0 M
Readers Last 30 Days

വളരെ മികച്ചൊരു കഥാതന്തുവിനെ ശരാശരി നിലവാരത്തിലേക്കൊതുക്കിയ അനുഭവം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
822 VIEWS

Sanuj Suseelan

അങ്ങനെ ഒടുവിൽ മാലിക് കണ്ടു. സിനിമ റിലീസായി ആദ്യത്തെ ആഴ്ചയിലെ റിവ്യൂകളുടെ പെരുമഴ കാരണം അമിത പ്രതീക്ഷയോടെയാണ് ഈ സിനിമ കണ്ടത്. അതുകൊണ്ട് അമിതമായിത്തന്നെ നിരാശപ്പെടേണ്ടിയും വന്നു. അപൂർവ്വം ചില രംഗങ്ങളുടെ സാങ്കേതിക മികവ് ഒഴിച്ച് നിർത്തിയാൽ പ്രമേയത്തിലും അവതരണത്തിലും ലോകോത്തരമായ മറ്റു പല സിനിമകളെയും ഓർമിപ്പിക്കുന്ന പൊള്ളയായ ഒരു ചിത്രമാണ് ഇതെന്ന് പറയാതെ വയ്യ. OTT പ്ലാറ്റ്ഫോമുകളിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഡാർക്ക് വെബ് സീരീസുകളുടെ ദൃശ്യഭാഷയാണ് അറിഞ്ഞോ അറിയാതെയോ ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ വേഷങ്ങൾ, കളർ സ്‌കീം, സിനിമാട്ടോഗ്രഫി എന്നിവയിലെല്ലാം ആ ഒരു സ്വാധീനം കാണാനുണ്ട്. ഇങ്ങനെ അപൂർവം ചില നല്ല കാര്യങ്ങൾ ഒഴികെ രണ്ടാമത് കാണാൻ ഒട്ടും തോന്നിപ്പിക്കാത്ത ഒരു സാധാരണ ചിത്രമായ മാലിക്കിനെ ബോളിവുഡിലെ വൻ തലകൾ പലതും അകമഴിഞ്ഞ് വാഴ്ത്തുന്നത് കണ്ടിട്ട് അതിശയം തോന്നി. ഏകദേശം ഇതേ പ്രമേയം വച്ച് തന്നെ എത്രയോ നല്ല സിനിമകൾ ബോളിവുഡിൽ വന്നിട്ടുണ്ട്.

May be an image of 1 person and beard

ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ദൈവത്തെ പോലെ കാണുന്ന ഒരു നേതാവും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന അധികാര മത്സരങ്ങളുടെയും കഥ ഒരുപാടു തവണ സിനിമയിൽ വന്നിട്ടുള്ളതാണ്. ഒടുവിൽ അയാളുടെ ഏറ്റവും അടുത്ത സുഹൃത്തോ ഭാര്യയോ മകനോ മകളോ പോലും അയാൾക്കിട്ടു പണി കൊടുക്കുന്ന തരം ക്ലൈമാക്‌സും നമ്മൾ കണ്ടിട്ടുണ്ട്. തമിഴ്, തെലുഗു ഭാഷകളിൽ ഇപ്പോളും അങ്ങനത്തെ സിനിമകൾ ചവറുപോലെ ഇറങ്ങുന്നുണ്ട്. അതുപോലൊരു ചട്ടക്കൂടാണ് ഈ സിനിമയ്ക്കുമുള്ളത്. എന്നാൽ അത്തരമൊരു കഥ ആവശ്യപ്പെടുന്ന ഡീറ്റൈലിംഗ് കഥാപാത്രങ്ങളുടെ കാര്യത്തിലില്ല എന്നതാണ് ഈ സിനിമയുടെ പാളിച്ച. പലരും ചൂണ്ടിക്കാണിച്ചത് പോലെ മാലിക് എങ്ങനെയാണ് റമ്ദാപ്പള്ളിയുടെ എല്ലാമായി മാറിയതെന്ന് വിശദീകരിക്കാൻ സിനിമ ശ്രമിച്ചിട്ടില്ല. പകരം അയാൾ ഒരു സംഭവമാണ് എന്ന് പറഞ്ഞങ്ങു സ്ഥാപിക്കുകയാണ്. വേസ്റ്റ് ഇടുന്നിടത്ത് സ്‌കൂൾ കെട്ടിയതുകൊണ്ടോ കടൽത്തീരത്തെ റോഡ് നിർമാണം തടഞ്ഞത് കൊണ്ടോ മാത്രമൊന്നും ഇത്രയും വലിയ ഒരു നേതാവ് പൊട്ടിമുളയ്ക്കില്ല. പ്രത്യേകിച്ച് അവിടെ രാഷ്ട്രീയക്കാരും വളരെ സജീവമാണ് എന്ന് കൂടി May be an image of 1 person, beard and sittingകാണിക്കുമ്പോൾ. അലി ഒരു കൊള്ളക്കാരനാണോ മാഫിയ ഡോൺ ആണോ അതോ ഒരു ജനനായകനാണോ എന്ന് ഉറപ്പില്ലാത്ത രീതിയിലാണ് ആ കഥാപാത്രത്തിന്റെ പോക്ക്. കഥയുമായി ഒരു ബന്ധവുമില്ലാത്ത , ആവശ്യമില്ലാത്ത പല സീനുകളും സിനിമയിലുണ്ട്. ആദ്യത്തെ അരമണിക്കൂർ തന്നെ നോക്കുക. ദിലീഷ് പോത്തനോടൊപ്പം വരുന്ന സുഹൃത്തിനെ പുറത്തിരുത്തി ബിരിയാണി തീറ്റിക്കുന്നതെന്തിനാണെന്നോ ആ പെൺകുട്ടി പയ്യനെ തല്ലുന്നതെന്തിനാണെന്നോ അതിനു പകരമായി നിമിഷ ആ കുട്ടിയെ അടുക്കളയിൽ വിളിച്ചു വരുത്തി വഴക്കു പറയുന്നതെന്തിനാണെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല. സർക്കാർ പദ്ധതികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി കാശുണ്ടാക്കുന്ന കൂട്ടത്തിന്റെ ആളല്ലേ താനെന്നു മാലിക് അബൂബക്കറിനോട് ചോദിക്കുന്നുണ്ടെങ്കിലും പിന്നീടും അയാളെ പൂർണമായും ഒഴിവാക്കാൻ മാലിക് ശ്രമിക്കുന്നില്ല. നല്ല ജനത്തിരക്കുള്ള ആറ്റുകാൽ പൊങ്കാല ദിവസം സ്മഗ്ലർ ചന്ദ്രനെ കൊല്ലാൻ ഉത്തരം വഴി ഇറങ്ങിയോടുന്ന അലിക്കയെ കണ്ടപ്പോൾ ഇയാൾ ശരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ എന്ന് പോലും സംശയം തോന്നാതിരുന്നില്ല. ഗോഡ്ഫാദറിലെ സീൻ കോപ്പി അടിക്കാനായി മാത്രമാണ് അലിക്ക അങ്ങനെ ചെയ്തതെന്ന് ദോഷൈകദൃക്കുകൾ പറയുന്നത് കേട്ടു. കോപ്പി അടിയുടെ കാര്യം പറയാനാണെങ്കിൽ കുറെയുണ്ട്. ആ ഭാഗത്തേയ്ക്ക് തല്ക്കാലം പോകുന്നില്ല. പിന്നീട് പോലീസുകാർ മാലിക്കിനെ കൊല്ലുന്ന കാര്യം ചർച്ച ചെയ്യുന്ന സീനുകൾ കണ്ടപ്പോളാണ് മുകളിലത്തെ ഓട്ടം എത്രയോ ഭേദമായിരുന്നു എന്ന് മനസ്സിലായത്. കല്യാണത്തിന് ബിരിയാണി വയ്ക്കാൻ നടത്തുന്ന ഒരുക്കങ്ങൾ പോലെ പരസ്യമായാണ് ആ സംസാരമൊക്കെ നടക്കുന്നത്. ജയിലിൽ വച്ച് നടത്താനുദ്ദേശിക്കുന്ന ഒരു കൊലപാതകത്തിന്റെ പ്ലാനിങ്ങിന് അല്പം ഗോപ്യത ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചത് തെറ്റാണോ ?

ഇതിലെ കലാസംവിധാനത്തെക്കുറിച്ചുള്ള കുറെ വീഡിയോസ് കണ്ടിരുന്നു. കളമശ്ശേരിയിലെ ഒരു പറമ്പിൽ ഉണ്ടാക്കിയ സെറ്റിൽ കടൽ കൂട്ടിച്ചേർത്തതിനെപ്പറ്റിയൊക്കെ സംവിധായകനും കലാ സംവിധായകനും വിശദീകരിക്കുന്നത് കണ്ടിരുന്നു. അവരുടെ ഭാവനയെയും കഷ്ടപ്പാടിനെയും ഒക്കെ അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, വല്ല അമച്വറിഷ് ആയ ഒരു സെറ്റായിട്ടാണ് എനിക്ക് തോന്നിയത്. സിനിമ തുടങ്ങുമ്പോൾ പെയിന്റിംഗ് പാർട്ണർ എന്ന പേരിൽ പ്രശസ്തമായ ഒരു പെയിന്റ് കമ്പനിയുടെ പേര് എഴുതി കാണിക്കുന്നുണ്ട്. അവർ പെയിന്റ് ഫ്രീയായി കൊടുത്തതുകൊണ്ടാണോ എന്തോ റമദാ പള്ളിയ്ക്ക് നല്ല തിളങ്ങുന്ന നിറമാണ്. ഫ്ലാഷ് ബാക്കിലും അതേ. എന്നാൽ കടപ്പുറത്ത് കൂടിയൊക്കെ കറങ്ങി നടന്നിട്ടുള്ളവർക്കറിയാം അതിലെ പൊരുത്തക്കേട്. കടലിനഭിമുഖമായോ വളരെയടുത്തോ ഉള്ള കെട്ടിടങ്ങളുടെ പുറം ചുമരിനെ കടൽക്കാറ്റ് വളരെ മോശമായി ബാധിക്കും. തിളക്കം മങ്ങിയും ഒരുതരം കരിമ്പൻ അടിച്ചത് പോലെയുമൊക്കെയാണ് അവിടെയുള്ള പഴയ കെട്ടിടങ്ങൾ ഉണ്ടാവുക. ഇപ്പോൾ വെതർ കോട്ട് നിറങ്ങൾ വന്നതിൽ പിന്നെ അതിനൊരു പരിഹാരമായിട്ടുണ്ട്. എന്നാൽ അവയ്ക്കു പോലും ഇത്രയും തിളക്കമുണ്ടാവില്ല. ബോട്ടോറിക്ഷയും അന്തർവാഹിനിയും ഒക്കെ കാണാൻ തരക്കേടില്ലെങ്കിലും കടപ്പുറത്തെ കുടിലുകളൊക്കെ അന്ന് രാവിലെ ഓല മേഞ്ഞുണ്ടാക്കിയ പോലെ ബ്രാൻഡ് ന്യൂ ആണ്.

ബോട്ട് സ്‌കൂട്ടറായി മാറുന്നത് സഹിക്കാവുന്നതേയുള്ളൂ. മിടുക്കനായ ഒരു ഫോർമാൻ വിചാരിച്ചാൽ സാധാരണ ഒരു വർക്ഷോപ്പിൽ പോലും അങ്ങനെയൊരു വാഹനം ഉണ്ടാക്കിയെടുക്കാം. പക്ഷെ ചെറ്യേ അന്തർവാഹിനിയിൽ കള്ളക്കടത്തു നടത്തുന്നതൊക്കെ പൊടിക്ക് ഓവറായിട്ടുണ്ട്. സത്യത്തിൽ ഇങ്ങനൊരു അന്തർവാഹിനി മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കൻ നേവി ഉപയോഗിച്ചിരുന്ന Alligator ഇതുപോലൊരു സാധനമായിരുന്നു. അതിന്റെ രൂപം തന്നെയാണ് ഇതിലെ അന്തർവാഹിനിക്കുമുള്ളത്. അകത്ത് നിറയെ ആളും ലോഡുമായി യമഹ എഞ്ചിൻ ഉപയോഗിച്ച് വെള്ളത്തിനടിയിൽ കൂടി പാഞ്ഞു പോകുന്ന ഒരു വസ്തുവായാണ് ഇതിലെ അന്തർവാഹിനിയെ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു സാധനം വെള്ളത്തിനടിയിൽ സ്റ്റെഡിയായി കിടന്നിട്ടു വേണം മോട്ടോർ വച്ച് അതിനെ പറപ്പിക്കാൻ എന്നോർക്കണം. വാട്ടർ ടാങ്കുകളിൽ വെള്ളം നിറച്ചും പുറത്തു കളഞ്ഞുമാണ് ഈ സാധനം പൊങ്ങുകയും താഴുകയും ചെയ്യുന്നതെന്നറിയാമല്ലോ. സങ്കീർണമായ അത്തരമൊരു യന്ത്രം പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഇവർ ഉണ്ടാക്കി കസ്റ്റംസിനെയും വെട്ടിച്ച് വെള്ളത്തിനടിയിൽക്കൂടി പപ്പടം പിടിക്കുന്നത് പോലെ ഓടിച്ചു പോകുന്നതൊക്കെ ഒരാവശ്യവുമില്ലാത്ത ഗിമ്മിക്കുകളായിരുന്നു. സിനിമയുടെ കലാസംവിധായകൻ സന്തോഷ് രാമൻ ആയതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. വളരെ ചെറിയ സൗകര്യങ്ങൾ ഉപയോഗിച്ച് ടേക്ക് ഓഫിലെ രംഗങ്ങൾ ഉജ്ജ്വലമായി അവതരിപ്പിച്ച അദ്ദേഹത്തെപ്പോലൊരു കലാസംവിധായകനിൽ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.

റമദാപള്ളിയിലെ മനുഷ്യരുടെ കഥയാണ് പറയുന്നത് എന്നവകാശപ്പെടുന്ന സിനിമയിലെ പല കഥാപാത്രങ്ങളും അവരവരുടെ സ്വന്തം സ്ഥലത്തെ ഭാഷയും രീതിയുമൊക്കെയാണ് എടുത്തു പെരുമാറിയിരിക്കുന്നത്. കഥ നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന് വ്യക്തമായി കാണിക്കുന്ന സ്ഥിതിക്ക് കഥാപാത്രങ്ങളിലും ആ നേറ്റിവിറ്റി കൊണ്ടുവരണം. നിർഭാഗ്യവശാൽ ഇതിലെ ഒറ്റക്കഥാപാത്രത്തിനും തിരുവനന്തപുരത്തുള്ളവരുടെ സംസാര ഭാഷയോ സ്വാഭാവ സവിശേഷതകളോ ഇല്ല. ഇന്ദ്രൻസും ശരത്തും ഒഴികെ. അതിനുള്ള കാരണം നിങ്ങൾക്കറിയാം. തള്ളേ, പിള്ളേ, തമ്മസിക്കൂല എന്നൊക്കെയുള്ള കുറച്ചു വാക്കുകൾ അവിടെയും ഇവിടെയും തിരുകിയാൽ തിരുവനന്തപുരം ഭാഷയാവില്ല. സുരാജ് വെഞ്ഞാറമൂട് പോപ്പുലറാക്കിയ പാറശ്ശാല മലയാളമാണ് അതെന്ന ധാരണയിലാവും ചിലപ്പോൾ ഇവർ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒരേ പ്രദേശത്തു ജനിച്ചു വളർന്നതാണെങ്കിലും ഈ സിനിമയിലെ പല കഥാപാത്രങ്ങളും പല സ്ലാങിലാണ് സംസാരിക്കുന്നത്. കഥ നടക്കുന്ന കാലഘട്ടത്തിനനുസൃതമായും അല്ല അവരുടെ ചില സംഭാഷണങ്ങൾ. പെട്ടെന്ന് ഓർമയിൽ വരുന്ന ഒരെണ്ണം പറയാം. പതിനഞ്ചു രൂപയ്ക്കു തങ്ങൾ വിൽക്കുന്ന പെർഫ്യൂമിന് ശരിക്കും എഴുപത്തിയഞ്ച് രൂപ വിലയുണ്ടെന്ന് റോസ്‌ലിൻ പറയുമ്പോൾ “ആരെയെങ്കിലും വിളിച്ചന്വേഷിക്കണ്ടേ ?” എന്നാണ് ഡേവിഡ് അലിയോട് ചോദിക്കുന്നത്. ലാൻഡ് ഫോൺ തന്നെ അപൂർവമായ അക്കാലത്ത് കടപ്പുറത്ത് ജനിച്ചു വളർന്ന ഡേവിഡിന്റെ വായിൽ നിന്ന് അങ്ങനെയൊരു ചോദ്യമുയരുമോ ? സംശയമാണ്. അതുപോലെ റോസ്ലിൻ സംസാരിക്കുന്നത് ശ്രദ്ധിക്കൂ. ഒന്നോ രണ്ടോ വാചകം തിരുവനന്തപുരം ഭാഷയിൽ പറഞ്ഞിട്ട് അടുത്ത ഡയലോഗിൽ “പോണേണ്”, “നിക്കണേണ്” എന്ന് കൊച്ചി ഭാഷയിലാണ് റോസ്ലിൻ സംസാരിക്കുന്നത്. പല പല സ്ലാങ്ങുകളുടെ ഒരു സൂപ്പർ മാർക്കറ്റാണ് നിമിഷയുടെ റോസ്‌ലിൻ. മാല പാർവതി അവതരിപ്പിച്ച കഥാപാത്രം മറ്റുള്ളവർക്കിടയിൽ നിൽക്കുമ്പോൾ വേറേതോ പ്രദേശത്തു നിന്ന് കടപ്പുറം കാണാൻ വന്ന ഒരാളെപ്പോലുണ്ട്. വസ്ത്രവിധാനം, മേക്ക്അപ്, മുടി എന്നിവ കൊണ്ടൊക്കെ അവർ വേറിട്ട് നിൽക്കുന്നു. പറയുമ്പോ എല്ലാം പറയണമല്ലോ. മാലിക്കിന്റെയും ഡേവിഡിന്റേയും ഫ്ലാഷ് ബാക്കിലെ മേക്കപ്പും വസ്ത്രവിധാനവും ഒക്കെ നല്ലതായിരുന്നു.

നേരത്തെ പറഞ്ഞത് പോലെ സ്പോൺസർമാരിൽ ഒരു പെയിന്റ് കമ്പനിയും ഉള്ളതുകൊണ്ട് സംവിധായകൻ ഇതിലെ രാഷ്ട്രീയമൊക്കെ നല്ലതുപോലെ വെളുപ്പിച്ചിട്ടുണ്ട്. റമദാപള്ളിയിലെ ഒരേയൊരു രാഷ്ട്രീയക്കാരൻ ഇസ്ലാം യൂണിയൻ ലീഗ് പ്രവർത്തകനായ അബൂബക്കർ മാത്രമാണ്. സ്വാഭാവികമായും ഈ സംഭവങ്ങൾക്കെല്ലാം ഉത്തരവാദിയും അബൂബക്കറും അയാളുടെ വർഗീയ പാർട്ടിയുമാണ് എന്നാണ് സ്ഥാപിക്കപ്പെടുന്നത്. കുപ്രസിദ്ധമായ ബീമാ പള്ളി വെടിവയ്പുമായി ഇതിനൊരു ബന്ധവുമില്ല എന്നൊക്കെ സംവിധായകൻ ആണയിടുന്നത് കണ്ടിരുന്നു. എന്തായാലും ബാക്കി ജനങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവരായതുകൊണ്ടു അതത്രയ്ക്കങ്ങട് ഏശിയിട്ടില്ല. ഏറ്റവും ഒടുവിൽ അഞ്ചോ പത്തോ സെക്കന്റ് മാത്രമുള്ള ഒരു സീനിൽ രാഷ്ട്രീയക്കാർ ആണ് ഈ കലാപം ശരിക്കും സൃഷ്ടിച്ചത് എന്ന് പേരിനു വേണ്ടി പറയുന്നുണ്ട്. എന്നാൽ ആരായിരുന്നു ആ രാഷ്ട്രീയക്കാർ എന്ന് തുറന്നു പറയാനുള്ള നട്ടെല്ല് ഇല്ലാഞ്ഞിട്ടാണോ ഭയന്നിട്ടാണോ എന്നൊന്നുമറിയില്ല. ആ ഭാഗമൊക്കെ വെടിപ്പായി വെളുപ്പിച്ചെടുത്തു.

ഈ സിനിമ കടുത്ത ഇസ്ലാമോഫോബിക് ആണെന്ന ആരോപണം അടിച്ചിറക്കിയത് ചിലപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാവും. അല്ലാതെ ഇതിൽ എന്ത് ഇസ്ലാമോഫോബിയ ആണുള്ളതെന്നു പിടികിട്ടുന്നില്ല. മതപരമായ കാരണങ്ങളാൽ ആയുധമെടുക്കുന്ന ആരെയും ഇതിൽ കാണിക്കുന്നില്ല. ഒന്നോ രണ്ടോ കഥാപാത്രങ്ങൾ വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത്, സ്വാർത്ഥ രാഷ്ട്രീയക്കാരുടെ കുത്തിത്തിരുപ്പിൽ വശംവദരായി തമ്മിൽ തല്ലുന്നു എന്നല്ലാതെ മത തീവ്രവാദികൾ ഓർക്കെസ്ട്രേറ്റ് ചെയ്യുന്ന ഒരു കലാപമല്ല ഇതിലുള്ളത്. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഒരു കോളനിയിലെ ചില കഥാപാത്രങ്ങൾ കള്ളക്കടത്തു നടത്തുന്നു എന്ന് കാണിച്ചാൽ ആ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നു എന്ന മട്ടിലുള്ള പരാതി പറച്ചിൽ അടിസ്ഥാനമില്ലാത്തതാണ്. തിരുവനന്തപുരത്ത് മാത്രമല്ല പലയിടത്തും ഇങ്ങനെയുള്ള കോളനികളുണ്ട്. അവയെ നിലനിർത്തുന്നത് രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഒക്കെ ചേർന്നാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ബീമാ പള്ളിയിലെ സംഭവം തന്നെ നോക്കുക. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പിന്നീട് വലിയ കലാപത്തിലേയ്ക്കും വെടി വെയ്പ്പിലേക്കുമൊക്കെ നയിച്ചത്. ബീമാപ്പള്ളി ഒരിടയ്ക്ക് സ്വന്തം ജമാ അത്തിലെ നൂറ്റമ്പതോളം കുടുംബങ്ങളെ ഊര് വിലക്കിയ ഒരു സംഭവം പണ്ട് കേട്ടിട്ടുണ്ട്. പള്ളിക്കമ്മിറ്റിക്കാർ തുടർന്ന് പോകുന്ന ചില മോശമായ പ്രവണതകളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് അക്ഷരാർത്ഥത്തിൽ ആ കുടുംബങ്ങളെ ഒറ്റപെടുത്തിയത് എന്നവർ പരാതി പറഞ്ഞിരുന്നു. പത്തു വർഷത്തോളം മുമ്പാണ് ഈ സംഭവം. എന്നാൽ അത്തരം സംഗതികളൊന്നും ഈ സിനിമയിലെ റമദാപള്ളിയിൽ ഇല്ല. സാത്വികരായ പള്ളിക്കമ്മിറ്റിക്കാരാണ് ഈ ചിത്രത്തിലുള്ളത്. സുനാമി പോലൊരു ദുരന്ത സമയത്ത് അവിടത്തുകാർ അമുസ്ലിങ്ങൾക്ക് അഭയം നൽകിയില്ല എന്നൊക്കെ കാണിക്കുന്നത് കുറച്ചു കടന്നു പോയി. അത്രയ്ക്കും മനുഷ്യത്വമില്ലാത്തവർ അവിടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.

അവിടെയുള്ള മനുഷ്യർ കള്ളക്കടത്തൊന്നും ചെയ്യാത്തവരാണ് , അവരെ സിനിമയിലൂടെ ആക്ഷേപിക്കുന്നു എന്നും കേട്ടിരുന്നു. ബീമാപ്പള്ളിയുടെ അടുത്ത് സാധനങ്ങൾ വാങ്ങാൻ ഒരു തവണയെങ്കിലും പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും അവിടെ എത്ര രൂപയുടെ വ്യാപാരമാണ് ഒരു ദിവസം നടക്കുന്നതെന്ന്. യാഥാർഥ്യങ്ങൾ , കയ്പേറിയതാണെങ്കിലും അംഗീകരിച്ചേ പറ്റൂ. അതാണ് തെറ്റ് തിരുത്തുന്നതിലെ ആദ്യ സ്റ്റെപ്. തിരുവന്തപുരത്തെ പല കടൽത്തീരങ്ങളും വ്യാപകമായി കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു എന്നത് വസ്തുതയാണ്. തമിഴ് പുലികൾ പണ്ട് ലങ്കയിൽ ശക്തരായിരുന്നപ്പോൾ അവർക്കു വേണ്ടി ഡീസലും ആയുധങ്ങളും വരെ ഇതുവഴി കടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ഒടുവിൽ തീരങ്ങളിലെ നിരീക്ഷണം ശക്തമാക്കിയതോടെയാണ് അതിനൊരു പരിധിവരെ ശമനമുണ്ടായത്. എന്നാൽ ഈ തീരത്തു താമസിക്കുന്ന പാവം മനുഷ്യരെ പല രീതിയിലും പുറം ലോകത്തുള്ളവർ ഇപ്പോളും ചൂഷണം ചെയ്യുന്നുണ്ട്. അവരുടെ അറിവില്ലായ്മയെയും എന്തിനോടും വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവ സവിശേഷതയെയും ബുദ്ധിപരമായി മുതലെടുക്കുന്നവരുണ്ട്. അങ്ങനെ പല സംഭവങ്ങളും കേട്ടിട്ടുണ്ട്. ഒരുദാഹരണം പറയാം. എട്ടോ പത്തോ വർഷം മുമ്പാണ്. ഒരിക്കൽ ഇപ്പറഞ്ഞ തുറകളിൽ വിദേശികളടങ്ങുന്ന നാൽപതു പേരുള്ള ഒരു സംഘം വന്നു സോപ്പ് വിതരണം ചെയ്തു. കുറച്ചു സോപ്പുകളും ഒരു മഗ്ഗും. ഇവർ സന്തോഷത്തോടെ അത് സ്വീകരിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് അലിഞ്ഞു തുടങ്ങിയ സോപ്പിനുള്ളിൽ ഒരു മൈക്രോചിപ്പ് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. മഗ്ഗിലും ഒളിപ്പിച്ച രീതിയിൽ ആ ചിപ്പുണ്ടായിരുന്നു. ഇത് കണ്ടു ഭയന്ന നാട്ടുകാർ ഒടുവിൽ പോലീസിനെ വിവരമറിയിച്ചു. അപ്പോളാണ് പോലീസും ഇതറിയുന്നത്. ആ സംഘത്തെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോളാണ് ഏതോ അന്താരാഷ്ട്ര കമ്പനിക്കു വേണ്ടി ഇവരുടെ സോപ്പുപയോഗത്തെക്കുറിച്ചും ശുചിത്വ പരിപാലനത്തെക്കുറിച്ചും പഠിക്കാനാണ് ഈ ഹൈ ടെക്ക് സർവേ നടന്നത് എന്നറിയുന്നത്. അന്ന് ആ സംഘത്തിലുണ്ടായിരുന്ന ഒരു മലയാളി ശാസ്ത്രജ്ഞ പറഞ്ഞത് ഇതേ കിറ്റുകൾ അവർ തീരദേശത്തുള്ള രണ്ട് ഏരിയകളിൽ വിതരണം ചെയ്തിരുന്നു എന്നാണ്. തുറയുടെ അപ്പുറത്തുള്ള “ക്രിസ്ത്യൻ ബെൽറ്റിലും” ഇത് കൊടുത്തിട്ടുണ്ട് എന്നവർ അന്ന് ഏഷ്യാനെറ്റിനോട് സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞു പോയി. തീരദേശത്തുള്ളവരുടെ ഹൈജീൻ ഹാബിറ്റ് പഠിക്കുമ്പോൾ മതപരമായ കാര്യങ്ങളും അവർ കണക്കിലെടുത്തിരുന്നു എന്ന് സ്പഷ്ടം. എന്നാൽ ഈ മൈക്രോ മൊഡ്യൂൾ ഇതല്ലാതെ വേറെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാതെ ഈ കേസ് അവസാനിച്ചു. എട്ടോ പത്തോ വർഷം മുമ്പുള്ള സംഭവമാണ്. ഇതുപോലെ ദുരൂഹമായ എത്രയോ സംഭവങ്ങൾ അവിടെ നടക്കുന്നുണ്ടാവും.

ജയിലിനു മുന്നിൽ വച്ച് ബോംബെറിയുന്ന ആ സീൻ പണ്ട് അട്ടക്കുളങ്ങരയിൽ നടന്ന ഒരു സംഭവം പുനരാവിഷ്കരിച്ചതാണ് എന്ന് ചിലരൊക്കെ എഴുതി കണ്ടിരുന്നു. എനിക്കിപ്പോളും ആ സംഭവം ഓർമയുണ്ട്. അവിശ്വസനീയമായ രീതിയിലാണ് ആ കൊലപാതകം നടന്നത്. LTTE കബീർ എന്ന കുപ്രസിദ്ധനായ ഒരു ഗുണ്ടയെയും മറ്റൊരു പ്രതിയെയും കോടതിയിലേക്ക് കൊണ്ട് പോകാനായി ഒരേ വിലങ്ങിൽ ബന്ധിച്ചുകൊണ്ടു പോലീസ് അവരെ സബ് ജയിലിൽ നിന്ന് പുറത്തേക്കിറക്കുകയിരുന്നു. ഉച്ചസമയത്താണ് സംഭവം. ഇയാളോട് മുൻ വൈരാഗ്യം ഉണ്ടായിരുന്ന അനിൽ എന്നൊരു ഗുണ്ടയും അയാളുടെ സുഹൃത്തായ സത്താറും കൂടി ജയിലിനു മുന്നിൽ കാത്തിരിക്കുകയായിരുന്നു. ഈ പ്രതികളെ വാതിൽ തുറന്നു അകത്തേയ്ക്കു കയറ്റാൻ മിനിറ്റുകൾ മാത്രമാണെടുക്കുക. ആ ഒരു ചെറിയ ഗ്യാപ്പിനുള്ളിൽ ഇവർ രണ്ടു പേരും കൂടി ബൈക്കിൽ ജയിലിന്റെ പടിഞ്ഞാറെ ഗേറ്റിനു മുന്നിൽ പാഞ്ഞെത്തി . നിമിഷങ്ങൾക്കുള്ളിൽ സഞ്ചിയിൽ നിന്നെടുത്ത പെട്രോൾ ബോംബ് സത്താർ കബീറിന്റെ തലയ്ക്കു പുറകിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. അട്ടക്കുളങ്ങര ജയിൽ ഗേറ്റ് കണ്ടിട്ടുള്ളവർക്കറിയാം മെയിൻ റോഡിൽ നിന്ന് ഗേറ്റിലേക്ക് മുപ്പതോ നാല്പതോ മീറ്റർ ദൂരമുണ്ട്. അവിടെ നിന്ന് കൃത്യമായി തലയുടെ പുറകിൽ തന്നെ മിലിറ്ററി പ്രിസിഷനിൽ അതെറിഞ്ഞു കൊള്ളിക്കണമെങ്കിൽ എത്രത്തോളം പരിശീലനം സിദ്ധിച്ചവരാണ് അവരെന്നോർക്കുക. മാരകമായ ശക്തിയോടെ പൊട്ടിത്തെറിച്ച ബോംബ് അയാളുടെ തലയുടെ പിൻഭാഗം തകർത്തു. അതിനു ശേഷം പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടതിനു പിന്നിലും സിനിമാക്കഥകളെ വെല്ലുന്ന പ്ലാനിങ് മികവുണ്ടായിരുന്നു. സിനിമയിൽ ഇത് തന്നെയാണോ ഉപയോഗിച്ചതെന്നറിയില്ല.

അഭിനേതാക്കളിലേക്കു വരാം. ഇതിലെ ടൈറ്റിൽ കഥാപാത്രമാണ് സുലൈമാൻ അലി എന്ന അലീക്ക. അയാളൊരു ഗ്യാങ്സ്റ്ററോ ഡോണോ ഒന്നുമല്ല. ആയിരങ്ങൾ ദൈവത്തെ പോലെ കാണുന്ന നേതാവാണ്. അവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുമാണ് അലീക്ക. ഇത്രയും ഹെവിയായ ആ കഥാപാത്രത്തിന് യോജിച്ച തെരഞ്ഞെടുപ്പായിരുന്നു ഫഹദ് എന്ന് തോന്നുന്നില്ല. അഥവാ ആ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതിലെ കുഴപ്പങ്ങൾ ഫഹദിനെയും ബാധിച്ചിരിക്കാം. യഥാർത്ഥ കാരണം നമുക്കറിയില്ലല്ലോ. സംഘട്ടന രംഗങ്ങളിൽ ഫഹദ് പുറത്തെടുക്കാറുള്ള സ്ഥിരം ഏക്ഷൻ ഇതിലുമുണ്ട്. ചന്ദ്രനെ കൊല്ലാൻ പോകുമ്പോൾ ആ ലിവർ എടുത്തു പുറകിൽ വച്ചിട്ട് വേറൊരു ദിശയിലേക്കു ദൃഷ്ടി തിരിച്ചു പോകുന്നതാണ് ഉദ്ദേശിച്ചത്. തല്ലു സീനുകളിൽ മിക്കതിലും ഫഹദ് ഇത് അവർത്തിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്രയും മിടുക്കനായ ഒരു ആക്ടർ സ്ഥിരമായി എക്സെന്ററിക് വേഷങ്ങളിൽ ഒതുങ്ങിപ്പോകുന്നതിൽ വിഷമമുണ്ട്. ഡയമണ്ട് നെക്ക്ലേസിലെയും ചാപ്പ കുരിശിലേയും പോലുള്ള അർബൻ വേഷങ്ങളും അദ്ദേഹം ഇടയ്ക്കു ചെയ്യണം എന്നാണഭിപ്രായം. ജലജയെപ്പോലുള്ള ഒരു അഭിനേതാവിനെ ആവശ്യമുള്ള റോളൊന്നുമല്ല ജമീലയെങ്കിലും അവരെ വർഷങ്ങൾക്കു ശേഷം സ്‌ക്രീനിൽ കാണാൻ പറ്റി എന്നതൊരു സന്തോഷമാണ്. വിനയ് ഫോർട്ടും ജോജുവും ദിലീഷും ദിവ്യപ്രഭയും അവരുടെ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ഡയലോഗ് ഡെലിവെറിയിലെ പ്രശ്നങ്ങൾ ഒഴിച്ചാൽ നിമിഷയും നന്നായിരുന്നു. എന്നാൽ പ്രായം ചെന്ന റോസ്‌ലിന്റെ ഭാഗത്തൊക്കെ നിമിഷയും ആ റോളിൽ ഒരു മിസ്കാസ്റ്റ് ആയിരുന്നെന്നു തോന്നിച്ചു. ഇതിലെ ഏറ്റവും മികച്ച പ്രകടനം ഡേവിഡിന്റെ മകന്റെ വേഷം ചെയ്ത സനൽ അമന്റേത് ആയിരുന്നു. ആ കഥാപാത്രത്തിന്റെ മാനസികമായ അസ്വസ്ഥതകൾ സനൽ നന്നായി അവതരിപ്പിച്ചു.

പ്രേക്ഷകനെ അമ്പരപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ഉൾക്കൊള്ളിച്ചിട്ടുള്ള ചില സീനുകൾ ചിത്രത്തിലുണ്ട്. ബോംബെറിയുന്നതും അൻവർ അലിയെ കാറിടിച്ചിട്ടു പോകുന്ന സീനും ഒക്കെ ഉദാഹരണം. മഹേഷ് നാരായണന്റെ സ്ട്രോങ്ങ് ഏരിയ അതാണെന്ന് തോന്നുന്നു. ടേക്ക് ഓഫിലെ ഇറാഖ് സീനുകൾ ശ്രദ്ധിച്ചിട്ടില്ലേ ? പല പല ഡോക്യൂഫിലിമുകളിലും കണ്ടിട്ടുള്ള രംഗങ്ങൾ മലയാള സിനിമയുടെ പരിമിതികളിൽ നിന്നുകൊണ്ട് മനോഹരമായി പുനഃസൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ സെർച്ചിങ് എന്ന സിനിമയുടെ സ്വാധീനം കാണാമെങ്കിലും സീ യു സൂണും നല്ലൊരു ശ്രമമായിരുന്നു. ഗോഡ്ഫാദറിലും നായകനിലും ഒക്കെ വന്നതാണെങ്കിലും ഇതിലെ സമാനമായ രംഗങ്ങളും നന്നായി എടുത്തിട്ടുണ്ട്. പക്ഷെ പ്രചോദനവും കോപ്പിയടിയും തമ്മിലുള്ള വ്യത്യാസം വളരെ വളരെ നേർത്തതാണ് എന്നദ്ദേഹം ഓർത്താൽ കൊള്ളാം. വളരെ സത്യസന്ധമായി സിനിമ ചെയ്യുന്നവരെ പോലും ചെറിയ സമാനതകളുടെ പേരിൽ കോപ്പിയടിക്കാരൻ എന്ന് വിളിക്കുന്ന കാലമാണ്. ഈ മൂന്നു സിനിമകളിലും ഉപയോഗിച്ചത് പോലെയല്ലാതെ നേറ്റീവ് ആയ ഒരു തീം അദ്ദേഹം പരീക്ഷിച്ചാൽ അത് പൊളിക്കും എന്നാണ് തോന്നുന്നത്. സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണം, മഹേഷിന്റെ എഡിറ്റിംഗ്, സുഷിൻ ശ്യാമിന്റെ സംഗീതം എന്നിവയൊക്കെ വളരെ നല്ല രീതിയിൽ സിനിമയെ സഹായിക്കുന്നുണ്ട്. ഇതിലെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് ആരാണെന്നറിയില്ല. ഫ്ലാഷ്ബാക്കിലെ അവരുടെ വേഷങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട്. അന്നത്തെ ചെറുപ്പക്കാരുടെയിടയിൽ ഹിറ്റായിരുന്ന ഡിസൈനുകളിലുള്ള ഷർട്ടുകളും സാരികളും ഒക്കെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. മേക്കപ്പും കൊള്ളാം.

ഈ സിനിമയെ വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രമെഴുതിയ കുറിപ്പല്ല ഇത്. ക്ലൈമാക്സ് ഒഴികെ കഥയിലേക്ക് നമ്മളെ വൈകാരികമായി അടുപ്പിച്ചു നിർത്തുന്ന ഒന്നും ഈ ചിത്രത്തിലില്ല. അലീക്കയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതി ഒരു ഘട്ടത്തിലും പ്രേക്ഷകനിൽ ഉണ്ടാവുന്നില്ലെങ്കിൽ അതിനർത്ഥം ആ കഥാപാത്രം അവനുമായി കണക്ട് ആയില്ലെന്നാണ്. ചിത്രത്തിലെ ഒരു പ്രധാന ട്രാക്ക് ആകേണ്ടിയിരുന്ന ഡേവിഡ് ക്രിസ്തുദാസും അലിയും തമ്മിലുള്ള ഗാഢമായ സൗഹൃദം വഷളാവുന്നതും ഒട്ടും ഓർഗാനിക് ആയല്ല അവതരിപ്പിച്ചിരിക്കുന്നത്. ഏതു തട്ടുപൊളിപ്പൻ സിനിമയായാലും അത് നമ്മളെ സ്പർശിക്കുന്നത് മനുഷ്യബന്ധങ്ങളെ സത്യസന്ധമായി സമീപിക്കുമ്പോളാണ്. അങ്ങനെ നോക്കുമ്പോൾ വളരെ മികച്ചൊരു കഥാതന്തുവിനെ ശരാശരി നിലവാരത്തിലേക്കൊതുക്കിയ അനുഭവമായിരുന്നു മാലിക്. ഒറ്റ തവണ മാത്രം കാണാനുള്ള സിനിമ.

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്