ഭൂമിക്കടിയിലെ ഒറ്റ അഗ്നിപർവതശിലയിൽ കൊതിയുണ്ടാക്കിയ പള്ളി, അത്ഭുതനിർമ്മിതി
എത്യോപ്യയിൽ ഒരു പള്ളിയുണ്ട്. ശില്പകലയിൽ ഒരു അത്ഭുത നിർമ്മിതിയായി ഇപ്പോഴും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളെയും ചരിത്രാന്വേഷികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഈ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജെബർ ലാലിബെല നിർമ്മിച്ചതെന്നു
എത്യോപ്യയിൽ ഒരു പള്ളിയുണ്ട്. ശില്പകലയിൽ ഒരു അത്ഭുത നിർമ്മിതിയായി ഇപ്പോഴും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളെയും ചരിത്രാന്വേഷികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഈ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജെബർ ലാലിബെല നിർമ്മിച്ചതെന്നു കരുതപ്പെടുന്നു. എട്ടാം പ്രാചീന ലോകാത്ഭുതം എന്നു വിശേഷിക്കപ്പെടുന്ന ഈ പള്ളി ഒരു കുരിശിന്റെ ആകൃതിയിൽ ഭൂമിക്കടിയിലെ ഒറ്റ അഗ്നിപർവതശിലയിലാണ് കൊത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നത്…!
എത്യോപ്യയുടെ തലസ്ഥാന നഗരിയിൽ നിന്നും 640 കി മീ അകലെ ലാലിബെല എന്ന പുരാതന ഗ്രാമത്തിൽ നില കൊള്ളുന്ന പ്രസിദ്ധമായ 11 ഏകശിലാദേവാലയങ്ങളിൽ ഏറ്റവും പ്രശസ്തമാണ് ഈ ദേവാലയം. 25 മീറ്റർ സമചതുരത്തിൽ 30 മീറ്റർ ആഴത്തിൽ പാറ തുരന്നു നടുവിലുണ്ടായിരുന്ന വോൾക്കാനിക്ക് റോക്ക് ഒരു സ്തംഭം പോലെയാക്കി അതിനുള്ളിലുണ്ടായിരുന്ന പാറയും തുരന്നാണ് ഈ പള്ളി നിർമ്മിച്ചത്. ഏറ്റവും മുകളിൽ (മേൽക്കൂര) ഒന്നിനുള്ളിൽ ഒന്ന് എന്ന ക്രമത്തിൽ മൂന്നു കുരിശുകൾ കൊത്തി നിർമ്മിച്ചിരിക്കുന്നു.
ശില്പചാരുതയോടെ ഒറ്റ പാറയിൽ കൊത്തി നിർമ്മിക്കപ്പെട്ട ഈ പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് മൂന്നു വാതിലുകളും പല നിലകളിലായി 12 ജനലുകളും കൊത്തി നിർമ്മിച്ചിട്ടുണ്ട്. ജനലുകളിലും കുരിശും മറ്റു ചിഹ്നങ്ങളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.. പള്ളിയുടെ ഉൾഭാഗവും പുറംഭാഗവും പാറയിൽ കൊത്തിയൊരുക്കി സുന്ദരമാക്കിയിരിക്കുകയാണ്. ഭൂഗർഭത്തിലുള്ള ഈ പള്ളിയിലേക്കുള്ള പ്രവേശനം കിടങ്ങുകളും ഗുഹകളും വഴിയാണ്. പള്ളിയുടെ പുറത്ത് ഒരു മാമ്മോദീസകുളവും പുറം ഭിത്തികളിൽ വൈദികർക്കു താമസിക്കുവാനും ശവസംസ്ക്കാരം നടത്തുവാനുമുള്ള ഗുഹകളും ഒരുക്കിയിരിക്കുന്നു. ആധുനിക കാലത്തെ ആർക്കിടെക്ചർ, എഞ്ചിനീയറിംഗ് വിദഗ്ധർ അത്ഭുതത്തോടെയും ആദര വോടും കൂടി വീക്ഷിക്കുന്ന അത്ഭുതനിർമ്മാണമാണ് ഈ ദേവാലയം..
Advertisement
Blinkappan Shibu
ബിബ്ലിക്കൽ കാലഘട്ടങ്ങൾക്ക് ഒപ്പം തന്നെ പഴക്കമുള്ള, സമ്പന്നമായ പാരമ്പര്യവും ചരിത്രവുമുള്ള ഒരു രാജ്യമാണ് എത്യോപ്യ. മധ്യകാല യൂറോപ്യന്മാർ, എത്യോപ്യയിൽ ഒരു പുതിയ ജെറുസലേം സ്ഥാപിക്കപ്പെട്ടിരുന്നെന്നും പ്രെസ്റ്റെർ ജോണ് എന്ന ലോകത്തിലെ ഏറ്റവും ശക്തനായ രാജാവാണവിടം ഭരിക്കുന്നതെന്നും വിശ്വസിച്ചിരുന്നു. സ്പാനിഷ്, പോർച്ചുഗീസ് ചക്രവർത്തിമാരുടെ സ്പോണ്സർഷിപ്പിൽ നടത്തപ്പെട്ട നാവിക പര്യവേഷണങ്ങളുടെയെല്ലാം തുടക്കം പ്രെസ്റ്റെർ ജോണിന്റെ സാമ്രാജ്യം അന്വേഷിച്ചായിരുന്നു. 4ആം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷണറിമാർ എത്യോപ്യയിൽ വരുകയും എത്യോപ്യൻ ഓർത്തഡോക്സ് ചർച്ചിന് തുടക്കം കുറിക്കുകയും ചെയ്തു. 12, 13 നൂറ്റാണ്ടുകളിൽ ഇന്നത്തെ ലാലിബെല എന്ന എത്യോപ്യൻ ഗ്രാമത്തിൽ കോപ്ടിക് ക്രിസ്ത്യൻ സന്യാസിമാർ 11 പള്ളികളും അനേകം ആശ്രമങ്ങളും ഉൾക്കൊള്ളുന്ന ഒരു ക്രൈസ്തവ ആരാധനാ കേന്ദ്രം സ്ഥാപിക്കുകയുണ്ടായി. ലോകത്തെ മറ്റിടങ്ങളിലുള്ള ആരാധനാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ പള്ളികളെല്ലാം താഴെ നിന്ന് മുകളിലേക്ക് പണിയുന്നതിന് പകരം മുകളിൽ നിന്ന് താഴേക്ക് പാറക്കല്ലുകളിൽ കൊത്തിയെടുകുകയാണ് ചെയ്തത്.
ശിലാഖടനകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന എത്യോപ്യൻസ് മണ്ണിന് പുറത്തേക്കു തള്ളിനിന്നിരുന്ന അല്ലെങ്കിൽ കാണപ്പെട്ടിരുന്ന പാറക്കൂട്ടങ്ങളുടെ ആകൃതിക്കനുസരിച്ചായിരുന്നു കെട്ടിടങ്ങളുടെ രൂപം കണക്കാക്കിയിരുന്നത്. പിന്നീട് മണ്ണിന് പുറത്തുള്ള ശിലാഭാഗങ്ങൾ കൊത്തിയെടുക്കുകയും താഴേക്ക് പോകുന്നതിനനുസരിച്ച് ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്തു ബാക്കിഭാഗങ്ങളും കൂടി കൊത്തിയെടുക്കുകയാണ് ചെയ്തിരുന്നത്. (ചിത്രം കണ്ടാൽ എളുപ്പത്തിൽ മനസിലാകും) പുറം ഭാഗം കൊത്തിയെടുത്തതിന് ശേഷം മാത്രമായിരുന്നു വാതിലുകളും ജനലുകളും മിനാരവും ആർച്ചുകളും അറകളും മുറികളും എല്ലാം കൊത്തിയെടുതിരുന്നത്. ഉളിയും ചുറ്റികയും പോലുള്ള അടിസ്ഥാന ആയുധങ്ങൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് അനേകം വർഷങ്ങൾ വേണ്ടി വന്നു ഈ നിർമിതികളെല്ലാം പൂർത്തിയാക്കാൻ. ഈ പള്ളികളുടെ അകത്തളങ്ങളെല്ലാം ബൈസന്റൈൻ ശൈലിയിലുള്ള ചിത്രങ്ങളും ഫ്രെസ്കൊസും ഐക്കണുകളും കൊണ്ട് അലങ്ക്കരിക്കപ്പെട്ടിരുന്നു. തറകളാവട്ടെ മധ്യകാല യൂറോപ്പിലെ ആഡംബര സൌധങ്ങളിൽ ഉള്ളതിലും മികച്ച വിവിധ വർണങ്ങളിലുള്ള മൊസൈക്കുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളും അലങ്കാരപ്പണികളുമെല്ലാം ഇന്നും വലിയ കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെട്ട് പോരുന്നുണ്ട്. ലലിബെലയിലെ ഈ നിർമ്മിതികളെല്ലാം വെറുതെ ഏതെങ്കിലും പാറകളിൽ കൊത്തിയുണ്ടാക്കുകയല്ല ചെയ്തത്, ഒഴുകുന്ന ഭൂഗർഭ ജലത്തിനുമുകളിലുള്ള പാറകളിൽ ആയിരുന്നു ഈ നിർമ്മിതികളെല്ലാം സൃഷ്ട്ടിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ പാറകൾ തുരന്ന് ആർറ്റീഷ്യൻ കിണറുകൾ നിർമ്മിക്കുകയും, ചെറിയ ഫൌണ്ടനുകളിലൂടെ ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു( മികച്ച എൻജിനിയെഴ്സിനോപ്പം ഒന്നാംതരം ജിയോളജിസ്റ്റുകൾ കൂടിയായിരുന്നു പുരാതന എത്യോപ്യൻസ്). നൂറ്റാണ്ടുകളോളം എത്യോപ്യൻ ക്രിസ്ത്യാനികളുടെയും കോപ്ടിക് ക്രിസ്ത്യാനികളുടെയും തീർഥാടന കേന്ദ്രം കൂടിയായിരുന്നു ലാലിബെലയിലെ ഈ പള്ളികൾ. ഇന്ന് ടൂറിസ്റ്റുകളുടെ ഒരു മുഖ്യ ആകർഷണമാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടുപോരുന്ന ഈ നിർമിതികൾ.