0 M
Readers Last 30 Days

അരക്കിട്ടുറപ്പിക്കുക എന്ന ഭാഷാപ്രയോഗത്തിലെ അരക്ക് എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാകാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
191 VIEWS

വിജയകുമാർ ബ്ലാത്തൂർ

അരക്കിട്ടുറപ്പിക്കുക എന്ന ഭാഷാപ്രയോഗത്തിലെ അരക്ക് എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാവാമെങ്കിലും എല്ലാവർക്കും ‘ഷെല്ലാക്’ എന്നത് കേട്ട് പരിചയമുള്ള വാക്കാണ് . എത്രയോ നൂറ്റാണ്ട് മുമ്പ് മുതൽ തന്നെ ലോകത്ത് പല നാടുകളിലും പല ആവശ്യങ്ങൾക്കായി കോലരക്ക് എത്തിക്കൊണ്ടിരുന്നത് ഇവിടെ നിന്നായിരുന്നു. ഒരുകാലത്ത് യൂറോപ്പിലേക്കും ചൈനയിലേക്കും സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം പോലെ പ്രധാനമായിരുന്നു ഇതും. ഇന്നും പലതരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഷെല്ലാക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകർ ഭാരതം തന്നെയാണ്. ഇരുപതിനായിരം മെട്രിക്ക് ടൺ അരക്ക് ഓരോ വർഷവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബിഹാര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസാ ജാർഖണ്ഡ് ,ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. അവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിലും വരുമാനവും കോലരക്ക് കൃഷിയും ശേഖരണവും ശുദ്ധീകരിക്കലും ഒക്കെയാണ്.

എങ്കിലും നമ്മുടെ നാട്ടിൽ പലരും സർക്കാർ ഓഫീസ് ഉദ്യോഗം കിട്ടിയും ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് എത്തുമ്പോഴും ഒക്കെ മാത്രമാണ് കോലരക്ക് നേരിട്ട് കാണുന്നത് തന്നെ . ചിലർ ശബരിമല നെയ് തേങ്ങ നിറച്ച് അടക്കാനും. ബാലറ്റ് പെട്ടിയും ദർഘാസുകളും ലോക്കറുകളും ജപ്തി ചെയ്ത വീടിന്റെ താഴും ഒക്കെ മറ്റാരും തുറന്നില്ല എന്ന് ഉറപ്പിക്കാൻ ചൂടാക്കി ഉരുക്കി ഉറ്റിച്ച് ഉറയ്ക്കും മുമ്പ് മുദ്ര പതിപ്പിച്ച് സുരക്ഷിതമായി സീൽ ചെയ്ത് വെക്കാൻ നീളമുള്ള അരക്ക് വേണമല്ലോ. ( സീൽ വെക്കുക എന്ന പ്രയോഗം അരക്ക് വെച്ച് അടക്കുന്നതിനാണ് പറയേണ്ടത് എങ്കിലും അധികാര മുദ്രയുള്ള സ്റ്റാമ്പ് മഷിയടയാളം പതിപ്പുക്കുന്നതിനും നമ്മൾ സീൽ എന്നു തന്നെയാണ് ഉപയോഗിക്കാറുള്ളത് )
1 hhh 1


മഹാഭാരതകഥയിൽ ഒരു അരക്കില്ലത്തേക്കുറിച്ച് പറയുന്നുണ്ട്. പാണ്ഡവരെ തീയിൽ പെടുത്തി ചതിച്ച് കൊല്ലാൻ ദുര്യോധനന്റെ നിർദേശാനുസരണം പുരോചനൻ എന്ന ശിൽപ്പി വാരണാവതത്തിൽ കോലരക്ക് കൊണ്ട് പണിത കൊട്ടാരം. വലിയൊരു കൊട്ടാരം പണിയാൻ എത്ര മാത്രം അരക്ക് വേണ്ടിവരും എന്നൊക്കെ ആ കഥകേട്ടപ്പോൾ ആലോചിച്ച്പോകും. Kerriidae കുടുംബത്തിൽ പെട്ട വളരെ കുഞ്ഞ് പ്രാണികൾ അതിന്റെ രക്ഷയ്ക്കായും മുട്ടവിരിയിക്കാനുള്ള കൂടായും ഉപയോഗിക്കാൻ തൊലിക്കടിയിലെ ഗ്രന്ഥികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു തരം റെസിൻ ( കറ ) ആണ് ഇത്. വായുവുമായി സമ്പർക്കപ്പെടുമ്പോൾ ഉറച്ച് പ്രാണിക്ക് ചുറ്റും ഒരു കവചമായി മാറുന്നതാണ് നമ്മൾ പറയുന്ന അരക്ക്. വാഭാഗത്തും പിൻഭാഗത്തും ശ്വസനക്കുഴലുകളുടെ തുറക്കുന്ന അഗ്രത്തിലും ഒക്കെ ഈ കറയ്ക്ക് പകരം മെഴുക് ഗ്രന്ഥികളിൽ നിന്നുള്ള മെഴുക് ഉള്ളതിനാൽ അതിന് അപകടം ഒന്നും പറ്റുകയും ഇല്ല. ഈ കറക്കൂടിനുള്ളിൽ മരനീര് വലിച്ച് കുടിക്കലും ജീവിതവും ഒക്കെ കുശിയായി നടക്കും. കശുമാവിന്റെ തടിയിൽ നിന്ന് ഊറുന്ന പശകളും കുന്തിരിക്കവും റബ്ബറും ഒക്കെ പോലെ മരക്കറകൾ പലതുണ്ടെങ്കിലും ജീവികൾ ഉത്പാദിപ്പിക്കുന്ന കറകൾ അധികം ഇല്ലല്ലോ. അതിൽ ഏറ്റവും പ്രധാനം ആണ് അരക്ക്.

കിഴക്കനേഷ്യയാണ് ഈ പ്രാണികളുടെ ജന്മദേശം. പൂവം, ഇരുൾ, പ്ലാശ് , ഇലന്ത തുടങ്ങിയ നാനൂറോളം സസ്യങ്ങളുടെ ഇളം തണ്ടുകളിൽ ജീവിക്കുന്ന അരക്ക് പ്രാണികൾ ആണ് കോലരക്ക് ഉത്പാദിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പ്രാണികൾ കമ്പുകളിൽ പിടിച്ച് നിന്ന് നീരൂറ്റുന്നുണ്ടാകും. ഒരു കിലോഗ്രാം കോലരക്ക് ഉണ്ടാകാൻ അൻപതിനായിരം മുതൽ മൂന്നു ലക്ഷം വരെ എണ്ണം പ്രാണികൾ വേണ്ടിവരും. സംസ്കൃതത്തില്‍ ‘ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം’ എന്ന അര്‍ഥത്തില്‍ പ്ലാശിന്നു ‘ലക്ഷതരു’ എന്നു പേരുണ്ട്. അതില്‍ നിന്നാണത്രെ അരക്കിന് ‘ലാക്ഷ’ എന്നു പേരു ലഭിച്ചത്. ഇംഗ്ലീഷിലെ ‘ലാക്’ എന്ന പദം സംസ്കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്. ലാക് ഇൻസെക്റ്റ് എന്ന് ഈ പ്രാണികളേയും ഷെൽ ലാക് എന്ന് അതുത്പാദിപ്പിക്കുന്ന കറയേയും വിളിക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.

ലാക്കിഫര്‍ ലാക്ക (Laccifer Lacca) കെരിയ ലാക്ക (Kerria lacca) എന്നൊക്കെ പേരുള്ള അരക്ക് പ്രാണിയേയും ഇതുണ്ടാകുന്ന അരക്ക് ശേഖരിച്ച് ഉപയോഗിക്കാനും വളരെ പണ്ട് മുതലേ നമുക്ക് അറിയാം. വസ്ത്രങ്ങൾക്ക് നിറം നൽകാനുള്ള ഡൈ ആയാണ് ഇത് ആദ്യം മറ്റ് നാടുകളിലേക്ക് പോയത്. പിന്നീട് പെയിന്റുകളിൽ ഉപയോഗിക്കാൻ യൂറോപ്പിൽ എത്തി. ആഭരണങ്ങൾ നിർമ്മിക്കാനും സൗന്ദര്യ വസ്തുക്കൾ ഉണ്ടാക്കാനും ലോഹവും തടിയും കൊണ്ടുള്ള ഉപകരണങ്ങളും ഫർണിച്ചറുകളും പലക പാകിയ തറയും മറ്റും മിന്നിത്തിളക്കാനും ഇതുപയോഗിച്ചിരുന്നു. വാർണീഷുകൾ പെയിന്റുകൾ എന്നിവയിൽ അടിസ്ഥാന പദാർത്ഥമായി അരക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക്ക് ഉപകരണങ്ങളുടെ വരവോടെ ഇൻസുലേറ്റർ ആയും , ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാനും ഇത് ഉപയോഗിച്ചു.1921 മുതൽ 1928 വരെയുള്ള കാലം യൂറോപ്പിൽ 260 ദശലക്ഷം ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാൻ മാത്രം പതിനെട്ടായിരം ടൺ കോലരക്ക് ഉപയോഗിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുവരെയും ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാൻ ഇതുപയോഗിച്ചിരുന്നു. സിന്തറ്റിക് പോളിമറുകളുടെ ആവിർഭാവത്തോടെയാണ് കോലരക്ക് ഇത്തരം നിർമാണങ്ങളിൽ നിന്നും പിറകോട്ട് പോയത്. പലതരം മരുന്നുകൾ നിർമിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ലാക്ഷാദിതൈലം പോലുള്ള ആയുർവേദ മരുന്നുകൾ ഇത് ചേർത്താണ് നിർമിക്കുന്നത്.

കാപ്സ്യൂളുകൾ ഗുളികകൾ എന്നിവയുടെ പുറം മിനുക്കാനും കോട്ടിങ്ങുകൾക്കും കോലരക്ക് ഉപയോഗിക്കുന്നുണ്ട്. ആപ്പിളും നാരങ്ങയും ഒക്കെ ദീർഘനാൾ കേടുവരാതെ സൂക്ഷിക്കാൻ വാക്സ് ചെയ്യുന്നതിന് അരക്ക് ആണ് ഉപയോഗിക്കുന്നത്. പല തരം മിഠായികൾക്കും മറ്റും തിളക്കം കൂട്ടാൻ ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രാണിയുടെ കറ രുചിക്കാത്ത ആരും ഭൂമിയിലെ നഗരങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യത ഇല്ല.

വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിൽ .ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും പ്രധാന വരുമാനം അരക്ക് പ്രാണികളെ വളർത്തി അരക്ക് ശേഖരിച്ച് സംസ്കരിക്കുന്നതിൽ നിന്ന് കിട്ടുന്നതാണ്.വളരെ ചെറിയ ഈ പ്രാണിയുടെ പെണ്ണിനങ്ങൾ മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടാകുന്ന അര മില്ലീമീറ്ററോളം മാത്രമുള്ള ചുവപ്പ് നിറമുള്ള കുഞ്ഞ് നിംഫുകൾ മൂന്നു പ്രാവശ്യം ഉറപൊഴിച്ചാണ് പ്രായപൂർത്തിയാവുക. മുട്ട വിരിഞ്ഞിറങ്ങുന്ന ഒന്നാം ഘട്ടത്തെ ക്രൗളേർസ് എന്നാണ് വിളിക്കുക. ഇങ്ങനെ പതിനായിരക്കണക്കിന് എണ്ണം ഒരു കുഞ്ഞ് കൊമ്പിൽ തന്നെ ഉണ്ടാകും . ഈ സമയം ഈ കുഞ്ഞുങ്ങൾ മരക്കമ്പുകളിൽ ഓടിപ്പിടിച്ച് നിന്ന് വദനഭാഗം കുത്തിയിറക്കി ഫ്ലോയം സാപ്പ് നീരൂറ്റിക്കുടിച്ചാണ് വളരുക. ഒന്നുരണ്ട് ദിവസം കൊണ്ട് നിംഫുകൾ തൊലിക്കടിയിലെ ഗ്രന്ഥികളിൽ നിന്നും കറപോലുള്ള കൊഴുത്ത അരക്ക് ദ്രവം പുറപ്പെടുവിക്കാൻ തുടങ്ങും. ഇത് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉറക്കും. അരക്കിനാൽ നിംഫ് പൊതിയപ്പെടും . പിന്നെ അതിനുള്ളിൽ കഴിഞ്ഞാണ് നീരൂറ്റൽ. ഒന്നാമത്തെ ഉറപൊഴിയലോടെ ആണിനും പെണ്ണിനും കാലുകളും കണ്ണും ഒക്കെ നഷ്ടമാകും.

പിന്നീടുള്ള ഉറപൊഴിക്കലിൽ ആണിനും പെണ്ണീനും രൂപം വ്യത്യസ്തമാകും. വളർച്ച പൂർത്തിയാകുമ്പോൾ ആണിന് വലിച്ച് കുടിക്കാനുള്ള വദനഭാഗങ്ങൾ നഷ്ടമാകുമെങ്കിലും പുതുതായി ആന്റിനയും ചിറകും ഒക്കെ ഉണ്ടാകും. പെൺ പ്രാണിയ്ക്ക് വലിച്ച് കുടിക്കാനുള്ള സംവിധാനം ഒഴികെ എല്ലാം നഷ്ടമാകുകയാണ് ചെയ്യുക. അത് പറ്റി നിൽക്കുന്ന സ്ഥലത്ത് നിന്നും പിന്നെ ജീവിതാവസാനം വരെ എങ്ങും പോകുകയില്ല. അതിനാൽ ചിറകോ ശരിയ്ക്കുള്ള കാലോ കണ്ണോ ഒന്നും ആവശ്യവും ഇല്ലല്ലോ. അര സെന്റീമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ളതും സബർജിൽ പഴത്തിന്റെ ആകൃതിയുള്ളതുമാണ് പെൺ പ്രാണി. തല ഉരസ് ഉദരം എന്നൊക്കെ ശരീരത്തെ വേർതിരിക്കാനൊന്നും പറ്റുന്ന വിധം അല്ല രൂപം. തലയിൽ ഒരുജോഡി നാമ മാത്രമായ ആന്റിനകളുണ്ടാകും. തുരക്കാനും വലിച്ച് കുടിക്കാനും സഹായിക്കുന്ന വദനഭാഗം ഉണ്ട്. ചലിക്കാനൊന്നും കഴിയാതെ , ധാരാളം മുട്ടകൾ ശരീരത്തിൽ കരുതാൻ മാത്രം വലിപ്പം വെക്കും. ഈ സമയമത്രയും പെൺ പ്രാണി നിർത്താതെ അരക്ക് സ്രവിപ്പിച്ച്കൊണ്ടിരിക്കും. അതിനാൽ പെൺ പ്രാണികളാണ് അരക്ക് ഭൂരിഭാഗവും ഉണ്ടാക്കുന്നത് എന്ന് പറയാം. ചുവപ്പ് നിറമുള്ള ആൺ പ്രാണികൾ പെണ്ണിലും വളരെ ചെറുതാണ്. ഒന്നര മില്ലീ മീറ്ററിലും താഴെ മാത്രമാണ് വലിപ്പം ഉണ്ടാകുക. കൂട്ടിൽ നിന്നും പുറത്തിറങ്ങിയ ആൺ പ്രാണി ഇണയേത്തേടി നടന്ന് കണ്ട്പിടിച്ച് ഇണചേരും. ഇണചേരലോടെ ആൺ പ്രാണി ചത്ത് പോകും.

ഓവോ വിവിപാരസ് സ്വഭാവം ഉള്ളവരാണിവർ അതിനാൽ പെൺ പ്രാണി ഉള്ളിൽ നിന്നുതന്നെ ഭ്രൂണ വളർച്ച പൂർത്തിയാക്കിയ ശേഷം ആണ് അരക്ക് സെല്ലിനുള്ളിൽ മുട്ടയിടുന്നത്. ഇത്തരത്തിൽ 300-1000 മുട്ടകൾ ഏഴു മുതൽ പത്ത് വരെ ദിവസങ്ങൾ കൊണ്ടാണ് ഇടുക. വിരിഞ്ഞിറങ്ങുന്ന ചുവപ്പ് നിറമുള്ള നിംഫുകൾ കുറച്ച് നേരം അമ്മയുടെ കവചത്തിനുള്ളിൽ കഴിയും എങ്കിലും ഉടൻ പുറത്തിറങ്ങി നീര് വലിച്ച് കുടിക്കാൻ പതമുള്ള ഇളം ചില്ലകൾ തേടി നടത്തം ആരംഭിക്കും. ഇങ്ങനെ പതിനായിരക്കണക്കിന് നിംഫുകൾ മഴപ്പാറ്റകൾ ഒന്നിച്ചിറങ്ങും പോലെ കൂട്ടമായാണ് യാത്രതുടങ്ങുക. സ്വാമിങ്ങ് എന്നാണ് ഇതിനും പറയുക. ഇത്തരത്തിൽ ഒരു വർഷം രണ്ട് തലമുറ അരക്ക് പ്രാണികൾ ഉണ്ടാകും.

അരക്ക് പറ്റി പിടിച്ചിരിക്കുന്ന ചെറു ശിഖരങ്ങൾ മുറിച്ചെടുത്താണ് അരക്ക് ശേഖരിക്കുന്നത്. പ്രാണിയുടെ ശരീരത്തിനുള്ളിലെ രക്തസമാനമായ ഹീമോ ലിംഫ് ആണ് കറയിലേതിലും കൂടുതൽ നിറമുള്ളത്. അതിനാൽ ഡൈകൾ നിർമ്മിക്കാനുള്ള ആവശ്യത്തിനുള്ള അരക്കാണ് വേണ്ടതെങ്കിൽ അവയെ ഒഴിവാക്കാതെ കറയോടൊപ്പം വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്