0 M
Readers Last 30 Days

നാസിയ ഹസൻ: വാനമ്പാടികളുടെ രാജകുമാരി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

നാസിയ ഹസൻ: വാനമ്പാടികളുടെ രാജകുമാരി

പ്രമോദ് കാരുവള്ളിൽ
വൈക്കം

വർഷമേഘങ്ങൾ പെയ്തൊഴിയാതെ നിന്ന ജൂണിലെ സന്ധ്യകളിൽ, തേജസ്വിനിയായ ഒരു വാനമ്പാടി എന്റെ സഹയാത്രികയായി വന്നു.അരൂപിയായി എനിക്കൊപ്പം നിന്ന്, ഏകാന്തതയുടെ വിഹ്വലതകളിൽ നിന്നു മോചനം നൽകിക്കൊണ്ട് അവൾ എനിക്കായി പാടി. പതിറ്റാണ്ടുകൾക്കു മുമ്പ് താൻ പാടിയ പാട്ടുകൾ ഓരോന്നായി എന്നെ കേൾപ്പിച്ചു.ആ ഗാനങ്ങൾ സൃഷ്ടിച്ച മാസ്മരികാനുഭൂതിയിൽ ഞാൻ സ്വയമലിഞ്ഞു. എന്റെ സുന്ദരിയായ സഹയാത്രികയുടെ നാദവശ്യതയിൽ, ഇടയ്ക്കിടെ കോരിച്ചൊരിഞ്ഞ രാത്രിമഴയുടെ ഇരമ്പവും ഇടിമിന്നലിന്റെ രൗദ്രതാണ്ഡവവും ഞാൻ മറന്നു. തലസ്ഥാനനഗരത്തിൽ നിന്നുള്ള മടക്കയാത്രകളായിരുന്നു അത്. ഗാനസാഗരത്തിൽ മുങ്ങിപ്പോയതു മൂലം തീവണ്ടിയുടെ ചൂളം വിളി സൃഷ്ടിച്ച അലയൊലികളും അവയുടെ ചക്രങ്ങൾ പാളത്തിലമരുമ്പോഴുള്ള പ്രകമ്പനങ്ങളും എന്റെ കാതുകളെ സ്പർശിക്കാതെ കടന്നു പോയി. അവളുടെ ഗാനങ്ങൾ കേൾക്കാൻ മാത്രമുള്ളതായിരുന്നില്ല, കാണാനും കൂടി ഉള്ളതായിരുന്നു. വർണങ്ങൾ ചാലിച്ച പീലികളാൽ വിസ്മയം വിടർത്തുന്ന മയിലിനെ പോലെ അവൾ എന്റെ മുന്നിൽ നൃത്തം വച്ചു. ഒരു അപ്സരസിന്റെ മോഹനവശ്യതയും ചാരുതയുമുണ്ടായിരുന്നു, ആ വാനമ്പാടിയുടെ ആലാപനത്തിനും ചലനങ്ങൾക്കും.

22r 1

പത്താം വയസ്സിൽ സംഗീതലോകത്തെത്തി, മുപ്പത്തഞ്ചാം വയസ്സിൽ ഈ ലോകത്തോടു തന്നെ വിടപറഞ്ഞ അവൾ എന്റെയോ ഇന്ത്യയിലെ ഒരു തലമുറയുടെയോ മാത്രം ആരാധനാപാത്രമായിരുന്നില്ല; പാകിസ്ഥാന്റെയും ലോകത്തിന്റെയും വാനമ്പാടിയായിരുന്നു. ‘ഖുർബാനി ‘ (Qurbani) എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ഇന്ത്യൻ യുവജനതയുടെ ഹൃദയത്തിൽ മായാമുദ്ര പതിപ്പിച്ച ആ ഗായികയാണ് നാസിയ ഹസൻ. “ആപ് ജൈസാ കോയി മേരി സിന്ദഗി മേ ആയേ… ” എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യയെ കീഴടക്കിയ വിശ്രുതപാകിസ്ഥാനി ഗായിക.

യുവഹൃദയങ്ങളെ ത്രസിപ്പിച്ച ആൽബങ്ങൾ
…………………………………………………………..
നാസിയ ഹസൻ “ആപ് ജൈസാ കോയി മേരി” എന്ന വിഖ്യാതഗാനം ആലപിച്ചത് പതിനഞ്ചാം വയസ്സിലാണ്. ഗാനം ജനങ്ങളിലെത്തിയതോടെ അക്ഷരാർത്ഥത്തിൽ ഗായിക താരമായി. ചലച്ചിത്രനിർമാതാവും സംഗീതജ്ഞനുമായ ബിദ്ദുവാണ് ഈ ഗാനമൊരുക്കിയത്.കർണാടകസംഗീതവും ഹിന്ദുസ്ഥാനിയും രൂഢമൂലമായ ഇന്ത്യയിൽ പോപ് സംഗീതത്തിന് സ്വീകാര്യത നൽകുകയും അടിത്തറ പാകുകയും ചെയ്ത ഗാനങ്ങളിൽ പ്രഥമഗണനീയമാണ് “ആപ് ജൈസാ…” ദക്ഷിണേഷ്യയിൽത്തന്നെ ജനസഹസ്രങ്ങൾ ആവേശപൂർവം ഈ ഗാനം ഹൃദയത്തിലേറ്റുവാങ്ങി.നാസിയയുടെ ആലാപനത്തിന്റെ ഊർജസ്വലതയും സീനത്ത് അമൻ എന്ന നടിയുടെ മാദകനൃത്തവും ചേർന്നപ്പോൾ 1980 കളിലെ യുവജനതയ്ക്ക് ഹരം കൊള്ളാൻ മറ്റൊന്നും ആവശ്യമില്ലെന്നായി. സംവിധായകനും നായകനുമായ ഫിറോസ് ഖാനും ഗാനരംഗത്തുണ്ടായിരുന്നു.ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ‘ഫിലിം ഫെയർ’ അവാർഡ് നാസിയയെ തേടിയെത്താൻ അധികം താമസമുണ്ടായില്ല.

അഭൂതപൂർവമായിരുന്നു, ” ആപ് ജൈസാ…” സൃഷ്ടിച്ച പശ്ചാത്യസംഗീതത്തിന്റെ അലയൊലികൾ. അത് ഇന്ത്യയും പാകിസ്ഥാനും കടന്ന് ലോകം മുഴുവൻ വ്യാപിച്ചു. പാകിസ്ഥാനിലെ പോപ് സംഗീതത്തെ നാസിയയും സഹോദരനായ സോഹെബും മുന്നിൽ നിന്നു നയിച്ചു. പരമ്പരാഗതസംഗീതപ്രേമികൾ മുറുമുറുത്തെങ്കിലും ഇരുവരുടെയും ജനപ്രീതി വർദ്ധിച്ചു വന്നതേയുള്ളൂ.
1981ൽ ‘ഡിസ്കോ ദീവാനേ’ എന്ന സംഗീത ആൽബം പുറത്തു വന്നതോടെ നാസിയയുടെ പ്രശസ്തിയും വാനോളമുയർന്നു. ഗായികയുടെ ജന്മദിനത്തിലാണ് ആദ്യ ആൽബം റിലീസ് ചെയ്തത്. വളരെ പെട്ടെന്ന് അതിലെ ഗാനങ്ങൾ ഹിറ്റായി. ഒരു ഡസനിലധികം രാജ്യങ്ങളിൽ, മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ആൽബം ഇടം പിടിച്ചു.

ffwwc 3

ആൽബത്തിന്റെ പേരിൽത്തന്നെ തുടങ്ങുന്ന പ്രസിദ്ധ ഗാനം, ”ആവോ നാ, പ്യാർ കരേ..”, “ലേകിൻ മേരാ ദിൽ…”, “മുഝേ ചാഹേ ന….”, “കോമൾ..”, “തേരേ കദ്മോം കോ..”, “ദുണ്ഡ്ലി രാത്…” എന്നിവ ഇതിൽ ഉൾപ്പെട്ടതാണ്. ആലാപനവും അവതരണവും സോഹെബ് ഹസനോടൊപ്പമായിരുന്നു. നിർമാണവും സംഗീതവും ബിദ്ദു തന്നെ. തൊട്ടടുത്ത വർഷം ‘സ്റ്റാർ/ബൂം ബൂം’ എന്ന ആൽബം ഇറങ്ങി. “ബൂം ബൂം..”, “കോയി നഹി..”, “ഖുശി…”, “ഊയി…ഊയി ..”, “ജാനാ….” തുടങ്ങിയ ഗാനങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. ഇവ, ആൽബം ഒരുക്കിയ ബിദ്ദുവിന്റെ തന്നെ ‘സ്റ്റാർ’ (1982) എന്ന ബോളിവുഡ് ചിത്രത്തിൽ പിന്നീട് ഉപയോഗിച്ചു.
”ആംഖേം മിലാനേവലേ…”, “ആഗ്..”, “ദം ദം ദീദി…”, “ക്യാ ഹുവാ”, “ദോസ്തി…”, “സുൻ മേരേ മെഹബൂബ്..” തുടങ്ങിയ ഗാനങ്ങൾ ഉൾപ്പെട്ട മൂന്നാമത്തെ ആൽബം ‘യങ് തരംഗ്’ ആസ്വാദകലോകത്തെത്തിയത് 1983 ലാണ്. ഇതിന്റെയും അണിയറയിൽ ബിദ്ദുവായിരുന്നു. ഏതാണ്ട് മൂന്നു വർഷത്തിനു ശേഷം (1987) ‘ഹോട്ട് ലൈൻ’ ഇറങ്ങി. “ടെലിഫോൺ പ്യാർ….”, “ഹം ഔർ തും..”, “അജ്നബി… “, “ഖുബ്സൂരത്..”, “തേരി യാദ്..” “ദോസ്തി..” തുടങ്ങിയവയാണ് ഇതിലെ ഗാനങ്ങൾ. 1992 ൽ നാസിയയുടെ അവസാനആൽബമായ ‘കാമറ കാമറ’ ജനങ്ങൾക്കിടയിലെത്തി. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണപ്രവർത്തനങ്ങൾക്ക് ഇതിലൂടെ പിന്തുണ അറിയിക്കുകയായിരുന്നു ഗായിക.

‘ഡിസ്കോ ദീവാനേ’യുടെ ഇംഗ്ലിഷ് പതിപ്പായ ‘ഡ്രീമർ ദീവാനേ’യിലൂടെ ബ്രിട്ടനിലും നാസിയ പ്രശസ്തയായി. അവിടെ ആദരിക്കപ്പെട്ട ആദ്യപാകിസ്ഥാനി ഗായികയായിരുന്നു അവർ. ആരോഗ്യപ്രശ്നങ്ങൾ നാസിയയെ തീവ്രമായി അലട്ടാൻ തുടങ്ങിയതിനാൽ സഹോദരങ്ങൾ ഒരുമിച്ച് പിന്നീട് ഗാനങ്ങൾ ഇറക്കിയില്ല. മാത്രമല്ല, നാസിയ സംഗീതരംഗത്തു നിന്നു തന്നെ പിൻവലിഞ്ഞു.

നാസിയയുടെ ഗാനങ്ങളും ചലച്ചിത്രങ്ങളും
…………………………………………………………
‘ഖുർബാനി’ (1980), ‘സ്റ്റാർ’ (1982) എന്നിവ കൂടാതെ ‘ദിൽവാല’ (1986), ‘ഇൽസാം’ (1986), ‘മേം ബൽവാൻ’ (1986) ‘സായ’ (1989) തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളിലും നാസിയയുടെ ഗാനങ്ങൾ ഉൾപ്പെട്ടിരുന്നു. കരൺ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ (2012) എന്ന ചലച്ചിത്രത്തിനായി ‘ഡിസ്കോ ദീവാനേ’ ഉപയോഗിക്കുകയുണ്ടായി. ‘സ്റ്റാർ’ പോലുള്ള ചലച്ചിത്രങ്ങളിൽ നാസിയയുടെ ആൽബങ്ങളിലെ ഗാനങ്ങൾ അല്ലെങ്കിൽ ശബ്ദരേഖ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു. എന്നാൽ മറ്റു പലതിലും അവരുടെ പുതിയ ഗാനങ്ങൾ തന്നെ ഉണ്ടായിരുന്നു.നാസിയയുടെ ഗാനങ്ങളുടെ ചലച്ചിത്രാവിഷ്കാരം പലതും മസാലക്കൂട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും വേഷവിധാനത്തിലോ ഭാവപ്രകടനത്തിലോ ഒരിക്കലും ഈ ഗായിക സഭ്യതയുടെ അതിരുകൾ ലംഘിച്ചില്ല. ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഒട്ടേറെ അവസരങ്ങൾ നാസിയയെ തേടിയെത്തിയെങ്കിലും അവർ അതിൽ താത്പര്യം കാണിച്ചില്ല.
ആരാധകരെ ത്രസിപ്പിച്ച ഗാനങ്ങളിലൂടെ നാസിയ ഹസൻ എത്തിച്ചേർന്നത് ‘ദക്ഷിണേഷ്യയിലെ പോപ് സംഗീതത്തിന്റെ റാണി’യെന്ന പദവിയിലേക്കാണ്. പാശ്ചാത്യസംഗീതവും ഡിസ്കോ എന്ന നൃത്തരൂപവും അവരിലൂടെ ദക്ഷിണേഷ്യയിൽ ചിരപ്രതിഷ്ഠ നേടി.

ബാല്യത്തിൽ തുടങ്ങിയ സംഗീതസപര്യ
…………………………………………………….
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിൽ 1965 ഏപ്രിൽ മൂന്നിനാണ് നാസിയ ഹസൻ ജനിച്ചത്.പിതാവ് ബാസിർ ഹസൻ ബിസിനസുകാരനായിരുന്നു. അമ്മ മുനിസ ബാസിർ സാമൂഹികപ്രവർത്തകയും.നാസിയയുടെ കൗമാരം ലണ്ടനിലായിരുന്നു. സഹോദരനും ഗായകനുമായ സോഹെബും നാസിയയും തമ്മിൽ ദൃഢമായ അടുപ്പമാണുണ്ടായിരുന്നത്. പില്ക്കാലത്ത് പല ആൽബങ്ങളും പുറത്തിറക്കിയത് ഇരുവരും ഒരുമിച്ചാണ്. സഹ്റ എന്നൊരു സഹോദരിയും ഉണ്ട് ഇവർക്ക്.കറാച്ചി ഗ്രാമർ സ്കൂളിലും ലണ്ടൻ സർവകലാശാലയിലും റിച്ച്മണ്ട് അമേരിക്കൻ അന്താരാഷ്ട്ര സർവകലാശാലയിലുമായി നാസിയ ഔപചാരികവിദ്യാഭ്യാസം പൂർത്തിയാക്കി. റിച്ച്മണ്ടിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും ധനതത്വശാസ്ത്രത്തിലും ലണ്ടൻ സർവകലാശാലയിൽ നിന്ന് നിയമത്തിലും അവർ ബിരുദം നേടി. ചെറുപ്രായത്തിൽത്തന്നെ നാസിയ ഹസ്സൻ സംഗീതലോകത്തു പിച്ചവച്ചിരുന്നു. 1975ൽ, പി.റ്റി.വി.യിലെ കുട്ടികളുടെ പ്രോഗ്രാമായ ‘കലിയോം കി മാല’യിൽ “ദോസ്തി ഐസാ നാതാ..” എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ടെലിവിഷൻ ഷോകളിലൂടെ അവളുടെ സവിശേഷശബ്ദം ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

ഐക്യരാഷ്ട്രസംഘടനയുടെ രാഷ്ട്രീയകാര്യ വിശകലനവിദഗ്ദ്ധയായി നാസിയ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. കുട്ടികളുടെ ക്ഷേമത്തിനുള്ള യു.എൻ. വിഭാഗമായ ‘യൂനിസെഫി’ലും പ്രവർത്തിക്കുകയുണ്ടായി. 1991 ൽ പാകിസ്ഥാന്റെ യു.എന്നിലെ കൾച്ചറൽ അംബാസഡറായി അവർ നിയോഗിക്കപ്പെട്ടു.
1995 മാർച്ച് 30ന് വ്യവസായിയായ മിർസ ഇഷ്തിയാഖ് ബെയ്ഗിനെ നാസിയ വിവാഹം കഴിച്ചു. എന്നാൽ വിവാഹബന്ധം അവൾക്ക് യാതനകളാണു സമ്മാനിച്ചത്. പരസ്പരം പൊരുത്തപ്പെടാനാവാതെ ജീവിച്ച ഈ ദമ്പതിമാർക്ക് ഒരു മകനുണ്ട്- ആരിസ് ഹസൻ. അഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം 2000 ആഗസ്റ്റ് 4 ന് നാസിയയും ഭർത്താവും വേർപിരിഞ്ഞു. ഒരാഴ്ച കഴിയും മുമ്പേ നാസിയയുടെ ആരോഗ്യനില വഷളായി. ശ്വാസകോശാർബുദം അതിന്റെ ഇരയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 13 ന് ലണ്ടനിലെ നോർത്ത് ഫിഞ്ച്ലിയിലുള്ള ഒരു ആശുപത്രിയിൽ വച്ച് ലക്ഷക്കണക്കിനു വരുന്ന ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് നാസിയ ഹസൻ ഈ ലോകത്തു നിന്നു വിടവാങ്ങി.ഏതാനും ദിവസങ്ങൾക്കു ശേഷം, ലണ്ടനിലെ ഹെൻഡൻ സെമിത്തേരി നാസിയയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി.

എന്തായിരുന്നു നാസിയയുടെ ആകർഷണം ?
…………………………………………………………….

1975 മുതൽ 1992 വരെയുള്ള കാലഘട്ടത്തിലാണ് നാസിയ സംഗീത – നൃത്തരംഗങ്ങളിൽ സജീവമായിരുന്നത്.ഇത്രയേറെ വർഷങ്ങൾ ലക്ഷക്കണക്കിന് ആരാധകരെ ഈ ഗായികയിൽ പിടിച്ചു നിർത്തിയത് എന്തായിരിക്കാം ?’ഇന്ത്യയുടെ വാനമ്പാടി’ ലതാ മങ്കേഷ്കറുടേതു പോലെ ശ്രുതിശുദ്ധമോ അപാരമായ റേഞ്ചുള്ളതോ, ദക്ഷിണേന്ത്യയാകമാനം ജനപ്രീതി നേടിയ പി. സുശീലയുടേതു പോലെ വശ്യമനോഹരമോ, എസ്. ജാനകിയുടേതു പോലെ സൗമ്യമധുരമോ ആയിരുന്നില്ല നാസിയയുടെ ഇമ്പമാർന്ന ശബ്ദം. എന്നാൽ പാശ്ചാത്യ – പൗരസ്ത്യ സംഗീതധാരകൾക്ക് അത് ഒരു പോലെ ഇണങ്ങി.പരമ്പരാഗത ഇന്ത്യൻ സംഗീതത്തിന്റെ മാനദണ്ഡങ്ങൾ നോക്കിയാൽ അത്രയധികം സ്ഫുടം ചെയ്തെടുത്ത ശുദ്ധസ്വരമായിരുന്നില്ല പോപ് രാജകുമാരിയെന്നു വിശേഷിപ്പിക്കപ്പെട്ട നാസിയയുടേത്. താരസ്ഥായിയിലെത്തുമ്പോൾ ശ്രുതി ഭംഗമുണ്ടാകുന്നുണ്ടോ എന്നു പോലും ആസ്വാദകനു തോന്നാം. ഹമ്മിങ്ങുകളിലും ശബ്ദം പതറുന്നതായി അനുഭവപ്പെടും. ഒരുപക്ഷേ, അവരുടെ അവസാനവിധി നിർണയിച്ച രോഗം മൂലം ദീർഘശ്വാസം എടുക്കാൻ കഴിയാതെ വന്നതാവാം കാരണം.ഇങ്ങനെയെല്ലാമാണെങ്കിലും ആ സ്വരത്തിന് സവിശേഷമായ ഒരു മാസ്മരികശക്തിയുണ്ടായിരുന്നു. നാസിയയുടെ രൂപത്തിന്റെയും ചലനങ്ങളുടെയും സൗന്ദര്യം കൂടി ചേർന്നതോടെ പ്രേക്ഷകർക്ക് അവരെ തങ്ങളുടെ സ്വപ്നങ്ങളിലെ റാണിയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.നീണ്ട മുടിയിഴകൾ ഇടയ്ക്കിടെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടുള്ള അവരുടെ ആലാപനം… അല്ലെങ്കിൽ സ്റ്റേജ് പ്രസൻസ് എല്ലാവരേയും ആകർഷിച്ചു. പലപ്പോഴും അവർ വേദിയിൽ ഒഴുകുകയായിരുന്നു.
ഒരു മാൻപേടയുടേതു പോലെ തോന്നിക്കുന്ന ആർദ്രനയനങ്ങളുടെ, വൈരുദ്ധ്യമെന്നു പറയാവുന്ന തീക്ഷ്ണതയാണ് മറ്റൊന്ന്.

1980 കളുടെ തുടക്കത്തിലാണ് നാസിയ ഇന്ത്യയിൽ ആദ്യമായി ജനപ്രീതി നേടിയത്. “ആപ് ജൈസാ കോയി.. ” എന്ന പ്രഥമഗാനം തന്നെയായിരിക്കും അവരെ കുറിച്ചോർക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യമെത്തുക. രണ്ടാം സ്ഥാനത്ത് ഒരു പക്ഷേ “ഡിസ്കോ ദീവാനേ….”യും.
എന്നാൽ ‘ബൂം ബൂം’ എന്ന ആൽബത്തിലെ ‘കോയി നഹി’ അവയേക്കാൾ പല അർത്ഥത്തിലും മനോഹരമാണ്. സോഹെബിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത്. ഓർക്കെസ്ട്ര പോപ് സ്വഭാവത്തിലുള്ളതാണങ്കിലും ഇതിന്റെ വരികൾ മെലഡിയുടെ ഇമ്പം നിറഞ്ഞതാണ്. അമിത് ഖന്നയുടെ വരികൾക്ക് ബിദ്ദു ഈണം നൽകിയിരിക്കുന്നു.ബോളിവുഡ് ചലച്ചിത്രമായ ‘സ്റ്റാറി’ൽ ആ ഗാനം ഉൾപ്പെടുത്തിയത് മസാല രംഗത്തിന്റെ അകമ്പടിയോടെയാണ്. പക്ഷേ, ആൽബത്തിൽ നാസിയയുടെ അവതരണവും സ്റ്റേജ് ഷോകളിലെ ആലാപനവും അങ്ങേയറ്റം മാന്യമായിരുന്നു.

“യേ ദിൽ തേരേ ലിയേ ഹെ…
യേ ജാൻ തേരേ ലിയേ…
ഓ…ഹോ… ഹോ …
മേരേ ലിയേ, തേരേ സിവാ
ജാനേ ജഹാം കോയി നഹി….” എന്ന പല്ലവി നാസിയയുടെ ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത് അതീവഹൃദ്യമായാണ്.
“എനിക്ക് ഈ ലോകത്തിൽ അങ്ങല്ലാതെ മറ്റാരുമില്ല” എന്നു പാടുന്ന ഗായികയുടെ ആത്മാനുഭൂതിയുടെയും ഭാവപൂർണിമയുടെയും ഒരംശം പോലും ചലച്ചിത്രത്തിൽ രംഗത്തെത്തിയ വിഖ്യാതനടിക്കു പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
‘യങ് തരംഗ് ‘ എന്ന ആൽബത്തിലെ “സുൻ മേരേ മെഹബൂബ് ” പോലുള്ള ചില ഗാനങ്ങളിലൂടെ ഈ പോപ് ഗായിക ചടുലമായ ആലാപനത്തിൽ മാത്രമല്ല, സൗമ്യസംഗീതത്തിലും അഗ്രഗണ്യയാണെന്നു തെളിയിച്ചു. ഔപചാരികമായ സംഗീതാഭ്യസനം കൂടാതെയാണ് അവർ ഈ നേട്ടം കൈവരിച്ചതെന്നത് അത്ഭുതാവഹമാണ്.

ഒരു ഗസലിന്റെ ആഴവും സൗമ്യതയും മെലഡിയുടെ സൗന്ദര്യവും വ്യാപ്തിയും ഒത്തിണങ്ങിയ ഗാനമാണ് “സുൻ..” ഗാനരംഗമാകട്ടെ, ഒരു സ്വപ്നം പോലെ ചേതോഹരവും. ഏകയായ ഗായിക വനത്തിൽ പ്രിയതമനെ ഓർമിച്ച് അലയുന്നതാണ് ദൃശ്യം. ഒടുവിൽ, ആകാശത്തിലേക്കു പറന്നുയരുന്ന ഇലകൾക്കിടയിലൂടെ നാസിയയുടെ അവ്യക്തമുഖം തെളിയുമ്പോൾ അവർ സ്വർഗത്തിലേക്കു മടങ്ങിയതോർത്ത് പ്രേക്ഷകന്റെ ഹൃദയം വിങ്ങും.
“ബൂം ബൂം….”, “ദോസ്തി…”, ” ആംഖോം മിലാനേവാലേ…”, “ദിൽ കി ലഗി…”
എന്നിവയും നാസിയയുടെ ഏറ്റവും പ്രസിദ്ധ ഗാനങ്ങളിൽ പെടുന്നു. ഒരു ദശാബ്ദത്തിലേറെക്കാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംഗീതരംഗം ഭരിക്കുക തന്നെയായിരുന്നു നാസിയയും സഹോദരനും.

അംഗീകാരങ്ങൾ, ഗൂഗിളിന്റെ ആദരം
………………………………………………….
ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ‘ഫിലിം ഫെയർ’ അവാർഡിന് അർഹയായ ആദ്യത്തെ പാകിസ്ഥാൻകാരിയാണു നാസിയ. ഇന്നും ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പാക് വനിത എന്ന അംഗീകാരം അവരുടെ പേരിലാണ്‌.ഇതിനു പുറമേ ‘ഗോൾഡൻ ഡിസ്ക് ‘ അവാർഡും ‘ഡബിൾ പ്ലാറ്റിനവും’ മരണാനന്തര ബഹുമതിയായി പാകിസ്ഥാൻ പ്രസിഡന്റിന്റെ ‘പ്രൈഡ് ഓഫ് പെർഫോമൻസും’ നാസിയയുടെ പേരിലുണ്ട്. കലാ-സാംസ്കാരികരംഗത്ത് പാക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമാണ് ‘പ്രൈഡ്’. 2002 ൽ അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫിൽ നിന്ന് നാസിയയുടെ അമ്മ നിറകണ്ണുകളോടെയാണ് അവാർഡ് ഏറ്റുവാങ്ങിയത്.

റിച്ച്മണ്ട് സർവകലശാല നാസിയയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്കുകയുണ്ടായി. ഗായികയുടെ മരണശേഷമായിരുന്നു അത്. നാസിയ സ്മരണകൾ തുടിച്ചു നിന്ന ഒരു ചടങ്ങിൽ ഏകമകൻ ആരിസ് ആ ബിരുദം ഏറ്റുവാങ്ങി.ജീവിച്ചിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് നാസിയയ്ക്ക് 53 വയസ് തികയുമായിരുന്നു. പ്രശസ്ത ഇൻറർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ അന്ന് അവർക്കു സ്മരണാഞ്ജലിയർപ്പിച്ചത്, ദുപ്പട്ടയും തോളിലിട്ട്, ഒഴുകുന്ന മുടിയിഴകൾ അലക്ഷ്യമായി പറത്തി സ്റ്റേജിൽ നിന്നു പാടുന്ന അവരുടെ സ്കെച്ച് ഡൂഡിൽ (Doodle) ആക്കിക്കൊണ്ടായിരുന്നു. പശ്ചാത്തലമാകട്ടെ, 1980കളിൽ ഗാനരംഗങ്ങളെ പ്രഭാപൂരിതമാക്കിയ ഡിസ്കോ ലൈറ്റുകളും.

ഈ വിശ്രുതഗായികയെ കുറിച്ച് ചില ഡോക്യുമെൻററികൾ പില്ക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി.നാസിയയുടെയും സോഹെബിന്റെയും ആൽബങ്ങളുടെ 60 മില്യനിലധികം കോപ്പികൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്നും ആ ഗാനങ്ങൾ കാലാതിവർത്തിയായി നിൽക്കുന്നു.അഞ്ച് ആൽബങ്ങളാണ് നാസിയയും സഹോദരനും ചേർന്ന് സൃഷ്ടിച്ചത്. ഗായികയുടെ മരണത്തെ തുടർന്ന് ദുഃഖിതനായ സോഹെബും സംഗീതലോകത്തു നിന്ന് അകന്നു. 2015ൽ മാത്രമാണ് അദ്ദേഹം പിന്നീട് ഒരു ആൽബം പുറത്തിറക്കിയത്. ഈ സഹോദരങ്ങളുടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയെ കുറിച്ച് ബോളിവുഡിൽ ഒരു ചലച്ചിത്രം ഒരുങ്ങുന്നുണ്ട്.

ബഹുമുഖപ്രതിഭയായ ഗായിക
………………………………………..
നാസിയ ഹസൻ ഒരു ഗായികയും നർത്തകിയും മാത്രമായിരുന്നില്ല. ഗാനരചയിതാവായും നിയമജ്ഞയായും അവർ അറിയപ്പെട്ടിരുന്നു. ” “ആവോ ന…”, “ലേകിൻ മേരാ ദിൽ രോ രഹാ ഹെ…”, “മുഝേ ചാഹേ ന….” തുടങ്ങിയ ഗാനങ്ങൾ എഴുതിയത് സഹോദരങ്ങൾ ചേർന്നാണ്.യഥാർത്ഥ മനുഷ്യസ്നേഹിയായിരുന്ന പാകിസ്ഥാന്റെ വാനമ്പാടി, പാവങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ട് വർഷങ്ങളോളം സാമൂഹികക്ഷേമമേഖലയിലും പ്രവർത്തിച്ചു. തന്റെ രാജ്യത്തെ ദരിദ്രാവസ്ഥയിലുള്ള സ്കൂളുകൾ സന്ദർശിക്കാനും കുട്ടികളെ സഹായിക്കാനും നാസിയ സമയം കണ്ടെെത്തി.1970 കളുടെ രണ്ടാം പകുതിയിലും 80കളിലും, യാഥാസ്ഥിതികത്വം കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഏറ്റവും പ്രസിദ്ധയായ, ഏറെ ആരാധിക്കപ്പെട്ട താരമായിരുന്നു അവർ. ‘പാകിസ്ഥാനി പോപ് സംഗീതത്തിന്റെ റാണി’ (Queen of Pop in Pakistan) എന്നും അവർ പുഴ്ത്തപ്പെട്ടു.വിവിധ രംഗങ്ങളിൽ മികവു തെളിയിക്കുന്നവർക്ക് നാസിയയുടെ പേരിൽ അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രധാനം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ളതു തന്നെ. ഇഷ്തിയാഖ് ബെയ്ഗുമായുള്ള ദാമ്പത്യം ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ നാസിയ ആശ്വാസം കണ്ടെത്തിയത് ഏകമകനിലും സംഗീതത്തിലും ജനക്ഷേമപ്രവർത്തനങ്ങളിലുമായിരുന്നു.

കുടുംബാംഗങ്ങൾ അവരുടെ പേരിൽ 2003 ൽ സ്ഥാപിച്ച ‘നാസിയ ഹസൻ ഫൗണ്ടേഷൻ’ ഇന്നും സാമൂഹികക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതമാണ്. കറാച്ചിയിലെ പാവപ്പെട്ട തെരുവുകുട്ടികളുടെ ഉന്നമനത്തിനുള്ള സ്കൂൾ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ രണ്ടു വർഷം മുമ്പും ഫൗണ്ടേഷൻ ലോകശ്രദ്ധ നേടിയിരുന്നു. തെരുവിൽ പണിയെടുക്കാൻ വിധിക്കപ്പെട്ട ബാല്യങ്ങളടെ വിദ്യാഭ്യാസവും പരിപോഷണവുമായിരുന്നു ഗായികയുടെ പേരിലുള്ള ആ സ്ഥാപനത്തിന്റെ ലക്ഷ്യം.

എന്നും യുവതിയായ നാസിയ
……………………………………….
ദശലക്ഷങ്ങളുടെ സ്വപ്നമായി, ആരാധനാപാത്രമായി, അവർക്ക് ആഹ്ളാദം നൽകി, ഏവരെയും സ്നേഹിച്ചു കഴിയുമ്പോഴും നാസിയ പലപ്പോഴും അതീവദുഃഖിതയായിരുന്നു. പക്ഷേ, അവർ പുഞ്ചിരിക്കാൻ ശ്രമിച്ചു. ചെന്നിടത്തെല്ലാം തന്നിലെ ഊർജം പ്രസരിപ്പിച്ചു.ജീവിതദുരിതങ്ങൾക്ക് ആശ്വാസമായി പിറന്ന മകന്റെ വളർച്ച കാണാനോ ആർത്തവവിരാമത്തിന്റെ സ്വാസ്ഥ്യമനുഭവിക്കാനോ ഒരു പേരക്കുട്ടിയെ കാണാനോ നാസിയയ്ക്കു കാലം സമയം നൽകിയില്ല. മാരകമായ ശ്വാസകോശാർബുദത്തെ അവൾ അതിജീവിക്കില്ലെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നെങ്കിലും അവർ ശുഭപ്രതീക്ഷ പുലർത്തി.

മകനു വേണ്ടി ജീവിക്കാനും സഹോദരനുമൊത്ത് ഒരു ആൽബം കൂടി പുറത്തിറക്കാനും നാസിയ ആഗ്രഹിച്ചിരുന്നു. പക്ഷേ, രണ്ടും സഫലമായില്ല. സഹോദരിക്കൊപ്പം പാടാനായി സോഹെബ് ആയിടെ ഒരു ഗാനം എഴുതുകയും ചെയ്തിരുന്നു. പക്ഷേ, അത് ഒറ്റയ്ക്ക് ആലപിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
വിവാഹമോചനത്തിലൂടെ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്നു രക്ഷ നേടിയപ്പോഴേയ്ക്കും അവർക്കനുവദിച്ച ഇഹലോകവാസം ഏറക്കുറെ അവസാനിച്ചിരുന്നു. കീമോതെറാപ്പിയുടെ ശാരീരികവേദനയും അനുഭവിച്ച യാതനകളുടെ മാനസികവ്യഥയും കടിച്ചമർത്തി, നാസിയ ജീവൻ വെടിഞ്ഞു.

ലണ്ടനിലെ ഹെൻഡൻ ശ്മശാനത്തിലാണ് നാസിയയുടെ കബറിടം. അവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“In Loving Memory Of NAZIA HASAN – A Loving daughter, sister and mother who was loved and cherished by millions of people. Died in her youth on 13th August 2000.”
യുവത്വം വിടും മുമ്പേ മൺമറഞ്ഞ നാസിയയ്ക്ക് പിന്നെയൊരിക്കലും പ്രായം കൂടിയിട്ടുണ്ടാവില്ല. അവരിപ്പോഴും ആ 35 വയസുകാരിയായിരിക്കാം. സ്വർഗത്തിന്റെ ഏതോ കോണിൽ, അല്ലെങ്കിൽ ഇന്ദ്രസദസ്സിൽ പാടിത്തിമർത്ത് ഉല്ലസിക്കുന്ന ദേവകന്യകമാർക്കൊപ്പം നാസിയ ഉണ്ടാകും.
ഒരു തലമുറയുടെ ഹരമായിരുന്നു നാസിയ. ലോകമെങ്ങുമുള്ള യുവസംഗീതപ്രേമികളുടെ സ്വപ്നവും. ഇന്നു മധ്യവയസ് പിന്നിട്ട 1980കളിലെ ആ യുവാക്കൾ ഇപ്പോഴും ഇങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം –

“താരാഗണങ്ങൾക്കിടയിൽ ഇപ്പോഴും ഒരു നക്ഷത്രമായി നാസിയ ഹസനുണ്ടെങ്കിൽ… ലാളിത്യവും നിഷ്കളങ്കതയും മുഖമുദ്രയാക്കിയ അവരിപ്പോഴും യുവത്വം വിടാത്ത സുന്ദരിയാണെങ്കിൽ…
സഫലമാക്കാനാഗ്രഹിച്ച സ്വപ്നങ്ങൾ പലതും ഭൂമിയിൽ അവശേഷിപ്പിച്ച് വിട പറഞ്ഞ അവരുടെ വശ്യസുന്ദരശബ്ദം ഇപ്പോഴും ഉണ്ടെങ്കിൽ..ഒരു നാൾ ഞാൻ ഏകനായി ആ അനന്തവിസ്മയലോകത്തിലേക്കു ചെല്ലും.എന്നിട്ടു ഞാനെന്റെ ഹൃദയം തുറന്ന് അവർക്കെന്റെ വിഫലപ്രണയത്തിന്റെ ഓർമ്മപ്പൂക്കൾ കൈമാറും.”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്