0 M
Readers Last 30 Days

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

രാജേഷ് ശിവ
രാജേഷ് ശിവ
Facebook
Twitter
WhatsApp
Telegram
484 SHARES
5812 VIEWS
51351576 419904405417384 4625535273617326080 n 1

അവധി തുടങ്ങുന്നതിന്റെ തലേദിവസം രാത്രി അവൾ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ ചെന്നുവിളിച്ചു. വീട്ടിൽകൊണ്ടിട്ട സാധനങ്ങൾ അന്നുരാത്രിമുതൽ അവളുടെ ഇഷ്ടാനുസരണം ഓരോ സ്ഥലങ്ങളിൽ അടുക്കിപ്പെറുക്കി വച്ചുതുടങ്ങി. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും കട്ടിലും അടുക്കളസാധനങ്ങളും ഒരു ചെറിയ ലൈബ്രറിക്കാവശ്യമായ അവളുടെ ഗ്രന്ഥശേഖരവും തുണികളും എല്ലാം നമ്മൾ രണ്ടുദിവസം കൊണ്ട് യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. പൊള്ളയായിരുന്ന നമ്മുടെ വീട് ഒരു യഥാർത്ഥ വീടാകുകയായിരുന്നു. ജീവിതം വീണ്ടും പ്രതീക്ഷയോടെ മുന്നോട്ടുപോയി.

ഞായറാഴ്ചകളിൽ അവൾക്കു ജോലിസ്ഥലത്തിനടുത്തു ഒരു യോഗക്ലാസ് ഉണ്ടായിരുന്നു. അത് പാസായാൽ യോഗ ഇൻസ്ട്രക്ടർ ആകാമത്രെ. രണ്ടാംലോക മഹായുദ്ധത്തിന് അനവധി കാരണങ്ങളുണ്ടായിരുന്നെങ്കിലും ജർമ്മനിയുടെ പോളണ്ടാക്രമണം ആയിരുന്നു പ്രത്യക്ഷകാരണം എന്നു പറയുന്നതുപോലെ, ഞാനും ചാരുവും തമ്മിലുള്ള വേർപിരിയലിന് ഒരുപാടു കാരണങ്ങളുണ്ടായിരുന്നെങ്കിലും ആ യോഗാ ക്ലാസായിരുന്നു പ്രത്യക്ഷകാരണം. പിന്നീട് നമ്മുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തികൊണ്ടു രണ്ടുപേർക്കും വീറോടെയും വാശിയോടെയും പൊരുതാൻ കാരണമാക്കിയതും.

പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.  പേട്ടയിലെത്തുമ്പോൾ രാത്രി പത്തരമണി ആകും. നല്ല ക്ഷീണമുണ്ടെന്നു പറഞ്ഞു അവൾ തന്റെ അഭിപ്രായം മാറ്റി. ഇന്നിനി വരുന്നില്ലെന്നും അടുത്ത ശനിയാഴ്ച വരാമെന്നും ഫോൺചെയ്തു പറഞ്ഞു. ഞാൻ പരിഭവിച്ചു. അവൾ കുറേനേരം കഴിഞ്ഞു പിന്നെയും വിളിച്ചു. റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണെന്നു പറഞ്ഞു. ആ സംസാരത്തിൽ ഒരു കുസൃതിത്തരം കലർന്നിരുന്നു. പറ്റിക്കാനായിരുന്നു ആദ്യം അങ്ങനെ പറഞ്ഞതെന്ന് ഞാൻ കരുതി. എന്നാൽ സത്യം അതല്ലായിരുന്നു. എന്റെ നിർബന്ധം കൊണ്ട് മനസില്ലാമനസോടെ തന്നെയായിരുന്നു യാത്ര. അത് ഇവിടെ എത്തിയപ്പോൾ മനസിലായി. കടന്നൽ കുത്തിയപോലുള്ള മുഖവുമായാണ് അവൾ പേട്ടയിൽ വന്നിറങ്ങിയത്. വീട്ടിലെത്തി ഒന്നും കഴിക്കാതെ ദേഷ്യത്തോടെ കിടന്നുറങ്ങി.

പിറ്റേ ദിവസം പ്രാതലും കഴിച്ചു രാവിലെതന്നെ അവൾ പട്ടത്തുള്ള കൂട്ടുകാരിയുടെ താമസസ്ഥലത്തേക്ക് പോയി. വീട്ടിൽ നിന്നാൽ ബോറടിക്കുമത്രേ. ഞാനും അമ്മയുമുള്ള വീട് അവൾക്കു വളരെവേഗം തന്നെ ബോറടിച്ചു തുടങ്ങിയെന്നു മനസിലായി. ഒരുപാട് വർഷങ്ങളായി കാണുകയും ഇടപഴകുകയും ചെയ്യുന്ന കൂട്ടുകാരിയുടെ സാമീപ്യത്തിനായി ഓടിച്ചെന്ന അവൾക്കു വല്ലപ്പോഴും കാണുന്ന നമ്മുടെ താത്പര്യങ്ങൾ ഒരു പ്രശ്നമേ അല്ലായിരുന്നു. അന്ന് ഞാനും അമ്മയും അവിടെ മുഖാമുഖം നോക്കിയിരുന്നു. അവൾ വീട്ടിലുള്ളതു കാരണം അന്നത്തെ ദിവസം ഞാനും ലീവാക്കിയത് വെറുതെയായി. വൈകുന്നേരം പുറത്തുപോയി അടിച്ചുപൊളിച്ചു സിനിമയൊക്കെ കണ്ടു ആഹാരവും കഴിച്ചു വരാമെന്നുകരുതിയ ഞാൻ നിരാശനായി. അല്ലെങ്കിലും ഇത്തരം ചെറിയ ആഗ്രഹങ്ങൾ മാത്രമേ എനിക്കു പണ്ടും ഉണ്ടായിരുന്നുള്ളൂ. അവൾ അന്നത്തെ ദിവസം കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ചു. അതിന്റെ ഫോട്ടോയെടുത്തു എഫ്ബിയിൽ തലങ്ങുംവിലങ്ങും പോസ്റ്റുംചെയ്തു.

കൂട്ടുകാരിയോടുള്ള അമിതമായ സ്നേഹവും കെയറും അവളൊരു ലെസ്ബിയനാണോ എന്ന സംശയം എന്നിൽ ജനിപ്പിച്ചു. സ്ത്രീപുരുഷഭേദമന്യേ എന്റെ അനവധി സുഹൃത്തുക്കളും എന്നോട് ആ സംശയം ഉന്നയിച്ചിരുന്നു. ഒരുപാടു വർഷങ്ങൾ ഭർത്താക്കന്മാരില്ലാതെ ഒരുമിച്ചു കഴിയുന്ന രണ്ടു സ്ത്രീകൾ അങ്ങനെയൊക്കെ അയേയ്ക്കാം. പുരുഷന്മാരിലും അത് വ്യാപകമായുണ്ടല്ലോ.    സ്വവർഗ്ഗതാത്പര്യം, അതൊരു തെറ്റൊന്നുമല്ല. പക്ഷെ സ്ട്രെയിറ്റ് സെക്സിൽ മാത്രം താത്പര്യമുള്ളവരുടെ ജീവിതത്തിൽ ചെന്നു ബുദ്ധിമുട്ടിക്കാൻ പാടില്ല. ഒരു ആരംഭശൂരത്വം പോലെ അവൾ എന്നോടുള്ള സെക്സിൽ ആദ്യമൊക്കെ താത്പര്യം പ്രകടിപ്പിച്ചത് എന്നെ സന്തോഷിക്കാനുള്ള അഭിനയമായിരുന്നെന്ന് പലവട്ടം എനിക്ക് മനസ്സിലായിരുന്നു. ആത്മാവും മനസുമില്ലാത്ത ഒരു ശരീരംപോലെ അവൾ എന്നോട് ചേർന്നുകിടക്കുമ്പോൾ തന്റെയുള്ളിലെ അഭിനയക്കളരിയിൽ രതിയുടെ സീൽക്കാരങ്ങൾ കൃത്രിമമായി വാർത്തെടുക്കുന്ന ക്ളാസിലായിരുന്നു.

മുൻപ് രണ്ടു പ്രണയിനിയുടെ കൂടെ കഴിഞ്ഞിട്ടുള്ള എനിക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ സെക്സുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ കുറെയൊക്കെ അറിയാമായിരുന്നു. ചാരു ‘വരണ്ട’ മരുഭൂമിപോലെ എന്നിലെ ‘മഴകളെ’ മാത്രം മനസില്ലാമനസോടെ സ്വീകരിച്ചുകൊണ്ടിരുന്നു. അവൾ പ്രതീക്ഷിച്ചതിലുമധികം ഉത്സാഹമാണ് സെക്സിൽ എനിക്കെന്നു മനസിലാക്കിയതു കൊണ്ടാകണം, കഴിയുന്നതും എന്നിൽനിന്നും അകന്നുനിൽക്കാനുള്ള ശ്രമങ്ങൾ ഉണ്ടായത്. നമ്മുടെ ജീവിതം പ്രണയവും രതിയും പുഷ്പിക്കുന്നതാകുമെന്ന് ആദ്യ ദിവസങ്ങളിൽ പറയാറുള്ള അവൾ, രതിക്ക് ഇപ്പോൾ തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നു മാറ്റിപ്പറഞ്ഞു. ശരിയാണ്, എല്ലാത്തിനും ഒരു പ്രായമുണ്ടല്ലോ. അതവൾ പറഞ്ഞില്ലെങ്കിലും ആദ്യമേ ഞാൻ മനസിലാക്കണമായിരുന്നു. മാട്രിമോണിയൽ ഓഫീസ് എനിക്കായി കണ്ടുപിടിച്ച പെൺകുട്ടികളുടെ ഫോട്ടോകൾ വാട്സാപ്പിൽ എന്നെ നോക്കി പരിഹസിച്ചുകൊണ്ടിരുന്നു.

അവൾ കൂടുതൽ സമയവും ജോലിസ്ഥലത്തെ ആയിരുന്നു പ്രണയിച്ചത്. മാസത്തിലൊരിക്കൽ മാത്രം വീട്ടിൽ പോകുന്ന അവളുടെ ഹോസ്റ്റൽ മേറ്റ്സിനെ കുറിച്ച് പലപ്പോഴും വാചാലയായി സംസാരിക്കും. അതുപോലെ തനിക്കും ആകണമെന്നു പറയാതെപറയും. ഫോൺ ചെയ്യാൻ മടി, തിരുവനന്തപുരത്തേയ്ക്ക് വരാൻ മടി. എന്നാലോ എന്നോടൊപ്പമുള്ള ജീവിതം വേണം.
അതെ, ചാരു നമ്മുടെ ജീവിതത്തിൽവച്ചിട്ടുള്ള മറ്റൊരു നിബന്ധനയാണ്,
അങ്ങോട്ട് ഫോൺ ചെയ്യാൻ പാടില്ല! .ഫോൺ അവൾക്കു അലർജിയത്രേ. ഓരോ ഫോൺ കോളും ഓരോ തലവേദനയുമായാണ് വരുന്നതെന്ന ബോധം അവളിൽ എന്നോ ഉണ്ടായിക്കഴിഞ്ഞു. അവളുടെ ടെൻഷൻ പിടിച്ച ജോലിയും ഒറ്റയ്ക്കുള്ള ജീവിതവും നൽകിയ അരക്ഷിതാവസ്ഥകൾ ആകണം അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. പക്ഷെ സ്നേഹിക്കാൻ അറിയാവുന്ന എന്നെയും അമ്മയെയും കിട്ടിയിട്ടും അവളിൽ ആ ബോധം മാറിയില്ലെങ്കിൽ അതെന്റെ കുറവുതന്നെ ആകാമെന്ന് ഞാൻ ചിന്തിച്ചു. എനിക്ക് സ്നേഹിക്കാൻ അറിയില്ലേ എന്ന സംശയം എന്നിൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു

ഡിവോഴ്സിനു ശേഷമുള്ള അവളുടെ ജീവിതം അവളിൽനിന്നുമാത്രമല്ലേ നമ്മൾ അറിഞ്ഞിരുന്നുള്ളൂ. അല്ലെങ്കിലും പറയാൻ പാടില്ലാത്തതു പറയാതിരിക്കാൻ അവൾക്കു നല്ല വൈദഗ്ദ്യം ആയിരുന്നു. പതിനഞ്ചു വർഷത്തോളം ഒരാളിന്റെ കൂടെ ജീവിച്ചു പിരിഞ്ഞ അവൾക്കു ജീവിതാവസാനകാലങ്ങളിൽ തിരുവനന്തപുരത്തുള്ള ഒരു കുടുംബത്തിൽ ചെന്ന് ചേക്കേറണം എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജീവിതം അനുഭവിക്കാത്ത ഒരുവനായ എനിക്ക് എല്ലാത്തിലും ഒരു യൗവ്വനത്തിന്റെ തീക്ഷ്ണത തന്നെയായിരുന്നു. അതവൾ പലപ്പോഴും പറയുകയും ചെയ്തിരുന്നു.

”ശിവ ഒരു കോളേജ് കുമാരന്റെ റൊമാന്റിക് ഭാവനകൾ കൊണ്ടുനടക്കുന്ന ഒരാളാണ്.  ഞാൻ അങ്ങനെയല്ല. അതൊന്നുമല്ല ജീവിതം” .

ചാരുവിന്റെ ആ  വാക്കുകൾ എത്ര ബാലിശമാണെന്നു ചിന്തിച്ചിരുന്നു. അവളെപ്പോലെയാണ് എല്ലാരുമെന്ന ധാരണ. .പിന്നെന്താണ് ജീവിതമെന്നു എനിക്കും മനസിലായില്ല. യൂട്രസ് റിമൂവ് ചെയ്തതിനാൽ അവൾക്കിനി കുഞ്ഞുങ്ങൾ ഉണ്ടാകുകയുമില്ല . ചുമ്മാ ജോലിചെയ്തു രണ്ടുപേർക്കും സ്നേഹിച്ചും പ്രണയിച്ചും ജീവിക്കാമെന്നല്ലാതെ ഭാവിയെന്നത് നമ്മെ തുറിച്ചുനോന്നുന്നുമില്ല. ജീവിതം പിന്നെ എന്ത് മലമറിക്കാൻ ആണ്അവൾ ശ്രമിക്കുന്നതെന്നും മനസ്സിലായിരുന്നില്ല. കുഞ്ഞുണ്ടാകാത്ത ചാരു എന്തിനാണ് എന്നെ ജീവിതത്തിന്റെ പ്രയോഗികതകളും ധനസമ്പാദനത്തിന്റെ ആവശ്യകതയും നിര്ബന്ധബുദ്ധിയോടെ പഠിപ്പിക്കാൻ ശ്രമിച്ചതെന്ന് മനസിലാകുന്നില്ല. ഞാനും അവളും ജീവിച്ചു മരിക്കേണ്ടവൾ. വംശവൃക്ഷത്തെ നട്ടുവളർത്താത്തതിനാൽ ആർക്കുവേണ്ടിയും ഒന്നും സ്വരൂപിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലാത്തവർ.

അന്ന് കൂട്ടുകാരിയുമായി അടിച്ചുപൊളിച്ചിട്ടു രാത്രി ഏഴുമണിയോടെ വീട്ടിലെത്തി. ഞാൻ പുറത്തുപോയിരുന്നു. അമ്മയുമായി ആഹാരം കഴിക്കാനിരുന്നപ്പോൾ എന്നെ ഫോൺ ചെയ്തു.
താൻ വീട്ടിലെത്തിയെന്നും വറുത്തമീനിന്റെ കൂടെ ചോറുകഴിക്കാൻ പോകുന്നെന്നും നിനക്ക് ഒരെണ്ണംപോലും തരില്ലെന്നും പറയാനായിരുന്നു ആ കോൾ.

ഞാൻ വീട്ടിലെത്തി ആഹാരവും കഴിച്ചു അവളുടെ സമീപത്തു വെറുതെപോയി കിടന്നു. അവൾ സംസാരിക്കാനാരംഭിച്ചു.

“ശിവാ… ഹോസ്റ്റ്ലിലെ താമസം തുടങ്ങിയതുമുതൽ ബോറടിച്ചു. ഒരു  സ്വാതന്ത്ര്യവുമില്ല. പഴയ വീടായിരുന്നെങ്കിൽ എപ്പോൾ വേണേലും എത്തിയാൽ മതി..ഇതിപ്പോൾ അവർ തരുന്ന അരുചിയുള്ള ഭക്ഷണവും കഴിച്ചു എല്ലാ നിബന്ധനകളും അനുസരിച്ചു ജീവിക്കണം. നമ്മൾ പൈസകൊടുത്തിട്ടു ഇങ്ങനെയൊക്കെ അനുഭവിക്കേണ്ട കാര്യമുണ്ടോ… ഞാനിന്നൊരു പരിഹാരം കണ്ടുപിടിച്ചു.”

”അതെന്താണ് ?’ ഞാൻ തിരക്കി

“എനിക്കറിയാവുന്ന ഒരു ചേച്ചിയുണ്ട്. അവർ ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ്. അവരുടെ കൂടെ കൂടാമെന്നു കരുതി. ഹോസ്റ്റലിൽ കൊടുക്കുന്ന വാടകപോലും വേണ്ട. ”

“നിനക്കു താത്പര്യമെങ്കിൽ അങ്ങനെ ചെയ്യൂ…നീ സാധനങ്ങൾ മുഴുവൻ ഇവിടെ കൊണ്ടിട്ടു വീടുമൊഴിഞ്ഞു ഹോസ്റ്റലിൽ കിടന്നു കഷ്ടപ്പെടുന്നതിൽ എനിക്കും താത്പര്യമില്ല.”

അതുപറഞ്ഞശേഷം ഞാനവളെ ഗാഢമായി പുണർന്നു ചുംബിച്ചു. ദേഷ്യഭാവത്തിൽ അവൾ കുതറിമാറി.

“ഞാനൊരു കാര്യം സീരിയസായി പറഞ്ഞപ്പോൾ അതിനെ കുറിച്ചൊന്നും ചോദിയ്ക്കാൻ വയ്യ. വന്നോളും കപടസ്നേഹം കാണിക്കാൻ ” എന്നവൾ ദേഷ്യത്തോടെ പറഞ്ഞു.

“നോക്കൂ, അവിടത്തെ കാര്യങ്ങൾ എനിക്കറിയില്ല… എനിക്കവിടെ വരാനുള്ള സ്വാതന്ത്ര്യവും നീ തന്നിട്ടില്ല. പിന്നെ ഞാനെന്തുചെയ്യാൻ. അതുകൊണ്ടാണ് പറഞ്ഞത് നീ തന്നെ ഉചിതമായ തീരുമാനമെടുക്കാൻ”
ഞാൻ ശാന്തതയോടെ പറഞ്ഞു.

ഉടനെ അവൾ പ്രക്ഷുബ്ധയായി

“എനിക്കറിയാം എനിക്കാരും ഇല്ല.. എന്നും ഞാൻ ഒറ്റയ്ക്കാണ്. ഇപ്പോഴും അങ്ങനെ തന്നെ. ”
എന്നവൾ പുലമ്പി

ഏതാനും നിമിഷങ്ങൾ മൗനംപരന്നു . അതിനെ ഭഞ്ജിച്ചുകൊണ്ടു ഞാൻ ശബ്ദംതാഴ്ത്തി പറഞ്ഞു .
“ചാരൂ നീ കല്പിക്കുന്നതുപോലെ മാത്രം ജീവിക്കാൻ എന്നെക്കിട്ടില്ല. അങ്ങനെയെങ്കിൽ ആ നീതി എന്നോടും പുലർത്തുക. എനിക്കും അനവധി പ്രശ്നങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും നീയും ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഞാൻ ചെയ്യുന്നതെല്ലാം കുറ്റം എങ്കിൽ സമ്മതിച്ചു. എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ.”

പിന്നെ അവൾക്കു കരച്ചിലായി, ജലദോഷമായി, മൂക്കടപ്പായി, മൈഗ്രേയിനായി. ലൈറ്റണച്ചു  കിടന്നിട്ടും അവൾ കരച്ചിൽ തുടർന്നു. മാനസികസന്തുലനം തെറ്റിയ ഒരാളെപ്പോലെ തലമുടി കൈകൊണ്ടു ചീകുന്നു, തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു മൂക്കുചീറ്റുന്നു. തലവേദന കടുത്തതാകാമെന്നു കരുതി ഞാൻ അവളെ വിളിച്ചു. അവൾ പൊട്ടിക്കരയാൻ തുടങ്ങി. എനിക്കാരുമില്ല എനിക്കാരുമില്ല എന്ന് പിറുപിറുത്തുകൊണ്ടിരുന്നു. ഈ ദിവസങ്ങൾക്കിടെ എത്രയോ തവണ ചാരുവിന്റെ അവഗണകാരണം ഞാൻ ഉള്ളുകൊണ്ടു കരഞ്ഞു അതെ വാക്കുകൾ  പറഞ്ഞിരുന്നു. ‘എനിക്കാരുമില്ല…എനിക്കാരുമില്ല….’.

വീർത്തുവിങ്ങിയ മുഖവുമായി അതിരാവിലെ അവൾ എന്നോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. രണ്ടുനേരത്തേയ്ക്കുള്ള ആഹാരം ‘അമ്മ പൊതിഞ്ഞു നൽകിയിരുന്നു. ആറുമണിയായതിനാൽ തമ്പാനൂർ ചെന്നാണ് ട്രെയിനിൽ കയറിയത്. അപ്പോഴവൾ പിണക്കമൊന്നും കാണിച്ചിരുന്നില്ല. തലവേദന കുറഞ്ഞില്ല ഒരു ചായ മേടിച്ചുതാ എന്നവൾ പറഞ്ഞു. രണ്ടു ചായമിടിച്ചു ഞാനും അവൾക്കരികിൽ ചെന്നിരുന്നു കുടിച്ചു. ട്രെയിൻ നീങ്ങിയപ്പോൾ വൈമനസ്യത്തോടെയെങ്കിലും അവൾ യാത്രപറഞ്ഞു.

ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരിഞ്ഞു നടക്കുമ്പോൾ  എന്നെത്തന്നെ ഒരായിരം തവണ ശപിച്ചു. ഞായറാഴ്ച വരുന്നില്ലെന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു വരുത്തിയ എന്റെ നിർബന്ധത്തെ ഞാൻ ഒരായിരം തവണ പഴിച്ചു. ‘എന്റെ പിഴ എന്റെ വലിയ പിഴ’.

അമ്മയുടെയും പ്രതീക്ഷകൾ തെറ്റിത്തുടങ്ങിയിരുന്നു.
“ഇത് നന്നായി പോകുന്ന ലക്ഷണമില്ല മോനേ…ചെറിയചെറിയ കാര്യങ്ങൾക്കു ഇങ്ങനെ പെരുമാറുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല….”  എന്നവർ ഉള്ളുരുകി പറഞ്ഞുകൊണ്ടിരുന്നു.

സാധാരണഗതിയിൽ തിരുവല്ല ജോലിചെയ്യുന്ന ഒരാൾ ശനിയാഴ്ച രാത്രി എത്തിക്കഴിഞ്ഞാൽ ഞായർ വീട്ടിൽ നിന്നിട്ടു തിങ്കൾ അതിരാവിലെയാണ് പോകുന്നത്. വെറും നൂറുകിലോമീറ്റർ ആണല്ലോ ദൂരം. എന്നാൽ അവൾ ഒരു യോഗാക്ലാസിന്റെ കാരണം പറഞ്ഞു ആ സാധ്യതയും ഇല്ലാതാക്കി. ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും ഞായർ രാവിലെ പത്തുമണിയോടെ സ്ഥലം വിടുകയും ചെയ്യും. പിന്നെയും ഒരാഴ്ച കാത്തിരിക്കണം വെറും അഞ്ചോ ആറോ മണിക്കൂർ ജീവിക്കാൻ. അവൾ എന്നിൽ മനഃപൂർവ്വം വെറുപ്പുനിറയ്ക്കുകയായിരുന്നു.

പിന്നെയും പല ആഴ്ചകളിലും അങ്ങനെയൊക്കെതന്നെ തുടർന്നു. ആദ്യരാത്രിയിൽ അവൾ തന്നെ മുന്നോട്ടുവച്ച രണ്ടുകാര്യങ്ങളായിരുന്നു, ഒന്ന് . എത്ര പിണങ്ങിയാലും സെക്സ് പരസ്പരം വിലക്കരുത്. രണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്പരം വഴക്കടിക്കുകയോ ഇൻസൾട്ട് ചെയ്യുകയോ ചെയ്യരുത്. എന്നാൽ ഇതൊക്കെ അവൾ തന്നെ വിദഗ്ദമായി ലംഘിച്ചുകൊണ്ടിരുന്നു. നമ്മൾ ഒരുമിക്കുന്നതിനു മുമ്പുള്ളതിനേക്കാൾ ഏകാന്തത എന്നെ വേട്ടയാടാൻ തുടങ്ങി. അതിന്റെകൂടെ വീടിന്റെ ഭരിച്ച ചിലവും നിരാശയും എന്നെയൊരു ഭ്രാന്തനാക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു.  അക്കാലങ്ങളിൽ അക്ഷരങ്ങളും കലാബോധവും എന്നിൽനിന്നും അകന്നുപോയിരുന്നു. അതിജീവനത്തിന്റെ ആ പ്രതീക്ഷകളും വറ്റി ഞാനൊരു ജീവച്ഛവമായിരുന്നു.

അവൾക്കുവേണ്ടി നിർത്തിവച്ച മദ്യപാനം ഞാൻ പുനരാരംഭിക്കുകയായിരുന്നു. പൂർണ്ണമായും സ്വസ്ഥത നഷ്ടപ്പെട്ടു ഞാൻ അവശനായിക്കഴിഞ്ഞു. കവി അനിൽകുര്യാത്തിയുടെ വീടായിരുന്നു എന്റെ മദ്യപാനത്തിന്റെ വേദി. അദ്ദേഹം വീടിനുമുകളിൽ തനിക്കു വായിക്കാനും വിശ്രമിക്കാനും കൂട്ടുകാർക്കൊപ്പം കൂടാനുമായി മനോഹരമായ ഒരു കൂട് ലക്ഷങ്ങൾ മുടക്കി പണിയിച്ചു വച്ചിരുന്നു. മുഴുക്കുടിയനായി ഞാൻ ജീവിതത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. കുര്യാത്തിയുടെ വീടിനടുത്ത ചിലരും ഞങ്ങളുടെ മദ്യപാന സദസിൽ പങ്കുചേരുമായിരുന്നു. പൂർണ്ണമായും ഫിറ്റായി ഞാൻ അവ്യക്തമായി പറയുന്നകാര്യങ്ങൾ പൂരിപ്പിച്ചെടുത്തു അവർ എന്നെ ആശ്വസിപ്പിക്കുമായിരുന്നു. അക്കാലത്തു കുര്യാത്തിയുടെ വീട് വലിയൊരാശ്വാസമായിരുന്നു. അയാളും എന്നെ ആശ്വസിപ്പിക്കുന്നതിൽ മുന്നിട്ടുനിന്നു. പുള്ളിയുടെ ഭാര്യ ലക്ഷ്മി എന്റെ സഹോദരീ തുല്യയായിരുന്നെന്നു .ലക്ഷ്മിയും അവളുടെ അമ്മയും എനിക്കൊരുപാട് ആശ്വാസം പകർന്നു. ആ കുടുംബവുമായി പതിനൊന്നുവർഷത്തോളമായ സൗഹൃദം ആയിരുന്നു

അക്കാലത്തു ഞാനീ വിഷയങ്ങൾ മറ്റു ചിലരോടും സംസാരിച്ചിരുന്നു. അവരൊക്കെ എനിക്ക് വളരെ വലിയ ആശ്വാസം തന്നിരുന്നു. കേരളകൗമുദിയിൽ വച്ചേ അറിയാവുന്ന, പിന്നീട് എന്റെ നല്ലൊരു സുഹൃത്തായി തീർന്ന ജേർണലിസ്റ്റ് ഡിനിസത്യൻ, എന്റെ മുൻകാമുകിമാരായ രണ്ടുപേർ, ജീവിതത്തിലുടനീളം എന്നെ കൈപിടിച്ചുയർത്താൻ ആത്മാർത്ഥമായി ശ്രമിച്ച ഷിലിൻ, കേരളകൗമുദി ഓൺലൈനിലെ ശബരി, ഹൊറൈസൺ സുലോജ്, കേരളകൗമുദിയിലെ ഒരു ആർട്ടിസ്റ്റായ മഹേഷ്….ഇങ്ങനെ പോകുന്നു അവരുടെ നിര. ഇതിൽ ചിലരെക്കുറിച്ചു മുൻഭാഗങ്ങളിൽ ഞാൻ സൂചിപ്പിച്ചിരുന്നു.

ജോലിസ്ഥലത്തെ ബോറടിയും ജീവിതത്തിലെ ബോറടിയും എന്റെ ദിവസങ്ങളെ വർണ്ണരഹിതമാക്കി. ആഴ്ചയിൽ 95 ശതമാനം സമയവും ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടു ഞാൻ ജീവിതത്തെ വെറുത്തുപോയി.  കൂടെ അമ്മ മാത്രമുള്ള കാലങ്ങളിൽ ഒറ്റപ്പെടൽ ഇങ്ങനെ തീവ്രമായി അനുഭവിക്കേണ്ട കാര്യമില്ലായിരുന്നു. ജോലിയില്ലാത്ത ദിവസം ‘അമ്മ ആ വലിയവീട്ടിൽ സമയമെണ്ണി എന്നെയും കാത്തിരിക്കും. വല്ലാത്തൊരു നെഗറ്റിവ് എനർജി ആ വീട്ടിൽനിന്നും പ്രസരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ മുകളിൽ സൂചിപ്പിച്ച എന്റെ സുഹൃത്ത് സുലോജ് എന്നോടാ സത്യം തുറന്നുപറയുന്നത്. എടാ ഈ ലൈഫ് മുന്നോട്ടുപോകില്ല. നിങ്ങൾ പരസ്പരം ചേരേണ്ടവരല്ല. നിങ്ങളുടെ ജീവിതസമവാക്യങ്ങൾ പരസ്പരം യോജിക്കില്ല. നീ സങ്കടപ്പെടരുത്. അന്ന് ഞാനിതുപറഞ്ഞാൽ നീ വിശ്വസിക്കില്ലായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇനിയെന്തായാലും വരുന്നപോലെ വരട്ടെ.

ജീവിതത്തോടുള്ള സമീപനത്തിൽ കൊടുംവൈരുദ്ധ്യം വച്ചുപുലർത്തുന്നവരാണ് നമ്മളെന്നു തെളിഞ്ഞല്ലോ.. ഒരാളെ മറ്റെയാളെ പോലെ ആക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഉള്ളിൽ സ്നേഹം എന്ന ഗുണം ഉണ്ടെങ്കിൽ അവിടംകൊണ്ട് പൊരുത്തപ്പെടാവുന്നതേയുള്ളൂ. ചാരുവിനു അഡ്ജസ്റ്റുമെന്റുകൾ സാധ്യമല്ലായിരുന്നു,എനിക്കും. അവൾ ജീവിതങ്ങൾ കാണുകയും തകരുകയും ചെയ്തു അനുഭവമുള്ളവൾ ഞാൻ അങ്ങനെയല്ല. പ്രണയബന്ധങ്ങളിലെ തകർച്ചകൾ അല്ലാതെ ഞാൻ മറ്റൊന്നും കണ്ടിട്ടില്ല. അപ്പോൾ ഒരു കുഞ്ഞിനോടെന്നപോലെ അല്പം ദയ എന്നോട് അവൾക്കാകാമായിരുന്നു.  ചുരുക്കത്തിൽ നിബന്ധനകളുടെ ഒരു ലക്ഷ്മണരേഖ വരച്ചിട്ടു അതിനുള്ളിൽ എന്നെ തളച്ചിട്ടപോലെ ആയി. എനിക്കുമാത്രം അവളോടൊരു നിബന്ധനയും ഇല്ലായിരുന്നു. അവളുടെ എല്ലാ നിബന്ധനകളും നീ അനുസരിച്ചിട്ടും ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ നിൽക്കുക എന്ന നിന്റെ ഏക നിർബന്ധത്തെ അവൾ അനുസരിച്ചില്ല എന്നതിൽ നിന്നും നിന്റെ ഭാഗത്തു തെറ്റില്ലെന്ന് ഫെമിസ്റ്റുകൾ ആയ എന്റെ സുഹൃത്തുക്കൾ പോലും പിന്നീട് പറയുകയുണ്ടായി.

എന്തായാലും മദ്യപാനം എന്റെ ജോലിയെ പോലും ബാധിച്ചു. തികഞ്ഞ ഒരു ബോറനായിരുന്നു ബോസ്. മനുഷികമായ മൂല്യങ്ങളെക്കാൾ ബിസിനസ് മൈൻഡ് ഉള്ളവൻ. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നമ്മുടെ സമൂഹത്തിൽ സകലതിനോടും പുച്ഛമുള്ള അത്തരം ആളുകളെത്തന്നെയാണ് സൃഷ്ടിച്ചുവയ്ക്കുന്നത്. എന്നോട് ചില അനുഭാവങ്ങൾ കാട്ടിയിരുന്നെങ്കിലും അദ്ദേഹത്തെ സഹിക്കാൻ അല്പം ബുദ്ധിമുട്ടായിരുന്നു. ഈ തൊന്തരവുകൾക്കിടയിൽ കൂടുതൽക്കൂടുതൽ ജോലികൾ അടിച്ചേൽപ്പിച്ചു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതമെന്തെന്ന് സ്ഥാപനത്തിന് അറിയേണ്ട കാര്യവുമില്ലല്ലോ. കാലോ കയ്യോ ഒടിഞ്ഞാലും ജോലിചെയ്യാം മാനസിക സന്തുലനം തെറ്റിയാൽ ഒരാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് നമ്മുടെ സ്ഥാപനങ്ങൾ മനസിലാക്കേണ്ടകാലം അതിക്രമിച്ചു. ശാരീരിക അസുഖങ്ങളെക്കാൾ മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് ഒരാൾക്ക് ലീവ് കൊടുക്കേണ്ടതും.

ചാരുവും ഞാനും തമ്മിൽ അനവധി അഭിപ്രായവ്യത്യാസങ്ങൾ പുതുതായി ഉണ്ടായിക്കൊണ്ടിരുന്നു.  വഴക്കും പതിവായി. അവളുടെ കാഴ്ചപ്പാടിൽ സ്വസ്ഥത നശിപ്പിക്കുന്ന ഒരു രാക്ഷസനായിരുന്നു ഞാൻ. തന്റെമാത്രം താത്പര്യങ്ങൾ വിജയിപ്പിക്കാൻ നിർബന്ധബുദ്ധിയോടെ ശ്രമിക്കുമ്പോൾ മറ്റൊരാളിന്റെ ആഗ്രഹങ്ങൾ അവിടെ അടിച്ചമർത്തപ്പെടുന്നു. അതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ കാരണമാണ് ഞാൻ വിളിച്ചു സംസാരിക്കുകയും എങ്ങനെയൊക്കെയോ വഴക്കിൽ കലാശിക്കുകയും ചെയ്യുന്നതെന്ന് അവൾ മനസിലാക്കിയിട്ടുമില്ല.

നോക്കൂ, ഒരാളിന്റെ വാദങ്ങൾ പ്രവർത്തികൾ തമ്മിലുള്ള വൈരുദ്ധ്യം. പുരുഷന്മാരാണ് ജോലിചെയ്തു സ്ത്രീകളെ നോക്കേണ്ടതെന്ന വാദം അവൾക്കെന്നും ഉണ്ടായിരുന്നു. അവിടെമാത്രം  ‘സ്വന്തംകാലിൽ നിൽക്കുക’ എന്ന ഫെമിനിസം അവൾ കുഴിച്ചുമൂടി. എന്നാലോ തന്റെ സ്വാതന്ത്ര്യമോഹത്തിൽ ഫെമിനിസം തീവ്രമായി കലർത്തി വാദിക്കുകയും ചെയ്യും. പണം മുടക്കേണ്ടിടത്തു ജീവിതം പുരുഷന്റെ ചുമലിൽ, അല്ലാതെ അവസരങ്ങളിൽ പുരുഷന് ഒരാവകാശവും ഇല്ല.  ചുരുക്കംപറഞ്ഞാൽ ഒരനാവശ്യ വീട്ടിൽ വാടകയും കൊടുത്തു ഞാനും അമ്മയും ഏകാന്തതയുടെ വിരസത അനുഭവിച്ചുകൊണ്ടിരുന്നു. അവൾക്കു ആഴ്ചയിൽ അഞ്ചുമണിക്കൂർ താമസിക്കാൻ ഒരു വീട് . ഞങ്ങൾക്കോ അത് സ്വപ്നങ്ങളുടെ സെമിത്തേരി.

അമ്മയുടെ ബന്ധുക്കൾ ഇതറിഞ്ഞു അമ്മയെ വഴക്കുപറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ മുഖത്തുനിന്ന് ചിരി അപ്രത്യക്ഷമായി. രക്താതിസമ്മർദ്ദം അമ്മയെയും എന്നെയും നല്ലരീതിയിൽ  വേട്ടയാടിത്തുടങ്ങി. നമ്മുടെ ശാരീരികപ്രശ്നങ്ങൾ ഒന്നും അവൾക്കൊരു വിഷയമല്ലായിരുന്നു. മുൻജീവിതാനുഭവങ്ങൾ കൊണ്ടാകണം സ്നേഹിക്കാനുള്ള കഴിവ് അവൾക്കു നഷ്ടമായിരുന്നു. സ്നേഹംകൊണ്ട് ഞാൻ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ കുതറിമാറിയായിരുന്നു പ്രതികരിച്ചിരുന്നത്. നമ്മുടെ ജീവിതം മുക്കാലും മുങ്ങിയിരുന്നു.

അങ്ങനെയിരിക്കെ ഒരുദിവസം രണ്ടുംകല്പിച്ചു അവളുടെ കൂട്ടുകാരിയെ ഇതിൽ ഇടപെടുത്തിക്കാൻ ഞാൻ ശ്രമിച്ചു.

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്