0 M
Readers Last 30 Days

മലയാളം കഥ

നിത്യസഞ്ചാര ദ്വിചക്ര ശകടവും ഒരു വവ്വാലും – രഘുനാഥന്‍ കഥകള്‍

എന്റെ “നിത്യ സഞ്ചാര ദ്വി ചക്ര ശകടമായ” ഹീറോ ഹോണ്ടാ സി. ഡി. ഡോണിനോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്.

അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.

Read More »

പൊടിയച്ചന്റെ ”റീ“ – രഘുനാഥന്‍ കഥകള്‍

പൊടിയച്ചന്റെ “റീ”യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.

Read More »

ഒരു മാന്ദ്യകാലത്തെ ക്രയവിക്രയം

അപ്രതീക്ഷിതമായി ഒരതിഥി അവിടെ എത്തുന്നു. ആരും വരാതെയിരുന്ന ആ ലോഡ്ജില്‍ ഒരാള്‍ എത്തിയതു കണ്ട് നമ്മുടെ ജോര്‍ജ്ജ് അത്യന്തം സന്തോഷവാനായി. വന്നയാള്‍ ഒരു പണക്കാരനായ റഷ്യാക്കാരനായിരുന്നു. വന്നപാടെ ഒരു നൂറു യൂറോ നോട്ടെടുത്ത് കൌണ്ടറില്‍ അയാള്‍ വച്ചു. ജോര്‍ജ്ജ് ആ നോട്ട് നിമിഷങ്ങള്‍ക്കകം കയ്യിലാക്കി!

Read More »

ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്റെ വാര്‍ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം. മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ് ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ‘ ഇലക്ട്രോണിക്‌സ് സര്‍െ്രെപസ് ‘ ആണ് അത്. അതിന്റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അദ്ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

Read More »

ഹായ് കൂയ് പൂയ്!

ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌ പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌ ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌. വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌ കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”

Read More »

ഓര്‍മ്മകളിലെ ‘ജെസ്സി’

പ്രഭാതത്തിന്‍റെ സകല പ്രസരിപ്പോടും കൂടി ഉന്മേഷവതിയായ് ‘ജെസ്സി’ ഇന്നും നീ എന്നെ വിളിച്ചുണര്‍ത്തി. എന്‍റെ നിശ്യൂനതയിലും എന്നെ ഉന്മേഷവാനാക്കുവാന്‍ നിന്‍റെ വാക്കുകള്‍ എനിക്ക് പകര്‍‍ന്നുതന്നു.

Read More »

ഓജോബോര്‍ഡ്

കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന കാലം. രാത്രി പത്തുമണിക്ക് ശേഷം പെണ്‍കുട്ടികളും മറ്റും പോയാല്‍ പിന്നെ ഞങ്ങള്‍ കുറെ ആണ്‍കുട്ടികള്‍ മാത്രമാണ് രാത്രി ഷിഫ്റിനു ഉള്ളത്.

Read More »

യാത്രകള്‍ അവസാനിക്കുന്നിടത്ത് ആരുടേയും ജീവിതം പൂര്‍ണ മാവുന്നില്ല

ജമാല്‍ അവസാനമായി നമ്മള്‍ പിരിയുന്നത് ഇറാനിലെ ഒരു സ്വകാര്യ സ്വര്‍ണ്ണ ഖനിയുടെ കണ്‍ സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസില്‍ വെച്ചാണ്.ഇന്നും ഞാനത് വ്യക്തമായി ഓര്‍ക്കുന്നു

Read More »

തൂവല്‍ സ്പര്‍ശം !!

ഡിയര്‍ ക്യാപ്റ്റന്‍ ഷീബ,
ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ.

Read More »