Nature
ഈ രണ്ടുപേർക്കു വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് , അതിനു കാരണമുണ്ട്
24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത്
92 total views

24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത് മെഡിക്കൽ വിദഗ്ധർ, ഏകദേശം 500 ഏക്കറിൽ കൃത്യമായി തിരിച്ച പ്രത്യക വാസസ്ഥലത്ത് ക്ളോസ് മോണിട്ടറിംഗുമായി അവർ പാറാവ് നിൽക്കുന്നത് രണ്ടു പ്രധാനികൾക്ക് ആണ്… കേട്ടിട്ട് കൗതുകമുണർത്തുന്ന കാര്യമാണല്ലേ..?? 😊സംഗതി സത്യമാണ്..ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരു വർഗ്ഗത്തിന്റെ അവസാന ‘രണ്ടു കണ്ണികൾ..’ വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ…!!
70 -80കാലഘട്ടത്തിൽ ഏകദേശം അഞ്ഞൂറിലധികം വടക്കൻ വെള്ള കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നും വെറും 32 ലേക്ക് ചുരുങ്ങിയ അവസ്ഥയിൽ നിന്നായിരുന്നു പല ആഫ്രിക്കൻ രാജ്യങ്ങളും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു രംഗത്ത് വന്നത്.. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു.. ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലുമൊക്കെ അടങ്ങിയിരിക്കുന്ന ‘കെരാറ്റിൻ ‘ മാംസ്യങ്ങളാൽ സമ്പുഷ്ടമാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ..ചില മരുന്നുകളുടെ നിർമ്മാണത്തിനും, കഠാര പിടിയ്ക്കുമൊക്കെ വേണ്ടിയെന്ന പ്രചരണത്തിൽ കൊത്തിയരിയപ്പെട്ടത് ഈ ജീവിവർഗമായിരുന്നു..ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ’ സസ്തനി ‘ അങ്ങനെ I.C.U.N ന്റെ റെഡ് ലിസ്റ്റിൽ കയറിപ്പറ്റാൻ അധികകാലമൊന്നുമെടുത്തില്ല..കെരാറ്റിൻ അടങ്ങിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ ഉണക്കിപൊടിച്ചു അഭിചാരക്രിയകൾക്കും ,ചൈനീസ് പരമ്പരാഗത മരുന്നുകൾക്കും ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇവയുടെ കൊമ്പുകളും ഉപയോഗിക്കപ്പെട്ടത്..അതുപോലെ തൊലിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബാഗ് ,ചെരുപ്പ് പോലുള്ള മറ്റു വസ്തുക്കളും..ഇന്ന് സ്വർണ്ണത്തേക്കാൾ വിലയുണ്ട് ഈ കൊമ്പിന് എന്നു പറയുമ്പോൾ തന്നെ ഊഹിക്കുക.
ഗണ്യമായ തോതിൽ വെള്ള കാണ്ടാമൃഗങ്ങൾ കൂട്ടമായി വേട്ടയാടപ്പെടുമ്പോൾ ഇവയുടെ ഉപ വിഭാഗമായ ‘വടക്കൻ വെള്ളകൾക്ക്’ ഇത്രയും കനത്ത നാശം നേരിടുമെന്നു ആരു അത്ര കരുതി കാണില്ല..2015 ൽ നവംബർ മാസം കാലിഫോർണിയയിലെ സാന്റിയാഗോ മൃഗശാലയിൽ ‘നോല’ എന്ന വടക്കൻ ആൺ വെള്ളകാണ്ടമൃഗം വാർദ്ധക്യ സഹജമായ രോഗങ്ങളാൽ മരണപ്പെട്ടത്തോടെ ഇവയുടെ എണ്ണം ലോകത്ത് ആകെ മൂന്നായി കുറഞ്ഞു..തുടർന്ന് സുഡാൻ, നജിൻ ഫുട്ടു എന്നിവരെ കെനിയയിലെ സംരക്ഷണ കേന്ദ്രത്തിൽ കനത്ത കാവലിൽ എല്ലാവിധ സൗകര്യങ്ങളോടെ ശ്രദ്ധിച്ചു പാർപ്പിച്ചിരുന്നു….മൃഗ സ്നേഹികളുടെ സോഷ്യൽ മീഡിയ കാമ്പയിൻ വഴി ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കാൻ മെയിൻ റൈനോ സുഡാനു ‘ടിൻണ്ടർ ആപ്പ്’ വഴി ഡേറ്റിംഗ് പാർട്ടണറെ തേടുന്ന രസകരമായ പ്രചാരണങ്ങളൊക്കെ സജീവമായി നടന്നത് വഴി നല്ല രീതിയിൽ ഫണ്ട് റൈസ് ചെയ്യാൻ കഴിഞ്ഞിരുന്നു.. പ്രജനനം ലക്ഷ്യം വെച്ചു കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതടക്കമുള്ള പ്രതീക്ഷനിർഭരമായ കാര്യ പരിപാടികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടേയിരുന്നു..പക്ഷെ 2018 ജൂണ് മാസം എല്ലാവരേയും വേദനയിലാഴ്ത്തി..എല്ലാ പ്രതീക്ഷയും അസ്തമിച്ചു, സുഡാൻ അവശേഷിക്കുന്ന തന്റെ രണ്ട് ‘രക്തത്തോടും ‘ യാത്ര പറഞ്ഞു പിരിഞ്ഞു…45 വർഷമായിരുന്നു അതിന്റെ ആയുസ്സ്….വലതു കാലിലെ അണുബാധ ഒരു കാരണമായിട്ടുണ്ടായിരുന്നു..എന്തൊക്കെയായാലും മനുഷ്യരുടെ കൃതൃമമായ സജ്ജീകരണങ്ങൾക്ക് പ്രകൃതി ഒരുക്കി നൽകിയ കലർപ്പില്ലാത്ത ശുദ്ധത സൃഷ്ടിക്കാൻ കഴിയുമോ..??
ആവാസമേഖലയിലെ ഒറ്റപ്പെടലും മറ്റു അസുഖങ്ങളും സുഡാന്റെ ജീവന് ഭീഷണിയായിട്ടുണ്ടാവും.ആകെയുള്ള അമ്മയും മകളും പിന്നീട് അധികം ആക്റ്റീവ് ആയി കണ്ടിട്ടില്ല..മുൻപ് ഉണ്ടായിരുന്ന ആണ് വർഗങ്ങളുടെ ‘ബീജം ‘ സൂക്ഷിക്കുകയുണ്ടായത് വഴി കൃതൃമ ബീജ സങ്കലനമെന്ന സാധ്യതകൾ ആധുനികസാങ്കേതികയുടെ സഹായത്താൽ തുടർന്ന് കൊണ്ടേയിരുന്നു.. പക്ഷെ വെല്ലുവിളികൾ ധാരാളമായിരുന്നു.. പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാലും ഇവയുടെ ഗർഭകാലം സങ്കീർണ്ണത നിറഞ്ഞതാണ്..17 -18 മാസങ്ങൾ ആണ് normally ഇവയുടെ കലാവധി.കാലുകൾ ചെറുതായതിനാൽ പൂർണഗർണിയാവുന്ന വേളയിൽ മേയുമ്പോഴും മറ്റും തുടർച്ചയായി അത് വഹിക്കാനുള്ള ബുദ്ധിമുട്ട് ‘നജിൻ’ എന്ന അമ്മയിൽ കാണാമായിരുന്നു.നടക്കുമ്പോഴും മറ്റും നിലത്തു മുട്ടിയും ഉരഞ്ഞും അവൾ പല തവണ ഗർഭഛിദ്രത്തിലേക്ക് നീങ്ങുകയുണ്ടായി..യു എസ് ,ഇറ്റലി , ജർമനി തുടങ്ങിയ രാജ്യത്തെ വിദഗ്ദർ പ്രത്യേകം ഇവയുടെ അണ്ഡവും ബീജവും ശേഖരിച്ച് ശാസ്ത്രീയമായ വംശവർദ്ധനവിനു പുറമെ ശ്രമം നടത്തികൊണ്ടേയിരിക്കുന്നു.കഴിഞ്ഞ വർഷം ഒടുവിൽ ഫുട്ടുവിനു മേൽ നടത്തിയ ഓപ്പറേഷൻ സക്സസ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം..ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകർക്കൊപ്പം പരിസ്ഥിതി ലോകവും കാത്തിരിക്കുന്നു ആ പുതിയ അതിഥിക്ക് വേണ്ടി..❤️
After everything we have achieved being humans.. Why is it difficult to save something important..
Sad…….But it’s true…
93 total views, 1 views today