പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932ൽ ലാല നിഹാൽ ചന്ദിന്റെയും(അച്ഛൻ), വേദ് കോറിന്റെയും(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമൻ പുരി, ഓം പുരി(രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ഊർമിള ദിവേകർ. അംരീഷ് പുരിയുടെ മകന്റെ പേര് രാജീവ് പുരി എന്നും മകളുടെ പേര് നംമ്രത പുരി എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടകശാലയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979ൽ സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു. വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് പുരി 400ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം അഭിനയിച്ചു.
ഇന്ത്യൻ സിനിമയിലെ മിക്ക ഭാഷകളിലും വില്ലൻ വേഷങ്ങൾ ചെയ്തതിലൂടെ എന്നെന്നും ഓർമ്മിക്കപ്പെടുന്ന അംരീഷ് പുരി. 1987-ൽ പുറത്തിറങ്ങിയ ശേഖർ കപൂറിന്റെ മിസ്റ്റർ ഇന്ത്യ എന്ന ഹിന്ദി ചിത്രത്തിലെ മിസ്റ്റര്‍ ഇന്ത്യയിലെ മൊഗാംബോയെയും ഇന്ത്യാന ജോണ്‍സിലെ അതിക്രൂരനായ വില്ലനും. കാലാപാനിയിലെ മിര്‍സാ ഖാനും സബര്‍ദസ്തിലെ ബല്‍റാം സിംഗും അങ്ങനെ അംരീഷ് പുരി തിളങ്ങിയ കഥാപാത്രങ്ങള്‍ എണ്ണിപ്പറയുക തന്നെ ദുഷ്ക്കരം. മുപ്പത്തിയെട്ട് വര്‍ഷം നീണ്ട കലാജീവിതം കൊണ്ട് സമ്മാനിച്ചത് വെള്ളിത്തിരയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍. പകരം വയ്ക്കാനാകാത്ത കലാകാരൻ ഓര്‍മ്മയായിട്ട് വർഷങ്ങൾ 18 പിന്നീട്ടിട്ടും ആ അതുല്യപ്രതിഭയുെട സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു.
1967-നും 2005-നും ഇടയിൽ ഹോളിവുഡിൽ റിച്ചാഡ് അറ്റൻബറോയുടെ ഓസ്കാർ അവാർഡ് നേടിയ ചിത്രം ഗാന്ധി (1982), സ്റ്റീവൻ സ്പിൽബർഗിന്റെ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡൂം (1984) 450-ലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ ക്രൂരനായ വില്ലൻ വേഷങ്ങൾ ചെയ്ത അംരീഷ് പുരി യഥാർത്ഥ ജീവിതത്തിൽ ഒരു പാവം മനുഷ്യനായിരുന്നു. കാലാപാനിയിലെ ക്രൂരനായ മിര്‍സാഖാനെയാണ് മലയാളിക്ക് പരിചയമെങ്കില്‍ ഈ രംഗത്തിന് ശേഷം മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ അംരീഷ് പുരിയെയാണ് അണിയറപ്രവര്‍ത്തകര്‍ക്ക് പരിചയം. പഞ്ചാബിലെ ജലന്ദറിനടുത്തുള്ള നവൻശേഹർ എന്ന ജില്ലയിൽ 1932 ജൂൺ 22 ന് ലാല നിഹാൽ ചന്ദിന്റെയും വേദ് കോറിന്റെയും മകനായി ജനിച്ചു. അഭിനയത്തിനോട് അതീവ താൽപ്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റർ എന്ന നാടക കമ്പനിയിൽ സത്യദേവ് ദുബെ രചിച്ച നാടകങ്ങളിൽ അഭിനയിക്കുകയും തുടർന്ന അദ്ദേഹത്തിന് 1979 ൽ സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിക്കുകയും ചെയ്തു.
1970 ൽ പുറത്തിറങ്ങിയ പ്രേം പൂജാരി എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ ഹിന്ദി സിനിമ. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ദിൽ വാലെ ദുൽഹനിയ ലേ ജായേംഗേ (1995), പർദേശ് (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. പഞ്ചാബി സിനിമകളിൽ കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചത് ചൻ പർദേശി, സത് ശ്രി അകൽ, ഷഹീദ് ഉധം സിംഗ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്.
തെലുഗുവിൽ ജഗദേക വീരുദു അതിലോഗ സുന്ദരി, മേജർ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങളിലും തമിഴിൽ മണിരത്നം സംവിധാനം ചെയ്ത മമ്മൂട്ടിയും രജനീകാന്തും അഭിനയിച്ച ദളപതിയും, രജനീകാന്ത് അഭിനയിച്ച ബാബയിലും അഭിനയിച്ചു. തൻ്റെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയിൽ അഭിനയിക്കുന്നത്.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ അംരീഷ് പുരി നായകനായി അഭിനയിച്ച കന്നഡ സിനിമയാണ് കാടു. ഹിന്ദി, കന്നഡ, ഹോളിവുഡ്, പഞ്ചാബി, തമിഴ്, മലയാളം, തെലുഗു തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലെല്ലാം വില്ലനായും, സഹനടനായും വെള്ളിത്തിരയിൽ തിളങ്ങിയ അംരീഷ് മലയാളത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ച കാലാപാനിയിലും പ്രിയദർശൻ ഹിന്ദിയിൽ സംവിധാനം ചെയ്ത വിരാസത്, ഹൽചൽ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കച്ചി സഡക് എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്. 2005 ജനുവരി 12 ന് അന്തരിച്ചു.
**