0 M
Readers Last 30 Days

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 1

രാജേഷ് ശിവ
രാജേഷ് ശിവ
Facebook
Twitter
WhatsApp
Telegram
568 SHARES
6819 VIEWS
50591975 2170360523056099 1119282122448699392 n 1

 

‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്നൊരു കവിത ഒരിക്കൽ ഞാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ഒരു ആശയക്കുഴപ്പം ആണ് ചാരുലതയെ(യഥാർത്ഥ പേരല്ല) എന്റെ മെസഞ്ചറിൽ ആദ്യമായി എത്തിച്ചത്. രണ്ടരവർഷം നീണ്ടുനിന്ന മറ്റൊരു പ്രണയം അതിന്റെ കലാശക്കൊട്ടോടെ അവസാനിച്ചതിന്റെ ഹാങ്ങോവർ തുടർന്ന കാലമായിരുന്നു. ഞാൻ പാറു എന്നു  വിളിച്ചിരുന്ന ആ കഥയിലെ നായികയോടൊത്ത് കർണ്ണാടകയിലെ നഗരസന്ധ്യകളിൽ അലിഞ്ഞുനടന്ന നാളുകൾക്കുശേഷം വിരസതയുടെ അനിശ്ചിതമായ ഒരു ഇന്റർവെൽ. നഷ്ടപ്രണയത്തിന്റെ ക്ളീഷേവേഷങ്ങൾ ഒരു ദേവദാസിനെ പോലെ അരങ്ങിൽ അഭിനയിക്കുമ്പോളാണ് പുതിയൊരു പ്രണയത്തിന്റെ കൊടിയുംവീശി ചാരു കടന്നുവന്നത്. അവൾ തന്റെ ശിവപ്രണയം വെളിപ്പെടുത്താൻ തുടങ്ങുന്ന ആ രാത്രിയുടെ ആദ്യയാമങ്ങളിൽത്തന്നെ എന്റെ ഉറക്കം കൈലാസം കടന്നുപോയിരുന്നു.

(ചാറ്റിന്റെ തുടർച്ച )

‘ശിവൻ എനിയ്ക്കൊരു വികാരമാണ് രാശീ . എനിക്ക് മുരുഡേശ്വറിൽ പോയി നീലകണ്ഠനെ കാണണം ”

“എന്റെ പാർവതിയുമായി എനിക്കും അവിടെ പോകണം ചാരൂ”

“ആഹാ ആരാണാ ഹിമവൽപുത്രി”

“ഇപ്പോഴില്ല, അങ്ങനെയൊരാൾ ഉണ്ടാകുമ്പോൾ”

“സ്റ്റിൽ വേക്കന്റ് ? “വേഗം ഒരാളെ കണ്ടുപിടിക്കൂ, എന്നിട്ടുവേണം എനിക്കൊന്നു ഗംഗയാകാൻ, നീയെന്നെ ഒളിപ്പിച്ചു വച്ചോടാ ”

“എനിക്ക് ഗംഗയെ ആണിഷ്ടം ചാരൂ, ജടയിലല്ല ഈ നെഞ്ചിൽ വയ്ക്കാൻ ”

“ശിവാ നീയെന്നെ കളിയാക്കുകയാണോ ? ”

“ഇല്ല, എന്തെ എങ്ങനെ തോന്നിയോ ? ”

“ഇല്ല, അങ്ങനെയെങ്കിൽ തിരുവനന്തപുരത്തു വന്നു ഇടിതരും ”

“എന്റെ നെഞ്ചു വല്ലാണ്ട് മിടിക്കുന്നു ചാരൂ ”

“കേൾക്കുന്നുണ്ട്, ശിവാ…ശിവാ…”

“ചാരൂ..നിന്നെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ”

“എനിക്ക് ഞാൻ മാത്രമേയുള്ളൂ ശിവാ, ഏകാന്തതയെ ആഘോഷമാക്കുന്നവൾ”

“ആ ഏകാന്തയിലേക്കു ഞാനൊന്നു കടന്നുവന്നോട്ടേ?”

“വന്നോളൂ,പക്ഷെ എന്നെവീണ്ടും ഏകാന്തതയിലേക്കു പറഞ്ഞുവിടരുത്. വീണ്ടുമൊരു സങ്കടക്കടൽ താങ്ങാൻ എനിക്ക് വയ്യ ശിവാ ..”

“ഞാനാരെയും ഉപേക്ഷിച്ചിട്ടില്ല ചാരൂ,എന്നെയാണ് പലരും ഉപേക്ഷിച്ചിട്ട് പോയത്”

“ഉം”

“എനിക്ക് നിന്നോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു ചാരു”

“എത്രത്തോളം..അനാദിയായ പ്രപഞ്ചത്തോളം ?”

“അതെ..ചാരൂ”

“നീയിപ്പോൾ എന്റെ ആരോആയി തോന്നുന്നുണ്ട് ശിവാ.നിന്റെ സ്നേഹത്തിന്റെ താണ്ഡവം എനിക്ക് കാണണം ”

“ചാരൂ..നമ്മളിപ്പോൾ ശിവഗംഗ”

“ശിവഗംഗ എന്നുപേരുള്ള സ്ഥലം തമിഴ്‌നാട്ടിൽ ഉണ്ട് ശിവാ,എന്തായിരിക്കും അങ്ങനെയൊരു പേരുണ്ടാൻ കാരണം?”

“നമ്മെപ്പോലെ രണ്ടുപേർ ഏതോ ചരിത്രകാലത്തിൽ അവിടെ വന്നു ജനിച്ചിരിക്കണം ചാരൂ”

“നിന്നോടെനിക്കിപ്പോൾ ഇഷ്ടംകൂടിവരുന്നു ശിവാ… നീയെന്നും എന്റേതായിരുന്നാൽ കൂടെയുണ്ടാകാം ശിവാ”

“അങ്ങനെയൊരു വാക്ക് … അതിന്റെ ബലത്തോളം ഒന്നും വേണ്ട ചാരൂ..ഒരാളുടെ സ്നേഹത്തിൽ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ് ഈ ശിവ. എന്നെ അറിയുന്ന ഒരാൾ. അവളെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത് .അവളാണ് എന്റെ ഉമയും ഗംഗയും ”

“എന്റെ പുരുഷൻ എന്റേതു മാത്രമായിരിക്കണം ശിവാ അത് എന്റെ ഏറ്റവും വലിയ സ്വാർത്ഥതയാവാം”

“പ്രണയവും സ്നേഹവും ഉള്ള ഒരു പെണ്ണിന്റെ മടിയിൽ തല ചായ്ച്ചു  ഉറങ്ങുന്നതിനെക്കാൾ വലിയ സ്വപ്നമെന്നും ഞാൻ കണ്ടിട്ടില്ല ചാരൂ..”

“ശിവാ എന്താണിപ്പോൾ നിന്റെ മനസ്സിൽ ? ”

“ഒരുപാടു വൈകാരികതകളുടെ വേലിയേറ്റം..ചാരൂ ..അതെന്നെ അടിത്തട്ടിലേക്ക് വലിച്ചാഴ്ത്തുന്നു. ഉലഞ്ഞുലഞ്ഞു ഞാൻ നിന്നിലേക്ക്‌ വീണടിയുന്നു”

“നിന്നെ ചേർത്തു പിടിക്കണമെന്ന് എനിക്കും മോഹമുണ്ട്”

“ഒറ്റപ്പെട്ടുപോയ രണ്ടുപേർക്കു ഒരുമിക്കാൻ കാലമൊരു  ഋജുരേഖ വരച്ചു ബന്ധിപ്പിച്ചു എങ്കിൽ നമുക്ക് ഒരുമിച്ചു നടക്കാം ചാരൂ”

“ശിവാ നീയും തിരുവാതിരക്കാരൻ ആണല്ലോ ശിവനേക്കാൾ റൊമാന്റിക് ആയ ഒരു സങ്കൽപം വേറെ എന്താണുള്ളത് അല്ലേ..”

“അതെ…ചാരൂ..ശിവനിൽ എല്ലാമുണ്ട്… സൗന്ദര്യവും വൈരൂപ്യവും സരസതയും വിരസതയും.. മഞ്ഞും അഗ്നിയും..പ്രണയവും കാമവും”

“അതെ ശിവാ…രതിയും ലാസ്യവും ക്രോധവും  സംഹാരവും”

“എന്റെ പക്ഷിക്കായി ആയിരം ചില്ലകളും ആയിരം പൂവുകളും ആയിരം തളിരുകളും മാത്രമല്ല ഈ മരം നീട്ടുന്നത്… ആയിരം വേരുകൾ ആഴ്ത്തി അചഞ്ചലമായ വിശ്വാസവും  കൂടിയാണ് ചാരൂ ”

“ഏതു കാറ്റിലും എനിക്കാ കൂട്ടിൽ അഭയമുണ്ടാകും,അല്ലെ ശിവാ”

======

പ്രണയം കത്തിപ്പടരുന്നതിനും മുന്നേ എന്റെ പലപോസ്റ്റുകളിലും അല്പം ഓവറായി അവൾ പ്രതികരിക്കുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എങ്കിലും എന്നേക്കാൾ പ്രായമുള്ള അവളുടെ, എഫ്ബി പ്രൊഫൈലിൽ ‘മാരീഡ്’ എന്നു രേഖപ്പെടുത്തിയിരുന്നത് എന്നിൽ അധികം സംശയത്തിനിടനൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് മുകളിൽ പറഞ്ഞ ആ കവിത പോസ്റ്റ് ചെയ്തതും അവളെന്റെ മെസഞ്ചറിൽ ചാറ്റിനു വന്നതും. ഏറെനേരം ചാറ്റ് ചെയ്ത ആദ്യദിവസം തന്നെ ഊഷ്മളമായ ഒരു സൗഹൃദം ആരംഭിച്ചു. അന്ന് അവളൊരു ടൂറിനു പോകുന്ന ദിവസവുമായിരുന്നു. രാത്രി ബസിലിരുന്ന് എന്നെയാദ്യമായി വിളിച്ചു. അത് മറ്റൊരു ആവശ്യത്തിനുവേണ്ടിയുമായിരുന്നു. ചാരു ഒറ്റയ്ക്കേയുള്ളൂ എന്ന തിരിച്ചറിവിൽ സീറ്റിൽ അടുത്തിരുന്ന ഒരു മധ്യവയസ്‌കൻ ശൃംഗാരമാരംഭിച്ചു. അയ്യാൾ കേൾക്കുന്ന രീതിയിൽ എന്നോട് ആ വിഷയം സംസാരിച്ചു പരിഹസിക്കാനും ആയിരുന്നു. ഏതായാലും ഫോൺ സംഭാഷണം അവസാനിച്ചപ്പോഴേയ്ക്കും അയാൾ ഉറക്കം അഭിനയിച്ചു കൂർക്കംവലിയും തുടങ്ങിയിരുന്നു. എന്തായാലും, എന്റെയും ചാരുവിന്റെയും ശബ്ദംകൊണ്ടുള്ള ആദ്യസമാഗമത്തിന് ആ ഞരമ്പുരോഗി വഹിച്ച പങ്കു ചെറുതല്ലായിരുന്നു.

ചരുവുമായുള്ള ബന്ധം വളരെപ്പെട്ടന്ന് പ്രണയത്തിലേക്ക് കൈവിട്ടുപോയതിനൊരു കാരണവും ഉണ്ടായിരുന്നു. കർണ്ണാടകയിലെ നഗരസന്ധ്യകൾ രാത്രിയുടെ ഇരുട്ടിലേക്ക് അസ്തമിച്ച ശേഷമുള്ള തിരുവനന്തപുരത്തെ സന്ധ്യകൾ എന്റെ ഏകാന്തത പതിന്മടങ്ങു വർദ്ധിപ്പിച്ചിരുന്നു. എന്റേതെന്നു പറയാൻ ജീവിതത്തിൽ ഒരാളുടെ അനിവാര്യതയെക്കുറിച്ചു ആദ്യമായി ചിന്തിച്ചു. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്. അതിനായി തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള മാരിചോയിസ് എന്ന മാട്രിമോണിയൽ സ്ഥാപനവുമായി ബന്ധപ്പെട്ടു.  ഞാനെന്ന ‘അരവട്ടനെ’ ഏറെക്കുറെ മനസിലാക്കിയ അവർ എനിക്കു പറ്റിയ ഒരു അരവട്ടത്തിയെ കണ്ടെത്തിത്തരാം എന്ന് വാക്കുംതന്നു.

എന്നെയും ആശയങ്ങളെയും ചിന്തകളെയും മനസിലാക്കാൻ എന്റെയൊരു ചാനൽ ഇന്റർവ്യൂ ഓഫീസിലെ ഒരു പ്രമുഖനെ കാണിക്കുകയുണ്ടായി. അയാളത് ആ സ്ഥാപനത്തിലെ എല്ലാരേയും കാണിച്ചുകൊടുത്തതിന്റെ ഫലമായി, രണ്ടുദിവസം കഴിഞ്ഞു ആദ്യമായി ആ ഓഫീസിൽ ചെന്ന എനിക്ക് ഊഷ്മളമായൊരു വരവേൽപ്പ് ലഭിച്ചു. കാബിനുള്ളിൽ ഇരുന്നവരൊക്കെ  എഴുന്നേറ്റുനിന്നു ഒരു വിചിത്രജീവിയെ കാണുന്നപോലെയാണ് നോക്കിയത്. എന്തായാലും ഞാനതു ആസ്വദിക്കുകയും ചെയ്തു. പിന്നെ അവിടത്തെ ഫോർമാലിറ്റികളിലേക്കു പോകുകയും ‘ഇപ്പൊ ശരിയാക്കിത്തരാം’ എന്ന് സമാധാനിപ്പിച്ചു വിടുകയും ചെയ്തു. ഗൾഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ ജോലിയുള്ള ഏതെങ്കിലും സ്ത്രീയെക്കൊണ്ട് കെട്ടിച്ചു ഈ ചരക്കിനെയും കൂടി കടലുകടത്താൻ പറ്റുമോ എന്നാണു ഞാനവരോടു ഉളുപ്പില്ലാതെ കെഞ്ചിയത്. വാട്സാപ്പിലൂടെ അവർ അനവധി പെൺകുട്ടികളുടെ ഫോട്ടോസ് എനിക്ക് അയച്ചുതരികയുമുണ്ടായി. പെണ്ണുകാണൽ എന്ന ദുരാചാരത്തോടു എനിക്കു താത്പര്യമില്ലാത്തതിനാൽ, മറ്റെവിടെയെങ്കിലും വച്ച് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാം എന്ന് അവർ വാക്കുതന്നു. ഈ സംഭവങ്ങൾ നടക്കുമ്പോളാണ് ചാരുലത ഇടിച്ചുകയറി എന്നിലേക്ക്‌ വരുന്നത്. അപ്പോൾ ഞാൻ കൗമുദി ചാനലിലെ യുട്യൂബ് എഡിറ്ററായിരുന്നു.

അങ്ങനെ ഞാനും ചാരുവും കൂടുതൽകൂടുതൽ അടുക്കുകയായിരുന്നു. ജീവിതത്തിന്റെ ഏതോ സന്ധി മുതൽ പ്രതിസന്ധിയായി രൂപപ്പെട്ട അവളുടെ ജീവിതം എന്നെ വളരെയധികം സങ്കടപ്പെടുത്തി. തനിക്കാരുമില്ലെന്നും ഡിവോഴ്സ് ആയിട്ട് കാലങ്ങളേറെ ആയെന്നും പെറ്റമ്മവരെ ഒറ്റപ്പെടുത്തിയെന്നും ആദ്യവിവാഹത്തിൽ ഒരു മകളുണ്ടെന്നും അവൾ അച്ഛനൊപ്പം ആണെന്നും പറഞ്ഞപ്പോൾ എന്നിലെ വികാരജീവി വിങ്ങിപ്പൊട്ടി. കുടുംബത്തിൽ നിന്നകന്ന് ഒറ്റയ്ക്കൊരു വീട്ടിലാണ് താമസിക്കുന്നതെന്നുകൂടി പറഞ്ഞപ്പോൾ ഞാൻ കിടപ്പിലുമായി. എത്രവലിയ പൂന്തോട്ടത്തിലെ എത്ര മനോഹരമായ പൂക്കളെക്കാളും ഒറ്റപ്പെട്ടു നിൽക്കുന്ന കാട്ടുചെടിയിലെ പൂവിനെ സ്നേഹിക്കാൻ ജീവിതം കൊണ്ടു പഠിച്ച ഒരുവന് ആ സങ്കടങ്ങൾ മതിയായിരുന്നു അവളെ മാറോടണയ്ക്കാൻ. ചാരു സുന്ദരിയുമായിരുന്നു. യോഗയും ആരോഗ്യപരമായ ദിനചര്യകളും അവളുടെ യൗവ്വനം ത്രസിപ്പിച്ചു നിർത്തിയിരുന്നു. ഞാനവളുടെ പ്രൊഫൈലിൽ കയറി ഫോട്ടോസ് മുഴുവൻ നോക്കി. അതെ, എനിക്കിഷ്ടമുള്ള രൂപഭാവങ്ങൾ. എന്റെ പെണ്ണ് ഇവൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു.

(ചാറ്റ് )

“എന്റെ പെണ്ണേ..നീയുമായി ഇങ്ങനെ സംവദിക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി…. അതെന്നെ പ്രണയത്തിന്റെ ഏറ്റവും ഉയർന്ന അഗ്രത്തിൽ നിർത്തുന്നു. എന്റെ ചാരൂ …”

“പ്രണയത്തിൽ വല്ലാതെ മുഴുകുന്ന സ്വഭാവമാണ് ശിവാ എനിക്ക്. ആ പ്രണയം  വിവാഹജീവിതത്തിൽ പലപ്പോഴും അനാവശ്യമായി ഒരു സാധാരണ പുരുഷന് തോന്നിയേക്കാം.പക്ഷേ നിനക്കതു മനസ്സിലാകും”

“എന്റെ ഭാഗ്യം…എന്നും പ്രണയിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടിയതിൽ.. അതിലും ഭാഗ്യം വേറെ എന്തുണ്ട് ചാരൂ…എപ്പോഴും പ്രണയിൽ മുഴുകുന്ന എനിക്ക് ”

“പ്രണയമില്ലാതെ ഒന്നിനും ആവില്ലെനിക്ക്. പ്രണയത്തോടെ എന്നെ നോക്കുന്ന പുരുഷന്റെ കൂടെമാത്രമേ എനിക്ക് മോഹമുണ്ടാകൂ…അവനൊപ്പമേ എനിക്ക് രതി ആസ്വദിക്കാൻ കഴിയൂ ”

“രതിയെ കെട്ടഴിച്ചു വിടാൻ എനിക്കും ആകില്ല…അതിനായി എനിക്കും പ്രണയം ഉണ്ടാകണം…മോഹം ഉണ്ടാകണം…നമ്മളാദ്യം കണ്ട ദിവസം, എന്റെ ഹൃദയം അറിഞ്ഞു അത്..”

====

ചാരുവിനെ ആദ്യംകണ്ട ദിവസത്തെ കുറിച്ച് പറയാം

അന്ന് സ്വാതന്ത്ര്യദിനം ആയിരുന്നു. ഹൃദയസ്പന്ദനങ്ങൾ തീവ്രമാക്കിക്കൊണ്ടു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന എനിക്ക് മുന്നിലേക്ക് അതിസുന്ദരിയായി അവൾ വന്നിറങ്ങി. ഞാൻ അല്പംനേരം മായികമായൊരു അനുഭൂതിയുടെ വലയത്തിൽപ്പെട്ടു. ഭാവനയിൽ മെനഞ്ഞെടുത്തതിലും എത്രയോ മനോഹാരിയായി അവളരെ കാണപ്പെട്ടു. അപ്പോൾ ലോകത്തു ഞാൻ ആരാധിച്ചിരുന്ന സുന്ദരിമാരെല്ലാം എന്നിൽ നിന്നും ഓടിയകന്നു. ഞാൻ മുന്നോട്ടുനടന്നു. അവളുടെ അരികിലെത്തി . ആ കൈകൾ ഗ്രഹിച്ചു. അവളിൽ നിന്നും പരന്നൊഴുകിയ സുഗന്ധം ആ റെയിൽവേസ്റ്റേഷനിൽ പരന്നൊഴുകി. അഭിമാനത്തോടെ അവളെയും വിളിച്ചുകൊണ്ടു പുറത്തേയ്ക്കിറങ്ങി ഒരു ഓട്ടോയിൽ കയറി. വൻവൃക്ഷത്തിൽ പടരാൻ കൊതിച്ച മുല്ലവള്ളിപോലെ അവളെന്റെ തോളിൽ ചാഞ്ഞുകിടന്നു. പെട്ടെന്നെന്റെ ചുറ്റും പ്രപഞ്ചം  സനാഥമായി നിറഞ്ഞു. ഏറ്റവും തീവ്രമായ പ്രണയാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതാന്ത്യം വരെ കൈപിടിക്കാൻ ആദ്യമായി ഒരാളെത്തി. എന്റെ പ്രിയപ്പട്ട കൂട്ടുകാരി. ഈ വിധ വൈകാരികചിന്തകളെ ഖണ്ഡിച്ചുകൊണ്ടു ഓട്ടോ സ്റ്റാച്യുവിൽ ഉള്ള അരുൾജ്യോതിയ്ക്ക് മുന്നിലെത്തി..ചാരുവിനു ഏറെയിഷ്ടമുള്ള പൂരിമസാല നമ്മൾ കഴിച്ചു. കഴിക്കുകയാണെങ്കിലും അവളെന്റെ തോളിൽ ചാഞ്ഞുകിടക്കുകയായിരുന്നു.

ഭക്ഷണം കഴിച്ചശേഷം മ്യൂസിയത്തുപോയി മണിക്കൂറുകൾ സംസാരിച്ചുകൊണ്ടിരുന്നു. നമ്മൾ ഭൂതകാലത്തെ ഷെയർചെയ്തു. അതുവരെ പറയാത്ത ഒരു സത്യംകൂടി അവിടെ വച്ച് അവൾ പറഞ്ഞു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം അവൾ മറ്റൊരു ബന്ധത്തിലും ചെന്നുചാടിയത്രേ. അവളുടെ ജോലിയിലെ വരുമാനമാണ് ആ കഥയിലെ നായകന് നോട്ടംഎന്നു മനസിലാക്കിയപ്പോൾ അവൾ പിന്മാറിയത്രെ. എങ്കിലും ഒമ്പതുദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞത്രേ. ആ അറിവ് എന്നെ അസ്വസ്ഥമാക്കിയെങ്കിലും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിൽ മനസുകൾ കൊണ്ട് ഒപ്പുവച്ചിരുന്നതിനാൽ എന്നിൽ ഭാവഭേദങ്ങളൊന്നും ഉണ്ടായില്ല. ഒമ്പതുദിവസത്തെ ആ ജീവിതകഥയിൽ അസ്വാഭാവികത നിഴലിച്ചുനിന്നെന്നു തോന്നിയെങ്കിലും, ഗതിമാറിയൊഴുകി ശീലിച്ച എന്റെ ജീവിതത്തിനു ശുദ്ധിയശുദ്ധികളുടെ കണക്കെടുക്കാൻ എന്ത് യോഗ്യത എന്ന തിരിച്ചറിവിൽ അവളുടെ മൂർദ്ധാവിൽ പലവട്ടം ചുംബിച്ചു.

അൽപനേരംകഴിഞ്ഞപ്പോൾ അവളെയും കൊണ്ട് എന്റെ വീട്ടിലേക്കു പോയി. അമ്മയെ പരിചയപ്പെടുത്തേണ്ടതുണ്ട്. വീട്ടിലെത്തി, മുറിതുറന്ന് നമ്മളോരുമിച്ചു എന്റെ കിടക്കയിലിരുന്നു. അടുത്ത ബന്ധുവിന്റെ വീട്ടിലെ ഫങ്ഷന് പോയിട്ട് ‘അമ്മ പിന്നീടാണ് എത്തിയത്. അവളെ കണ്ടപാടെ അമ്മ വിതുമ്പാനാരംഭിച്ചു. എന്റെ ദുരവസ്ഥകൾ അക്കമിട്ടെണ്ണി. മോളവനെ സ്നേഹിക്കണമെന്നും അനുസരിച്ചില്ലെങ്കിൽ ചൂരലെടുത്തു തല്ലണമെന്നും സങ്കടവും ഹാസ്യവും കലർത്തി പറഞ്ഞു.

മോനിഷ്ടപ്പെടുന്ന ഏരു പെണ്ണും സ്നേഹനിധിയായ എന്റെ അമ്മയ്ക്ക് സ്വീകാര്യമായിരുന്നു..അവളും അമ്മയും പിന്നെയും എന്തൊക്കെയോ കുറെ സംസാരിച്ചു. വറുത്തമീനും സാമ്പാറും ചില വെജിറ്റബിൾ കറികളും കൊണ്ട് നല്ലൊരു ഊണ് തരപ്പെടുത്തിയിട്ടു ‘അമ്മ അവളോട് യാത്രപറഞ്ഞു ഫങ്ഷൻ സ്ഥലത്തേയ്ക്കുതന്നെ പോയി. വീട്ടിൽ പിന്നെയും ഞങ്ങൾ മാത്രമായി. ഞങ്ങളെ ഒരുമിച്ചിരുത്തിയിട്ട് പോകുന്നതിന്റെ ഉത്കണ്ഠ ഒന്നും സദാചാരപോലീസല്ലാത്ത അമ്മയ്ക്കില്ലായിരുന്നു. ”അമ്മ വെറുമൊരു ‘അമ്മ അല്ലമ്മേ..ഒരു പുരോഗമനവാദിയുടെ അമ്മയാണമ്മേ” എന്ന് അമ്മയെ പലപ്പോഴും ഞാൻ ഓർമിപ്പിക്കാറുമുണ്ടായിരുന്നു.

ആ മുറി മഞ്ഞുപൊഴിയുന്ന ഞങ്ങളുടെ സ്വപ്നകൈലാസമായല്ല, ഒരു അഗ്നിപർവ്വതമായി മാറുകയായിരുന്നു .അതിന്റെ ചൂട്  ഞങ്ങളിലരിച്ചുകയറി. രക്തത്തിനുപകരം ലാവയൊഴുക്കു തുടങ്ങി. ഗാഢമായി ചുംബിച്ചുകൊണ്ട് ഞങ്ങൾ അധരങ്ങളെ കൈമാറി. പരിരംഭണത്തിൽ മുഴുകികൊണ്ടു ചുംബനങ്ങളെ പരസ്പരം ധൂർത്തടിച്ചു. എന്റെ കൈകൾ അവളിൽ കാമത്തിന്റെ തീർത്ഥാടനം തുടങ്ങി. ഞങ്ങൾ കിടക്കയിലേക്ക് ചരിഞ്ഞു. കുതിപ്പും കിതപ്പും കൊണ്ട് ഞങ്ങൾ സൂര്യഗോളത്തിലെ പര്യവേഷകരായി. ജ്വരമൂർച്ഛയിൽ ഉരുകിയൊലിച്ചു. തൃപ്തിയുടെ മാനദണ്ഡങ്ങൾ അപ്രസക്തമായി. ആഴങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടു അഗ്നിശൈലം പൊട്ടിത്തെറിച്ചു. നമ്മുടെ ലാവാപ്രവാഹങ്ങൾ ഒന്നായൊഴുകി. കെട്ടുപിണഞ്ഞ രൂപങ്ങളായി നമ്മൾ കിതപ്പുകളുടെ ഹുങ്കാരം അടങ്ങുന്നതുവരെ അങ്ങനെ കിടന്നു.

തലേദിവസത്തെ കാര്യങ്ങളോർത്തു അടുത്ത ദിവസം അവളുടെ ചാറ്റിൽ ഒരു നിമിഷകവിത കുറിയ്ക്കുകയുണ്ടായി.

എന്റെ ഗളത്തിലെയുഗ്രനാഗം

മസ്തിഷ്കത്തിലേക്കിഴഞ്ഞുകയറുമ്പോൾ

നിന്നിലെ ഭൂമിയുടെ ഉൾത്തുടിപ്പുകളറിഞ്ഞുകൊണ്ട്

നിന്നിലേക്കിഴയാൻ തുടങ്ങുന്നു ഞാൻ

കാമവിഷദംശനത്തിൽ

നീലിച്ച നീ ആലസ്യത്തിലാറാടുമ്പോൾ

ചുടലഭസ്മമത്തെ കുടഞ്ഞെറിഞ്ഞു ഞാൻ

ഉള്ളിലെ തീയെ ജ്വലിപ്പിച്ചുകൊണ്ട് ഏരിയുന്നു

എന്റെ ഹൃദയത്തിൽ മുറുകുന്നു

ഡമരുവിന്റെ ഉടുക്കുകൊട്ട്

ഹിമാലയത്തിൽ മഞ്ഞുരുകിയെന്നപോലെ

ലാവാപ്രവാഹത്തിൽ വിയർത്തിറങ്ങുന്നു ഞാൻ

ചുംബനത്തീമഴയിൽ

നിന്റെയംഗത്തിലെ വികാരഫലഭൂയിഷ്ടിയിൽ

തളിരിട്ടുയർന്നതിൽ

പൂവായും കനിയായും നിന്നെ നുണയുന്നു

കാമതാണ്ഡവച്ചടുലതകൊണ്ടെന്റെ മുറി

ഒരഗ്നിശൈലമാക്കുന്നു……

മതിവരാതെ പിന്നെയും എഴുതിക്കൊണ്ടിരുന്നു

“കടപ്പുറത്തു കമിഴ്ന്നുകിടന്നു

രണ്ടുകൈകൊണ്ടും മണ്ണിനെ മാറോടണയ്ക്കുന്നപോൽ..

ചാരൂ ..നിന്റെ സകല വികാരവിചാരങ്ങളെയും

നിന്നിൽ തുടിക്കുന്ന ഓരോ കോശങ്ങളെയും ഞാൻ

സ്നേഹത്താലും പ്രണയത്താലും

എന്നിലേക്ക്‌ ആർത്തിയോടെ ചേർക്കുന്നു… ”

ചാരുവും ഞാനും സംഗമിച്ച ആ ദിവസം വൈകുന്നേരം അവളെ യാത്രയാക്കാൻ റെയിൽവേ വീണ്ടും.സ്റ്റേഷനിലെത്തി. സ്ഥിരമായ കൂടുകൂട്ടലിനു വേണ്ടിയൊരു താത്കാലിക വേർപിരിയൽ.

ട്രെയിനെടുക്കുന്നതുവരെ അവൾക്കൊപ്പം ഞാനും അതിനുള്ളിൽ ഇരുന്നു. അവളെന്റെ തോളിൽ ചാഞ്ഞു കിടന്നു ചോദിച്ചു

“ശിവാ ജോലിക്കു പോകുമ്പോൾ എല്ലാ ആഴ്ചയിലും എന്നെയിങ്ങനെ യാത്രയാക്കാൻ നീ വരണം. വന്നിറങ്ങുമ്പോൾ വിളിക്കാനും. ഓരോ തവണ നമ്മൾ പിരിയുമ്പോഴും അടുത്ത സമാഗമത്തിനുവേണ്ടി ദിവസങ്ങൾ എണ്ണിത്തുടങ്ങണം. ആ തീവ്രമായ പ്രണയം അങ്ങനെതന്നെ നിലനിൽക്കണം…”

ഞാൻ ദീർഘനിശ്വാസത്തോടെ തലയാട്ടി. ട്രെയിൻ നീങ്ങി..സ്നേഹത്തോടെ യാത്രപറഞ്ഞുകൊണ്ടു ഇറങ്ങിനടന്നു. ഞാൻ അപ്പോൾ മാരിചോയിസിലെ ആളെ വിളിച്ചു എനിക്കുവേണ്ടി ഇനി വിവാഹബന്ധങ്ങൾ ആലോചിക്കേണ്ട എന്ന് പറഞ്ഞു.  കുറച്ചുനേരം കഴിഞ്ഞപ്പോൾ ചാരു വാട്സാപ്പിൽ ഇങ്ങനെ ചോദിച്ചു .

“ശിവാ എന്നിലെ പെണ്ണിനെ നിനക്കിഷ്ടമായോ ?”

“ഒരുപാടിഷ്ടമായി ചാരൂ…എന്നിലെ പുരുഷനെയോ ..?”

“ഉം..നിന്നെ എനിക്കിഷ്ടമായി ശിവാ..”

“പഴയ തിക്താനുഭവങ്ങൾ എല്ലാം മറന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് ശിവാ ഞാൻ നിന്റെയൊപ്പം ജീവിതം തുടങ്ങുന്നത്. ഇനിയൊരു കണ്ണീർക്കടൽ താണ്ടാൻ ഉള്ള കരുത്ത് എന്റെ കൈകൾക്കില്ല.”

“ഉം… എന്നിലെ സ്നേഹത്തിനു കലർപ്പില്ല ചാരൂ… എന്നും ശിവൻ നിന്റെ മാത്രം ”

“നമുക്കിടയിൽ മൂന്നാമതൊരാൾ കടന്നു വരരുത്.അതിൽ സ്വാർത്ഥയാണ് ഞാൻ.ആദ്യമേ ഞാൻ പറഞ്ഞല്ലോ, എന്റെ പുരുഷൻ എന്റേത് മാത്രമാകണം.അതെനിക്ക് നിർബന്ധമാ ”

ചാറ്റിലൂടെ നമ്മൾ സമ്മതപത്രങ്ങൾ കൈമാറിക്കൊണ്ടേയിരുന്നു

ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഞാനും അമ്മയും അവളുടെ വീട്ടിൽ പോയി. ചാരുവും ഒരു കൂട്ടുകാരിയും ഞങ്ങളെ വിളിക്കാൻ റെയിൽവേസ്റ്റേഷനിൽ കാറുമായി വന്നു. അന്ന് പെരുംമഴയായിരുന്നു. വീട്ടിലെത്തി പ്രാതൽ കഴിഞ്ഞു ഞങ്ങൾ നാലുപേരും ഭാവി ജീവിതത്തെക്കുറിച്ചു ചർച്ചചെയ്യാനാരംഭിച്ചു. ആർക്കും ഒന്നിനും എതിരഭിപ്രായം ഇല്ലായിരുന്നു.

ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.

ഇതിനിടയിൽ മറ്റൊരു പ്രതിസന്ധി ചാരുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യവിവാഹത്തിലുണ്ടായ മകൾ ഇപ്പോൾ യൗവ്വനാവസ്ഥയിലെത്തി വിദ്യാഭ്യാസത്തിന്റെ ഉന്നതമേഖലകൾ താണ്ടുകയാണ്. അവൾ അച്ഛനൊപ്പമാണ് നിൽക്കുന്നതെന്നു പറഞ്ഞല്ലോ. എങ്കിലും ചരുവുമായി അവൾ ഫോണിലൂടെയും മറ്റും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. ചാരുവിനു അവളോട് വല്ലാത്തൊരു വൈകാരികതയും ഉണ്ടായിരുന്നു. നമ്മുടെ ബന്ധത്തിന്റെ കാര്യം മകളോട് പറയുക, അവളിൽ നിന്നും സമ്മതം മേടിക്കുക ഇവയെല്ലാം ചാരുവിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ട് അവൾ മകൾക്കൊരു വാട്സാപ്പ് മെസ്സേജ് ഇടുകയുണ്ടായി. അത് വായിച്ചിട്ടു ആദ്യമൊരു തമാശയായി കരുതിയ മകൾ പിറ്റേന്ന് ഈ ബന്ധത്തിന് എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ചാരുവിന്റെ തീരുമാനം ഉറച്ചതെന്നു മനസിലാക്കിയപ്പോൾ മകൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. മകൾ എന്റെ എഫ്ബി പ്രൊഫൈലിൽ കയറി നോക്കുകയും അമ്മയ്ക്ക് എല്ലാവിധ ആശംസകൾ അറിയിക്കുകയുമാണ് ഉണ്ടായതു. എന്തുകൊണ്ടാണ് അമ്മയുടെ കാര്യത്തിൽ കാർക്കശ്യത്തോടെ ഇടപെടാൻ ആ മകൾക്കു സാധിക്കാത്തതെന്തെന്നറിയാമോ ?

തുടരും…

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 3

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 4

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 5

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 6

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 7

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 8

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 9

എന്റെ ലിവിംഗ് ടുഗദർ ദുരന്തകഥ Part 10 (അവസാന ഭാഗം)

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്