ഭൂമിയുടെ ഏതൊക്കെയോ കോണുകളിൽ അന്യരായി വസിച്ചിരുന്ന ജനങ്ങൾ ഒരു വിരൽദൂരത്തിൽ മാത്രം തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു ഏതൊരു അകലത്തെയും ഇല്ലാതാക്കുന്ന വർത്തമാനകാലം വിവരണാതീതമായ സാദ്ധ്യതകൾ തുറന്നിടുന്നു. പത്രത്തിൽ നിന്നും റേഡിയോയും അതിൽനിന്നും ടെലിവിഷൻ വിപ്ലവവും നടന്ന കാലത്തിൽ നിന്നും മുന്നോട്ടുപോയപ്പോൾ അതിനൂതനമായ ഒരു വല (WEB)കൊണ്ട് ഭൂമിയെ മൂടപ്പെട്ടു, അതെ ഇന്റർനെറ്റ്. ലോകത്തെ ഇന്റെർനെറ്റിന് മുമ്പെന്നും ശേഷമെന്നും തരംതിരിക്കാൻ മാത്രം പ്രാധാന്യമുള്ള ഒരു കണ്ടുപിടുത്തമായിരുന്നു അത്. ഇന്റർനെറ്റിന്റെ സൗകര്യങ്ങളെ ചൂഷണം ചെയ്തുകൊണ്ട് രൂപകൊണ്ട സാമൂഹികമാധ്യമങ്ങൾ അഥവാ നവമാധ്യമങ്ങൾ പിന്നെയും പിന്നെയും വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരു
ലോകത്തെ ആദ്യത്തെ സോഷ്യൽ നെറ്റ്വർക്ക് 1997-ൽ രൂപകൊണ്ട സിക്സ് ഡിഗ്രീസ്(Six Degrees) ആണ്. ഏതാണ്ട് അക്കാലത്തുതന്നെ രൂപംകൊണ്ട ക്ലാസ് മേറ്റ്സ്.കോം(classmates.com) ഉപഭോക്താക്കളുടെ സഹപാഠികളെ ഉൾപ്പെടുത്താൻ തക്കതരത്തിലുള്ളൊരു പ്ലാറ്റ്ഫോം ആയിരുന്നു ആ സൈറ്റ്. ഈ മേഖലയിലൊരു വിപ്ലവം ഉണ്ടായതു ഓർക്കുട്ടിന്റെ വരവോടെയായിരുന്നു. ഗൂഗിളിന്റെ നിയന്ത്രണത്തിലും ഉടമസ്ഥാവകാശത്തിലും ഉള്ള ഈ സോഷ്യൽ നെറ്റ്വർക്ക് വികസിപ്പിച്ചത് ഓർക്കുട്ട് ബയൂക്കോട്ടനാണ്. അതുകൊണ്ടാണ് ഓർക്കുട്ടിന് ആ പേരുവന്നതും. 2004 ജനുവരിയിലാണ് ഇതിന്റെ സേവനം ആരംഭിക്കുന്നത്. ഇന്ത്യയും ബ്രസീലുമായിരുന്നു ഓർക്കുട്ട് ഉപഭോക്താക്കൾ കൂടുതലുള്ള രാജ്യങ്ങൾ. ഓർക്കുട്ടിന്റെ സുവർണ്ണകലത്തു പല ഗൾഫ് രാജ്യങ്ങളും ഇതിന്റെ സേവനം നിരോധിച്ചിരുന്നു. പത്തുവർഷത്തെ സേവനത്തിനുശേഷം 2014 സെപ്തംബർ 30 മുതൽ ഇതിന്റെ സേവനം ഗൂഗിൾ അവസാനിപ്പിച്ചു.
ഓർക്കുട്ട് തുടങ്ങിയ അതേവർഷം തന്നെ ഉദയംചെയ്ത ഫേസ് ബുക്ക് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമം. ഹാർവാർഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ മാർക്ക് സക്കർബർഗും ക്രിസ് ഹ്യുസും ദസ്ടിൻ മോസ്കൊവിത്സും ചേർന്നാണ് ഈ വെബ്സൈറ്റാരംഭിച്ചത്. 120 കോടിയിലേറെ യൂസർമാരുള്ള അതിബൃഹത്തായൊരു സൗഹൃദശൃംഖല. ഓർക്കുട്ടിന്റെ പതനത്തിനുശേഷം ഫേസ് ബുക്കിനെ അനുകരിച്ചുകൊണ്ട് ഗൂഗിൾ പ്ലസ് (28 June 2011) എന്ന സാമൂഹികമാധ്യമത്തിനു ഗൂഗിൾ തുടക്കം കുറിച്ചു. മൈക്രോപോസ്റ്റുകൾക്കായുള്ള സൈറ്റായ ട്വിറ്റർ (21 March 2006), പ്രൊഫഷണൽ സോഷ്യൽ നെറ്റ്വർക്ക് ആയ ലിങ്ക്ഡ് ഇൻ(December 28, 2002) എന്നിവ ഫേസ് ബുക്ക് കഴിഞ്ഞുള്ള സ്ഥാനങ്ങൾ പങ്കിടുന്നു. ഫോട്ടോകൾക്കും വീഡിയോകൾക്കും മാത്രമുള്ള ഇൻസ്റ്റാഗ്രാം(6 October 2010) ഇന്ന് പ്രചാരംനേടിയ മറ്റൊരു സാമൂഹികമാധ്യമമാണ്. ഫേസ് ബുക്കിന്റെ നിയന്ത്രണത്തിലുള്ളതും ആൻഡ്രോയി
സാമൂഹികമാധ്യമങ്ങൾ കടന്നുവന്നതിനുശേഷം മനുഷ്യജീവിതം വലിയ മാറ്റത്തിനു വിധേയമായി. അതെന്തുകൊണ്ടെന്നു അറിയുന്നത് കൗതുകകരമായിരിക്കും
നല്ല സൗഹൃദങ്ങൾ ലഭിക്കുന്നു
അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു. ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു. എന്നെയൊന്നു കേൾക്കൂ എന്നെയൊന്നറിയൂ എന്നുള്ള കൈകൊട്ടി വിളികൾക്കു ചെവികൊടുക്കാൻ ഒരു ലോകംമുഴുവൻ കൂടെയുള്ളപ്പോൾ ആത്മവിശ്വാസത്തിന്റെ തോതും ഇരട്ടിയായി. നമ്മൾ ഒറ്റയ്ക്കല്ല എന്ന ബോധം ലോകത്തെയാകമാനം സനാഥത്വത്തിന്റെ സന്തോഷത്തിലാഴ്ത്തി. ദുഃഖങ്ങൾ പങ്കുവയ്ക്കുമ്പോൾ സാന്ത്വനങ്
കഴിവുകളെ സ്വയം പബ്ലിഷ് ചെയ്യാൻ സാധിക്കുന്നു
സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്യുന്ന സൃഷ്ടികൾക്കു ആസ്വാദകരുണ്ടായപ്പോൾ ഓരോരുത്തരു
എന്നാൽ സോഷ്യൽമാധ്യമങ്ങൾ സജീവമായപ്പോൾ എഴുത്തുകാരുടെ എണ്ണം വർദ്ധിച്ചതിനെ ഫലമായി പ്രസാധകസ്ഥാപങ്ങളും കൂണുകൾപോലെ മുളച്ചുപൊങ്ങി. ആർക്കും പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന അവസ്ഥയും സംജാതമായി. എന്നാൽ അത്തരം സംഭവങ്ങൾ സാഹിത്യത്തിന്റെയും കലയുടെയും മൂല്യച്യുതിക്കും നിലവാരത്തകർച്ചയ്ക്കും കാരണമായി ചിലർ വ്യാഖ്യാനിക്കുന്നതിൽ ഒരർത്ഥത്തിൽ ശരിയുമുണ്ട്.
എല്ലാവരുടെയും പ്രതികരണങ്ങൾ ശ്രദ്ധിക്കപ്പെടുന്നു
കുറേക്കാലം മുമ്പായിരുന്നെങ്കിൽ ഓരോ പൗരനും എന്തുകേട്ടാലും പഞ്ചപുച്ഛം അടക്കി മിണ്ടാതെയിരിക്കേണ്ട ഗതികേടായിരുന്നു. ഭരണകൂടത്തോടോ മറ്റു സർക്കാർ സംവിധാനങ്ങളോടോ അല്ലെങ്കിൽ തെറ്റുകളോടോ ഉള്ള പ്രതിഷേധങ്ങളും വിയോജിപ്പുകളും അവനവന്റെ ഉള്ളിൽ പുകഞ്ഞുപുകഞ്ഞു അണഞ്ഞുപോകുന്നു. ചായക്കടകളിലും കവലകളിലും ഉള്ള രാഷ്ട്രീയസംസാരങ്ങളിൽ അല്ലാതെ അവന്റെ മനസിന്റെ ഒടുങ്ങാത്ത പ്രതിഷേധദാഹം ആരും അറിഞ്ഞിരുന്നില്ല. ഇന്ന് ആ അവസ്ഥ മാറി. ഓരോരുത്തരും പറയുന്നത് സമൂഹം അറിയുന്നു. ജനപക്ഷത്തുനിന്നുള്ള തങ്ങളുടെ വിയോജിപ്പികളും ട്രോളുകളും ഒരു നയത്തെ തന്നെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ശക്തികളായിമാറുന്നു. അപ്പപ്പോൾ തുറന്നുപറയാൻ സാധിക്കുന്നതിലൂടെ ജനങ്ങളുടെ മനഃസംഘര്ഷങ്ങൾ ലഘൂകരിക്കപ്പെട്
ജനകീയമുന്നേറ്റങ്ങൾ ശക്തമായി
അനീതികൾക്കെതിരെ സമാനമനസ്കരെ സംഘടിപ്പിക്കാനും തെരുവുകളിൽ സമരങ്ങൾ അരങ്ങേറാനും പറ്റിയ വലിയൊരു പ്ലാറ്റ്ഫോമായി മാറിക്കഴിഞ്ഞു ഇവിടം. ഇടക്കാലത്തു നടന്ന വലിയവലിയ വിപ്ലവങ്ങൾ പലതിന്റെയും വേദി സാമൂഹ്യമാധ്യമങ്ങൾ ആയിരുന്നു. അറബ് വസന്തം പോലുള്ള വിപ്ലവ പരമ്പരകൾക്കു സാമൂഹികമാധ്യമങ്ങൾ വഹിച്ച പങ്കു ചെറുതല്ല.
‘ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം’എന്നുപറഞ്ഞ ബെർതോൾഡ് ബ്രെഹ്ത്തിന്റെ വിഖ്യാതമായ ആ വാചകത്തിന് വർത്തമാനകാലത്തിൽ ഊർജ്ജം കിട്ടിയത് സോഷ്യൽ മീഡിയയുടെ വരവോടുകൂടിയായിരുന്നു
ഇന്ത്യയിൽ നിര്ഭയസംഭവത്തെ തുടർന്നുണ്ടായ ജനകീയപ്രതിഷേധങ്
പരിസ്ഥിതിവിഷയങ്ങളെക്കുറിച്ചുള്
എന്നാൽ പ്രതികരണമെന്ന വ്യാജേന അഴിഞ്ഞാട്ടങ്ങളും ആഭാസന്മാരുടെ ആക്രോശങ്ങളും ഇതിൽ പതിവായി. മതവർഗ്ഗീയവാദികൾക്കു സംഘടിക്കാനും ഒരു പ്ലാറ്റ്ഫോം രൂപപ്പെട്ടു. സമൂഹത്തിൽ കാണുന്നതിനേക്കാൾ വർഗ്ഗീയതയ്ക്കു സോഷ്യൽമാധ്യമങ്ങളിൽ വേരോട്ടമുണ്ടായി ഇത് ശബരിമല സംഭവത്തോടെ തെളിയിക്കപ്പെട്ടു. നുണകൾ വ്യാപകമായി പ്രചരിപ്പിക്കാൻ സാധിച്ചു.തീവ്
ഇണകളെ കണ്ടെത്താൻ സഹായിക്കുന്നു
എത്രയോ പ്രണയങ്ങൾ ഇതിലൂടെ തളിരിട്ടു. എത്രയോ വിവാഹങ്ങൾ സാധ്യമായി.
ലോകത്തെ ഏറ്റവും വലിയ അപ്രഖ്യാപിത മാട്രിമോണിയൽ- ഡേറ്റിംഗ് സൈറ്റുകൾ കൂടിയാണ് നവമാധ്യമങ്ങൾ. വ്യക്തമായ അഭിരുചികൾ,താത്പര്യങ്ങൾ മനസിലാക്കി ഇണകളെ സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ലിവിങ് ടുഗെദർ എന്ന ജീവിതവ്യവസ്ഥയുടെ വ്യാപനം സോഷ്യൽ മീഡിയയുടെ സംഭാവനയാണ്. യുവതയുടെ ചിന്തകൾ അനുനിമിഷം അപ്ഡേറ്റ് ചെയ്യപ്പെടുകയും അവർ പുതിയ ജീവിതങ്ങൾ തേടി ലോകത്തെ ഏറ്റവും പരിഷ്കൃതജനതയ്ക്കൊപ്പം സഞ്ചരിക്കുകയും ചെയുന്നു. യാഥാസ്ഥിതികബോധങ്ങളും മത-ജാതി ബോധങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞു അവർ ജീവിതത്തിന്റെ സന്തോഷങ്ങൾ സൈൻ ഇൻ ചെയുന്നു,. ഷെയർ ചെയ്യുന്നു. ഇണകളെ കണ്ടെത്താൻ സാധിക്കുമ്പോൾ തന്നെ ഇതിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങൾക്കും കണക്കില്ല. ബ്ലാക്മെയിലുകൾചെയ്തു പലരുടെയും ജീവിതത്തെ നശിപ്പിക്കാനും ശത്രുക്കൾക്കു സാധിക്കുന്നു. ഇവിടെയും സൈബർ പോലീസ് ശക്തമായി ഇടപെടുന്നു.
അറിവിന്റെയും വിനോദത്തിന്റെയും കുതിച്ചുചാട്
സാമൂഹികമാധ്യമങ്ങൾക്കു വേണ്ടിമാത്രം ഒരു വിനോദക്രമം രൂപപ്പെട്ടു. അതിൽ യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സോഫ്റ്റ് വെയറുകൾ ചെയുന്ന സേവനം ചെറുതല്ല. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും…. വീഡിയോകളുടെ വിസ്ഫോടനം തന്നെ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഗെയിം വിനോദങ്ങളും വ്യാപകമായി. സംശങ്ങൾ, അറിവുകൾ എന്നിവ ഷെയർ ചെയ്യപ്പെടുന്നതിലൂടെ വ്യത്യസ്
ഫാഷൻ ചിന്താഗതികളിൽ വന്ന മാറ്റം
ഒരുപാട് പേർ നമ്മെ ഫോട്ടോയിലൂടെയോ വിഡിയോയിലൂടെയോ കാണുമ്പോൾ കാലത്തിനനുസരിച്ചു കോലമൊക്കെ ഒന്ന് മാറ്റണ്ടേ. പലരും സോഷ്യൽ മീഡിയയിൽ വന്നകാലത്തെ പോലെയാണോ ഇന്നത്തെ കോലങ്ങൾ എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അപാരമായ ആത്മവിശ്വാസമാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. വീടിനടുത്തുള്ള അഞ്ചാറുപേരിൽ നിന്നും മാറി ഇന്നൊരു ലോകം മുഴുവൻ നമ്മെ വീക്ഷിക്കുമ്പോൾ തീര്ച്ചയായും മാറുകതന്നെ വേണം. അമിതമായ ലജ്ജാശീലങ്ങളെ മാറ്റി പ്രസരിപ്പോടെ പ്രായത്തെ നിഷ്പ്രഭമാക്കി നമ്മൾ വിഹരിക്കുന്നു. അതെ,നമ്മളെല്ലാം സമാന്തര സെലിബ്രിറ്റികൾ തന്നെയാണ്. അതിന്റെ അഹങ്കാരം ഒട്ടും കുറയ്ക്കുകയും വേണ്ട.
അധികമായാൽ അമൃതുംവിഷം
ഒരുപാട് നല്ലഗുണങ്ങളെ പോലെ തന്നെ മോശം വശങ്ങളും ഇതിലുണ്ട്. അത് മുകളിലെ ഖണ്ഡികകളിൽ പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ പക്വതയും ബോധങ്ങളും കൊണ്ട് നല്ലതിനെ തിരഞ്ഞെടുക്കാനും അനാവശ്യമായതിനെ ഉപേക്ഷിക്കാനും സാധിക്കണം. ആൻഡ്രോയിഡ് യുഗമായപ്പോൾ ഫോണുകളിൽ ആണ് സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടുതലും. ഇത് നമ്മുടെ ആരോഗ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളോടുള്ള അടങ്ങാത്ത പ്രണയമാണ് അതിൽ തന്നെ ഉറങ്ങാനും ഉണരാനും നമ്മെ പ്രേരിപ്പിക്കുന്നത്. വെറുതെയെങ്കിലും ഇടയ്ക്കിടെ ഫേസ് ബുക്കിൽ കയറി നോക്കിയാലേ തൃപ്തിവരൂ എന്ന അവസ്ഥ നമ്മെ പിടികൂടിയെങ്കിൽ ശ്രദ്ധിക്കേണ്