്ഞ് കുഴിക്കുമെന്നോ ആ ശുദ്ധഗതിക്കാരൻ സ്വപ്നത്തിൽ പോലും സങ്കല്പിച്ചിരിക്കയില്ല. അല്ല, ഒന്നിനെപ്പറ്റിയും ഗാഹ്യമായി ചിന്തിക്കാതെ എടുത്തുചാടുന്ന അവന്റെ അച്ഛന്റെ സ്വഭാവം അവനും കിട്ടിയിരുന്നുവല്ലോ. പെണ്ണുകാണലിനുശേഷം, ഭാവിയിൽ ബാധ്യതയായേക്കാവുന്ന ഏകമകളുടെ മാതാപിതാക്കളെ ചൂണ്ടിക്കാട്ടിയ തന്നെ മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ശകാരിച്ചത് അദ്ദേഹമായിരുന്നല്ലോ. വിവാഹശേഷം, പ്രസ്തുത സംരംഭത്തിൽ രണ്ടുകുടുംബങ്ങളാകുന്ന കടലാസുതുണ്ടുകളെ താലിച്ചരടുകൊണ്ട് എത്രമേൽ കൂട്ടിയൊട്ടിച്ചാലും അവയുടെ കണ്ഠഭാഗം പിളർന്നെ ഇരിയ്ക്കു എന്നൂട്ടിയുറപ്പിച്ചുകൊണ്ട് താനും അവളുടെ അമ്മയും പരോക്ഷമായി തുലോം തുച്ഛമായെങ്കിലും ഏറ്റുമുട്ടിയപ്പോളും, ദമ്പതിമാരുടെ പിതാക്കന്മാർ തമ്മിൽക്കാണുന്ന ഓരോ അവസരത്തിലും ഏതെങ്കിലുമൊരു ടീപ്പോയുടെയോ മേശയുടെയോ, അല്ലെങ്കിൽ ശൂന്യതയിലും കുത്തിനിറക്കപ്പെട്ട വായുവിനോ ഇരുവശവുമായിരുന്ന്, ഫലിതങ്ങളുമായി ഒരാൾ ഒരുവശവും മന്ദഹാസവുമായി മറ്റൊരാൾ മറുവശവും അലങ്കരിച്ചുപോന്നു.ഇന്നും കാര്യങ്ങൾ ഒട്ടേറെ വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ഉടയാടകൾ അഴിച്ചതിൽ അരിശംപൂണ്ടും ചൂളിയും കൈകളിലിരുന്ന ഒരുകൂട്ടം ആപ്പിളുകളെ കഷണങ്ങളാക്കിക്കൊണ്ട് ഇദ്ദേഹം പൂർവ്വാധികം ഊർജ്ജസ്വലനായി കട്ടിലിലും, തന്റെ സ്മാർട്ഫോണിനെ തൊട്ടും തലോടിയും അദ്ദേഹം ഇടയിൽ നിറഞ്ഞ വായുവിന് മറുവശമായി സ്വല്പം മാറ്റി സ്ഥാപിച്ച കസേരയിലും. അദ്ദേഹത്തിന് ഒരുവശത്തായുള്ള ജനാലപ്പടിയിൽ മകനും. അമ്മയെ ചായയെടുക്കാൻ സഹായിക്കാനെന്നവണ്ണം മുറിക്കുപുറത്തേക്കുപോയ മരുമകൾ, തന്റെ ഗൃഹത്തിലെന്നതുപോലെ ഭർതൃഗൃഹത്തിലും അരുമയായ, അർദ്ധനഗ്നമായ കണ്ണൂകളിൽ കുസൃതി നിറഞ്ഞ നിഷ്കളങ്കതയും, കൺപീലികൾക്ക് കീഴെ കറുത്ത നിറത്തിന്റെ മേലങ്കി ധരിച്ചാൽ അതിനോട് കിടപിടിക്കും വിധം വീതുളിയുടെ മൂർച്ചയും നിറഞ്ഞ, വീടിന്റെ മുക്കും മൂലയും തന്റെ മധുരശബ്ദത്തിൽ പല ഭാഷകളിലെ ഗാനങ്ങൾ കൊണ്ടും, കിടപ്പുമുറി പലതരം കരടിപ്പാവകൾകൊണ്ടും അലങ്കരിച്ച, ഒരു ഇൻഡോ- ഇറാനിയൻ വംശത്തെ മുഴുവൻ തന്റെ പേരിലൊതുക്കിയ തന്റെ മരുമകൾ, അടുക്കളയിൽനിന്നും ഹാളിലേക്ക് കടക്കുന്ന വാതില്പടിക്കരികെ നിന്ന് അവനെ നോക്കി കുസൃതി കാട്ടുന്നത് മുറിയുടെ ഒരു മൂലയിൽ സ്ഥാപിച്ച അലമാരയിലെ ബൃഹത്തായ കണ്ണാടിയിലൂടെ തനിക്കു വ്യക്തമായി കാണാമായിരുന്നു.
പൊടുന്നനെ, ഏതോ ഒരു ഫലിതത്തിന് ഹരിശ്രീ കുറിക്കാനായി തളികയിൽ അരി ചിക്കിപ്പരത്തികൊണ്ട് ഇദ്ദേഹം പറഞ്ഞു “കേട്ടോ ചേട്ടാ, ഇതിപ്പോ രണ്ടാമത്തെയാണ്….”
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ഒരിക്കൽക്കൂടി സാധൂകരിച്ചുകൊണ്ട് മുഖത്തുവീണ വെള്ളിവെളിച്ചത്തിൽനിന്ന് കണ്ണുകളുയർത്തുക പോലും ചെയ്യാതെ അശ്രദ്ധ പുതച്ചിരുന്ന അദ്ദേഹത്തിന്റെ നാവിൽനിന്നും ഒരുകൂട്ടം വാക്കുകൾ പുറത്തുചാടി.
“സാരല്യ…ഒന്നിൽ പിഴച്ചാൽ മൂന്നെന്നാണ് കണക്ക്… അതോടെ എനിക്കെന്റെ മകനെ തിരിച്ച് കിട്ടുകയും ചെയ്യും..” ഇതേ വാചകം രോഗാതുരനായ വ്യക്തിയുടേതാകുമ്പോൾ അത് അയാളുടെ കൂസലില്ലായ്മയാണ്. എന്നാൽ അത് മറ്റൊരാളുടെ വായിൽനിന്നാകുമ്പോൾ അത് തീർത്തും ക്രൂരമാകുന്നു. സ്വന്തമായി ഒരർത്ഥത്തിൽ, ഒരേ തീവ്രതയിൽ ഉറച്ചുനിൽക്കാൻ കഴിയാത്ത, നപുംസകങ്ങൾ ആണല്ലോ വാക്കുകൾ, അവയുടെ സഞ്ചയങ്ങളാകുന്ന വാക്യങ്ങൾ… ആ വാക്കുകളെയും ചുമലിൽ പേറി വേച്ച് വേച്ച് നടന്നുനീങ്ങിയ
ശബ്ദശകലത്തെ എത്ര ശ്രമിച്ചാലും അദ്ദേഹത്തിന് തടയാനാവുമായിരുന്നില്ല. വായുവിൽ മുഴങ്ങിയ അതിന്റെ മാറ്റൊലികൾ തട്ടി അടുക്കളയിൽനിന്ന് വന്ന സാധുസ്ത്രീയുടെ കയ്യിൽ നിന്നും ചായക്കപ്പുകൾ അണിനിരന്ന മൈതാനം അപ്പാടെ നിലംപൊത്തി. തന്റെ നെറ്റിയിൽ വിശ്രമം കൊള്ളുന്ന ചുവപ്പുരേഖ ഭർത്തൃരാഹിത്യത്തിൽ വെളിച്ചമില്ലാത്ത വെളിച്ചപ്പാടിനെപ്പോലെയാണെന്ന സത്യം അവരെ മഥിച്ചിരിക്കണം. വെളുത്ത മാർബിൾ തറയിൽ തന്റെ അതിർത്തി വലുതാക്കിക്കൊണ്ടിരുന്ന ചായ, ഒരുനിമിഷത്തേക്കെങ്കിലും താൻ നിൽക്കുന്നത് പൂഴിമണ്ണിലാണെന്നും അവിടെയാരോ ഒരു കുടം വെള്ളം കമിഴ്ത്തിയെന്നും തോന്നിപ്പിച്ചു. അത് തുടച്ചുമാറ്റാനുള്ള തത്രപ്പാടിനിടെ, പതിറ്റാണ്ടുകളായി “താൻ സുമംഗലി”യെന്ന് അവർ നെറ്റിയിൽ എഴുതിയൊട്ടിച്ച ചുവപ്പിനെ ഒരു വിയർപ്പുതുള്ളി നെടുനെറ്റിയിലൂടെ ഉരുകിയൊലിപ്പിച്ച് ഒഴുക്കിയത് അവർ അറിഞ്ഞില്ല.
മറവികൊണ്ടുമാത്രമായിരിക്കണം കസേരയിൽ, ചായക്കറ പറ്റിയ മുണ്ടുമായിരുന്ന അദ്ദേഹത്തോട് അത് തുടക്കാൻ തുണി വേണോയെന്ന ചോദ്യമോ ബാത്റൂമിൽ പോയി കഴുകിക്കൊള്ളു എന്ന നിർദ്ദേശമോ മുഴങ്ങിക്കേട്ടില്ല.അദ്ദേഹമാകട്ടെ താൻ അലക്കിത്തേച്ചുമടക്കിയ മുണ്ടിൽ താൻ തന്നെ വാരിപ്പൊത്തിയ ചെളിയാണിതെന്നപോലെ ജനലിലൂടെ വിഷണ്ണനായി ദൂരേക്ക് നോക്കിയിരുന്നു. അദ്ദേഹത്തിന്റെയുള്ളിൽ ദിവസങ്ങളിലായി പുകഞ്ഞിരുന്ന അഗ്നിപർവ്വതം സ്‌ഖലനം ചെയ്തപ്പോൾ തീയും പുകയും വമിച്ചത് അവന്റെ കണ്ണുകളിൽ നിന്നായിരുന്നു. അവന്റെ ഭാര്യയാകട്ടെ വിഷമമോ അങ്കലാപ്പൊ ദേഷ്യമോ എന്തെല്ലാമോ കൂടിക്കലർന്ന്, പരസ്പരവിരുദ്ധമായ രുചികളിൽ കുഴങ്ങിയ രസമുകുളത്തെപ്പോലെ വികാരങ്ങളെ ശരിയായി പ്രകടിപ്പിക്കാൻ ബദ്ധപ്പെട്ട മുഖത്തോടെ തന്റെ മകനെ നോക്കുക മാത്രം ചെയ്യുന്നതും കണ്ണാടിയിലൂടെ കാണാമായിരുന്നു. ഒടുവിൽ കറുത്തിരുണ്ട ആകാശത്തിനു കീഴെ യാത്രപറഞ്ഞു പുറത്തിറങ്ങുമ്പോഴും, ഒരു പറ്റം ഈച്ചകൾ മാർബിൾ തറയിൽ ചായ തീർത്ത മണ്മറഞ്ഞ സാമ്രാജ്യത്തിനു ചുറ്റും അതിന്റെ സ്മരണകൾ അവയെ കുരുക്കിട്ട് പിടിച്ചതുപോലെ വലം വെച്ചു.
കുരുക്കിൽപെട്ട വാഹനം ഓരോ അടി മുന്നോട്ടുനീങ്ങുമ്പോളും വധൂഗൃഹത്തിൽനിന്നകലുന്നതിൽ ആശ്വാസവും, മകളിൽനിന്നകലുന്നതിൽ വിഷമവും തോന്നുന്നു. എന്നാൽ മുന്നിലെ രണ്ടു സീറ്റുകൾക്കിടയിലുള്ള ദൂരം പോലും താനും മകളും തമ്മിൽ ഇല്ലെന്നത് തെല്ലും ആശ്വാസം നൽകുന്നുമില്ല. ഒരുപരിധിവിട്ടകലാത്തിടത്തോളം രണ്ട് വ്യക്തികൾ തമ്മിൽ നിശ്ചിത അകലം ഉണ്ടാകുന്നത് നല്ലത് തന്നെ. കുറഞ്ഞത് ചിന്തകളുടെ പ്രതിധ്വനികൾ കേൾക്കാത്തയത്രയുമെങ്കിലും.പരിധി വിട്ടാലോ?? പരിധി വിടുന്നത് പുത്രവാത്സല്യമാണെങ്കിലോ?? പരിധിവിട്ടാൽ പുത്രവാത്സല്യം ഒരു മാറലായാണ്. ജനലഴികൾ പോലെ ചുവരോടൊട്ടി നിന്ന് സർവ്വതും കാണേണ്ടുന്ന മാതാപിതാക്കളുടെ കണ്ണുകളും ഹൃദയവും ആ മാറാല തുല്യം വിഭജിച്ചെടുക്കുന്നു. ഗൃഹങ്ങളിലെ മാറാലയുടെ പഴി ഗൃഹനാഥനാണെങ്കിൽ, മനുഷ്യനെ ജനലഴികളാക്കി നിർമിക്കപ്പെട്ട വീടിന്റെ ഗൃഹനാഥനെ പഴിക്കാനുള്ള കഴിവ് മനുഷ്യന് ശിഖണ്ഡിയുടെ പൗരുഷമായതിനാൽ, പഴി ജനലഴികൾക്കാണ്. ഒടുവിൽ കാലം അവക്ക് ചെങ്കോലും കിരീടവും ധൃതരാഷ്ട്രഛായയും നൽകി ആദരിക്കുന്നു.. അല്ല, ഇന്ന് പുത്രവാത്സല്യത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കാൻ മുതിരുന്ന താനോ?? അദ്ദേഹം ചെയ്തതിൽ അറിയാതെ ഒരാത്മനിർവൃതി തന്റെ ഉള്ളിൽ വേര് പടർത്തുന്നതും, വിഷലിപ്തങ്ങളായ തന്റെ ഇലകൾ പടർത്തി തഴച്ചുവളരുന്നതും എന്തുകൊണ്ട്?? അതിന്റെ വിത്ത് എവിടെനിന്ന്, ഏത് പക്ഷിയുടെ ജീർണത്തിൽ നിന്നെന്ന കുരുക്ക് മുറുകുമ്പോഴും വാഹനത്തിനെ ചുറ്റിയ കുരുക്ക് പതിയെ അഴിയുന്നു. വീട്ടിലെത്താൻ ഏറിയാൽ അര മണിക്കൂർ. അവിടെയേതെങ്കിലും മൂലയിൽ ഒരു കറുത്ത തുണി കാണാതിരിക്കില്ല. തനിക്കും തന്റെ കണ്ണുകൾ കെട്ടണം. മുന്നിൽ പതിയിരിക്കുന്ന ഇരുട്ട് തന്റെ ധൃതരാഷ്ട്രനൊപ്പം തനിക്കുകൂടി അവകാശപ്പെട്ടതാണെന്ന് ഉറക്കെ വിളിച്ചുപറയണം. ഒടുവിൽ, മരണശയ്യയിൽ, വീടിനടുത്തുള്ള പള്ളിയിൽ മുറതെറ്റാതെ നിസ്കാരസമയങ്ങളിൽ ഉയർന്നു കേട്ട ശബ്ദം കണക്കെ ആശുപത്രിയുടെ വെളുത്ത മിനാരങ്ങളുടെ ഔന്നത്യത്തിൽ, മാപ്പപേക്ഷിച്ച്, അനുഗ്രഹിച്ച് തന്റെ താവഴിയുടെ അനന്തരാവകാശിയെ സ്ഥാനാരോഹണം ചെയ്യണം….

LATEST

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം