0 M
Readers Last 30 Days

“കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
135 VIEWS

Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത്

“കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?”

നായകന്മാരുടെ ഇടി കൊള്ളാൻ ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്ന സ്ഥലമെന്നു മലയാള സിനിമ പലപ്പോഴും അടയാളപ്പെടുത്തുന്ന മട്ടാഞ്ചേരിയുടെ യഥാർത്ഥ സ്വഭാവം ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർമ്മിക്കുന്ന, തുറമുഖം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയമെല്ലാം എന്റെ മനസ്സിൽ മുഴുവൻ മട്ടാഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാപ്പയെ കുറിച്ചുള്ള ഓർമകളായിരുന്നു. മട്ടാഞ്ചേരി വെടിവെപ്പ് നടക്കുമ്പോൾ എന്റെ ബാപ്പയ്ക്ക് ഏതാണ്ട് ഏഴുവയസ് മാത്രമേ പ്രായമുള്ളൂ, പക്ഷെ ഈ സമരത്തിന്റെ ഫലമായി DLB (ഡോക്ക് ലേബർ ബോർഡ്) രുപീകരിക്കുമ്പോൾ ബാപ്പയ്ക്ക് പതിനേഴു വയസായിരുന്നു. നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തി ബാപ്പ അപ്പോഴേക്കും കൂലിപ്പണി എടുക്കാൻ തുടങ്ങിയിരുന്നു. ബാപ്പയുടെ അനിയൻ DLB തൊഴിലാളി ആയിരുന്നു. ബാപ്പ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ ചുമട്ടു തൊഴിലാളിയും. എന്റെ കുട്ടിക്കാലത്ത് ബാപ്പ പറഞ്ഞു കേട്ട കഥകൾ മാത്രമാണ് എനിക്കും ഈ ചരിത്രത്തിനും തമ്മിലുളള ഒരേ ഒരു ബന്ധം, പക്ഷെ എന്തുകൊണ്ട് മുസ്ലിം മതവിശ്വാസികളായ എന്റെ കുടുംബം ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായി എന്നതിന്റെ ഉത്തരം എനിക്ക് വ്യക്തമായി കിട്ടിയത് ഈ സിനിമ കണ്ടതിനു ശേഷം മാത്രമാണ്. ഞാൻ പഠിച്ചിരുന്ന കൊച്ചിൻ കോളേജിലേക്ക് പോകുന്ന റോഡിന്റെ പേര് സാന്റോഗോപാലാൻ റോഡ് എന്നാണെങ്കിലും ഇതിന്റെ പിറകിൽ ഇങ്ങിനെ ഒരു ചരിത്രമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ (CTTU) പതാകകൾ കൊച്ചിയിൽ കണ്ടിട്ടുണ്ടെകിലും അതിന്റെ പിറകിൽ ഇത്രമാത്രം ചരിത്രം ഉണ്ടെന്നും, തൊഴിലാളികളെ വഞ്ചിച്ച മറ്റു യൂണിയനുകൾ ഉണ്ടായിരുന്നു എന്നൊക്കെ എനിക്ക് പുതിയ അറിവാണ്.

തൊഴിലാളി യൂണിയനുകൾ ഫാക്ടറികൾ പൂട്ടിക്കാനുളളതാണ് എന്നും അതാണ് പ്രധാനമായും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വികസനത്തിന് തടസം നിൽക്കുന്നത് എന്നൊരു പൊതുബോധം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. പക്ഷെ വിസ്മൃതമായി പോകുന്ന കാര്യം ഈ യൂണിയനുകളുടെ തുടക്കം തൊഴിലാളികളെ മുതലാളിമാരും കങ്കാണികളും, ചില തൊഴലാളി യൂണിയൻ നേതാക്കൾ വരെയും ചാപ്പ പോലുള്ള സമ്പ്രദായങ്ങളിലൂടെ അടിപ്പണി ചെയ്യിച്ചതിന്റെ ഫലമായിട്ടായിരുന്നു എന്ന വസ്തുതയാണ്. ആ ചരിത്രത്തെ ഓർമയുടെ പിന്നാമ്പുറത്തു നിന്നും മുന്നോട്ട് വ്യക്തമായി കാണത്തക്ക വിധത്തിൽ നീക്കി നിർത്തുന്നുണ്ട് രാജീവ് രവിയും ചിദംബരവും. മുഖ്യധാരാ മാധ്യമങ്ങൾ മാത്രം വായിക്കുന്നവർക്കോ അരാഷ്ട്രീയക്കാർക്കോ മനസിലാകാത്ത ചിലത് ഈ സിനിമയിലുണ്ട്. ഉദാഹരണത്തിന്, ഈ സിനിമയിൽ ചിക്കാഗോയിലെ തെരുവീഥികളെ കുറിച്ച് ഒരു സംഭാഷണ ശകലമോ മുദ്രാവാക്യമോ വന്നപ്പോൾ, ഇവരെന്തിനാണ് ഷിക്കാഗോയെ കുറിച്ച് പറയുന്നത് എന്ന ഗോമതി ചോദിച്ചിരുന്നു. അമേരിക്കയിൽ ഷിക്കാഗോയിലെ ഹേ മാർകെറ്റിൽ 1886 ൽ എട്ടു മണിക്കൂർ ജോലി സമയം നിജപ്പെടുത്താൻ വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമയാണ് മെയ് ഡേ ആയി നമ്മൾ ആഘോഷിക്കുന്നത് എന്നത് പറഞ്ഞു കേട്ടപ്പോൾ അവൾക്ക് ആശ്ചര്യമായിരുന്നു. അമേരിക്ക നമ്മുടെയൊക്കെ മനസ്സിൽ യൂണിയനുകളും സമരങ്ങളും ഇല്ലാത്ത നാടാണല്ലോ!

dqffff 1 1

യഥാർത്ഥത്തിൽ ഒന്നരക്കോടിയോളം തൊഴിലാളികൾ യൂണിയനുകളിൽ ഉള്ള ഒരു രാജ്യമാണ് അമേരിക്ക. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ന്യായമായ കൂലിക്ക് വേണ്ടിയും അവർ സമരങ്ങളും ചെയ്യാറുണ്ട്.ഇക്കഴിഞ്ഞ മാസം എന്റെ മകൻ പഠിക്കുന്ന യൂണിവേഴ്സിറ്റി ഉൾപ്പെടെ കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന ചില അധ്യാപകരും പിജി വിദ്യാർത്ഥികളും കൂലി കൂടുതലിന് വേണ്ടി നടത്തിയ പണിമുടക്ക് ആറാഴ്ച്ച ഉണ്ടായിരുന്നു. താത്കാലികമായി സമരം തീർന്നെങ്കിലും, കൂലി കൂട്ടിയില്ലെങ്കിൽ അടുത്ത വർഷം സമരം ഇനിയും പുനരാരംഭിക്കും എന്നാണ് അവരുടെ ഇപ്പോഴുള്ള നിലപാട്. ഫ്രാൻസിലും സ്പെയിനിലും എല്ലാം തൊഴിലാളികൾ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ മാത്രം ഒരു കാര്യമാണെന്ന് പറയുന്നത് ചില മാധ്യമങ്ങളുടെ പ്രചാരണം മൂലമുള്ള തെറ്റിദ്ധാരണ കൊണ്ടുമാത്രമാണ്. അമേരിക്കയിലെ അദ്ധ്യാപകരുടെ യൂണിയനിൽ തന്നെ മുപ്പത് ലക്ഷത്തോളം അംഗങ്ങളുണ്ട്.

കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ ഉയർന്ന കൂലി നിരക്കിനെ കുറിച്ച് അമേരിക്കയിലെ എന്റെ ഒരു സുഹൃത്ത് എന്നോട് പണ്ട് തർക്കിച്ചിരുന്നു. അവന്റെ വീട്ടിൽ ഒരു ലോഡ് ഇറക്കാൻ വളരെ ഉയർന്ന കൂലി ചോദിച്ചു എന്നതായിരുന്നു അവന്റെ പരാതി. ലോഡ് എന്താണെന്ന് ചോദിച്ചപ്പോൾ ഒരു ലോറി ചാണകം. അവനോ അവന്റെ മക്കളോ അത് ചുമന്നിറക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മറുപടി. പക്ഷെ മറ്റുള്ളവർ ഉയർന്ന കൂലി ചോദിക്കാനും പാടില്ല. ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്, അത് തുറമുഖം എന്ന സിനിമയിൽ കാണിക്കുന്ന പോലെ പല തലമുറകളായി അടിച്ചമർത്തപ്പെട്ടവർ ജീവൻ കൊടുത്ത് സമരം ചെയ്‌തു നേടിയ നേട്ടമാണ്. നിയമം മൂലം നിരോധിച്ച നോക്കുകൂലി തൊഴിലാളികൾ ആവശ്യപ്പെട്ട ചില വാർത്തകൾ കാണുമ്പോൾ മാത്രമാണ് എനിക്ക് അവരോട് എതിർപ്പ് തോന്നാറുള്ളത്. ഒരു പക്ഷെ ഈ തലമുറയുടെ അവസാനത്തോട് തന്നെ അവസാനിക്കാൻ പോകുന്ന ഒരു തൊഴിലാണ് തലച്ചുമട്, പുതിയ യന്ത്രങ്ങൾ നിലവിൽ വരുമ്പോൾ ചുമട്ടു തൊഴിലാളികളുടെ ആവശ്യമേ ഇല്ലാതാകും.

ഈ ചിത്രം കഴിഞ്ഞ തലമുറയിലെ മട്ടാഞ്ചേരിക്കാർക്ക് മനസികളാകുന്നത് പോലെ വേറെ ആളുകൾക്ക് മനസ്സിലാകുമോ എന്നതുമാത്രമാണ് എന്റെ സംശയം. ഉദാഹരണത്തിന് ഈ സിനിമയിലെ ഒരു സീനിൽ, താഴെ കിടക്കുന്ന അരി പെറുക്കി എടുക്കുന്നത് കാണിക്കുന്നുണ്ട്. പണ്ട് അരിചാക്കിൽ ഹുക്ക് ഉപയോഗിച്ച് കൊളുത്തിപിടിച്ചാണ് അത് തൊഴിലാളികളുടെ തലയിൽ വച്ച് കൊടുക്കുന്നതും ഇറക്കുന്നതും. അങ്ങിനെ ചെയുമ്പോൾ ചാക്കിൽ ഉണ്ടാകുന്ന ദ്വാരത്തിൽ നിന്ന് കുറച്ച് അരി താഴെ വീഴും. ഇത് പെറുക്കാൻ ആളുകൾ ഉണ്ടായിരുന്നു. ബാപ്പയുടെ ജോലി സ്ഥലത്ത് ഇതുപോലെ അരി വാരി എടുക്കുന്ന ജോലി ചെയ്തിരുന്നത് എന്റെ അടുത്ത കൂട്ടുകാരന്റെ അമ്മയാണ്. അവൻ നല്ല നിലയിൽ പഠിച്ച് M Tech കഴിഞ്ഞു ഉയർന്ന ഉദ്യോഗത്തിലാണ് ഇപ്പോൾ. അതുപോലെ “കപ്പൽ” എന്നത് Seamen വഴി കിട്ടിയിരുന്ന ഒരു രോഗത്തിന് (സിഫിലിസ്) കൊച്ചിയിൽ പറയുന്ന പേരാണ്, മറ്റുള്ളവർക്ക് അത് എത്രമാത്രം മനസിലാകും എന്നത് എനിക്ക് സംശയമാണ്.

ഒരു ചാക്കിന് അറുപതു പൈസ ആയിരുന്നു എന്റെ ചെറുപ്പത്തിൽ ബാപ്പയ്ക്ക് കിട്ടികൊണ്ടിരുന്നത്. പുള്ളി അന്ന് ഡബിൾ ഷിഫ്റ്റ് പണി എടുക്കുമായിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന എനിക്ക് തന്നെ എട്ടു മണിക്കൂർ ആകുമ്പോൾ എങ്ങിനെയെങ്കിലും ജോലി തീർന്നാൽ മതിയെന്നാണ്, ഇത്ര ശാരീരിക അധ്വാനം ആവശ്യമുള്ള ജോലിയൊക്കെ ഡബിൾ ഷിഫ്റ്റ് ചെയ്യുന്ന ആളുകളെ സമ്മതിക്കണം. അങ്ങനെ ജോലി ചെയ്തതിന്റെ അതിന്റെ ഫലമായി വാങ്ങിയ വീടും , അങ്ങിനെ ഉണ്ടാക്കിയ പൈസ കൊണ്ട് പഠിച്ചുമെല്ലാമാണ് ഞാൻ ഇപ്പോൾ അമേരിക്കയിൽ ഇരുന്ന് ഇതെഴുതുന്നത്.

ഒരു സിനിമ എന്ന നിലയിൽ കുറച്ചു കൂടി നന്നാക്കാം ആയിരുന്നു എന്ന് തോന്നിയ സിനിമയാണ് തുറമുഖം, പക്ഷെ മട്ടാഞ്ചേരി വെടിവെപ്പിന്റെ ചരിത്രം എന്ന നിലയിൽ സമ്പൂർണമായ ഒരു ചരിത്രാഖ്യാനം ആണീ സിനിമ, വിശ്വാസം കൊണ്ട് മുസ്ലിങ്ങളായ എന്റെ ഉമ്മയും ബാപ്പയുമൊക്കെ എങ്ങിനെ ഇടതുപക്ഷം ആയി എന്നതിന്റെ ഒരു ചരിത്ര സാക്ഷ്യവും. മട്ടാഞ്ചേരി സമരത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു എന്നാണ് ഞാൻ പറഞ്ഞു കേട്ട ചരിത്രം. ഈ സിനിമയിൽ ആണുങ്ങൾ സമരമുഖത്ത് നിൽകുമ്പോൾ സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥകളെ വ്യക്തമായി വരച്ചു കാണിക്കുന്നു. മറ്റ് നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രം ഉമ്മൂമയുടെ വീട്ടിൽ നില്ക്കാൻ പോകുമ്പോൾ കാണിക്കുന്ന വീട്, ഞാൻ ജനിച്ച വീടിന്റെ അതെ പോലെ തന്നെ ഉള്ള, മട്ടാഞ്ചേരിയിലെ ഇടുങ്ങിയ ഗലികളുടെ ഇരുവശത്തുമുള്ള കൊച്ചു വീടുകളുടെ അതെ പകർപ്പാണ്.
കുറെ ഓർമകളുടെ മലവെള്ളപ്പാച്ചിലാണ് എനിക്കീ സിനിമ…

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്