0 M
Readers Last 30 Days

കേരള സർക്കാരിന്റെ വനിതാരത്നാ പുരസ്കാരം ലഭിച്ച അഡ്വ.പി.പി.രഹനാസ് ആരാണ് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
178 VIEWS

കേരള സർക്കാരിന്റെ വനിതാരത്നാ പുരസ്കാരം ലഭിച്ച അഡ്വ.പി.പി.രഹനാസ് ആരാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

👉ഇര എന്നതിനോളം എളുപ്പത്തില്‍ ലൈംഗികാതിക്രമങ്ങൾ നേരിട്ടവർക്ക് നേരെ എഴുതി വെക്കപ്പെടാത്ത വാക്കാണ് അതിജീവനം.ബലാല്‍സംഗത്തെ മാനഭംഗമെന്ന് അടയാളപ്പെടുത്തി ശീലിച്ച ഒരു ലോകത്തിന് മുന്നിലേക്കാണ് രഹനാസ് എന്ന ഇരുപത്തഞ്ചുകാരി പ്രത്യാശയുടെ ഒരു വെട്ടം തെളിച്ച് വെക്കുന്നത്. പൊള്ളിയടർക്കുന്ന അനുഭവങ്ങളിൽ നിന്ന് രഹനാസ് വെട്ടിപ്പിടിച്ച വിജയങ്ങൾ വെറും വാക്കുകള്‍ക്ക് പിടിതരുന്നതല്ല. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് മുഖവും, പേരും ആവശ്യമില്ലെന്ന് കരുതുന്ന നമ്മളോടു കൂടിയാണ് രഹനാസ് ജീവിതത്തോട് പൊരുതി വന്നത്, പഠനം തുടർന്നത്, തന്റെ പേരും അനുഭവങ്ങളും വിളിച്ച് പറഞ്ഞത്, നിയമരംഗത്തെ ആദ്യ കാൽവെപ്പ് നടത്തിയത്.പതിനാറ് വയസ്സുള്ളപ്പോഴാണ് രഹനാസ് അച്ഛന്‍ എൻ.പി.കെ ഹാരിസുൾപ്പെടെ പന്ത്രണ്ട് പേരാൽ ബലാല്‍സംഗം ചെയ്യപ്പെടുന്നത്. ഒട്ടും ഉലയാതെ മൊഴിയിൽ ഉറച്ച് നിന്ന് മുഴുവന്‍ പേർക്കും ശിക്ഷ വാങ്ങിക്കൊടുത്ത ആ പെൺകുട്ടി ഇന്ന് അഭിഭാഷക ആണ് . ഉമ്മയും, അനിയനും, അനിയത്തിയും അടങ്ങുന്ന കുടുംബത്തെ മുഴുവന്‍ വൈകുന്നേരങ്ങളിലെത്തി മർദ്ദിക്കുന്നത് അച്ഛന്‍റെ പതിവായിരുന്നു. വളർന്ന് വരുന്ന മകളുടെ ശരീരത്തെ അതേ അധികാരത്തോടെയാണ് അയാൾ കാമപൂർത്തിക്കായി സമീപിച്ച് തുടങ്ങിയത്.

ddadad 1

മൈക്ക് കെട്ടി പരസ്യപ്രചരണം നടത്തുന്ന ജോലിയാണ് ഹാരിസിന്. രഹനാസും അയാൾക്കൊപ്പം തിരഞ്ഞെടുപ്പ് സമയത്തും കടകളുടെ ഉത്ഘാടനത്തിനുമൊക്കെ അനൗൺസ്മെൻറിനു പോകും. ഏഴാം ക്ളാസൊക്കെ എത്തിയപ്പോൾ ഇയാളുടെ പെരുമാറ്റത്തിന്റെ രീതികൾ മാറിത്തുടങ്ങി. തടഞ്ഞാലോ, ഉമ്മയോട് പറയുമെന്നായാലോ ഉപദ്രവവും, ഭീഷണിയും. കുഞ്ഞനിയത്തിയെ കൊല്ലുമെന്നൊക്കെ പറഞ്ഞാണ് പേടിപ്പിക്കുക.ആയിടക്കാണ് സർക്കാർ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിച്ച് ഉത്തരവിറക്കിയത്. അതോടെ മകളെ ഉപയോഗിച്ച് പണമുണ്ടാക്കലായി ഹാരിസിന്‍റെ ഉന്നം. നമുക്ക് പൈസ വേണം, അതിന് നീ വിചാരിച്ചാൽ മതിയെന്ന് മകളെ ഉപദേശിക്കുന്ന പിതാവ്. അതോടെ പരസ്യത്തിന്‍റെ ജോലികൾ വന്നാലും രഹനാസ് കൂടെ പോകാൻ മടിച്ചു.പഠിക്കാന്‍ മിടുക്കിയായിരുന്ന അവളുടെ സ്കൂളില്‍ പോക്കും ഇക്കാലത്ത് അയാൾ നിർത്തിയിരുന്നു.

പകരം പപ്പടക്കമ്പനിയിലേക്ക്, തയ്യല്‍ കടയിലേക്ക്, വീടുകളിലേക്കൊക്കെ ജോലിക്കയച്ചു. ഇതിനിടക്ക് പരസ്യത്തിന്‍റെ റെക്കോർഡിങ്ങിനാണെന്ന് പറഞ്ഞ് പലയിടങ്ങളിലേക്കും കൊണ്ടുപോകാൻ തുടങ്ങി. കടകൾ നടത്തുന്നവരുടെ വീട്ടിൽ ചെന്ന് പരസ്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ടായിരുന്നതിനാൽ കൂടെ പോയപ്പോഴും ആദ്യം സംശയം തോന്നിയിരുന്നില്ല. റിസോർട്ടിലേക്ക് കൊണ്ടുപോയത് പലർക്കും കാഴ്ച വെക്കാനാണെന്ന് അവിടെ ചെന്ന സമയത്താണ് രഹനാസ് തിരിച്ചറിയുന്നത്. നിരന്തരമായ ഈ കൊണ്ടുപോക്കുകളിൽ സംശയം തോന്നിയ അയൽവാസികളായ ചിലരാണ് ആദ്യം കാര്യം അന്വേഷിക്കുന്നത്. മുമ്പേ നല്ല സൗഹൃദമുണ്ടായിരുന്ന രണ്ട് ചേച്ചിമാരോട് അവൾ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.അതോടെയാണ് പോലീസ് ഇടപെട്ട് മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തത്.കേസാകുന്നതിനു മുമ്പേ ഉമ്മയോട് അവൾ കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇത് ചോദിക്കാൻ ചെന്നതോടെ അയാൾ ഉമ്മയെ ഭീകരമായി മർദ്ദിക്കാൻ തുടങ്ങി. മിക്കവാറും ദിവസങ്ങളിൽ പാതിരാത്രിയാകുമ്പോൾ അടിയും, കരച്ചിലും പതിവായത് കൊണ്ട് അയൽവാസികൾ പോലും അന്വേഷിക്കാൻ മെനക്കെട്ടില്ല. അടുത്ത വീട്ടിലെ ആളുകൾ ജനലിനരികിൽ നോക്കി നിൽക്കുന്നതും ഒന്നും മിണ്ടാതിരുന്നതും അന്നത്തെ പോലെ ഓർക്കുന്നുണ്ടെന്ന് രഹനാസ് പറയുന്നു. പക്ഷേ കേസായതോടെ നാട്ടുകാരൊക്കെ ഒഴുകി വരാൻ തുടങ്ങി.

ddqq2 3പന്ത്രണ്ട് പ്രതികളിൽ ഒരാൾ അന്ന് മുതല്‍ ഒളിവിലാണ്. ബാക്കി പതിനൊന്ന് പേരും ശിക്ഷിക്കപ്പെട്ടു. മകൾ ജീവിതത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ നാളിലും അവളോട് അങ്ങേയറ്റം ക്രൂരത കാണിച്ച പിതാവിന്‍റെ ജീവപര്യന്തം തടവ് അവസാനിച്ചിട്ടില്ല. പോക്സോ നിയമം വരുന്നതിനു മുമ്പായതിനാൽ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്. 2008 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. രണ്ട് മാസങ്ങൾക്ക് ശേഷം അവളെ സർക്കാർ മേൽനോട്ടത്തിൽ തിരുവനന്തപുരത്തേക്ക് മാറ്റി. സംസ്ഥാന സർക്കാറിന്‍റെ മഹിളാ സമഖ്യ ഹോമിൽ നിന്നാണ് രഹനാസ് പുതിയ ജീവിതം ആരംഭിക്കുന്നത്.”പഠനം തുടരാൻ സാധിക്കും എന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. നമ്മുടെ നാട്ടിലെ അവസ്ഥ വെച്ച് ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ പിന്നെ ആ കുട്ടിയെ പുറത്തിറക്കില്ലല്ലോ. കേസ് നടക്കുന്ന സമയത്ത് നാട്ടിലായിരിക്കുമ്പോൾ എനിക്ക് മുറ്റത്തിറങ്ങാൻ പോലും പറ്റുമായിരുന്നില്ല. മുറ്റത്ത് കണ്ടാല്‍ അടുത്ത വീട്ടിലെ ഉമ്മാമ ഓടി വന്ന് ചീത്ത പറയും.

തിരുവനന്തപുരത്ത് വന്നാലും അങ്ങനെ ആയിരിക്കുമെന്നാണ് കരുതിയത്.” രഹനാസ് ഓർത്തെടുക്കുന്നു.പക്ഷേ തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം തന്നെ അവളെ സ്കൂളില്‍ ചേർത്തു. മറ്റൊന്നും ആലോചിക്കാൻ നേരമുണ്ടാകാത്ത വിധം പഠനവും, ക്യാംപുകളും കൂട്ടുകാരുമായി നിറമുള്ളൊരു ലോകം അവളുടെ മുന്നിലെത്തി. ഒരുമിച്ച് പഠിച്ചും ഭക്ഷണം കഴിച്ചും ഉറങ്ങിയുമൊക്കെ, മുമ്പ് പരിചിതമായിരുന്ന വീട്ടോർമകളെ കൂട്ടുകാരികൾ അവളിൽ നിന്ന് മാറ്റിക്കൊടുത്തു. അത് ശരിക്കും വീടായിരുന്നു!പ്ളസ് ടു കൊമേഴ്സാണ് എടുത്തതിന് ശേഷം നിയമപഠനത്തിനുള്ള പ്രവേശനപ്പരീക്ഷ എഴുതി. പൂത്തോട്ട എസ്സ്.എൻ ലോ കോളേജിൽ പ്രവേശനം ലഭിച്ചു. സാമൂഹ്യ നീതി വകുപ്പാണ് പഠനചിലവുകളെല്ലാം വഹിച്ചത്.

കേസ് നടക്കുന്ന സമയത്ത് എൽ.എൽ.ബി പഠിക്കണമെന്ന് പലരും അവളോട് പറയുമായിരുന്നു. സ്കൂൾ പഠനം പോലും മുടങ്ങിയിരിക്കുന്ന ഒരാൾ കൊടുക്കുന്ന ലാഘവമേ അന്നതിന് നൽകിയുള്ളു. പ്ളസ് ടുവിൽ എത്തിയപ്പോഴാണ് നിയമം പഠിക്കണമെന്ന തീരുമാനം ഉറച്ചത്. കോളേജിലെത്തിയിട്ടും എറണാകുളം പോലൊരു നഗരത്തിലെത്തിയതിന്‍റെയും, ഹോമിൽ നിന്ന് മാറിയതിന്‍റെയും ഒക്കെ അങ്കലാപ്പ് വിട്ട് മാറിയിരുന്നില്ല. ഞാൻ തിരിച്ചു പോരുകയാണെന്ന് പലവട്ടം അവൾ ആന്‍റിമാരെ വിളിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലായ്പ്പോഴും എന്ന പോലെ അത്ര വേഗം തളരുക അവളുടെ വഴിയായിരുന്നില്ല. ആദ്യ സെമസ്റ്ററിൽ ഇംഗ്ളീഷിലുള്ള ക്ളാസുകൾ കേട്ട് പകച്ചു പോയ രഹനാസിനായിരുന്നു എട്ടാം സെമസ്റ്ററിൽ യൂണിവേഴ്സിറ്റിയിൽ റാങ്ക് കിട്ടിയത്.രഹനാസ് വരുന്നത് ‘ഹോമിൽ’ നിന്നാണെന്ന് സഹപാഠികൾക്കും അറിയാമായിരുന്നു.

acccc 5അവരൊരിക്കലും അവളോട് ഉപ്പ വന്നോ, ഉമ്മ വന്നോ എന്ന് ചോദിക്കുമായിരുന്നില്ല. ആന്‍റിമാരെയാണ് അന്വേഷിക്കുക. ഹോമിലെ പ്രവര്‍ത്തകരും, മഹിളാ സമഖ്യ സൊസൈറ്റി ഡയറക്ടറുമായിരുന്നു രഹനാസിന്‍റെ രക്ഷാകർത്താക്കൾ.ഡോ.സുനിതാ കൃഷ്ണന്‍റെ ജീവിത കഥ രഹനാസിന്‍റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു റേപ്പ് സർവൈവറായ സുനിത നൂറുക്കണക്കിന് പെൺകുട്ടികളെ മനുഷ്യക്കടത്തിൽ നിന്നും, മാംസക്കച്ചവടത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്ന സാമൂഹ്യ പ്രവർത്തകയാണ്. അവരുടെ കഥ അറിഞ്ഞത് താനും മുഖമില്ലാതെ ഒളിച്ചിരിക്കേണ്ട ഒരാളല്ലെന്ന ബോധ്യം അവൾക്ക് നൽകി. ആയിടക്കാണ് ഷെമി എഴുതിയ ‘നടവഴിയിലെ നേരുകൾ’ വായിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ് നിന്ന കുട്ടിക്കാലത്തെ കുറിച്ചും അന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ഷെമി എഴുതിയത് അവളുടെ ജീവിതത്തിലേക്കും ചേർത്ത് വെക്കാവുന്നത്ര സാമ്യമുള്ള അനുഭവങ്ങളായിരുന്നു.
അങ്ങനെയാണ് എന്ത് കൊണ്ട് എനിക്കും എഴുതിക്കൂടാ എന്ന ചിന്ത മുളപൊട്ടുന്നത്. എഴുതിത്തുടങ്ങിയത് ഹോമിലെ ആന്‍റിമാരോട് പറഞ്ഞപ്പോൾ അവരും പിന്തുണ നൽകി. തീക്ഷ്ണമായ അനുഭവങ്ങളുടെ ജീവിത കഥ അവള്‍ എഴുതി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

അതിനിടക്ക് തന്നെ പിതാവ് ഉൾപ്പെടെ തന്നോട് ചെയ്ത ക്രൂരതയും അതിനെ മറികടന്നതും എന്തുകൊണ്ടിത് പറയുന്നു എന്ന ബോധ്യത്തിന്‍റെ മേലെ നിന്നുകൊണ്ട് രഹനാസ് മാധ്യമങ്ങളോട് പങ്കുവെച്ചു. ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായവരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായ ഒരു സമയത്താണ് ഇതുണ്ടായതെന്നതാണ് പ്രധാനം. ജീവിച്ച് കാണിച്ചു തരിക എന്നതിനപ്പുറം എന്ത് പ്രസ്താവനയാണ് ഒരാൾക്ക് സമൂഹത്തിന് മുന്നിൽ വെക്കാനാകുക.

സമകാലികമലയാളം വാരികയിലൂടെയാണ് രഹനാസിന്റെ ജീവിതകഥ ആദ്യം പുറത്ത് വന്നത്. ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായവരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമായ ഒരു സമയത്താണ് ഇതുണ്ടായതെന്നതാണ് പ്രധാനം. ഇത്തരം അനുഭവങ്ങൾ കൊണ്ട് നമ്മൾ മറഞ്ഞിരിക്കുന്നതിനെന്തിനാണെന്നും, എത്ര നാളിങ്ങനെ സ്ഥലപ്പേരിൽ അറിയപ്പെടുമെന്നും അവൾ ചോദിക്കുന്നു. പല സർക്കാർ സ്ഥാപനങ്ങളിലായാണ് സഹോദരങ്ങളും പഠിച്ചത്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് പറിച്ചു മാറ്റി. ഇപ്പോൾ അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അനിയന്‍ പത്താം ക്ളാസിലായി. ഭർത്താവ് ചെയ്ത കൊടും ക്രൂരതയോട് ക്ഷമിക്കാതെ, യാതൊരു സ്വാധീനങ്ങൾക്കും വഴങ്ങാതെ കേസിനൊപ്പം നിന്നതാണ് അവളുടെ ഉമ്മ. ബലാല്‍സംഗം ചെയ്യപ്പെടുന്നവർക്കൊപ്പം കുറ്റപ്പെടുത്തലും, മാറ്റിനിർത്തലും, സമ്മർദ്ദങ്ങളും അനുഭവിക്കുക അവരുടെ കുടുംബവും കൂടിയാണ്.

പ്രതിയും, ഇരയും ഒരേ കുടുംബത്തിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. അതിനെയെല്ലാം കവച്ച് വെച്ച് മുന്നോട്ട് പോകുന്നതിൽ രഹനാസിന്‍റെ വിജയങ്ങൾ ചില്ലറ ഊർജജമല്ല സമൂഹത്തിന് നൽകുന്നത്. ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്കായി അവൾ തുറന്നിട്ട വഴി ഒട്ടും നിസ്സാരമല്ല. മുഖം മറക്കാനും, പേര് നിശബ്ദമാക്കപ്പെടാനും ഇരുട്ടിലേക്ക് ജീവിതത്തെ തള്ളാനും കാരണമാകേണ്ട ഒന്നല്ല ബലാല്‍സംഗമെന്ന് കാണിച്ചു തരികയാണ് ഈ പെൺകുട്ടി.കൊടുംക്രൂരതകൾക്ക് വിധേയരായതിനൊപ്പം പൊതുബോധം അദൃശ്യരാക്കിയ നൂറ് നൂറ് പെണ്ണുങ്ങള്‍ക്ക് വേണ്ടി അവൾ പറയുന്നു. ‘എന്‍റെ പേര് രഹനാസ് എന്നാണ്, ഞാനൊരു സ്ഥലപ്പേരല്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്