ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം തിയതി ബീഹാറിലെ പട്നയിലാണ് ജനിച്ചത്. പട്നയിലെ സെന്റ് കരേൻസ് ഹൈസ്കൂളിൽ പഠനം ആരംഭിച്ച ഇദ്ദേഹവും കുടുംബവും 2002 ൽ അമ്മയുടെ മരണശേഷം പട്നയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറി. തുടർന്ന് ന്യൂഡൽഹിയിലെ കുലച്ചി ഹൻസ്രാജ് മോഡൽ സ്കൂളിലെ പഠന ശേഷം ഡൽഹി സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ് പഠനം ആരംഭിച്ചു. അവിടെ വെച്ച് ഭൗതികശാസ്ത്രത്തിൽ ദേശീയ ഒളിമ്പ്യാഡ് ജേതാവായ ഇദ്ദേഹം അഭിനയത്തിൽ സജീവമായപ്പോൾ നാലു വർഷത്തെ കോഴ്സ് മൂന്നു വർഷം കൊണ്ട് അവസാനിപ്പിച്ചു.
2008 ൽ ബാലാജി ടെലിഫിലിംസിന്റെ കിസ് ദേശ് മേം ഹെ മേരാ ദിൽ എന്ന ടെലിഫിലിമിലൂടെ അഭിനയ ലോകത്തെത്തിയ ഇദ്ദേഹം പഠന കാലത്ത് ബാർ ജോണിന്റെ നാടക ക്ലാസുകളിൽ പങ്കെടുക്കുമായിരുന്നു.തുടർന്ന് 2009 പവിത്ര രിഷ്ത എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ച ഇദ്ദേഹം അഭിഷേക് കപൂറിന്റെ 2013 ൽ കായി പോ ചെ എന്ന നാടക ചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു.ചേതൻ ഭഗത്തിന്റെ നോവലായ ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കിയായിരുന്നു ഈ ചലച്ചിത്രം. ഇദ്ദേഹത്തിന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള അവാർഡ് ലഭിച്ചു.തുടർന്ന് ശുദ്ദ് ദേശി റൊമാൻസ്, പി. കെ. തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന നീരജ് പാണ്ഡെയുടെ എം. എസ്. ധോണി:ദി അൺടോൾഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ഈ ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായി മാറി.2020 ജൂൺ 14 ആം തിയതി തന്റെ 34 ആം വയസ്സിൽ മുംബൈയിലെ വീട്ടില് വെച്ച് ആത്മഹത്യ ചെയ്തു. ഇദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷാ സലിയാൻ ഇദ്ദേഹം മരിക്കുന്നതിന്റെ ഒരാഴ്ച്ച മുൻപ് ആത്മഹത്യ ചെയ്ത്തിരുന്നു
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് രണ്ടര വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്തരിച്ച നടന്റെ പോസ്റ്റ്മോർട്ടം സ്റ്റാഫിൽ ഉൾപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്തതല്ല, കൊലപാതകമാണെന്ന് അവകാശപ്പെട്ടു. ഈ വ്യക്തിയുടെ പേര് രൂപ്കുമാർ ഷാ എന്നാണ് പറയുന്നത്, സുശാന്തിന്റെ പോസ്റ്റ്മോർട്ടം നടക്കുന്ന സമയത്ത്, അദ്ദേഹം ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റൂമിൽ ഉണ്ടായിരുന്നുവെന്നും മുഴുവൻ പ്രക്രിയയിലും പങ്കാളിയായിരുന്നുവെന്നും അവകാശപ്പെടുന്നു.
“സുശാന്ത് സിംഗ് രാജ്പുത് മരിച്ചപ്പോൾ അഞ്ച് മൃതദേഹങ്ങൾ കൂപ്പർ ഹോസ്പിറ്റലിൽ (മുംബൈ) പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നിരുന്നു. അതിലൊന്ന് വിഐപിയുടെ മൃതദേഹമാണ്, പോസ്റ്റ്മോർട്ടത്തിനായി പോയപ്പോഴാണ് അയാളാണെന്ന് മനസ്സിലായതെന്ന് രൂപ്കുമാർ പറഞ്ഞു. സുശാന്ത് സിംഗ് രജ്പുതിന്റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടായിരുന്നു, പോസ്റ്റ്മോർട്ടം രേഖപ്പെടുത്തേണ്ടതായിരുന്നു, പക്ഷേ ഉയർന്ന അധികാരികൾ ഞങ്ങളോട് മൃതദേഹത്തിന്റെ ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് അവരുടെ കൽപ്പന പ്രകാരമാണ് ഞങ്ങൾ അത് ചെയ്തത്.”
രൂപ്കുമാർ കൂട്ടിച്ചേർത്തു, “സുശാന്തിന്റെ മൃതദേഹം കണ്ടപ്പോൾ, ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഞാൻ ഉടൻ തന്നെ മുതിർന്നവരോട് പറഞ്ഞു, ഞങ്ങൾ നിയമങ്ങൾ പാലിക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നിരുന്നാലും, എത്രയും വേഗം ചിത്രങ്ങൾ ക്ലിക്കുചെയ്ത് മൃതദേഹം പോലീസിന് നൽകണമെന്ന് എന്റെ മുതിർന്നവർ എന്നോട് പറഞ്ഞു. അതാണ് രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തിയത്.” രൂപ്കുമാർ ഷായുടെ മൊഴിയിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇനിയും കാലം തെളിയിക്കേണ്ട കാര്യമാണ്., എന്നാൽ ഇത് സത്യമാണെങ്കിൽ സുശാന്തിനെ കൊന്നത് ആരാണെന്നും എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. അതിന്റെ കാരണം എന്തായിരിക്കും എന്നും.
നേരത്തെ, 2020 ൽ, സുശാന്ത് സിംഗ് രാജ്പുതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പഠിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡോക്ടർമാർ കൂപ്പർ ഹോസ്പിറ്റൽ ഡോക്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ നടപടിക്രമങ്ങളിലെ പിഴവ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആശുപത്രികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നേരത്തെ അഞ്ചംഗ ഡോക്ടർമാരുടെ സമിതി നടത്തിയിരുന്നു.
2020 ജൂൺ 14 ന് ഉച്ചതിരിഞ്ഞ്, സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചു എന്ന വാർത്ത പെട്ടെന്ന് പുറത്തുവന്നപ്പോൾ രാജ്യം മുഴുവൻ ദുഃഖത്തിൽ മുങ്ങി. ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. എന്നാൽ, പിന്നീട് സുശാന്തിന്റെ അച്ഛൻ കെ.കെ.സിങ്, തന്റെ മകന്റേതു കൊലപാതകമെന്നും കാമുകി റിയ ചക്രവർത്തി ഉത്തരവാദിയെന്നും പറഞ്ഞുകൊണ്ട് പട്നയിൽ എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
സുശാന്തിന്റെ ആരാധകരും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ വിഷയം മുംബൈ പോലീസ് വഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് ബ്യൂറോ (എൻസിബി), സിബിഐ എന്നിവിടങ്ങളിൽ എത്തി. നിലവിൽ ഈ കേസിന്റെ ഫയൽ സി.ബി.ഐയുടെ പക്കലാണ്, ഇതുവരെ ഏജൻസി അതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും തുടരന്വേഷണവും ഇന്ന് ഏകദേശം തണുത്ത മട്ടിലാണ്. മരണശേഷം സത്യമേത് മിഥ്യയേത് എന്ന് തിരച്ചറിയാനാവാത്തവിധമുള്ള കഥകളാണ് ഓരോദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.