0 M
Readers Last 30 Days

മാഫിയകളിൽ നിന്ന് രക്ഷനേടാൻ കഴിഞ്ഞ 10 വർഷമായി ഒളിവ് ജീവിതം നയിക്കുന്ന പത്രപ്രവർത്തകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
397 VIEWS

Sigi G Kunnumpuram എഴുതിയത് വായിക്കാം കടപ്പാട് Pscvinjanalokam

1979 സെപ്തംബര്‍ 22 ന് ഡോക്ടര്‍ ലൂയിജി സാവിയാനോയുടെയും യഹൂദവംശജയായ മിറിയം ഹഫ്തറുടെയും മകനായി നേപ്പിള്‍സില്‍ ജനിച്ച റോബര്‍ട്ടോവിന് തത്വചിന്തയിലും കവിതയിലുമായിരുന്നു താല്‍പ്പര്യം. മാതാപിതാക്കളുടെ പ്രേരണയാല്‍ സയന്‍സ് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും കോളേജില്‍ എത്തിയപ്പോള്‍ റോബര്‍ട്ടോ തന്റെ ഇഷ്ടവഴിക്കു പോയി. ഫെഡറിക്കോ സര്‍വ്വകലാശാലയില്‍ തത്വചിന്ത പഠിച്ചു. 2002-ല്‍ പത്രപ്രവര്‍ത്തനം തൊഴിലാക്കിയത് സാഹിത്യത്തോടുള്ള ആഭിമുഖ്യം മൂലമായിരുന്നു. ജന്മനാട്ടിലെ സ്ഥിതിഗതികള്‍ തന്റെ സമനില തെറ്റിച്ചുകളഞ്ഞെന്ന് സാവിയാനോ കുറിക്കുന്നു. ”കൊള്ളക്കാര്‍ വാഴുന്ന നാട്ടില്‍ മുട്ടുകാലില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം നിവര്‍ന്നു രണ്ടുകാലില്‍ നിന്ന് മരിക്കുന്നതാണെന്ന് തോന്നി. അതിന് ഇത്രത്തോളംവില നല്‍കേണ്ടി വരുമെന്ന് കരുതിയില്ല. ഗൊമോറ എഴുതിയതില്‍ മനുഷ്യനെന്ന നിലയില്‍ ഖേദിക്കുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എന്ന നിലയില്‍ അഭിമാനിക്കുകയും അളവറ്റ് ആനന്ദിക്കുകയും ചെയ്യുന്നു.”

നേപ്പിള്‍സ് നഗരത്തിനു വെളിയില്‍ കാസല്‍ ഡി പ്രിന്‍സിപ്പെ എന്നൊരു ചെറുപട്ടണമുണ്ട്. അവിടെ അഗ്രോ അവെര്‍സാനോ പ്രദേശം പുറമെ ശാന്തവും മനോഹരവുമാണ്. ബാല്യം മുതല്‍ റോബര്‍ട്ടോ സാവിയാനോ കണ്ടുവളര്‍ന്ന നാട്. ഹോളിവുഡ് സിനിമാതാരങ്ങളുടെ ഭവനങ്ങളെ വെല്ലുന്ന രമ്യഹര്‍മ്മങ്ങള്‍ അടുത്തകാലത്ത് അഗ്രോ അവര്‍സാനോയില്‍ ഉയര്‍ന്നുവന്നു. ഗ്രാമങ്ങളിലെ ചതുപ്പുനിലങ്ങളെല്ലാം യൂറോപ്പിന്റെ പലഭാഗങ്ങളില്‍ നിന്ന് എത്തിച്ച വിഷമാലിന്യങ്ങള്‍ കൊണ്ട് നികത്തി വലിയ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. നാട്ടിലെ കൗമാരപ്രായക്കാരും യുവാക്കളും കൂട്ടത്തോടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ ആവേശത്താല്‍ പഠനം നിര്‍ത്തി പലപല പണികളില്‍ ഏര്‍പ്പെട്ടു. ചില സംഘടനകളും സ്ഥാപനങ്ങളും അവരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്കിടയില്‍ നിന്ന് ചെറുചട്ടമ്പികളും തന്റേടികളും തല ഉയര്‍ത്തി. ചാവേറുകളുടെ വീര്യത്തോടെ തീവ്രമായി സംസാരിക്കുന്നവര്‍. എന്തിനും സന്നദ്ധരായവര്‍. മാതാപിതാക്കളെപ്പോലും പണംവാരിയെറിഞ്ഞു ഭയപ്പെടുത്തിയ മക്കള്‍.

gghhhh 1

റോബര്‍ട്ടോ സാവിയാനോ തന്റെ നാട്ടില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ജീവിതമാറ്റങ്ങളെ സശ്രദ്ധം നിരീക്ഷിച്ചു. സിനിമയെയും കച്ചവടത്തെയും രാഷ്ട്രീയത്തെയും ഭരണകൂടത്തെയും സ്വാധീനിക്കുന്ന ഒരു വിധ്വംസക ശക്തി ജീവിതത്തിന്റെ സകലമേഖലകളിലും വളര്‍ന്നുവരുന്നത് സാവിയാനോ കണ്ടു. ‘കരോറ’ എന്ന പേരില്‍ നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു മഫിയ സംഘത്തിലെ രണ്ടു മൂന്നു തലവന്‍മാരുടെ മത്സരപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ജീവിതവ്യതിയാനങ്ങളുടെ അടിസ്ഥാനകാരണമെന്ന് മനസ്സിലാക്കുന്നു. ശാന്തമായ ഗ്രാമജീവിതം സംഘര്‍ഷഭരിതമായി, പൊതുനിരത്തുകള്‍ പുതുവാഹനങ്ങള്‍ കൊണ്ട് ശ്വാസംമുട്ടി. പ്രഭാതങ്ങള്‍ പതിവായി മനുഷ്യച്ചോരകണ്ടു ഭയന്നു. അധികാരകോയ്മകള്‍ക്കായി മാഫിയ സംഘങ്ങള്‍ പതിവായി ഏറ്റുമുട്ടുന്നത് നിയമപാലകര്‍ അവഗണിക്കുന്നു. പത്രപ്രവര്‍ത്തകനായ റോബര്‍ട്ടോ സാവിയാനോ തന്റെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരമായ മാറ്റങ്ങളുടെ ഉള്ളുകളികളെക്കുറിച്ച് റിപ്പോര്‍ട്ടുകളും ഫീച്ചറുകളും ലേഖനങ്ങളും എഴുതി. വരുമോരോ ലേഖനം, വന്നപോലെ പോകും എന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ നാട്ടിലെ കോടതി സാവിയാനോ എഴുതിയ മാഫിയ വിരുദ്ധ കുറിപ്പുകള്‍ ശ്രദ്ധിച്ചു. പലതും നിയമജ്ഞര്‍ ഹര്‍ജികളാക്കി. തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ സാവിയാനോയോട് കോടതി ആവശ്യപ്പെട്ടു. അങ്ങനെ നേപ്പിള്‍സിലെ ഭരണകൂടം സാവകാശം കണ്ണുതുറന്നു തുടങ്ങി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും എന്ന നിലയില്‍ അദ്ദേഹത്തിന് ചെറിയ സംതൃപ്തി തോന്നി. പ്രയത്‌നങ്ങള്‍ പാഴായില്ലല്ലോ.

അഞ്ചുകൊല്ലത്തെ കഠിനാധ്വാനത്തിലൂടെ സാഹസികമായി ശേഖരിച്ച തെളിവുകളും വിവരങ്ങളും പലപ്പോഴായി എഴുതിയ വിവിധ റിപ്പോര്‍ട്ടുകളിലും ലേഖനങ്ങളിലും ചിതറിക്കിടന്നു. അവയെല്ലാം സ്വരൂപിച്ച് ഏറ്റവും പുതിയ സംഭവവിശേഷങ്ങളും ചേര്‍ത്ത് തന്റെ നാടിന്റെ അന്തരംഗങ്ങളില്‍ നടക്കുന്ന കഥകള്‍ കൂടുതല്‍ തീവ്രമായി പുറംലോകത്തെ അറിയിക്കണമെന്ന് റോബര്‍ട്ടോ സാവിയാനോ തീരുമാനിച്ചു. കാമോറ എന്ന മഫിയ സംഘത്തെ സൂചിപ്പിക്കുന്ന തരത്തില്‍ 2006 മാര്‍ച്ചില്‍ ‘ഗൊമോറ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ‘നേപ്പിള്‍സിലെ സംഘടിത കുറ്റവാളികളുടെ രാഷ്ട്രാന്തര സാമ്രാജ്യത്തിലേക്ക് ഒരു ഏകാന്തയാത്ര’ എന്നാണ് പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗൊമോറ എന്ന തലക്കെട്ടിനെ വിശദീകരിച്ചിട്ടുള്ളത്. ലത്തീന്‍ഭാഷയില്‍ ഇറങ്ങിയ ആദ്യപതിപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടരദശലക്ഷം പ്രതി വിറ്റുപോയി. ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ് അടക്കം വിവിധ ഭാഷകളില്‍ 52 രാജ്യങ്ങളില്‍ ഗൊമോറ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനകം ഒരുകോടിയോളം പ്രതികള്‍ വിവിധ രാജ്യങ്ങളിലായി പ്രചരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ഗ്രന്ഥകാരന്‍ നേരിട്ട ജീവിതവിഷമങ്ങളും ദുരിതങ്ങളും പുസ്തകത്തില്‍ വിവരിക്കുന്ന കഥകളേക്കാള്‍ ഭയാനകമാണെന്നു പറയണം.
പത്രവാര്‍ത്തകളും ലേഖനങ്ങളും സാധാരണ ജനങ്ങളില്‍ വലിയ സ്വാധീനമൊന്നും ഉണ്ടാക്കില്ലെന്ന സങ്കല്‍പ്പത്തില്‍ റോബര്‍ട്ടോ സാവിയാനോയെ ആദ്യമൊക്കെ മഫിയ സംഘം അവഗണിച്ചു. കോടതി നിയമപരമായി ഇടപെടാന്‍ തുടങ്ങിയപ്പോഴും ഈ ശക്തികളില്‍ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഇടവകയിലെ പുരോഹിതന്‍ കാമോറ ഭീകരരുടെ ഇടപെടലുകളെ പരസ്യമായി വിമര്‍ശിക്കുകയും സാവിയാനോയുടെ ലേഖനങ്ങള്‍ വായിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയും ചെയ്തു. ഒട്ടും വൈകിയില്ല, ദേവാലയ പരിസരത്ത് ഒരു പ്രഭാതത്തില്‍ പാവപ്പെട്ട ആ പുരോഹിതന്റെ മൃതദേഹം ചോരയില്‍ കുളിച്ചുകിടന്നു. കാമോറ മാഫിയയെക്കുറിച്ചുള്ള സത്യങ്ങള്‍ പുസ്തകമാക്കി പുറംലോകത്തെ അറിയിക്കണമെന്ന് സാവിയാനോ ഉറപ്പിച്ചത് പുരോഹിതന്റെ ദാരുണമായ കൊലപാതകത്തോടെയാണ്. ഭരണകൂടവും മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് വിവരിക്കുന്ന ലേഖനത്തില്‍ പുരോഹിതന്റെ കൊലപാതകത്തെ സൂചിപ്പിച്ച ശേഷം താന്‍ ആജീവനാന്തം ദൈവത്തെ നിഷേധിക്കുന്ന യുക്തിചിന്തകനായിരിക്കുമെന്നും സാവിയാനോ പ്രഖ്യാപിച്ചു. ധനകാര്യമൂലധനം നിയന്ത്രിക്കുന്ന വലിയൊരു സാമ്പത്തിക ശക്തിയാണ് എല്ലാ മാഫിയ ഗ്രൂപ്പുകള്‍ക്കും പിന്നിലെന്ന് മനസ്സിലാക്കിയ സാവിയാനോ ‘ഗൊമാറോ’ എന്ന കൃതിയില്‍ ഇങ്ങനെ എഴുതി: ”കൊലപാതകം അവര്‍ക്ക് അത്യാവശ്യമാണ്. ബാങ്ക് നിക്ഷേപം പോലെയാണ് മനുഷ്യഹത്യയെ കാണുന്നത്. ഒരു സൗഹൃദം ഇല്ലാതാക്കുന്നതിലും എളുപ്പം ഒരാളെ ഇല്ലാതാക്കലാണെന്ന് മാഫിയ ഗ്രൂപ്പുകള്‍ കരുതുന്നു. എന്നാല്‍ സഹനത്തിന്റെ സുവിശേഷം പറയേണ്ട പുരോഹിതന്റെ നാവില്‍ തങ്ങള്‍ ഒരു വിഷയമാകുന്നത് അവര്‍ ഭയപ്പെട്ടു.” വിവിധ ഭാഷകളില്‍ പുസ്തകത്തിന്റെ പ്രചാരം കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ തന്റെ അമ്മ മാത്രമായി നാട്ടിന്‍പുറത്തു താമസിക്കുന്ന വീട്ടിലെ എഴുത്തുപെട്ടിയില്‍ നിന്ന് ഒരു ദിവസം റോബര്‍ട്ടോ സാവിയാനോ ഒരു കത്തു കണ്ടെടുത്തു. കാമോറ മാഫിയ തലവന്റേതായിരുന്നു കുറിപ്പ്. ”എഴുത്ത് അവസാനിക്കാന്‍ നേരമായി, സൂക്ഷിക്കുക.” എന്ന സന്ദേശത്തിനൊപ്പം ഒരു ചിത്രവും ഉണ്ടായിരുന്നു. തലയ്ക്ക് നേരെ ചൂണ്ടിയ ഒരു തോക്ക്. പുസ്തകത്തിന്റെ പ്രസാധകനെ കണ്ടുമടങ്ങിവരും വഴി രാത്രി ട്രെയിനില്‍ തന്റെ ഇരിപ്പിടത്തിന് പിന്നില്‍ വന്നൊരാള്‍ നിലയുറപ്പിച്ചതും തലതാഴ്ത്തി പതുക്കെ ചെവിയില്‍ ”ജീവനില്‍ കൊതിയുണ്ടെങ്കില്‍ നിറുത്തെടാ പട്ടീ നിന്റെ എഴുത്ത്.” എന്ന് മന്ത്രിച്ച ശേഷം സ്ഥലംവിട്ടതും യുവാവായ സാവിയാനോയെ ഉലച്ചില്ല.

ശക്തനായ സാമൂഹിക ശത്രു ഇളകിത്തുടങ്ങി. ഇനി എന്തും സംഭവിക്കാം. മാഫിയാ സംഘങ്ങള്‍ നിയന്ത്രിക്കുന്നതും നേരിട്ടു നടത്തുന്നതുമാണ് നാട്ടിലെ പല പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമെന്ന് സാവിയാനോ മനസ്സിലാക്കി. ധനകാര്യ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും ഫാക്ടറികളും ഷോപ്പിംഗ് മാളുകളും അവര്‍ നടത്തുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായ സഹായങ്ങള്‍ ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമസ്ഥാപനങ്ങളും നടത്തുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്വനിലപാടുകള്‍ നോക്കാതെ രഹസ്യമായി ഒത്താശകള്‍ ചെയ്യുന്നതിന് സദാസന്നദ്ധം. പാര്‍ട്ടികളുടെ സ്വാധീനമനുസരിച്ച് സഹായവും ആള്‍ സഹകരണവും നല്‍കും. നാട്ടിലെ രണ്ട് പ്രമുഖരായ മന്ത്രിമാര്‍ക്ക് കാമോറ മാഫിയ ഗ്രൂപ്പുമായി നേരിട്ട് ഇടപാടുകളുണ്ടെന്നു വരെ തെളിവുകള്‍ സഹിതം സാവിയാനോ വെളിപ്പെടുത്തി. ഫാക്ടറി തൊഴിലാളികളെന്ന നിലയില്‍ പകല്‍ ജനങ്ങള്‍ കാണുന്ന യുവാക്കള്‍ മിക്കവരും എന്തെങ്കിലും മാഫിയ സംഘത്തിലെ മുഖംമൂടിയണിഞ്ഞ പ്രവര്‍ത്തകരാണ് രാത്രിയില്‍. പല മാര്‍ഗ്ഗങ്ങളിലൂടെ സമൂഹത്തില്‍ നിറഞ്ഞു പടരുന്ന ഒരു സംഹാരശക്തിയാണ് മാഫിയ. ദക്ഷിണ ഇറ്റലിയിലെ ഈ കറുത്ത ശക്തിക്ക് പകല്‍മാന്യതയുടെ മുഖമാണെന്നും സാവിയാനോ എഴുതി.

ചെറുപ്പത്തില്‍ പഠിച്ച നാട്ടിന്‍പുറത്തെ വിദ്യാലയത്തിലെ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കാന്‍ റോബര്‍ട്ടോ സാവിയാനോയെ അധികൃതര്‍ ക്ഷണിച്ചു. രണ്ടു മന്ത്രിമാരും നിയമസഭാ സ്പീക്കറും ആ വേദിയില്‍ ഉണ്ടായിരുന്നു. കൂടാതെ മറ്റു ചില പ്രമുഖരും. കാമോറ മാഫിയ ഗ്രൂപ്പുമായി ഉറ്റസൗഹൃദമുള്ളവരായിരുന്നു സ്പീക്കര്‍ ഒഴികെയുള്ളുവര്‍. അവരോടൊപ്പം വേദി പങ്കിടാന്‍ ലജ്ജയുണ്ടെന്നും ഈ രാജ്യത്തിന്റെ ശത്രുക്കളായ അവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും സാവിയാനോ പ്രസംഗിച്ചു. സദസ് ഇളകി മറിഞ്ഞു. മന്ത്രിമാരെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. അലങ്കോലപ്പെട്ട ചടങ്ങിനു ശേഷം ഒറ്റയ്ക്ക് മടങ്ങാന്‍ സ്പീക്കര്‍ സാവിയാനോ അനുവദിച്ചില്ല. സ്പീക്കറുടെ കാറില്‍ അന്ന് വീട്ടിലെത്തിയ സാവിയാനോയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ മൂന്ന് അംഗരക്ഷകരെ നിയോഗിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെയ്ക്ക് അംഗരക്ഷകര്‍ എത്തി. അവരുടെ അനുവാദത്തോടെ മാത്രമേ പിന്നീട് ചലിക്കാനാവൂ എന്ന അവസ്ഥയായി.

നാല് ഇറ്റാലിയന്‍ പത്രങ്ങള്‍ക്കുള്ള പതിവ് ലേഖനങ്ങള്‍ മുടങ്ങിയില്ല. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ അമേരിക്കന്‍ പത്രങ്ങളിലും ടൈം, ഗാര്‍ഡിയന്‍ എന്നീ ബ്രിട്ടീഷ് പത്രങ്ങള്‍ക്കും ആവശ്യപ്രകാരം എഴുതുന്നു. കൂടാതെ ജര്‍മ്മന്‍, സ്വീഡന്‍, സ്പാനിഷ് പത്രങ്ങളുമായും സഹകരിക്കുന്നുണ്ട്. രണ്ട് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുമായും നിത്യബന്ധമുള്ള സാവിയാനോ യൂറോപ്പിലെങ്ങും സ്വീകാര്യനായ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമാണ്. ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്ന് ‘റോബര്‍ട്ടോ സാവിയാനോ’ എന്ന പേരില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ഗൊമോറ എന്ന കൃതി നോവല്‍ രൂപത്തിലെഴുതിയ വാസ്തവ കഥയാണ്. വസ്തുതാപരമായ അന്വേഷണവിവരങ്ങള്‍ സാഹിത്യഭാഷയില്‍ ഫിക്ഷന്‍ പോലെ എഴുതിയിരിക്കുന്നു. അതില്‍ പറഞ്ഞിട്ടുള്ള ഒരു വരിപോലും ഭാവനയല്ലെന്ന് എഴുത്തുകാരന്‍ തെളിവുസഹിതം സാക്ഷ്യപ്പെടുത്തുന്നു.

ഗൊമോറ എന്ന കൃതിയെ അടിസ്ഥാനമാക്കി സ്‌കൈ ടെലിവിഷനു വേണ്ടി പന്ത്രണ്ട് എപ്പിസോഡുകള്‍ ചെയ്തിട്ടുണ്ട്. ബി.ബി.സി. അടക്കമുള്ള റേഡിയോകള്‍ പുസ്തകം പാരായണം ചെയ്തു. മാറ്റിയോഗരോണെ സംവിധാനം ചെയ്ത ‘ഗൊമോറ’ എന്ന സിനിമയ്ക്ക് കാന്‍ഫെസ്റ്റിവലില്‍ ഗ്രാന്‍ഫ് പ്രിക്‌സ് സമ്മാനം ലഭിച്ചു. സാവിയാനോ മികച്ച തിരക്കഥാകൃത്തിനുള്ള സമ്മാനവും നേടി. അതിനിടെ നേപ്പിള്‍സിലെ ജയിലില്‍ നിന്ന് തടവുപുള്ളികള്‍ വഴി ഇറ്റാലിയന്‍ പൊലീസിന് ലഭിച്ച രഹസ്യസന്ദേശ പ്രകാരം സാവിയാനോയുടെ രക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. 2009-ലെ ക്രിസ്മസ് രാത്രിയില്‍ റോം – നേപ്പിള്‍സ് മോട്ടോര്‍വേയില്‍ വച്ച് ബോംബ് സ്‌ഫോടനത്തില്‍ സാവിയാനോയെയും അംഗരക്ഷകരെയും വകവരുത്തുമെന്നായിരുന്നു വിവരം. പൊലീസ് ജാഗ്രത കൊണ്ടാകും അത് സംഭവിച്ചില്ല. അതിനുശേഷം അംഗരക്ഷകരുടെ എണ്ണം കൂടി. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറും ഏഴ് അംഗരക്ഷകരും ചേര്‍ന്നാണ് റോബര്‍ട്ടോ സാവിയാനോ ഇപ്പോള്‍ സഞ്ചരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് എങ്കിലും ആസൂത്രണം ചെയ്ത പരിപാടികള്‍ക്ക് മാത്രമേ പോകാനാവുകയുള്ളൂ. അഞ്ച് രാത്രിയില്‍ കൂടുതല്‍ ഒരിടത്തും തുടര്‍ച്ചയായി ഉറങ്ങാനാവില്ല. ഇറ്റലിയില്‍ നിന്നും 2008-ല്‍ നാടുവിട്ടശേഷം ശുദ്ധവായുവും സൂര്യപ്രകാശവും തനിക്ക് അന്യമാണെന്ന് സാവിയാനോ രേഖപ്പെടുത്തുന്നു. പൊലീസ് സംരക്ഷണയിലെ നാണംകെട്ട ഈ ജീവിതത്തെ എന്തു വിളിക്കണമെന്ന് അറിയില്ല. വിരസത മാറ്റാന്‍ കൈവശമുള്ള വിവരങ്ങള്‍ എഴുതിക്കൊണ്ടേ ഇരിക്കുന്നു. അങ്ങനെ 2013-ല്‍ രണ്ടാമത്തെ നോണ്‍ ഫിക്ഷന്‍ നോവല്‍ ‘സീറോ സീറോ സീറോ’ പുറത്തുവന്നു. അതും ഇതിനകം ആറ് യൂറോപ്യന്‍ ഭാഷകളില്‍ ബെസ്റ്റ് സെല്ലര്‍ ആണ്. കൊക്കയിന്‍ കച്ചവടം ഉള്‍പ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കാണ് ഈ കൃതിയിലെ ഊന്നല്‍. ക്രൈം സിന്‍ഡിക്കേറ്റിന്റെ ഭാഗമാണിതും. വന്‍കിട ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന ‘ക്രിമിനല്‍ ക്യാപിറ്റലിസം’ രാഷ്ട്രീയ വ്യവസ്ഥകളെ മാറ്റിനിര്‍ത്തി ലോകം കീഴടക്കുകയാണ്. ”ഭൂമിയിലെ ഏറ്റവും അഴിമതിഭരിതമായ സ്ഥലം പലരും കരുതുന്നതുപോലെ മയക്കുമരുന്നു വ്യാപരിക്കുന്ന അഫ്ഗാനിസ്ഥാനോ നൈജിരിയയോ ഗ്രീസോ അല്ലോ. മാഫിയകള്‍ വിളയാടുന്ന ദക്ഷിണ ഇറ്റലിയും അല്ല. എല്ലാ രാജ്യങ്ങളിലെയും ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരമാണ് അഴിമതിയുടെ ലോക തലസ്ഥാനം. ജനാധിപത്യ ഭരണകൂടങ്ങളെ കൊള്ളയടിച്ചും വ്യവസായ സാമ്രാജ്യങ്ങളില്‍ നിന്ന് അപഹരിച്ചും ആയുധം വിറ്റും മയക്കുമരുന്നു വിറ്റും നേടുന്ന കള്ളപ്പണം മുഴുവന്‍ ലണ്ടന്‍ വഴി എത്തിച്ച് വെളുപ്പിക്കുന്നു.” എന്ന് എഴുതിയ സാവിയാനോ എച്ച്.എസ്.ബി.സിയുടെ പേരെടുത്ത് കുറ്റപ്പെടുത്താനും മടിക്കുന്നില്ല. ക്രമംവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ മാത്രം എച്ച്.എസ്.ബി.സി. ഇരുന്നൂറ് കോടി ഡോളര്‍ പിഴയടച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സാവിയാനോ രേഖപ്പെടുത്തുന്നു. നികുതി വെട്ടിപ്പുകാരുടെയും മാഫിയ സംഘങ്ങളുടെയും ഇറാനിലെ കമ്പനികളുടെയും കണക്കില്‍പെടാത്ത സമ്പാദ്യങ്ങള്‍ ഈ ബാങ്ക് വഴിയാണത്രെ ഒഴുകുന്നത്.

മാഫിയ സംഘത്തെ ഭയന്ന് നാടുവിട്ട് അസ്ഥിരമായി അലയുന്ന റോബര്‍ട്ടോ സാവിയാനോയുടെ ദയനീയാവസ്ഥ നോബല്‍ സമ്മാന ജേതാക്കളായ ദരിയോ ഫോ, മിഖായേല്‍ ഗോര്‍ബച്ചേവ്, ഗുന്തര്‍ ഗ്രാസ്, ഓര്‍ഹന്‍ പമുക്, ഗെഡ്മണ്‍ ടിറ്റോ, റീതാ ലെവി എന്നിവരുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തി. 2008 ഒക്ടോബര്‍ 20ന് അവര്‍ സാവിയോനയുടെ അവസ്ഥയോട് സഹതപിച്ച് എഴുത്തിനെ പിന്തുണച്ചും ഒരു സംയുക്തപ്രസ്താവന ഇറക്കി: ”ജനാധിപത്യ വ്യവസ്ഥയേയും പൗരാവകാശത്തേയും തകര്‍ക്കുന്ന ഒരു ശക്തിയും സമൂഹത്തില്‍ നിലനില്‍ക്കാന്‍ അനുവദിക്കരുത്.” എന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറ്റലിയിലെ ‘ലാ റിപ്പബ്ലിക്ക’ എന്ന പത്രം ജനസമക്ഷം സാവിയാനോയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ച അപേക്ഷയോട് 25 ലക്ഷം പേര്‍ അനുകൂലമായി ഒപ്പിട്ടു. ലോകമെങ്ങുമുള്ള എഴുത്തുകാരും അധ്യാപകരും ശാസ്ത്രജ്ഞരും ഗായകരും ചലച്ചിത്രകാരന്‍മാരും മാധ്യമപ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എങ്കിലും ജീവനും കൊണ്ടുള്ള ഈ ഒളിച്ചോട്ടം ഇങ്ങനെ എത്രകാലം? കഴുത്തില്‍ നിന്ന് തലയറ്റു വീഴുവോളം സാവിയാനോ എഴുതിക്കൊണ്ടിരിക്കും. അത് ധീരനായ മനുഷ്യന്റെ മാത്രം അവകാശമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്