
7
അവധി തുടങ്ങുന്നതിന്റെ തലേദിവസം രാത്രി അവൾ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഞാൻ ചെന്നുവിളിച്ചു. വീട്ടിൽകൊണ്ടിട്ട സാധനങ്ങൾ അന്നുരാത്രിമുതൽ അവളുടെ ഇഷ്ടാനുസരണം ഓരോ സ്ഥലങ്ങളിൽ അടുക്കിപ്പെറുക്കി വച്ചുതുടങ്ങി. ടീവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും കട്ടിലും അടുക്കളസാധനങ്ങളും ഒരു ചെറിയ ലൈബ്രറിക്കാവശ്യമായ അവളുടെ ഗ്രന്ഥശേഖരവും തുണികളും എല്ലാം നമ്മൾ രണ്ടുദിവസം കൊണ്ട് യഥാസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. പൊള്ളയായിരുന്ന നമ്മുടെ വീട് ഒരു യഥാർത്ഥ വീടാകുകയായിരുന്നു. ജീവിതം വീണ്ടും പ്രതീക്ഷയോടെ മുന്നോട്ടുപോയി.
ഞായറാഴ്ചകളിൽ അവൾക്കു ജോലിസ്ഥലത്തിനടുത്തു ഒരു യോഗക്ലാസ് ഉണ്ടായിരുന്നു. അത് പാസായാൽ യോഗ ഇൻസ്ട്രക്ടർ ആകാമത്രെ. രണ്ടാംലോക മഹായുദ്ധത്തിന് അനവധി കാരണങ്ങളുണ്ടായിരുന്നെങ്കിലും ജർമ്മനിയുടെ പോളണ്ടാക്രമണം ആയിരുന്നു പ്രത്യക്ഷകാരണം എന്നു പറയുന്നതുപോലെ, ഞാനും ചാരുവും തമ്മിലുള്ള വേർപിരിയലിന് ഒരുപാടു കാരണങ്ങളുണ്ടായിരുന്നെങ്കിലും ആ യോഗാ ക്ലാസായിരുന്നു പ്രത്യക്ഷകാരണം. പിന്നീട് നമ്മുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തികൊണ്ടു രണ്ടുപേർക്കും വീറോടെയും വാശിയോടെയും പൊരുതാൻ കാരണമാക്കിയതും.
പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്. പേട്ടയിലെത്തുമ്പോൾ രാത്രി പത്തരമണി ആകും. നല്ല ക്ഷീണമുണ്ടെന്നു പറഞ്ഞു അവൾ തന്റെ അഭിപ്രായം മാറ്റി. ഇന്നിനി വരുന്നില്ലെന്നും അടുത്ത ശനിയാഴ്ച വരാമെന്നും ഫോൺചെയ്തു പറഞ്ഞു. ഞാൻ പരിഭവിച്ചു. അവൾ കുറേനേരം കഴിഞ്ഞു പിന്നെയും വിളിച്ചു. റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണെന്നു പറഞ്ഞു. ആ സംസാരത്തിൽ ഒരു കുസൃതിത്തരം കലർന്നിരുന്നു. പറ്റിക്കാനായിരുന്നു ആദ്യം അങ്ങനെ പറഞ്ഞതെന്ന് ഞാൻ കരുതി. എന്നാൽ സത്യം അതല്ലായിരുന്നു. എന്റെ നിർബന്ധം കൊണ്ട് മനസില്ലാമനസോടെ തന്നെയായിരുന്നു യാത്ര. അത് ഇവിടെ എത്തിയപ്പോൾ മനസിലായി. കടന്നൽ കുത്തിയപോലുള്ള മുഖവുമായാണ് അവൾ പേട്ടയിൽ വന്നിറങ്ങിയത്. വീട്ടിലെത്തി ഒന്നും കഴിക്കാതെ ദേഷ്യത്തോടെ കിടന്നുറങ്ങി.
പിറ്റേ ദിവസം പ്രാതലും കഴിച്ചു രാവിലെതന്നെ അവൾ പട്ടത്തുള്ള കൂട്ടുകാരിയുടെ താമസസ്ഥലത്തേക്ക് പോയി. വീട്ടിൽ നിന്നാൽ ബോറടിക്കുമത്രേ. ഞാനും അമ്മയുമുള്ള വീട് അവൾക്കു വളരെവേഗം തന്നെ ബോറടിച്ചു തുടങ്ങിയെന്നു മനസിലായി. ഒരുപാട് വർഷങ്ങളായി കാണുകയും ഇടപഴകുകയും ചെയ്യുന്ന കൂട്ടുകാരിയുടെ സാമീപ്യത്തിനായി ഓടിച്ചെന്ന അവൾക്കു വല്ലപ്പോഴും കാണുന്ന നമ്മുടെ താത്പര്യങ്ങൾ ഒരു പ്രശ്നമേ അല്ലായിരുന്നു. അന്ന് ഞാനും അമ്മയും അവിടെ മുഖാമുഖം നോക്കിയിരുന്നു. അവൾ വീട്ടിലുള്ളതു കാരണം അന്നത്തെ ദിവസം ഞാനും ലീവാക്കിയത് വെറുതെയായി. വൈകുന്നേരം പുറത്തുപോയി അടിച്ചുപൊളിച്ചു സിനിമയൊക്കെ കണ്ടു ആഹാരവും കഴിച്ചു വരാമെന്നുകരുതിയ ഞാൻ നിരാശനായി. അല്ലെങ്കിലും ഇത്തരം ചെറിയ ആഗ്രഹങ്ങൾ മാത്രമേ എനിക്കു പണ്ടും ഉണ്ടായിരുന്നുള്ളൂ. അവൾ അന്നത്തെ ദിവസം കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ചു. അതിന്റെ ഫോട്ടോയെടുത്തു എഫ്ബിയിൽ തലങ്ങുംവിലങ്ങും പോസ്റ്റുംചെയ്തു.
കൂട്ടുകാരിയോടുള്ള അമിതമായ സ്നേഹവും കെയറും അവളൊരു ലെസ്ബിയനാണോ എന്ന സംശയം എന്നിൽ ജനിപ്പിച്ചു. സ്ത്രീപുരുഷഭേദമന്യേ എന്റെ അനവധി സുഹൃത്തുക്കളും എന്നോട് ആ സംശയം ഉന്നയിച്ചിരുന്നു. ഒരുപാടു വർഷങ്ങൾ ഭർത്താക്കന്മാരില്ലാതെ ഒരുമിച്ചു കഴിയുന്ന രണ്ടു സ്ത്രീകൾ അങ്ങനെയൊക്കെ അയേയ്ക്കാം. പുരുഷന്മാരിലും അത് വ്യാപകമായുണ്ടല്ലോ. സ്വവർഗ്ഗതാത്പര്യം, അതൊരു തെറ്റൊന്നുമല്ല. പക്ഷെ സ്ട്രെയിറ്റ് സെക്സിൽ മാത്രം താത്പര്യമുള്ളവരുടെ ജീവിതത്തിൽ ചെന്നു ബുദ്ധിമുട്ടിക്കാൻ പാടില്ല. ഒരു ആരംഭശൂരത്വം പോലെ അവൾ എന്നോടുള്ള സെക്സിൽ ആദ്യമൊക്കെ താത്പര്യം പ്രകടിപ്പിച്ചത് എന്നെ സന്തോഷിക്കാനുള്ള അഭിനയമായിരുന്നെന്ന് പലവട്ടം എനിക്ക് മനസ്സിലായിരുന്നു. ആത്മാവും മനസുമില്ലാത്ത ഒരു ശരീരംപോലെ അവൾ എന്നോട് ചേർന്നുകിടക്കുമ്പോൾ തന്റെയുള്ളിലെ അഭിനയക്കളരിയിൽ രതിയുടെ സീൽക്കാരങ്ങൾ കൃത്രിമമായി വാർത്തെടുക്കുന്ന ക്ളാസിലായിരുന്നു.
മുൻപ് രണ്ടു പ്രണയിനിയുടെ കൂടെ കഴിഞ്ഞിട്ടുള്ള എനിക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ സെക്സുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങൾ കുറെയൊക്കെ അറിയാമായിരുന്നു. ചാരു ‘വരണ്ട’ മരുഭൂമിപോലെ എന്നിലെ ‘മഴകളെ’ മാത്രം മനസില്ലാമനസോടെ സ്വീകരിച്ചുകൊണ്ടിരുന്നു. അവൾ പ്രതീക്ഷിച്ചതിലുമധികം ഉത്സാഹമാ
അവൾ കൂടുതൽ സമയവും ജോലിസ്ഥലത്തെ ആയിരുന്നു പ്രണയിച്ചത്. മാസത്തിലൊരിക്കൽ മാത്രം വീട്ടിൽ പോകുന്ന അവളുടെ ഹോസ്റ്റൽ മേറ്റ്സിനെ കുറിച്ച് പലപ്പോഴും വാചാലയായി സംസാരിക്കും. അതുപോലെ തനിക്കും ആകണമെന്നു പറയാതെപറയും. ഫോൺ ചെയ്യാൻ മടി, തിരുവനന്തപുരത്തേയ്ക്ക് വരാൻ മടി. എന്നാലോ എന്നോടൊപ്പമുള്ള ജീവിതം വേണം.
അതെ, ചാരു നമ്മുടെ ജീവിതത്തിൽവച്ചിട്ടുള്ള മറ്റൊരു നിബന്ധനയാണ്,
അങ്ങോട്ട് ഫോൺ ചെയ്യാൻ പാടില്ല! .ഫോൺ അവൾക്കു അലർജിയത്രേ. ഓരോ ഫോൺ കോളും ഓരോ തലവേദനയുമായാണ് വരുന്നതെന്ന ബോധം അവളിൽ എന്നോ ഉണ്ടായിക്കഴിഞ്ഞു. അവളുടെ ടെൻഷൻ പിടിച്ച ജോലിയും ഒറ്റയ്ക്കുള്ള ജീവിതവും നൽകിയ അരക്ഷിതാവസ്ഥകൾ ആകണം അങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. പക്ഷെ സ്നേഹിക്കാൻ അറിയാവുന്ന എന്നെയും അമ്മയെയും കിട്ടിയിട്ടും അവളിൽ ആ ബോധം മാറിയില്ലെങ്കിൽ അതെന്റെ കുറവുതന്നെ ആകാമെന്ന് ഞാൻ ചിന്തിച്ചു. എനിക്ക് സ്നേഹിക്കാൻ അറിയില്ലേ എന്ന സംശയം എന്നിൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു
ഡിവോഴ്സിനു ശേഷമുള്ള അവളുടെ ജീവിതം അവളിൽനിന്നുമാത്രമല്ലേ നമ്മൾ അറിഞ്ഞിരുന്നുള്ളൂ. അല്ലെങ്കിലും പറയാൻ പാടില്ലാത്തതു പറയാതിരിക്കാൻ അവൾക്കു നല്ല വൈദഗ്ദ്യം ആയിരുന്നു. പതിനഞ്ചു വർഷത്തോളം ഒരാളിന്റെ കൂടെ ജീവിച്ചു പിരിഞ്ഞ അവൾക്കു ജീവിതാവസാനകാലങ്ങളിൽ തിരുവനന്തപുരത്തുള്ള ഒരു കുടുംബത്തിൽ ചെന്ന് ചേക്കേറണം എന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ജീവിതം അനുഭവിക്കാത്ത ഒരുവനായ എനിക്ക് എല്ലാത്തിലും ഒരു യൗവ്വനത്തിന്റെ തീക്ഷ്ണത തന്നെയായിരുന്നു. അതവൾ പലപ്പോഴും പറയുകയും ചെയ്തിരുന്നു.
”ശിവ ഒരു കോളേജ് കുമാരന്റെ റൊമാന്റിക് ഭാവനകൾ കൊണ്ടുനടക്കുന്ന ഒരാളാണ്. ഞാൻ അങ്ങനെയല്ല. അതൊന്നുമല്ല ജീവിതം” .
ചാരുവിന്റെ ആ വാക്കുകൾ എത്ര ബാലിശമാണെന്നു ചിന്തിച്ചിരുന്നു. അവളെപ്പോലെയാണ് എല്ലാരുമെന്ന ധാരണ. .പിന്നെന്താണ് ജീവിതമെന്
അന്ന് കൂട്ടുകാരിയുമായി അടിച്ചുപൊളിച്ചിട്ടു രാത്രി ഏഴുമണിയോടെ വീട്ടിലെത്തി. ഞാൻ പുറത്തുപോയിരുന്നു. അമ്മയുമായി ആഹാരം കഴിക്കാനിരുന്നപ്പോൾ എന്നെ ഫോൺ ചെയ്തു.
താൻ വീട്ടിലെത്തിയെന്നും വറുത്തമീനിന്റെ കൂടെ ചോറുകഴിക്കാൻ പോകുന്നെന്നും നിനക്ക് ഒരെണ്ണംപോലും തരില്ലെന്നും പറയാനായിരുന്നു ആ കോൾ.
ഞാൻ വീട്ടിലെത്തി ആഹാരവും കഴിച്ചു അവളുടെ സമീപത്തു വെറുതെപോയി കിടന്നു. അവൾ സംസാരിക്കാനാരംഭിച്ചു.
“ശിവാ… ഹോസ്റ്റ്ലിലെ താമസം തുടങ്ങിയതുമുതൽ ബോറടിച്ചു. ഒരു സ്വാതന്ത്ര്യവുമില്ല. പഴയ വീടായിരുന്നെങ്കിൽ എപ്പോൾ വേണേലും എത്തിയാൽ മതി..ഇതിപ്പോൾ അവർ തരുന്ന അരുചിയുള്ള ഭക്ഷണവും കഴിച്ചു എല്ലാ നിബന്ധനകളും അനുസരിച്ചു ജീവിക്കണം. നമ്മൾ പൈസകൊടുത്തിട്ടു ഇങ്ങനെയൊക്കെ അനുഭവിക്കേണ്ട കാര്യമുണ്ടോ… ഞാനിന്നൊരു പരിഹാരം കണ്ടുപിടിച്ചു.”
”അതെന്താണ് ?’ ഞാൻ തിരക്കി
“എനിക്കറിയാവുന്ന ഒരു ചേച്ചിയുണ്ട്. അവർ ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ്. അവരുടെ കൂടെ കൂടാമെന്നു കരുതി. ഹോസ്റ്റലിൽ കൊടുക്കുന്ന വാടകപോലും വേണ്ട. ”
“നിനക്കു താത്പര്യമെങ്കിൽ അങ്ങനെ ചെയ്യൂ…നീ സാധനങ്ങൾ മുഴുവൻ ഇവിടെ കൊണ്ടിട്ടു വീടുമൊഴിഞ്ഞു ഹോസ്റ്റലിൽ കിടന്നു കഷ്ടപ്പെടുന്നതിൽ എനിക്കും താത്പര്യമില്ല.”
അതുപറഞ്ഞശേഷം ഞാനവളെ ഗാഢമായി പുണർന്നു ചുംബിച്ചു. ദേഷ്യഭാവത്തിൽ അവൾ കുതറിമാറി.
“ഞാനൊരു കാര്യം സീരിയസായി പറഞ്ഞപ്പോൾ അതിനെ കുറിച്ചൊന്നും ചോദിയ്ക്കാൻ വയ്യ. വന്നോളും കപടസ്നേഹം കാണിക്കാൻ ” എന്നവൾ ദേഷ്യത്തോടെ പറഞ്ഞു.
“നോക്കൂ, അവിടത്തെ കാര്യങ്ങൾ എനിക്കറിയില്ല… എനിക്കവിടെ വരാനുള്ള സ്വാതന്ത്ര്യവും നീ തന്നിട്ടില്ല. പിന്നെ ഞാനെന്തുചെയ്യാൻ. അതുകൊണ്ടാണ് പറഞ്ഞത് നീ തന്നെ ഉചിതമായ തീരുമാനമെടുക്കാൻ”
ഞാൻ ശാന്തതയോടെ പറഞ്ഞു.
ഉടനെ അവൾ പ്രക്ഷുബ്ധയായി
“എനിക്കറിയാം എനിക്കാരും ഇല്ല.. എന്നും ഞാൻ ഒറ്റയ്ക്കാണ്. ഇപ്പോഴും അങ്ങനെ തന്നെ. ”
എന്നവൾ പുലമ്പി
ഏതാനും നിമിഷങ്ങൾ മൗനംപരന്നു . അതിനെ ഭഞ്ജിച്ചുകൊണ്ടു ഞാൻ ശബ്ദംതാഴ്ത്തി പറഞ്ഞു .
“ചാരൂ നീ കല്പിക്കുന്നതുപോലെ മാത്രം ജീവിക്കാൻ എന്നെക്കിട്ടില്ല. അങ്ങനെയെങ്കിൽ ആ നീതി എന്നോടും പുലർത്തുക. എനിക്കും അനവധി പ്രശ്നങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും നീയും ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഞാൻ ചെയ്യുന്നതെല്ലാം കുറ്റം എങ്കിൽ സമ്മതിച്ചു. എനിക്ക് ഇങ്ങനെയൊക്കെ പറ്റൂ.”
പിന്നെ അവൾക്കു കരച്ചിലായി, ജലദോഷമായി, മൂക്കടപ്പായി, മൈഗ്രേയിനായി. ലൈറ്റണച്ചു കിടന്നിട്ടും അവൾ കരച്ചിൽ തുടർന്നു. മാനസികസന്തുലനം തെറ്റിയ ഒരാളെപ്പോലെ തലമുടി കൈകൊണ്ടു ചീകുന്നു, തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു മൂക്കുചീറ്റുന്നു. തലവേദന കടുത്തതാകാമെന്നു കരുതി ഞാൻ അവളെ വിളിച്ചു. അവൾ പൊട്ടിക്കരയാൻ തുടങ്ങി. എനിക്കാരുമില്ല എനിക്കാരുമില്ല എന്ന് പിറുപിറുത്തുകൊണ്ടിരുന്നു. ഈ ദിവസങ്ങൾക്കിടെ എത്രയോ തവണ ചാരുവിന്റെ അവഗണകാരണം ഞാൻ ഉള്ളുകൊണ്ടു കരഞ്ഞു അതെ വാക്കുകൾ പറഞ്ഞിരുന്നു. ‘എനിക്കാരുമില്ല…എനിക്കാരുമി
വീർത്തുവിങ്ങിയ മുഖവുമായി അതിരാവിലെ അവൾ എന്നോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. രണ്ടുനേരത്തേയ്ക്കുള്ള ആഹാരം ‘അമ്മ പൊതിഞ്ഞു നൽകിയിരുന്നു. ആറുമണിയായതിനാൽ തമ്പാനൂർ ചെന്നാണ് ട്രെയിനിൽ കയറിയത്. അപ്പോഴവൾ പിണക്കമൊന്നും കാണിച്ചിരുന്നില്ല. തലവേദന കുറഞ്ഞില്ല ഒരു ചായ മേടിച്ചുതാ എന്നവൾ പറഞ്ഞു. രണ്ടു ചായമിടിച്ചു ഞാനും അവൾക്കരികിൽ ചെന്നിരുന്നു കുടിച്ചു. ട്രെയിൻ നീങ്ങിയപ്പോൾ വൈമനസ്യത്തോടെയെങ്
ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരിഞ്ഞു നടക്കുമ്പോൾ എന്നെത്തന്നെ ഒരായിരം തവണ ശപിച്ചു. ഞായറാഴ്ച വരുന്നില്ലെന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു വരുത്തിയ എന്റെ നിർബന്ധത്തെ ഞാൻ ഒരായിരം തവണ പഴിച്ചു. ‘എന്റെ പിഴ എന്റെ വലിയ പിഴ’.
അമ്മയുടെയും പ്രതീക്ഷകൾ തെറ്റിത്തുടങ്ങിയിരുന്നു.
“ഇത് നന്നായി പോകുന്ന ലക്ഷണമില്ല മോനേ…ചെറിയചെറിയ കാര്യങ്ങൾക്കു ഇങ്ങനെ പെരുമാറുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല….” എന്നവർ ഉള്ളുരുകി പറഞ്ഞുകൊണ്ടിരുന്നു.
സാധാരണഗതിയിൽ തിരുവല്ല ജോലിചെയ്യുന്ന ഒരാൾ ശനിയാഴ്ച രാത്രി എത്തിക്കഴിഞ്ഞാൽ ഞായർ വീട്ടിൽ നിന്നിട്ടു തിങ്കൾ അതിരാവിലെയാണ് പോകുന്നത്. വെറും നൂറുകിലോമീറ്റർ ആണല്ലോ ദൂരം. എന്നാൽ അവൾ ഒരു യോഗാക്ലാസിന്റെ കാരണം പറഞ്ഞു ആ സാധ്യതയും ഇല്ലാതാക്കി. ശനിയാഴ്ച രാത്രി വീട്ടിലെത്തുകയും ഞായർ രാവിലെ പത്തുമണിയോടെ സ്ഥലം വിടുകയും ചെയ്യും. പിന്നെയും ഒരാഴ്ച കാത്തിരിക്കണം വെറും അഞ്ചോ ആറോ മണിക്കൂർ ജീവിക്കാൻ. അവൾ എന്നിൽ മനഃപൂർവ്വം വെറുപ്പുനിറയ്ക്കുകയായിരുന്നു.
പിന്നെയും പല ആഴ്ചകളിലും അങ്ങനെയൊക്കെതന്നെ തുടർന്നു. ആദ്യരാത്രിയിൽ അവൾ തന്നെ മുന്നോട്ടുവച്ച രണ്ടുകാര്യങ്ങളായിരുന്നു, ഒന്ന് . എത്ര പിണങ്ങിയാലും സെക്സ് പരസ്പരം വിലക്കരുത്. രണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്പരം വഴക്കടിക്കുകയോ ഇൻസൾട്ട് ചെയ്യുകയോ ചെയ്യരുത്. എന്നാൽ ഇതൊക്കെ അവൾ തന്നെ വിദഗ്ദമായി ലംഘിച്ചുകൊണ്ടിരുന്നു. നമ്മൾ ഒരുമിക്കുന്നതിനു മുമ്പുള്ളതിനേക്കാൾ ഏകാന്തത എന്നെ വേട്ടയാടാൻ തുടങ്ങി. അതിന്റെകൂടെ വീടിന്റെ ഭരിച്ച ചിലവും നിരാശയും എന്നെയൊരു ഭ്രാന്തനാക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്
അവൾക്കുവേണ്ടി നിർത്തിവച്ച മദ്യപാനം ഞാൻ പുനരാരംഭിക്കുകയായിരുന്നു. പൂർണ്ണമായും സ്വസ്ഥത നഷ്ടപ്പെട്ടു ഞാൻ അവശനായിക്കഴിഞ്ഞു. കവി അനിൽകുര്യാത്തിയുടെ വീടായിരുന്നു എന്റെ മദ്യപാനത്തിന്റെ വേദി. അദ്ദേഹം വീടിനുമുകളിൽ തനിക്കു വായിക്കാനും വിശ്രമിക്കാനും കൂട്ടുകാർക്കൊപ്
അക്കാലത്തു ഞാനീ വിഷയങ്ങൾ മറ്റു ചിലരോടും സംസാരിച്ചിരുന്നു. അവരൊക്കെ എനിക്ക് വളരെ വലിയ ആശ്വാസം തന്നിരുന്നു. കേരളകൗമുദിയിൽ വച്ചേ അറിയാവുന്ന, പിന്നീട് എന്റെ നല്ലൊരു സുഹൃത്തായി തീർന്ന ജേർണലിസ്റ്റ് ഡിനിസത്യൻ, എന്റെ മുൻകാമുകിമാരായ രണ്ടുപേർ, ജീവിതത്തിലുടനീളം എന്നെ കൈപിടിച്ചുയർത്താൻ ആത്മാർത്ഥമായി ശ്രമിച്ച ഷിലിൻ, കേരളകൗമുദി ഓൺലൈനിലെ ശബരി, ഹൊറൈസൺ സുലോജ്, കേരളകൗമുദിയിലെ ഒരു ആർട്ടിസ്റ്റായ മഹേഷ്….ഇങ്ങനെ പോകുന്നു അവരുടെ നിര. ഇതിൽ ചിലരെക്കുറിച്ചു മുൻഭാഗങ്ങളിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
ജോലിസ്ഥലത്തെ ബോറടിയും ജീവിതത്തിലെ ബോറടിയും എന്റെ ദിവസങ്ങളെ വർണ്ണരഹിതമാക്കി. ആഴ്ചയിൽ 95 ശതമാനം സമയവും ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടു ഞാൻ ജീവിതത്തെ വെറുത്തുപോയി. കൂടെ അമ്മ മാത്രമുള്ള കാലങ്ങളിൽ ഒറ്റപ്പെടൽ ഇങ്ങനെ തീവ്രമായി അനുഭവിക്കേണ്ട കാര്യമില്ലായിരുന്നു. ജോലിയില്
ജീവിതത്തോടുള്ള സമീപനത്തിൽ കൊടുംവൈരുദ്ധ്യം വച്ചുപുലർത്തുന്നവരാണ് നമ്മളെന്നു തെളിഞ്ഞല്ലോ.. ഒരാളെ മറ്റെയാളെ പോലെ ആക്കുക എന്നത് അസാധ്യമാണ്. എന്നാൽ ഉള്ളിൽ സ്നേഹം എന്ന ഗുണം ഉണ്ടെങ്കിൽ അവിടംകൊണ്ട് പൊരുത്തപ്പെടാവുന്നതേയുള്ളൂ. ചാരുവിനു അഡ്ജസ്റ്റുമെന്റുകൾ സാധ്യമല്ലായിരുന്നു,എനിക്കും. അവൾ ജീവിതങ്ങൾ കാണുകയും തകരുകയും ചെയ്തു അനുഭവമുള്ളവൾ ഞാൻ അങ്ങനെയല്ല. പ്രണയബന്ധങ്ങളിലെ തകർച്ചകൾ അല്ലാതെ ഞാൻ മറ്റൊന്നും കണ്ടിട്ടില്ല. അപ്പോൾ ഒരു കുഞ്ഞിനോടെന്നപോലെ അല്പം ദയ എന്നോട് അവൾക്കാകാമായിരുന്നു. ചുരുക്
എന്തായാലും മദ്യപാനം എന്റെ ജോലിയെ പോലും ബാധിച്ചു. തികഞ്ഞ ഒരു ബോറനായിരുന്നു ബോസ്. മനുഷികമായ മൂല്യങ്ങളെക്കാൾ ബിസിനസ് മൈൻഡ് ഉള്ളവൻ. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നമ്മുടെ സമൂഹത്തിൽ സകലതിനോടും പുച്ഛമുള്ള അത്തരം ആളുകളെത്തന്നെയാണ് സൃഷ്ടിച്ചുവയ്ക്കുന്നത്. എന്നോട് ചില അനുഭാവങ്ങൾ കാട്ടിയിരുന്നെങ്കിലും അദ്ദേഹത്തെ സഹിക്കാൻ അല്പം ബുദ്ധിമുട്ടായിരുന്നു. ഈ തൊന്തരവുകൾക്കിടയിൽ കൂടുതൽക്കൂടുതൽ ജോലികൾ അടിച്ചേൽപ്പിച്ചു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതമെന്തെന്ന് സ്ഥാപനത്തിന് അറിയേണ്ട കാര്യവുമില്ലല്ലോ. കാലോ കയ്യോ ഒടിഞ്ഞാലും ജോലിചെയ്യാം മാനസിക സന്തുലനം തെറ്റിയാൽ ഒരാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് നമ്മുടെ സ്ഥാപനങ്ങൾ മനസിലാക്കേണ്ടകാലം അതിക്രമിച്ചു. ശാരീരിക അസുഖങ്ങളെക്കാൾ മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴാണ് ഒരാൾക്ക് ലീവ് കൊടുക്കേണ്ടതും.
ചാരുവും ഞാനും തമ്മിൽ അനവധി അഭിപ്രായവ്യത്യാസങ്ങൾ പുതുതായി ഉണ്ടായിക്കൊണ്ടിരുന്നു. വഴക്കും പതിവായി. അവളുടെ കാഴ്ചപ്പാടിൽ സ്വസ്ഥത നശിപ്പിക്കുന്ന ഒരു രാക്ഷസനായിരുന്നു ഞാൻ. തന്റെമാത്രം താത്പര്യങ്ങൾ വിജയിപ്പിക്കാൻ നിർബന്ധബുദ്ധിയോടെ ശ്രമിക്കുമ്പോൾ മറ്റൊരാളിന്റെ ആഗ്രഹങ്ങൾ അവിടെ അടിച്ചമർത്തപ്പെടുന്നു. അതുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ കാരണമാണ് ഞാൻ വിളിച്ചു സംസാരിക്കുകയും എങ്ങനെയൊക്കെയോ വഴക്കിൽ കലാശിക്കുകയും ചെയ്യുന്നതെന്ന് അവൾ മനസിലാക്കിയിട്ടുമില്ല.
നോക്കൂ, ഒരാളിന്റെ വാദങ്ങൾ പ്രവർത്തികൾ തമ്മിലുള്ള വൈരുദ്ധ്യം. പുരുഷന്മാരാണ് ജോലിചെയ്തു സ്ത്രീകളെ നോക്കേണ്ടതെന്ന വാദം അവൾക്കെന്നും ഉണ്ടായിരുന്നു. അവിടെമാത്രം ‘സ്വന്തംകാലിൽ നിൽക്കുക’ എന്ന ഫെമിനിസം അവൾ കുഴിച്ചുമൂടി. എന്നാലോ തന്റെ സ്വാതന്ത്ര്യമോഹത്തിൽ ഫെമിനിസം തീവ്രമായി കലർത്തി വാദിക്കുകയും ചെയ്യും. പണം മുടക്കേണ്ടിടത്തു ജീവിതം പുരുഷന്റെ ചുമലിൽ, അല്ലാതെ അവസരങ്ങളിൽ പുരുഷന് ഒരാവകാശവും ഇല്ല. ചുരുക്കംപറഞ്ഞാൽ ഒരനാവശ്യ വീട്ടിൽ വാടകയും കൊടുത്തു ഞാനും അമ്മയും ഏകാന്തതയുടെ വിരസത അനുഭവിച്ചുകൊണ്ടിരുന്നു. അവൾക്കു ആഴ്ചയിൽ അഞ്ചുമണിക്കൂർ താമസിക്കാൻ ഒരു വീട് . ഞങ്ങൾക്കോ അത് സ്വപ്നങ്ങളുടെ സെമിത്തേരി.
അമ്മയുടെ ബന്ധുക്കൾ ഇതറിഞ്ഞു അമ്മയെ വഴക്കുപറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ മുഖത്തുനിന്ന് ചിരി അപ്രത്യക്ഷമായി. രക്താതിസമ്മർദ്ദം അമ്മയെയും എന്നെയും നല്ലരീതിയിൽ വേട്ടയാടിത്തുടങ്ങി. നമ്മുടെ ശാരീരികപ്രശ്നങ്ങൾ ഒന്നും അവൾക്കൊരു വിഷയമല്ലായിരുന്നു. മുൻജീവിതാനുഭവങ്ങൾ കൊണ്ടാകണം സ്നേഹിക്കാനുള്ള കഴിവ് അവൾക്കു നഷ്ടമായിരുന്നു. സ്നേഹംകൊണ്ട് ഞാൻ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ കുതറിമാറിയായിരുന്നു പ്രതികരിച്ചിരുന്നത്. നമ്മുടെ ജീവിതം മുക്കാലും മുങ്ങിയിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം രണ്ടുംകല്പിച്ചു അവളുടെ കൂട്ടുകാരിയെ ഇതിൽ ഇടപെടുത്തിക്കാൻ ഞാൻ ശ്രമിച്ചു.