Sex And Health
ഒരുങ്ങിയിരിക്കുക തിരിച്ചടി ഏറ്റുവാങ്ങാന്‍ – അവസാനഭാഗം – [ലൈംഗിക വിപണി – 7]
മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോ ഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ് മനോരോഗ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
140 total views, 1 views today

മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോ ഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ് മനോരോഗ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
ഇതൊരു മനോ വൈകല്യംതന്നെയാണ്. ഓരോരുത്തരില്‍ വ്യത്യസ്ഥ നിലയിലാണതിന്റെ തോത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ കുട്ടികളെ വേട്ടയാടുകതന്നെ ചെയ്യും. ഇവരുടെ മനോനില വഷളായേക്കാം. ഇതുമൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ അനവധിയാണ്. വിഷാദരോഗം, ഹിസ്റ്റീരിയ, പഠനത്തില്‍ ശ്രദ്ധ കുറയുക. തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍. അതില്‍നിന്നും അവരെ മുക്തരാക്കിയെടുക്കാന്‍ ശ്രദ്ധാപൂര്‍ണമായ പരിചരണവും ശാസ്ത്രീയമായ ഇടപെടലുകളും അത്യാവശ്യമാണ്. ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. പ്രത്യേകിച്ചും പീഡനത്തിനിരയാക്കിയ ആളിന്റെ സമപ്രായക്കാരെ കാണുമ്പോള്‍. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ഉറക്കത്തില്‍ അറിയാതെ മൂത്രം ഒഴിക്കും. കൗണ്‍സിലിങും കൃത്യമായ ചികിത്സയും കിട്ടിയില്ലങ്കിലോ ജീവിതകാലം മുഴുവന്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടിയും വരും. കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്കുമാര്‍ പറയുന്നു.
പീഡോ ഫീലിയമൂലം വിഷാദരോഗിയായി തീരുന്ന കുട്ടിയുടെ മനസ് കതകിനിടയില്‍ കിടന്ന് ചതഞ്ഞ വിരല്‍ പോലെയാണ്. പഴുത്ത് വീങ്ങിയ കൈവിരലിനെ എങ്ങനെയാണോ നമ്മള് തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച് പരിപാലിക്കുന്നത് അതുപോലെയാവണം അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതെന്നാണ് പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റായ ഡോ കെ അനിലിന്റെ അഭിപ്രായം. തീയില്‍ കുരുത്തവര്‍പോലും വിഷാദരോഗം വന്നാല്‍ വാടിപോകുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഇതേക്കുറിച്ചൊന്നും സമൂഹം ചിന്തിക്കുന്നില്ല. പ്രകൃതി നിയമത്തിനു വിരുദ്ധമായ ലൈംഗിക ജീവിതം മനുഷ്യന് മാത്രമാണ് നയിക്കുന്നതെന്നും മറ്റു ജീവജാലങ്ങളിലൊന്നും ഈ പ്രവണതയില്ലെന്നും സൈക്കോളജിസ്റ്റായ പ്രൊഫ മുഹമ്മദ് ഹസന് പറയുന്നു. വിചിത്രമാണ് സ്വവര്‍ഗാനുരാഗികളുടെ മനസ്. ലൈംഗികത എല്ലാവരിലും ഒരുപോലെയല്ല. ലൈംഗികതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന ഇക്കിളിപ്പെടുത്തുന്ന കൗമാരത്തില്‍ കുട്ടികള്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആസ്വദിച്ചതെങ്കില്‍ അവര്‍ അത്തരക്കാരായി മാറാന്‍ സാധ്യതയേറെയാണ്. അവരില്‍ പലര്‍ക്കും ദാമ്പത്യജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കാറുമില്ല. അദ്ദേഹം പറയുന്നു.
- മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക് [ലൈംഗിക വിപണി-1]
- ഒരേ പങ്കാളികള്‍; ഭാര്യക്കും ഭര്‍ത്താവിനും [ലൈംഗിക വിപണി-2]
- പാപം ചെയ്യാത്തവരില്‍ ആരുണ്ട് കല്ലെറിയാന്‍? [ലൈംഗിക വിപണി-3]
- അബ്ബാസ്, അജ്മല്‍, ജുനൈസ് കുട്ടിപ്രഭുക്കള്‍ക്ക് പകര്‍ത്താനുള്ള പാഠം [ലൈംഗിക വിപണി-4]
- ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍ [ലൈംഗിക വിപണി-5]
- ചികിത്സയുള്ള വൈകല്യം; ചികിത്സക്കെത്താതെ മനോരോഗികള്‍ [ലൈംഗിക വിപണി-6]
- ഒരുങ്ങിയിരിക്കുക തിരിച്ചടി ഏറ്റുവാങ്ങാന്‍ [ലൈംഗിക വിപണി-7]
മലബാറില്‍ സ്വവര്‍ഗ രതിക്കാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ഇദ്ദേഹത്തിന്റെ നിരീക്ഷണമിങ്ങനെയാണ്. ജനസംഖ്യയില്‍ കൂടുതലുള്ള മുസ്ലിംകള് മാംസ ബുക്കുകളാണ്. മാംസാഹാരം കഴിക്കുന്നവര്‍ക്ക് ലൈംഗിക വികാരം കൂടുതലുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബ്രാഹ്മണരിലും സസ്യബുക്കുകളായവരിലും അത്രതന്നെ കാണുന്നില്ല. ഭാര്യയുമായി ആഴ്ചയിലൊരിക്കല്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ പോരെ എന്നുപോലും ചോദിക്കുന്ന ബ്രാഹ്മണര്‍ തന്റെയടുക്കല്‍ ചികിത്സതേടിയെത്താറുണ്ട്. എന്നാല്‍ മുസ്ലിംകളുടെകാര്യം അതല്ലെന്നും അദ്ദേഹം പറയുന്നു.
സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹാതോവര്‍ രാഷ്ട്രത്തിലെ ഔദ്യോഗിക നിയമോപദേഷ്ടാവിന്റെ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട കാള്‍ ഉള്‍ച്ചിറസ് ആയിരുന്നു ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗി. ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച അദ്ദേഹം ഇങ്ങനെയായിത്തീരാന്‍ കാരണം ചെറുപ്പത്തില്‍ കുതിരസവാരി പഠിപ്പിക്കാനെത്തിയ ആളില്‍ നിന്നുണ്ടായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം തുറന്ന് എഴുതിയിട്ടുണ്ട്.
ബ്രിട്ടനിലെ വിഖ്യാത എഴുത്തുകാരിയായിരുന്ന വെര്‍ജീനിയ വൂള്‍ഫിന്റെ ജീവിതത്തില്‍ മനോരോഗത്തിന്റെ നീണ്ട ചരിത്രം തന്നെയുണ്ടായിരുന്നു. അവര്‍ വിവാഹിതയായെങ്കിലും തികഞ്ഞ പരാജയമായിരുന്നുവത്. സ്വവര്‍ഗരതിയിലേക്കും അവര്‍ നടന്നടുത്തു. വിഷാദത്തിന്റേയും മനോരോഗത്തിന്റേയും പിടിയിലേക്കവരെ നയിച്ചതും ഒടുവില്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതും ബാല്യത്തിലുണ്ടായ പീഡനങ്ങളായിരുന്നു. ആറുവയസുമുതല്‍ അര്‍ധ സഹോദരന്‍മൂലം നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു അവര്‍. ആ അനുഭവത്തിന്റെ തിക്ത സ്മരണകളായിരുന്നു ജീവിതത്തിലുടനീളം അവരെവേട്ടയാടിയത്. തന്റെ ബന്ധുക്കളായ മൂന്ന് പെണ്‍കുട്ടികളും ഇതുപോല പീഡനങ്ങള്‍ക്കിരയായിരുന്നതായും അവര്‍ക്കൊരിക്കലും ആ ദുരന്തത്തില്‍ നിന്നും കരകയറാനായിരുന്നില്ലെന്നും അവരുടെ ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്.
കോഴിക്കോട്ടെ സുരക്ഷയില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചികിത്സതേടിയെത്തുന്നവരില്‍ വലിയൊരു ശതമാനത്തിനും പറയാനുള്ളത് പ്രകൃതിവിരുദ്ധ പീഡനത്തിന്റെ കഥകളാണെന്ന് പ്രൊജക്ട് ഡയറക്ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. മയക്കുമരുന്നുമായി വലിയ ബന്ധമാണ് സ്വവര്‍ഗരതിക്കുള്ളത്. ഹോമോസെക്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ലഹരി ഉപയോക്താക്കളുമുള്ളത്.
കുട്ടികളെ എല്ലാവരെയും ഇവര്‍ മദ്യം കടിപ്പിക്കുന്നു. മയക്കുമരുന്ന് കഴിപ്പിക്കുന്നു. വിചിത്രമായ സെക്സ് ആസ്വദിക്കുന്നതിനും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണെത്രെ ഇത്. എന്നാല്‍ ലഹരി ഉപയോഗത്തിലൂടെ ലൈംഗിക ശേഷി വര്‍ധിപ്പിക്കാനാവില്ലെന്ന് മാത്രമല്ല ആത്യന്തികമായി നശിക്കുകയാണ് ചെയ്യുകയെന്ന് കേരളത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും ലഹരി കുത്തിവെക്കുന്നവര്‍ക്കിടയിലും പ്രവര്‍ത്തനം തുടങ്ങിയ സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്റ് ഡവലെപ്പ്മെന്റിന്റെ പ്രൊജക്ട് ഓഫീസര്‍ അഡ്വ. ഇറ്റോ തോമസ് പറയുന്നു.
വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്നാണ് അദ്ദേഹമിത് പറയുന്നത്. അതുമാത്രമല്ല, മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
പത്തു വര്‍ഷത്തോളമായി ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സാ രംഗത്തു തുടരുന്ന കോഴിക്കോട്ടെ ഡോക്ടര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായത്തില്‍ മുന്‍ കാലത്തെ അപേക്ഷിച്ച് ഫീഡോഫീലിയ ഭീകരമായി വര്‍ധിച്ചിട്ടുണ്ട്. ഇവരേയും സ്വവര്‍ഗാനുരാഗികളെയും സമീപ്പിക്കുന്നവര്‍ സുരക്ഷിതമായ മാര്‍ഗത്തിലൂടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ഇത് എച്ച് ഐ വി അടക്കമുള്ള നിരവധി ലൈംഗികരോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധിപ്പേര്‍ ചികിത്സതേടിയിയെത്തുന്നു. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാളുകള്‍ ഇത്തരം രോഗങ്ങളുമായി നരകിച്ച് ജീവിക്കുന്നവരുണ്ട്. അവരൊന്നും പുറത്തേക്ക് വരുന്നേയില്ല. ആ അവസ്ഥ ഭീകരമാണ്. ഇത് മറ്റുള്ളവരില്‍കൂടി രോഗം പകര്‍ത്താനെ ഉപകരിക്കൂ…അദ്ദേഹം ചൂണ്ടികാട്ടുന്നു.
ഗുദഭാഗത്തെ ചര്‍മം വളരെ ലോലമായതാണ്. ഇതുമൂലം എളുപ്പത്തില്‍ മുറിവുണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല ഇവിടുത്തെ ചര്‍മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷിയും കുറവാണ്. സ്വവര്‍ഗ ഭോഗികളില്‍ എച്ച് ഐ വി വേഗത്തില്‍ പകരാനുള്ള അപകട സാധ്യതയാണിതെല്ലാം. ഇവരില്‍ രതിജന്യരോഗങ്ങളായ പാപ്പിലോമ, അണുബാധ, ഗൊണേറിയ, സിഫിലീസ്, ഹെര്‍പ്പിസ്, തുടങ്ങിയ വ്രണങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വൈകും. ഇതും അപകടമാണ്. ഇതുകൊണ്ടെല്ലാം സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങളും എച്ച് ഐ വിക്കുമുള്ള സാധ്യതയും ഇരട്ടിയാക്കുന്നുണ്ട്.
ഈ സാധ്യതകളെ സ്വര്‍വഗാനുരാഗികളോ അവര്‍ക്കായി നിലകൊള്ളുന്ന സംഘടനകളോ തള്ളിക്കളയുന്നില്ല. സ്വവര്‍ഗരതി നിയമം കൊണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും കേരളീയ സമൂഹമതിനെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ഒരിക്കലും ലൈംഗിക രോഗങ്ങള്‍ക്കായി ചികിത്സ തേടിവരില്ല. ഇനി തയ്യാറാവുന്നവര്‍ക്ക് തന്നെ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളും കുറവാണ്. ഇതെല്ലാം പ്രശ്നങ്ങള്‍ ഗുരുതരമാക്കുകയാണ്.
സദാചാര പ്രാസംഗികരായ മലയാളികള്‍ക്കെല്ലാം ഇത് വെറുമൊരു തമാശ. ഇന്ന് ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആണ്‍കുട്ടികളെയാണ്. ഈ ഞരമ്പുരോഗം മലയാളിയുടെ കുടുംബജീവിതത്തെ തന്നെ മാറ്റിപ്പണിയുകയാണിപ്പോള്‍. പീഡനത്തിനിരയാകുന്നവരോ ആസുരകാലത്തെ രാജകുമാരന്മാരായി വാഴുന്നു. എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.ഇപ്പോഴും ഉറക്കം നടിച്ചിരിക്കുന്നവര്‍ക്കുള്ള പാഠങ്ങളാണ് ഇതെല്ലാം. ഇനിയെങ്കിലും ഉണര്‍ന്നിരിക്കുക. കുഞ്ഞുങ്ങളെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാവാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്. മക്കളുടെ മനസ് കാണുക. അവര്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത് വിഷയത്തിനും കാത്കൊടുക്കുക. മനസ് തുറന്ന് ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്ജനത്തിന്റെ വാതില്‍ത്തുറക്കപ്പെടും.
അവര്‍ ഒരുകെണിയിലും അകപ്പെടാതിരിക്കാന്‍ കണ്ണും കാതും തുറന്നിരിക്കുക. രക്ഷിതാക്കളെയും സമൂഹത്തെയും ഒരുപോലെ ബോധവത്കരിക്കുക. അതെ ചെയ്യാനുള്ളൂ…
141 total views, 2 views today