0 M
Readers Last 30 Days

മൂന്ന് പതിറ്റാണ്ട് ക്വാറൻ്റൈനിലായ “ടൈഫോയ്ഡ് മേരി” എന്നറിയപ്പെടുന്ന മേരി മെലൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
386 VIEWS

bdd 123 1

മൂന്ന് പതിറ്റാണ്ട് ക്വാറൻ്റൈനിലായ മേരി മെലൻ

ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ക്വാറൻ്റൈനിൽ ഇരിക്കാൻ പറഞ്ഞാൽ നമ്മളിൽ പലർക്കും വിമുഖതയാണ്. ഈ വിമുഖതയിൽ നമ്മൾ ഓർക്കേണ്ടുന്ന നാമമാണ് അമേരിക്കയിൽ മരിച്ച ഐറിഷുകാരിയായ മേരി മെലൻ്റേത്. വൈദ്യശാസ്ത്ര മേഖലയിൽ “ടൈഫോയ്ഡ് മേരി” എന്നറിയപ്പെടുന്ന മേരി മെലൻ.

May be an image of 1 person and standingആധുനിക വൈദ്യശാസ്ത്രത്തിന് ഒരിക്കലും മറക്കാനാവാത്ത നാമമാണ് ടൈഫോയ്ഡ് മേരിയുടേത്. പ്രത്യേകിച്ചും പകർച്ചവ്യാധികളുടെ പഠനശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ടൈഫോയ്ഡ് മേരി എന്ന അറിയപ്പെടുന്ന മേരി മെലൻ ഒരു ഡോക്ടറോ ഗവേഷകയോ ഒന്നുമല്ല. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു മേരി മെലൻ. ജീവിക്കാൻ വേണ്ടി വീടുകളിൽ പാചകവേല ചെയ്തിരുന്ന ഒരു സാധാരണ വേലക്കാരി ആയിരുന്നു മേരി മെലൻ. അവർ എങ്ങനെ വൈദ്യശാസ്ത്ര മേഖലയിൽ പ്രത്യേകിച്ച് രോഗാണു ശാസ്ത്രപഠന മേഖലയിൽ മറക്കാനാവാത്ത വ്യക്തിയായി മാറി എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.

May be an image of 6 people and people standingപകർച്ചവ്യാധികളുടെയും അതിന് കാരണമാകുന്ന സൂക്ഷ്മ ജീവികളെയും കുറിച്ച് ആദ്യമായി പഠിച്ച ലൂയി പാസ്ച്ചറെയും, ശസ്ത്രക്രിയ രോഗാണു മുക്തമാക്കിയ ജോസഫ് ലിസ്റ്ററെയും, ആധുനിക ശസ്ത്രക്രിയയുടെയും സാനിറ്റേഷൻ്റെയും പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ആംബ്രോയിസ് പാരെയെയും പോലെ അലോപ്പതി ചികിത്സയിൽ ഓർക്കുന്ന നാമമാണ് മേരി മലൻ എന്ന സാധാരണ സ്ത്രീയുടേത്. സാധാരണക്കാരായ നമ്മളിൽ പലർക്കും ഇവരെ പരിചിതം അല്ലെങ്കിലും ഇവരെ പഠിക്കാതെ ഒരു മെഡിക്കൽ വിദ്യാർത്ഥിയും തൻ്റെ മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടം കടന്നു പോവാറില്ല. പകർച്ചവ്യാധിയുടെയും രോഗാണുക്കളുടെയും ഗവേഷണരംഗത്ത് മേരി മെലൻ അവർ പോലുമറിയാതെ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.

No photo description available.1869-ൽ അയർലൻഡിലെ County Tyrone-ലെ Cooks Town-ലാണ് മേരി ജനിക്കുന്നത് . പതിനഞ്ചാമത്തെ വയസ്സിൽ ഒരു ജോലിക്കായി അമേരിക്കയിലെ ന്യൂയോർക്കിലേക്ക് കുടിയേറി. വീട്ടുജോലിക്കാരി ആയിട്ടായിരുന്നു തുടക്കം. പിന്നീട് അവർ പാചകക്കാരി ആയി മാറി. തനിക്ക് അറിയാവുന്ന പാചകം മറ്റുള്ളവർക്ക് ചെയ്ത കൊടുത്ത ജീവിച്ചു വന്ന ഒരു പാവം സ്ത്രീ. പക്ഷേ കഥ തുടങ്ങുന്നത് 1907-ലാണ്. അന്ന് അമേരിക്കയിൽ അനേകം സാധാരണക്കാരായ ആളുകൾ, പ്രത്യേകിച്ചും കുടിയേറിപ്പാർത്ത ആളുകള്‍ സമ്പന്ന കുടുംബത്തിലെ പാചകക്കാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെയും പരിസരത്തെയും സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായിരുന്നു മേരി. അവര്‍ തയ്യാറാക്കുന്ന ഒരു പ്രത്യേകവിഭവം അന്ന് പ്രശസ്തമായിരുന്നു. പീച്ച് ഐസ് ക്രീം ആയിരുന്നു അത് . ഈ ഒരൊറ്റ വിഭവം കൊണ്ട് അവര്‍ക്കിടയിലെ ഒരേയൊരു പാചകറാണിയായി മാറി മേരി. പക്ഷെ അവർ ജോലിക്ക് നിന്ന് വീടുകളിലെ കുടുംബാംഗങ്ങൾ പെട്ടെന്ന് രോഗബാധിതരാകുന്നു. രോഗമെന്നാൽ ചില്ലറക്കാരനൊന്നുമല്ല. അക്കാലത്തെ ഏറ്റവും വലിയ പകർച്ചവ്യാധിയായിരുന്ന ടൈഫോയിഡ് ആയിരുന്നു അത്. രോഗം ആദ്യമാദ്യം കീഴടക്കിക്കൊണ്ടിരുന്നത് ഏറെയും പാവപ്പെട്ട ആൾക്കാർ തിങ്ങി നിറഞ്ഞ് പാര്‍ത്തിരുന്ന തെരുവുകളിലെ ആളുകളെയായിരുന്നു. എന്നാല്‍, പിന്നീട് സമ്പന്ന കുടുംബങ്ങളിലേക്കും പതിയെ പതിയെ അത് കടന്നുവരാന്‍ തുടങ്ങിയിരുന്നു.

May be an image of standingജോലിക്കു നിൽക്കുന്ന വീടുകളിലെ അംഗങ്ങൾ രോഗികൾ ആയപ്പോൾ മേരിയുടെ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ ആളില്ലാതായി. സ്വാഭാവികമായും അവർ ആ വീട് ഉപേക്ഷിച്ച് പുതിയ വീടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. ഇവർ പീച്ച് ഐസ് ക്രീം ഉണ്ടാക്കുന്നതിൽ അഗ്രഗണ്യ ആയിരുന്നതിനാൽ പലരും അവരെ ജോലിക്ക് നിർത്താൻ തയ്യാറായി. അവിടങ്ങളിലും രോഗബാധ ഉണ്ടാകുമ്പോൾ മേരി അടുത്ത താവളം തേടി പൊയ്ക്കൊണ്ടിരുന്നു. 1900-ത്തിനും 1907-നും ഇടയില്‍ ഏഴ് കുടുംബങ്ങളിലാണ് മേരി പ്രധാന പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്തിരുന്ന കുടുംബങ്ങളിലേക്കെല്ലാം ഈ അസുഖം പടര്‍ന്നു. 1900-ത്തില്‍ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രോഗം പ്രത്യക്ഷപ്പെട്ടു. 1901-ല്‍ മേരി, മാന്‍ഹട്ടിലെ ഒരു കുടുംബത്തിലേക്ക് വന്നു. അവിടെയും മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം 1904-ൽ Henry Gisley എന്ന പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ വേലക്കാർ താമസിക്കുന്ന വീട്ടിലേക്കാണ് മേരി ജോലിക്കായി ചെന്നത്. പക്ഷെ Henry Gisley-ഉം കുടുംബവും വേറെയാണ് താമസിച്ചിരുന്നത്. അവിടെ വേറെ പാചകക്കാർ ഉണ്ടായിരുന്നു. മേരി മറ്റ് ജോലിക്കാരുമായി മറ്റൊരു വീട്ടിൽ ആയിരുന്നു താമസം. അവിടെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. പക്ഷെ Henry Gisley-യുടെ കുടുംബത്തിൽ ആർക്കും രോഗം ബാധിച്ചില്ല. അതോടെ മേരി അവിടെ നിന്നും ഇറങ്ങി. 1906 ആഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ നഗരത്തിലെ ഒരു വീട്ടിലായിരുന്നു മേരി. രണ്ടാഴ്ചക്കുള്ളില്‍ ആ കുടുംബത്തിലെ 11-ലെ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി.

May be a black-and-white image of 1 personഎന്നാല്‍, മേരി പിന്നെയും ജോലി സ്ഥലം മാറ്റി. പിന്നീട് മേരി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും ഇതു തന്നെ സംഭവിച്ചു. ഒരു സമ്പന്നനായ ബാങ്കര്‍ കുടുംബത്തിൻ്റെ വീട്ടില്‍ മേരി ജോലിക്ക് നിന്നിരുന്നു. ചാള്‍സ് ഹെന്‍റി വാറണ്‍ എന്നായിരുന്നു അയാളുടെ പേര്. വാറണ്‍ 1906-ല്‍ ഓയിസ്റ്റര്‍ ബേയില്‍ ഒരു റിസോർട്ടിൽ വീടെടുത്ത് പോയപ്പോള്‍ മേരിയേയും കൊണ്ടുപോയി. ആഗസ്ത് 27 നും സപ്തംബര്‍ മൂന്നിനുമിടയില്‍ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയിസ്റ്റര്‍ ബേയില്‍ ആ അസുഖം സാധാരണമായിരുന്നില്ല. വാറണ് ആ വീട് വാടകയ്ക്ക് നൽകിയിരുന്ന വീട്ടുടമസ്ഥൻ ടോയ്ലറ്റുകൾ, പൈപ്പുകൾ, വാട്ടർ ടാങ്കുകൾ, കിണർ എന്നിവയിലെ ജലസാമ്പിളുക പരിശോധനയ്ക്കായി അയച്ചുവെങ്കിലും അവയുടെ റിസൽട്ട് നെഗറ്റീവ് ആയിരുന്നു. വൃത്തിയും വെടിപ്പും ശുദ്ധിയുള്ള തൻ്റെ വീട്ടിൽ ടൈഫോയിഡ് എങ്ങനെ വന്നു എന്നതിൽ ചാൾസ് ഹെൻട്രി വാറണിന് ആശങ്ക ഉണ്ടായി. അയാൾ അധികൃതരെ വിവരമറിയിച്ചു. അക്കാലത്ത് ഇതൊരു ഗുരുതരമായ പകർച്ചവ്യാധി ആയിരുന്നതിനാൽ ആരോഗ്യ വകുപ്പ് വന്ന ആ റിസോർട്ട് പൂട്ടി.

രോഗം എവിടെനിന്നു വന്നു? ആരിലൂടെ പകർന്നു? ആ ബാങ്കറിന് പല സംശയങ്ങളും ഉണ്ടായി. ഒരു ബിസിനസുകാരൻ ആയതുകൊണ്ട് ആരെങ്കിലും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നായി അയാളുടെ സംശയം. ചാൾസ് ഹെൻട്രി വാറൺ തന്നെയും തൻ്റെ കുടുംബത്തെയും ബാധിച്ച ഈ പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാൻ ജോർജ് സോപ്പർ എന്ന് ഗവേഷകൻ കൂടിയായ സാനിറ്റേഷൻ എഞ്ചിനീയറെ കേസ് ഏൽപ്പിച്ചു. സയൻസും മിസ്റ്ററിയും ചേർന്ന് ഈ കേസ് അന്വേഷിക്കാൻ ജോർജ് സോപ്പറിനും താല്പര്യം ഉണ്ടായി. അയാൾ കേസ് അന്വേഷണം ആരംഭിച്ചു . ഒടുവിൽ അയാള്‍ താൻ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15-ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. അയാള്‍ പറഞ്ഞത് മേരിയാണ് രോഗം ഓരോരുത്തരിലേക്കായി എത്തിച്ചത് എന്നായിരുന്നു. കാരണം ഓരോ സ്ഥലത്തെ രോഗവ്യാപന സമയത്തും ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ആ ഐറിഷ് പാചകക്കാരിയുടെ സാന്നിധ്യമുണ്ട് എന്നായിരുന്നു അയാള്‍ തൻ്റെ കണ്ടെത്തലില്‍ പറഞ്ഞത്. ഇതിന് മുൻപ് ഏഴ് സ്ഥലങ്ങളിൽ അവർ ജോലി ചെയ്തിട്ടുണ്ട്. അവർ നിന്നയിടത്തൊക്കെ അവിടുത്തെ കുടുംബാംഗങ്ങളിൽ പലരും ടൈഫോയ്ഡ രോഗ ബാധിതരായി. ചിലർ മരിച്ചു പോയി. രോഗം തുടങ്ങുമ്പോൾ തന്നെ അവർ ആ വീട് ഉപേക്ഷിക്കും. പിന്നെ അവർ അടുത്ത വീട് അന്വേഷിക്കും. ഏതായാലും ജോർജ് സോപ്പർക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേയ്ക്കും മേരി അവിടം വിടുമായിരുന്നു. മാത്രവുമല്ല, ഒരു വിലാസവും അവളുടേതായി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിലും രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. അവിടെ വീട്ടുടമയുടെ മകള്‍ ടൈഫോയിഡിനെ തുടര്‍ന്ന് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു.

ഒടുവിൽ ജോർജ്ജ് സോപ്പർ അവിടെയെത്തി മേരിയെ കണ്ടുപിടിച്ചു. കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ അവർ വഴങ്ങിയില്ല എന്ന് മാത്രമല്ല അയാൾക്ക് നേരെ ക്ഷോഭിക്കുകയും ചെയ്തു. തനിക്ക് ഒരു ഒരു രോഗവും ഇല്ലെന്നും രോഗമില്ലാത്ത താൻ എങ്ങനെ രോഗം പകർത്തും എന്നുമൊക്കെ അവർ ചോദിച്ചു .സോപ്പറിൻ്റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി നല്‍കിയില്ല. ഏതായാലും അയാൾ വിവരങ്ങളൊക്കെ ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. അവർ പോലീസുമായി വന്നു മേരിയെ ബലമായി പിടികൂടി ആശുപത്രിയിലാക്കി. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തിരിച്ചറിഞ്ഞു. താന്‍ വളരെ വിരളമായി മാത്രമേ കൈകഴുകാറുള്ളൂവെന്ന് മേരി തുറന്ന് സമ്മതിച്ചു. ആ സമയത്ത് കൈ ഇടയ്ക്കിടെ കഴുകുക എന്ന ശീലം ലോകത്തെ അത്രയധികം പ്രചാരമൊന്നുമല്ലായിരുന്നു. ഏതായാലും ചോദ്യം ചെയ്യലിനുശേഷം നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ മൂന്ന് വർഷം മേരിയെ ഐസൊലേഷനിലാക്കി. അവിടെ വെച്ച് മേരിയുടെ മൂത്രം പരിശോധിച്ചപ്പോൾ പിത്താശയത്തിൽ നിറയെ ടൈഫോയ്ഡ് രോഗാണുക്കൾ. മലം പരിശോധിച്ചപ്പോൾ മലത്തിലുമുണ്ട് ടൈഫോയ്ഡ് രോഗാണുക്കൾ പക്ഷേ മേരി മെലൻ ആരോഗ്യവതിയായി ആയിരുന്നു താനും. അതോടെയാണ് “ഹെൽത്തി കാരിയർ” എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് പരിചിതമായത്. രോഗമില്ലാത്ത എന്നാൽ രോഗാണുവാഹകരായ മനുഷ്യൻ എന്നയവസ്ഥ. മേരിയും ഒരു ഹെൽത്തി കാരിയർ ആയിരുന്നു. ആ സമയത്താണ് മേരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും “ടൈഫോയിഡ് മേരി” എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും. മേരി തൻ്റെ പിത്താശയ ഗ്രന്ഥി നീക്കം ചെയ്യാൻ വിസ്സമ്മതിച്ചു.

കോടതിയിൽ ഹാജരാക്കിയ മേരിയെ തൽക്കാലം ക്വാറൻ്റൈനിൽ പോകാൻ അയച്ചു. പിന്നീട്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് രോഗവാഹകരെ ഇനിയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു. പാചകക്കാരിയായി ജോലി തുടരരുത് എന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലൽ എടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിന് ശേഷമാണ് മേരി മോചിപ്പിക്കപ്പെടുന്നത്. അങ്ങനെ മേരി താന്‍ ഇനി പാചക വേല ചെയ്യില്ലായെന്ന അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. മോചിപ്പിക്കപ്പെട്ടശേഷം മേരി അലക്കുകാരിയായും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങി. അതിനൊക്കെ പാചകത്തിനേക്കാളും ശമ്പളം വളരെ കുറവായിരുന്നു. അലക്കുകാരിയായി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയുമായി ജീവിക്കാൻ മേരി ശരിക്കും ബുദ്ധിമുട്ടി. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. തൻ്റെ പേര് മേരി മെലൺ എന്നത് മേരി ബ്രൌണ്‍ എന്നാക്കി മാറ്റിയതിന് ശേഷം മേരി വീണ്ടും പാചകക്കാരിയായി ജോലിക്ക് പോകാന്‍ തുടങ്ങി. അതോടെ 1915-ല്‍ ഒരു വലിയ രോഗവ്യാപനത്തിനാണ് മേരി തുടക്കമിട്ടത്. അത് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലായിരുന്നു. അവിടെ പാചകക്കാരിയായി ചെന്നതാണ് മേരി. 25 പേര്‍ക്കാണ് അവിടെ അസുഖം ബാധിച്ചത്. അവിടെ നിന്നും മേരി ഉടനെ തന്നെ സ്ഥലം വിട്ടു. പിന്നീട് പോലീസ് അവളെ കണ്ടെത്തുന്നത് ഒടുവില്‍ ഒരു സുഹൃത്തിനൻ്റെ കൂടെ ഭക്ഷണം കഴിക്കുന്ന അവസരത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറൻ്റൈൻ ചെയ്യപ്പെട്ടു. 1915 മാര്‍ച്ച് 27-നാണ് ഇത്. അപ്പോഴും മേരി തൻ്റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതിച്ചില്ല.

ഇവിടെ ഒരു സംശയം പകർച്ചവ്യാധി ഗവേഷകരെ അലട്ടി. എന്തെന്നാൽ സാധാരണ പാചക വേളയിലെ ചൂടിൽ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ നശിക്കേണ്ടതല്ലേ.? പിന്നെ മേരി എങ്ങനെ രോഗവാഹകയായി.? തന്നെ മറ്റുള്ള പാചകക്കാരിൽ നിന്നും പ്രശസ്തയാക്കിയ പീച്ച് ഐസ് ക്രീമിലൂടെയാണ് മേരി രോഗം പരത്തുന്നത് എന്ന് ഒടുവിൽ അധികൃതർ കണ്ടെത്തി. മേരി ശൗചം ചെയ്തതിനു ശേഷം തൻ്റെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. കാരണം അമേരിക്കയിൽ അന്ന് അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നില്ല. അങ്ങനെ മലത്തിൽ നിന്നും മേരിയുടെ കൈയ്യിൽ പറ്റിപ്പിടിച്ച് രോഗാണുക്കൾ അവൾ ഉണ്ടാക്കി കൊടുത്ത ഐസ് ക്രീമിലൂടെ മറ്റുള്ളവരിൽ എത്തുകയാണ് ചെയ്തത്. ശോധനക്ക് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് രോഗാണുക്കളെ ചെറുക്കുന്നതിനുള്ള ഉപാധി ആണെന്ന് പിന്നീട് വൈദ്യശാസ്ത്രം കണ്ടെത്തി. പിന്നീട് നീണ്ട 23 വര്‍ഷവും അവര്‍ ക്വാറൻ്റൈനില്‍ തന്നെയായിരുന്നു. മേരി പിന്നീടുള്ള തൻ്റെ ജീവിതകാലം മുഴുവൻ റിവർസൈഡ് ഹോസ്പിറ്റലിൽ ചെലവഴിച്ചു. മരണത്തിന് ആറ് വർഷം മുൻപ് അവർക്കൊരു ഹൃദയാഘാതവുമുണ്ടായി. 1938 നവംബർ 11-ന് ന്യുമോണിയ ബാധിച്ച് 69-ആം വയസ്സിൽ അവർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ അവരുടെ പിത്തസഞ്ചിയിൽ ടൈഫോയിഡ് ബാക്ടീരിയയുടെ അണുക്കളെ കണ്ടെത്തിയെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള കണ്ടെത്തലുകളെ സ്ഥിരീകരിച്ചുവെന്നും.
ജീവിതകാലത്തിനിടയിൽ ഒരുപാട് പേർക്ക് മേരി ടൈഫോയ്ഡ് രോഗം പകർന്നു നൽകുകയും ഇതിൽ 22-ഓളം പേർ മരണപ്പെടുകയും ചെയ്തു എന്നാണ് അമേരിക്കൻ ആരോഗ്യവകുപ്പ് അന്ന് കണ്ടെത്തിയത്. ജീവിതകാലത്ത് അതിക്രൂരമായ ശിക്ഷ തൻ്റെ കുറ്റം കൊണ്ടല്ലാതെ അനുഭവിക്കേണ്ടി വന്ന സ്ത്രീയായും അതല്ല അറിഞ്ഞ് കൊണ്ട് രോഗം പടർത്തി പലരെയും മരണത്തിലേക്ക് തള്ളിവിട്ട ക്രൂരയായ സ്ത്രീയായും ചരിത്രം രണ്ട് തരത്തിൽ ഇവരെ വിലയിരുത്തുകയുണ്ടായി. എന്ത തന്നെയായാലും പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനത്തിൽ “ടൈഫോയിഡ് മേരി” എന്ന മേരി മെലൻ്റെ കേസ് വലിയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്