മരുത്ത് -ചിറകൊടിഞ്ഞ ആകാശസ്വപ്നം
ഷിബു പ്രസാദിന്റെ (Shibu Prasad )ഫേസ്ബുക്ക് പോസ്റ്റ്
ആകാശയുദ്ധങ്ങളുടെ വീരകഥകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനകളില്‍ ഒന്നായ ഭാരതത്തിനു എന്തുകൊണ്ട് സ്വന്തമായി ഒരു യുദ്ധവിമാനം ഉണ്ടായില്ല? സ്വാതന്ത്ര്യത്തിനു ശേഷം ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ണ്ണമായി ഭാരതത്തില്‍ വികസിപ്പിച്ചു നിര്‍മ്മിച്ച ഒരു യന്ത്രപ്പക്ഷി പോലും നമ്മുടെ സേനാവ്യൂഹത്തില്‍ ഇല്ല. അഗ്നിയും പ്രിഥ്വിയും ഒക്കെ വികസിപ്പിച്ച, സ്വന്തമായി ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച, ചൊവ്വയില്‍ വരെ സാന്നിധ്യം അറിയിച്ച നമ്മുടെ പ്രതിഭാ വൈഭവത്തിനു എന്തുകൊണ്ട് ഒരു പോര്‍വിമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല…മുപ്പതു വര്‍ഷത്തിലധികം ഇഴഞ്ഞു നീങ്ങിയാണങ്കിലും തേജസ് വിമാനങ്ങള്‍ പറന്നു തുടങ്ങിയത് മറന്നുകൊണ്ടല്ല പറയുന്നത്. തേജസ്സിന്റെ എഞ്ചിന് ഇപ്പോഴും നമ്മുടെ സ്വന്തമല്ല… തേജസ്സിന്റെ ഹൃദയമായ കാവേരി എഞ്ചിനിലുള്ള വികസനങ്ങൾ മൂന്നു പതിറ്റാണ്ടിനു ശേഷവും ഇഴയുകയാണ്…
ലോകം മുഴുവന്‍ പരതിയാലും വിശ്വസനീയമായ ,കഴിവുതെളിയിച്ച യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച രാജ്യങ്ങള്‍ മൂന്നോ നാലോ മാത്രമേ ഉള്ളൂ..അമേരിക്ക, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ് ..കഴിഞ്ഞു..സൂപ്പര്‍ സോണിക് വേഗതയില്‍ പറക്കുന്ന ജെറ്റ് എന്‍ജിനുകള്‍ ഉണ്ടാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി..അത് സുപ്രഭാതത്തില്‍ നേടാവുന്ന കഴിവല്ല..ഉണ്ടാക്കി ,പരീക്ഷിച്ചു ,വിജയിച്ചു ,പരാജയപ്പെട്ടു ,പലപ്പോഴും തോറ്റുതോറ്റ് ജയിക്കേണ്ട രംഗമാണിത്…ബഹിരാകാശ ഗവേഷണം പോലെ തന്നെ അസാമാന്യമായ ക്ഷമയും പ്രതിഭയും കഠിനധ്വാനവും ഇതിനാവശ്യമാണ്…അങ്ങനെയാണ് ഭാരതം ബഹിരാകാശരംഗത്ത് എണ്ണപ്പെട്ട ശക്തിയായി മാറിയത്.അതിനു പിന്നില്‍ പതിറ്റാണ്ടുകളുടെ സമര്‍പ്പണവും പരാജയങ്ങളുടെ നീണ്ട നിരയുമുണ്ടു.
ഇങ്ങനെതന്നെ വിമാന സാങ്കേതികതയിലും വലിയൊരു കുതിച്ചു ചാട്ടം സാധ്യമാകുമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്…ചരിത്രത്തില്‍ ഏറെയൊന്നും അകലയല്ലാത്ത അറുപതുകളില്‍ , സ്വന്തമായി യുദ്ധവിമാനം നിര്‍മ്മിച്ച ചരിത്രം . ഒരു സുവര്‍ണ്ണ ഭാവിയിലേക്കുള്ള കുതിപ്പിനെ ചിറകരിഞ്ഞു വീഴ്ത്തിയ കൊടും ചതിയുടെ ചരിത്രം…
സ്വാതന്ത്ര്യം ലഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം ,അമ്പതുകളുടെ തുടക്കത്തില്‍ തന്നെ HAL (Hindustan Auronotics Ltd) സ്വന്തമായി ഒരു സൂപ്പര്‍സോണിക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള ഗവേഷണം തുടങ്ങിയിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതില്‍ വലിയ താല്‍പ്പര്യം ഇല്ലാതിരുന്ന നെഹ്രു പക്ഷേ ഈ പദ്ധതിയില്‍ തല്പ്പരനായിരുന്നു .നമ്മുടെ വ്യോമയാന മേഖലക്ക് മുതല്‍ക്കൂട്ടാകും എന്നതും അതിനൊരു കാരണമായിരുന്നു. എന്തായാലും 1961 ല്‍ തന്നെ HAL Marut എന്ന സ്വപ്നപദ്ധതിയുടെ പ്രോട്ടോടൈപ്പ് പറക്കുക തന്നെ ചെയ്തു.
ഡിസൈന്‍, നിര്‍മ്മാണം, പരീക്ഷണം എല്ലാം കൂടി ഏഴു വര്‍ഷം മാത്രമാണ് എടുത്തത്.ഇത് വ്യോമയാന ചരിത്രത്തിലെ ഒരു റിക്കോർഡ് ആണ്.സാധാരണഗതിയില്‍ , എത്ര ശ്രമിച്ചാലും തുടക്കം മുതല്‍ പ്രോട്ടോടൈപ്പ് വരെ ഒരു യുദ്ധവിമാനം ഉണ്ടാക്കാന്‍ പത്തു വര്‍ഷം വേണം.ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ കമ്പനി നല്കിയ ഒർഫ്യുവസ് എഞ്ചിന് ആയിരുന്നു ഉപയോഗിച്ചത്. ടര്‍ബോജെറ്റ് അടിസ്ഥാനത്തിലുള്ള ഈ എന്‍ജിനു പക്ഷേ ശബ്ദവേഗതയെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. എങ്കില്‍ പോലും അന്നത്തെ അവസ്ഥയില്‍ അത് വലിയ നേട്ടം തന്നെ

ആയിരുന്നു…പക്ഷേ പിന്നീടുള്ള രണ്ടുമൂന്നു വര്‍ഷം പദ്ധതി വീണ്ടും ഇഴഞ്ഞു . 1964 ലെ ചൈനാ യുദ്ധത്തോടെ ആണ് നല്ലൊരു ഇന്റര്‍സെപ്റ്റർ വിമാനം വേണ്ടതിന്റെ ആവശ്യകത സൈന്യത്തിന് ബോധ്യമായത്…അക്കാലത്ത് നമ്മുടെ കൈയ്യില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ പ്രധാനമായും Hawk , Gnat (നാറ്റ്) എന്നിവയായിരുന്നു. നമ്മുടെ വ്യോമസേനയുടെ ഈ അവസ്ഥ ബോധ്യപ്പെട്ടു തന്നയാണ് 1965 ല്‍ പാക്കിസ്ഥാന് യുദ്ധത്തിനു ഇറങ്ങിത്തിരിച്ചത്. സോവിയറ്റ് യൂണിയനുമായുള്ള ആയുധപ്പന്തയതിന്റെ ഭാഗമായി പാക്കിസ്ഥാനെ അമേരിക്ക ആധുനിക ആയുധങ്ങളാല്‍ നിറച്ചു വെച്ചിരിക്കുകയായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച ഫൈറ്റര്‍ ആയ സാബര്‍ ജെറ്റുകള്‍ ആയിരുന്നു പാക്ക് വ്യോമസേനയുടെ കുന്തമുന.
പാക്ക് സാബറുകളുമായി തുലനം ചെയ്താല്‍ നാറ്റ് വെറും കളിപ്പാട്ടമാണ്…പക്ഷേ നമ്മുടെ വൈമാനികരുടെ പോരാട്ടവീര്യവും കഴിവും ഒത്തുചേര്‍ന്നപ്പോള്‍ , ആ നാറ്റുകള്‍ ഉപയോഗിച്ച് തന്നെ സാബറുകളെ ഈയ്യാം പാറ്റകളെ പോലെ വെടിവെച്ചു വീഴ്ത്തിയ സംഭവം ആകാശയുദ്ധങ്ങളിലെ നാഴികക്കല്ലുകളാണ്. മിഗ് 21 വെച്ച് F16 വീഴ്ത്തിയ അഭിനന്ദന് വര്‍ദ്ധമാനെ കാണുമ്പോള്‍ ഓര്‍മ്മ വന്നത് വായിച്ചു മാത്രം കേട്ട ഈ സംഭവം ആയിരുന്നു.
എന്തായാലും ,1965 ലെ പാക്കിസ്ഥാന് യുദ്ധത്തോടെ മരുത്തിനു മുകളിലുള്ള ഗവേഷണങ്ങള്‍ വേഗതയില്‍ ആയി..പരീക്ഷണങ്ങളും ട്രയലുകളും കഴിഞ്ഞു 1967 ഏപ്രില്‍ ഒന്നിന് മരുത്ത് ഭാരതവ്യോമാസേനയുടെ ഭാഗമായി.
തുടർന്നുള്ള വർഷങ്ങളിൽ ഏതാണ്ട് 145 മരുത് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി. പക്ഷേ സൂപ്പർസോണിക് ഇന്റർസെപ്റ്റർ എന്ന നിലയിലേക്കുള്ള വളർച്ച മരുത് തുടർന്നുകൊണ്ടേയിരുന്നു.. ഓർഫ്യുവസ് എഞ്ചിനെ ഒരു ഗ്യാസ് ബേസ്ഡ് സൂപ്പർ ടർബോ ജെറ്റ് ആക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുമ്പോഴാണ് സോവിയറ്റ് യൂണിയനുമായുള്ള പ്രതിരോധ ഇടപാടുകൾ ആരംഭിക്കുന്നത്. തുടർന്ന്, പ്രതിരോധ ഗവേഷണത്തിനുള്ള പണം കൂടി സോവിയറ്റ് ഖജനാവുകളിലേക്ക് ഒഴുകി… ഭാരതവ്യോമസേനയിൽ അക്കാലത്തെ മികച്ച സൂപ്പർസോണിക്കുകളായ മിഗ് 21 വിമാനങ്ങൾ നിറഞ്ഞു…ഏറ്റവും ആധുനികമായ, പ്രഹരശേഷിയുള്ള മിഗ്ഗുകൾ ലഭിച്ചതോടെ വ്യോമസേനയും മരുത്തിനെ പിൻനിരയിലേക്ക് തള്ളി.. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ മിഗ്ഗുകൾക്കൊപ്പം മരുതും നിർണ്ണായകമായ പങ്ക് വഹിച്ചു… 1971 ഡിസംബർ നാലിന് അലറി വന്ന പാക്കിസ്ഥാൻ ടാങ്കുകളെ ചാരക്കൂനയാക്കിയ വിഖ്യാതമായ Battle of Longewala യുടെ ഹീറോ ഇവൻ ആയിരുന്നു… മരുത്ത്..
സോവിയറ്റ് ഇടപാടുകളും, അതിന്റെ കർട്ടനു പിന്നിൽ മറിയുന്ന ശതകോടികളും തലക്ക് പിടിച്ച ഇന്ദിരയും, കോൺഗ്രസ്സും, ഉദ്യോഗസ്ഥവൃന്ദവും പിന്നീടുള്ള വർഷങ്ങളിൽ ഭാരതത്തിന്റെ ഈ സ്വപ്നപ്പക്ഷിയെ ചിറകരിഞ്ഞു വീഴ്ത്തുകയായിരുന്നു.. ഗവേഷണങ്ങൾ നിലച്ചു, ഉള്ള വിമാനങ്ങൾ ട്രെയിനിങ്ങിനും മറ്റുമായി മാത്രം എങ്ങനെയൊക്കെയോ ഉപയോഗിച്ചു… ആവശ്യത്തിന് സ്പെയറുകൾ പോലും കിട്ടാതായി… ഈ സമയത്തൊക്കെ സോവിയറ്റ് ആയുധങ്ങളും വിമാനങ്ങളും നമ്മുടെ ആയുധപ്പുരകളിൽ നിറഞ്ഞുകൊണ്ടേ ഇരുന്നു… പതുക്കെപ്പതുക്കെ, എഴുപതുകളുടെ മധ്യത്തോടെ ഈ പദ്ധതി തന്നെ HAL അവസാനിപ്പിച്ചു…
ഉള്ള വിമാനങ്ങൾ എങ്ങനെയൊക്കെയോ തട്ടിമുട്ടി ഉരുട്ടി എൺപതുകളോടെ അവയും ആക്രിക്കൂമ്പാരങ്ങളിലേക്ക് നട തള്ളി…
ISRO പോലെ, അണുശക്തി വകുപ്പ് പോലെ,DRDO പോലെ ഒരു പൊതുമേഖലാ സ്ഥാപനം എന്നതിൽ നിന്ന് മാറി ഒരു സ്വതന്ത്ര ഏജൻസിയായി HAL പ്രവർത്തിക്കുകയും, അതിനു വിക്രം സാരാഭായിയെപ്പോലെ ഒരു കിടയറ്റ നേതൃത്വവും ഉണ്ടായിരുന്നെങ്കിൽ ലോകോത്തരമായ ഒരു വിമാനവ്യൂഹം തന്നെ HAL പണിപ്പുരകളിൽ നിന്നും ഇപ്പോൾ പുറത്തുവരുമായിരുന്നു.. വെറുമൊരു സർക്കാർ വകുപ്പായി മാത്രം HAL നെ മാറ്റിയത് കൊണ്ടാണ് മുപ്പത് കൊല്ലത്തിനു ശേഷവും തേജസ്സ് പൂർത്തിയാകാത്തത്.. അഴിമതി സ്ഥാപനവൽക്കരിക്കപ്പെട്ട എഴുപതുകളിൽ ആണ് HAL നെയും അതുവഴി മരുതിനേയും ഈ മഹാദുരന്തം പിടികൂടിയത്.. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ മരുത്, f16നും മിറാഷിനും മിഗ്ഗിനും റാഫേലിനും ഒപ്പം ആകാശങ്ങളെ പ്രകമ്പനം കൊള്ളിക്കുമായിരുന്നു…
എന്ത് പറയാൻ… സ്വന്തം സ്വാര്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഒരു കുടുംബം ഈ മഹാരാജ്യത്തോട് ചെയ്ത മഹാദ്രോഹങ്ങളിൽ ഒന്ന് മാത്രമാണിത്…