Business
ചൈന ആസ്ട്രേലിയയുടെ വികസനം നടത്തുന്നു, ആസ്ട്രേലിയ പുട്ട് അടിച്ചു ജീവിക്കുന്നു
ചൈനയും ആസ്ട്രേലിയയും സൗഹൃദ രാജ്യങ്ങൾ ആയിരുന്നു .ആസ്ട്രേലിയ അവരുടെ കയറ്റുമതിയിൽ നല്ലൊരു പങ്ക് ചൈനയിലേക്ക് വിട്ടു . ഇരുമ്പ് അയിരു ,കൽക്കരി ,വൈൻ ,ലോബ്സ്റ്റർ
344 total views, 1 views today

ആസ്ട്രേലിയയിലെ ആസാദി മാങ്ങകൾ …
ചൈനയും ആസ്ട്രേലിയയും സൗഹൃദ രാജ്യങ്ങൾ ആയിരുന്നു .ആസ്ട്രേലിയ അവരുടെ കയറ്റുമതിയിൽ നല്ലൊരു പങ്ക് ചൈനയിലേക്ക് വിട്ടു . ഇരുമ്പ് അയിരു ,കൽക്കരി ,വൈൻ ,ലോബ്സ്റ്റർ എന്നു വേണ്ട വളരെ വലിയ വ്യാപാരം .പകരം ചൈന സാങ്കേതിക വിദ്യകൾ ,സാങ്കേതിക വിദഗ്ധർഇവരെ അങ്ങോട്ട് കൊടുത്തു, ഖനികൾ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ,ഉത്പാദന പ്രക്രിയകൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽ വൻ തോതിൽ പണം മുടക്കി . ചൈന ആസ്ട്രേലിയയുടെ വികസനം നടത്തുന്നു .കാശ് കിട്ടുന്നു .ആസ്ട്രേലിയ പുട്ട് അടിച്ചു ജീവിക്കുന്നു .മൈനിങ് ആൻഡ് ഡൈനിങ് ബൂം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് ..
സംഭവം നല്ല രീതിയിൽ മുന്നോട്ട് പോയി .പക്ഷെ ചൈന അവിടുത്തെ രാഷ്ട്രീയക്കാരെ വിലക്ക് എടുത്തു .ആസ്ട്രേലിയൻ വിദഗ്ധർ പറയുന്നത്
In effect, what we were importing was “”influence.”
He said it became clear after a few years that the Chinese Communist Party was starting to buy the views of some Australian politicians. Chinese influence could easily been seen in universities and the media.
കഴിഞ്ഞ കൊല്ലം ഒരു പ്രവിശ്യയിലെ ഭരണാധികാരികൾ ആസ്ട്രേലിയൻ സർക്കാരിന്റെ ആണ് അനുവാദം ഇല്ലാതെ ചൈനയും ആയി ഒരു കരാർ വയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു .ആസ്ട്രേലിയ ൻ സർക്കാർ അതു വലിച്ചു കീറി കളഞ്ഞു .കേരളരാജ്യ മോഹികൾക്ക് ഒരു പാഠം ആണ് ഇത് .ആസ്ട്രേലിയ ഒരു ഫെഡറൽ സംവിധാനം ഉള്ള രാജ്യം ആണ് .രണ്ട് സ്റ്റേറ്റുകൾ സെൽഫ് ഗവേണിങ് കൂടി ആണ് .അവിടെ ആണ് ഈ ആസാദി മാങ്ങ ചവുട്ടി പൊട്ടിച്ചു കളഞ്ഞത് .
അപ്പോൾ ക്വാസി ഫെഡറൽ സംവിധാനം ഉള്ള ഭാരതത്തിൽ മോങ്ങിയിട്ടു എന്തു കാര്യം .ഭാരതത്തിൽ സംഭവിച്ച പോലെ യൂണിവേഴ്സിറ്റികളിലും ഒക്കെ ചൈനീസ് അനുകൂലികൾ കയറി പറ്റിയിട്ടുണ്ട് .ചില സ്റ്റേറ്റുകൾ കേരളത്തിലെ പോലെ ചൈനയെ പിണക്കരുത് എന്നൊക്കെ കൂവുന്നുണ്ട് .ആസ്ട്രേലിയ സർക്കാർ ഒരു ശുദ്ധികലശം തുടങ്ങി കഴിഞ്ഞു . 2013 മുതൽ ഈ നടപടികൾ ഊർജിതമാക്കി. യൂണിവേസ്ഴ്സിറ്റികൾ , മറ്റു സ്ഥാപനങ്ങൾ ഇവയിലേക്ക് ഒക്കെ ഇനി മൈഗ്രെറ്റ് ചെയ്യുന്നവരെ സ്കാൻ ചെയ്തു ചൈന അനുകൂലത , ചൈനീസ് പാർട്ടി അനുഭാവം ഇവ ഒക്കെ ഉണ്ടോ എന്ന് നോക്കും എന്നു പറയപ്പെടുന്നു .വിദഗ്ധരുടെ അഭിപ്രായത്തിൽ ഇതു ഒരു രണ്ടാം ശീതയുദ്ധം ആണ് .
ഒരു സൈഡിൽ ലിബറൽ അമേരിക്കയും മറുസൈഡിൽ ഇരുമ്പുമറയിൽ ചൈനയും .ഈ അവസരത്തിൽ പണ്ട് റഷ്യൻ കമ്യൂണിസത്തിന് എതിരെ എടുത്ത എല്ലാ നടപടികളും ചൈനീസ് അധിനിവേശത്തിന് എതിരെ എടുക്കാൻ അമേരിക്ക നിർബന്ധിതമാവും എന്നു കണക്ക് കൂട്ടുന്നു .ചൈന ഇരുമ്പ് അയിരു ഏറ്റവും കൂടുതൽ വാങ്ങുന്നത് ആസ്ട്രേലിയയിൽ നിന്നാണ് ലോകത്തു ഏറ്റവും കൂടുതൽ ഇരുമ്പ് അയിരു ഉള്ളതും ആസ്ട്രേലിയ യിൽ ആണ് .പിന്നെ ബ്രസീൽ ,ചൈന ,ഇൻഡ്യ ..ഇപ്പോൾ പോലും ചൈനയും ആസ്ട്രേലിയ യും കൊടിയ ശത്രുക്കൾ ഒന്നുമല്ല .frenemies ആണ് .
ചൈന ആസ്ട്രേലിയ യുടെ വിദ്യാഭ്യാസ ,സാമൂഹ്യ ,രാഷ്ട്രീയ മാധ്യമ രംഗത്തു പാകി മുളപ്പിച്ചിരിക്കുന്ന വിഷവിത്തുകൾ എപ്പോൾ വേണമെങ്കിലും ഒരു മാസ് മൂവ്മെന്റ് ലൂടെ ആസ്ട്രേലിയ യുടെ നിലപാട് മാറ്റിച്ചു വീണ്ടും ചൈനയും ആയി അടുക്കാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല .( ദില്ലിയിലെ യൂണിവേസ്ഴ്സിറ്റി യിൽ നിന്നും ഇറങ്ങി ഖേരൾ രാജ്യത്തിൽ പ്രവർത്തിക്കുന്നവർ ,ഖേരൾ രാജ്യത്തിലെ ചില രാഷ്ട്രീയക്കാരുടെ നിലപാടുകൾ ഇവയൊക്കെയും ആയിട്ട് നിങ്ങൾക്ക് സാദൃശ്യം തോന്നുന്നുണ്ട് അല്ലേ .?സ്വാഭാവികം )
ഇപ്പോൾ ആസ്ട്രേലിയ അയിരു കയറ്റുമതി കുറച്ചു ലോകവിപണിയിൽ ഇരുമ്പ് അയിരു വില ഉയർന്നു .ചൈനയുടെ കണ്ണ് തള്ളി തുടങ്ങിയിട്ടുണ്ട് .മറ്റു സോഴ്സുകൾ ചൈന തപ്പുന്നുണ്ട് എങ്കിലും വില കൂടും ,അതോടെ ചീപ്പ് ആയിട്ട് സാധനങ്ങൾ തള്ളി ലോക വിപണി പിടിക്കുന്ന തന്ത്രം പൊളിയും .ചൈന സ്ക്രാപ്പ് റീ യൂസ് പദ്ദതികൾ ഊർജ്ജിതപ്പെടുത്തുന്നുണ്ട് .(ഇൻഡ്യയുടെ സ്ക്രാപ്പ് പോളിസി നടപ്പിലാക്കാൻ ഇൻഡ്യ എന്തുകൊണ്ട് തിടുക്കം കൂട്ടുന്നു എന്നു നിങ്ങൾക്ക് മനസ്സിലായോ ?
മെയ്ക്ക് ഇൻ ഇൻഡ്യ പദ്ധതിയിൽ ഉണ്ടാക്കി ലോകവിപണിയിൽ ചൈനയോട് മത്സരിക്കണം എങ്കിൽ അസംസ്കൃത വസ്തുവിന്റെ വില കുറയണം .
ചൈനയിലെ പോലെ അടിമ പണിക്ക് തടങ്കലിൽ ഒരു ജനതയും ഇല്ല താനും .)ട്രംപ് നെഞ്ചു വിരിച്ചു നിന്നു ചൈനയെ എതിർത്തു .ബൈഡന്റെ ഭാഗം സോഫ്റ്റ് ആയിരിക്കും എന്ന് ആരും പ്രതീക്ഷിക്കരുത് എന്നാണ് വിലയിരുത്തൽ .frenemies നിലപാട് ഉള്ള ആസ്ട്രേലിയ ഇനി ഏതെങ്കിലും കാരണവശാൽ ചൈനക്ക് ഇരുമ്പയിര് കൊടുക്കാൻ സമ്മതിച്ചാലും .ആസ്ട്രേലിയ ൻ കപ്പലുകൾ സമുദ്രത്തിൽ കൂടി ചൈനയിലേക്ക് പോകുന്നത് തടയാൻ വിമാനവാഹിനി പടക്കപ്പലുകൾ അമേരിക്ക നിരത്തും എന്നാണ് പറയുന്നത് .ചൈനയുടെ തായ്വാൻ അധിനിവേശത്തിന് നിരീക്ഷിക്കാൻ എന്ന പേരിൽ വിന്യാസിച്ചിരിക്കുന്ന പടക്കപ്പലുകൾക്ക് ഇങ്ങിനെ ഒരു ലക്ഷ്യം കൂടി ഉണ്ട്.
ഇങ്ങിനെ ഒരു സാധ്യത തീരെ ചെറുതാണ് എങ്കിലും കരുതൽ വേണം മുകളിൽ പറഞ്ഞത് പോലെ ഉള്ള വിഷ വിത്തുകൾ എപ്പോൾ എന്തു ചെയ്യും എന്ന് പറയാൻ കഴിയില്ല .ഇൻഡ്യയും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് ആസ്ട്രേലിയ നടത്തുന്ന ഈ കള പറിക്കൽ .ഇരുമ്പയിരിന്റെ വിലകൂടുന്നത് ചൈനയെ ശരിക്കും വിളറി പിടിപ്പിച്ചിട്ടുണ്ട് .വില കൂടുതൽ എന്നതിൽ നിന്നും സപ്ലൈ നിയന്ത്രണം എന്ന ഒപെക് മോഡലിലേക്ക് വന്നാൽ പണി പറ്റെ പാളും .
ചിത്രം
ലോക ഇരുമ്പ് അയിരു ഉത്പാദനം .
ആസ്ട്രേലിയ കൂടുതൽ പിന്നെ ചുവപ്പ് റോസ് നിറങ്ങൾ ഉള്ളവയിൽ റോസ് നിറത്തിന് കയറ്റുമതിക്ക് ഒന്നും ഇല്ല ചാര നിറം ഇല്ലേയില്ല .ഇരുമ്പ് അയിരു പണി എട്ടിന്റെ പണി ആണ് .ബാറ്ററി നിർമ്മാണ തിനു വേണ്ട അപൂർവ ധാതുക്കൾ ഭൂരിഭാഗം കയ്യിൽ വച്ചു ലോക ev വിപണി നിയന്ത്രിക്കാൻ ഇറങ്ങിയ ചൈനക്ക് അതേ നാണയത്തിൽ തിരിച്ചടി .
345 total views, 2 views today