ലാ എസ്മെറാള്‍ഡാ
” അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട ” എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ എന്ന്
” അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട ” എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ എന്ന്
“അതെന്താ..?“
“ഇതുപോലെ ഒരു മഞ്ഞുകാലത്താണ് എനിക്കെന്റെ മനസ്സു നഷ്ടമായത്…”
“മനസ്സു നഷ്ടമായതോ?“
“അതെ..പിശാചുമായി ഞാനന്നൊരു പോക്കര്‍ ഗെയിം കളിച്ചു…”
“പിശാചുമായോ..?“ എനിക്കു വിശ്വസിക്കാനായില്ല..ഞാനയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
അയാളുടെ ഭാര്യ ഗർഭിണിയായിരുന്നു; നാട്ടിലുള്ള അമ്മയ്ക്ക് ഭാര്യയെ ശുശ്രൂഷിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാലാവണം പ്രസവം സ്വദേശത്തു വേണ്ട വിദേശത്തു മതി എന്നയാൾ തീരുമാനിച്ചത്, കൂടാതെ പ്രസവ ചിലവ് മുഴുവൻ സർക്കാർ വഹിക്കുകയും ചെയ്യും. തന്റെ പ്രിയതമയെ പിരിഞ്ഞിരിക്കാനുള്ള
എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.
പമ്പരത്തിന് എന്ത് പുരാണം അല്ലെ…എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന് അല്‍പ്പം വലുതായ ശേഷം ഞങ്ങള്‍ വിളിക്കുന്ന കരിമ്പനങ്ങോട്ട് മുഹമ്മൂദും..അങ്ങിനെ പറഞ്ഞാലറിയില്ല അവനെ. ഉമ്മാച്ചുട്ട്യാത്തന്റെ മുഹമ്മൂദെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും അറിയാം. ഏക ആണ്‍തരിയായ മുഹമ്മൂദിനെ ഉമ്മാച്ചുട്ട്യാത്ത പൊന്നു പോലെയാണ് വളര്‍ത്തിയത്. ചെറുപ്പത്തിലെ ബാപ്പ മരിച്ചു പോയ അവനെ കഷ്ടപ്പാടിന്റെ അങ്ങേ തലക്കല്‍ നിന്ന് കുറേ പെണ്‍മക്കളോടൊപ്പം വളര്‍ത്തിയെടുക്കാന്‍ സ്നേഹനിധിയായ ആ ഉമ്മ ഒട്ടൊന്നുമല്ല പാടു പെട്ടത്. അവന്‍ പറയുന്നതെന്തും പാടത്തെ പണിയും നെല്ലു കുത്തും ഓല മെടയലും ഒക്കെ കഴിഞ്ഞു വരുമ്പോ ഉമ്മാച്ചുട്ട്യാത്ത വാങ്ങിക്കൊണ്ടു വരുമായിരുന്നു.
ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ മനുഷ്യനായിരുന്നെന്ന കാര്യം അയാള്‍ ഓര്‍ത്തു.
പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.
തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു.
രാമാ…. എങ്കിലും നീ…..!
അമ്പ്രാ…. ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും…. ങ്ങള് ഏന് എന്തു തരും?
വയോധിക ദമ്പതികള്‍ കോടതിയില്‍ കൊലപാതകത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ശഠിച്ചു. തോക്കില്‍ ഉണ്ടയുണ്ടായിരുന്നെന്ന് തങ്ങളറിഞ്ഞിരുന്നില്ലത്രേ. വര്‍ഷങ്ങളായി അവര്‍ തമ്മിലിങ്ങനെ വഴക്കുകൂടാറുണ്ടെന്നും അങ്ങിനെ ചെയ്യുമ്പോഴെല്ലാം ഈ വെടിവയ്പ്പ് പതിവായിരുന്നെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. പക്ഷേ ഒരിക്കല്‍ പോലും തോക്ക് അയാള്‍ നിറച്ചിരുന്നില്ല!