Entertainment
ശ്രീനിവാസന്റെ വിവാഹത്തിന് മമ്മൂട്ടി സഹായിച്ചു, സുൽഫത്ത് മമ്മൂട്ടിയെ വഴക്കു പറഞ്ഞു

ശ്രീനിവാസന്റെ വിവാഹത്തെ കുറിച്ച് മണിയൻപിള്ള രാജു പങ്കുവച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അല്ലെങ്കിലും സിനിമാതാരങ്ങളുടെ വാർത്തകൾ നമ്മൾ ഏറെ ആസ്വാദ്യതയോടെയാണ് പലപ്പോഴും വായിക്കാറുള്ളത്. ഒരുപാട് കലാകാരൻമാർ ഒരുമിച്ചു ഇടപഴകുന്ന മേഖലയാകുമ്പോൾ അനുഭവങ്ങൾക്കും കഥകൾക്കും ഒരു പഞ്ഞവുമുണ്ടാകില്ല. ഇപ്പോൾ മണിയൻപിള്ള പങ്കുവച്ച വിശേഷം പലതരത്തിൽ ആണ് ചർച്ചയാകുന്നത്. സൗഹൃദബന്ധത്തിന്റെ കാര്യത്തിലും ഭാര്യാഭർതൃ ബന്ധത്തിന്റെ കാര്യത്തിലും ചില ഉത്തമമാതൃകകൾ കാണിച്ചുതരുന്നുണ്ട് ഈ കഥ.
അതിരാത്രം എന്ന സിനിമയുടെ സമയത്താണ് നടൻ ശ്രീനിവാസന്റെ വിവാഹം. വിവാഹത്തിന് രണ്ടുമൂന്നുദിവസം മുൻപ് വരെ താലിമാല പണിയിക്കുകയോ ഒന്നും ശ്രീനിവാസൻ ചെയ്തിരുന്നില്ല. അങ്ങനെ അദ്ദേഹം മണിയൻപിള്ള രാജുവിനോട് കാശ് കടംചോദിച്ചു. എന്നാലോ അഞ്ഞൂറ് രൂപപോലും തികച്ചില്ലാത്ത കാലമായിരുന്നു അതെന്നു മണിയൻപിള്ള പറയുന്നു. ശ്രീനിയെ സഹായിക്കാൻ കഴിയാത്തിൽ വിഷമവും. എന്നാൽ ശ്രീനിയെ സഹായിക്കേണ്ട ഉത്തവാദിത്തം തനിക്കുന്നെണ്ടെന്നു മനസിലാക്കിയ രാജു ശ്രീനിയെ കൂട്ടി മമ്മൂട്ടിയുടെ അടുത്തേയ്ക്കു പോയി വിഷയം അവതരിപ്പിച്ചു. നിനക്കെന്തെങ്കിലും ആവശ്യംവന്നാൽ ആദ്യം എന്നോട് ചോദിക്കണം എന്ന് വഴക്കു പറഞ്ഞ മമ്മൂട്ടി 3000 രൂപ ശ്രീനിക്ക് കൊടുത്തു.
അതുപോലെ ശ്രീനിവാസനെ സഹായിച്ച മറ്റൊരാളായിരുന്നു ഇന്നസെന്റ്. ശ്രീനിയുടെ ബുദ്ധിമുട്ടുകൾ അറിയാവുന്ന ഇന്നസെന്റ് തന്റെ ഭാര്യയുടെ വള പണയം വച്ചാണ് ശ്രീനിയെ സഹായിക്കുന്നത്. ശ്രീനിവാസൻ പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു. എന്റെ വിവാഹം നടത്തിയത് മുസ്ലിം ആയ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണ് എന്ന്.
700 total views, 4 views today