BoolokamBoolokam

Latest Headlines

View All
മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ
news
Just now
0

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, ഞങ്ങൾ അല്ലാതെ മറ്റാര്; കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

കേരളത്തിലെ യു ഡി എഫ് തരംഗത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളം ജയിച്ചുവെന്നും ഇനി യു ഡി എഫ് നയിക്കുമെന്നും വി ഡി സതീശൻ. തൂക്കി ടീം യു ഡി എഫ് എന്ന കാർഡ് പങ്കുവച്ചാണ് പോസ്റ്റ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത് മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ […]

T
TwentyFour News
0
തലശ്ശേരി ചുവപ്പിൽ തന്നെ; അക്രമ രാഷ്ട്രീയ ചർച്ചകളെ പിന്തള്ളി കാരായി രാജന് ഉജ്ജ്വല വിജയം
news
Just now
0

തലശ്ശേരി ചുവപ്പിൽ തന്നെ; അക്രമ രാഷ്ട്രീയ ചർച്ചകളെ പിന്തള്ളി കാരായി രാജന് ഉജ്ജ്വല വിജയം

തലശ്ശേരി: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ തലശ്ശേരിയിൽ ഇത്തവണയും വിള്ളലില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. സജീവമായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും 69,743 വോട്ടുകൾ നേടിയാണ് കാരായി രാജൻ നിയമസഭയിലേക്ക് വണ്ടികയറുന്നത്.സിപിഎം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ മണ്ഡലം വലിയ ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഫസൽ വധക്കേസിലെ ആരോപണങ്ങളും അക്രമ രാഷ്ട്രീയവും എസ്‌ഡിപിഐ ബന്ധവും എതിരാളികൾ വലിയ ആയുധമാക്കിയെങ്കിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ ഇത് പ്രതിഫലിച്ചില്ല. സ്പീക്കർ എ.എൻ. ഷംസീറിന് പകരക്കാരനായാണ് ഇക്കുറി രാജൻ എത്തിയത്.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷംസീർ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ മുൻനിർത്തിയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. 2021-ൽ ഷംസീർ നേടിയ 36,801 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞെങ്കിലും, ശക്തമായ ത്രികോണ മത്സരത്തിലും വലിയ ഭൂരിപക്ഷത്തോടെ തന്നെ കാരായി രാജൻ വിജയം ഉറപ്പിച്ചു. തലശ്ശേരിയിൽ ഇതോടെ ചുവപ്പ് കൊടി വീണ്ടും പാറി.

M
Marunadan Malayali
0
27 റണ്‍സ് വിട്ടുകൊടുത്ത ആ ഓവര്‍ ഒഴിച്ചാല്‍ മത്സരം എളുപ്പമായിരുന്നു; അഭിപ്രായവുമായി ആകാശ് ചോപ്ര
news
Just now
0

27 റണ്‍സ് വിട്ടുകൊടുത്ത ആ ഓവര്‍ ഒഴിച്ചാല്‍ മത്സരം എളുപ്പമായിരുന്നു; അഭിപ്രായവുമായി ആകാശ് ചോപ്ര

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് നിര മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സിറാജും ജേസണ്‍ ഹോള്‍ഡറും മികച്ച പ്രകടനം നടത്തിയെന്നും 27 റണ്‍സ് വിട്ടുനല്‍കിയ മാനവ് സുതാറിന്റെ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ മത്സരം വളരെ എളുപ്പമായിരുന്നെന്നും താരം ചോപ്ര പറഞ്ഞു. ‘ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയും വളരെ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. […]

D
DoolNews
0
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിനു ജോബിന് വിജയം; 55991 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം
news
Just now
0

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിനു ജോബിന് വിജയം; 55991 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം

ചങ്ങനാശ്ശേരി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിനു ജോബ് 55,991 വോട്ടുകൾ നേടി വിജയിച്ചു. സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ജോബ് മൈക്കിളിന് 47,623 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി ബി. രാധാകൃഷ്ണ മേനോൻ 14,803 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.ദശകങ്ങളോളം സി.എഫ്. തോമസ് പ്രതിനിധീകരിച്ച മണ്ഡലം 2021-ലാണ് കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെ ഇടതുപക്ഷം പിടിച്ചെടുത്തത്. എന്നാൽ, ഇത്തവണ റബ്ബർ വിലത്തകർച്ചയും കാർഷിക പ്രതിസന്ധികളും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ നിർണ്ണായകമായി. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു എൽഡിഎഫ് പ്രചാരണമെങ്കിലും യുഡിഎഫിന്റെ കൃത്യമായ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിൽ ഇടതുകോട്ട തകർന്നു.ക്രൈസ്തവ-നായർ വോട്ടുകൾ സമാഹരിക്കാനുള്ള എൻഡിഎയുടെ ശ്രമങ്ങൾക്കിടയിലും മണ്ഡലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കാനായത് യുഡിഎഫിന് വലിയ നേട്ടമായി. ചരിത്രപരമായ ഭൂരിപക്ഷത്തോടെയുള്ള ഈ വിജയം ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.

M
Marunadan Malayali
0
‘നന്ദി…പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്’; രമേശ് പിഷാരടി
news
Just now
0

‘നന്ദി…പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്’; രമേശ് പിഷാരടി

പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദിയെന്ന് രമേശ് പിഷാരടി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് പിഷാരടി രംഗത്തിയത്. ഒപ്പം നിന്ന പ്രവർത്തകർക്കും തന്നെ വിശ്വസിച്ച നേതൃത്വത്തിനും രമേശ് പിഷാരടി നന്ദി പറഞ്ഞു. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ; സുമനസുകൾക്ക് 💕 ഫേസ്ബുക്ക് പോസ്റ്റ് നന്ദി 🙏 കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന് 😍 വിശ്വസിച്ച നേതൃത്വത്തിന് 😍 ഒപ്പം നിന്ന പ്രവർത്തകർക്ക്. 😍 ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ; സുമനസുകൾക്ക് […]

S
SouthLive
0
വാടിക്കൊഴിഞ്ഞ് രണ്ടില! ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടി; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി; യു.ഡി.എഫിലേക്ക് മടങ്ങാതിരുന്നത് വിനയായി; മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തൂത്തെറിഞ്ഞ് ജനം; കരുത്തു കാട്ടി ജോസഫ്
news
Just now
0

വാടിക്കൊഴിഞ്ഞ് രണ്ടില! ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടി; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി; യു.ഡി.എഫിലേക്ക് മടങ്ങാതിരുന്നത് വിനയായി; മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തൂത്തെറിഞ്ഞ് ജനം; കരുത്തു കാട്ടി ജോസഫ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും കനത്ത രാഷ്ട്രീയ തിരിച്ചടി നേരിടുന്നത് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) വിഭാഗമാണ്. പതിറ്റാണ്ടുകളോളം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന 'മാണി' ഗ്രൂപ്പിന്റെ അപ്രമാദിത്വം നഷ്ടമാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മത്സരിച്ച 12 സീറ്റുകളിലും ലീഡ് നേടാനാകാതെ പാര്‍ട്ടി സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിലും മുന്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് കോട്ടയം മേഖലയില്‍ വലിയ മുന്നേറ്റം നല്‍കാന്‍ ജോസ് വിഭാഗത്തിന് കഴിഞ്ഞിരുന്നു. ഇത്തവണ ക്രൈസ്തവ മേഖലകളിലടക്കം ഉണ്ടായ വോട്ട് ചോര്‍ച്ച പാര്‍ട്ടിയെ സംപൂജ്യരാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായില്‍ വീണ്ടും തോറ്റു. സിറ്റിങ് എം.എല്‍.എയും യൂ.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പന്‍ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോല്‍പിച്ചത്. കെ.എം. മാണി എന്ന രാഷ്ട്രീയ അതികായകന്റെ തട്ടകമായ പാലായില്‍ ജോസ് കെ. മാണി നേരിട്ട പരാജയം പാര്‍ട്ടിയുടെ അടിത്തറ ഇളകി എന്നതിന്റെ വ്യക്തമായ സൂചനയാണ്. 1965 മുതല്‍ 2019 വരെ കെ.എം. മാണി കാത്തുസൂക്ഷിച്ച പാലാ മണ്ഡലം, തുടര്‍ച്ചയായ മൂന്നാം തവണയും കൈവിട്ടുപോകുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു. യു.ഡി.എഫ് സ്വതന്ത്രനായ മാണി സി. കാപ്പന്‍ പാലായില്‍ ആധിപത്യം തുടരുമ്പോള്‍, സ്വന്തം നാട്ടില്‍ പോലും അംഗീകാരം നേടാന്‍ ജോസ് കെ. മാണിക്ക് സാധിക്കുന്നില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്ന പ്രധാന പരാജയമാണ്. പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകളും ഈ തിരഞ്ഞെടുപ്പില്‍ അടിപതറി വീണു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയിലും തിരിച്ചടി നേരിട്ടു. ഇടുക്കിയില്‍ റോയ് കെ. പൗലോസും കാഞ്ഞിരപ്പള്ളിയില്‍ റോണി കെ. ബേബിയും ഉണ്ടാക്കിയ മുന്നേറ്റം കേരള കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി. പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പിന്നിലായതോടെ നിയമസഭയില്‍ മാണി വിഭാഗത്തിന് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്ന മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് 2021-ല്‍ ഗുണം ചെയ്‌തെങ്കിലും 2026-ല്‍ അത് രാഷ്ട്രീയ ആത്മഹത്യയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ തരംഗത്തിന്റെയും യു.ഡി.എഫ് അനുകൂല കാറ്റിന്റെയും പ്രധാന ഇരയായി കേരള കോണ്‍ഗ്രസ് (എം) മാറി. മാണി വിഭാഗം നാണംകെട്ട പരാജയം ഏറ്റുവാങ്ങുമ്പോള്‍, യു.ഡി.എഫില്‍ ഉറച്ചുനിന്ന പി.ജെ. ജോസഫ് വിഭാഗം വന്‍ നേട്ടമുണ്ടാക്കി. എട്ട് സീറ്റുകളില്‍ മത്സരിച്ച അവര്‍ ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല എന്നിവിടങ്ങളില്‍ വിജയമുറപ്പിച്ചു. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആര് എന്ന തര്‍ക്കത്തിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയായാണ് ജോസഫ് വിഭാഗം ഈ വിജയത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ക്രൈസ്തവ മേഖല കൈവിട്ടു 1965 മുതല്‍ തുടര്‍ച്ചയായി 13 തെരഞ്ഞെടുപ്പുകളില്‍ കെ.എം മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്. കെ.എം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനായി രംഗത്തിറങ്ങിയ ജോസ് ടോം പുളിക്കുന്നേല്‍ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്. 2021ല്‍ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാന്‍ രംഗത്തിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും അതു തന്നെയായി വിധി. പാര്‍ട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ (ഇടുക്കി), മുതിര്‍ന്ന നേതാവ് എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും തോല്‍വി ഉറപ്പിച്ചു. പി.ജെ. ജോസഫുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. തിരിച്ചുവിളിച്ചിട്ടും വന്നില്ല, അനിവാര്യമായ തോല്‍വി 1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് തിരിഞ്ഞത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംഭവമാണ്. സിപിഎമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അന്ന് സിപിഎമ്മിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പതനത്തിന് തുടക്കമാണെന്നത് അന്ന് തന്നെ ഏറെകുറെ ഉറപ്പായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ രണ്ടിലയ്ക്ക് കാര്യമായ വാട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളില്‍ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റുന്ന കാഴ്ച്ചയാണ്. ഒരുഘട്ടത്തില്‍ യുഡിഎഫിലേയ്ക്ക് തിരിച്ചുവരാനുള്ള സുവര്‍ണ്ണാവസരം കേരള കോണ്‍ഗ്രസ് എം മുന്നണിക്ക് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും എല്‍ഡിഎഫില്‍ തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണി യുഡിഎഫിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുത്തെങ്കിലും മന്ത്രിയായിരുന്ന റോഷി അഗസ്റ്റിയന്റെയും സംഘത്തിന്റെയും എതിര്‍പ്പായിരുന്നു തിരിച്ചടിയായത്. അത് പക്ഷെ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളില്‍ കത്തിവയ്ക്കുന്ന തീരുമാനമായിരുന്നു. അതേ സമയം പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം ഉറച്ച് നിന്ന് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് മുന്നിലെത്തിയത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ജയമുറപ്പിച്ചത്.

M
Marunadan Malayali
0
കേരളത്തില്‍ എല്‍ഡിഎഫ് പുറത്തേക്ക്; ചരിത്രപരമായ മാറ്റം; 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം
news
Just now
0

കേരളത്തില്‍ എല്‍ഡിഎഫ് പുറത്തേക്ക്; ചരിത്രപരമായ മാറ്റം; 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്‌ക്ക് അന്ത്യം കുറിച്ചുകൊണ്ട് എല്‍ഡിഎഫ് പരാജയത്തിലേക്ക്. തിങ്കളാഴ്ച പുറത്തുവന്ന ട്രെന്‍ഡുകള്‍ പ്രകാരം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഒഴിയുമെന്ന് ഉറപ്പായി. ഇതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് ഭരണം ഇല്ലാത്ത സാഹചര്യം സംജാതമാവുകയാണ്. പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും അധികാരം നഷ്ടപ്പെട്ടത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രാജ്യത്തേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 1957-ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ […]

J
Janam TV
0
View All

Latest Trailers

View All

Latest Videos

View All
View All

Latest Music

View All
0
1
123Musix
0
0
M
Manorama Music
0
0
W
Wonderwall Media
0
0
S
Sony Music Malayalam
0
0
W
Wonderwall Media
0
0
S
Sony Music Malayalam
0
0
S
Sony Music Malayalam
0
0
M
Manorama Music
0
0
S
Saregama Malayalam
0
0
S
Sony Music Malayalam
0
0
W
Wonderwall Media
0
0
S
Saregama Malayalam
0
0
S
Saina Music
0
0
S
Sony Music Malayalam
0
0
W
Wonderwall Media
0
View All