0 M
Readers Last 30 Days

നൻപകൽ നേരത്ത് മയക്കം കണ്ടപ്പോൾ ഓർമ്മ വന്നത് ടാവോയിസത്തിലെ പ്രശസ്തമായ ആ ചിത്രശലഭ സ്വപ്ന പരികല്പനയാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
245 VIEWS

എഴുതിയത് : Syam Sankar
കടപ്പാട് : മൂവി സ്ട്രീറ്റ്

രണ്ടായിരത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള ഒരു ടാവോയിസ്റ്റ് പുസ്തകം ഉണ്ട്, ജ്വാങ് ത്‌സ് (Zhuang Zhu) എന്ന സംന്യാസി ജ്വാങ് ത്‌സ് (Zhuangzi) എന്ന് പേരിട്ട് എഴുതിയതായി. ആ പുസ്തകത്തിന്റെ രണ്ടാമദ്ധ്യായമായ The Butterfly as Companion എന്ന ഭാഗത്ത് ജ്വാങ് ത്‌സ് ഒരു പരികല്പന ഏതാണ്ടിപ്രകാരം മുന്നോട്ട് വയ്ക്കുന്നുണ്ട് : ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ ഒരു ചിത്രശലഭമാണെന്ന്. ഞാൻ അവിടെയും ഇവിടെയും ഒക്കെ പാറിപ്പറന്നു നടന്നു. ചിത്രശലഭം എന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ മനുഷ്യൻ എന്ന എന്റെ അസ്തിത്വത്തേപ്പറ്റി ബോധവാനേ അല്ലായിരുന്നു. പിന്നെ ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു, മനുഷ്യനായി. ഇപ്പോൾ എനിക്ക് സംശയമാണ് ഞാൻ അപ്പോൾ ചിത്രശലഭമായി സ്വപ്നം കണ്ട മനുഷ്യൻ ആണോ, അതോ ഇപ്പോൾ ഞാൻ ഒരു മനുഷ്യൻ ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്ന്. നമ്മൾ യാഥാർത്ഥ്യത്തെ മനസിലാക്കുന്നത് ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിച്ചാണ് (sensory perception). എന്നാൽ ഇന്ദ്രിയങ്ങൾ പലപ്പൊഴും തെറ്റായ വ്യാഖ്യാനങ്ങൾ തന്ന് നമ്മളെ ചതിക്കാറുണ്ട്. അത്തരം ഒരു ചതി ആണ് സ്വപ്നം. അങ്ങനെ ചതിക്കുന്ന ഇന്ദ്രിയങ്ങളെ പൂർണ്ണമായും വിശ്വസിച്ച് യാഥാർത്ഥ്യ ബോധം ഉണ്ടാക്കാനാകില്ല എന്ന് ഫ്രെഞ്ച് തത്വചിന്തകനായ റെനെ ദെക്കാർട്ടും (Rene Descartes) പറഞ്ഞിട്ടുണ്ട്.

fffff 3 1

ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന സിനിമ കണ്ടപ്പോൾ ഈയുള്ളവന് ഓർമ്മ വന്നത് ടാവോയിസത്തിലെ ഈ പ്രശസ്തമായ ചിത്രശലഭ സ്വപ്ന പരികല്പനയാണ്. ഈ പരികല്പനയിലൂടെ ടാവോയിസ്റ്റ് ചിന്ത നമ്മോട് പറയുന്നത് സ്വപ്നവും യാഥാർത്ഥ്യവും വേർതിരിക്കുന്ന സംക്രമണം (transition) വളരെ നേർത്തതും പ്രത്യേകവൽക്കരിച്ച് എടുക്കാൻ സാധിക്കാതെ അലിഞ്ഞുചേർന്ന തരത്തിൽ കിടക്കുന്നതുമാണ് എന്നാണ്. സിനിമയുടെ തുടക്കത്തിൽത്തന്നെ തമിഴിന്റെയും മലയാളത്തിന്റെയും ഭാഷാപരമായ ഔന്നത്യവും, പരപ്പും, സാംസ്കാരിക സ്വാധീനവും എല്ലാം ഏകദേശം ഒരേ പോലെയാണെന്ന് നമ്മളെ ഓർമ്മപ്പെടുത്തി സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം വളരെ നേർത്തതാണെന്ന മുഖവുര തരുന്നുണ്ട് സംവിധായകൻ. സ്വപ്നവും യാഥാർത്ഥ്യവും, ജീവിതവും മരണവും, on stage-ഉം off stage-ഉം എന്നിങ്ങനെ പല അവസ്ഥാന്തരങ്ങളുടെ അന്തർസങ്കലനമായി (internalisation) മാറുന്നുണ്ട് ഈ മങ്ങിയ അതിർവരമ്പ്.

വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന, മൂവാറ്റുപുഴക്കാരനായ, ജെയിംസും കൂട്ടരും ഒരു തമിഴ് ഗ്രാമത്തിലെ ചോളപ്പാടത്തിലെ ഉച്ചവെയിലിന്റെ ആലസ്യക്കാറ്റേറ്റ് ബസിലിരുന്ന് മയങ്ങുന്നതിനിടയിൽ ബസ് നിർത്താനാവശ്യപ്പെടുന്ന ജെയിംസ് ആ ചോളപ്പാടത്തിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് നടന്ന് കയറി സുന്ദരം എന്ന തമിഴ്നാട്ടുകാരനായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. 2005-ൽ പുറത്തുവന്ന ഗ്രീൻപ്ലൈ പ്ലൈവുഡ് എന്ന കമ്പനിയുടെ ഒരു ടെലവിഷൻ പരസ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ലിജൊ നൻപകൽ നേരത്ത് മയക്കം എന്ന ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

dqfffff 3വേളാങ്കണ്ണിയിലെ ഹോട്ടൽ റിസപ്ഷനിൽ എഴുതി വച്ചിരിക്കുന്ന തിരുക്കുറലിലെ 339ാം കുറലായ, “ഉറങ്കുവത് പോലും സാക്കാട്, ഉറങ്കി വിഴിപ്പത് പോലും പിറപ്പ്” (ഉറക്കം ഒരു മരണമാണ്. ഉറങ്ങിയുണരുന്നത് ജനനവും) എന്താണെന്ന് അന്വേഷിക്കുന്ന ജെയിംസിനെ ആകർഷിക്കുന്നത് തിരുക്കുറൽ എന്ന പേരാണ്. പക്ഷെ, അത്തരത്തിലുള്ള ഒരു മരണത്തിലേക്കും, പുനർജന്മത്തിലേക്കും നമ്മളെ കൂട്ടിക്കൊണ്ട് പോകുന്ന ജെയിംസ് നാടകമേ ഉലകം എന്ന പഴഞ്ചൊല്ല് ആടിത്തകർക്കുമ്പോൾ നടൻ – കഥാപാത്രം, സ്വപ്നം – യാഥാർത്ഥ്യം, ജനനം – മരണം എന്നിങ്ങനെയുള്ള ദ്വന്ദങ്ങളുടെ സമന്വയമാണ് സ്ക്രീനിൽ നിറയുന്നത്. നാടകം എന്ന സങ്കേതത്തിനെ അതിന്റെ സ്വഭാവം കൊണ്ടും ആലങ്കാരിക അർത്ഥം കൊണ്ടും കഥ പറച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. നാടക സ്ഥലത്തേക്ക് നാടക വണ്ടിയിൽ യാത്ര ചെയ്യുന്ന നടൻ സ്റ്റേജിൽ മറ്റൊരാളാകുകയും, തിരിച്ച് കഥാപാത്രത്തിന് പുറത്ത് വന്ന് നാടക വണ്ടിയിൽ കയറി തന്റെ ജീവിത ദിനചര്യകളിലേക്ക് മടങ്ങുകയും ചെയ്യുന്ന പ്രക്രിയയുടെ ഒരു ഭ്രമാത്മക ചിത്രീകരണമായി കാണുമ്പോൾ തന്നെ, സുന്ദരം ആയി ക്ഷുരകന്റെ മുന്നിൽ ഇരിക്കുമ്പോൾ മരണം എന്ന യാഥാർത്ഥ്യത്തെ ഞെട്ടലോടെ തിരിച്ചറിയുന്ന സുന്ദരത്തിൽ നിന്നും പതിയെ ഉണരുന്ന ജെയിംസിന് ഇനിയുള്ള ജീവിതം പുനർജന്മത്തിന്റേതാണ് എന്ന ആലങ്കാരിക വായന കൂടി നടത്തുന്നു നൻപകൽ നേരത്ത് മയക്കം എന്ന ഈ സിനിമ.

തേനി ഈശ്വറിന്റെ സ്റ്റിൽ ഷോട്ടുകളിലൂടെ ഫ്രെയിമുകളും ലൈറ്റിംഗും ഒരുക്കി നാടകത്തിന്റെ രംഗപടം ഓർമ്മിപ്പിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരി നാടകം എന്ന കലയുടെ സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ഈ കഥ പറയാൻ ശ്രമിക്കുന്നു, പ്രത്യേകിച്ചും സുന്ദരമായ ജെയിംസിനെയും സുന്ദരത്തിന്റെയും ജെയിംസിന്റെയും ഭാര്യമാരെയും ഒരു ഫ്രെയിം കോമ്പോസിഷനിൽ കാണിക്കുന്ന ആ ഒറ്റ ഷോട്ടിൽ ഒക്കെ. പിന്നെ അവസാന ഷോട്ടിൽ കാണിക്കുന്ന നാടക വണ്ടിയുടെ പേര്, ലിജോയുടെ അച്ഛനായ ജോസ് പല്ലിശ്ശേരിയും നടനായ തിലകനും കൂടി പണ്ട് തുടങ്ങി നടത്തിക്കൊണ്ടിരുന്ന ചാലക്കുടി സാരഥി എന്ന നാടകക്കമ്പനിയ്ക്കുള്ള ശ്രദ്ധാഞ്ജലി ആയാണ് ഇതെഴുതുന്നയാൾ മനസിലാക്കിയത്.മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ജെയിംസ് എന്ന സുന്ദരം എന്ന ജെയിംസ്. മെതേഡ് ആക്റ്റിംഗ് എന്ന അഭിനയരീതിയെ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. മമ്മൂട്ടി എന്ന നടന്റെ വളരെ പ്രശസ്തവും സോഫിസ്റ്റിക്കേറ്റഡും സ്റ്റൈലിഷുമായ ആ നടത്തം മൂവാറ്റുപുഴക്കാരനായ, നാട്ടിൻപുറത്തുകാരനായ, ജെയിംസിന്റെ നടത്തത്തിലേക്കും, ജെയിംസ് തമിഴ്നാട്ടിലെ ആ ചോളപ്പാടത്തിനപ്പുറമുള്ള ഗ്രാമത്തിലേക്ക് സുന്ദരം ആയി നടന്ന് കയറുമ്പോഴുള്ള നടത്തത്തിലേക്കുള്ള ആ transition നമ്മളെ അത്ഭുതപ്പെടുത്തും.

33 2 5സുന്ദരം ആണെന്ന് കരുതുന്ന ജെയിംസിനെ സുന്ദരത്തിന്റെ ബന്ധുമിത്രാദികൾ തള്ളിപ്പറയുമ്പോഴുള്ള body language-ഉം voice modulation – ഉം, തന്റെ മരണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്ന സുന്ദരത്തിന്റെ ക്ലോസ് അപ് ഷോട്ടും മാത്രം മതിയാകും നടൻ എന്ന നിലയിൽ എത്ര ഉയരത്തിലാണ് മമ്മൂട്ടി എന്ന് നമുക്ക് തിരിച്ചറിയാൻ. സിനിമയെ ഒരു ടെക്സ്റ്റ് ആയിട്ടായിരിക്കണം ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകൻ കാണുന്നത്. പൂർണ്ണമായ പുസ്തകം വായനക്കാരന്റെ ആശയ രൂപീകരണത്തിലേക്ക് വിടുതൽ ചെയ്ത് ഒരു സംവാദം (Discourse) സാധ്യമാക്കുമ്പോഴാണ് ടെക്സ്റ്റ് കാലത്തെ അതിജീവിക്കുന്നത്. അങ്ങനെയുള്ള ടെക്സ്റ്റുകൾ ഓരോ വായനയിലും നിരന്തരം പുത്തൻ ആശയങ്ങൾ പെറ്റുകൊണ്ടിരിക്കും. അത്തരം വായനകൾ സാധ്യമാക്കുന്ന ടെക്സ്റ്റുകൾ നിറയെ അർത്ഥഗർഭമായ മൗനങ്ങളാൾ സമ്പന്നമായിരിക്കും. പറഞ്ഞതിനേക്കാൾ കൂടുതൽ പറയാതെ പോയതാകും. ലിറ്റററി തിയറിയിൽ അപോറിയ (Aporia) എന്ന് വിളിക്കപ്പെടുന്ന അത്തരം മൗനങ്ങൾ ആണ് ആശയ സംവാദങ്ങളുടെ പെരുമഴ തീർക്കുന്ന ഒരു ടെക്സ്റ്റിന്റെ കാതൽ. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം അത്തരം ഒരു ടെക്സ്റ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്